Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിനാശകരമായ പരാജയം
Tuesday, April 20, 2021 11:32 PM IST
രണ്ടാം തരംഗത്തിൽ കോവിഡ് രാജ്യത്ത് ആഞ്ഞടിക്കുമ്പോൾ രോഗപ്പകർച്ചയും മരണവും ഭീതിദമായി വർധിക്കുകയാണ്. ദിവസംതോറും കൂടുതൽ രോഗബാധിതർ ചികിത്സയും പരിചരണവും കിട്ടാതെ മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ആരോഗ്യമേഖലയുടെ ദുർബലാവസ്ഥ അറിയുന്നവർ മരണനിരക്ക് ഇനിയും കൂടുമെന്നുതന്നെയാണ് കരുതുന്നത്.
വാക്സിൻ വികസിപ്പിക്കുന്നതിലും നിർമിക്കുന്നതിലും രാജ്യം അഭിമാനകരമായ നേട്ടം കൈവരിച്ചെങ്കിലും അതിന്റെ പ്രയോജനം നമ്മുടെ ജനതയ്ക്കു വേണ്ടത്ര കിട്ടുന്നില്ല എന്ന പരാതിയും ഉയരുന്നു. ഇവിടെയാണ് കിട്ടിയ അവസരം പ്രയോജനപ്പെടുത്താത്ത കേന്ദ്രസർക്കാരിന്റേത് ക്രിമിനൽ കുറ്റമെന്നുവരെ വിമർശനമുയരുന്നത്.
കിട്ടിയ സമയം പാഴാക്കി
ആദ്യതരംഗത്തിൽ കോവിഡിന്റെ പ്രഹരം ഇന്ത്യയിൽ അതിതീവ്രമായിരുന്നില്ല. കേരളത്തിലും മഹാരാഷ്ട്രയിലും ഡൽഹിയിലുമെല്ലാം രോഗപ്പകർച്ച തീവ്രമായിരുന്നെങ്കിലും ജനസംഖ്യ കൂടിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഗുജറാത്തുമെല്ലാം ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി തീർത്തും വിഭിന്നമാണ്. ഗുജറാത്തിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിഹാറിലുമെല്ലാം കോവിഡിന്റെ വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും ആരോഗ്യപ്രവർത്തകരുമെല്ലാം പകച്ചു തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് കോവിഡിനെ പിടിച്ചുകെട്ടി എന്നു കൊട്ടിഘോഷിച്ചവർക്ക് ഇപ്പോൾ ഉത്തരംമുട്ടിയിരിക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിലേറെ സമയം കിട്ടിയിട്ടും ചെയ്യേണ്ടതൊന്നും ചെയ്യാതെ രാഷ്ട്രീയം കളിച്ചുനടന്ന മോദി സർക്കാർ വലിയ അപകടത്തിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുന്നത് എന്ന വിമർശനം ശക്തമായി ഉയരുകയാണ്.
കേന്ദ്ര സർക്കാരും ഭരണഘടനാ സ്ഥാപനങ്ങളായ സുപ്രീം കോടതിയും ഇലക്ഷൻ കമ്മീഷനുമെല്ലാം രാജ്യം അകപ്പെട്ടിരിക്കുന്ന ഈ ദുരവസ്ഥയ്ക്കു കാരണക്കാരാണെന്നും ഇവരുടേത് അതീവ ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നുമാണ് സുപ്രീം കോർട്ട് ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും പ്രശസ്ത അഭിഭാഷകനുമായ ദുഷ്യന്ത് ദവെ പറയുന്നത്. “ദ വയർ’’ എന്ന ഓൺലൈൻ മാധ്യമത്തിനുവേണ്ടി പ്രശസ്ത മാധ്യമപ്രവർത്തകൻ കരൺ താപ്പർ നടത്തിയ അഭിമുഖത്തിലാണ് ദുഷ്യന്ത് ദവെ തുറന്നടിച്ചത്.
അവഗണിച്ച മുന്നറിയിപ്പുകൾ
കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദയനീയമായി പരാജയപ്പെടാനുള്ള കാരണങ്ങൾ നിരവധിയാണ്. രണ്ടാം തരംഗത്തിൽ മഹാമാരി വരുത്തിവച്ചേക്കാവുന്ന ദുരന്തങ്ങളുടെ ആഴം ശരിയായി മനസിലാക്കുന്നതിൽ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും ദയനീയമായി പരാജയപ്പെട്ടു. കോവിഡിനുമേൽ ഇന്ത്യ വിജയംവരിച്ചുവെന്ന് ലോകരാജ്യങ്ങളോടടക്കം വീമ്പിളക്കിയ നാം ലോകാരോഗ്യ സംഘടനയുടെയോ രാജ്യത്തെ ആരോഗ്യ വിഗ്ധരുടെയോ മുന്നറിയിപ്പുകൾ കണക്കിലെടുത്തില്ല.
