Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
മുല്ലപ്പെരിയാർ: ധാർഷ്ട്യം അനുവദിക്കാനാവില്ല
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇനി നാം ഒട്ടും വൈകരുത്. കടന്നുപോയ വൻപ്രളയം അതിനുള്ള മുന്നറിയിപ്പാണ്. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സാധാരണ അവസ്ഥയെ തകിടം മറിക്കാം. അവിടെ മനുഷ്യനിർമിതികൾ നിലംപറ്റാം. അതുവഴി വലിയ ദുരന്തമുണ്ടാകാം. ഇതു മുന്നിൽക്കണ്ടുകൊണ്ടുള്ള മുൻകരുതലുകളും രക്ഷാമാർഗങ്ങളും തേടുകയെന്നത് ഒരു വികസിതസമൂഹത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകളിൽ നിരന്തരം തിരിച്ചടികൾ നേരിട്ടുകൊണ്ടിരുന്ന കേരളത്തിന് അടുത്തകാലത്താണ് ആദ്യമായൊരു അനുകൂലവിധി സന്പാദിക്കാനായത്. അതും ഒരു പൊതുതാത്പര്യ ഹർജിയിൽ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി 31 വരെ നിലനിർത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നേരത്തേ മേൽനോട്ട സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരുന്നു. കേരളം വലിയ പ്രളയക്കെടുതിയിലൂടെ കടന്നുപോയ സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽനിന്നു കൂടുതൽ വെള്ളം ഒഴുക്കിക്കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാടിന്റെ ബധിരകർണങ്ങളിലാണു പതിച്ചത്. 142 അടിവരെ ജലനിരപ്പ് നിലനിർത്താൻ നിലവിൽ തമിഴ്നാടിന് സുപ്രീംകോടതിയുടെ അനുമതിയുണ്ട്.
അസാധാരണമായി പെയ്ത മഴയിൽ കേരളത്തിലെ ഒട്ടുമിക്ക അണക്കെട്ടുകളുടെയും പരമാവധി സംഭരണശേഷി കവിഞ്ഞതോടെ സംസ്ഥാനം വലിയൊരു പ്രതിസന്ധിയിലായി. ഇത്തരമൊരു സാഹചര്യത്തിലാണു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും പെട്ടെന്നു തുറന്നത്. ഇതു പ്രളയത്തിനു കാരണമായെന്നു ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. മുല്ലപ്പെരിയാറിൽനിന്നു കൂടുതൽ വെള്ളം ഇടുക്കി ഡാമിൽ എത്തിയതാണ് ചെറുതോണിയിലെ ഷട്ടറിലൂടെ കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കാൻ നിർബന്ധിതമാക്കിയത്.
ഓഗസ്റ്റ് 15ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 144 അടി പിന്നിട്ടിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നത്. ജലനിരപ്പ് 142 അടിവരെ നിലനിർത്തുന്നതുപോലും അപകടകരമാണെന്ന വാദമാണു കേരളം നേരത്തേതന്നെ ഉയർത്തുന്നത്. പക്ഷേ, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പു സംബന്ധിച്ച വിവരങ്ങൾ തമിഴ്നാട് അധികൃതർ പറയുന്നത് വിശ്വസിക്കേണ്ട ഗതികേടിലാണു കേരളം. അണക്കെട്ടിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ മീറ്ററിൽ ജലനിരപ്പ് 143.4 അടി എന്നു രേഖപ്പെടുത്തിയതിന്റെ രേഖ കഴിഞ്ഞദിവസം പുറത്തുവന്നു. സംസ്ഥാന സർക്കാരിന്റെ പക്കലും ഇതു ലഭ്യമാണ്. മുല്ലപ്പെരിയാർ സംബന്ധിച്ച സുപ്രീംകോടതി നിർദേശത്തിനു കടകവിരുദ്ധമായ ഈ നടപടി തുടർന്നുള്ള നിയമപോരാട്ടത്തിൽ നിർണായകമാകണം. ഇത്രയും ഉയർന്ന ജലനിരപ്പ് ഡിജിറ്റൽ മീറ്ററിൽ രേഖപ്പെടുത്തിയതിനെത്തുടർന്ന് ആ പ്രദേശത്തെ വൈദ്യുതിവിതരണം തടസപ്പെട്ടതും ഡിജിറ്റൽ മീറ്ററിരുന്ന മുറി താഴിട്ടു പൂട്ടിയതും വിവരം പുറംലോകം അറിയരുതെന്ന ഉദ്ദേശ്യത്തോടെയാണെന്നു വ്യക്തം. തമിഴ്നാടിന്റെ ഈ നീക്കം കോടതിയലക്ഷ്യമായി കണക്കാക്കി നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് ആവശ്യപ്പെടാവുന്നതാണ്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഏറ്റവും കൂടിയ മഴയാണ് കേരളത്തിൽ ഈയിടെ പെയ്തത്. ഇത്തരം സന്ദർഭങ്ങൾ ഭാവിയിലും ഉണ്ടാകാം. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയാണിതു ചൂണ്ടിക്കാട്ടുന്നത്. വെള്ളം ഒഴുക്കിക്കളയുന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം നൽകുന്നതിനുള്ള സംവിധാനവും അടിയന്തരമായി ഉണ്ടാകണം. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ നിയമപോരാട്ടങ്ങളിൽ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരുന്ന നാം ഇപ്പോഴത്തെ ചെറിയ വിജയത്തിൽ തൃപ്തരാകാതെ കൂടുതൽ ശക്തമായി നമ്മുടെ ഭാഗം കോടതിയിൽ അവതരിപ്പിക്കണം. രാഷ്ട്രീയ നേതൃത്വവും ഇക്കാര്യത്തിൽ ഇടപെടണം. തമിഴ്നാട്ടിലെ രാഷ്ട്രീയ സഖ്യങ്ങളുടെ പേരിൽ കേരളത്തിന്റെ താത്പര്യങ്ങൾ ബലികൊടുക്കരുത്. കാര്യങ്ങൾ കണക്കുപറഞ്ഞു വാങ്ങുന്നവർക്ക് എല്ലാം കിട്ടുകയും മാന്യത പുലർത്തുന്നവരെ തഴയുകയും ചെയ്യുന്ന പ്രവണത അംഗീകരിക്കാനാവില്ല.
