Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആശങ്ക അകലാതെ, പ്രതീക്ഷ വിടാതെ കേരളം
Thursday, December 31, 2020 12:52 AM IST
ചരിത്രത്തിൽ സമാനതകളില്ലാത്ത അനുഭവങ്ങളുമായാണ് 2020 കടന്നുപോകുന്നത്. പുതുവർഷത്തിലേക്കു കടക്കുമ്പോഴും ആശങ്കകളും അനിശ്ചിതത്വങ്ങളും അകലുന്നില്ല. ആഹ്ലാദത്തോടെയും പ്രതീക്ഷകളോടെയുമായിരുന്നു കേരളവും 2020 നെ വരവേറ്റത്. വർഷാരംഭത്തിൽ തന്നെ അതിനു മങ്ങലേൽക്കുന്ന സൂചനകൾ കണ്ടുതുടങ്ങി. ചൈനയിൽ തുടങ്ങി ലോകമെങ്ങും വ്യാപിച്ച് എല്ലാ ഭൂഖണ്ഡങ്ങളെയും പിടിച്ചുലച്ച കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി എത്തിയത് കേരളത്തിലായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നു മടങ്ങിയെത്തിയ മൂന്നു മലയാളി വിദ്യാർഥികൾക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചതോടെ കേരളവും അതീവജാഗ്രതയിലായി.
കോവിഡ് വ്യാപനത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ സമ്പൂർണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യവസായസ്ഥാപനങ്ങളും കടകമ്പോളങ്ങളും സർക്കാർ ഓഫീസുകളുമെല്ലാം അടഞ്ഞു കിടന്നു. ജനജീവിതം സമ്പൂർണമായി സ്തംഭിച്ചു. അത്യാവശ്യക്കാർ മാത്രം പുറത്തിറങ്ങുകയും മറ്റുള്ളവർ വീടുകളിൽ തന്നെ കഴിഞ്ഞു കൂടുകയും ചെയ്തു. തുടക്കത്തിൽ കോവിഡിനെ പിടിച്ചു നിർത്തിയെങ്കിലും മെല്ലമെല്ലെ കേരളത്തിലും വൈറസ് പിടിമുറുക്കി. ഇതിനകം മൂവായിരത്തിലേറെ പേർ മരണമടഞ്ഞു. ഏഴരലക്ഷത്തോളം പേർക്കു രോഗബാധയുണ്ടായി. ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ രോഗം വന്നു പോയവർ ഇതിലേറെ ഉണ്ടാകും.
കേന്ദ്ര - സംസ്ഥാന തർക്കങ്ങൾ
കേന്ദ്ര സർക്കാരിനെ തുറന്നെതിർക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പലപ്പോഴും മിതത്വം പാലിക്കാറുണ്ട്. അദ്ദേഹത്തിനെതിരേ അതൊരു ആരോപണമായി പ്രതിപക്ഷവും പറയാറുണ്ട്. ഇങ്ങനെയാണെങ്കിലും കഴിഞ്ഞ ഒരു വർഷം കേന്ദ്ര - സംസ്ഥാന ബന്ധം സുഗമമായിരുന്നില്ല. സ്വർണക്കടത്തും ലൈഫ് മിഷനും വിവാദമായതോടെ ഒട്ടു മിക്ക കേന്ദ്ര അന്വേഷണ ഏജൻസികളും കേരളത്തിൽ തമ്പടിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കേന്ദ്ര അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതു പതിവാക്കിയതോടെ ഇതിൽ രാഷ്ട്രീയവും ആരോപിക്കപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തു വന്നു. ഇതിനിടയിലും അന്വേഷണം ഉന്നതരിലേക്കു വരുന്നു എന്ന പ്രതീതിയാണു സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നത്. ഭരണപക്ഷത്ത് അങ്കലാപ്പും പരിഭ്രാന്തിയും പ്രകടവുമായിരുന്നു.