ഒന്നാം തരംഗത്തിൽ പ്രയാസപ്പെട്ട കേരളം, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിലെ ബിജെപി ഇതര സർക്കാരുകളെ കുറ്റപ്പെടുത്താനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ഉത്തരവാദിത്വപ്പെട്ട കേന്ദ്ര മന്ത്രിമാർ മത്സരിക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്നുവരെ നിർദേശമുയർന്നിരുന്നു.
രാഷ്ട്രീയത്തിനതീതമായി മഹാമാരിയെ നേരിടുന്നതിനു കർമപദ്ധതി തയാറാക്കാൻ മുൻകൈയെടുക്കേണ്ടിയിരുന്ന കേന്ദ്ര സർക്കാരിന്റേത് പൊറുക്കാനാവാത്ത അപരാധമാണ്. ഇതിൽ ഒന്നാം നമ്പർ കുറ്റക്കാരൻ പ്രധാനമന്ത്രിയാണെന്നാണ് ദവെ വിമർശിക്കുന്നത്. പ്രകൃതിദുരന്തങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന് വിവരങ്ങളും ഉപദേശങ്ങളും നൽകുന്നവർ വേണ്ടത്ര വൈദഗ്ധ്യമുള്ളവരാണോ എന്നുവരെ സംശയിക്കണം. അല്ലെങ്കിൽ അവരുടെ നിർദേശങ്ങളും ഉപദേശങ്ങളും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ഗൗരവത്തിലെടുത്തില്ലെന്നു കരുതേണ്ടിവരും. എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രിയുടെ അപ്രമാദിത്വം നിലനിൽക്കുന്നതിനാൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്നത് നഷ്ടമായതിന്റെ പരിണതഫലംകൂടിയാണ് രാജ്യം അഭിമുഖീകരിക്കുന്നത് എന്നും ദവെ വിലയിരുത്തുന്നു.
ആരോഗ്യമേഖല
രണ്ടാം തരംഗവും രോഗപ്പകർച്ചയും ഉറപ്പായിരുന്നതിനാൽ രാജ്യത്തെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് വലിയ മുൻഗണന നൽകേണ്ടിയിരുന്നു. എന്നാൽ, ബജറ്റിൽ ആരോഗ്യമേഖലയ്ക്കു കൂടുതൽ വിഹിതം നീക്കിവച്ചു എന്നതിലവസാനിച്ചു സർക്കാരിന്റെ കടമ. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് എത്ര പുതിയ ആശുപത്രികൾ തുടങ്ങി, എത്രയെണ്ണം നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തു, എത്രമാത്രം വെന്റിലേറ്ററുകളും ബെഡുകളും കൂടുതലായി ഏർപ്പെടുത്തി, ഒാക്സിജൻ ലഭ്യത എത്രമാത്രം വർധിപ്പിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കൊക്കെ പോസിറ്റീവായ ഉത്തരം കിട്ടുമെന്നു കരുതാനാകുമോ?
ഓരോ സംസ്ഥാനത്തെയും നിലവിലുള്ള അവസ്ഥ പഠനവിധേയമാക്കുകയും കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതി തയാറാക്കി നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ നമുക്കു കിട്ടിയ ഒരു വർഷത്തെ സാവകാശമാണ് നാം പാഴാക്കിയത്.
വാക്സിനേഷൻ
വാക്സിനേഷനാണ് മറ്റൊരു മേഖല. കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽത്തന്നെ രണ്ട് ഡോസ് വാക്സിനുകൾ വേണ്ടിവരുമെന്ന് വ്യക്തമാക്കപ്പെട്ടിരുന്നതാണ്. വാക്സിൻ നിർമാണത്തിൽ ഇന്ത്യക്കുള്ള മേൽക്കൈ ലോകമാകെ അംഗീകരിക്കുന്നതാണ്. രണ്ടു വാക്സിനുകൾ വികസിപ്പിച്ച ഇന്ത്യ ഇക്കാര്യത്തിൽ അസൂയാവഹമായ നേട്ടവുമുണ്ടാക്കി. വാക്സിൻ വികസിപ്പിച്ച് ഉത്പാദിപ്പിച്ച രണ്ടു കമ്പനികളും സ്വകാര്യമേഖലയിലുള്ളതാണ്. രാജ്യത്തെ 75 ശതമാനം ജനങ്ങൾക്കെങ്കിലും വാക്സിനേഷൻ നടത്തിയെങ്കിലേ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാവൂ എന്നതും വ്യക്തമായിരുന്നു.
