Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രീഡിഗ്രി അത്ര മോശം ഡിഗിയല്ല
പുസ്തകങ്ങൾ കുത്തിനിറച്ച ബാഗിൽനിന്നും, കണ്ടുമടുത്ത യൂണിഫോമിൽ നിന്നും രാവിലെ മുതൽ വൈകീട്ട് വരെയുള്ള പത്തു പന്ത്രണ്ട് പിരിയഡുകളിൽ നിന്നുമുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം - അതായിരുന്നു പ്രീ ഡിഗ്രി ക്ലാസുകൾ. കേരളത്തിലെ കലാലയങ്ങളെ അക്ഷരാർത്ഥത്തിൽ കലാലയങ്ങളാക്കിയിരുന്ന പ്രീ ഡിഗ്രി ക്ലാസുകൾ ഇന്നും ഗൃഹാതുരത്വ മുണർത്തുന്ന ഓർമയാണ്.
തൃശൂർ കേരളവർമയായാലും സെന്റ് തോമസായാലും എറണാകുളം മഹാരാജാസ് ആയാലും കോട്ടയം സിഎംഎസായാലും തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജായാലും പ്രി ഡിഗ്രി ക്ലാസുകൾ ഉഷാറായിരുന്നു. സ്കൂളിന്റെ മതിൽക്കെട്ടുകൾക്കകത്തു നിന്നും പുതിയ ലോകത്തേക്കുള്ള വരവ് ശരിക്കും ആഘോഷമാക്കിയിരുന്നു പ്രീ ഡിഗ്രിക്കാർ. അതുകൊണ്ടുതന്നെ പ്രീ ഡിഗ്രിക്കാർ കോളജിലാകെ പാറിപ്പറന്നു നടന്നു.
അവരില്ലാതെ ഒരു പരിപാടി പോലും കോളജുകളിൽ നടക്കാറില്ല. എന്തിനും ഏതിനും അവരുണ്ടാകാറുണ്ട്. സമരത്തിനായാലും കലാപ്രവർത്തനങ്ങൾക്കായാലും എല്ലാം അവരായിരുന്നു മുൻപന്തിയിൽ.
ഡിഗ്രി ഫൈനൽ ഇയറുകാരും പിജിക്കാരും പഠിപ്പിസ്റ്റുകളായി മാറുന്പോൾ കലാലയം കൈയടക്കിയിരുന്നത് ഇവരായിരുന്നു.
ചേട്ടൻമാരുടെ ആജ്ഞകൾ അതേപടി അനുസരിക്കുന്ന കൊച്ചനുജൻമാരും അനുജത്തികളുമായി പ്രി ഡിഗ്രിക്കൂട്ടം കാന്പസുകളിൽ വിലസിയ കാലം.
1999ന് മുന്‍പ്...
പ്രീ ഡിഗ്രി കോളജുകളിൽനിന്ന് വേർപെടുത്തുന്ന തീരുമാനം വന്നപ്പോൾ അവസാനത്തെ പ്രീ ഡിഗ്രി ബാച്ചുകളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചവർക്ക് ആ നല്ല ദിവസങ്ങൾ ഇന്നും ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്നു.
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും എന്ന് മഞ്ഞച്ചായമടിച്ച കോളജ് ചുമരിന്റെ ഏതോ കോണിൽ പ്രി ഡിഗ്രിയുടെ വിലാപം പോലെ ഏതോ പയ്യൻസ് കുറിച്ചിട്ടു.
ചാറ്റൽമഴ പെയ്യുന്പോൾ അതിൽ നനഞ്ഞ് ക്ലാസിലേക്കു കടന്നുവന്ന സുന്ദരിപ്പെണ്ണിനെ നോക്കിയിരുന്നത് ഈ പ്രീ ഡിഗ്രി ക്ലാസിലല്ലേ...
ഷേക്സ്പിയറും ഷെല്ലിയും വള്ളത്തോളും മനസിലിടം പിടിച്ചത് ഈ ക്ലാസുകളിൽ വച്ചല്ലേ..
