Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ശിവശങ്കരന്മാർ എവിടെല്ലാം?
Saturday, September 5, 2020 11:33 PM IST
അനന്തപുരി / ദ്വിജൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ശിവശങ്കറിനെപ്പോലെ എത്രയോ പേർ ഇപ്പോഴും അധികാരത്തിന്റെ ഇടനാഴികളിലും വിനിയോഗ ഇടങ്ങളിലും ബാക്കി എന്നതു സംബന്ധിച്ചെങ്കിലും ഒരു പരിശോധന നടത്താൻ സർക്കാർ തയാറാവുമോ? കേരളത്തിലെ ജനജീവിതവും സർക്കാർ സംവിധാനങ്ങളും ഇങ്ങനെയൊക്കെ ആയിപ്പോയത് എവിടെയെല്ലാമോ ശിവശങ്കരന്മാർ സർവസൈന്യാധിപന്മാരായി ചരടുവലിക്കുന്നതുകൊണ്ടല്ല എന്നു പറയാനാവുമോ?
തിരുവായ്ക്ക് എതിർവാ ഇല്ലാത്ത മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ഓഫീസിലെ അസാധാരണ അധികാരകേന്ദ്രം ആയിരുന്നു ശിവശങ്കർ എന്ന് ആർക്കാണു സംശയം! സ്പ്രിംഗ്ളർ ഇടപാട് നടന്നപ്പോൾ സർക്കാർ പ്രതിക്കൂട്ടിലാവുകയും ഹൈക്കോടതിയിൽ നിന്നുവരെ തിരിച്ചടി കിട്ടുകയും ചെയ്തപ്പോൾ ശിവശങ്കർ കാണിച്ച ചങ്കൂറ്റം കണ്ടില്ലേ? ഐടി സെക്രട്ടറി എന്ന നിലയിൽ താനെടുത്ത തീരുമാനമാണ് അതെന്നായിരുന്നു അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞത്.
രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഇത്തരം ഒരു പ്രസ്താവന നടത്തിയ വിദേശകാര്യ സെക്രട്ടറിയെ ചരിത്രം അറിയുന്നവർ ഓർക്കുന്നുണ്ടാവും. സെക്രട്ടറിയുടെ വാക്കുകൾ കേട്ട പ്രധാനമന്ത്രി പറഞ്ഞു, ഇനി വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിൽ നിന്നു നിങ്ങൾക്കു കേൾക്കാനിടയാവില്ല എന്ന്. ഉടൻതന്നെ സെക്രട്ടറിയുടെ പദവി തെറിച്ചു. കേരളത്തിലോ? വല്ലാത്ത നാറ്റക്കേസുകളിൽപ്പെട്ട് പൊതുസമൂഹത്തിനു മുന്നിലെത്തേണ്ടി വന്നപ്പോൾ മാത്രമാണ് അദ്ദേഹത്തെ മാറ്റിനിർത്തിയത്. ജനാധിപത്യ മുന്നണിയുടെയും കാലത്തും ശിവശങ്കർ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നുവരെ പറഞ്ഞു ഒരു മന്ത്രി. അദ്ദേഹം ചൂണ്ടിക്കാണിച്ചത് ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ജിൻഡാൽ പവർ കന്പനിയുമായും ജബുവ പവർ കന്പനിയുമായും ഉണ്ടാക്കിയ 30 വർഷത്തേക്കുള്ള പവർ പർച്ചേസ് കരാറിലൂടെ ബോർഡിനുണ്ടായ 427 കോടി രൂപയുടെ നഷ്ടത്തെക്കുറിച്ചാണ്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലാത്ത ഈ കരാർ ഇപ്പോഴും വിവാദത്തിലാണ്.
എല്ലാം ശരിയാക്കാൻ വന്ന ഇടതുസർക്കാർ എന്തേ ഈ തട്ടിപ്പ് സമ്മതിച്ചു? വൈദ്യുത ബോർഡിൽനിന്നു ശിവശങ്കർ നേരേ എത്തിയതു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കായിരുന്നതുകൊണ്ടോ? ജനാധിപത്യമുന്നണിയുടെ കാലത്തും ശിവശങ്കരന്മാർ തട്ടിപ്പുനടത്തുന്നു എന്നത് എന്തിനു മറച്ചുപിടിക്കണം?
തീവ്രവാദികളുടെ താവളം
കേരളം തീവ്രവാദികളുടെ താവളമായി മാറുന്നുവെന്ന് ഐക്യരാഷ്ട്രസഭതന്നെ മുന്നറിയിപ്പു നൽകിയിട്ടും ഇവിടത്തെ ശിവശങ്കരന്മാർ അനങ്ങുന്നില്ല. ഇരുന്നൂറിലധികം ഐഎസ് തീവ്രവാദികൾ കേരളത്തിലുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വന്നിട്ടു മാസങ്ങളായി. ശ്രീലങ്കയിൽ നടന്ന ക്രൈസ്തവ ദേവാലയാക്രമണത്തിൽ കേരളത്തിൽനിന്നുള്ള തീവ്രവാദികളും ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്.