എന്നാൽ ഇതിനാവശ്യമായ 200 കോടി ഡോസ് വാക്സിൻ ഉറപ്പാക്കാനും എത്രയും വേഗം ലഭ്യമാക്കാനും കേന്ദ്രം എന്തു നടപടിയെടുത്തു എന്നതാണ് ചോദ്യം. അമേരിക്കയും ഇംഗ്ലണ്ടും യൂറോപ്യൻ രാജ്യങ്ങളും മുൻകൂട്ടി പണം നൽകി വാക്സിൻ ബുക്ക് ചെയ്തപ്പോഴും കേന്ദ്ര സർക്കാർ ക്രിയാത്മകമായി ഇടപെട്ടില്ല എന്നല്ലേ ഇപ്പോഴത്തെ വാക്സിൻ ക്ഷാമം തെളിയിക്കുന്നത്. ആവശ്യമുള്ളത്ര വാക്സിൻ ഉത്പാദിപ്പിക്കുന്നതിനായി കഴിഞ്ഞ പത്തുമാസക്കാലം സർക്കാർ എന്തു ചെയ്തു എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല.
തെരഞ്ഞെടുപ്പും കുംഭമേളയും
കോവിഡ് നാമമാത്രമായിരുന്നപ്പോൾ ലോക്ക് ഡൗൺ നടത്തി ജനങ്ങളെയാകമാനം ദുരിതക്കയത്തിലാഴ്ത്തിയ സർക്കാർ പിന്നീട് കോവിഡ് പ്രതിരോധത്തിൽനിന്നു പിന്നോട്ടു പോയതിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ അനുഭവിക്കുന്നത്. കോവിഡിനിടെ ബിഹാർ തെരഞ്ഞെടുപ്പ് നടത്തി നേട്ടംകൊയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് പ്രോട്ടോക്കോളും വിസ്മൃതിയിലായി. തകർന്നുപോയ സമ്പദ്വ്യവസ്ഥയെ എങ്ങിനെയും ഉത്തേജിപ്പിക്കുകയും ജിഡിപി വളർച്ച കൂട്ടുകയും ചെയ്യുക എന്നതിലായി പിന്നീട് സർക്കാരിന്റെ ശ്രദ്ധ. തുടർന്ന് ഇപ്പോൾ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പും നടത്തുന്നു.
തെരഞ്ഞെടുപ്പ് ഇത്തരത്തിൽ നടത്താൻ അനുമതി നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത് എന്നാണ് ദുഷ്യന്ത് ദവെ കുറ്റപ്പെടുത്തുന്നത്. തമിഴ്നാട്ടിലും കേരളത്തിലും ഒറ്റദിവസം പോളിംഗ് നടത്താമെങ്കിൽ ബംഗാളിൽ എന്തിനാണ് എട്ടു ഘട്ടമായുള്ള വോട്ടെടുപ്പ് എന്നതിന് കമ്മീഷൻ നൽകുന്ന ന്യായീകരണം എത്ര ബാലിശമാണ്. ബിജെപിക്കുവേണ്ടി മാത്രമാണ് ഇത്തരത്തിലൊരു തീരുമാനമുണ്ടായത് എന്നാണ് വിമർശനമുയരുന്നത്. കോവിഡ് പടരുമ്പോഴും പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലികൾ നടത്തിയ പ്രധാനമന്ത്രിയും മറ്റു നേതാക്കളും ജനങ്ങളുടെ ജീവൻവച്ചുകൊണ്ടാണ് രാഷ്ട്രീയക്കളി നടത്തിയത്.
രാഷ്ട്രീയക്കാർ കൂറ്റൻ റാലികളും മഹാ സമ്മേളനങ്ങളും നടത്തുമ്പോൾ സാധാരണക്കാരായ ജനങ്ങൾ കരുതിയത് കോവിഡ് ഭീഷണി അവസാനിച്ചു എന്നാണ്. അതിനാൽ അവരും പ്രതിരോധമാർഗങ്ങൾ ഉപേക്ഷിച്ച് സാധാരണജീവിതത്തിലേക്കു മടങ്ങിത്തുടങ്ങി.
