ഇന്ത്യൻ കരുത്തായി മൂന്നു വനിതകൾ
ഇന്ത്യൻ കരുത്തായി മൂന്നു വനിതകൾ
ഒളിന്പിക്സിൽ ഇന്നലെ ഇന്ത്യക്കു കരുത്തായത് മൂന്നു വനിതകൾ. ബാഡ്മിന്‍റണ്‍ സിംഗിൾസിൽ റിയൊ ഒളിന്പിക്സിൽ വെള്ളി നേടിയ പി.വി. സിന്ധു ഗ്രൂപ്പ് ജെയിലെ അവസാന മത്സരത്തിൽ ജയം സ്വന്തമാക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

ഹോങ്കോംഗിന്‍റെ ചെയൂങ് നഗൻ യിയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സിന്ധു നോക്കൗട്ടിൽ ഇടംപിടിച്ചത്. ഇന്ത്യൻ സമയം ഇന്നു രാവിലെ 6.15ന് ആരംഭിക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ സിന്ധു ഡെന്മാർക്കിന്‍റെ മിയ ബ്ളിച്ച്ഫെൽഡിനെ നേരിടും.

അന്പെയ്ത്തിൽ നിരാശകൾക്കൊടുവിൽ ഇന്ത്യക്ക് ഇന്നലെ ആശ്വാസവാർത്തയെത്തി. വനിതാ അന്പെയ്ത്ത് സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ ദീപിക കുമാരി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. അമേരിക്കയുടെ ജെന്നിഫർ മുസിനൊ ഫെർണാണ്ടസിനെ 6-4നു കീഴടക്കിയാണ് ദീപിക കുമാരി പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്.


ബോക്സിംഗിൽ മിഡിൽ വെയ്റ്റ് (69-75 കിലോഗ്രാം) വിഭാഗത്തിൽ പ്രീക്വാർട്ടറിൽ ഏകപക്ഷീയ ജയത്തോടെ പൂജാ റാണി അവസാന എട്ടിൽ ടിക്കറ്റ് ബുക്ക് ചെയ്തു. അൾജീരിയയുടെ ഐചർക് ചായിബായെ 5-0ന് നിലംപരിശാക്കിയാണ് പൂജ റാണിയുടെ ക്വാർട്ടർ പ്രവേശനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.