Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വെള്ളക്കെട്ടിൽ മുങ്ങിത്താണ് കുട്ടനാട്
Thursday, November 14, 2019 12:18 AM IST
കുട്ടനാട് വീണ്ടെടുക്കാം വീഴ്ചയില്ലാതെ-1 / ജിമ്മി ഫിലിപ്പ്
കുട്ടനാട്ടുകാർക്കു വെള്ളമില്ലാതൊരു ജീവിതമില്ല. അതു പേമാരിയാണെങ്കിലും പ്രളയമാണെങ്കിലും അവർക്കു ഭയവുമില്ല. വെള്ളത്തിന്റെ ഭീഷണിയെ അവർ തെല്ലും വകവയ്ക്കാറുമില്ല. വെള്ളം വകഞ്ഞുമാറ്റി കായലിൽ കൃഷിയിറക്കുന്നവരാണു കുട്ടനാട്ടുകാർ. കായലിൽനിന്നും പുഴകളിൽനിന്നും കട്ട കുത്തിയെടുത്തു പറന്പുണ്ടാക്കി അതിൽ നൂറു മേനി വിളയിക്കുന്ന കഠിനാധ്വാനികൾ. അത്രയ്ക്കുണ്ട് കരുത്ത്. ആറും പുഴയും കായലും കളിക്കൂട്ടുകാർ. വെള്ളവും വള്ളവും ബോട്ടും ജീവിതത്തിന്റെ ഭാഗം.
വെള്ളക്കെട്ട്
അടുത്ത കാലത്തായി ചെറിയ വെള്ളമിളക്കം കാണുന്പോൾ തന്നെ അവർക്കു ഭയമാണ്. ജീവനിലുള്ള പേടിയല്ല, മറിച്ച് ജീവനായി കരുതുന്ന കൃഷിയെക്കുറിച്ചുള്ളതാണത്. ജീവിതമാർഗം അടയുമല്ലോ എന്നോർത്താണ്. 2018 ലെ മഹാപ്രളയത്തിനു മുന്പു തുടങ്ങിയതാണ്. മഴ മാത്രമല്ല, വേലിയേറ്റം പോലും അവനിൽ ഇപ്പോൾ ആശങ്ക പടർത്തും. മഹാപ്രളയത്തിനുശേഷം ആ പേടി കുറച്ചു കൂടിയെന്നു മാത്രം.
ആലപ്പുഴ ജില്ലയിലെ ചേന്നങ്കരിയിൽ മൂന്നാറ്റിൻമുഖം ജോളി ആന്റണിക്ക് വീടിനോടു ചേർന്നു കുറച്ചു പുരയിടമുണ്ട്. പന്പയുടെ തീരം. കട്ട കുത്തി പിടിച്ചതാണ്. പിതൃസ്വത്ത്. തലമുറകളായി കൈമാറി കിട്ടിയത്. അഞ്ചാറുവർഷം മുന്പുവരെ പൊന്നു വിളയുമായിരുന്നു. തെങ്ങിനൊപ്പം ഒട്ടേറെ ഇടവിളകൾ. വാഴ, കപ്പ, ചേന്പ്, ചേന, കാച്ചിൽ, ഇഞ്ചി, പയർ. നല്ല വിളവ്. രുചിയേറിയ കുട്ടനാടൻ അരിയും പുഴയിൽനിന്ന് ഇഷ്ടംപോലെ മീനും. ജീവിതം സുഖം.
എന്നാൽ, ഇന്ന് അതല്ല കഥ. പറന്പിൽനിന്നു വെള്ളമിറങ്ങുന്നില്ല. വെള്ളക്കെട്ട്. ഒറ്റ മഴ. അല്ലെങ്കിൽ വേലിയേറ്റം. മുറ്റത്തും പറന്പിലും വെള്ളം നിറയും. രാത്രിയിൽ ഉണങ്ങിക്കിടന്ന മുറ്റത്ത് രാവിലെ വെള്ളം. വേലിയേറ്റത്തിൽ കയറിയതാണെങ്കിൽ ഉച്ചകഴിഞ്ഞ് ഇറങ്ങും. പാതിരാത്രി കഴിയുന്പോൾ പിന്നെയും കയറിത്തുടങ്ങും.എന്നാൽ, മഴക്കാലത്ത് അങ്ങനെയല്ല. വെള്ളമിറങ്ങാൻ നാളുകളെടുക്കും. മഴ മാറി മാനം തെളിയണം. അഞ്ചാറു കൊല്ലം മുന്പ് വരെ ഇങ്ങനെയായിരുന്നില്ല സ്ഥിതി. വെള്ളക്കെട്ടുണ്ടായിരുന്നില്ല. വെള്ളപ്പൊക്കമാണെങ്കിൽകൂടി ഒന്നോ രണ്ടോ ദിവസം. ഏറിയാൽ മൂന്ന്. വെള്ളമിറങ്ങും. കൃഷിക്ക് ഒരു ദോഷമുണ്ടാവില്ല.
