ജലനിധികൾ തിളയ്ക്കുന്നു
Tuesday, February 9, 2021 12:06 AM IST
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ ആഗോളതാപനത്തിന്‍റെ തീമഴ പെയ്യുന്നു എന്നു വേണം മനസിലാക്കാൻ. ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പുകൾ അതാണു സൂചിപ്പിക്കുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയം മണ്ണും മരങ്ങളും കെട്ടിടങ്ങളും മാത്രമല്ല, ഒരു നിർമാണത്തിലിരുന്ന സ്വകാര്യജലവൈദ്യുതപദ്ധതിയെത്തന്നെ ഒഴുക്കിക്കൊണ്ടുപോയി. അതിലേറെ ദുരന്തമായി മാറിയതു നിരവധി മനുഷ്യരുടെ മരണമാണ്. ഞായറാഴ്ചയുണ്ടായ ദുരന്തത്തിന്‍റെ വ്യാപ്തി ഇനിയും പൂർണതോതിൽ അറിഞ്ഞിട്ടില്ല. മിന്നൽപ്പിണർപോലെ പതിച്ച പ്രളയദുരന്തത്തിന്‍റെ കാരണം കൃത്യമായി പറയാനും ഇതുവരെ കഴിഞ്ഞിട്ടില്ല. സാധ്യതാ പട്ടികയിൽ ഇപ്പോൾ പ്രഥമസ്ഥാനം ഹിമ തടാകങ്ങളിലൊന്നു പൊട്ടിയിട്ടുണ്ടാകാമെന്നതാണ്. തടാകം പൊട്ടിയതാണെങ്കിലും മഞ്ഞുമലയിടിഞ്ഞതാണെങ്കിലും പ്രതിസ്ഥാനത്തുള്ളത് ആഗോളതാപനമാണ്.

ഹിമാലയൻ-ഹിന്ദുക്കുഷ് പർവതങ്ങളിലെ ഗ്ലേസിയേഴ്സ് അഥവാ ഹിമാനികൾ ആഗോളതാപനത്താൽ ഉരുകി അപകടാവസ്ഥയിലാണെന്നാണ് ശാസ്ത്രജ്ഞർ ഏറെനാളായി പറയുന്നത്. അതാവാം ഇവിടെയും നിമിത്തമായത്. അങ്ങനെയാണെങ്കിൽ ചമോലിയിലെ അപ്രതീക്ഷിത പ്രളയം ഹിമാലയത്തിന്‍റെ താഴ്‌വരകളിൽ എവിടെയും ഇനിയുമുണ്ടാകാം. അവിടങ്ങളിലുള്ള മനുഷ്യർ അപകടമുനന്പിലാണ്. വരാനിരിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി ഇതിലും വലുതാകാനും ഇടയുണ്ട്.

വിട്ടുപോകാത്ത ചൂട്

ആഗോളതാപനം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മിക്കവാറും ഇത്തരം പ്രകൃതിദുരന്തങ്ങളുടെ അകന്പടിയായി ലോകമെങ്ങും അരങ്ങേറുന്നതു സ്ഥിരം ബോധവത്കരണം. അതിനപ്പുറം കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. എങ്കിലും ഈ ചർച്ചകൾ ഒഴിവാക്കാനാവില്ല. സൂര്യപ്രകാശത്താൽ ചൂടുപിടിക്കുന്ന ഭൂമിയുടെ ഉപരിതലത്തിൽനിന്നു മുകളിലേക്കു മടങ്ങേണ്ട ചൂടിന്‍റെ ഒരു ഭാഗം ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യംമൂലം ഭൂമിയിൽത്തന്നെ തുടരുന്നു. ഇതുമൂലം ലോകമെങ്ങും സംഭവിക്കുന്ന താപവർധനയാണ് ആഗോളതാപനം. ഹിമാലയം മാത്രമല്ല അതിലും വേഗത്തിൽ മഞ്ഞുരുകുന്ന ആൽപ്സ് പർവതനിരകളും അപകടസൂചനയാണ്. ജലത്തിന്‍റെ വലിയ സ്രോതസ് ഉരുകിപ്പോകാതിരിക്കാനും ഹിമാനികൾ തകർന്നു പ്രളയദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനും ആഗോളതാപനത്തെ കുറച്ചുകൊണ്ടുവരണമെന്നു ചുരുക്കം.

