Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഗുസ്തി ജയിക്കാൻ സിദ്ദുവിന്റെ സിക്സർ
Wednesday, September 29, 2021 10:12 PM IST
ഇന്ത്യക്കു വേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തും നവജ്യോത് സിംഗ് സിദ്ദു ഇങ്ങനെതന്നെയായിരുന്നു. അപ്രതീക്ഷിത പന്തിൽ സിക്സറടിക്കും. അനാവശ്യമായി റണ്ണൗട്ടാകും. ഒരു കളിയിൽ സെഞ്ചുറിയടിക്കും. അടുത്തതിൽ ഡക്കൗട്ടാകും. തോന്നിയതു വിളിച്ചുപറയും. വിശ്വസിക്കാൻ വയ്യ. ടീം മാനേജ്മെന്റിന് എന്നും തലവേദന.
ഏതു വശത്തേക്കും പന്ത് സ്വിംഗ് ചെയ്യുന്ന പഞ്ചാബ് രാഷ്ട്രീയത്തിന്റെ കുഴപ്പം പിടിച്ച പിച്ചിലെത്തിയപ്പോഴും സിദ്ദു മാറിയില്ല. കോൺഗ്രസ് നേതൃത്വത്തിനു സ്വസ്ഥതയില്ല. ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുറത്തായി ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രിയായി ക്രീസിലെത്തിയപ്പോൾ എല്ലാം സുഗമമായി എന്നു കരുതിയതാണ്. അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം വരെ ചന്നിയും സിദ്ദുവും ചേർന്ന് കോൺഗ്രസിനെ കൊണ്ടുപോകുമെന്നായിരുന്നു ഹൈക്കമാൻഡിന്റെ പ്രതീക്ഷ.
ഒറ്റയും ഇരട്ടയുമായി വിജയത്തിലേക്കു മുന്നേറേണ്ടതിനു പകരം സിദ്ദു കാണികളെയും ഡ്രസിംഗ് റൂമിനെയും അങ്കലാപ്പിലാക്കി അനാവശ്യപന്തിൽ പടുകൂറ്റൻ സിക്സറിനു ശ്രമിച്ചിരിക്കുകയാണ്. പന്തിപ്പോഴും വായുവിലാണ്. സിക്സറാവുമോ ബൗണ്ടറി ലൈനിൽ ക്യാച്ചാവുമോ എന്നറിയാനുള്ള കാത്തിരിപ്പാണിനി.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നുള്ള സിദ്ദുവിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. ജൂലൈ 18ന് സ്ഥാനമേറ്റതിനു ശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ (റിട്ട.) അമരീന്ദർ സിംഗുമായി എന്നും ഗുസ്തിയായിരുന്നു.
ഗുസ്തിയിലും പഞ്ചാബികൾ ലോകനിലവാരത്തിലാണല്ലോ. ഗുസ്തിയിലെ നിയമങ്ങളൊക്കെ തെറ്റിത്തുടങ്ങിയപ്പോഴാണ് ഹൈക്കമാൻഡ് ഇടപെട്ടത്. ക്യാപ്റ്റനെ മാറ്റി. സിദ്ദുവിന്റെ ആളെന്നു കരുതുന്ന ചരൺജിത് സിംഗ് ചന്നി വന്നു. പരസ്പരം റണ്ണൗട്ടാക്കില്ലെന്നു വിശ്വസിച്ച് ആശ്വസിച്ചിരുന്ന നേതൃത്വത്തിന് ഇരുട്ടടിയായി രാജി.
"ഞാനന്നേ പറഞ്ഞതല്ലേ'
കേട്ടതേ അമരീന്ദർ സിംഗ് പ്രതികരിച്ചത് "ഞാനന്നേ പറഞ്ഞതല്ലേ' എന്നാണ്. സിദ്ദു സ്ഥിരതയില്ലാത്ത ആളാണെന്നും അപകടകാരിയാണെന്നും അതിർത്തിസംസ്ഥാനമായ പഞ്ചാബിനെ നയിക്കാൻ പറ്റിയ ആളല്ലെന്നും അമരീന്ദർ മുന്പു പറഞ്ഞിരുന്നു. അദ്ദേഹമാവട്ടെ എതിർടീമായ ബിജെപിയിലേക്കു ചേക്കാറാനുള്ള ഒരുക്കത്തിലും.
അമരീന്ദർ സിംഗിന്റെ കടുത്ത എതിർപ്പു മറികടന്നാണ് സിദ്ദു പിസിസി അധ്യക്ഷനായത്. അന്നു തുടങ്ങിയതാണ് പഞ്ചാബ് കോൺഗ്രസിലെ കുഴപ്പങ്ങൾ. രണ്ടുപേരും കൊണ്ടും കൊടുത്തും മുന്നേറി. സോണിയയും രാഹുലും സിദ്ദുവിനെ വിശ്വസിച്ചപ്പോൾ പത്തു ദിവസം മുന്പ് അമരീന്ദർ പുറത്തായി. മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ദുവിനു കണ്ണുണ്ടായിരുന്നു. പക്ഷേ നറുക്കു വീണത് ചന്നിക്ക്. അതോടെ മനസിൽ വീണ കനലാണ് ഇപ്പോൾ ആളിക്കത്തിയിരിക്കുന്നത്.
