സിപിഎം പുതിയ സമീപനത്തിൽ
Monday, August 26, 2019 12:41 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ

വിശ്വാസികളോടു മൃദുസമീപനം സ്വീകരിക്കുക ഇപ്പോൾ എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും സ്വീകാര്യമാണെന്നു തോന്നുന്നു. മൃദുത്വത്തിന്‍റെ അളവ് എത്രയാകാം എന്നതിൽ മാത്രമാണു വ്യത്യാസം. കോൺഗ്രസ് നേരത്തെ തന്നെ മൃദുഹിന്ദുത്വ സമീപനത്തിലേക്കു മാറിയിട്ടുണ്ട്. ജാതിയടിസ്ഥാനത്തിലുള്ള നിരവധി പാർട്ടികൾ ഹിന്ദി ബെൽറ്റിൽ മുളച്ചുപൊങ്ങി. ജാതി-വർഗീയശക്തികളെ ശക്തിപ്പെടുത്താൻ മാത്രമേ ഇതെല്ലാം ഉപകരിച്ചുള്ളൂ.

ഇതുസംബന്ധിച്ച മുൻ നിലപാടിൽ വെള്ളംചേർക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതു സിപിഎമ്മാണ്. നഷ്ടപ്പെട്ട ജനകീയ അടിത്തറ തിരിച്ചുപിടിക്കുന്നതിനും രാഷ്‌ട്രീയ പോരാട്ടം നടത്തുന്നതിനും വിശ്വാസികൾ എന്ന് അവർ വേർതിരിച്ചിട്ടുള്ള വർഗവുമായി ചേർന്നു പ്രവർത്തിക്കാൻ അണികളോടും അനുഭാവികളോടും സിപിഎം ആഹ്വാനം ചെയ്തിരിക്കുകയാണ്. മറ്റ് ഇടതുപാർട്ടികളും ഇക്കാര്യത്തിൽ സിപിഎമ്മിനെ പിന്തുടർന്നേക്കാം.

ജനകീയ അടിത്തറയിലുണ്ടായ വലിയ ചോർച്ചയാണു പുതിയ സമീപനം സ്വീകരിക്കാൻ സിപിഎമ്മിന്‍റെ കേരളഘടകം നേതാക്കളെ പ്രേരിപ്പിക്കുന്നത്. മത-ആത്മീയ കാര്യങ്ങളിലും പരിസ്ഥിതിവിഷയങ്ങളിലും പുതിയ സമീപനം സ്വീകരിക്കാനും ജനസൗഹൃദ പാത പിന്തുടർന്നു പ്രവർത്തിക്കാനുമാണു തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് ഇനി അധികം അകലെയല്ലാത്ത സാഹചര്യത്തിൽ സർക്കാരിനെ സംരക്ഷിക്കാനുള്ള പദ്ധതികൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും വിവിധ സമിതികളും ചർച്ച ചെയ്തു. പൊതുജനവിശ്വാസം വീണ്ടെടുക്കാനും അക്രമങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും അണികളെ ബോധവത്കരിക്കുന്നതിനും പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കാരണം അക്രമങ്ങൾക്കെതിരാണു പൊതുജനവികാരം.

തിരിച്ചടിച്ച പാർട്ടിനയം

പാർട്ടി അണികൾക്കുള്ള വിപ്ലവ പെരുമാറ്റച്ചട്ടം തുടരും. എന്നാൽ പാർട്ടി അനുഭാവികളുടെയും പാർട്ടിയെ പിന്തുണയ്ക്കുന്നവരുടെയും മേൽ അത് അടിച്ചേൽപ്പിക്കില്ല. ശബരിമല വിഷയത്തിലെ പാർട്ടിനയം തിരിച്ചടിച്ചെന്നു ഭവനസന്ദർശനങ്ങളിൽനിന്നു സിപിഎം മനസിലാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ അതു വ്യക്തമായിരുന്നു. പ്രാദേശികതലത്തിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ പാർട്ടി അംഗങ്ങൾക്കു സിപിഎം അനുമതി നല്കിക്കഴിഞ്ഞു. അതുമാത്രമല്ല, പള്ളികൾ, ക്ഷേത്രങ്ങൾ, മോസ്കുകൾ തുടങ്ങിയവയിലെ പരിപാടികളിൽ വിശ്വാസികളോടു ചേർന്നുനിന്നു പാർട്ടിയംഗങ്ങൾ പ്രവർത്തിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആർഎസ്എസിന്‍റെ നേതൃത്വത്തിൽ ഹിന്ദു സംഘടനകളും ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ തുടങ്ങിയ മുസ്‌ലിം തീവ്രവാദ സംഘടനകളും കേരളത്തിൽ തങ്ങളുടെ അടിത്തറ വ്യാപകമാക്കി എന്നതൊരു യാഥാർഥ്യമാണ്. മതവുമായി ബന്ധപ്പെട്ട ഇടങ്ങളിൽനിന്നു സിപിഎമ്മിനെപ്പോലുള്ള പാർട്ടികൾ മാറിനിൽക്കുന്നതു തീവ്രവാദസംഘടനകളെ കൂടുതൽ ശക്തിപ്പെടുത്തും.