വെഞ്ഞാറമൂട് കൊലക്കേസിലെ പ്രതികളെ മണിക്കൂറുകൾകൊണ്ട് പിടികൂടിയ കേരള പോലീസ് എന്തേ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. അതിനും ഉത്തരം ജനാധിപത്യമുന്നണിക്കാരുടെ കാലത്തും അവർ ഉണ്ടായിരുന്നു എന്നതുതന്നെ ആകുമോ? കേരളത്തിൽ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം കാണപ്പെട്ടതായി വാർത്തകൾ വരുന്നു. അവർക്കെതിരേ കാണിക്കുന്ന ജാഗ്രത പോലും ഐഎസ് ഭീകരരുടെ കാര്യത്തിൽ കാണിക്കാത്തത് വോട്ടു ബാങ്ക് നോക്കിയാണോ എന്നു ജനം സംശയിച്ചു തുടങ്ങിയിട്ടുണ്ട്. അതിനൊപ്പം ശക്തമാകുന്നതു ബിജെപി അനുകൂല വികാരമാണെന്നു മുഖ്യമന്ത്രി എങ്കിലും അറിയണം.
തീക്കളികൾ
കേരളത്തിലെ ക്രൈസ്തവ സമൂഹം വല്ലാത്ത വിവേചനം അനുഭവിക്കുന്നതിന്റെ നൊന്പരത്തിലാണ്. ഒരിക്കലും ഇത്തരം സങ്കടങ്ങൾ പറയാത്തവർ പോലും പറഞ്ഞുതുടങ്ങി. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കുള്ള സർക്കാർ സഹായങ്ങൾ ഒരു സമൂഹംതന്നെ അനുഭവിക്കുന്നതും അതിനായി സർക്കാർ ഒത്താശയോടെ ഉണ്ടാക്കിയ നിബന്ധനകളും ക്രൈസ്തവ സമൂഹത്തിന് വല്ലാത്ത വേദനയായി. ജനസംഖ്യാനുപാതികമായും സമാന അളവുകോലുകൾ വച്ചും സഹായത്തിനുള്ള ക്രമീകരണങ്ങൾ വേണമെന്നും തങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ പ്രത്യേക അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെടുന്നു.
കോവിഡ് മറയാക്കി ക്രൈസ്തവരോടു കാണിക്കുന്ന പീഡനങ്ങളും വേദനിപ്പിക്കുന്നതാണ്. വിശുദ്ധ കുർബാന അർപ്പിച്ചതിനു വൈദികരെ പലയിടത്തായി പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് നിയമങ്ങൾ അനുസരിക്കാൻ മാതൃകാപരമായ നേതൃത്വം നല്കുന്നവരാണു വൈദികർ. മെത്രാഭിഷേകം പോലെ സഭയുടെ വലിയ ആഘോഷങ്ങൾ പോലും എത്രയോ മാതൃകാപരമായിട്ടാണ് നടത്തിയത്. എന്നിട്ടും പല ദേവാലയങ്ങളിലും വൈദികരെ അറസ്റ്റ് ചെയ്യാൻ പോലീസ് വല്ലാത്ത തിടുക്കം കാണിച്ചു. ആദ്യസംഭവം നടന്നപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചെങ്കിൽ ഇതുണ്ടാവുമായിരുന്നോ?
ദിവ്യബലി ആരംഭിക്കുന്നതു കൃത്യമായ നിബന്ധനകൾ പാലിച്ചാണ്. ബലിക്കിടയിൽ ഒരാൾ കടന്നുവന്നാൽ ബലിപീഠത്തിൽ നിൽക്കുന്ന വൈദികന് ഒന്നും ചെയ്യാനാവില്ല. വാർത്തയിൽ വരാനായി എത്രയോ പോലീസുകാരാണ് ഈ തീക്കളി നടത്തിയത്. വേറെ ഏതെങ്കിലും സമൂഹത്തിലെ പുരോഹിതരെ ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പോലീസ് ധൈര്യം കാണിക്കുമോ?