ഇൻക്വിലാബ് വിളിക്കാനും ഞാൻ നിന്നെ പ്രേമിക്കുന്നുവെന്ന് ഉറക്കെ വിളിച്ചുപറയാനും ധൈര്യം തന്നത് ഈ ക്ലാസ് മുറികളിലെ കൂട്ടായ്മകളല്ലേ...
ആ ക്ലാസ് മുറികളിൽ നിന്നല്ലേ ജീവിതത്തിന്റെ പുതിയ വഴികളിലേക്കുള്ള യാത്ര തുടങ്ങിയത്...
പ്രീ ഡിഗ്രിക്ക് ഗ്രൂപ്പ് നാല്
ഗ്രൂപ്പിസം ഏറ്റവുമധികമുള്ളത് പ്രീ ഡിഗ്രിക്കാണെന്നു തോന്നിയിട്ടുണ്ട്. ആകെ നാല് ഗ്രൂപ്പാണ് പ്രീ ഡിഗ്രിക്കുണ്ടായിരുന്നത്. ഫസ്റ്റും സെക്കൻഡും തേർഡും ഫോർത്തും. ഇതിൽ ഫസ്റ്റും സെക്കൻഡും പഠിപ്പിസ്റ്റുകൾക്കായിട്ടുള്ളതായിരുന്നു. നല്ല മാർക്കും മൂളയുമുള്ളവർക്കായിരുന്നു ഇതു രണ്ടുമെന്ന ധാരണ കാലാകാലങ്ങളായി അരക്കിട്ടുറപ്പിച്ചിട്ടുണ്ടായിരുന്നു. ഫോർത്ത് ഗ്രൂപ്പും അക്കൂട്ടത്തിൽ പെടുന്നവർക്കു തന്നെയായിരുന്നു. കണക്കിൽ നല്ല വിവരമുള്ളവരും ബാങ്ക് ജോലി സ്വപ്നം കണ്ടവരും മുംബൈയിലെ അക്കൗണ്ടന്റ് ജോലി മോഹിച്ചവരും നേരേ ഫോർത്ത് ഗ്രൂപ്പ് തേടി. കാര്യമായി പഠിക്കാൻ തയാറില്ലാത്ത, പൊതുവെ ഉഴപ്പൻമാർ എന്നെല്ലാവരും മുദ്രകുത്തിയ പിൻബഞ്ചുകാർ മിക്കവരും തേർഡ് ഗ്രൂപ്പിലേക്ക് ഒഴുകിയെത്തിയിരുന്നു.
തേർഡ് ഗ്രൂപ്പായിരുന്നു ഗ്രൂപ്പ്
നാലു ഗ്രൂപ്പുകളിൽ തേർഡ് ഗ്രൂപ്പായിരുന്നു ഗ്രൂപ്പെന്ന് തേർഡ് ഗ്രൂപ്പുകാർ പറയും. കാരണം കാര്യമായി പഠനാധ്വാനം ഇല്ലാത്തവരായിരുന്നു തേർഡ് ഗ്രൂപ്പുകാർ. അതുകൊണ്ടുതന്നെ കോളജിലെ ഏതു പരിപാടിക്കും മുന്നിൽ തേർഡ് ഗ്രൂപ്പുകാരായിരിക്കും. ക്ലാസിൽ കയറിയില്ലെങ്കിലും പഠിച്ചെടുക്കാമെന്ന വല്ലാത്തൊരു ആത്മവിശ്വാസം എല്ലാ തേർഡ് ഗ്രൂപ്പുകാർക്കുമുണ്ടായിരുന്നു. പാവം തേർഡ് ഗ്രൂപ്പുകാരനെ പലർക്കും വലിയ വിലയുണ്ടായിരുന്നില്ലെന്നതും സത്യം. പത്താം ക്ലാസിൽ മോഡറേഷനൊക്കെ വഴി 210 മാർക്ക് നേടി കഷ്ടിച്ച് പത്തെന്ന കടന്പ താണ്ടിയവർക്ക് തേർഡ് ഗ്രൂപ്പല്ലാതെ വേറെ ഗ്രൂപ്പൊന്നുമുണ്ടായിരുന്നില്ല തെരഞ്ഞെടുക്കാൻ.