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കുറേക്കൂടി ദീർഘവീക്ഷണത്തോടെ നാം നീങ്ങണം. ഓരോ സർക്കാരുകൾ മാറിമാറി വരുന്പോഴും ഈ പ്രശ്നം ഇങ്ങനെ കീറാമുട്ടിയായി തുടരരുത്. തമിഴ്നാടിന്റെ മുന്നിൽ നാം ഇതികർത്തവ്യതാമൂഢരായി നിൽക്കുകയാണ്. കേരളത്തിലൂടെ മാത്രം ഒഴുകുന്ന വെള്ളം, കേരളാതിർത്തിയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ട്, 128 വർഷം പഴക്കമുള്ളൊരു ഡാമിന്റെ പേരിൽ ലക്ഷക്കണക്കിനാളുകൾ തീതിന്നു കഴിയുകയാണ്. ഏതു നിർമിതിക്കും അതിന്റേതായ കാലദൈർഘ്യമുണ്ട്. എത്രമാത്രം അറ്റകുറ്റപ്പണികൾ നടത്തിയാലും അതു പിടിച്ചുനിൽക്കില്ല. ഈ അടിസ്ഥാനതത്ത്വം മറന്ന് തമിഴ്നാട് പ്രവർത്തിച്ചാൽ അതു കൂടുതൽ അപകടത്തിലേക്കു നയിക്കും. കോടതിയിൽ തോറ്റാലും തമിഴ്നാട് ജനവികാരം ഉണർത്തും. അതിനുള്ള നീക്കങ്ങൾ ചിലർ തുടങ്ങിക്കഴിഞ്ഞു.
ഏതായാലും മുല്ലപ്പെരിയാർ മേൽനോട്ടസമിതിയിൽ അടിയന്തരമായൊരു പുനഃസംഘടന ആവശ്യമുണ്ട്. കാര്യങ്ങൾ മനസിലാക്കിവരുന്നതുകൊണ്ടാവാം കേന്ദ്ര ജലവിഭവ മന്ത്രാലയം ഇത്തവണ കേരളത്തോട് അനുഭാവപൂർണമായ നിലപാടാണു സ്വീകരിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജലനിരപ്പ് നിശ്ചയിക്കണമെന്നും ജലനിരപ്പ് ഉയർത്തുന്നതിനുമുന്പ് കേരളം ഉന്നയിക്കുന്ന കാര്യങ്ങളിൽ കൂടുതൽ പഠനം നടത്തണമെന്നും ജലവിഭവമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങൾക്കായി പ്രത്യേക സമിതി രൂപവത്കരിക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അണക്കെട്ടിൽ ജലനിരപ്പ് 152 അടിയാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള തമിഴ്നാടിന്റെ നീക്കങ്ങൾക്ക് ഇപ്പോഴത്തെ സാഹചര്യം അനുകൂലമല്ല. ഇതു മനസിലാക്കി അവർ മറ്റു തന്ത്രങ്ങൾ പ്രയോഗിക്കും. അത്തരം തന്ത്രങ്ങളിൽ പലരും വീഴുന്നതായി പറയപ്പെടുന്നു. അതെന്തായാലും കേരളം ഈ അവസരം ഉപയോഗിച്ച് അണക്കെട്ടിന്റെ സുരക്ഷാപ്രശ്നം കൂടുതൽ ശക്തമായി ഉന്നയിക്കുകയും ജനങ്ങളുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന ഈ "ഡെമോക്ലീസിന്റെ വാൾ’ ഉയർത്തുന്ന ഭീതി അകറ്റുകയും വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തടസങ്ങൾ നീക്കിത്തുടങ്ങാം; സാധ്യതാപഠനം വേഗമാകട്ടെ
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കുന്നതിന
മുല്ലപ്പെരിയാർ പുതിയ അണക്കെട്ട്: സാധ്യതാപഠനത്തിന് തമിഴ്നാടിന്റെ അനുമതി വേണ്ടെന്നു കേന്ദ്രം
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്റെ സാധ്യത പരിശോധിക്കാൻ കേരളത
മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കാൻ അനുവാദം തേടി തമിഴ്നാട് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ അനുവ
മുല്ലപ്പെരിയാർ: ഈ മുട്ടാപ്പോക്കു മാറ്റാൻ കേന്ദ്രം ഇടപെടണം
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കുന്നതിന
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള സാധ്യതാപഠനത്തിന് അനുമതി
ന്യൂഡൽഹി: മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിനു പുതിയ പ്രതീക്ഷകൾ നൽകി കേന്ദ്രസ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താത്കാലിക നിയന്ത്രണം ഏറ്റെടുക്കാനുള്ള അവസരം കേരളം കളഞ്ഞുകുളിച്ചു
ജനങ്ങളുടെ ജീവനു ഭീഷണിയായാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചു
തമിഴ്നാട്ടിൽ മഴ പെയ്താൽ മുല്ലപ്പെരിയാർ നിറയുമോ?
