Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
തലകുനിഞ്ഞുപോകുന്ന നീതിരാഹിത്യം
നീതിനിഷേധത്തിന്റെയും കൊടിയ പീഡനങ്ങളുടെയും 25 മാസങ്ങൾ. ഒടുവിൽ അവളുടെ ജീവൻതന്നെ അപകടത്തിലാകേണ്ടിവന്നു നീതിദേവതയ്ക്കു കണ്ണുതുറക്കാൻ. തന്റെ മാനം കവർന്നവരെ നിയമത്തിനു മുന്നിലെത്തിക്കാൻ അസാധാരണ പോരാട്ടം നടത്തിയവളാണ് ഉന്നാവോയിലെ പെൺകുട്ടി. ഇതിനിടെ അവൾക്കു നഷ്ടമായതു സ്വന്തം പിതാവിന്റെയും രണ്ട് അമ്മായിമാരുടെയും ജീവൻ. ഒരു അമ്മാവന് 10 വർഷം തടവ്. സഹായത്തിനെത്തിയ അഭിഭാഷകനും വെന്റിലേറ്ററിലായി. പണവും അധികാരവും വട്ടമിട്ടു പറക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ദുരവസ്ഥ വരച്ചുകാട്ടുന്നതാണ് ഉന്നാവോയിലെ പത്തൊൻപതുകാരിയായ പെൺകുട്ടിയുടെ രണ്ടു വർഷത്തെ ജീവിതാനുഭവം.
പതിനേഴ് വയസുള്ളപ്പോൾ 2017 ജൂൺ നാലിനാണ് അവളെ കുൽദീപ് സിംഗ് സെൻഗർ എന്ന ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ മാനഭംഗപ്പെടുത്തിയതായി പരാതിയുള്ളത്. തന്റെ ഗ്രാമമായ മംഖിയടക്കം ഉന്നാവോ മേഖല അടക്കിവാഴുന്നവരാണ് സെൻഗർ കുടുംബം. ജോലികിട്ടുന്നതിനു സഹായം തേടിയാണ് അവൾ എംഎൽഎയെ സമീപിച്ചത്. എന്നാൽ, കുൽദീപ് സിംഗ് തന്നെ മാനഭംഗപ്പെടുത്തുകയും പുറത്തു പറഞ്ഞാൽ കുടുംബത്തെയടക്കം കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പിന്നീട് എംഎൽഎയുടെ സഹോദരനും കൂട്ടാളികളുംചേർന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ജൂൺ 11ന് പോലീസിൽ പരാതി നൽകി. ജൂൺ 20ന് ഔരിയയിൽനിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി അവഗണിച്ചുകൊണ്ടു തട്ടിക്കൊണ്ടുപോകൽ, നിർബന്ധിച്ചു വിവാഹം കഴിക്കുന്നതിനായി സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ മാത്രം ചേർത്തു മംഖി പോലീസ് കേസെടുത്തു. എംഎൽഎയുടെയും സഹോദരന്റെയും കൂട്ടാളികളുടെയും പേരുകൾ പോലീസ് എഫ്ഐആറിൽ ചേർത്തതേയില്ല.
കേസന്വേഷണം തീർത്തും മന്ദഗതിയിലായതോടെ പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പലതവണ പരാതികളയച്ചു. എംഎൽഎയുടെ പേരിൽ മാനഭംഗത്തിനു കേസെടുക്കണമെന്നു പരാതികളിൽ ആവശ്യപ്പെട്ടിരുന്നു. 2018 ഫെബ്രുവരിയിൽ പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ച് എംഎൽഎയെ പ്രതിചേർക്കാനുള്ള ഉത്തരവ് സമ്പാദിച്ചു. അതോടെ ഭീഷണിയും തുടങ്ങി.
