Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആശങ്ക അകലാതെ, പ്രതീക്ഷ വിടാതെ കേരളം
ചരിത്രത്തിൽ സമാനതകളില്ലാത്ത അനുഭവങ്ങളുമായാണ് 2020 കടന്നുപോകുന്നത്. പുതുവർഷത്തിലേക്കു കടക്കുമ്പോഴും ആശങ്കകളും അനിശ്ചിതത്വങ്ങളും അകലുന്നില്ല. ആഹ്ലാദത്തോടെയും പ്രതീക്ഷകളോടെയുമായിരുന്നു കേരളവും 2020 നെ വരവേറ്റത്. വർഷാരംഭത്തിൽ തന്നെ അതിനു മങ്ങലേൽക്കുന്ന സൂചനകൾ കണ്ടുതുടങ്ങി. ചൈനയിൽ തുടങ്ങി ലോകമെങ്ങും വ്യാപിച്ച് എല്ലാ ഭൂഖണ്ഡങ്ങളെയും പിടിച്ചുലച്ച കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി എത്തിയത് കേരളത്തിലായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നു മടങ്ങിയെത്തിയ മൂന്നു മലയാളി വിദ്യാർഥികൾക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചതോടെ കേരളവും അതീവജാഗ്രതയിലായി.
കോവിഡ് വ്യാപനത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യവസായസ്ഥാപനങ്ങളും കടകമ്പോളങ്ങളും സർക്കാർ ഓഫീസുകളുമെല്ലാം അടഞ്ഞു കിടന്നു. ജനജീവിതം സമ്പൂർണമായി സ്തംഭിച്ചു. അത്യാവശ്യക്കാർ മാത്രം പുറത്തിറങ്ങുകയും മറ്റുള്ളവർ വീടുകളിൽ തന്നെ കഴിഞ്ഞു കൂടുകയും ചെയ്തു. തുടക്കത്തിൽ കോവിഡിനെ പിടിച്ചു നിർത്തിയെങ്കിലും മെല്ലമെല്ലെ കേരളത്തിലും വൈറസ് പിടിമുറുക്കി. ഇതിനകം മൂവായിരത്തിലേറെ പേർ മരണമടഞ്ഞു. ഏഴരലക്ഷത്തോളം പേർക്കു രോഗബാധയുണ്ടായി. ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ രോഗം വന്നു പോയവർ ഇതിലേറെ ഉണ്ടാകും.
കേന്ദ്ര - സംസ്ഥാന തർക്കങ്ങൾ
കേന്ദ്ര സർക്കാരിനെ തുറന്നെതിർക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പലപ്പോഴും മിതത്വം പാലിക്കാറുണ്ട്. അദ്ദേഹത്തിനെതിരേ അതൊരു ആരോപണമായി പ്രതിപക്ഷവും പറയാറുണ്ട്. ഇങ്ങനെയാണെങ്കിലും കഴിഞ്ഞ ഒരു വർഷം കേന്ദ്ര - സംസ്ഥാന ബന്ധം സുഗമമായിരുന്നില്ല. സ്വർണക്കടത്തും ലൈഫ് മിഷനും വിവാദമായതോടെ ഒട്ടു മിക്ക കേന്ദ്ര അന്വേഷണ ഏജൻസികളും കേരളത്തിൽ തമ്പടിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കേന്ദ്ര അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതു പതിവാക്കിയതോടെ ഇതിൽ രാഷ്ട്രീയവും ആരോപിക്കപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തു വന്നു. ഇതിനിടയിലും അന്വേഷണം ഉന്നതരിലേക്കു വരുന്നു എന്ന പ്രതീതിയാണു സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നത്. ഭരണപക്ഷത്ത് അങ്കലാപ്പും പരിഭ്രാന്തിയും പ്രകടവുമായിരുന്നു.