കിഫ്ബിയുമായി ബന്ധപ്പെട്ട് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടും ഇതിനിടെ വിവാദമായി. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു കൊണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക് ഒരു മുഴം മുമ്പേ എറിഞ്ഞു. നിയമസഭയുടെ അവകാശം ലംഘിച്ചതിന് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രി നിയമസഭാ എത്തിക്സ് കമ്മിറ്റി മുമ്പാകെ നിൽക്കുമ്പോഴും റിപ്പോർട്ടിന്റെ പ്രഹരശേഷി നശിപ്പിച്ചു കളഞ്ഞതായി അദ്ദേഹത്തിന് അവകാശപ്പെടാം. അതല്ലെങ്കിൽ വരാൻ പോകുന്ന ബജറ്റ് സമ്മേളനത്തിൽ സിഎജി റിപ്പോർട്ട് വലിയ കൊടുങ്കാറ്റിനു കാരണമാകുമായിരുന്നു.
ജോസ് കെ. മാണിയുടെ മുന്നണി മാറ്റം
കേരള കോണ്ഗ്രസിലെ പിളർപ്പിനു പിന്നാലെ ജോസ് കെ. മാണി പക്ഷം എൽഡിഎഫിലേക്കു ചേക്കേറിയതായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നീക്കം. മുന്നണി പ്രവേശനത്തിനു തൊട്ടുപിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കാൻ സാധിച്ചതോടെ ജോസ് കെ. മാണിക്കു സംസ്ഥാന രാഷ്ട്രീയത്തിൽ താരമൂല്യം ഏറി. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പാലാ ഉൾപ്പെടെ തർക്കവിഷയമാകുമെന്ന് ഉറപ്പ്. മാണി സി. കാപ്പനെ യുഡിഎഫ് സ്ഥാനാർഥിയാക്കുമെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വരാൻ പോകുന്ന പല മാറ്റങ്ങളുടെയും സൂചന തന്നെ.
തദ്ദേശ തെരഞ്ഞെടുപ്പ്
കോവിഡ് കാലഘട്ടത്തു നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടത്. കോവിഡിന്റെ പ്രതിബന്ധങ്ങൾ ജനാധിപത്യ പ്രക്രിയയ്ക്കു തടസമാകില്ലെന്നു കേരളം തെളിയിച്ചു. ആരോപണങ്ങളിലും അന്വേഷണങ്ങളിലും ആടിയുലഞ്ഞ എൽഡിഎഫിന് മികച്ച വിജയം നേടാൻ സാധിച്ചത് അവർക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നു. പ്രതിപക്ഷത്തിനാകട്ടെ അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തതിന്റെ നിരാശയും.
വരുംവർഷം പ്രതീക്ഷകളും
ആശങ്കകളും
കോവിഡിന്റെ ആശങ്കകളോടെയാണ് പുതുവർഷത്തിലേക്ക് കേരളവും കടക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആയിരിക്കും ഈ വർഷത്തെ ഏറ്റവും പ്രധാന സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആത്മവിശ്വാസവുമായി തുടർഭരണം എന്ന സ്വപ്നം താലോലിക്കുകയാണ് ഭരണപക്ഷം. ഉയർന്നു വന്ന ആക്ഷേപങ്ങളെല്ലാം തദ്ദേശതെരഞ്ഞെടുപ്പു ഫലത്തിലൂടെ ആവിയായിപ്പോയി എന്ന നിലപാടിലാണു ഭരണപക്ഷം. എന്നാൽ പാളിച്ചകൾ തിരുത്തി ഒറ്റക്കെട്ടായി യുഡിഎഫ് രംഗത്തു വന്നാൽ അവർക്കും പ്രതീക്ഷിക്കാം കേരളത്തിന്റെ ഭരണം. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും രണ്ടു തന്നെ. ഏതായാലും ഇനിയുള്ള ദിനങ്ങൾ ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ പ്രതീക്ഷിക്കാം. കൊറോണ ഇനിയും കേരളത്തെ പരീക്ഷിക്കില്ലെന്ന വിശ്വാസത്തോടെ പുതുവർഷത്തിലേക്കു കടക്കാം.