പോലീസ് ഉപദേഷ്ടാവ് ശ്രീവാസ്തവയ്ക്കു നേരിട്ട് അനുഭവമുള്ള സംഭവങ്ങളുണ്ടല്ലോ? ബാബറി മസ്ജിദ് സമരം നടക്കുന്ന കാലത്ത് ഐജി ആയിരുന്ന അദ്ദേഹം വയർലസിലൂടെ നിർദേശം നല്കിയതും പോലീസ് വെടിവയ്പിൽ സിറാജുന്നീസ എന്ന പതിനൊന്നുകാരി മരിച്ചതും തുടർന്നുണ്ടായ സാമുദായിക പ്രശ്നങ്ങളും അദ്ദേഹം നേരിട്ടനുഭവിച്ചതാണ്. അന്ന് അദ്ദേഹം കൊടുത്ത വയർലെസ് സന്ദേശം നിയമസഭയെ ഇളക്കി മറിച്ചു.
ഇടുക്കിയിലെ മുൻ ബിഷപ് കാലം ചെയ്തപ്പോൾ അന്തിമോപചാരം അർപ്പിക്കുന്നതിന് കോവിഡ് മറയാക്കി ഉണ്ടാക്കിയ തടസങ്ങൾ എല്ലാവരും കണ്ടതാണ്. ഇടുക്കിയിൽ എന്തായിരുന്നു അന്നു പോലീസ് കൂട്ടം? സിപിഎം നേതാവ് കുഞ്ഞനന്തൻ മരിച്ചപ്പോൾ ഈ നിബന്ധനകളെല്ലാം ഇല്ലാതായത് എങ്ങനെ?
ഇതെല്ലാം മുഖ്യമന്ത്രി അറിഞ്ഞാവില്ല. കുറെ ശിവശങ്കരന്മാർ അദ്ദേഹത്തെ നാറ്റിക്കുന്നതാവും. കാരണം ഒരു പത്രക്കാരനെ അർധരാത്രി വണ്ടി ഇടിച്ചുകൊന്ന, കേസിന് തെളിവായ രക്തപരിശോധന ആശുപത്രിയിൽ നടത്താൻ പോലും തടസം ഉണ്ടാക്കിയ, കുപ്രസിദ്ധനായ ശ്രീറാം വെങ്കിട്ടരാമൻ എന്ന വിപ്ലവകാരി ഐഎഎസ് ഉദ്യോഗസ്ഥൻ ഇടുക്കി പാപ്പത്തിമലയിലെ കുരിശ് തകർത്തപ്പോൾ ഈ ഉദ്യോഗസ്ഥൻ കാണിച്ച മതനിന്ദയ്ക്കെതിരെ ശക്തമായി പ്രതികരിച്ചയാളാണു മുഖ്യമന്ത്രി എന്നത് ഓർക്കുന്നവർ ധാരാളമുണ്ട്.
മുട്ടുശാന്തി സമീപനം
കള്ളക്കടത്തു കേസ് എത്തി നിൽക്കുന്ന മയക്കുമരുന്ന് കേസും അതിൽ കോടിയേരിയുടെ മകനു ബന്ധമുണ്ടെന്ന ആരോപണവുമെല്ലാം വലിയ തലവേദനകൾക്കുള്ള സാധ്യതകളാണ്.
കള്ളക്കടത്തു കേസിലെ ബിജെപിയുടെ കളികളും നേരില്ലാത്തവ എന്നു കരുതേണ്ടിടത്തേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. കേസന്വേഷണം മുറുകിവന്നപ്പോൾ സ്വപ്ന സുരേഷ് നയതന്ത്ര ബാഗേജായല്ല സ്വർണം കടത്തിയത് എന്നു മലയാളിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ചാടിക്കയറി പറഞ്ഞത് ഒരു വലിയ കളിയായിരുന്നു എന്നു തെളിയുകയാണ്. അത് ഒരു സത്യം മാത്രം എന്നാണ് അന്നു പലരും കരുതിയത്. അനിൽ നന്പ്യാർ ആ നിലപാടിനുള്ള ഗുണം സ്വപ്നയ്ക്കു പറഞ്ഞുകൊടുത്തു എന്ന വാർത്ത വായിച്ചപ്പോഴാണു മുരളീധരനും കൊള്ളാമല്ലോ എന്നു മനസിലായത്. വെറും കള്ളക്കടത്ത് പിഴ ഒടുക്കി രക്ഷപ്പെടാവുന്ന കേസാണ്. നയതന്ത്ര ബാഗേജാകുന്പോൾ കേസ് വേറെയാവും.
സർക്കാർ പല വിഷയങ്ങളിൽ വല്ലാതെ വെള്ളംകുടിച്ചുകൊണ്ടിരിക്കുന്പോൾ മുഖ്യമന്ത്രി വ്യാജ ഒപ്പിട്ടു എന്നൊക്കെയുള്ള ആക്ഷേപങ്ങൾ വിവാദമാക്കുന്നതും ശ്രദ്ധ തിരിക്കാനല്ലേ എന്നു സംശയിക്കണം.