കോട്ടയം: തമിഴ്നാട്ടിൽ മഴ പെയ്യുന്പോൾ മുല്ലപ്പെരിയാറിനെപ്പറ്റി ആശങ്ക വേണോ? വേണമല്ലോ, തമിഴ്നാട്ടിലല
മുല്ലപ്പെരിയാർ അണക്കെട്ട്: കേരളത്തിൽ നിശബ്ദപ്രചാരണം; അഞ്ചു ലക്ഷം ഒപ്പുകൾ പ്രധാനമന്ത്രിക്ക്
മൂവാറ്റുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സേവ് കേരള എ
ഡാം സുരക്ഷ: മുല്ലപ്പെരിയാറിനായി കേരളം അപേക്ഷ നൽകിയില്ല
ഇടുക്കി: രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ലോകബാങ്ക് സഹാ
മുല്ലപ്പെരിയാർ: ജലകമ്മീഷന്റെ നിലപാടിനെ പിന്തുണയ്ക്കരുതെന്നു സതീശൻ
പറവൂർ: മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര വാട്ടർ കമ്മീഷ
മുല്ലപ്പെരിയാർ കേസിൽ സർക്കാർ വീഴ്ച വരുത്തിയിട്ടില്ല: മന്ത്രി
പത്തനംതിട്ട: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധി
അന്താരാഷ്ട്ര സംഘത്തിന്റെ പരിശോധനയെ കേരളം എതിർത്തതു തിരിച്ചടിയാകും: റസൽ ജോയി
തൊടുപുഴ: മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതിയിൽ ചർച്ച ചെയ്യു
മുല്ലപ്പെരിയാർ: കേരളത്തിന്റെ മൗനം ദുരൂഹമെന്നു റസൽ ജോയി
ഇടുക്കി: സുപ്രീംകോടതിയിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യുന്പ
മുല്ലപ്പെരിയാർ ഡാം: കേരളത്തിനും റസൽ ജോയിക്കുമെതിരേ തമിഴ്നാട്ടിൽ പ്രചാരണം
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിനെ തകർക്കാൻ കേരള സർക്കാർ ശ്രമിക്
മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രളയം: കൂടുതൽ കടുവകൾ ചത്തതായി സൂചന
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രളയത്തിൽ കൂടുതൽ കടവുകൾ ചത
തമിഴ്നാട് പറഞ്ഞതു പച്ചക്കള്ളം; ജലനിരപ്പ് 144 അടി പിന്നിട്ടിരുന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ തമിഴ്നാടിന്റെ
മുല്ലപ്പെരിയാർ അണക്കെട്ടിൽ പൂർണ അധികാരം കേരളത്തിന്; തമിഴ്നാടിന്റേതു കടന്നുകയറ്റം
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ പൂർണ അധികാരം കേരളത്തി
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്: ദീപിക റിപ്പോർട്ടുമായി തിരുവഞ്ചൂർ
കോട്ടയം: മഹാദുരന്തത്തിനു വഴിവയ്ക്കും വിധം മുല്ലപ്പെരിയാർ അണക്കെ
മുല്ലപ്പെരിയാർ: യാഥാർഥ്യം അറിയിക്കണമെന്ന് കാത്തലിക് ഫെഡറേഷൻ
കോട്ടയം: കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ മുല്ലപ്പെരിയാർ ഡാമിൽ തമിഴ്നാട് ജലം തു
മുല്ലപ്പെരിയാർ: തമിഴ്നാട് ലക്ഷ്യമിട്ടത് 150 അടിക്കടുത്ത്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് ലക്ഷ്യമിട്ടത് 147 അടിക്കു മുകളി ലുള്ള
മുല്ലപ്പെരിയാറിൽ സംഭവിച്ചതെന്തെന്നാൽ
ഇത് റസൽജോയി. ആലുവ നസ്രത്ത് ഡോ.വർഗീസിന്റെയും ഡോ. റോസിയുടെയും ഏകമകൻ. ജസ്
Latest News
അടൂരില് കാര് കണ്ടെയ്നര് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Latest News
അടൂരില് കാര് കണ്ടെയ്നര് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top