കേരളം അന്ധവിശ്വാസത്തിന്‍റെ സൂപ്പർ മാർക്കറ്റോ?
Saturday, November 16, 2019 12:26 AM IST
നിയമസഭാവലോകനം / സാബു ജോണ്‍

ദുർമന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കുന്നതിനുള്ള ബില്ലിനെ ഇടതുപക്ഷക്കാരനായ മന്ത്രി ജി. സുധാകരൻ ഒറ്റശ്വാസത്തിൽ തള്ളിക്കളഞ്ഞതിലാണു പി.ടി. തോമസിനു വിഷമം. അതിലുള്ള പ്രതിഷേധം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

സർക്കാർ ബിൽ തള്ളിക്കളഞ്ഞെങ്കിലും ഇടതുപക്ഷത്തെ അംഗങ്ങളുൾപ്പെടെ തോമസിനെ നന്നായി പ്രോത്സാഹിപ്പിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിനന്ദിക്കുകയും ചെയ്തു. ഭാവിയിലെങ്കിലും ഇത്തരമൊരു ബിൽ കൊണ്ടുവരാൻ തന്‍റെ സ്വകാര്യ ബിൽ പ്രേരണയാകുമെന്ന വിശ്വാസത്തോടെയാണ് ഇന്നലെ ബില്ലിന്‍റെ ചർച്ച തോമസ് തത്കാലത്തേക്ക് അവസാനിപ്പിച്ചത്. അടുത്ത ഉൗഴത്തിൽ സ്വന്തം വാദമുഖങ്ങൾ തോമസിന് കൂടുതൽ വീറോടെ അവതരിപ്പിക്കാം.

വെള്ളിയാഴ്ചകളിൽ സർക്കാർ നിയമനിർമാണങ്ങളോ മറ്റു ബിസിനസുകളോ ഉണ്ടാകില്ല. അംഗങ്ങൾക്കു സ്വകാര്യബില്ലുകളും പ്രമേയങ്ങളും അവതരിപ്പിക്കുന്നതിനായി നീക്കി വച്ചിരിക്കുന്ന ദിവസമാണത്. ഇന്നലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മുൻനിര നേതാക്കൾക്കു സഭയ്ക്കു പുറത്തു മറ്റുചില തിരക്കുകളുണ്ടായിരുന്നു. സിപിഎം നേതാക്കൾക്കു സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കണം. യുഡിഎഫ് നേതാക്കൾക്കാണെങ്കിൽ നെയ്യാർ ഡാമിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ മുഴുദിന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കണം. രാവിലെ തന്നെ അവരെല്ലാം സ്ഥലംവിട്ടതുകൊണ്ടു സീറോ അവറിൽ അടിയന്തര പ്രമേയം പോലും ഉണ്ടായില്ല. അതിനാൽ ശൂന്യവേളയ്ക്കു ശേഷം സ്വകാര്യബില്ലുകൾ അവതരിപ്പിച്ചു ചർച്ച ചെയ്യാൻ പതിവിലും ഏറെ സമയം ലഭിച്ചു.

കേരളം അന്ധവിശ്വാസങ്ങളുടെ സൂപ്പർ മാർക്കറ്റ് ആയി മാറിയെന്നാണ് പി.ടി. തോമസിന്‍റെ അഭിപ്രായം. ആൾദൈവങ്ങളുടെ വീട്ടുമുറ്റത്തു പ്രണയസാഫല്യം കൈവരിക്കാനും ധനനേട്ടത്തിനും ശത്രുസംഹാരത്തിനും മറ്റുമായി ആൾക്കൂട്ടമാണത്രെ. നൂറു ശതമാനം സാക്ഷരത കൈവരിച്ചെന്ന് അഭിമാനിക്കുന്ന കേരളത്തിൽ നടക്കുന്ന ഇത്തരം പ്രവൃത്തികളെ നിയമം മൂലം നിരോധിക്കണമെന്നാണ് തോമസിന്‍റെ അഭിപ്രായം.

ചർച്ചയിൽ ഭരണ- പ്രതിപക്ഷത്തുനിന്നുള്ളവർ സജീവമായി ഇടപെട്ടതോടെ ചർച്ച പല വഴിക്കായി. ആൾദൈവങ്ങളുടെ മുന്നിൽ പോയി തൊഴുതു നിൽക്കുന്ന രാഷ്‌ട്രീയ നേതാക്കളെ തള്ളിപ്പറയാൻ തയാറാണോ എന്നായിരുന്നു കെ.ഡി. പ്രസേനന്‍റെ ചോദ്യം. ബഹുഭൂരിപക്ഷമാൾക്കാരും ദൈവവിശ്വാസികളാണെങ്കിലും സാത്താൻ ഉണ്ടെന്നു വിശ്വസിക്കുന്നവരുമുണ്ടെന്നായി നല്ലൊരു വിശ്വാസിയായ എൽദോസ് പി. കുന്നപ്പള്ളിൽ. നിയമം കൊണ്ടു വന്നു നിരോധിച്ചാലും അവരുടെ വിശ്വാസ സ്വാതന്ത്ര്യം അവർ ഉപയോഗിക്കില്ലേ എന്നാണ് എൽദോസിന്‍റെ സംശയം.

വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന കാര്യത്തിൽ തോമസിനും സംശയമില്ല. കോഴിമുട്ടയുടെ വെള്ള ഉണ്ണിയും മഞ്ഞ ഉണ്ണിയും തമ്മിൽ വേർതിരിക്കുന്ന നേർത്ത പാടപോലെയുള്ള വ്യത്യാസമേയുള്ളുവത്രെ. ഇതു തിരിച്ചറിയാൻ അത്ര എളുപ്പമല്ലെന്നും തോമസിനറിയാം.

