Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
എസ്.മഞ്ജുളാദേവി
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരിച്ചറിഞ്ഞുവെന്ന് വരില്ല. എന്നാൽ സൂര്യ കൃഷ്ണമൂർത്തിയെ ലോകമെന്പാടുമുള്ള മലയാളികൾ അറിയും. ഇതേക്കുറിച്ച് ഒരിക്കൽ സൂര്യ കൃഷ്ണമൂർത്തിയോടുതന്നെ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
""എന്റെ പേരിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമായി സൂര്യ മാറിക്കഴിഞ്ഞു. സൂര്യ ഇല്ലെങ്കിൽ ഞാനില്ല എന്നു പറയാം.''
ലോകത്തിലെ ഏറ്റവും വലിയ കലാസംഘടനയായും ലോകത്ത് ഏറ്റവും ദൈർഘ്യമേറിയ കലാമേള നടത്തുന്ന സംഘടനയായും ലിംക ബുക്ക് ഓഫ് റിക്കോർഡ്സ് രേഖപ്പെടുത്തിയ സൂര്യയുടെ അമരക്കാരൻ അന്നും ഇന്നും പറയും- ""ഇതെന്റെ മാത്രം വിജയമല്ല, സൂര്യയുടെ വിജയത്തിനു പിന്നിൽ കലയെ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന നിരവധിപ്പേരുടെ പ്രയത്നമുണ്ട്. കഴിഞ്ഞ 45 വർഷമായി എന്റൊപ്പംനിന്ന് പ്രവർത്തിക്കുന്നവരുടെ മനസാണ് സൂര്യയുടെ വിജയത്തിനു പിന്നിൽ.''
സ്വന്തമായി ഒരു ഓഫീസ് പോലുമില്ലാത്ത സൂര്യ എന്ന മഹാസംഘടനയുടെ പ്രവർത്തകർ ഒരു രൂപ പോലും പ്രതിഫലം വാങ്ങുന്നവരല്ല. സൂര്യ വേദിയിലെത്തുന്ന ലോകപ്രശസ്തരായ കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും സൂര്യ സ്വന്തം ഇടമാണ്. നീണ്ട നാലു പതിറ്റാണ്ടുകൾ ഇതിഹാസ നർത്തകി പദ്മ സുബ്രഹ്മണ്യം സൂര്യയ്ക്കായി ചിലങ്ക കെട്ടിയിട്ടുണ്ട്- സൂര്യയുടെ തുടക്കകാലം മുതൽ.
ഒക്ടോബർ ഒന്നിന് സംഗീത-നൃത്തോത്സവം ആരംഭിക്കുന്നത് ഡോ.കെ.ജെ.യേശുദാസിന്റെ കർണാടക സംഗീതക്കച്ചേരിയോടെയാണ്. സൂര്യയുടെ അരങ്ങിലെത്തിയാൽ യേശുദാസിന് സ്വന്തം തറവാട്ടിലെത്തിയ അനുഭവമാണ്.
കച്ചേരിക്കിടയിൽ തമാശ പറയും, ചിരിക്കും, പഴയ കഥകൾ ഓർമിക്കും. എല്ലാ ഒക്ടോബർ പത്തിനും ഭരതനാട്യം അവതരിപ്പിക്കാൻ വരുന്ന ചലച്ചിത്രതാരം ശോഭനയും സൂര്യവേദിയിൽ വാചാലയാകാറുണ്ട്. താരനർത്തകിമാരായ മഞ്ജു വാര്യർ, നവ്യ നായർ, ദിവ്യ ഉണ്ണി, പദ്മപ്രിയ, ആശാ ശരത്ത് എന്നിവരും വ്യത്യസ്തരല്ല.