മന്ത്രിസഭയിലെയും ഉദ്യോഗസ്ഥതലത്തിലെയും ചില നിയമനങ്ങളാണ് രാജിയുടെ പ്രത്യക്ഷ പ്രകോപനം. സിദ്ദുവിന്റെ ചില നിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. കപൂർത്തലയിൽ നിന്നുള്ള എംഎൽഎയായ റാണ ഗുർജിത് സിംഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണ് പ്രധാന അമർഷം. മണൽ ഖനനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്ന് 2018ൽ മന്ത്രിസഭയിൽനിന്നു പുറത്തുപോയ ആളാണ് ഗുർജിത് സിംഗ്.
റാണയുടെ നിയമനം സിദ്ദുവിന്റെ പിന്തുണയോടെയാണെന്നു വരുത്തിത്തീർക്കാനും നേതൃത്വം ശ്രമിച്ചു. എന്നാൽ, മുഖ്യമന്ത്രിക്കു മുന്നിലും കേന്ദ്ര നേതൃത്വത്തിനു മുന്നിലും ഇതിനെതിരേ പല്ലും നഖവുമുപയോഗിച്ച് എതിർത്തയാളാണ് സിദ്ദു.
ഇതിനു പുറമെയാണ് അരുണ ചൗധരിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിലുള്ള നീരസം. ചന്നിയുടെ സമ്മർദമാണ് ഇവരെ തുണച്ചത്.
പഞ്ചാബിലെ പട്ടികവിഭാഗത്തിലെ പ്രമുഖരായ മഝാബി സമുദായത്തിനു മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് സിദ്ദു ആഗ്രഹിച്ചിരുന്നു. എന്നാൽ രാംദാസിയ സമുദായത്തിൽപ്പെട്ട മുഖ്യമന്ത്രിക്ക് ഇതു സ്വീകാര്യമായിരുന്നില്ല. സിദ്ദു തീർത്തും പുതിയ കാബിനറ്റാണ് ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ചില പേരുകൾ സ്വീകരിച്ചു. എന്നാൽ മോശം പ്രകടനത്തിന്റെയും അഴിമതിയുടെയും നിഴലിലുള്ളവരെ മാറ്റാൻ പാർട്ടി തയാറായില്ല.
അഡ്വക്കറ്റ് ജനറലിന്റെ നിയമനമാണ് മറ്റൊന്ന്. സീനിയർ അഭിഭാഷകനായ എ.പി.എസ്. ഡിയോൾ ആണ് പുതിയ അഡ്വക്കറ്റ് ജനറൽ. അദ്ദേഹം മുൻ ഡിജിപി സുമേധ് സിംഗ് സെയ്നിയുടെ വക്കീലായിരുന്നു. സെയ്നി 2015-ലെ ബെഹ്ബാൽ കലൻ പോലീസ് വെടിവയ്പു കേസിലെ പ്രതിയാണ്. ഇതാകട്ടെ പഞ്ചാബ് രാഷ്ട്രീയത്തിലെ തൊട്ടാൽ പൊള്ളുന്ന വിഷയമായ 2015ലെ ബർഗാരി സാക്രിലേജ് കേസുമായി ബന്ധപ്പെട്ടതും.
സിക്കുകാരുടെ പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിലെ ചില ഭാഗങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ഫരീദ്കോട്ട് ജില്ലയിലുണ്ടായ ചില സംഭവങ്ങളാണ് ഈ കേസ്. ചികഞ്ഞു ചെന്നാൽ ഈ കേസിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്.
സത്യപ്രതിജ്ഞയ്ക്കു ശേഷം മന്ത്രിമാർ ചുമതലയേൽക്കുന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ പങ്കെടുത്തിരുന്നില്ല. ഈ ചടങ്ങിൽ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനും പങ്കെടുക്കുന്നത് പഞ്ചാബിലെ പതിവാണ്. മുഖ്യമന്ത്രി നിരവധി തവണ ആവശ്യപ്പെട്ടിട്ടും സിദ്ദു ചടങ്ങിനു പോയില്ല.
സിദ്ദുവിന്റെ താമസസ്ഥലമായ പട്യാലയിലേക്കു മുഖ്യമന്ത്രി ഹെലികോപ്റ്റർ അയച്ചുകൊടുക്കുക വരെ ചെയ്തതാണ്.
സിദ്ദുവുമായി ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നു മുഖ്യമന്ത്രി ചന്നി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പാർട്ടി അധ്യക്ഷനാണ്, വലിയ നേതാവാണ്, ആവശ്യമെങ്കിൽ എത്ര വേണമെങ്കിലും അദ്ദേഹവുമായി സംസാരിക്കാമെന്നും ചന്നി പറഞ്ഞിട്ടുണ്ട്.