തേർഡ് ഗ്രൂപ്പാണെന്ന് പറയുന്പോൾ ഉടൻ മറുചോദ്യമെത്തുമായിരുന്നു - പത്തില്‍ മാർക്ക് കുറവായിരുന്നോ....
പത്തിലെപ്പോലെ കുത്തിയിരുന്ന് പഠിക്കേണ്ട കാര്യമൊന്നും പ്രീ ഡിഗ്രിക്കുണ്ടായിരുന്നില്ല. പഠിക്കാതെ ഉഴപ്പി നടക്കാൻ താത്പര്യമുള്ളവർക്കും പ്രീ ഡിഗ്രിക്കാലം മനോഹരമായിരുന്നു. ഒരുപാട് അദർ ആക്ടിവിറ്റീസിന് സാധ്യതയുള്ള ടൈമായിരുന്നു അതെന്നു പ്രീ ഡിഗ്രിക്കു പഠിച്ചിരുന്നവർ പറയുന്നു.
കാന്പസ് രാഷ്ട്രീയത്തിന്റെ തീച്ചൂള കത്തിജ്വലിച്ചുകൊണ്ടിരുന്ന ആ നല്ല കാലത്താണ് പ്രീ ഡിഗ്രിക്കാർ കാന്പസിനെ ഇളക്കിമറിച്ചത്. സമരത്തിനും കല്ലേറിനുമെല്ലാം ഈ ഇളംതലമുറക്കാർ കൈമെയ് മറന്ന് മുന്പിലുണ്ടായിരുന്നു. സ്കൂളുകളിൽ തളയ്ക്കപ്പെട്ട സ്വാതന്ത്ര്യം അവർ കാന്പസിൽ പൊട്ടിച്ചെറിഞ്ഞു. ചോര തിളയ്ക്കുന്ന യുവത്വം എന്നത് പ്രീ ഡിഗ്രി പിള്ളേരെ സംബന്ധിച്ച് ശരിയായിരുന്നു. ലാത്തിയടിയും ഗ്രനേഡും അവർക്കു പുല്ലായിരുന്നു. ചേട്ടൻമാരെപ്പോലെ അവരും സമരമുഖങ്ങളിൽ കത്തിക്കയറി.
കലോത്സവങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നതിലെല്ലാം അവർ പങ്കെടുത്തു. സ്റ്റേജിൽ കൂവലുകൾ ഏറ്റുവാങ്ങിയിട്ടും മടി കൂടാതെ അവർ പാടിത്തകർത്തു. കവിതകൾ ചൊല്ലിക്കയറി. വികലമായ അനുകരണകലയിലൂടെ കൂവലുകൾ ഹൃദയത്തിലേറ്റുവാങ്ങി. ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ എന്ന ഡയലോഗ് പോലെ അവർ സ്റ്റേജ് കൈയടക്കിക്കൊണ്ടേയിരുന്നു.
കലാലയ മാഗസിനുകളിൽ പഴയ പ്രീ ഡിഗ്രിക്കാരുടെ രചനകൾ ഇന്നു വായിക്കുന്പോൾ കൗതുകം തോന്നും. പലതും കാമുകിയെ വർണിച്ചെഴുതിയ കവിതകൾ. കാമുകിയെ ആകാശ നീലിമയോടും പുഴയിലെ കുഞ്ഞോളത്തോടും ചെറുകാറ്റിനോടും ഉപമിച്ചെഴുതിയ മഹദ് കവിതകൾ!! അന്നതെഴുതിയ പലരും പിന്നീട് നല്ല കവിതകളുടെ ആശാൻമാരായി മാറിയെന്നതു കാലം കാത്തുവച്ച കൗതുകം.
