Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സിപിഎം പുതിയ സമീപനത്തിൽ
Monday, August 26, 2019 12:41 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
വിശ്വാസികളോടു മൃദുസമീപനം സ്വീകരിക്കുക ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമാണെന്നു തോന്നുന്നു. മൃദുത്വത്തിന്റെ അളവ് എത്രയാകാം എന്നതിൽ മാത്രമാണു വ്യത്യാസം. കോൺഗ്രസ് നേരത്തെ തന്നെ മൃദുഹിന്ദുത്വ സമീപനത്തിലേക്കു മാറിയിട്ടുണ്ട്. ജാതിയടിസ്ഥാനത്തിലുള്ള നിരവധി പാർട്ടികൾ ഹിന്ദി ബെൽറ്റിൽ മുളച്ചുപൊങ്ങി. ജാതി-വർഗീയശക്തികളെ ശക്തിപ്പെടുത്താൻ മാത്രമേ ഇതെല്ലാം ഉപകരിച്ചുള്ളൂ.
ഇതുസംബന്ധിച്ച മുൻ നിലപാടിൽ വെള്ളംചേർക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതു സിപിഎമ്മാണ്. നഷ്ടപ്പെട്ട ജനകീയ അടിത്തറ തിരിച്ചുപിടിക്കുന്നതിനും രാഷ്ട്രീയ പോരാട്ടം നടത്തുന്നതിനും വിശ്വാസികൾ എന്ന് അവർ വേർതിരിച്ചിട്ടുള്ള വർഗവുമായി ചേർന്നു പ്രവർത്തിക്കാൻ അണികളോടും അനുഭാവികളോടും സിപിഎം ആഹ്വാനം ചെയ്തിരിക്കുകയാണ്. മറ്റ് ഇടതുപാർട്ടികളും ഇക്കാര്യത്തിൽ സിപിഎമ്മിനെ പിന്തുടർന്നേക്കാം.
ജനകീയ അടിത്തറയിലുണ്ടായ വലിയ ചോർച്ചയാണു പുതിയ സമീപനം സ്വീകരിക്കാൻ സിപിഎമ്മിന്റെ കേരളഘടകം നേതാക്കളെ പ്രേരിപ്പിക്കുന്നത്. മത-ആത്മീയ കാര്യങ്ങളിലും പരിസ്ഥിതിവിഷയങ്ങളിലും പുതിയ സമീപനം സ്വീകരിക്കാനും ജനസൗഹൃദ പാത പിന്തുടർന്നു പ്രവർത്തിക്കാനുമാണു തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് ഇനി അധികം അകലെയല്ലാത്ത സാഹചര്യത്തിൽ സർക്കാരിനെ സംരക്ഷിക്കാനുള്ള പദ്ധതികൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും വിവിധ സമിതികളും ചർച്ച ചെയ്തു. പൊതുജനവിശ്വാസം വീണ്ടെടുക്കാനും അക്രമങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും അണികളെ ബോധവത്കരിക്കുന്നതിനും പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കാരണം അക്രമങ്ങൾക്കെതിരാണു പൊതുജനവികാരം.
തിരിച്ചടിച്ച പാർട്ടിനയം
പാർട്ടി അണികൾക്കുള്ള വിപ്ലവ പെരുമാറ്റച്ചട്ടം തുടരും. എന്നാൽ പാർട്ടി അനുഭാവികളുടെയും പാർട്ടിയെ പിന്തുണയ്ക്കുന്നവരുടെയും മേൽ അത് അടിച്ചേൽപ്പിക്കില്ല. ശബരിമല വിഷയത്തിലെ പാർട്ടിനയം തിരിച്ചടിച്ചെന്നു ഭവനസന്ദർശനങ്ങളിൽനിന്നു സിപിഎം മനസിലാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ അതു വ്യക്തമായിരുന്നു. പ്രാദേശികതലത്തിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ പാർട്ടി അംഗങ്ങൾക്കു സിപിഎം അനുമതി നല്‍കിക്കഴിഞ്ഞു. അതുമാത്രമല്ല, പള്ളികൾ, ക്ഷേത്രങ്ങൾ, മോസ്കുകൾ തുടങ്ങിയവയിലെ പരിപാടികളിൽ വിശ്വാസികളോടു ചേർന്നുനിന്നു പാർട്ടിയംഗങ്ങൾ പ്രവർത്തിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ആർഎസ്എസിന്റെ നേതൃത്വത്തിൽ ഹിന്ദു സംഘടനകളും ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ മുസ്ലിം തീവ്രവാദ സംഘടനകളും കേരളത്തിൽ തങ്ങളുടെ അടിത്തറ വ്യാപകമാക്കി എന്നതൊരു യാഥാർഥ്യമാണ്. മതവുമായി ബന്ധപ്പെട്ട ഇടങ്ങളിൽനിന്നു സിപിഎമ്മിനെപ്പോലുള്ള പാർട്ടികൾ മാറിനിൽക്കുന്നതു തീവ്രവാദസംഘടനകളെ കൂടുതൽ ശക്തിപ്പെടുത്തും.
