Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പകരം വയ്ക്കാനില്ലാത്ത അതികായൻ
Tuesday, November 12, 2019 12:02 AM IST
ചരിത്രം മാറ്റിയെഴുതാൻ മാത്രം ദീർഘവീക്ഷണവും കഴിവും തന്റേടവും നിശ്ചയദാർഢ്യവുമുള്ളവർ അത്യപൂർവമാണ്. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ സർക്കസ് ആയിരുന്ന തെരഞ്ഞെടുപ്പിനു ചിട്ടയും ചട്ടവും ഏർപ്പെടുത്തി വെടിപ്പാക്കിയ ശരിയായ റിംഗ് മാസ്റ്റർ - അതാണു പാലക്കാട്ടുകാരൻ തിരുനെല്ലായി നാരായണ അയ്യർ ശേഷൻ എന്ന ടി.എൻ. ശേഷൻ. പല ലോകരാജ്യങ്ങളിലും ഇന്നും സ്വപ്നമായി ശേഷിക്കുന്ന പരിഷ്കാരങ്ങളാണ് ശേഷൻ കാൽ നൂറ്റാണ്ടു മുന്പ് പ്രാവർത്തികമാക്കിയത്.
1995-ൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മീറ്റ് ദി പ്രസ് പരിപാടിക്കു ക്ഷണിച്ചപ്പോൾ അതു സ്വീകരിക്കാനും വന്നു വെട്ടിത്തുറന്ന് കാര്യങ്ങൾ പറയാനും ചങ്കൂറ്റം കാണിച്ച ശേഷനെ ഇന്നും നല്ലതുപോലെ ഓർക്കുന്നു. കേന്ദ്രസർക്കാരിൽ സെക്രട്ടറിയായി വിരമിച്ച പി.ജെ. തോമസ് ആയിരുന്നു അക്കാലത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ. രാജ്യത്തെ ഏറ്റവും താരപരിവേഷവും വ്യക്തിപ്രഭാവവും ഉള്ള മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് പരിപാടിയിൽ കിട്ടുകയെന്നതുതന്നെ വലിയ കാര്യമായിരുന്നു.
പറഞ്ഞതുപോലെ കൃത്യസമയത്ത് എത്തിയ ശേഷൻ പത്രലേഖകരുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതേയില്ല. എല്ലാ ചോദ്യങ്ങൾക്കും പ്രതീക്ഷിക്കാവുന്നതിലും മികച്ചതും സുവ്യക്തവുമായ ഉത്തരങ്ങളാണ് അദ്ദേഹം നൽകിയത്. രാജ്യത്തെ പ്രധാന ഭരണഘടനാ സ്ഥാപനത്തിന്റെ തന്റേടിയായ മേധാവിയിൽ നിന്ന് സ്നേഹപൂർവമായ പെരുമാറ്റമൊന്നും അക്കാലത്തു പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ലാളിത്യം വിടാതെ, എളിമയോടെയും വളരെ സ്നേഹത്തോടെയുമായിരുന്നു ശേഷന്റെ പെരുമാറ്റമെന്നത് മറക്കാനാകില്ല. പിന്നീടു കണ്ടപ്പോഴും പഴയ സ്നേഹം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.
തലസ്ഥാനത്തെ ശ്രദ്ധാകേന്ദ്രം
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറായി 1990ൽ ചുമതലയേറ്റതു മുതൽ 1996 ഡിസംബർ 11നു വിരമിക്കുന്നതു വരെ ശേഷൻ രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രസർക്കാരിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥനായ കാബിനറ്റ് സെക്രട്ടറി പദവിയിൽ നിന്നായിരുന്നു ശേഷന്റെ വരവെന്നതും പ്രത്യേകതയായിരുന്നു. സർക്കാരിന്റെ ആജ്ഞാനുവർത്തിയായി പദവി നേടിയ ഏതെങ്കിലുമൊരു ഐഎഎസുകാരൻ അല്ലായിരുന്നുവെന്നതാണു പ്രധാനം.