പെണ്‍കുട്ടികൾക്കും പ്രീ ഡിഗ്രി ആഘോഷത്തിന്റെ സ്വാതന്ത്ര്യ കാലമായിരുന്നു. നല്ല വേഷങ്ങളണിയാനും അണിഞ്ഞൊരുങ്ങാനും കിട്ടിയ അവസരങ്ങൾ. അവർ അതു നന്നായി ഉപയോഗപ്പെടുത്തി. യൂണിഫോമിന്റെ നിയന്ത്രണങ്ങളില്ലാത്ത കാലം. ഹാഫ് സാരിയും ദാവണിയും പാവാടയും ബ്ലൗസും ഒടുവിൽ ചുരിദാറും കാന്പസിലെ വർണക്കാഴ്ചകളായി.
എന്നെ ഇഷ്ടമുണ്ടെങ്കിൽ നാളെ പച്ചപ്പാവാടയും ബ്ലൗസും ഇട്ടുവരണമെന്ന പൊടിമീശക്കാരന്റെ കൽപന അതേപടി അനുസരിച്ച ഉണ്ടക്കണ്ണിയെ എത്രയോ പ്രീ ഡിഗ്രി കാന്പസുകളിൽ കണ്ടിട്ടുണ്ട്...
സ്പൈക്കല്ലെങ്കിലും തലമുടിയിൽ പുതുപുത്തൻ സ്റ്റൈലുകൾ കൊണ്ടുവന്നതും പാന്റ്സിന്റെ ബാക്ക് പോക്കറ്റിൽ ചെറിയ ചീർപ്പ് തിരുകിവച്ചതും പ്രീ ഡിഗ്രിക്കാലത്തായിരുന്നു. ചെത്തിനടക്കാൻ ബൈക്ക് അധികമില്ലായിരുന്നു. എന്നാൽ സൈക്കിൾ വേണ്ടത്ര. കടംവാങ്ങിയ സൈക്കിളിൽ കാമുകിയെ രാവിലെയും വൈകീട്ടും അകന്പടി സേവിച്ചതും പ്രീ ഡിഗ്രിക്കാലത്തുതന്നെയല്ലേ...
ക്ലാസു കട്ടു ചെയ്യാൻ ആദ്യം പഠിച്ചതും അതിനു ധൈര്യം കാണിച്ചതും പ്രീ ഡിഗ്രി ക്ലാസിൽ വച്ചല്ലേ...മൊബൈലും വാട്സാപും ഇല്ലാത്ത അക്കാലത്തല്ലേ നീ ആദ്യമായി പ്രേമലേഖനം രാത്രിയിലിരുന്ന് എഴുതിയുണ്ടാക്കിയത്....പ്രീ ഡിഗ്രി ക്ലാസുകളിലെ പ്രണയം മാർക്വേസിന്റെ കോളറക്കാലത്തെ പ്രണയത്തേക്കാൾ രസകരമാണ്...എല്ലാ കാന്പസിലും....
പ്രീ ഡിഗ്രി സെക്കൻഡ് ഇയറിൽ കല്യാണം കഴിഞ്ഞ് ആ കാമുകി പോകുന്പോൾ എത്ര കരഞ്ഞിരിക്കുന്നു...പിറ്റേന്നു ക്ലാസിലെത്തിയപ്പോൾ ആദ്യം നോക്കിയത് അവളിരുന്ന സീറ്റിലേക്കല്ലേ....
പിന്നീട് ഭർത്താവുമൊന്നിച്ച് അവൾ പുതുപുത്തൻ സാരിയെടുത്ത് സർവാഭരണഭൂഷിതയായി കോളജിലെത്തി ലഡുതന്നപ്പോൾ അതു വാങ്ങാൻ നിൽക്കാതെ കോളജ് കാന്പസിലേക്കു നടന്നുനീങ്ങിയത് ഓർമയില്ലേ....
കുടയെടുക്കാതെ മഴക്കാലത്ത് പ്രീ ഡിഗ്രിക്കാർ കാന്പസിലെത്തുമായിരുന്നു. കൂടെപഠിക്കുന്ന ഏതെങ്കിലും പെണ്‍കുട്ടി കുടചൂടി പോകുന്നതു കണ്ടാൽ ഉടൻ ചാടിക്കയറി ആ കുടക്കീഴിൽ ചേർന്നു നടക്കാനൊരു നന്പർ...
