Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കാഷ്മീരിൽ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങ്
Wednesday, July 22, 2020 12:57 AM IST
എപ്പോൾവേണമെങ്കിലും രാജ്യദ്രോഹക്കുറ്റത്തിനടക്കം ജയിലിലടയ്ക്കപ്പെടാമെന്ന ഭീതിയിലാണ് ഇപ്പോൾ ജമ്മു-കാഷ്മീരിലെ മാധ്യമപ്രവർത്തകർ. ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനോ പോലീസ് ഉദ്യോഗസ്ഥനോ ഹിതകരമല്ലാത്ത വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടാൽ റിപ്പോർട്ടറും എഡിറ്ററും മാത്രമല്ല മാധ്യമസ്ഥാപനത്തിന്റെ ഉടമയും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. കേന്ദ്രഭരണ പ്രദേശമായി മാറിയിട്ട് ഒരുവർഷം തികയാറാകുമ്പോഴേക്കുമാണ് ജമ്മു-കാഷ്മീരിൽ ഇത്തരത്തിൽ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങ് ഏർപ്പെടുത്തിയിരിക്കുന്നത്.
2019 ഓഗസ്റ്റ് അഞ്ചിനാണ് പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കാഷ്മീരിനെ വിഭജിക്കുകയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്തത്. പ്രമുഖ പ്രതിപക്ഷ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. ശക്തമായ സൈനിക പിൻബലത്തിലാണ് ഭരണം മുന്നോട്ടുപോകുന്നത്. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇപ്പോഴും പുറംലോകം കണ്ടിട്ടില്ല.
നിലയ്ക്കാത്ത തീവ്രവാദി ആക്രമണങ്ങളും അതിർത്തി സംഘർഷങ്ങളും മൂലം സ്വതന്ത്രമാധ്യമപ്രവർത്തനം കടുത്ത വെല്ലുവിളി നേരിടുന്ന ജമ്മു-കാഷ്മീരിൽ ഇപ്പോൾ ഭരണകൂടം കർക്കശനിലപാടുകളുമായി എത്തിയിരിക്കുന്നു. ഇതോടെ മാധ്യമപ്രവർത്തകർ വലിയപ്രതിസന്ധിയാണ് നേരിടുന്നത്.
മീഡിയ പോളിസി 2020
കഴിഞ്ഞമാസം രണ്ടിനാണ് 53 പേജുള്ള മാധ്യമ നയരേഖയായ മീഡിയ പോളിസി 2020 പ്രസിദ്ധീകരിച്ചത്. കേന്ദ്രഭരണപ്രദേശമായ ജമ്മു-കാഷ്മീരിലെ മാധ്യമ മേഖലയുടെ സംശുദ്ധിക്കും ഉന്നതിക്കുംവേണ്ടിയാണ് പുതിയ മാധ്യമ നയം എന്നാണ് വിശദീകരണം. ഏപ്രിൽ 29ന് ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കൗൺസിലിന്റെ തീരുമാനപ്രകാരമാണ് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ ഉത്തരവിറക്കിയത്. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഓൺലൈൻ വാർത്താ പോർട്ടലുകളും എഫ്എം റേഡിയോകളും സാറ്റലൈറ്റ്, കേബിൾ ടിവി ചാനലുകളടക്കം എല്ലാ മാധ്യമങ്ങളെയും മീഡിയ പോളിസിയുടെ പരിധിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മാധ്യമങ്ങളിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യവും ഐകരൂപ്യവും ഉണ്ടാക്കുവാനും ദേശവിരുദ്ധ വാർത്തകളും അടിസ്ഥാനരഹിതമായ വാർത്തകളും വാർത്താമോഷണവും തടയുവാനുമാണ് മാധ്യമനയം ലക്ഷ്യമിടുന്നത് എന്നാണ് സർക്കാരിന്റെ വിശദീകരണം. കൂടാതെ മികച്ച നിലവാരത്തിലുള്ള മാധ്യമപ്രവർത്തനം സംജാതമാക്കുക എന്നതും ലക്ഷ്യമിടുന്നു. സർക്കാർ പരസ്യങ്ങൾ നൽകുന്നതിലും സൂക്ഷ്മത പുലർത്തും. മാധ്യമനയം നിഷ്കർഷിക്കുന്ന നിബന്ധനകൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ വിലക്കുമെന്നും മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകുമ്പോഴും ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നും നയം വ്യക്തമാക്കുന്നു.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനാണ് മാധ്യമനയം നടപ്പിലാക്കേണ്ട ചുമതല. പുതിയ നയം നടപ്പിലാക്കുന്നതിനു മുന്നോടിയായി പിആർഡിയിൽ കഴിഞ്ഞ അഞ്ചുവർഷമായി ജോലി ചെയ്തിരുന്ന 45 കരാർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. റിപ്പോർട്ടർ, ഫോട്ടോഗ്രഫർ, തർജമക്കാർ തുടങ്ങിയവരാണ് പിരിച്ചുവിടപ്പെട്ടത്. കൂടുതൽപേരും കാഷ്മീരിൽനിന്നുള്ളവരുമാണ്. കോവിഡ് ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികളെ പിരിച്ചുവിടരുതെന്ന തൊഴിൽവകുപ്പിന്റെ നിർദേശങ്ങൾ നിലനിൽക്കെയാണ് ഇത്തരമൊരു പിരിച്ചുവിടൽ നടന്നത് എന്നതും ശ്രദ്ധേയമാണ്.