പാർട്ടിയുടെ പെരുമാറ്റച്ചട്ടം പ്രധാന ഭാരവാഹികൾക്കെല്ലാം ബാധകമാണെന്നാണു സിപിഎം യോഗതീരുമാനങ്ങൾ മാധ്യമപ്രവർത്തകരോടു വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നതുപോലുള്ള മുദ്രാവാക്യങ്ങൾ ഇനി കേൾക്കില്ല. വിശ്വാസികളുടെ സാന്നിധ്യത്തെ സഹിഷ്ണുതയോടെ കാണുകയും ആത്മീയപാത പിന്തുടരുന്നവരെ അവഹേളിക്കാതിരിക്കുകയും ചെയ്യുന്നതായിരിക്കും പുതിയ സമീപനം.

ഈ നയത്തിൽ പുതിയതായി ഒന്നുമില്ലെന്നു കോടിയേരി പറയുന്നു “ഞങ്ങളുടെ പാർട്ടി മെംബർഷിപ്പ് അഞ്ചുലക്ഷമാണ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത് 71 ലക്ഷം വോട്ടും. ഇതു മുഴുവൻ അവിശ്വാസികളുടേതാണെന്ന് ആർക്കെങ്കിലും പറയാനാവുമോ?’’: അദ്ദേഹം ചോദിച്ചു. പുതിയ സമീപനത്തിനു ന്യായീകരണം നല്കുകയാണു കോടിയേരി. ഒരുപക്ഷേ അതു രാഷ്‌ട്രീയ പ്രായോഗികതയാവാം. സമൂഹത്തിൽ മതമൗലികവാദികളുടെ പിടി അയയ്ക്കാനും അവരുടെ വളരുന്ന ജനകീയാടിത്തറ കുറയ്ക്കാനുമുള്ള ശ്രമം.

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയെ സംബന്ധിച്ച നയത്തിലും പുതിയ സമീപനത്തിനു സിപിഎം തയാറാകുന്നു എന്നതാണു ക്രിയാത്മകമായ മറ്റൊരു കാര്യം. തുടർച്ചയായ രണ്ടു വൻ പ്രളയങ്ങളും അതുണ്ടാക്കിയ കെടുതികളും സിപിഎം ഗൗരവത്തിലെടുത്തിട്ടുണ്ട്. പരിസ്ഥിതി ദുർബലപ്രദേശങ്ങൾ സംരക്ഷിക്കപ്പെടണം. അവിടെയുള്ള പാവങ്ങൾക്കു തങ്ങളുടെ ജോലിസ്ഥലത്തിനു സമീപം കിടപ്പാടം ലഭ്യമാക്കണം. എന്നാലത് വോട്ട് ബാങ്ക് വികസിപ്പിക്കാനോ പുതിയ വോട്ട്ബാങ്കുകൾ ഉണ്ടാക്കാനോ ഉള്ള ഒരു തന്ത്രമായി മാറരുത്. സംസ്ഥാനത്തെ രണ്ടു പ്രബല മുന്നണികളും ഇതുവരെ അതാണു ചെയ്തുവന്നത്.


വനം കൈയേറ്റങ്ങളും മരംവെട്ടലുകളും മൂലം ഇതിനകംതന്നെ വനഭൂമി കുറഞ്ഞിട്ടുണ്ട്. പാടങ്ങൾ നികത്തി ഹൗസിംഗ് കോളനികളുണ്ടാക്കി. തണ്ണീർത്തടങ്ങൾ നശിപ്പിച്ചു. പുഴയോരങ്ങൾ വിവിധ ആവശ്യങ്ങൾക്കായി കൈയേറി. മണൽവാരൽ ഒരു കുടിൽവ്യവസായം പോലെയായിരുന്നു. ക്വാറികൾ വളരെ ലാഭമുള്ള ഒരു ബിസിനസും രാഷ്‌ട്രീയ ഫണ്ടിംഗിനുള്ള ഒരു പ്രധാന ഉറവിടവുമായി.

ഇതെല്ലാം തുടരാൻ അനുവദിച്ചാൽ കേരളത്തിന്‍റെ വളരെക്കുറച്ചു മാത്രമേ ബാക്കിയുണ്ടാവൂ. കേരളത്തിന്‍റെ പ്രധാന വ്യവസായമായ ടൂറിസം അടച്ചുപൂട്ടി സംസ്ഥാനത്തെ ചെകുത്താനു വിട്ടുകൊടുക്കേണ്ടിവരും.