കിഫ്ബിയുമായി ബന്ധപ്പെട്ട് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടും ഇതിനിടെ വിവാദമായി. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു കൊണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക് ഒരു മുഴം മുമ്പേ എറിഞ്ഞു. നിയമസഭയുടെ അവകാശം ലംഘിച്ചതിന് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രി നിയമസഭാ എത്തിക്സ് കമ്മിറ്റി മുമ്പാകെ നിൽക്കുമ്പോഴും റിപ്പോർട്ടിന്റെ പ്രഹരശേഷി നശിപ്പിച്ചു കളഞ്ഞതായി അദ്ദേഹത്തിന് അവകാശപ്പെടാം. അതല്ലെങ്കിൽ വരാൻ പോകുന്ന ബജറ്റ് സമ്മേളനത്തിൽ സിഎജി റിപ്പോർട്ട് വലിയ കൊടുങ്കാറ്റിനു കാരണമാകുമായിരുന്നു.
ജോസ് കെ. മാണിയുടെ മുന്നണി മാറ്റം
കേരള കോണ്‍ഗ്രസിലെ പിളർപ്പിനു പിന്നാലെ ജോസ് കെ. മാണി പക്ഷം എൽഡിഎഫിലേക്കു ചേക്കേറിയതായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നീക്കം. മുന്നണി പ്രവേശനത്തിനു തൊട്ടുപിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കാൻ സാധിച്ചതോടെ ജോസ് കെ. മാണിക്കു സംസ്ഥാന രാഷ്ട്രീയത്തിൽ താരമൂല്യം ഏറി. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പാലാ ഉൾപ്പെടെ തർക്കവിഷയമാകുമെന്ന് ഉറപ്പ്. മാണി സി. കാപ്പനെ യുഡിഎഫ് സ്ഥാനാർഥിയാക്കുമെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വരാൻ പോകുന്ന പല മാറ്റങ്ങളുടെയും സൂചന തന്നെ.
തദ്ദേശ തെരഞ്ഞെടുപ്പ്
കോവിഡ് കാലഘട്ടത്തു നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടത്. കോവിഡിന്റെ പ്രതിബന്ധങ്ങൾ ജനാധിപത്യ പ്രക്രിയയ്ക്കു തടസമാകില്ലെന്നു കേരളം തെളിയിച്ചു. ആരോപണങ്ങളിലും അന്വേഷണങ്ങളിലും ആടിയുലഞ്ഞ എൽഡിഎഫിന് മികച്ച വിജയം നേടാൻ സാധിച്ചത് അവർക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നു. പ്രതിപക്ഷത്തിനാകട്ടെ അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തതിന്റെ നിരാശയും.
വരുംവർഷം പ്രതീക്ഷകളും
ആശങ്കകളും
കോവിഡിന്റെ ആശങ്കകളോടെയാണ് പുതുവർഷത്തിലേക്ക് കേരളവും കടക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആയിരിക്കും ഈ വർഷത്തെ ഏറ്റവും പ്രധാന സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആത്മവിശ്വാസവുമായി തുടർഭരണം എന്ന സ്വപ്നം താലോലിക്കുകയാണ് ഭരണപക്ഷം. ഉയർന്നു വന്ന ആക്ഷേപങ്ങളെല്ലാം തദ്ദേശതെരഞ്ഞെടുപ്പു ഫലത്തിലൂടെ ആവിയായിപ്പോയി എന്ന നിലപാടിലാണു ഭരണപക്ഷം. എന്നാൽ പാളിച്ചകൾ തിരുത്തി ഒറ്റക്കെട്ടായി യുഡിഎഫ് രംഗത്തു വന്നാൽ അവർക്കും പ്രതീക്ഷിക്കാം കേരളത്തിന്റെ ഭരണം. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും രണ്ടു തന്നെ. ഏതായാലും ഇനിയുള്ള ദിനങ്ങൾ ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ പ്രതീക്ഷിക്കാം. കൊറോണ ഇനിയും കേരളത്തെ പരീക്ഷിക്കില്ലെന്ന വിശ്വാസത്തോടെ പുതുവർഷത്തിലേക്കു കടക്കാം.
