Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പേരില്ലാ യാത്രയുടെ പൊല്ലാപ്പുകൾ!
ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യം ഇതിനകം പലവട്ടം കേട്ടിട്ടുണ്ട്. എന്തെങ്കിലും ഇരുന്നാലും ഇല്ലെങ്കിലും പേരുമൂലം ചിലർക്ക് ഇപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുന്നു എന്നതാണ് സത്യം. കുറിക്കുകൊള്ളുന്ന പേര് ഒരെണ്ണം കിട്ടിയില്ലെങ്കിൽ ഉള്ള പേരു പോകുമെന്നു സംസ്ഥാന സെക്രട്ടറി വിളിച്ചുപറഞ്ഞപ്പോൾ മുതൽ തുടങ്ങിയ ആലോചനയാണ്. പേരിടീൽ, ഇരുപത്തെട്ടുകെട്ട് എന്നൊക്കെ എത്രയോ തവണ കേട്ടിരിക്കുന്നു. പക്ഷേ, ഈ പേരിടീൽ ഇത്രയും വലിയ പൊല്ലാപ്പാണെന്നു നേതാവ് ഇന്നലെ വരെ കരുതിയിരുന്നില്ല. ഒരു പേരിന്റെ പേരിൽ ജില്ലാക്കമ്മിറ്റിക്കാരെ മുഴുവൻ വിളിച്ചുചേർത്തിരുന്നു ചർച്ച തുടങ്ങിയിട്ടു മണിക്കൂർ രണ്ടായി. ഇന്നു രാത്രിയോടെയെങ്കിലും പേരു സംഘടിപ്പിച്ചുകൊടുക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന നേതാക്കൾ പലവട്ടം ചിന്തൻ ബൈഠക്ക് നടത്തിയിട്ടും പേരു കിട്ടാതെ വന്നതോടെയാണ് അത്യാവശ്യം പേരുദോഷമൊക്കെ കേൾപ്പിച്ചിട്ടുള്ള ബുദ്ധിജീവി നേതാവിനെ പേരു കണ്ടെത്താൻ നിയോഗിച്ചത്.
ഇനിയും പിടികിട്ടിയില്ലേ, കാലാവസ്ഥാ വ്യതിയാനപ്രകാരം മഞ്ഞുകാലത്തു മൂടിപ്പുതയ്ക്കുക, മഴക്കാലത്തു കുട പിടിക്കുക, വേനലെത്തിയാൽ വീശിമടുക്കുക എന്നിങ്ങനെയുള്ള അനുഷ്ഠാനങ്ങൾ പോലെ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ നടത്തേണ്ട കർമമാണ് തെരഞ്ഞെടുപ്പെന്നു കേട്ടാലുള്ള കേരള യാത്ര. യാത്ര വെറുതെ നടത്തിയാൽ പോരാ, കൂടെ ആളും ഓളവും ബഹളവും വേണം. കൈയിൽ കാശും തലയ്ക്ക് ഓളവുമുണ്ടെങ്കിൽ ആളും ബഹളവും ഈസിയായി സംഘടിപ്പിക്കാം. പക്ഷേ, പേര് അങ്ങനെ കിട്ടില്ലല്ലോ. പെരുമ കിട്ടണമെങ്കിൽ പേരു നന്നാവണം. അല്ലെങ്കിൽ ഉള്ള പേരുകൂടി പോകും.
കണ്ടമാനം യാത്ര വന്നതാ പ്രശ്നമായത്...– പേരിനു വേണ്ടി തല പുകച്ചുകൊണ്ടിരുന്ന അണികളെ നോക്കി നേതാവ് വിഷമത്തോടെ പറഞ്ഞു. വെള്ളാപ്പള്ളി മുതൽ ഉഴവൂർ വിജയൻ വരെ യാത്രയ്ക്കു പേരിട്ടു കഴിഞ്ഞപ്പോൾ സ്റ്റോക്ക് മുഴുവൻ തീർന്നു.