പാർട്ടിയുടെ പെരുമാറ്റച്ചട്ടം പ്രധാന ഭാരവാഹികൾക്കെല്ലാം ബാധകമാണെന്നാണു സിപിഎം യോഗതീരുമാനങ്ങൾ മാധ്യമപ്രവർത്തകരോടു വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നതുപോലുള്ള മുദ്രാവാക്യങ്ങൾ ഇനി കേൾക്കില്ല. വിശ്വാസികളുടെ സാന്നിധ്യത്തെ സഹിഷ്ണുതയോടെ കാണുകയും ആത്മീയപാത പിന്തുടരുന്നവരെ അവഹേളിക്കാതിരിക്കുകയും ചെയ്യുന്നതായിരിക്കും പുതിയ സമീപനം.
ഈ നയത്തിൽ പുതിയതായി ഒന്നുമില്ലെന്നു കോടിയേരി പറയുന്നു “ഞങ്ങളുടെ പാർട്ടി മെംബർഷിപ്പ് അഞ്ചുലക്ഷമാണ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത് 71 ലക്ഷം വോട്ടും. ഇതു മുഴുവൻ അവിശ്വാസികളുടേതാണെന്ന് ആർക്കെങ്കിലും പറയാനാവുമോ?’’: അദ്ദേഹം ചോദിച്ചു. പുതിയ സമീപനത്തിനു ന്യായീകരണം നല്കുകയാണു കോടിയേരി. ഒരുപക്ഷേ അതു രാഷ്ട്രീയ പ്രായോഗികതയാവാം. സമൂഹത്തിൽ മതമൗലികവാദികളുടെ പിടി അയയ്ക്കാനും അവരുടെ വളരുന്ന ജനകീയാടിത്തറ കുറയ്ക്കാനുമുള്ള ശ്രമം.
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതിയെ സംബന്ധിച്ച നയത്തിലും പുതിയ സമീപനത്തിനു സിപിഎം തയാറാകുന്നു എന്നതാണു ക്രിയാത്മകമായ മറ്റൊരു കാര്യം. തുടർച്ചയായ രണ്ടു വൻ പ്രളയങ്ങളും അതുണ്ടാക്കിയ കെടുതികളും സിപിഎം ഗൗരവത്തിലെടുത്തിട്ടുണ്ട്. പരിസ്ഥിതി ദുർബലപ്രദേശങ്ങൾ സംരക്ഷിക്കപ്പെടണം. അവിടെയുള്ള പാവങ്ങൾക്കു തങ്ങളുടെ ജോലിസ്ഥലത്തിനു സമീപം കിടപ്പാടം ലഭ്യമാക്കണം. എന്നാലത് വോട്ട് ബാങ്ക് വികസിപ്പിക്കാനോ പുതിയ വോട്ട്ബാങ്കുകൾ ഉണ്ടാക്കാനോ ഉള്ള ഒരു തന്ത്രമായി മാറരുത്. സംസ്ഥാനത്തെ രണ്ടു പ്രബല മുന്നണികളും ഇതുവരെ അതാണു ചെയ്തുവന്നത്.
വനം കൈയേറ്റങ്ങളും മരംവെട്ടലുകളും മൂലം ഇതിനകംതന്നെ വനഭൂമി കുറഞ്ഞിട്ടുണ്ട്. പാടങ്ങൾ നികത്തി ഹൗസിംഗ് കോളനികളുണ്ടാക്കി. തണ്ണീർത്തടങ്ങൾ നശിപ്പിച്ചു. പുഴയോരങ്ങൾ വിവിധ ആവശ്യങ്ങൾക്കായി കൈയേറി. മണൽവാരൽ ഒരു കുടിൽവ്യവസായം പോലെയായിരുന്നു. ക്വാറികൾ വളരെ ലാഭമുള്ള ഒരു ബിസിനസും രാഷ്ട്രീയ ഫണ്ടിംഗിനുള്ള ഒരു പ്രധാന ഉറവിടവുമായി.
ഇതെല്ലാം തുടരാൻ അനുവദിച്ചാൽ കേരളത്തിന്റെ വളരെക്കുറച്ചു മാത്രമേ ബാക്കിയുണ്ടാവൂ. കേരളത്തിന്റെ പ്രധാന വ്യവസായമായ ടൂറിസം അടച്ചുപൂട്ടി സംസ്ഥാനത്തെ ചെകുത്താനു വിട്ടുകൊടുക്കേണ്ടിവരും.