മാളവിക സാരുക്കയിയുടെയും രാജേന്ദ്ര ഗഗാനിയുടെയും അഭൗമ നൃത്തവും ഉസ്താദ് അംജദ് അലി ഖാന്റെ വിസ്മയ താളവും മലയാളികൾക്ക് കാണുവാൻ സാധിച്ചത്, ഇന്നും സാധിക്കുന്നത് സൂര്യ ഉള്ളതുകൊണ്ടാണ്. സത്യജിത്റേ, എം.എസ്.സുബ്ബലക്ഷ്മി തുടങ്ങിയ വിശ്വപ്രസിദ്ധരായ വ്യക്തിത്വങ്ങളെ മലയാളത്തിലേക്ക് കൊണ്ടു വന്നു എന്നത് മാത്രമല്ല സൂര്യയുടെ മേന്മ. ആരുമറിയാതെ നമുക്കിടയിൽ ജീവിച്ച, ദാരിദ്ര്യവും അവശതയും അനുഭവിച്ച ഒട്ടേറെ കലാകാരന്മാരെ ഗുരുപൂജ നൽകി ആദരിക്കുവാനും സൂര്യയ്ക്ക് സാധിച്ചു.
വാർധക്യത്തിന്റെ അവശതയിലും രോഗപീഡയിലും പെട്ട് വിഷമിച്ചിരുന്ന അർജുനനൃത്ത കലാകാരൻ കുറിച്ചി പി.എസ്.കുമാരനെ സൂര്യയുടെ വേദിയിൽ വച്ച് ഗുരുപൂജ നൽകി ആദരിച്ചിരുന്നു. 101 താളങ്ങൾ സ്വായത്തമായിരുന്ന കേരളത്തിന്റെ മഹാചാര്യനെ ഭരണാധികാരികളും കലാലോകവും മറന്നിരുന്ന കാലത്ത് സൂര്യ നൽകിയ ആദരവും സാന്പത്തിക സഹായവും മറക്കുക വയ്യ.
ഇതുപോലെ ആദ്യ മലയാള ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ.കമലം, കോഴിക്കോട് ശാന്താദേവി തുടങ്ങിയ എത്രയോ കലാപ്രവർത്തകർക്ക് അവസാന നാളുകളിൽ സാന്ത്വനമേകാൻ സൂര്യയ്ക്ക് കഴിഞ്ഞു. സൂര്യ ചാരിറ്റീസ് ഇന്നും നൽകിവരുന്ന സഹായങ്ങൾ എണ്ണിപ്പറയുവാൻ കഴിയുന്നതല്ല.
തിരുവനന്തപുരം നഗരത്തിലെ തൈക്കാടുള്ള സൂര്യ കൃഷ്ണമൂർത്തിയുടെ വസതിയായ സൂര്യ ചൈതന്യ സൂര്യയുടെ അരങ്ങാണ്. വീടിനോട് ചേർന്നാണ് ഇപ്പോൾ "ഗണേശം' എന്ന സൂര്യാ വേദിയും. ഗണപതിയുടെ പരമഭക്തനായ കൃഷ്ണമൂർത്തിയുടെ വീട്ടിൽ ആയിരത്തിൽപ്പരം ഗണപതി വിഗ്രഹങ്ങളുണ്ട്.
കലയുടെ അംബാസഡർ എന്നു പലരും വിശേഷിപ്പിക്കുന്ന കൃഷ്ണമൂർത്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം കലാപ്രവർത്തനം തന്നെ. അദ്ദേഹം പറയുന്നു- ""സാധാരണ കുടുംബങ്ങളിൽ കാണുന്നതുപോലെ വൈകുന്നേരങ്ങളിലുള്ള ഔട്ടിംഗുകൾ, ബന്ധുഭവന സന്ദർശനങ്ങൾ, ഉല്ലാസ യാത്രകൾ അങ്ങനെയൊന്നും എന്റെ ജീവിതത്തിൽ ഇല്ല.''