ഡിഫിക്കാരുടെ ജനജാഗ്രതായാത്ര, വെള്ളാപ്പള്ളി വക സമത്വ മുന്നേറ്റയാത്ര, സുധീരന്റെ കേരള രക്ഷാമാർച്ച്, പിണറായി വിജയന്റെ നവകേരള മാർച്ച്, കുമ്മനം സാറിന്റെ വിമോചനയാത്ര, ഉഴവൂർ വിജയന്റെ ഉണർത്തുയാത്ര, ഇനി കാനം സഖാവിന്റെ യാത്ര, കുഞ്ഞാലിക്കുട്ടി സാഹിബിന്റെ യാത്ര, പിന്നെ ചെറു പാർട്ടികളുടെ കൂട്ടയാത്ര എന്നിങ്ങനെയുള്ള യാത്രകളാണു കേരളത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതും. ആദ്യത്തെ യാത്രകൾ കണ്ടുമടുത്ത ജനം ഉറങ്ങിപ്പോയെങ്കിലോ എന്നു കരുതിയാവണം പേരിടാൻ മിടുക്കനായ രണ്ടാം വിജയൻ തന്റെ യാത്രയെ ഉണർത്തുയാത്ര എന്നു വിളിച്ച് കുലുക്കിയുണർത്തി.
നേതാവേ, കൊള്ളാവുന്ന പേരുകളൊക്കെ ആദ്യം യാത്ര നടത്തിയവർ കൊണ്ടുപോയി. നമ്മുടെ യാത്ര നടത്താനുള്ള തീരുമാനം ഇത്തിരി വൈകിപ്പോയി എന്നതു പറയാതിരിക്കാനാവില്ല– ജില്ലാക്കമ്മിറ്റിയിലെ ഒരു പ്രമുഖൻ പരിഭവം മറച്ചുവച്ചില്ല.
‘തെരഞ്ഞെടുപ്പെന്നു കേട്ടപ്പോൾത്തന്നെ നമ്മൾ യാത്രയെക്കുറിച്ച് ആലോചിച്ചതാ. ആലോചന കഴിഞ്ഞു മുറിക്കു പുറത്തിറങ്ങിയപ്പോൾ അതാ പോകുന്നു നാലു പാർട്ടിക്കാർ യാത്രയുമായി. ഉണ്ടായിരുന്ന പോസ്റ്റുകളിലെല്ലാം അവൻമാർ കൊടികൾ കെട്ടി. നാലു പേരു നിരന്നു നടക്കാവുന്ന റോഡുകളെല്ലാം അവർ കൈയേറി. കണ്ടാൽ മലയാളികളെപ്പോലെ തോന്നുന്ന ബംഗാളികളെയെല്ലാം അവർ ബുക്കു ചെയ്തുകൊണ്ടുപോയി. ഫ്ളെക്സ് വയ്ക്കാനും സ്റ്റേജ് കെട്ടാനും ഇടമില്ല... ഇതിനിടയിൽ നമ്മൾ എങ്ങനെ യാത്ര നടത്തും?’
ഇത്രയും നേരം മിണ്ടാതിരുന്ന ജില്ലാ സെക്രട്ടറി ചാടിയെണീറ്റു. ഇനി ഒറ്റ വഴിയേയുള്ളൂ, ഏതായാലും റോഡിലൂടെ തെരഞ്ഞെടുപ്പിനു മുമ്പ് ഒരു യാത്ര നടത്താൻ ചാൻസ് കിട്ടുമെന്നു തോന്നുന്നില്ല. ഇക്കാര്യത്തിലാണു നമ്മൾ മോദിജിയെ കണ്ടുപഠിക്കേണ്ടത്... കാസർഗോട്ടുനിന്ന് ഒറ്റപ്പറക്കൽ.. ഇവരൊക്കെ ഏന്തിവലിഞ്ഞ് എത്തുംമുമ്പേ തിരുവനന്തപുരത്തു ചെന്നു സമ്മേളനം നടത്തി പിരിയാം. കേരള ആകാശയാത്ര എന്നു പേരുമിടാം. അണികൾ ഓരോ ജംഗ്ഷനിലുംനിന്ന് ആകാശത്തേക്കു നോക്കി മുദ്രവാക്യം മുഴക്കിയാൽ പോരേ...
