പരാക്രമത്തിൽ അടിതെറ്റി ട്രംപ്
Friday, January 8, 2021 12:11 AM IST
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം അമേരിക്കൻ ജനാധിപത്യത്തിന് വലിയ നാണക്കേടായി മാറിയിരിക്കുന്നു. വ്യക്തമായ ഭൂരിപക്ഷത്തിനാണ് ബൈഡൻ വിജയിച്ചത്. ഇലക്ടറൽ കോളജ് വോട്ടുകളിലും ജനകീയ വോട്ടുകളിലും വ്യക്തമായ ഭൂരിപക്ഷം ബൈഡൻ നേടി. എന്നാൽ അതെല്ലാം കള്ളത്തരങ്ങൾ വഴിയാണെന്ന് ട്രംപിന്‍റെ വിലയിരുത്തൽ അമേരിക്കൻ ജനാധിപത്യത്തിന്‍റെ വിശുദ്ധിയെത്തന്നെ ചോദ്യംചെയ്യുന്നതാണ്.

ജനാധിപത്യത്തിനെതിരായാണു ട്രംപിന്‍റെ യുദ്ധമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനാധിപത്യം സംരക്ഷിക്കാനാണു തന്‍റെ പടപ്പുറപ്പാടെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ അതിനായി ട്രംപ് തെരഞ്ഞെടുത്ത വഴി തെറ്റി. ആഭ്യന്തര കലാപത്തിന് ആഹ്വാനം ചെയ്ത പ്രസിഡന്‍റ് എന്ന പേരുദോഷത്തോടെയായിരിക്കും അദ്ദേഹം വൈറ്റ് ഹൈസിന്‍റെ പടിയിറങ്ങുക.

ട്രംപിന്‍റെ വഴിവിട്ട നടപടികൾ മൂലം റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിഛായക്കും മങ്ങലേറ്റിരിക്കുന്നു. നിയമങ്ങളെയും ജനാധിപത്യമര്യാദകളെയും ബഹുമാനിക്കുന്നവർ എന്ന ഖ്യാതിയുള്ളവരാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാർ. എന്നാൽ, ട്രംപിന്‍റെ ആഹ്വാനമനുസരിച്ച് തടിച്ചുകൂടിയ ആയിരങ്ങൾ ഇതെല്ലാം മറന്നാണ് അഴിഞ്ഞാടിയത്. ട്രംപിന്‍റെ ഇത്തരം നീക്കങ്ങളോട് റിപ്പബ്ലിക്കൻ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.

ജനപ്രതിനിധിസഭയുടെ മേൽനോട്ട സമിതിയിലെ റിപ്പബ്ലിക്കൻമാരുടെ മുൻ വക്താവ് ബർഡെല്ല ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. ഇത് ഒരു അട്ടിമറി ശ്രമമായിരുന്നു: ഇതിന് മറ്റൊരു വാക്കുമില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. താൻ നിയമിച്ച ജഡ്ജിമാരിൽ ചിലരെങ്കിലും തന്നെ സഹായിക്കുമെന്ന് ഡോണൾഡ് ട്രംപ് വിശ്വസിച്ചതാണു വിനയായത്. ട്രംപിന്‍റെ അഭിഭാഷകരായ റൂഡി ജ്യൂലിയാനിയും സിഡ്നി പവലും വിജയിക്കാൻ കഴിയുമെന്ന് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പബ്ലിക്കൻ സെനറ്റർമാരിൽ പലരും ഇപ്പോൾ ട്രംപിന്‍റെ ജനാധിപത്യ വിരുദ്ധ പദ്ധതികൾക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, ട്രംപിന്‍റെ അടുപ്പക്കാരായ സെനറ്റർമാർ ബൈഡന്‍റെ വിജയത്തെ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ജനസഭയിലെയും സെനറ്റിലെയും 249 റിപ്പബ്ലിക്കൻമാരു‌ടെ ഇടയിൽ വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ സർവേയിൽ ബൈഡന്‍റെ വിജയം അംഗീകരിക്കാൻ 27 പേരാണ് സന്നദ്ധത പ്രകടിപ്പിച്ചത്. സെനറ്റിലെ നേതാവ് മിച്ച് മക്കോണൽ ഉൾപ്പെടെ ചിലർ ബൈഡൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് പരസ്യമായി സമ്മതിക്കാൻ തയാറായില്ല.


