Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പകരം വയ്ക്കാനില്ലാത്ത അതികായൻ
ചരിത്രം മാറ്റിയെഴുതാൻ മാത്രം ദീർഘവീക്ഷണവും കഴിവും തന്റേടവും നിശ്ചയദാർഢ്യവുമുള്ളവർ അത്യപൂർവമാണ്. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ സർക്കസ് ആയിരുന്ന തെരഞ്ഞെടുപ്പിനു ചിട്ടയും ചട്ടവും ഏർപ്പെടുത്തി വെടിപ്പാക്കിയ ശരിയായ റിംഗ് മാസ്റ്റർ - അതാണു പാലക്കാട്ടുകാരൻ തിരുനെല്ലായി നാരായണ അയ്യർ ശേഷൻ എന്ന ടി.എൻ. ശേഷൻ. പല ലോകരാജ്യങ്ങളിലും ഇന്നും സ്വപ്നമായി ശേഷിക്കുന്ന പരിഷ്കാരങ്ങളാണ് ശേഷൻ കാൽ നൂറ്റാണ്ടു മുന്പ് പ്രാവർത്തികമാക്കിയത്.
1995-ൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മീറ്റ് ദി പ്രസ് പരിപാടിക്കു ക്ഷണിച്ചപ്പോൾ അതു സ്വീകരിക്കാനും വന്നു വെട്ടിത്തുറന്ന് കാര്യങ്ങൾ പറയാനും ചങ്കൂറ്റം കാണിച്ച ശേഷനെ ഇന്നും നല്ലതുപോലെ ഓർക്കുന്നു. കേന്ദ്രസർക്കാരിൽ സെക്രട്ടറിയായി വിരമിച്ച പി.ജെ. തോമസ് ആയിരുന്നു അക്കാലത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ. രാജ്യത്തെ ഏറ്റവും താരപരിവേഷവും വ്യക്തിപ്രഭാവവും ഉള്ള മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് പരിപാടിയിൽ കിട്ടുകയെന്നതുതന്നെ വലിയ കാര്യമായിരുന്നു.
പറഞ്ഞതുപോലെ കൃത്യസമയത്ത് എത്തിയ ശേഷൻ പത്രലേഖകരുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതേയില്ല. എല്ലാ ചോദ്യങ്ങൾക്കും പ്രതീക്ഷിക്കാവുന്നതിലും മികച്ചതും സുവ്യക്തവുമായ ഉത്തരങ്ങളാണ് അദ്ദേഹം നൽകിയത്. രാജ്യത്തെ പ്രധാന ഭരണഘടനാ സ്ഥാപനത്തിന്റെ തന്റേടിയായ മേധാവിയിൽ നിന്ന് സ്നേഹപൂർവമായ പെരുമാറ്റമൊന്നും അക്കാലത്തു പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ലാളിത്യം വിടാതെ, എളിമയോടെയും വളരെ സ്നേഹത്തോടെയുമായിരുന്നു ശേഷന്റെ പെരുമാറ്റമെന്നത് മറക്കാനാകില്ല. പിന്നീടു കണ്ടപ്പോഴും പഴയ സ്നേഹം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.
തലസ്ഥാനത്തെ ശ്രദ്ധാകേന്ദ്രം
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറായി 1990ൽ ചുമതലയേറ്റതു മുതൽ 1996 ഡിസംബർ 11നു വിരമിക്കുന്നതു വരെ ശേഷൻ രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രസർക്കാരിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥനായ കാബിനറ്റ് സെക്രട്ടറി പദവിയിൽ നിന്നായിരുന്നു ശേഷന്റെ വരവെന്നതും പ്രത്യേകതയായിരുന്നു. സർക്കാരിന്റെ ആജ്ഞാനുവർത്തിയായി പദവി നേടിയ ഏതെങ്കിലുമൊരു ഐഎഎസുകാരൻ അല്ലായിരുന്നുവെന്നതാണു പ്രധാനം.
ശേഷൻ വരുന്നതു വരെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതമനുസരിച്ചു പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ എന്നതായിരുന്നു പൊതുരീതി. ഇപ്പോഴും കാര്യമായ മാറ്റമില്ല. പ്രധാനമന്ത്രിക്കും പ്രബലന്മാരായ മന്ത്രിമാർക്കും വിടുവേല ചെയ്തവരെ ഉന്നത ഭരണഘടനാ പദവികൾ നൽകി പ്രത്യുപകാരം ചെയ്യുന്ന രീതി മുന്പും ഉണ്ടായിരുന്നു.