കോവിഡും കേരളവും
പതിറ്റാണ്ടുകൾകൊണ്ടു കേരളം ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ കോവിഡ് പ്രതിരോധത്തിൽ കേരളത്തെ തുണച്ചു. തദ്ദേശസ്ഥാപനങ്ങളെയും സന്നദ്ധസേനാംഗങ്ങളെയും അണിനിരത്തി സർക്കാർ സംവിധാനങ്ങളും ഒപ്പം ചേർത്ത് കോവിഡ് പ്രതിരോധത്തിൽ മികവു പുലർത്താൻ കേരളത്തിനു കഴിഞ്ഞു. ഭക്ഷ്യക്കിറ്റ് വിതരണത്തിലൂടെയും മറ്റും പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഒരു പരിധി വരെ ആശ്വാസം പകരാൻ സർക്കാരിനു സാധിച്ചു. അപ്പോഴും കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനമാർഗങ്ങൾ അടഞ്ഞവരും പതിനായിരങ്ങൾ വരും. സാധാരണക്കാർക്കുണ്ടായ കഷ്ടനഷ്ടങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. വർഷാവസാനം എത്തുമ്പോഴും ഇനിയൊരു വ്യാപനം കൂടി ഉണ്ടാകുമോ എന്ന ആശങ്കയിലാണു കേരളവും.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും നല്ല മാതൃകകൾ ധാരാളം കേരളം കണ്ടു. പ്രയാസങ്ങളിൽ പെട്ടവരെ സഹായിച്ചും സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ പുതിയ സംരംഭങ്ങൾക്കു തുടക്കം കുറിച്ചും ഒരിക്കലും പരാജയപ്പെടില്ല എന്നു മലയാളി പ്രഖ്യാപിച്ച എത്രയോ മാതൃകകൾ.
കോവിഡ് കാലത്ത് സൂമിനു ബദലായി ഇന്ത്യയുടെ ഒൗദ്യോഗിക വീഡിയോ കോണ്ഫറൻസിംഗ് ആപ്പിനായുള്ള മത്സരത്തിൽ ഒന്നാമതെത്തി മലയാളിയായ ജോയി സെബാസ്റ്റ്യന്റെ ടെക്ജൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് മലയാളികൾക്കാകമാനം അഭിമാനമായി.
മരട് ഫ്ളാറ്റ് പൊളിക്കൽ
മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കുന്ന കാഴ്ചയോടെയാണ് കഴിഞ്ഞ പുതുവർഷം പിറന്നത്. സുപ്രീംകോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി നാലു കൂറ്റൻ ഫ്ളാറ്റുകൾ നിലംപൊത്തിയപ്പോൾ ഫ്ളാറ്റ് ഉടമകൾക്കതു നെഞ്ചു തകരുന്ന കാഴ്ചയായിരുന്നെങ്കിൽ തടിച്ചുകൂടിയ നാട്ടുകാർക്ക് അതു കൗതുകക്കാഴ്ചയായി.