നമ്മുടെ മഞ്ഞുബാങ്ക്

ധ്രുവപ്രദേശം കഴിഞ്ഞാൽ, ഹിന്ദുക്കുഷ്-ഹിമാലയൻ പർവതനിരകളാണ് ഏറ്റവും കൂടുതൽ മഞ്ഞുനിക്ഷേപമുള്ളത്. കൊടുമുടികളായ എവറസ്റ്റും കെ 2വും ഇവിടെയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ പോയാൽ ഒരൊറ്റ നൂറ്റാണ്ടുമതി കാര്യങ്ങൾ കീഴ്മേൽ മറിയാൻ. മഞ്ഞുപാളികളെല്ലാം ഉരുകിയൊലിച്ചു നദികളിൽ പ്രളയമായി കടലിൽ ചേരും. ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റും അപകടകാരിയായ കെ 2വും രണ്ടു കൂറ്റൻ പാറക്കെട്ടുകളായി അവശേഷിക്കും. മഞ്ഞുപുതച്ചല്ലാതെ കിടക്കുന്ന ഈ പർവതങ്ങളെ കാണാൻ ഭംഗിയില്ലെന്നതല്ല കാര്യം. എട്ടു രാജ്യങ്ങളിലായി ജീവിക്കുന്ന 25 കോടി ജനങ്ങളുടെ ജലസ്രോതസ് ഇല്ലാതാകും എന്നതാണ്.

നദീതടങ്ങളിലെ കരിന്പുക

സിന്ധു-ഗംഗാ സമതലങ്ങളിൽനിന്നുള്ള അന്തരീക്ഷ മലിനീകരണം ലോകത്തുതന്നെ മുൻപന്തിയിലാണ്. ബ്ലാക് കാർബണും പൊടിയും ഗ്ലേസിയറുകളിൽ നിക്ഷേപിക്കപ്പെടുന്നതിനുള്ള പ്രധാന കാരണമാണ് ഇവിടങ്ങളിലെ അന്തരീക്ഷമലിനീകരണം. ആഗോളതാപനം രണ്ടു ഡിഗ്രി സെൽഷസ് ഉയർന്നാൽ 2100 ആകുന്പോഴേക്കും ഗ്ലേസിയറുകളിൽ പകുതി ഉണ്ടാകുകയില്ല. കർശന നടപടികളിലൂടെ മനുഷ്യൻ അത് 1.5 ഡിഗ്രി സെൽഷസ് ആയി കുറച്ചാലും ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ മൂന്നിലൊന്ന് ഹിമാനികൾ ഇല്ലാതാകും. എന്നുവച്ചാൽ കർശന നടപടികൾകൊണ്ടും പ്രശ്നം പരിഹരിക്കാനാവില്ല, അത്യാഹിതത്തിന്‍റെ തോത് കുറയ്ക്കാനാകും എന്നേയുള്ളു. അപ്പോൾപിന്നെ നിഷ്ക്രിയാവസ്ഥ തുടർന്നാലുള്ള സ്ഥിതി എന്താകുമെന്ന് പ്രവചിക്കാനാവില്ല.


താപവർധന രണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെയാക്കണമെന്നാണ് 2015-ലെ കാലാവസ്ഥാ ഉച്ചകോടി മുന്നറിയിപ്പു നല്കിയിരുന്നത്. എന്നാൽ അതുപോലും അപര്യാപ്തമാണെന്നാണ് പുതിയ കണക്കുകൾ പറയുന്നത്.

ആഗോളതാപനം മൂലം ജലാംശം വറ്റി മേഘങ്ങൾതന്നെ ഇല്ലാതാകുന്ന സ്ഥിതിവിശേഷവും ശാസ്ത്രജ്ഞർ മുൻകൂട്ടി കാണുന്നുണ്ട്. ജലസംഭരണികൾ എന്നതു മാത്രമല്ല, മേഘങ്ങൾ ഭൂമിക്കു കുടയായിനിന്ന് മനുഷ്യരെ സംരക്ഷിക്കുന്നവയുമാണ്. സൂര്യപ്രകാശത്തെ ഭൂമിയിലെത്തുന്നതു തടഞ്ഞ് ആഗോളതാപനത്തെ ഒരു പരിധിവരെ തടയുന്നത് മേഘങ്ങളാണ്. എന്നുവച്ചാൽ കാര്യങ്ങൾ അത്ര സുഗമമായിട്ടല്ല പോകുന്നതെന്ന് നാം തിരിച്ചറിയാൻ വൈകിക്കൂടാ.