മഹാപ്രളയത്തിനുശേഷം സർക്കാർ വീടൊന്നിന് 15 ഏത്തവാഴ വിത്ത് കൊടുത്തു. കുട്ടനാട്ടിൽ പലർക്കും അതു കിട്ടി. ആക്കൂട്ടത്തിൽ ജോളി ആന്റണിക്കും ലഭിച്ചു. നല്ല വിത്ത്. കുറച്ചു പാളയൻകോടൻ വിത്തും സംഘടിപ്പിച്ചു. കൃഷി വകുപ്പിന്റെ നിർദേശാനുസരണം അവ നട്ടു. ആഴ്ചകൾക്കുള്ളിൽ നാന്പുമിട്ടു. അധികം കഴിയുന്നതിനു മുന്പ് പറന്പിൽ വെള്ളം കയറി. വേലിയേറ്റം. എന്നാൽ, വേലിയിറക്കത്തിൽ കയറുന്ന വെള്ളം അതേവേഗത്തിൽ ഇറങ്ങിപ്പോകുന്നില്ല. ഇല വിടരാതെ വാഴവിത്തുകൾ കൂന്പടഞ്ഞു. ഇപ്പോൾ പറന്പിൽ കുറച്ച് മണ്ടയില്ലാത്ത തെങ്ങുകളല്ലാതെ മറ്റൊന്നുമില്ല. ഇതു ജോളിയുടെ മാത്രം കാര്യമല്ല. കുട്ടനാട്ടിലെ സാധാരണ കർഷകരുടെയെല്ലാം കഥയാണ്. കൈനകരി, പുളിങ്കുന്ന്, കാവാലം, എടത്വ, കിടങ്ങറ, മുട്ടാർ, ചന്പക്കുളം, ആർപ്പൂക്കര... സർവത്ര വെള്ളക്കെട്ട്. വെള്ളം കയറിയും ഇറങ്ങിയും കിടക്കുന്ന പറന്പുകൾ നിരവധി. അവിടെ കാട്ടുമരങ്ങളും വള്ളിപ്പടർപ്പുകളും മാത്രം. വിഷപ്പാന്പുകളുടെ താവളം.
സംഭരണശേഷി കുറഞ്ഞു
നദികളുടെയും കായലിന്റെയും സംഭരണശേഷി കുറയുന്നതാണു വെള്ളക്കെട്ടിനു കാരണം. മഴക്കാലത്ത് പ്രളയജലം കൊണ്ടുവരുന്ന എക്കലും ചെളിയും മാലിന്യങ്ങളും അടിഞ്ഞ് ജലാശയങ്ങളുടെ അടിത്തട്ട് ഉയരും. ഓരോ വർഷവും എക്കൽ അടിഞ്ഞ് അടിത്തട്ട് 15 സെന്റിമീറ്ററെങ്കിലും ഉയരുന്നുണ്ടെന്നാണു കണക്ക്. ആഴം കുറയുന്നതോടെ ഒഴുകിയെത്തുന്ന അധികജലം നദിയിലും കായലിലും ഒതുങ്ങില്ല. അത് കരയിലേക്കു കയറും. ഇതിനിടയിൽ, വേലിയേറ്റത്തിന്റെ സമ്മർദവും. കടലും കായലും വെള്ളമെടുക്കില്ല. തള്ളി നിൽക്കും. ഒട്ടും ഇറങ്ങാൻ സമ്മതിക്കില്ല. അങ്ങനെ കിടക്കും. വേലിയിറക്കത്തിൽ സാവധാനം ഇറങ്ങും. 12 മണിക്കൂർ കഴിഞ്ഞ് വീണ്ടും വേലിയേറ്റം. വെള്ളക്കെട്ട്.
കടൽവെള്ളത്തിന്റെ തള്ളിക്കയറ്റത്തിൽ കുട്ടനാട്ടിൽ കായലിനോട് ചേർന്ന ചില കുളങ്ങളിൽ ഉപ്പുരസം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പണ്ട് ആലപ്പുഴയിലെ തീരപ്രദേശത്തു മാത്രമാണ് കുടിവെള്ള സ്രോതസുകളിൽ ഉപ്പുരസമുണ്ടായിരുന്നത്. 2010 മുതൽ കുട്ടനാടൻ ജലാശയങ്ങളിൽ ലവണാംശം ഉയരുന്നതായി രാജ്യാന്തര കായൽ ഗവേഷണ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. 2018 ലെ പ്രളയകാലത്ത് അത് 29% വരെ ഉയർന്നു. ഇൗ വർഷം 19%. നടുക്കടലിൽ ലവണാംശം 34% മാത്രമാണ്. ലവണാംശം 1.8% എത്തിയാൽ പിന്നെ നെല്ലിനു പിടിച്ചുനിൽക്കാനാവില്ല.