2018 ഏപ്രിൽ മൂന്നിനു പെൺകുട്ടിയുടെ പിതാവ് സുരേന്ദ്രയെ എംഎൽഎയുടെ സഹോദരനും ഗുണ്ടകളും ചേർന്നു ക്രൂരമായി മർദിച്ചു. എന്നാൽ, പിറ്റേന്നു സുരേന്ദ്രയെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അനധികൃതമായി തോക്ക് കൈവശംവച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഇതേത്തുടർന്ന് പെൺകുട്ടിയും കുടുംബാംഗങ്ങളും ഏപ്രിൽ എട്ടിനു ലക്നോയിൽ മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കി. അവിടെവച്ച് അവൾ മാധ്യമങ്ങളോടു തുറന്നുപറഞ്ഞു. ‘ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു വർഷമായി ഇതുസംബന്ധിച്ച പരാതികൾ എല്ലാവരോടും പറയുന്നു. എന്നാൽ ആരും കേൾക്കുന്നില്ല. കുറ്റക്കാരെയെല്ലാം അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ ഞാൻ ആത്മഹത്യചെയ്യും.’ ഇതോടെയാണ് ഉന്നാവോ സംഭവം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
പിറ്റേന്നു പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചെന്ന വാർത്തയാണു പുറത്തുവന്നത്. കുടലിലുണ്ടായ മുറിവുമൂലം രക്തത്തിൽ വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൈകാലുകൾ, തുട, നിതംബം, അടിവയർ എന്നിവിടങ്ങളിലെല്ലാം മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ, കസ്റ്റഡിയിൽ പീഡനമൊന്നും നടന്നിട്ടില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. പിറ്റേന്ന് എംഎൽഎയുടെ സഹോദരൻ അതുൽ സിംഗിനെ സുരേന്ദ്രയെ മർദിച്ച കേസിൽ അറസ്റ്റ്ചെയ്തു. കസ്റ്റഡിമരണത്തിൽ സർക്കാർ പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു. തുടർന്ന് ഏപ്രിൽ 12നാണ് എംഎൽഎയ്ക്കെതിരേ മാനഭംഗമടക്കം കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാന സർക്കാർ കേസ് സിബിഐക്കു കൈമാറിയതിനെത്തുടർന്ന് ഏപ്രിൽ 13നാണ് എംഎൽഎ അറസ്റ്റിലായത്. അറസ്റ്റിനെതിരേ കുൽദീപ് സിംഗ് സെൻഗർ തന്റെ അനുയായികളെ തെരുവിലിറക്കി പ്രകടനം നടത്തിക്കുകയും ചെയ്തു. അതുൽ സിംഗും കൂട്ടാളികളുമടക്കം കൂടുതൽപേർ പിന്നീട് അറസ്റ്റിലായി. അതിനിടെ, പെൺകുട്ടിയുടെ പിതാവിന്റെ കസ്റ്റഡിമരണത്തിന്റെ സാക്ഷിയായിരുന്ന യുനുസ് സംശയാസ്പദമായി കൊല്ലപ്പെട്ടു.
മാനഭംഗത്തിന് ഇരയായപ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല എന്നതു തെളിയിക്കാൻ നൽകിയ രേഖ വ്യാജമാണെന്നാരോപിച്ചു കഴിഞ്ഞ ഡിസംബർ 27ന് പെൺകുട്ടിക്കും അമ്മയ്ക്കും അമ്മാവനുമെതിരേ കേസെടുത്തു. ജയിലിൽ എല്ലാ സൗകര്യങ്ങളോടെയുമാണ് എംഎൽഎ കഴിയുന്നതെന്ന വാർത്തകൾ വരുന്നതിനിടെ ഇക്കഴിഞ്ഞ ജൂൺ ആറിനു സാക്ഷി മഹാരാജ് എംപി ജയിലിലെത്തി എംഎൽഎയെ കാണുകയും ചെയ്തു. കുൽദീപ് സിംഗ് സെൻഗറുടെകൂടി സമ്മർദത്തിനു വഴങ്ങിയാണു ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉന്നാവോ മണ്ഡലത്തിൽ സാക്ഷി മഹാരാജിന് വീണ്ടും സീറ്റ് നൽകിയത് എന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
രണ്ടു പതിറ്റാണ്ട് മുമ്പ് നടന്ന വധശ്രമക്കേസിൽ അതുൽ സിംഗ് നൽകിയ കേസിൽ പെൺകുട്ടിയുടെ അമ്മാവനെ പത്തു വർഷം തടവിനു ശിക്ഷിച്ചതു കഴിഞ്ഞ മാസമാണ്. ഒടുവിൽ കാർ അപകടത്തിൽ അവളെ ഇല്ലാതാക്കി കേസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമമാണു കുൽദീപ് സിംഗ് സെൻഗർ എംഎൽഎയും കൂട്ടാളികളും നടത്തിയത്.