രാജ്യദ്രോഹമെന്ന വാൾ
പ്രത്യക്ഷത്തിൽ നിർദോഷമെന്നു തോന്നുന്ന മാധ്യമ നയം ജമ്മു-കാഷ്മീരിലെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നു എന്നതാണ് യാഥാർഥ്യം. മാധ്യമ നയത്തിൽ പറയുന്ന രാജ്യദ്രോഹവും അടിസ്ഥാനരഹിതമായ വാർത്തകളുമാണ് പ്രധാന വില്ലൻ. രാജ്യദ്രോഹത്തിനും തെറ്റായവാർത്തകൾക്കും യാതൊരു നിർവചനവും നൽകാതെയാണ് നയത്തിൽ പരാമർശിച്ചിരിക്കുന്നത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്കും സുരക്ഷാഉദ്യോഗസ്ഥർക്കും ഹിതകരമല്ലാത്ത വാർത്തകളെ ദേശവിരുദ്ധമെന്നും അടിസ്ഥാനരഹിതമെന്നും വ്യാഖ്യാനിക്കാൻ യാതൊരു പ്രയാസവുമുണ്ടാകില്ല. വാർത്തകളുടെ സത്യാവസ്ഥ ഉറപ്പുവരുത്താൻ സർക്കാർ സംവിധാനങ്ങളുടെ സർട്ടിഫിക്കറ്റ് വേണമെന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ അന്ത്യംകുറിക്കലാകും.
ജമ്മു-കാഷ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തകർത്തുതരിപ്പണമാക്കുന്നതാകും പുതിയ മാധ്യമനയമെന്നാണ് കാഷ്മീർ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് മൗസും മുഹമ്മദ് ദീപികയോടു പ്രതികരിച്ചത്. 2019 ഓഗസ്റ്റ് അഞ്ചിനുശേഷം ഇന്റർനെറ്റ് അടക്കമുള്ള വാർത്താവിനിമയ സംവിധാനങ്ങൾ വിലക്കിയതോടെ മാധ്യമപ്രവർത്തനം കടുത്തവെല്ലുവിളി നിറഞ്ഞതായിരുന്നു. മാധ്യമപ്രവർത്തകർക്ക് വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാതെയായി. ഇപ്പോഴിതാ മൊത്തത്തിൽ കൂച്ചുവിലങ്ങിടുന്ന നിയമവും. ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായപ്രകടനത്തിനും ആശയപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യമാണ് ഇതോടെ ഇല്ലാതായിരിക്കുന്നതെന്നും മൗസും മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.