2018ലെപ്പോലെയുള്ള മഹാപ്രളയം മാറ്റിനിറുത്തിയാൽ, മഴക്കാലത്ത് കുട്ടനാട്ടിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവിൽ വലിയ വ്യത്യാസമൊന്നുമുണ്ടാകാറില്ല. അടിത്തട്ട് ഉയർന്ന് സംഭരണശേഷി കുറയുന്നതിനാൽ, നദികൾക്കും കായലിനും വെള്ളം പിടിച്ചുനിറുത്തി കടലിലേക്ക് ഒഴുക്കിവിടാൻ കഴിയുന്നില്ല എന്നുമാത്രം.
ആഴം കുറഞ്ഞു
വേന്പനാട്ടു കായലിന്റെ തണ്ണീർമുക്കം ഭാഗത്ത് 1930കളിൽ 89 മീറ്ററായിരുന്നു ആഴം. ഇപ്പോഴത് 1.6 4.5 മീറ്റർ വരെ മാത്രം. ഇവിടെ കായലിന്റെ അടിത്തട്ടിൽ 4276 ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്നു കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല ( കുഫോസ്) നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇൗ ഭാഗത്തെ കായൽ വിസ്തീർണം 76.5 ചതുരശ്ര കിലോമീറ്ററാണ്. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടൺ പ്ലാസ്റ്റിക് മാലിന്യം. 25 വർഷത്തിനുള്ളിൽ കായലിന്റെ വിസ്തൃതി 25 ശതമാനം കുറയുകയും ചെയ്തു. കൈയേറ്റവും ഇറക്കിപ്പിടിത്തവും അതിനു കാരണങ്ങളാണ്. 1865ൽ 36000 ഹെക്ടറായിരുന്നു കായലിന്റെ വിസ്തൃതി. ഇപ്പോഴത് 13,500 ഹെക്ടർ മാത്രമാണെന്ന് കേരള ലാൻഡ് യൂസ് ബോർഡിന്റെ കണക്കിൽ പറയുന്നു. ഇതോടെ കായലിന്റെ ജലവാഹകശേഷി 80 ശതമാനമായി കുറഞ്ഞു.
മൺചിറകൾ
വർഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തുന്ന എക്കലും ചെളിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് കായലിന്റെ പലഭാഗങ്ങളിലും വലിയ മൺചിറകൾ രൂപപ്പെട്ടുണ്ട്. ബോട്ടു ചാലുകളൊഴിച്ചാൽ പലയിടങ്ങളിലും ഇത്തരത്തിലുള്ള വലിയ ചിറകളുണ്ടെന്നു മത്സ്യത്തൊഴിലാളികളും ബോട്ട് സ്രാങ്കുമാരും പറയുന്നു. പതിനാലായിരം, ഇരുപത്തിനാലായിരം, രാജപുരം, ചിത്തിര തുടങ്ങിയ കായൽ മുഖങ്ങളിലാണ് ഇത്തരത്തിലുള്ള വലിയ ചിറകളുള്ളത്. തണ്ണീർമുക്കം മുഹമ്മ റൂട്ടിൽ പലയിടങ്ങളിലും മൺതിട്ടകളുണ്ട്. കായൽ പരിചയമില്ലാത്ത സ്രാങ്കുമാർ നിയന്ത്രിക്കുന്ന ബോട്ടുകൾ ഇത്തരം ചിറകളിൽ കയറി ഉറയ്ക്കാറുമുണ്ട്. വൻ അപകടത്തിന് ഇത് കാരണമായേക്കാം. തിട്ടയിൽ ബോട്ട് കയറിയാൽ പിന്നെ ഇറക്കണമെങ്കിൽ വേലിയേറ്റം വരെ കാത്തിരിക്കണം. ജലനിരപ്പുയർന്നിട്ടുവേണം ബോട്ട് തിരിച്ചിറക്കാൻ വർഷങ്ങളായി സ്രാങ്കായി ജോലി ചെയ്യുന്ന നെടുമുടിക്കാരൻ സിബിച്ചൻ പറഞ്ഞു.