ശേഷൻ വരുന്നതു വരെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതമനുസരിച്ചു പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ എന്നതായിരുന്നു പൊതുരീതി. ഇപ്പോഴും കാര്യമായ മാറ്റമില്ല. പ്രധാനമന്ത്രിക്കും പ്രബലന്മാരായ മന്ത്രിമാർക്കും വിടുവേല ചെയ്തവരെ ഉന്നത ഭരണഘടനാ പദവികൾ നൽകി പ്രത്യുപകാരം ചെയ്യുന്ന രീതി മുന്പും ഉണ്ടായിരുന്നു.
എല്ലാ രാഷ്ട്രീയക്കാരെയും നിലയ്ക്കു നിർത്താൻ ശേഷനു മുന്പും പിന്നീടും അധികമാരു തുനിഞ്ഞിരുന്നില്ല. തന്റേടമുള്ള ചില മിടുക്കന്മാരിൽനിന്ന് ചില ഒറ്റപ്പെട്ട തീരുമാനങ്ങളും ഉണ്ടായിട്ടുണ്ടാകാം. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കെ 1990 ഡിസംബർ 12ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷണറായി ടി.എൻ. ശേഷൻ എത്തിയതോടെ ഭരണ- രാഷ്ട്രീയ നേതൃത്വങ്ങളായിരുന്നു കൂടുതൽ വിഷമവൃത്തത്തിലായത്. ആരുടെയും ചട്ടക്കൂടിൽ ശേഷൻ ഒതുങ്ങിയില്ല. ആരെയും പേടിച്ചുമില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ എന്നതു ഭരണഘടനാപരമായ പദവിയാണെന്നും ശരിയെന്നു തോന്നിയവ ചെയ്യുമെന്നും അദ്ദേഹം ശഠിച്ചു. ദശകങ്ങളായി ഉണ്ടായിരുന്ന കീഴ്വഴക്കങ്ങളും അടിയറവു പറച്ചിലുകളും അവസാനിച്ചു.
അന്പരപ്പിച്ച നടപടികൾ
തെരഞ്ഞെടുപ്പു കമ്മീഷണറായ ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തന്നെ ശേഷൻ പലരെയും ഞെട്ടിച്ചു. വോട്ടെടുപ്പിനു തൊട്ടുമുന്പായി പഞ്ചാബിലെ തെരഞ്ഞെടുപ്പു റദ്ദാക്കിയ നടപടി രാജ്യത്തെയാകെ നടുക്കി. തെരഞ്ഞടുപ്പു ചെലവുകളിലെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു കർശന നടപടി. പക്ഷേ അതു നൽകിയ സന്ദേശവും കരുത്തും ചെറുതല്ലായിരുന്നു. തെരഞ്ഞെടുപ്പു ചട്ടങ്ങൾ തമാശയല്ലെന്നു സ്ഥാനാർഥികൾക്കും നേതാക്കൾക്കും ബോധ്യമായി. ആരംഭശൂരത്വം മാത്രമെന്നു കരുതിയവരെ തുടരെ ഞെട്ടിക്കാനും ശേഷന്റെ നടപടികൾ കാരണമായി. 1993-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,488 സ്ഥാനാർഥികളെയാണ് ഒറ്റയടിക്ക് അയോഗ്യരാക്കിയത്. തെരഞ്ഞെടുപ്പു നിരീക്ഷകരുടെ നിയമനം മുതൽ വഴങ്ങാൻ വിസമ്മതിച്ച ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരേയുള്ള നടപടികൾ വരെ.