എല്ലാ രാഷ്ട്രീയക്കാരെയും നിലയ്ക്കു നിർത്താൻ ശേഷനു മുന്പും പിന്നീടും അധികമാരു തുനിഞ്ഞിരുന്നില്ല. തന്റേടമുള്ള ചില മിടുക്കന്മാരിൽനിന്ന് ചില ഒറ്റപ്പെട്ട തീരുമാനങ്ങളും ഉണ്ടായിട്ടുണ്ടാകാം. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കെ 1990 ഡിസംബർ 12ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷണറായി ടി.എൻ. ശേഷൻ എത്തിയതോടെ ഭരണ- രാഷ്ട്രീയ നേതൃത്വങ്ങളായിരുന്നു കൂടുതൽ വിഷമവൃത്തത്തിലായത്. ആരുടെയും ചട്ടക്കൂടിൽ ശേഷൻ ഒതുങ്ങിയില്ല. ആരെയും പേടിച്ചുമില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ എന്നതു ഭരണഘടനാപരമായ പദവിയാണെന്നും ശരിയെന്നു തോന്നിയവ ചെയ്യുമെന്നും അദ്ദേഹം ശഠിച്ചു. ദശകങ്ങളായി ഉണ്ടായിരുന്ന കീഴ്വഴക്കങ്ങളും അടിയറവു പറച്ചിലുകളും അവസാനിച്ചു.
അന്പരപ്പിച്ച നടപടികൾ
തെരഞ്ഞെടുപ്പു കമ്മീഷണറായ ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തന്നെ ശേഷൻ പലരെയും ഞെട്ടിച്ചു. വോട്ടെടുപ്പിനു തൊട്ടുമുന്പായി പഞ്ചാബിലെ തെരഞ്ഞെടുപ്പു റദ്ദാക്കിയ നടപടി രാജ്യത്തെയാകെ നടുക്കി. തെരഞ്ഞടുപ്പു ചെലവുകളിലെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു കർശന നടപടി. പക്ഷേ അതു നൽകിയ സന്ദേശവും കരുത്തും ചെറുതല്ലായിരുന്നു. തെരഞ്ഞെടുപ്പു ചട്ടങ്ങൾ തമാശയല്ലെന്നു സ്ഥാനാർഥികൾക്കും നേതാക്കൾക്കും ബോധ്യമായി. ആരംഭശൂരത്വം മാത്രമെന്നു കരുതിയവരെ തുടരെ ഞെട്ടിക്കാനും ശേഷന്റെ നടപടികൾ കാരണമായി. 1993-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,488 സ്ഥാനാർഥികളെയാണ് ഒറ്റയടിക്ക് അയോഗ്യരാക്കിയത്. തെരഞ്ഞെടുപ്പു നിരീക്ഷകരുടെ നിയമനം മുതൽ വഴങ്ങാൻ വിസമ്മതിച്ച ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരേയുള്ള നടപടികൾ വരെ.
ശേഷനെ ഒതുക്കാൻ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാർ ശ്രമിച്ചതും മറക്കരുതല്ലോ. കോണ്ഗ്രസ് തുണയ്ക്കാതിരുന്നതിനാലാണ് ശേഷനെ പാർലമെന്റിൽ ഇംപീച്ച് ചെയ്യാനുള്ള നീക്കം ഒടുവിൽ ചാപിള്ളയായത്. 1993-ൽ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ് രണ്ടു തെരഞ്ഞെടുപ്പു കമ്മീഷണർമാരെ കൂടി നിയമിച്ച് ശേഷനെ ജനാധിപത്യത്തിലേക്കു കൊണ്ടുവന്നത്. പക്ഷേ അപ്പോഴും ശേഷന്റെ അപ്രമാദിത്യം തകർക്കാനായില്ലെന്നതു വേറെ കാര്യം.
ചെളിക്കുഴിയേക്കാൾ വഷളായിരുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പു കളം സംശുദ്ധമാക്കാനുള്ള ശേഷന്റെ ധീരമായ നടപടികളെ പക്ഷേ അന്നു രാജ്യത്തെ സാധാരണ പൗരന്മാർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം മാത്രമല്ല, ഏറ്റവും സുതാര്യവും ചട്ടപ്രകാരവും നീതിപൂർവകവും അഴിമതി മുക്തവുമായ തെരഞ്ഞെടുപ്പ് എന്ന പദവി കൂടി ഇന്ത്യക്കു സമ്മാനിക്കാൻ ശേഷനു കഴിഞ്ഞു. വിട്ടുവീഴ്ചകളില്ലാതെ, മുഖം നോക്കാതെ എല്ലാ രാഷ്ട്രീയപാർട്ടികളോടും നേതാക്കളോടും സ്ഥാനാർഥികളോടും ശേഷൻ സ്വീകരിച്ച നിലപാടുകൾ ഇന്ത്യയുടെ യശസ് വാനോളമുയർത്തി.