ചതുപ്പാകുന്ന വേന്പനാട്
ഇങ്ങനെ പോയാൽ 20 വർഷത്തിനുള്ളിൽ വേന്പനാട് കായൽ ചതുപ്പുനിലമായി മാറുമെന്നാണ് രാജ്യാന്തര കായൽ ഗവേഷണ കേന്ദ്രത്തിന്റെ നിഗമനം. ആഴം കുറയുകയും സൂര്യപ്രകാശം നേരിട്ട് കടന്നു ചെല്ലുകയും ചെയ്യുന്നതുമൂലം കായലിന്റെ അടിത്തട്ടിൽ സസ്യങ്ങളും മരങ്ങളും മുള പൊട്ടാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മഹാപ്രളയത്തിൽ വേന്പനാട് കായലിൽ ഒഴുകിയെത്തിയത് ടൺ കണക്കിന് മണ്ണാണ്.
പ്രയോജനമില്ലാത്ത തോട്ടപ്പള്ളി
കുട്ടനാട്ടിലെത്തുന്ന അധികജലം കടലിലെത്തിക്കാൻ വേണ്ടിയുള്ളതാണ് തോട്ടപ്പള്ളി സ്പിൽ വേ. സ്പിൽ വേക്കു മുന്നിൽ കടൽ വൻതോതിൽ മണൽ നിക്ഷേപിക്കും. ഇത് (പൊഴി) മുറിച്ചു മാറ്റിയാണ് വർഷകാലത്ത് വെള്ളം കടലിലേക്കു വിടുന്നത്. സ്പിൽ വേയിൽനിന്ന് കടൽവരെ 300 മീറ്ററോളം നീളമുണ്ട്.സാമൂഹ്യവനവത്കരണത്തിന്റെ പേരും പറഞ്ഞ്, വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ വനമുണ്ടാക്കാൻ തെരഞ്ഞടുത്തത് തോട്ടപ്പള്ളിയെ. നിശ്ചിത കാലയളവിൽ മുറിച്ചു മാറ്റേണ്ട പൊഴി കൈയേറി മരങ്ങൾ നട്ടു. പാർക്കുമുണ്ടാക്കി. പിന്നീട് പൊഴി പൂർണമായും മുറിക്കാൻ കഴിഞ്ഞിട്ടില്ല. കടലിലേക്കുള്ള നീരൊഴുക്ക് പൂർണമായിട്ടുമില്ല. വെള്ളം കടലിലേക്ക് ഒഴുകാതെ സ്പിൽ വേയിലും മണൽത്തിട്ടയിലും തട്ടി നൽക്കും. കുട്ടനാട്ടിലെ വെള്ളക്കെട്ട് രൂക്ഷമാകുമെന്നതാണു ഫലം.
കുട്ടനാട്ടിലൂടെ ഒഴുകി വേന്പനാട്ടു കായലിൽ പതിക്കുന്ന അഞ്ചു നദികളുടെയും അവയുടെ കൈവഴികളുടെയും കനാലുകളുടെയും കാര്യവും വ്യത്യസ്തമല്ല. എക്കലും ചെളിയും അടിഞ്ഞു നീരൊഴുക്ക് തീർത്തും ഇല്ലാതായിരിക്കുന്നു.
കുട്ടനാട്
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കിടക്കുന്ന പ്രത്യേക ആവാസവ്യവസ്ഥയുള്ള പ്രദേശം. ആകെ 880 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. ഇതിൽ 50% ആലപ്പുഴയിലും 30% കോട്ടയത്തും 13% പത്തനംതിട്ടയിലും. മൊത്തം 64 പഞ്ചായത്തുകൾ.
ആലപ്പുഴ ജില്ലയിൽ 32 പഞ്ചായത്തുകൾ, കോട്ടയത്ത് 27, പത്തനംതിട്ടയിൽ അഞ്ച്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മാത്രം 12 ഗ്രാമ പഞ്ചായത്തുകൾ. കുട്ടനാടിനെ മൂന്നായി തിരിച്ചിരിക്കുന്നു. ലോവർ കുട്ടനാട്, അപ്പർ കുട്ടനാട്, നോർത്ത് കുട്ടനാട്. സമുദ്രനിരപ്പിൽനിന്ന് രണ്ടര മീറ്റർ വരെ താഴെയാണു കിടപ്പ്. കേരളത്തിന്റെ നെല്ലറ.
കുട്ടനാടിനെ ജലസമൃദ്ധമാക്കി അഞ്ചു നദികൾ. പന്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മുവാറ്റുപുഴ. 92 ചതുരശ്ര കിലോമീറ്റർ വരുന്ന വേന്പനാട് കായൽ കുട്ടനാടിനെ ചുറ്റിക്കിടക്കുന്നു. മറ്റു സ്ഥലങ്ങളിൽ വെള്ളം കയറ്റി കൃഷി ചെയ്യുന്പോൾ ഇവിടെ കൃഷിയിറക്കുന്നതു വെള്ളം വറ്റിച്ചാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top