അഭിപ്രായത്തിനു സലാം, ജനത്തിനും ഇഷ്ടം അതായിരിക്കും, കാരണം ഈ ട്രാഫിക് ജാം അധികം തിന്നേണ്ടിവരില്ലല്ലോ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജുഡീഷൽ അന്വേഷണ മഹാമഹം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
സാറേ, ഇതു ലൈസൻസ് ഇല്ലാത്ത ബേ
മനുഷ്യനു കാപ്പാ, അരിക്കൊന്പനു കോപ്പാ!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ക
ഹലോ, മൈക്ക് ടെസ്റ്റിംഗ്... ഹലോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹലോ മൈക്ക് ടെസ്റ്റിംഗ്.. ഹലോ.
ഞങ്ങളുടെ ദുരിതാഘോഷ നിധി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
"ഹലോ, ഇതു ഡോക്ടർസാറല്ലേ..?
അങ്ങനെ ഞങ്ങൾ ബജറ്റിന്റെ പേരു മാറ്റി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്നെ പരിചയം കാണാത്ത മ
ഫാൻസിഡ്രസ്, നാടകം, മിമിക്രി!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കോഴിക്കോട്ട് സ്കൂൾ കലോത്സവം ത
സഖാവിന്റെ വിഴിഞ്ഞം ക്യാപ്സൂൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
“സഖാവേ, ഒരാൾ കുറേ നേര
സിദ്ധൻ ഈ കുഴിയുടെ ഐശ്വര്യം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കോഴിയെയും ആടിനെയും പോത്തി
വരുന്നൂ, ഭായിരാമയ്യർ എൻഐഎ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹോട്ടലിലേക്ക് ഒന്നും
വാൽ നിവരുമോ, കുഴൽ വളയുമോ?
സുപ്രൻനായ വേദിയിലിരിക്കുന്നവരെ നോക്കി ഒന്നു മുരണ്ടു. തുടർന്ന്
എംഡിക്കും എംഎയ്ക്കും പഠിക്കുന്നവർ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വന്നപാടെ കാരണവർ കൈ
ഊരിപ്പിടിച്ച വാളും കളക്ടർ കസേരയും!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കളക്ടർ വാഴാത്ത ജില്
മാനം പോകുന്ന വിമാനങ്ങൾ!
ആകാശത്തേക്കു വെടിവയ്ക്കുക എന്നത് ഏതാണ്ട് പോലീസുകാരുടെ കുത്തക
വാവിട്ട വാക്കുകളുടെ ഹാഷ് വാല്യു!
ഔട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
കൈവിട്ട കല്ലും വാവ
കുന്തവും കുടച്ചക്രവും ചില തന്ത്രങ്ങളും!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കുന്തം പോയാൽ കുടത്തി
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ക്ലിഫ് ഹൗസ് ദം ബിരിയാണി!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
പണ്ടൊക്കെ നാട്ടിൽ അധികമാർ
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
മര്യാദയ്ക്കു മര്യാദ
വാട്ട്സ്ആപ് ഗ്രൂപ്പിലെ ചിന്തൻ ശിബിരം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
സുക്കറണ്ണാ, നന്ദി നമ
ഇന്ദിരാഭവൻ, ഇനി നിനക്ക് ഉറക്കമില്ല!
ഇങ്ങനെ ഇരുന്നാൽ മതിയോ ? ഇന്ദിരാഭവൻ ഒന്നു പെയിന്റടിക്കേണ്ടേ? പെ
തിരിച്ചും മറിച്ചും ചോദിക്കും, ലൗ ജിഹാദ് ഇല്ലെന്നേ പറയാവൂ!