ചൊവ്വയിലേക്കു പോകാനുള്ള പേടകം വിക്ഷേപിക്കുന്ന സമയത്തു വിഘ്നം തീർക്കാൻ നാളികേരം ഉടയ്ക്കുന്നത് അന്ധവിശ്വാസത്തിൽ പെടുമോ എന്നായിരുന്നു കെ. ബാബുവിന്‍റെ സംശയം.


നമ്മളെല്ലാം ആരാധിക്കുന്ന ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ അവസാനകാലത്തു മരിച്ചു പോയ ഭാര്യയുമായി സംവദിച്ചിരുന്നതായി പറയുമായിരുന്നത്രേ. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ആചാരങ്ങൾ നിരോധിക്കണമെന്നല്ല താൻ പറഞ്ഞുവരുന്നതെന്നും തോമസ് പറഞ്ഞു.

വി.പി. സജീന്ദ്രനാണ് വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വേർതിരിവിനു കൃത്യമായി നിശ്ചയിച്ചു തന്നത്. യഥാർഥ വിശ്വാസം പോസിറ്റീവ് എനർജി നൽകും. ദുർമന്ത്രവാദമൊക്കെയാകുന്പോൾ അതു നൽകുന്നതു നെഗറ്റീവ് എനർജിയാണത്രെ. വലിയ ശാസ്ത്രബോധം പ്രകടിപ്പിക്കുന്നവർ പോലും ശരീരം ദുർബലമാകുന്പോൾ അന്ധവിശ്വാസത്തിനു പിന്നാലെ പോകുന്നു എന്നാണ് ടി.വി. ഇബ്രാഹിമിന്‍റെ നിരീക്ഷണം. ഒൗപചാരിക വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന അറിവ് ബോധമായി മാറാത്തതാണു പ്രശ്നമെന്നാണ് എ. പ്രദീപ്കുമാറിന്‍റെ പക്ഷം.

തോമസ് അവതരിപ്പിച്ച സ്വകാര്യബിൽ ഒൗദ്യോഗിക ബിൽ ആക്കണമെന്ന അഭിപ്രായക്കാരനാണ് ഭരണപക്ഷത്തെ കെ. ആൻസലൻ. എന്നാൽ, 2018ൽ ഒരു സുപ്രീംകോടതി വിധി വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് അന്ധവിശ്വാസികൾക്കൊപ്പം കൂടുകയും ചെയ്ത തോമസിന്‍റെ പാർട്ടിയുടെ നിലപാടിനോടു യോജിക്കുന്നുണ്ടോ എന്ന് ആൻസലൻ ചോദിച്ചു.

ശബരിമല വിധിയിലേക്കൊന്നും ഈ ബില്ലിന്‍റെ ചർച്ച കൊണ്ടുപോകേണ്ടെന്നു പറഞ്ഞു സ്പീക്കർ ആ ചർച്ച അവിടെ തടഞ്ഞു. ബില്ലിന്‍റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് എല്ലാവർക്കും ബോധ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിക്കുവേണ്ടി സർക്കാർ നിലപാട് അറിയിച്ച മന്ത്രി ജി. സുധാകരൻ ബിൽ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞതാണ് തോമസിനെ ആകെ വേദനിപ്പിച്ചത്.

വയോജന കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യവുമായി പി. ഉബൈദുള്ള അവതരിപ്പിച്ച സ്വകാര്യബില്ലിലും ചർച്ച വേണ്ടുവോളമുണ്ടായി. നിയമസഭയിലെ അംഗങ്ങളുടെ പ്രായം പരിഗണിച്ചാൽ സഭയ്ക്കു പ്രായം കൂടുകയാണെന്നു ടി.വി. ഇബ്രാഹിം ചൂണ്ടിക്കാട്ടി. അതുകൊണ്ടാകാം വാർധക്യത്തെക്കുറിച്ചുള്ള ആശങ്കളായിരുന്നു എല്ലാവരും പങ്കുവച്ചത്. കമ്മീഷൻ വരുന്നതിൽ പി.കെ. ബഷീറിനു വിരോധമില്ല. പക്ഷേ, വൃദ്ധസദനങ്ങൾ വേണ്ടെന്ന അഭിപ്രായമാണ്. മാതാപിതാക്കളെ സംരക്ഷിക്കണമെന്ന നല്ലപാഠം മക്കളെ ചെറുപ്രായത്തിലേ പറഞ്ഞു പഠിപ്പിക്കുകയാണത്രെ നല്ലത്. നരച്ച മുടി ശോഭയുള്ള കിരീടമാണെന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞാണ് താരതമ്യേന ചെറുപ്പക്കാരനായ എൽദോസ് പി. കുന്നപ്പിള്ളിൽ പ്രായമായവരെ ആശ്വസിപ്പിച്ചത്. പലരുടെയും യുവത്വം ഗോദ്റെജിന്‍റെ കാരുണ്യത്തിലാണെന്ന് എൽദോസ് പറഞ്ഞതു ചെമ്മനം ചാക്കോയെ ഉദ്ധരിച്ചാണ്. വാർധക്യം എന്നതു ചിന്തയുടെ ഭാഗമാണെന്നാണ് ഡോ. എൻ.ജയരാജിന്‍റെ ദാർശനിക നിലപാട്. രാഷ്‌ട്രീയക്കാർക്കും അധ്യാപകർക്കും പ്രായമാകുന്നില്ലല്ലോ എന്നു രണ്ടുംകൂടിയായ ജയരാജ് സ്വയം ആശ്വസിക്കുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.