ആഗോളവത്്കരണത്തിലൂടെ ചെറുതായി മാറിയ ലോകത്ത് ഇക്കണോമിക്സിന്‍റെ സ്ഥാനം വലുതാണ്. സ്ഥിരതയുള്ളതും സംതൃപ്തി നൽകുന്നതും വളർച്ചയ്ക്ക് സാധ്യതയുള്ളതുമായ അനേകം കരിയറുകൾ ലഭ്യമായ മേഖലയാണിത്.

വൈവിധ്യമുള്ളതും ആഴമേറിയതുമായ ഇക്കണോമിക്സ് എന്ന വിഷയത്തിന്‍റെ സാധ്യതകൾ സന്പൂർണമായി വിശദീകരിക്കുകയെന്നത് സങ്കീർണമായ ഉദ്യമമാണ്. സന്പദ് വ്യവസ്ഥകൾ രൂപപ്പെടുത്തുകയും ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഇക്കണോമിക്സ് പഠിക്കുന്നവർക്ക് തൊഴിലവസരങ്ങൾ നൽകുന്നത് മൾട്ടിനാഷണൽ കന്പനികൾ, സാന്പത്തികകാര്യ സ്ഥാപനങ്ങൾ, കണ്‍സൾട്ടൻസികൾ തുടങ്ങിയവയാണെന്ന് പറയാം. ക്രിയേറ്റീവ് ഇൻഡസ്ട്രിയിലും ഹോസ്പിറ്റാലിറ്റി സെക്ടറിലും എജ്യുക്കേഷൻ മേഖലയിലും ഇണങ്ങുന്ന കരിയർ കണ്ടെത്തുന്നവർ ധാരാളം.

ബിഎ ഇക്കണോമിക്സ്, ബിഎസ് സി ഇക്കണോമിക്സ്, ബികോ ഇക്കണോമിക്സ് തുടങ്ങിയ കോഴ്സുകൾക്ക് മികച്ച സാധ്യതകളുണ്ട്. അനലിറ്റിക്കൽ സ്കിൽസും പ്രോബ്ലം സോൾവിംഗും കൈമുതലായവർക്ക് ഭാവിയിൽ എത്തിപ്പിടിക്കാൻ ശ്രമിക്കാവുന്ന ഏതാനും ജോലികൾ പരിചയപ്പെടാം.

ഓഡിറ്റർ

ഇക്കണോമിക്സ് ബിരുദം പൂർത്തിയാക്കിയവർക്ക് പരിഗണിക്കാവുന്ന കരിയറാണിത്. ഓഡിറ്റ് പ്ലാനുകൾ തയാറാക്കുക, ഫിനാൻഷൽ സ്റ്റേറ്റ്മെന്‍റുകൾ അവലോകനം ചെയ്യുക, പേമെന്‍റുകളുടെ ആധികാരികത പരിശോധിക്കുക എന്നിവയൊക്കെ ഇവരുടെ ചുമതലകളാണ്. വിശകലന ചാതുരിയും പ്രശ്നപരിഹാര ശേഷിയും ഫിനാൻസുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള അറിവും ഓഡിറ്റർക്കുണ്ടാകണം.

ഇക്കണോമിക് കണ്‍സൾട്ടന്‍റ്


മികച്ച ശന്പളത്തോടെ ധനകാര്യ സ്ഥാപനങ്ങൾ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ധാരാളം. ഡാറ്റ ശേഖരണം, വിലയിരുത്തൽ എന്നിവയിലൂടെ ഭാവിയിലെ മാർക്കറ്റും അത് കന്പനികളിൽ ഏൽപ്പിക്കാനിടയുള്ള ആഘാതവും മനസിലാക്കുന്നത് ഇവരുടെ ജോലിയാണ്. ഇത്തരം പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സാന്പത്തികോപദേശം നൽകാൻ കഴിയുന്നവർക്ക് തിളങ്ങാം.

ഫിനാൻഷൽ റിസ്ക് അനലിസ്റ്റ്

ഇൻഷ്വറൻസ് കന്പനികൾ, ട്രേഡിംഗ് കന്പനികൾ എന്നിവയ്ക്കുവേണ്ടി പ്രവർത്തിക്കാം. റിസ്ക് കവറേജിന് ആവശ്യമായ നിർദേശങ്ങൾ നൽകുക, റിസ്ക് കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുക, കന്പനിയുടെ ലാഭം വർധിപ്പിക്കുക എന്നിവയെല്ലാം ഉത്തരവാദിത്വങ്ങളാണ്. കന്പനിയെ ബാധിക്കാനിടയുള്ള റിസ്കുകൾ നേരത്തേ തിരിച്ചറിയാനുള്ള ജാഗ്രതയും ആവശ്യമാണ്. മാർക്കറ്റിനെ സംബന്ധിച്ചുള്ള അറിവിനോടൊപ്പം വിശകലനാത്മകതയും കൂടിയാലോചലകൾ നടത്താനുള്ള കഴിവും വേണം.

ഫിനാൻഷൽ മാനേജർ

കന്പനിയുടെ സാന്പത്തിക ക്ഷേമവും ആരോഗ്യവും ഉറപ്പാക്കുകയെന്ന ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വമാണ് ഫിനാൻഷ്യൽ മാനേജർക്കുള്ളത്. ഫിനാൻഷ്യൽ പ്ലാനിംഗ്, ബജറ്റിംഗ്, ഇൻവെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ്, റിസ്ക് അനാലിസിസ് എന്നിവയെല്ലാം കൈകാര്യം ചെയ്യണം.

ഫിനാൻഷൽ ഡാറ്റ് വിശകലനം ചെയ്യാനും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാനും മാനേജ്മെന്‍റിനെ ഉപദേശിക്കാനും കഴിയണം. വ്യക്തിബന്ധങ്ങൾ ഉണ്ടാക്കാനുള്ള കഴിവും നേതൃപാടവവും ഉള്ളവർക്ക് യോജിക്കും.