രംഗം ഒന്ന്: പാർട്ടി ക്ലാസ്
സഖാക്കൾ എല്ലാവരും എത്തിയിട്ടുണ്ടല്
പരിപ്പുവട, കട്ടൻചായ; ഇനി കരിമീൻ, തിരുത!
സഖാവാണെന്നു കരുതി എത്ര കാലമെന്നു വിചാരിച്ചാ ഈ കട്ടൻ ചായയുടെയ
കിറ്റിൽ ഒതുങ്ങാത്ത കുറ്റികൾ!
മൈൽക്കുറ്റി, പുട്ടുകുറ്റി, ബീഡിക്കുറ്റി, ഗ്യാസ്കുറ്റി എന്നൊക്കെ മാത്രം
കപ്പയുടെ കൈയിൽ മദ്യത്തിന്റെ കോപ്പ!
ബഹുമാനപ്പെട്ട ധനമന്ത്രിജീ, ഇത്തവണത്തെ ബജറ്റ് അവതരണം കേട്ടി
പേഴ്സണലായിട്ടു പറയുവാ, സ്റ്റാഫാക്കണം!
""സഖാവേ ഒരുത്തൻ കുറേനേരമായി നേതാവിനെ കാണണമെന്നു പറഞ്ഞു കാത്തുനിൽക്കുന്നു.’’
സഖാവ് കൊടി കുത്തി, സംരംഭകൻ വടി കുത്തി!
കത്തിക്കാണോ കൊടിക്കാണോ മൂർച്ച കൂടുതലെന്നു ചോദിച്ചാൽ മലയാളി ക
സ്രാവ്, ആന, തിമിംഗലം, ദിനോസർ!
മൃഗമെന്നു പറയുന്പോൾ ഒരു ആനയെങ്കിലും ഇല്ലാതെ
വടയക്ഷിയൊക്കെ എത്രയോ ഡീസന്റായിരുന്നു!
ഇനിയും ഒഴിഞ്ഞുപോകില്ലേ നീ... ലോക്ക്ഡൗണിന്റെ മന്ത്രക്കളം
പോലീസിന്റെ കാപ്പ, അപ്പീൽ സമിതിയുടെ കോപ്പ!
‘ബന്ധുവാര്... ശത്രുവാര്...?’ നാട്ടിലെ ഗുണ്ടയും പോലീസും കളി കാണുന്പോൾ അറിയാതെ മ
Latest News
ഫ്രഞ്ച് ഓപ്പൺ: കരോലിന മുച്ചോവ സെമിയിൽ
ഒഡീഷ ട്രെയിൻ ദുരന്തം; 40 പേർ മരിച്ചത് വൈദ്യുതാഘാതമേറ്റ്
പി.എം. ആര്ഷോ "തോറ്റു': വിവാദമായതോടെ മാർക്ക് ലിസ്റ്റ് തിരുത്തി കോളജ് അധികൃതർ
പോലീസുകാർ സ്റ്റേഷനിൽ ഇരിക്കണ്ട, നഗരത്തിൽ ഇറങ്ങിക്കോ; കണ്ണൂരിൽ സുരക്ഷ കർശനമാക്കി കമ്മീഷ്ണർ
കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും
Latest News
ഫ്രഞ്ച് ഓപ്പൺ: കരോലിന മുച്ചോവ സെമിയിൽ
ഒഡീഷ ട്രെയിൻ ദുരന്തം; 40 പേർ മരിച്ചത് വൈദ്യുതാഘാതമേറ്റ്
പി.എം. ആര്ഷോ "തോറ്റു': വിവാദമായതോടെ മാർക്ക് ലിസ്റ്റ് തിരുത്തി കോളജ് അധികൃതർ
പോലീസുകാർ സ്റ്റേഷനിൽ ഇരിക്കണ്ട, നഗരത്തിൽ ഇറങ്ങിക്കോ; കണ്ണൂരിൽ സുരക്ഷ കർശനമാക്കി കമ്മീഷ്ണർ
കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top