കോവിഡും കേരളവും
പതിറ്റാണ്ടുകൾകൊണ്ടു കേരളം ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ കോവിഡ് പ്രതിരോധത്തിൽ കേരളത്തെ തുണച്ചു. തദ്ദേശസ്ഥാപനങ്ങളെയും സന്നദ്ധസേനാംഗങ്ങളെയും അണിനിരത്തി സർക്കാർ സംവിധാനങ്ങളും ഒപ്പം ചേർത്ത് കോവിഡ് പ്രതിരോധത്തിൽ മികവു പുലർത്താൻ കേരളത്തിനു കഴിഞ്ഞു. ഭക്ഷ്യക്കിറ്റ് വിതരണത്തിലൂടെയും മറ്റും പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഒരു പരിധി വരെ ആശ്വാസം പകരാൻ സർക്കാരിനു സാധിച്ചു. അപ്പോഴും കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനമാർഗങ്ങൾ അടഞ്ഞവരും പതിനായിരങ്ങൾ വരും. സാധാരണക്കാർക്കുണ്ടായ കഷ്ടനഷ്ടങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. വർഷാവസാനം എത്തുമ്പോഴും ഇനിയൊരു വ്യാപനം കൂടി ഉണ്ടാകുമോ എന്ന ആശങ്കയിലാണു കേരളവും.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും നല്ല മാതൃകകൾ ധാരാളം കേരളം കണ്ടു. പ്രയാസങ്ങളിൽ പെട്ടവരെ സഹായിച്ചും സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ പുതിയ സംരംഭങ്ങൾക്കു തുടക്കം കുറിച്ചും ഒരിക്കലും പരാജയപ്പെടില്ല എന്നു മലയാളി പ്രഖ്യാപിച്ച എത്രയോ മാതൃകകൾ.
കോവിഡ് കാലത്ത് സൂമിനു ബദലായി ഇന്ത്യയുടെ ഒൗദ്യോഗിക വീഡിയോ കോണ്‍ഫറൻസിംഗ് ആപ്പിനായുള്ള മത്സരത്തിൽ ഒന്നാമതെത്തി മലയാളിയായ ജോയി സെബാസ്റ്റ്യന്റെ ടെക്ജൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് മലയാളികൾക്കാകമാനം അഭിമാനമായി.
മരട് ഫ്ളാറ്റ് പൊളിക്കൽ
മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കുന്ന കാഴ്ചയോടെയാണ് കഴിഞ്ഞ പുതുവർഷം പിറന്നത്. സുപ്രീംകോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി നാലു കൂറ്റൻ ഫ്ളാറ്റുകൾ നിലംപൊത്തിയപ്പോൾ ഫ്ളാറ്റ് ഉടമകൾക്കതു നെഞ്ചു തകരുന്ന കാഴ്ചയായിരുന്നെങ്കിൽ തടിച്ചുകൂടിയ നാട്ടുകാർക്ക് അതു കൗതുകക്കാഴ്ചയായി.
രാഷ്ട്രീയ കോളിളക്കങ്ങൾ
വിവാദങ്ങൾ നിറഞ്ഞുനിന്ന വർഷമാണു കടന്നുപോകുന്നത്. എല്ലാം സർക്കാരുമായി ബന്ധപ്പെട്ടതായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ സ്പ്രിങ്ക്ളർ വിവാദത്തിൽ തുടങ്ങി പിന്നീട് കേരളത്തെ പിടിച്ചുലച്ച സ്വർണക്കടത്ത് വിവാദം വരെ കാര്യങ്ങൾ എത്തി. ഇതിനിടെ സർക്കാരിന്റെ ലൈഫ് പദ്ധതിയും കെ റെയിൽ തുടങ്ങിയ പദ്ധതികളും വിവാദത്തിൽ കുടുങ്ങി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഇപ്പോഴും ജയിലിലാണ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ഒന്നിലേറെ തവണ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനു വിധേയനായി. ശിവശങ്കർ അറസ്റ്റിലായതോടെ അദ്ദേഹവുമായി ബന്ധപ്പെട്ട ഐടി പദ്ധതികളെല്ലാം സംശയനിഴലിലായി. സ്വർണക്കടത്തും സർക്കാർ പദ്ധതികളിലെ അഴിമതി ആരോപണങ്ങളും സർക്കാരിനെ തികച്ചും പ്രതിരോധത്തിലാക്കി. സർക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നായി ഉയർത്തിക്കാട്ടിയ ലൈഫ് പദ്ധതിയിലും അന്വേഷണം നടക്കുകയാണ്.