പരിസ്ഥിതിക്കുണ്ടായ അപകടങ്ങളെക്കുറിച്ചു നാം പഠിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കാൻ നടപടികളെടുക്കുകയും വേണം. ആരെയെങ്കിലും മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ അവർക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും നല്കണം. അതു സംസ്ഥാന സർക്കാരിന്‍റെ മാത്രം ഉത്തരവാദിത്വമാകരുത്. കേരളീയരുടെ മുഴുവൻ ചുമതലയാകണം. ഇക്കാര്യത്തിൽ സിപിഎം എത്രമാത്രം ഗൗരവത്തോടെയാണു നീങ്ങുന്നതെന്ന് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിലോ ഒരു വർഷത്തിനകമോ അറിയാനാകും. ഏതായാലും പാർട്ടിയിലെ ഉന്നത നേതൃത്വം ഈ വഴിക്കു ചിന്തിക്കുന്നതു സ്വാഗതാർഹമായ ഒരു അടയാളമാണ്.

വിനയത്തോടെ പെരുമാറണം

പാർട്ടി നേതാക്കൾ വിനയത്തോടെ പെരുമാറണമെന്ന ഉപദേശം മറ്റൊരു നല്ല നിർദേശമാണ്. മധ്യനിര നേതാക്കൾക്കും ഈ ഉപദേശം നല്കിയിട്ടുണ്ട്. അക്രമം വെടിയണമെന്നാണു മറ്റൊരു നിർദേശം. ഇതെല്ലാം പാർട്ടിയുടെ നന്മയ്ക്കുവേണ്ടിയാണ്.

നേതാക്കളുടെ ധാർഷ്ട്യവും അണികളുടെ അക്രമങ്ങളും പാർട്ടിയുടെ ജനകീയ അടിത്തറയിൽ വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ട്. അടുത്തയിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ നടത്തിയ അക്രമങ്ങളും പരീക്ഷയിൽ നടത്തിയ കൃത്രിമങ്ങളും ജോലിക്ക് ആളെ തെരഞ്ഞെടുക്കാൻ പിഎസ്‌സി നടത്തിയ പരീക്ഷ പ്രഹസനമാക്കിയതുമൊക്കെ വിപ്ലവപാർട്ടിയുടെ അധഃപതനത്തിന്‍റെ വ്യാപ്തി എത്രയെന്നു വിളിച്ചുപറയുന്നുണ്ട്.

ഈ അതിക്രമങ്ങൾ നടത്തിയവർക്കെതിരേ സംസ്ഥാന സർക്കാർ ചില നടപടികൾ കൈക്കൊണ്ടു എന്ന കാര്യവും എടുത്തുപറയുന്നു. എന്നാൽ, ഇനിയും വളരെക്കാര്യങ്ങൾകൂടി ചെയ്യേണ്ടതുണ്ട്. അടിയന്തര ശ്രദ്ധ വേണ്ടതു സംസ്ഥാന പോലീസ് സേനയെ നേരെയാക്കാനാണ്. അതിന്‍റെ പ്രവർത്തനത്തെപ്പറ്റി കൂടുതൽ പറയാതിരിക്കുകയാണു ഭേദം.

ഒരു നല്ല വാക്ക് കൂടി. പോലീസ് സേനയിൽ പ്രശംസാർഹമായ രീതിയിൽ പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്. വേഗത്തിലും ഫലപ്രദമായും അന്വേഷണം പൂർത്തിയാക്കിയ നിരവധി കേസുകളുണ്ട്. ഭീകരബന്ധങ്ങളുടെ പേരിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതാണ് ഏറ്റവും പുതിയത്.
നിയമവും ക്രിമിനൽ നടപടിച്ചട്ടവും അനുസരിച്ചു പ്രവർത്തിക്കാൻ അനുവദിച്ചാൽ അവർ അദ്ഭുതങ്ങൾ സൃഷ്ടിക്കും. എന്നാൽ, രാഷ്‌ട്രീയ ഇടപെടലുകൾ പോലീസിനെ നശിപ്പിക്കുകയാണ്. എല്ലാ പാർട്ടികൾക്കും അതിൽ പങ്കുണ്ട്. സ്വാഭാവികമായും ഭരണകക്ഷിക്കാണ് അതിൽ മുഖ്യപങ്ക്.

സിപിഎം സ്വീകരിക്കാൻ പോകുന്ന പുതിയ സമീപനം ഒരു തിരുത്തൽ ശക്തിയെന്ന നിലയിലുള്ള അതിന്‍റെ സ്വഭാവവും സെക്കുലർ സ്വഭാവവും മാറ്റുകയില്ലെന്നു കരുതാം. ജാതി-മത ശക്തികൾ താഴേക്കിടയിലുള്ള പ്രവർത്തകരെയും അനുഭാവികളെയും സ്വാധീനിക്കാനുള്ള സാധ്യതകളും തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ പുതിയ സമീപനം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

വർഗീയ രാഷ്‌ട്രീയം സാവധാനം കേരള രാഷ്‌ട്രീയത്തിലും അതിന്‍റെ സ്വാധീനമുണ്ടാക്കി എന്നതു ദുഃഖകരമായ യാഥാർഥ്യമാണ്. സെക്കുലർ പാർട്ടികൾപോലും നിലനില്പിനുവേണ്ടിയും അണികളെ പിടിച്ചുനിർത്താനും മൃദുസമീപനം സ്വീകരിക്കാൻ നിർബന്ധിതമായിരിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.