ശേഷനെ ഒതുക്കാൻ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാർ ശ്രമിച്ചതും മറക്കരുതല്ലോ. കോണ്ഗ്രസ് തുണയ്ക്കാതിരുന്നതിനാലാണ് ശേഷനെ പാർലമെന്റിൽ ഇംപീച്ച് ചെയ്യാനുള്ള നീക്കം ഒടുവിൽ ചാപിള്ളയായത്. 1993-ൽ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ് രണ്ടു തെരഞ്ഞെടുപ്പു കമ്മീഷണർമാരെ കൂടി നിയമിച്ച് ശേഷനെ ജനാധിപത്യത്തിലേക്കു കൊണ്ടുവന്നത്. പക്ഷേ അപ്പോഴും ശേഷന്റെ അപ്രമാദിത്യം തകർക്കാനായില്ലെന്നതു വേറെ കാര്യം.
ചെളിക്കുഴിയേക്കാൾ വഷളായിരുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പു കളം സംശുദ്ധമാക്കാനുള്ള ശേഷന്റെ ധീരമായ നടപടികളെ പക്ഷേ അന്നു രാജ്യത്തെ സാധാരണ പൗരന്മാർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം മാത്രമല്ല, ഏറ്റവും സുതാര്യവും ചട്ടപ്രകാരവും നീതിപൂർവകവും അഴിമതി മുക്തവുമായ തെരഞ്ഞെടുപ്പ് എന്ന പദവി കൂടി ഇന്ത്യക്കു സമ്മാനിക്കാൻ ശേഷനു കഴിഞ്ഞു. വിട്ടുവീഴ്ചകളില്ലാതെ, മുഖം നോക്കാതെ എല്ലാ രാഷ്ട്രീയപാർട്ടികളോടും നേതാക്കളോടും സ്ഥാനാർഥികളോടും ശേഷൻ സ്വീകരിച്ച നിലപാടുകൾ ഇന്ത്യയുടെ യശസ് വാനോളമുയർത്തി.
തിരിച്ചറിയലിന്റെ ചരിത്രം
രാജ്യത്തെ മുഴുവൻ വോട്ടർമാർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകാനും നിർബന്ധമാക്കാനുമുള്ളതായിരുന്നു ശേഷന്റെ അക്കാലത്തെ ചരിത്രപരമായ ഒരു തീരുമാനം. കേരളത്തിലും ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കള്ളവോട്ടുകൾ വ്യാപകമായിരുന്ന കാലം പലരും മറന്നിട്ടുണ്ടാവില്ല. അതിനൊരു മാറ്റം വരുത്താനും കള്ളവോട്ടു ഗണ്യമായി കുറയ്ക്കാനും ശേഷനു കഴിഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമാക്കിയതിന്റെ ക്രെഡിറ്റും ശേഷനു തന്നെ. എന്തിനേറെ, വോട്ടെടുപ്പിന്റെ വീഡിയോ ചിത്രീകരണം പോലും നടപ്പാക്കി.
സ്ഥാനാർഥികളുടെ ചെലുകൾക്കു പരിധി നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്തതും അക്കാലത്തു പുതുമയായി. രാത്രികാല പ്രചാരണം വിലക്കി. ലൗഡ് സ്പീക്കറിന്റെ ഉപയോഗത്തിനും കർശന നിയന്ത്രണം വന്നു. തെരഞ്ഞെടുപ്പുകാലത്ത് വോട്ടർമാരെ ഏറ്റവുമധികം സ്വാധീനിച്ചിരുന്ന മദ്യം, പണം എന്നിവയുടെ ഒഴുക്ക് തടയാനും കർശന നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്താനും അദ്ദേഹം മറന്നില്ല. വോട്ടെടുപ്പു ദിവസത്തെ മദ്യവിൽപ്പന പൂർണമായി തടയാനും വോട്ടർമാർക്കു പണം നൽകുന്നതു നിയന്ത്രിക്കാനും അന്നു ശേഷൻ എടുത്ത തീരുമാനങ്ങൾ രാഷ്ട്രീയക്കാർക്കു ദഹിക്കുന്നതായിരുന്നില്ല.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള് പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള് പറയാനാകില്ലെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top