തിരിച്ചറിയലിന്റെ ചരിത്രം
രാജ്യത്തെ മുഴുവൻ വോട്ടർമാർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകാനും നിർബന്ധമാക്കാനുമുള്ളതായിരുന്നു ശേഷന്റെ അക്കാലത്തെ ചരിത്രപരമായ ഒരു തീരുമാനം. കേരളത്തിലും ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കള്ളവോട്ടുകൾ വ്യാപകമായിരുന്ന കാലം പലരും മറന്നിട്ടുണ്ടാവില്ല. അതിനൊരു മാറ്റം വരുത്താനും കള്ളവോട്ടു ഗണ്യമായി കുറയ്ക്കാനും ശേഷനു കഴിഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമാക്കിയതിന്റെ ക്രെഡിറ്റും ശേഷനു തന്നെ. എന്തിനേറെ, വോട്ടെടുപ്പിന്റെ വീഡിയോ ചിത്രീകരണം പോലും നടപ്പാക്കി.
സ്ഥാനാർഥികളുടെ ചെലുകൾക്കു പരിധി നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്തതും അക്കാലത്തു പുതുമയായി. രാത്രികാല പ്രചാരണം വിലക്കി. ലൗഡ് സ്പീക്കറിന്റെ ഉപയോഗത്തിനും കർശന നിയന്ത്രണം വന്നു. തെരഞ്ഞെടുപ്പുകാലത്ത് വോട്ടർമാരെ ഏറ്റവുമധികം സ്വാധീനിച്ചിരുന്ന മദ്യം, പണം എന്നിവയുടെ ഒഴുക്ക് തടയാനും കർശന നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്താനും അദ്ദേഹം മറന്നില്ല. വോട്ടെടുപ്പു ദിവസത്തെ മദ്യവിൽപ്പന പൂർണമായി തടയാനും വോട്ടർമാർക്കു പണം നൽകുന്നതു നിയന്ത്രിക്കാനും അന്നു ശേഷൻ എടുത്ത തീരുമാനങ്ങൾ രാഷ്ട്രീയക്കാർക്കു ദഹിക്കുന്നതായിരുന്നില്ല.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്നു ബംഗാൾ, നാളെ?
അനന്തപുരി / ദ്വിജൻ
സുപ്രീം കോടതിയില
എല്ലാം തോൽവി; കുടിയിറക്കാൻ വന്യമൃഗങ്ങളും
കർഷകൻ തോറ്റതല്ല തോൽപിച്ചതാണ് / സി.കെ. കുര്യാച്ചൻ-5
മനോഹരമാ
കുട്ടനാട്ടിൽ സർക്കാർ ഇടപെടൽ അനിവാര്യം
കുട്ടനാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കാർ
കാഞ്ചി വലിക്കുന്ന കാലത്ത്... കണ്ണിൽ കരടാകരുത് നീതി
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാ
പ്രതീക്ഷയറ്റ് തെങ്ങ്, കറുത്തപൊന്നും ചതിക്കുന്നു
“നേരിയ പ്രതീക്ഷ നീരയിലായിരുന്നു. അതും തകർന്നു. കേരളത്തിൽ തെങ്ങ് കൃഷിചെയ്യാൻ ആ
എല്ലാം വ്യവസായികൾക്കുവേണ്ടി മാത്രം
ഇന്ത്യയിൽ കർഷകരേക്കാൾ പ്രിയപ്പെട്ടവർ വ്യവസായികളാണെന്നത്
ഇവർക്കും വേണം എസ്പിജി സംരക്ഷണം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എസ്പിജി സംരക്ഷണം ഇന
ഖജനാവ് നിറച്ചവർ പെരുവഴിയിൽ
സ്വാഭാവിക റബർ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാ
ലക്ഷ്യം കത്തോലിക്കാസഭ തന്നെ
പ്രത്യേക ചട്ടക്കൂടോ, നിയമാവലിയോ, ഭരണസംവിധാനമോ ഒ
സന്യാസവും സംസ്കൃതിയും
ക്രൈസ്തവ സന്യാസത്തെ ചുറ്റിപ്പറ്റിയുള്ള സമകാലീ
ചെലവ് 172, വരവ് 130; ഇത് റബർ കർഷകന്റെ ദുരവസ്ഥ
""ഈ മണ്ണിൽ ഞാൻ വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട് 22
ഇതിലുണ്ടൊരു രാഷ്ട്രീയം
ക്രൈസ്തവ സമൂഹമെന്നാൽ വ്യത്യസ്ത പാരന്പര്യ
വിശ്വാസത്തിലും കൈകടത്തുമോ?