എല്ലാവരും ഇരകൾ

90 ശതമാനം ആഗോളതാപനത്തിന്‍റെയും ഉത്തരവാദി മനഷ്യരാണ്. വ്യാവസായിക വളർച്ചയും കൽക്കരിയുടെയും പെട്രോളിന്‍റെയും ഉപയോഗവുമൊക്കെ അന്തരീക്ഷത്തിലെ കാർബണ്‍ സാന്നിധ്യം വർധിപ്പിക്കുകയാണ്. ഇപ്പോൾ ഉപയോഗിക്കുന്ന രീതിയിൽ തുടർന്നാൽ ഈ നൂറ്റാണ്ട് അവസാനിക്കുന്പോഴേക്കും കാർബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് നിയന്ത്രണാതീതമാകും. ഒപ്പം മറ്റു ഹരിതഗൃഹവാതകങ്ങളായ മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ അളവും. വ്യാവസായികമായും ജീവിതനിലവാരത്തിലും മുന്നിലുള്ള വികസിതരാജ്യങ്ങളാണ് ഈ ദുരവസ്ഥയ്ക്കു മുഖ്യകാരണക്കാർ. പ്രധാന പ്രതി ആരെന്നല്ല, എല്ലാവരും ഇരകളാണെന്നതാണ് തിരിച്ചറിയേണ്ടത്. ഇത് മനുഷ്യരാശിയുടെ നിലനില്പിന്‍റെ പ്രശ്നമാണ്. ലോകത്തെവിടെയും ഉണ്ടാകുന്ന ഉത്തരവാദിത്വമില്ലാത്ത അന്തരീക്ഷ മലിനീകരണം മറ്റു ഭാഗത്തുള്ളവരെയും ബാധിക്കും. പ്രകൃതിയുടെ കിടപ്പനുസരിച്ച് ചില പ്രദേശങ്ങളിൽ അവയുടെ പ്രത്യാഘാതം വലുതായിരിക്കുമെന്നു മാത്രം.

ഇനിയെന്ത്

കാർബണ്‍ ഡൈഓക്സൈഡിനെ വേർതിരിച്ചെടുത്ത് മാറ്റിക്കളയാവുന്ന സാങ്കേതികത്വം കണ്ടുപിടിച്ചാൽ കാര്യങ്ങൾ എളുപ്പമായി. പക്ഷേ, അതു ശാസ്ത്രലോകം ഭാവിയിൽ കൈവരിക്കേണ്ട നേട്ടമാണ്. അതുവരെ നമുക്ക് നിഷ്ക്രിയമായി ഇരിക്കാനാവില്ല. അതുവരെ കാർബണ്‍ഡൈഓക്സൈഡ് ഉൾപ്പെടെയുള്ള ഹരിതവാതകങ്ങളുടെ പുറംതള്ളൽ കുറച്ചേ പറ്റൂ. കാര്യക്ഷമമായ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുകയും ഗതാഗതരംഗത്ത് പരിഷ്കാരങ്ങൾ വരുത്തുകയും പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയും വേണം. വനനശീകരണം കർശനമായി നിയന്ത്രിക്കുക മാത്രമല്ല, വനവത്കരണം നടപ്പാക്കുകയും വേണം. ഓരോ വ്യക്തിയെയും പങ്കെടുപ്പിക്കാവുന്ന അന്തരീക്ഷമലിനീകരണ നിയന്ത്രണ മാർഗങ്ങൾ ശാസ്ത്രലോകവും സർക്കാരുകളും ചേർന്ന് ആഗോളതലത്തിൽ നടപ്പാക്കണം. ആഗോളതാപനത്തെ തടയാൻ ആഗോള പദ്ധതികൾവേണം. അന്തരീക്ഷ മലിനീകരണത്തിനു വൻശക്തികളായ രാജ്യങ്ങൾക്കു വലിയ പങ്കുള്ളതിനാൽ അതു പരിഹരിക്കാനും അവരുടെ വലിയ പങ്ക് ഉറപ്പാക്കണം. നീതി അതാണ്. അല്ലാത്തപക്ഷം ചമോലികൾ ആവർത്തിക്കും. സന്പന്നരും നഗരവാസികളുമായ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതശൈലികളും ഉത്തരവാദിത്വമില്ലാത്ത സർക്കാരുകളുമാണ് ആഗോളതാപനത്തിന്‍റെ ആക്കം കൂട്ടന്നതെങ്കിലും അനുഭവിക്കേണ്ടിവരുന്നത് മലയോരങ്ങളിലും താഴ‌്‌വരകളിലുമുള്ള ലളിതജീവിതം നയിക്കുന്നവരാണെന്നതാണ് ക്രൂരമായ ഫലിതം. ചമോലിയിൽ ഒലിച്ചുപോയവരുടെ മൃതദേഹങ്ങൾ കണ്ടെത്തുവോളം മാത്രം കത്തിനില്ക്കേണ്ട ചർച്ചയല്ല ആഗോളതാപനം.

ജോസ് ആൻഡ്രൂസ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.