എന്നാൽ, രാഷ്ട്രീയ നേതൃത്വം അവരുടെ അധികാരലബ്ധിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന തിരിച്ചറിവ് ജനത്തിനുണ്ടായില്ല. അവർ ജാഥകൾക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും ഒപ്പംകൂടി.
ഇപ്പോൾ മിക്ക നേതാക്കൾക്കും കോവിഡ് ബാധിച്ചു തുടങ്ങി. ഇന്നലെ രാഹുൽ ഗാന്ധിയും കോവിഡ് ബാധിതനായി. എന്നാൽ നേതാക്കൾക്ക് മുന്തിയ ചികിത്സയും പരിചരണവും കിട്ടുന്നു. പാവപ്പെട്ട ജനങ്ങൾ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്നു. ജനങ്ങളോട് അല്പമെങ്കിലും ഉത്തരവാദിത്വമുള്ള നേതാക്കൾ ഇത്തരത്തിൽ പ്രവർത്തിക്കുമോ എന്നു ചോദിച്ചാൽ ഇന്ത്യയിൽ ഇതല്ല ഇതിലധികവും നടക്കും എന്നേ ഉത്തരമുള്ളൂ.
ലക്ഷക്കണക്കിനുപേർ പങ്കെടുക്കുന്ന കുംഭമേളയ്ക്ക് അനുമതി നൽകിയത് എത്രമാത്രം ലാഘവത്തോടെയാണ്. അതിന്റെ കെടുതികൾ രാജ്യം കാണാനിരിക്കുന്നതേയുള്ളൂ.
ഉറക്കം നടിച്ച് സുപ്രീം കോടതി
രാജ്യത്തെ ഏറ്റവും ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായ സുപ്രീം കോടതിയുടെ നിലപാടും കുറ്റകരമാണെന്നാണ് ദവെ പറയുന്നത്. യാതൊരു ഹർജിയും ഇല്ലെങ്കിൽ പോലും സ്വമേധയാ ഇടപെടാൻ അധികാരമുള്ള സുപ്രീം കോടതി ജനങ്ങളുടെ ജീവൻവച്ചുള്ള കളികൾ കൈയുംകെട്ടി കണ്ടുനിന്നു എന്നതാണ് സങ്കടകരം. രോഗവ്യാപനത്തിന്റെ ഭീഷണി കണ്ടറിഞ്ഞ് വേണ്ട ഇടപെടലുകൾ നടത്താമായിരുന്നിട്ടും സുപ്രീം കോടതി എന്തേ മൗനംപാലിച്ചു എന്നതാണ് പ്രസക്തമായ ചോദ്യം. എന്നാൽ ഇന്ത്യൻ ജുഡീഷറിയുടെ സമീപകാല ചരിത്രം അറിയുന്നവർ ഇതിൽ അദ്ഭുതപ്പെടുന്നില്ല.
ലോക്ക് ഡൗണിന്റെ ത്യാഗം മുഴുവൻ സഹിച്ച ഇന്ത്യൻജനത ഇപ്പോൾ ദുരന്തമുഖത്താണ്. അവരെ സഹായിക്കാൻ ബാധ്യതയുള്ള രാഷ്ട്രീയ നേതൃത്വവും ഭരണഘടനാസ്ഥാപനങ്ങളുമാണ് പ്രതിസ്ഥാനത്ത്. അതിനിടയ്ക്കും ശരിയായ വിവരങ്ങൾ ശേഖരിക്കുകയോ വിശകലനത്തിനു ലഭ്യമാക്കുകയോ ചെയ്യുന്നുമില്ല. രാജ്യത്തെ രോഗബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം വിശ്വാസയോഗ്യമല്ലെന്നാണ് ദുഷ്യന്ത് ദവെ പറയുന്നത്. പുറത്തുവരുന്ന കണക്കുകളെക്കാൾ ഭയാനകമാണ് യഥാർഥ അവസ്ഥ. അതിനാൽ ഇനിയെങ്കിലും രാജ്യത്തെ മൊത്തം ഭരണനേതൃത്വം ഒറ്റക്കെട്ടായി കോവിഡ് പ്രതിരോധമെന്ന ഒറ്റ അജൻഡയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും നമുക്ക് ആശിക്കാം.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top