ചര്ച്ച് ബില്ലിന്റെ കാണാപ്പുറങ്ങള്-3 / ഡോ. ജോർജ് തെക്കേക്കര
ചർച്ച
തെരഞ്ഞെടുപ്പ് ബോണ്ട്: അഴിമതിയുടെ വികൃത മുഖം
തങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തേക്കു കട
വികാരിക്ക് ഇനി എന്തുകാര്യം?
ചർച്ച്ബിൽ വാഗ്ദാനം ചെയ്യുന്നത് ഒരു ആദർശരാജ്യമാണ്. ഇടവകവികാരിയെ ആശ്രയിക്കാതെ, ര
ഷായുടെ ഗൂഗ്ലിയിൽ പവാറിന്റെ സിക്സർ
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിനുശേഷമുള്ള തന്ത്രങ്ങളി
ശുഭ ഭാവിക്കായി കണ്ണുംനട്ട്
ലോക ഭിന്നശേഷിദിനം ഡിസംബർ മൂന്ന് : ശാരീരി
ചർച്ച്ബില്ലിന്റെ കാണാപ്പുറങ്ങൾ
ക്രൈ സ്തവ സഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്ഗ്രസ് ഭാ
താമരത്തണ്ടു തുരന്നു മിത്രകീടം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മുഖ്യശത്രുവിനെ അവന്റെ കൂട്ടാളിയെക്കൊ
മലയാള സിനിമയിലെ മരുന്നുമരങ്ങൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കടം മേടിച്ചും വായ്പ
കേരള എംപിമാർ പാർലമെന്റിൽ
കുതിരാനിലെ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ്
മണ്ണൂത്തി വടക്കുഞ്ച
കവിതയിലെ ആത്മനിർവൃതി
അറുപത്തേഴു വർഷം മുന്പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാ
അമേരിക്കയെ കടത്തിവെട്ടി ചൈന
ലോകത്ത് ഏറ്റവും കൂടതൽ നയതന്ത്ര ഓഫീസുകളുള്ള രാജ്യം എന്ന സ്ഥാനം അമേരിക്കയിൽനി
കേരള എംപിമാർ പാർലമെന്റിൽ
ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ്
സംസ്ഥാനത്ത് ചി
മാളങ്ങൾ ഉണ്ടാകുന്പോൾ!
ബത്തേരി ഗവ. സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാന്പു
അതിവേഗത്തിന് ഫാസ് ടാഗ്
ടോൾ ഗേറ്റുകളിലെ വാഹനങ്ങളുടെ നീണ്ട നിര എന്ന പേടി സ്വപ്നം
സ്റ്റാർട്ടപ്പുകൾക്ക് എൻഒസി നേടാനുള്ള സമയപരിധി നീട്ടില്ല
ഹൈബി ഈഡൻ
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് എൻഒസി ലൈസൻസുകൾ നേടാനുള്ള സ
കേരള എംപിമാർ പാർലമെന്റിൽ
ട്രോപ്പിക്കൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട്ട് വേണമെന്ന് പ്രതാപൻ
കേരള കാർഷിക സ
കിംഗ് ആയി മാറുന്ന കിംഗ് മേക്കർ
കിംഗ് മേക്കർ ഇനി കിംഗ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത
കേരളം രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലേക്ക്
നിയമസഭയുടെ മേശപ്പുറത്തു കഴിഞ്ഞ ദിവസംവച്ച സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ന
കേരള കർഷകൻ എരിതീയിലേക്കോ?
ഭൂമി അത്യാവശ്യ സമയങ്ങളിൽ സാന്പത്തിക ക്രവിക്രയങ്ങൾക്ക് അത്യന്താപേക്ഷിതവും വള
നീളുന്ന ദുരിതപർവം
“വിമാനങ്ങളിൽ നിറയെ ആൾക്കാരുണ്ട്; ട്രെയിനുകളിലും നി
കരിനിഴലിനു കീഴെ ജനാധിപത്യം
ന്യൂഡൽഹി: ജനാധിപത്യത്തിനും രാജ്യത്തിനും കറുത്ത ദിനങ്ങളാണു കടന്നു പോകുന്നത്.