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിയാൻ നിർബന്ധിതനാകുകയും ചെയ്തു. എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. സർക്കാരും സിപിഎമ്മും ഇതുപോലെ പ്രതിരോധത്തിലായ കാലഘട്ടം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നു പറയാം.
ഗവർണർ - സർക്കാർ തർക്കം
വർഷാരംഭത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭ പ്രമേയം പാസാക്കിയതിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി രംഗത്തെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ മടക്കിയതോടെ ഗവർണർ - സർക്കാർ പോരു കനത്തു. പൗരത്വനിയമഭേദഗതിെക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച സർക്കാർ നടപടി പ്രോട്ടോകോൾ ലംഘനമാണെന്നു പറഞ്ഞ് ഗവർണർ, സർക്കാരിനോടു വിശദീകരണം തേടി. സർക്കാർ നൽകിയ വിശദീകരണം ഗവർണർ തള്ളി. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സന്ദർശിച്ചതോടെ അനുനയത്തിന്റെ വഴി തെളിഞ്ഞു.
നയപ്രഖ്യാപനത്തിനു നിയമസഭയിലെത്തിയ ഗവർണറെ പ്രതിപക്ഷം തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിപക്ഷാംഗങ്ങളെ ബലം പ്രയോഗിച്ചു നീക്കിയ ശേഷമാണ് ഗവർണർക്ക് ഡയസിലേക്കു കയറാൻ സാധിച്ചത്. ഫലത്തിൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും എതിർപ്പു നേരിടേണ്ട സ്ഥിതിയിലായിരുന്നു ഗവർണർ. വർഷാരംഭത്തിലെ ഭിന്നതകൾ പിന്നീടങ്ങോട്ടു തലപൊക്കിയില്ല. എന്നാൽ വർഷാവസാനത്തോടെ വീണ്ടും വിയോജിപ്പുകളായി.
കാർഷിക നിയമങ്ങൾക്കെതിരേ നിലപാടെടുക്കാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിക്കാനുള്ള സർക്കാർ ശിപാർശ ഗവർണർ തള്ളിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഗവർണർക്കെതിരേ രംഗത്തെത്തി. സാങ്കേതിക കാരണങ്ങൾ പറഞ്ഞായിരുന്നു ഗവർണർ അനുമതി നിഷേധിച്ചത്. വീണ്ടും മന്ത്രിസഭായോഗം ചേർന്ന് പ്രത്യേക സമ്മേളനത്തിനു ശിപാർശ നൽകിയപ്പോൾ ഗവർണർ അനുമതി നൽകിയതോടെ പ്രതിസന്ധി നീങ്ങി. ഏതായാലും ഗവർണർ- സർക്കാർ ബന്ധം അത്രതന്നെ ഉൗഷ്മളമായ വർഷമല്ല കടന്നു പോകുന്നത്.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്ഷേമം വിളയാന്‍ വോട്ടു വിതയ്ക്കാം
കേരളം അടക്കം അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂടിലാണു രാജ്യം. കേ
കാർഷികമേഖലയ്ക്കു രക്ഷ മൂല്യവർധന
കർഷകൻ വിഷമവൃത്തത്തിലും കൃഷി ചൂതുകളിയു
സമാധാനത്തിന്റെ തീർഥാടകനായി ഫ്രാൻസിസ് മാർപാപ്പ ഇറാക്കിൽ
ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ ഇറാക്ക് സന്
പാലം കുലുങ്ങിയാലും പ്രായം കുലുങ്ങില്ല!
