ഒരിക്കലും ഉലയാത്ത വ്യക്തിബന്ധം: പി.ജെ. ജോസഫ്
ഒരിക്കലും ഉലയാത്ത  വ്യക്തിബന്ധം: പി.ജെ. ജോസഫ്
കൊച്ചി: ഇണങ്ങിയും പിണങ്ങിയും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കെ.എം. മാണിയുമായുള്ള വ്യക്തിബന്ധത്തില്‍ യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്നു കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. തങ്ങളുടെ സൗഹൃദം എന്നും നിലനിന്നിരുന്നു. ഒട്ടേറെ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള വ്യക്തിയാണു കെ.എം. മാണി. 1967ല്‍ നിയമസഭയില്‍ കെ.എം. മാണി ഉള്‍പ്പെടെ കേരള കോണ്‍ഗ്രസിന്‍റെ അഞ്ച് അംഗങ്ങള്‍ ഇ.എം.എസ് സര്‍ക്കാരിനെതിരേ നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്.

അതിശക്തനായ നിയമസഭാ സാമാജികനാണെന്ന് അദ്ദേഹം 1967-70 കാലഘട്ടത്തില്‍ തന്നെ തെളിയിച്ചു. കേരള കോണ്‍ഗ്രസ് ഒറ്റയ്ക്കുനിന്നു കേരളത്തിലെ കര്‍ഷകര്‍ക്കു വേണ്ടി പോരാടി. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍, കാരുണ്യ പദ്ധതി, റബറിന് 150 രൂപ സംഭരണ വില തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം നടപ്പിലാക്കി. രാഷ്‌ട്രീയരംഗത്തു മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ വിയോഗം കേരള സമൂഹത്തിനും രാഷ്‌ട്രീയ രംഗത്തും തീരാനഷ്ടമാണെന്നും ജോസഫ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.