നീതിക്കുവേണ്ടി കഠിനപീഡനങ്ങളേറ്റ പെൺകുട്ടിയോടും കുടുംബത്തോടും വൈകിയാണെങ്കിലും പരമോന്നത നീതിപീഠം ഇപ്പോൾ കരുണകാട്ടുന്നുവെന്നതു പ്രതീക്ഷാനിർഭരമാണ്. ഇക്കാലമത്രയും ബിജെപി നേതാവായി വിലസിയ കുൽദീപ് സിംഗ് സെൻഗറെ സംരക്ഷിച്ചുപോന്ന ബിജെപി ഇപ്പോൾ ഗത്യന്തരമില്ലാതെയാണു പുറത്താക്കൽ നടപടിയെടുത്തിരിക്കുന്നതും.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
‘കൈ’ക്കരുത്തിലെ സമസ്യ!
കോണ്‍ഗ്രസിനു പുറമേനിന്നു ശത്രുക്കൾ ഒരുകാലത്തും ആവശ്യമില്ലായിരുന്നു. പാർട്ടിക്ക
സിഎജിയെ ചൊല്ലി കലഹം, തർക്കം
കിഫ്ബിയും സിഎജിയും കേരള രാഷ്ട്രീയത്തിൽ കറങ്ങാൻ തുടങ
വൈറസ് പ്രജകളുടെ വൈറൽ പ്രസംഗം!
പ്രിയപ്പെട്ട കോവിഡ് വൈറസ് പ്രജകളേ, കോവിഡ് വൈറസ
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോക റാങ്കിംഗില്‍
ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോക
താഴേക്കിറങ്ങി സ്പീക്കർ; പിന്നെ കൂട്ടപ്പൊരിച്ചിൽ
ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കി
പാക്കേജുകൾ കുട്ടനാടിനു ഗുണകരമാകണം
ദശാബ്ദങ്ങൾക്ക് മുമ്പ് കുട്ടനാട്ടിൽ പുഞ്ചകൃഷി മാ
"ന്യൂനപക്ഷ ക്ഷേമ’ത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്
കൗശലക്കാരനായ ധനമന്ത്രിയും അവസാനവാക്കായ സതീശനും
കിഫ്ബിയിലെ ക്രമക്കേട് കണ്ടെത്തിയ ഭരണഘടനാ സ്ഥാപനമാ
കെഎസ്ആര്‍ടിസി: കാടടച്ച് ആക്ഷേപിക്കരുത്
കെഎസ്ആര്‍ടിസിയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന പരമാര
വെൽക്കം ജോ ബൈഡൻ
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭി
വെള്ളാനയായി മാറിയ ആനവണ്ടി
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസു
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോ
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേ
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
അനന്തപുരി / ദ്വിജൻ
കഴിഞ്ഞ ആഴ്ചയിലെ അനന്തപു
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ്
പുതുവർഷത്തിൽ സന്തോഷിക്കാൻ പത്തു കാര്യങ്ങൾ
2021 പിറന്നുകഴിഞ്ഞു. 2020 വന്നതേ നമുക്ക് ഓർമയുള്ളൂ, പിന്നെ ഒ
Latest News
ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയിലും ഡീസൽ വില 80 കടന്നു
ഇന്ത്യ കോവിഡ് വാക്സിന്റെ കയറ്റുമതി ആരംഭിച്ചു; ആദ്യ ലോഡ് ബ്രസീലിലേക്ക്
മുളങ്കാടകം ക്ഷേത്രത്തിൽ തീപിടിത്തം; ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തിനശിച്ചു
ഖത്തര്‍ യുഎഇ വിമാന സര്‍വീസുകള്‍ 27 മുതൽ
മുംബൈയിൽ ലഹരിമരുന്നുവേട്ട: മൂന്നു പേർ പിടിയിൽ
Latest News
ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയിലും ഡീസൽ വില 80 കടന്നു
ഇന്ത്യ കോവിഡ് വാക്സിന്റെ കയറ്റുമതി ആരംഭിച്ചു; ആദ്യ ലോഡ് ബ്രസീലിലേക്ക്
മുളങ്കാടകം ക്ഷേത്രത്തിൽ തീപിടിത്തം; ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തിനശിച്ചു
ഖത്തര്‍ യുഎഇ വിമാന സര്‍വീസുകള്‍ 27 മുതൽ
മുംബൈയിൽ ലഹരിമരുന്നുവേട്ട: മൂന്നു പേർ പിടിയിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top