രാഷ്ട്രീയ കോളിളക്കങ്ങൾ
വിവാദങ്ങൾ നിറഞ്ഞുനിന്ന വർഷമാണു കടന്നുപോകുന്നത്. എല്ലാം സർക്കാരുമായി ബന്ധപ്പെട്ടതായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ സ്പ്രിങ്ക്ളർ വിവാദത്തിൽ തുടങ്ങി പിന്നീട് കേരളത്തെ പിടിച്ചുലച്ച സ്വർണക്കടത്ത് വിവാദം വരെ കാര്യങ്ങൾ എത്തി. ഇതിനിടെ സർക്കാരിന്റെ ലൈഫ് പദ്ധതിയും കെ റെയിൽ തുടങ്ങിയ പദ്ധതികളും വിവാദത്തിൽ കുടുങ്ങി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഇപ്പോഴും ജയിലിലാണ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ഒന്നിലേറെ തവണ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനു വിധേയനായി. ശിവശങ്കർ അറസ്റ്റിലായതോടെ അദ്ദേഹവുമായി ബന്ധപ്പെട്ട ഐടി പദ്ധതികളെല്ലാം സംശയനിഴലിലായി. സ്വർണക്കടത്തും സർക്കാർ പദ്ധതികളിലെ അഴിമതി ആരോപണങ്ങളും സർക്കാരിനെ തികച്ചും പ്രതിരോധത്തിലാക്കി. സർക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നായി ഉയർത്തിക്കാട്ടിയ ലൈഫ് പദ്ധതിയിലും അന്വേഷണം നടക്കുകയാണ്.
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിയാൻ നിർബന്ധിതനാകുകയും ചെയ്തു. എൽഡിഎഫ് കണ്വീനർ എ. വിജയരാഘവൻ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. സർക്കാരും സിപിഎമ്മും ഇതുപോലെ പ്രതിരോധത്തിലായ കാലഘട്ടം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നു പറയാം.
ഗവർണർ - സർക്കാർ തർക്കം
വർഷാരംഭത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭ പ്രമേയം പാസാക്കിയതിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി രംഗത്തെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ മടക്കിയതോടെ ഗവർണർ - സർക്കാർ പോരു കനത്തു. പൗരത്വനിയമഭേദഗതിെക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച സർക്കാർ നടപടി പ്രോട്ടോകോൾ ലംഘനമാണെന്നു പറഞ്ഞ് ഗവർണർ, സർക്കാരിനോടു വിശദീകരണം തേടി. സർക്കാർ നൽകിയ വിശദീകരണം ഗവർണർ തള്ളി. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സന്ദർശിച്ചതോടെ അനുനയത്തിന്റെ വഴി തെളിഞ്ഞു.
നയപ്രഖ്യാപനത്തിനു നിയമസഭയിലെത്തിയ ഗവർണറെ പ്രതിപക്ഷം തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിപക്ഷാംഗങ്ങളെ ബലം പ്രയോഗിച്ചു നീക്കിയ ശേഷമാണ് ഗവർണർക്ക് ഡയസിലേക്കു കയറാൻ സാധിച്ചത്. ഫലത്തിൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും എതിർപ്പു നേരിടേണ്ട സ്ഥിതിയിലായിരുന്നു ഗവർണർ. വർഷാരംഭത്തിലെ ഭിന്നതകൾ പിന്നീടങ്ങോട്ടു തലപൊക്കിയില്ല. എന്നാൽ വർഷാവസാനത്തോടെ വീണ്ടും വിയോജിപ്പുകളായി.
കാർഷിക നിയമങ്ങൾക്കെതിരേ നിലപാടെടുക്കാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിക്കാനുള്ള സർക്കാർ ശിപാർശ ഗവർണർ തള്ളിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഗവർണർക്കെതിരേ രംഗത്തെത്തി. സാങ്കേതിക കാരണങ്ങൾ പറഞ്ഞായിരുന്നു ഗവർണർ അനുമതി നിഷേധിച്ചത്. വീണ്ടും മന്ത്രിസഭായോഗം ചേർന്ന് പ്രത്യേക സമ്മേളനത്തിനു ശിപാർശ നൽകിയപ്പോൾ ഗവർണർ അനുമതി നൽകിയതോടെ പ്രതിസന്ധി നീങ്ങി. ഏതായാലും ഗവർണർ- സർക്കാർ ബന്ധം അത്രതന്നെ ഉൗഷ്മളമായ വർഷമല്ല കടന്നു പോകുന്നത്.
സാബു ജോണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top