നാണക്കേടിന്‍റെ യുപി മോഡൽ
Thursday, October 1, 2020 11:28 PM IST
കൂട്ടമാനഭംഗങ്ങളുടെയും കൊലപാതകങ്ങളുടെയും ഞെട്ടിക്കുന്ന വാർത്തകളാണ് അനുദിനം ഉത്തർപ്രദേശിൽനിന്നു വരുന്നത്. ഹത്രാസിൽ ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ മരിച്ചതിനു പിന്നാലെയാണ് ഡിഗ്രി വിദ്യാർഥിനിയായ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിന് ഇരയായതും മരിച്ചതും. ഇത്തരത്തിലുള്ള കൊലപാതകങ്ങളും പീഡനങ്ങളും പെരുകുമ്പോൾ പ്രതികൾ ഫലപ്രദമായി ശിക്ഷിക്കപ്പെടുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. 23 കോടിയിലധികം ജനങ്ങളുള്ള സംസ്ഥാനത്ത് അതിനനുസരിച്ച് കുറ്റകൃത്യങ്ങളും ഉണ്ടാകാം എന്നു ന്യായീകരിക്കുമ്പോഴും സംസ്ഥാനത്തെ നിയമവാഴ്ച അതീവപരിതാപകരമാണെന്ന വിമർശനത്തിൽ കഴമ്പുണ്ട്.

കുറ്റകൃത്യങ്ങളിൽ ഒന്നാമത്

ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ ഒടുവിലത്തെ കണക്കനുസരിച്ച് 2019ൽ സ്ത്രീകൾക്കുനേരെയുണ്ടായ അതിക്രമങ്ങളിൽ രാജ്യത്ത് ഒന്നാമതു നിൽക്കുന്നത് ഉത്തർപ്രദേശാണ്. 2019ൽ രാജ്യത്ത് സ്ത്രീകൾക്കുനേരെയുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടത് 4,05,861 കേസുകളാണ്. ഇതിൽ 59,853 കേസുകളും ഉത്തർപ്രദേശിലാണ്. പെൺകുട്ടികൾക്കുനേരെയുള്ള പീഡനങ്ങളിലും യുപിയാണ് മുന്നിൽ. കഴിഞ്ഞവർഷം 7,444 പോക്സോ കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർചെയ്യപ്പെട്ടു. 6,402 കേസുകളുമായി മഹാരാഷ്‌ട്രയും 6.053 കേസുകളുമായി മധ്യപ്രദേശുമാണ് യുപിക്കു പിന്നിലുള്ളത്. യുപിയിൽ ഓരോ രണ്ടു മണിക്കൂറിനിടയിൽ ഒരു മാനഭംഗക്കേസാണ് ഉണ്ടാകുന്നത്. ഓരോ ഒന്നര മണിക്കൂറിനിടയിലും ഓരോ പോക്സോ കേസുണ്ടാകുന്നു.

2018നെ അപേക്ഷിച്ച് 2019ൽ രാജ്യത്ത് സ്ത്രീകൾക്കുനേരെയുണ്ടായ അതിക്രമങ്ങൾ 7.3 ശതമാനം കൂടി. ഇന്ത്യയിൽ ദിവസേന ശരാശരി 87 മാനഭംഗങ്ങൾ നടക്കുന്നുവെന്നാണ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ദിവസേന 79 കൊലപാതകങ്ങളും നടക്കുന്നു. 2019ൽ 28,918 കൊലപാതകങ്ങളാണ് രാജ്യത്തു നടന്നത്. 2018ൽ ഇത് 29,017 ആയിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഒരു ലക്ഷംപേർക്ക് 62.4 എന്ന നിലയിൽ എത്തിനിൽക്കുന്നു. 2018ൽ ഇത് 58.8 എന്നതായിരുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 1.48 ലക്ഷം കേസുകളാണ് 2019ൽ രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ 46.6 ശതമാനവും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടതാണ്. 35.3 ശതമാനം കേസുകളും ലൈംഗിക അതിക്രമങ്ങളുടെപേരിലുള്ളതാണ്.