പ്രാദേശിക മാധ്യമങ്ങളെയടക്കം വരുതിയിലാക്കാനും മാധ്യമപ്രവർത്തകരെ സർക്കാർ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ദയാദാക്ഷിണ്യത്തിന് വിധേയരാക്കാനുമാണ് ഇത്തരമൊരു കരിനിയമം ഏർപ്പെടുത്തുന്നത് എന്നാണ് മാധ്യമപ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നത്. ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികളെല്ലാം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ജമ്മു-കാഷ്മീർ മീഡിയ ഗിൽഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ ലാൽ ചൗക്കിലെ പ്രസ് കോളനിയിൽ പ്രതിഷേധ ധർണ നടത്തി. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കരുതെന്നും സർക്കാരിന്റെ കുഴലൂത്തുകാരായി പ്രവർത്തിക്കാൻ തങ്ങൾ തയാറല്ലെന്നും മാധ്യമപ്രവർത്തകർ പ്രഖ്യാപിക്കുകയും ചെയ്തു.
പീഡനം തുടർക്കഥ
ജമ്മു-കാഷ്മീരിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതിനെതിരേ എഡിറ്റേഴ്സ് ഗിൽഡും ആംനസ്റ്റി ഇന്റർനാഷണലും അടക്കം നിരവധി സംഘടനകൾ നേരത്തേതന്നെ രംഗത്തുവന്നിരുന്നു. ഫ്രീലാൻസ് ഫോട്ടോ ജേർണലിസ്റ്റ് മസ്രത് സാറയും മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഗൗവർ ഗീലാനിയും യുഎപിഎ ചുമത്തപ്പെട്ട ജയിലിലടയ്ക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 20നാണ് സാറ അറസ്റ്റ് ചെയ്യപ്പെട്ടത്. പിറ്റേന്ന് ഗീലാനിയും യുഎപിഎ പ്രകാരം അറസ്റ്റിലായി. ദ ഹിന്ദു ദിനപത്രത്തിന്റെ റിപ്പോർട്ടർ പീർസാദ ആഷിക്കിനെതിരേയും കേസെടുത്തിട്ടുണ്ട്. പുതിയ മാധ്യമ നയം നടപ്പാക്കിയതിനു പിന്നാലെ ഈ മാസം ഒമ്പതിന് “കാഷ്മിർ വല്ല’’ എന്ന മാസികയുടെ ചീഫ് എഡിറ്റർ ഫഹദ് ഷായെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു. ശ്രീനഗറിലുണ്ടായ പോലീസ് വെടിവയ്പിനെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ പേരിലാണ് ഫഹദ് ഷായെ ചോദ്യംചെയ്തത്.
ഗൗവർ വാനി എന്ന ഇരുപത്തിരണ്ടുകാരനായ മാധ്യമപ്രവർത്തകനെ 22 ദിവസമാണ് ജയിലിലടച്ചത്. ഏപ്രിൽ 15ന് അറസ്റ്റ് ചെയ്യപ്പെട്ട ഇദ്ദേഹത്തിന് ജാമ്യംകിട്ടിയത് മേയ് ആറിനാണ്. ഗൗവർ വാനിയുടെ പിതാവിനെ പത്തുദിവസവും ജയിലിലിട്ടു. അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിച്ചു എന്നതടക്കമാണ് ഗൗവർ വാനിക്കെതിരേ ചുമത്തിയ കുറ്റം. ഇത്തരത്തിലുള്ള പീഡനങ്ങൾ വ്യാപകമാക്കുന്നതും നിയമസാധുത നൽകുന്നതാണ് പുതിയ നയമെന്നതുമാണ് ആശങ്ക.
മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ഉടമകളുടെയും പിൻകാല ചരിത്രം കൂടി പരിശോധിക്കാനും മാധ്യമ നയത്തിൽ നിർദേശമുണ്ട്. സർക്കാർ പരസ്യങ്ങൾ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾക്കാണ് ഇത്തരമൊരു പരിശോധന. കൂടാതെ മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകുന്നതും ഈ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും. പ്രത്യേക പദവി എടുത്തുകളഞ്ഞ് രാജ്യത്തെ പൊതു നിയമങ്ങളെല്ലാം ജമ്മു-കാഷ്മീരിനും ബാധകമാക്കിയ സർക്കാരാണ് ഇപ്പോൾ അവിടുത്തേക്കു മാത്രമായി കരിനിയമമുണ്ടാക്കി മാധ്യമസ്വാതന്ത്ര്യം വിലക്കുന്നത് എന്നതും വിരോധാഭാസമാണ്.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
Latest News
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
Latest News
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top