ഭരണഘടനാ മൂല്യങ്ങൾ മറക്കരുത്
ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകമായത് ഭ
വൃത്തികെട്ട അധികാര മൽപ്പിടിത്തം
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
പ്രണയത്തിലും യുദ്ധ
ആസിയാൻ: നഷ്ടക്കണക്കുകളുടെ പത്തുവർഷങ്ങൾ
ആർസിഇപി കരാറിൽ നിന്നു താത്കാലികമായി ഇന്ത്യ പി
വേട്ടയാടുന്ന പാപങ്ങൾ
അനന്തപുരി / ദ്വിജൻ
കേരള നിയമസഭാ നടപടികൾ അലങ്കോലമാക്ക
ദേശീയ രാഷ്ട്രീയത്തിൽ ഉറ്റുനോക്കി എൻസിപിയും ജനതാദൾ-എസും
ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളിൽ ആശങ്കയോ
കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യണമോ?
മനുഷ്യജീവിതത്തിന്റെ സുരക്ഷ തകർക്കുന്ന ഏറ്റവും ഭീകരമായ വിപത്താണ് മദ്യവും മയ
കേരള എംപിമാര് പാര്ലമെന്റില്
പേപ്പർ ബാലറ്റിലേക്കു മടങ്ങണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ
ഇലക്ട്രോണിക് വോട്ടിംഗ് സ
"ഘർവാപസി' കൊതിച്ച് ഇന്ത്യൻ ജനാധിപത്യം
ജനാധിപത്യത്തിന്റെ ശ്രീകോവിലാണു പാർലമെന്റ്. ജനപ്രതിനിധികളുടെ നിയമനിർമാ
പെരുമാറ്റച്ചട്ടം ലംഘിച്ചാൽ ശിക്ഷ
നിയമസഭയിൽ പെരുമാറ്റച്ചട്ട ലംഘനം നടത്തുന്ന എംഎൽ
പ്രതിഷേധത്തിനു ട്വിസ്റ്റ് നൽകി പ്രതിപക്ഷം
ഡയസിൽ കയറി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ
ഓർമയുണ്ടോ ഈ മുഖം, ഓർമ കാണില്ലെന്നറിയാം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കൊത്തിക്കോളൂ പക്ഷേ, കെ
കുട്ടനാട്ടിലെ പുറം ബണ്ടുകൾക്ക് 150 കോടി രൂപ നൽകിയെന്നു കേന്ദ്രം
കൊടിക്കുന്നിൽ സുരേഷ്
കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത
മികവിന്റെ പടവുകൾ കയറാൻ
ഐഎസ്ആർഒയുടെ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗൻ ചെയ
ഡാർവിന്റെ പരിണാമസിദ്ധാന്തത്തെയും സംശയിക്കണം
നിയമസഭാവലോകനം / സാബു ജോണ്
ചാൾസ് ഡാർവിന്റെ പരിണാമ സി
Latest News
പാലക്കാട്ട് ബൈക്കപകടം; ഒരാൾ മരിച്ചു
തമിഴ്നാട്ടിൽ വാഹനാപകടം: മലയാളി ദമ്പതികൾ മരിച്ചു
ഉന്നാവോ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നൽകും
ഇന്ത്യ- വിൻഡീസ് ടീമുകളെത്തി; ക്രിക്കറ്റ് ആവേശത്തിൽ തലസ്ഥാനം
കർണാടകയുമായുള്ള അതിർത്തി തർക്കം; അടിയന്തര നടപടികൾക്കായുള്ള ശ്രമം നടത്തുമെന്ന് മഹാരാഷ്ട്ര
Latest News
പാലക്കാട്ട് ബൈക്കപകടം; ഒരാൾ മരിച്ചു
തമിഴ്നാട്ടിൽ വാഹനാപകടം: മലയാളി ദമ്പതികൾ മരിച്ചു
ഉന്നാവോ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നൽകും
ഇന്ത്യ- വിൻഡീസ് ടീമുകളെത്തി; ക്രിക്കറ്റ് ആവേശത്തിൽ തലസ്ഥാനം
കർണാടകയുമായുള്ള അതിർത്തി തർക്കം; അടിയന്തര നടപടികൾക്കായുള്ള ശ്രമം നടത്തുമെന്ന് മഹാരാഷ്ട്ര
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top