മെച്ചപ്പെട്ടെന്ന് യോഗി

ജാതിസംഘർഷങ്ങളും ഗുണ്ടാവിളയാട്ടങ്ങളുംകൊണ്ട് കുപ്രസിദ്ധമായ ഉത്തർപ്രദേശിൽ സ്ത്രീകളും സുരക്ഷിതരല്ലെന്നതാണ് അവസ്ഥ. എന്നാൽ സംസ്ഥാനത്ത് തന്‍റെ ഭരണകാലത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്. കഴിഞ്ഞ ഒമ്പതു വർഷത്തെ കണക്കുകൾ പുറത്തുവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെട്ടെന്നു തെളിയിച്ചത്. 2013നെ അപേക്ഷിച്ച് 2020ൽ യുപിയിൽ 25.9 ശതമാനം മാനഭംഗക്കേസുകൾ കുറഞ്ഞെന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് അവകാശപ്പെട്ടിരിക്കുന്നത്. 2016നെ അപേക്ഷിച്ച് ഈ വർഷം കൊള്ളകൾ സംബന്ധിച്ച കേസുകളിൽ 74.5 ശതമാനത്തിന്‍റെ കുറവുണ്ടെന്നും 2019 ജനുവരി മുതൽ 2020 ജൂൺവരെ 922 പോക്സോ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടു എന്നും അഞ്ചുപേർക്ക് വധശിക്ഷയും 193 പേർക്ക് ജീവപര്യന്തം തടവും കിട്ടിയെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടുന്നു.


ക്രൈം വൈറസെന്ന് മായാവതി

എന്നാൽ പ്രതിപക്ഷ നേതാക്കൾ സർക്കാർ വാദത്തെ തള്ളിക്കളയുകയാണ്. സംസ്ഥാനത്ത് കൊറോണ വൈറസിനെക്കാൾ ശക്തമാണ് ക്രൈം വൈറസ് എന്നാണ് മുൻ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി ആക്ഷേപിച്ചത്. നിയമവാഴ്ചയ്ക്കുപകരം ജംഗിൾ രാജാണ് യുപിയെലെന്നും മായാവതി പറയുന്നു. സർക്കാരിന്‍റെ അവകാശവാദം പൊള്ളയാണെന്നാണ് കോൺഗ്രസ് നേതാവ് ദീപക് സിംഗിന്‍റെ അഭിപ്രായം. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടതല്ലെന്ന് 2018ൽ സർക്കാർ തന്നെ സമ്മതിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഉന്നാവോയും പാഠമായില്ല

2017ൽ ഉന്നാവോയിൽ 17 വയസുള്ള പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവം രാജ്യമാകെ വലിയ വിവാദമാണ് ഉണ്ടാക്കിയത്. കേസിൽ പ്രതിയായ ബിജെപി നേതാവ് കുൽദീപ് സിംഗ് സെനഗറിനെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നു എന്ന ആരോപണം ബിജെപിയെ പിടിച്ചുലച്ചിരുന്നു. ഒടുവിൽ സെനഗർ അറസ്റ്റിലാകുയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. തുടർന്നും നിരവധി പീഡനങ്ങളും കൊലപാതകങ്ങളുമാണ് സംസ്ഥാനത്തുണ്ടായത്. ഉന്നാവോയിൽ മാത്രം 2018ൽ 86 മാനഭംഗക്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മോശം പോലീസ്

രാജ്യത്തെ ഏറ്റവും മോശമായ പോലീസാണ് ഉത്തർപ്രദേശിലേത് എന്നാണ് കോമൺ കോസ് ആൻഡ് ലോക്നിതി സെസ്റ്റർ എന്ന സന്നദ്ധസംഘടന 2019 ഓഗസ്റ്റിൽ പുറത്തുവിട്ട പഠനറിപ്പോർട്ടിൽ പറയുന്നത്. പഠനറിപ്പോർട്ടിലെ പോലീസ് ആഡിക്വസി ഇൻഡക്സിൽ ഏറ്റവും താഴെയാണ് ഉത്തർപ്രദേശ്. ഡൽഹിയാണ് ഒന്നാമത്. കേരളത്തിന് രണ്ടാം സ്ഥാനമുണ്ട്. ശക്തിയുടെ അടിസ്ഥാനത്തിലും യുപി ഏറ്റവും പിന്നിലാണ്. നാഗാലാൻഡ് ഒന്നാമതും കേരളം രണ്ടാമതുമാണ്. അ‌ടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ പതിമൂന്നാം സ്ഥാനമാണ് യുപിക്കുള്ളത്. സംസ്ഥാന പോലീസ് സേനയിൽ ആവശ്യത്തിന് പോലീസുകാരെ നിയമിക്കാൻ മാറിമാറിവരുന്ന സർക്കാരുകളൊന്നും തയാറാകുന്നുമില്ല. പോലീസിനെ ശക്തീകരിക്കുകയും നിഷ്പക്ഷവും നീതിപൂർവകവുമായ ക്രമസമാധാനപാലനം ഉറപ്പുവരുത്തുകയും ചെയ്യാതെ മാനഭംഗങ്ങളും കൊലപാതകങ്ങളും നിയന്ത്രിക്കാനാവില്ല. അതിന് സംസ്ഥാന സർക്കാരാണ് ഇച്ഛാശക്തി കാട്ടേണ്ടത്.

സി.കെ. കുര്യാച്ചൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.