വടക്കാഞ്ചരി എംഎൽഎ അനിൽ അക്കരയെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ബേബി ജോണ്‍ സാത്താന്റെ സന്തതി എന്നു വിളിച്ചതിനെതിരെ അനിലിന്റെ അമ്മ ലില്ലി രംഗത്തെത്തി. ദൈവവിശ്വാസം ഇല്ലെങ്കിലും ബേബി ജോണിന് സാത്താനിൽ വിശ്വാസമുണ്ടെന്ന് തെളിഞ്ഞു. അനിൽ അക്കരയുടെ പിതാവ് പഴയ കമ്യൂണിസ്റ്റുകാരനായിരുന്നു എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് അമ്മ ലില്ലി പരാതിയുമായി വന്നത്. അതോടെ ബേബി ജോണിന്റെ പരാമർശം തിരിച്ചടിച്ചതുപോലായി.
വെഞ്ഞാറമൂട്ടിലെ അരുംകൊല
തലസ്ഥാനത്തിനടുത്തു വെഞ്ഞാറമൂട്ടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടു. കോണ്‍ഗ്രസുകാരാണു പ്രതികൾ എന്നു പതിവുപോലെ സിപിഎം പറഞ്ഞപ്പോൾ ജനം വിശ്വസിക്കാൻ മടിച്ചു. കായംകുളത്ത് ഒരു സഖാവ് കൊല്ലപ്പെട്ടപ്പോഴും രാഷ്ട്രീയ സംഘട്ടനം എന്നായിരുന്നു സിപിഎം ഭാഷ്യം. അവസാനം അവരുടെ സുധാകരൻ മന്ത്രി തന്നെ പറഞ്ഞു, അതു മാഫിയ കൊലപാതകം ആയിരുന്നെന്ന്. അതോടെ അതുസംബന്ധിച്ച എല്ലാ വാർത്തകളും കെട്ടടങ്ങി.
അപ്പോഴാണു വെഞ്ഞാറമൂടിലെ കൊല നടന്നത്. ദൃശ്യങ്ങൾ സിസിടിവിയിൽ ഉള്ളതുകൊണ്ട് പ്രതികൾ ആരെന്നു വ്യക്തം. രണ്ടു ദിവസം കൊണ്ട് കേരള പോലീസ് എല്ലാ പ്രതികളെയും പിടിച്ചു. കോണ്‍ഗ്രസുകാരാണു പ്രതികളെന്നു സിപിഎം വ്യാപകമായ ആക്ഷേപം ഉയർത്തുന്നു. നാട്ടിലാകെ കോണ്‍ഗ്രസ് ഓഫീസുകൾ തകർക്കുന്നു. പോലീസ് സ്റ്റേഷന്റെ ഭരണം വരെ ഡിഫി നേതാവ് റഹിം ഏറ്റെടുത്തപോലായി. കൊല്ലപ്പെട്ടതു ഡിഫി പ്രവർത്തകരും പ്രതികൾ കോണ്‍ഗ്രസ് പ്രവർത്തകരുമാണ് എന്നതു സത്യം. പെരിയയിലെ കൊലപാതകത്തിനു കോണ്‍ഗ്രസ് പകരംവീട്ടിയതാണ് എന്നും ഉന്നതതലത്തിൽ ഗൂഢാലോചന നടന്നു എന്നും ഗൂഢാലോചനയുടെ കണ്ണികളിലേക്ക് അന്വേഷണം നടത്തണം എന്നും സിപിഎം പറയുന്നു.
കൊലപാതക രാഷ്ട്രീയത്തിന്റെ വഴിക്കണ്ണികൾ കൃത്യമായി അറിയുന്നവരുടെ ആവശ്യമാണത്. ഒഞ്ചിയത്തോ പെരിയയിലോ ഒന്നും ഈ വഴിക്കണ്ണികളിലൂടെ പോലീസ് പോയിട്ടില്ലെന്നും അവർക്കറിയാം. എങ്കിലും വെഞ്ഞാറമൂടിൽ അതുണ്ടാകണം. അവിടെ മാത്രമല്ല എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിലും അതുണ്ടാവണം. വെഞ്ഞാറമൂട് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ വെട്ടേറ്റു വീണവരുടെ കൈകളിലും കാണുന്ന വാൾ ചൂണ്ടിക്കാണിച്ചുകൊണ്ടു കെ. മുരളീധരൻ ചോദിച്ചു അവർ വാളുമായിപ്പോയത് ഉത്രാടക്കുല വെട്ടാനായിരുന്നോ എന്ന്. ഇതു കേരളത്തിലെ സമാധാനകാംക്ഷികളായ സാധാരണക്കാരുടെയെല്ലാം സംശയം തന്നെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top