പരിസ്ഥിതിക്കുണ്ടായ അപകടങ്ങളെക്കുറിച്ചു നാം പഠിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കാൻ നടപടികളെടുക്കുകയും വേണം. ആരെയെങ്കിലും മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ അവർക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണം. അതു സംസ്ഥാന സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമാകരുത്. കേരളീയരുടെ മുഴുവൻ ചുമതലയാകണം. ഇക്കാര്യത്തിൽ സിപിഎം എത്രമാത്രം ഗൗരവത്തോടെയാണു നീങ്ങുന്നതെന്ന് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിലോ ഒരു വർഷത്തിനകമോ അറിയാനാകും. ഏതായാലും പാർട്ടിയിലെ ഉന്നത നേതൃത്വം ഈ വഴിക്കു ചിന്തിക്കുന്നതു സ്വാഗതാർഹമായ ഒരു അടയാളമാണ്.
വിനയത്തോടെ പെരുമാറണം
പാർട്ടി നേതാക്കൾ വിനയത്തോടെ പെരുമാറണമെന്ന ഉപദേശം മറ്റൊരു നല്ല നിർദേശമാണ്. മധ്യനിര നേതാക്കൾക്കും ഈ ഉപദേശം നല്‍കിയിട്ടുണ്ട്. അക്രമം വെടിയണമെന്നാണു മറ്റൊരു നിർദേശം. ഇതെല്ലാം പാർട്ടിയുടെ നന്മയ്ക്കുവേണ്ടിയാണ്.
നേതാക്കളുടെ ധാർഷ്ട്യവും അണികളുടെ അക്രമങ്ങളും പാർട്ടിയുടെ ജനകീയ അടിത്തറയിൽ വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ട്. അടുത്തയിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ നടത്തിയ അക്രമങ്ങളും പരീക്ഷയിൽ നടത്തിയ കൃത്രിമങ്ങളും ജോലിക്ക് ആളെ തെരഞ്ഞെടുക്കാൻ പിഎസ്സി നടത്തിയ പരീക്ഷ പ്രഹസനമാക്കിയതുമൊക്കെ വിപ്ലവപാർട്ടിയുടെ അധഃപതനത്തിന്റെ വ്യാപ്തി എത്രയെന്നു വിളിച്ചുപറയുന്നുണ്ട്.
ഈ അതിക്രമങ്ങൾ നടത്തിയവർക്കെതിരേ സംസ്ഥാന സർക്കാർ ചില നടപടികൾ കൈക്കൊണ്ടു എന്ന കാര്യവും എടുത്തുപറയുന്നു. എന്നാൽ, ഇനിയും വളരെക്കാര്യങ്ങൾകൂടി ചെയ്യേണ്ടതുണ്ട്. അടിയന്തര ശ്രദ്ധ വേണ്ടതു സംസ്ഥാന പോലീസ് സേനയെ നേരെയാക്കാനാണ്. അതിന്റെ പ്രവർത്തനത്തെപ്പറ്റി കൂടുതൽ പറയാതിരിക്കുകയാണു ഭേദം.
ഒരു നല്ല വാക്ക് കൂടി. പോലീസ് സേനയിൽ പ്രശംസാർഹമായ രീതിയിൽ പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്. വേഗത്തിലും ഫലപ്രദമായും അന്വേഷണം പൂർത്തിയാക്കിയ നിരവധി കേസുകളുണ്ട്. ഭീകരബന്ധങ്ങളുടെ പേരിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതാണ് ഏറ്റവും പുതിയത്.
നിയമവും ക്രിമിനൽ നടപടിച്ചട്ടവും അനുസരിച്ചു പ്രവർത്തിക്കാൻ അനുവദിച്ചാൽ അവർ അദ്ഭുതങ്ങൾ സൃഷ്ടിക്കും. എന്നാൽ, രാഷ്ട്രീയ ഇടപെടലുകൾ പോലീസിനെ നശിപ്പിക്കുകയാണ്. എല്ലാ പാർട്ടികൾക്കും അതിൽ പങ്കുണ്ട്. സ്വാഭാവികമായും ഭരണകക്ഷിക്കാണ് അതിൽ മുഖ്യപങ്ക്.
സിപിഎം സ്വീകരിക്കാൻ പോകുന്ന പുതിയ സമീപനം ഒരു തിരുത്തൽ ശക്തിയെന്ന നിലയിലുള്ള അതിന്റെ സ്വഭാവവും സെക്കുലർ സ്വഭാവവും മാറ്റുകയില്ലെന്നു കരുതാം. ജാതി-മത ശക്തികൾ താഴേക്കിടയിലുള്ള പ്രവർത്തകരെയും അനുഭാവികളെയും സ്വാധീനിക്കാനുള്ള സാധ്യതകളും തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ പുതിയ സമീപനം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
വർഗീയ രാഷ്ട്രീയം സാവധാനം കേരള രാഷ്ട്രീയത്തിലും അതിന്റെ സ്വാധീനമുണ്ടാക്കി എന്നതു ദുഃഖകരമായ യാഥാർഥ്യമാണ്. സെക്കുലർ പാർട്ടികൾപോലും നിലനില്പിനുവേണ്ടിയും അണികളെ പിടിച്ചുനിർത്താനും മൃദുസമീപനം സ്വീകരിക്കാൻ നിർബന്ധിതമായിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top