ട്രംപിന്‍റെ അവകാശവാദങ്ങൾ

തെരഞ്ഞെ‌ുപ്പിലുണ്ടായ തോൽവി അംഗീകരിക്കാതിരിക്കാൻ നിരവധി വാദങ്ങളാണ് ഡോണൾഡ് ട്രംപ് ഉന്നയിക്കുന്നത്. വോട്ടെണ്ണലിൽ ഫലം വിപരീതമായതുമുതൽ അദ്ദേഹമത് ആവർത്തിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ ആരോപണങ്ങൾ ഇവയൊക്കെയാണ്:

വോട്ടെണ്ണലിൽ അഴിമതിക്കാരായ ഡെമോക്രാറ്റുകൾ അനധികൃതമായി ഇടപെട്ട് അട്ടിമറിനടത്തി. ഡെമോക്രാറ്റുകൾക്കു സ്വാധീനമുള്ള നഗരങ്ങളിലും രാജ്യമെമ്പാടുമുള്ള പ്രധാന സംസ്ഥാനങ്ങളിലും ഇതു സംഭവിച്ചു. വോട്ടിംഗ് മെഷീൻ സംവിധാനം രാജ്യവ്യാപകമായി 2.7 ദശലക്ഷം വോട്ടുകൾ തനിക്ക് ഇല്ലാതാക്കി. വോട്ടിംഗ് സോഫ്റ്റ്‌വേർ ഉപയോഗിച്ച സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിന് വോട്ടുകൾ തങ്ങളിൽ നിന്ന് മോഷ്ടിച്ച് ബൈഡന് നൽകി. ഡൊമിനിയൻ വോട്ടിംഗ് സംവിധാനങ്ങൾ ഭയാനകവും കൃത്യതയില്ലാത്തതുമാണ്. മിഷിഗൺ കൗണ്ടിയിൽ, ഡൊമിനിയൻ സിസ്റ്റംസ് ഉപയോഗിച്ച് ആറായിരത്തോളം വോട്ടുകൾ തെറ്റായി രേഖപ്പെടുത്തി. മരിച്ച വോട്ടർമാരെ രജിസ്റ്റർ ചെയ്യുകയും അവരുടെ പേരിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. അല്ലെഗെനി, ഫിലാഡൽഫിയ കൗണ്ടികളിൽ മാത്രം രാഷ്‌ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും അവലോകനം കൂടാതെ 682,479 ബാലറ്റുകൾ സ്വീകരിച്ചു.

ഡെമോക്രാറ്റിക് ചായ്‌വുള്ള ക്ലാർക്ക് കൗണ്ടിയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒപ്പുകൾ പരിശോധിക്കാൻ ഉപയോഗിച്ച ഒരു യന്ത്രത്തിൽ കൃത്രിമം കാണിച്ചു. തെരഞ്ഞെടുപ്പ് ജീവനക്കാരും തപാൽ ജീവനക്കാരും അനധികൃതമായി ഇടപെട്ട് ആയിരക്കണക്കിന് ബാലറ്റുകൾ നശിപ്പിച്ചു. ജന്മദിനങ്ങൾ തെറ്റായി രേഖപ്പെടുത്തിയും യോഗ്യതയില്ലാത്ത വോട്ടർമാരെ രജിസ്റ്റർ ചെയ്തും തട്ടിപ്പു നടത്തി. മെയിൽ ഇൻ ബാലറ്റിംഗ് പദ്ധതിയിൽ ഡെമോക്രാറ്റുകൾ ആസൂത്രിതമായി നടപ്പിലാക്കിയ അഴിമതിയാണ് സ്വിംഗ് സ്റ്റേറ്റുകളിൽ അവരെ വിജയിപ്പിച്ചത്. മെയിൽ-ഇൻ ബാലറ്റുകൾ അജ്ഞാത സ്വീകർത്താക്കൾക്ക് അയച്ചിട്ടുണ്ട്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതരത്തിൽ വഞ്ചനയും ദുരുപയോഗവും നടത്തി.

എന്നാൽ, ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്നതിനാവശ്യമായ രേഖകളൊന്നും കോടതിക്കുമുന്നിലെത്തിക്കാൻ ട്രംപിനായില്ല. അദ്ദേഹത്തിന്‍റെ ഭരണത്തിൽ നിയമിച്ച ജഡ്ജിമാർവരെ അദ്ദേഹത്തിന്‍റെ പരാതികൾ തള്ളിക്കളയുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.