പ്രീ ഡിഗ്രിക്കാരൻ നേരിടേണ്ടി വന്ന റാഗിംഗും പറയാതെ വയ്യ. സ്കൂളിൽ നിന്ന് നഗരത്തിലെ കോളജിൽ പ്രീ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി പോകുന്പോൾ ആരൊക്കെയോ ഭീഷണിപ്പെടുത്തിക്കൊണ്ട് ആശ്വസിപ്പിച്ചു - റാഗിംഗ് സൂക്ഷിക്കണംട്ടോ....
ഹോസ്റ്റൽ മുറിയിൽ പുസ്തകം തുറന്നുവച്ചയുടൻ വാതിലിൽ മുട്ടുകേട്ട് വിറച്ചിട്ടുണ്ട്. തവളച്ചാട്ടം ചാടാനും അടിവസ്ത്രം മാത്രമിട്ട് ഒറ്റക്കാലിൽ ഡാൻസ് കളിക്കാനും എരിവുള്ള മുളക് കടിച്ചുപിടിച്ച് അഞ്ചുമിനിറ്റ് അനങ്ങാതെ നിൽക്കാനുമൊക്കെയായി ഒരു ഡസനോളം നന്പറുകൾ. റാഗിംഗ് നേരിട്ട് റൂമിലെത്തി കട്ടിലിൽ വീഴുന്പോഴുള്ള ആശ്വാസം അടുത്ത വർഷം ഇതെല്ലാം ജൂനിയേഴ്സിനു നേരെ എടുക്കാമല്ലോ എന്നായിരുന്നു...
ഫസ്റ്റ് ഇയറിൽ ഉഴപ്പിയവർക്കെല്ലാം സെക്കൻഡ് ഇയറിൽ ഇരട്ടിപ്പണിയായിരുന്നു. സെക്കൻഡ് ഇയർ എന്നു പറയാൻ ചമ്മലുള്ളവർ പ്രീ ഡിഗ്രി ഫൈനൽ ഇയർ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്.
കോളജിൽനിന്ന് ടൂറുപോകുന്പോൾ കലപിലക്കൂട്ടമായി പ്രീ ഡിഗ്രിക്കാർ ബസുകളിൽ നിറഞ്ഞു നിന്നിരുന്നു. ചുരുക്കിപ്പറഞ്ഞാൽ പ്രീ ഡിഗ്രിക്കാരാണ് കോളജ് കാന്പസുകളെ കാന്പസുകളാക്കിയിരുന്നത്. അവർ പടിയിറങ്ങിയപ്പോഴാണ് അവരുടെ വില കാന്പസുകളറിഞ്ഞത്.
അവസാനത്തെ പ്രീ ഡിഗ്രിക്കാാർ 2001ൽ കാന്പസിന്റെ പടിയിറങ്ങിയത് രണ്ടുതുള്ളി കണ്ണുനീർ കാന്പസിനു നൽകിയിട്ടാണ്. പിന്നെ ക്ലാസ്മേറ്റ്സ് സിനിമ വന്നപ്പോൾ, പഴയ കൂട്ടുകാരെല്ലാം ഒന്നിച്ചുകൂടാൻ തുടങ്ങിയപ്പോൾ, പഴയ പ്രീ ഡിഗ്രി ബാച്ചുകാർ പലവഴിയിൽനിന്നും ഒന്നിച്ചുകൂടി...ഫെയ്സ്ബുക്കിലും വാട്സാപ്പിലും പ്രീ ഡിഗ്രി ബാച്ച് ഗ്രൂപ്പുകളുണ്ടാക്കി...
പൊടിമീശക്കാരും ഉണ്ടക്കണ്ണിമാരുമെല്ലാം കാലങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടി....
ബി.കോം ഫസ്റ്റ് ക്ലാസുകാരനായ ദാസനെ കണ്ടപ്പോൾ പാവം പ്രീ ഡിഗ്രിക്കാരനായ വിജയൻ പറഞ്ഞു - പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ....
പഴയ പ്രീ ഡിഗ്രിക്കാർ അതേറ്റു പറഞ്ഞു..
പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ.....
ഋഷി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top