ലോകത്തിലെതന്നെ ഏറ്റവും മികച്ച കലാപ്രവർത്തകരിൽ ഒരാളായ സൂര്യ കൃഷ്ണമൂർത്തി എങ്ങനെ സൂര്യയിൽ എത്തി എന്നത് ഏറെ കൗതുകകരമാണ്. അദ്ദേഹം പറയുന്നത് കേൾക്കാം- ""കലയോടുള്ള അഭിനിവേശം ഓർമവച്ച നാൾ മുതലേ ഉണ്ട്. സ്കൂളിലും കോളജിലും പഠിക്കുന്ന കാലം മുതൽക്കേ സംഗീതക്കച്ചേരികൾ കേൾക്കുന്നതും നൃത്തപരിപാടികൾ കാണുന്നതും പതിവായിരുന്നു.
എൻജിനീയറിംഗ് കോളജിൽ പഠിക്കുന്പോൾ നാടകങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുന്നതിൽ താൽപ്പര്യം ഏറി വന്നു. ഇക്കാരണം കൊണ്ട് വീട്ടുകാർ എന്നെ ഹോസ്റ്റലിലാക്കി. പഠനത്തിലുള്ള ശ്രദ്ധ കുറയുന്നുവെന്നതായിരുന്നു കാരണം. അങ്ങനെ തിരുവനന്തപുരത്ത് വീടുണ്ടായിരുന്നിട്ടും ഹോസ്റ്റലിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. പഠനമൊക്കെ കഴിഞ്ഞ് ഐഎസ്ആർഒയിൽ സീനിയർ സയന്റിസ്റ്റും എൻജിനീയറുമായി ജോലി നോക്കുന്പോഴും കലയോടുള്ള സ്നേഹം തുടർന്ന് കൊണ്ടിരുന്നു.
അച്ഛനും അമ്മയും എന്തിൽനിന്നാണോ എന്നെ നിയന്ത്രിക്കുവാൻ ആഗ്രഹിച്ചത് അത് തന്നെ സംഭവിച്ചു. കലയോടുള്ള അഭിനിവേശം അടക്കുവാൻ കഴിയാതെ വന്നപ്പോൾ ജോലി രാജിവച്ച് സൂര്യയിലേക്ക് ജീവിതം മാറ്റി വയ്ക്കുകയായിരുന്നു. ആദ്യകാലത്ത് എന്നെ നിശിതമായി എതിർത്തവർ സൂര്യയുടെ പേരിൽ പിന്നീട് അഭിനന്ദിച്ചപ്പോൾ സന്തോഷവും അഭിമാനവും തോന്നി. സൂര്യയുടെ എല്ലാ ഉയർച്ചയ്ക്കുമൊപ്പം എന്റെ തണലായി അച്ഛനും അമ്മയും ഉണ്ടായിരുന്നു.
സൂര്യമേളയിൽ പങ്കെടുക്കാൻ മണിപ്പൂരി, ഒഡീസി നർത്തകർ ഉത്സാഹത്തോടെ എത്തുന്നത് വലിയ സന്തോഷമാണ്.
കേരളം അവർക്ക് സ്വന്തം നാടുപോലെ എന്ന് കാണുന്പോൾ എന്റെ സ്വപ്നം സഫലമായി എന്ന് തോന്നാറുണ്ട്. അതുപോലെ വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാരും ഡോക്ടർമാരും ഓവർടൈം ജോലി ചെയ്ത് പണമുണ്ടാക്കി സൂര്യ ചാപ്റ്ററിനു സംഭാവന നൽകുന്നുണ്ട്. അറിയപ്പെടാത്ത ഇതുപോലുള്ള മനുഷ്യരാണ്, മനസുകളാണ് സൂര്യയുടെ ശക്തി.''
നൂറിൽപ്പരം സ്റ്റേജ് ഷോകൾക്ക് ജീവൻ നൽകിയിട്ടുള്ള സൂര്യ കൃഷ്ണമൂർത്തി സംവിധാനം നിർവഹിച്ച നാടകങ്ങൾ അയ്യായിരം വേദികൾ കീഴടക്കിയിട്ടുണ്ട്. നല്ലൊരു എഴുത്തുകാരനും വാഗ്മിയുമാണ് സൂര്യ കൃഷ്ണമൂർത്തി.
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
Latest News
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
Latest News
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top