ഔട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
വള്ളത്തിൽ കയറുമെന്നും വല വലിക്കുമ
പുതിയ സ്പെക്ട്രം ലേലവും പഴയൊരു കുംഭകോണവും
അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തു നടന്ന സ്പെക്ട്രം ലേലത്തിൽ ലഭിച്ചത്
കോവിഡ്-19 വാക്സിൻ ; ദുരൂഹതകൾ ഒഴിവാക്കാം
ഇക്കഴിഞ്ഞ ജനുവരി 20ന് എമിര
കത്തിക്കയറാൻ തെരഞ്ഞെടുപ്പു വിഷയങ്ങൾ
സീറ്റ് വിഭജനത്തിന്റെയും സ്ഥാനാർഥിനിർണയത്തി
ബംഗാളിന്റെ മകളായി മാറിയ മമത
പശ്ചിമബംഗാളിന്റെ ദീദി എന്ന പരിവേഷത്തിൽനിന്ന് മകൾ എന
സാന്പത്തിക പുനരുദ്ധാരണം കേരളത്തിനു സാധ്യമല്ലേ?
കോവിഡ് മഹാമാരിയേ തുടർന്നു സംജാതമായ സാന്പത്തിക ഇട
ഓസ്ട്രേലിയൻ നടപടിയിൽ മുഖം നഷ്ടപ്പെട്ട് ഫേസ്ബുക്ക്
ഇന്നു വാർത്തകൾ അറിയുന്നതിനുള്ള മാധ്യമമായും സമൂഹ മാധ്
രാഹുൽ: വോട്ടാകുമോ ജനക്കൂട്ടം?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
വയനാടൻ മലയോരങ്ങളിലും തെ
വികസനത്തിനു വേണ്ടതു പുതിയ ദിശാബോധം
കേരളസമൂഹത്തിന് എത്രത്തോളം വള
വിവേചനത്തിന്റെ ഇരകൾ
ഇന്ന് മാർച്ച് ഒന്ന്: ലോക വിവേചനരഹിത ദിനം.“സ്ത്രീകൾക്കും പെൺകുട
ഇനി കേരളം ആരു ഭരിക്കും?
അനന്തപുരി / ദ്വിജൻ
പതിനഞ്ചാം കേരള നിയ
ശാസ്ത്രത്തിന്റെ സാമൂഹിക ഇടപെടൽ
രാജ്യം ദർശിച്ച മഹാത്മാക്കളായ ശാസ്ത്രജ്ഞരിൽ അ
നമ്മുടെ അടുക്കളയിലെ ജോർജുകുട്ടി !
ഔട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
നാട്ടിലിപ്പോൾ ജോർജുക
നേട്ടങ്ങളെണ്ണി വോട്ടിലേക്ക്
ഏപ്രില്‍ ആറിന് കേരളം പോളിംഗ് ബൂത്തിലേക്കു പോകുകയാണ്. ഫലപ്രഖ്യാപനം മേയ് രണ്ടി
തലവര മാറിയും മറിഞ്ഞും മുന്നണികൾ
ഭരണ- പ്രതിപക്ഷ മുന്നണികളുടെ രാഷ്ട്രീയ ഗ്രാഫി
തെളിനീരുറവ പോലുള്ള പ്രണയകവിതകൾ
ദാർശനികമായ ഒട്ടനവധി കവിതകളിലൂടെ കൈരളിയെ ധന്യമാക്കിയിട്ടുള്ള സഫല ജന്മമാ
പുണ്യമീ വൈഷ്ണവവഴികൾ
എന്നിൽനിന്നു ഞാൻ ചോരും തോറും എന്റെ കവിത പൂർണമാകുന്നു.
കാവ്യചാരുതയുടെ മൂർത്തരൂപം മറയുന്പോൾ..
വിഷ്ണുനാരായണൻ നന്പൂതിരിയെന്ന കാവ്യചാരുതയുടെ മൂ
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top