പകച്ച് കോൺഗ്രസ്
എന്തായാലും സിദ്ദുവിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡിനു നാണക്കേടായിരിക്കുകയാണ്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സിദ്ദു നയിക്കുമെന്നു വ്യക്തമാക്കിയാണ് നേതൃത്വം അമരീന്ദർ സിംഗിനെ പുറത്താക്കിയതും.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വ്യക്തിപരമായും തിരിച്ചടിയാണിത്. രാഹുലും പ്രിയങ്കയുമാണ് സിദ്ദുവിനെ പിന്തുണച്ചതെന്നത് ശരിതന്നെ. എങ്കിലും മുഖ്യമന്ത്രിയാകാൻ പറ്റാതെ വന്നപ്പോൾ കൂടുതലായി തന്റെ ആളുകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിദ്ദു സമ്മർദം ചെലുത്തി. അതോടെ അവരും സിദ്ദുവിൽനിന്നകന്നു.
സിദ്ദുവിനെ പിന്തുണച്ചു മന്ത്രിസഭയിൽനിന്നും പാർട്ടി സ്ഥാനങ്ങളിൽനിന്നും രാജിയുണ്ടായെങ്കിലും വരാൻ പോകുന്ന അപകടം തിരിച്ചറിഞ്ഞ ചില നേതാക്കളെങ്കിലും വ്യത്യസ്തമായി പ്രതികരിക്കുന്നുണ്ട്. എംഎൽഎയായ സുഖ്പാൽ ഖെയ്റ സിദ്ദുവിനോടു രാജി പിൻവലിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. നാലഞ്ചു മാസത്തിനിടെ തെരഞ്ഞെടുപ്പു വരികയാണ്. പ്രശ്നപരിഹാരം എത്രയും പെട്ടെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
സിദ്ദു സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്ന ധാരണ പുതിയ മന്ത്രിസഭ അധികാരമേറ്റതുമുതലുണ്ടായിരുന്നു. നിർണായക തീരുമാനങ്ങൾ സിദ്ദുവിന്റേതാണെന്ന ആരോപണവും പലരും ഉന്നയിച്ചു. എതിരാളിയായ എസ്.എസ്. രൺധാവയെ ഉപമുഖ്യമന്ത്രിയാക്കിയത് സിദ്ദുവിന്റെ താത്പര്യത്തിനെതിരായാണ്.
റസിയ സുൽത്താന
മലേർകോട്ല എംഎൽഎയായ റസിയ സുൽത്താനയാണ് സിദ്ദുവിനെ പിന്തുണച്ച് മന്ത്രിസഭയിൽനിന്നു രാജിവച്ചത്. സിദ്ദുസാഹിബ് ആദർശവാനാണെന്നും പഞ്ചാബിനു വേണ്ടി പൊരുതുന്നയാളാണെന്നും പറഞ്ഞുകൊണ്ടായിരുന്നു സുൽത്താനയുടെ രാജി.
റസിയയുടെ ഭർത്താവ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുസ്തഫ സിദ്ദുവിന്റെ പ്രധാന ഉപദേശകനാണ്. പോരാത്തതിനു വകുപ്പു വിഭജനത്തിലും അവർ തൃപ്തയായിരുന്നില്ല. പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി യോഗീന്ദർ ദിൻഗ്ര, ട്രഷറർ ഗുൽസാർ ഇന്ദർ ചാഹൽ എന്നിവരാണ് രാജിവച്ച പാർട്ടി ഭാരവാഹികൾ.
പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി പർഗത് സിംഗാണ് പ്രശ്നപരിഹാരത്തിനായി ഓടിനടക്കുന്നത്. സിദ്ദുവിനെ തണുപ്പിക്കാൻ പാർട്ടി നിയോഗിച്ച അദ്ദേഹം കാര്യങ്ങൾ രമ്യമായി അവസാനിക്കുമെന്ന പ്രതീക്ഷയിലാണ്. എല്ലാം ശരിയാകുമെന്നാണ് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിന്റെയും പ്രതീക്ഷ.
അമരീന്ദർ സിംഗുമായി വ്യക്തിപരമായ യാതൊരു വിദ്വേഷവും സിദ്ദുവിനില്ലെന്നാണ് അദ്ദേഹത്തിന്റ ഉപദേശകവൃന്ദത്തിൽപ്പെട്ട സുരീന്ദർ ഡല്ല പറയുന്നത്. പുതിയ സർക്കാർ ശ്രദ്ധാപൂർവം തീരുമാനങ്ങളെടുക്കേണ്ടിയിരുന്നു. മന്ത്രിസഭ പാർട്ടിലൈനാണ് പിന്തുടരേണ്ടതെന്നും ഡല്ല വ്യക്തമാക്കി.
നേരത്തെ, പ്രിയങ്ക ഗാന്ധി സിദ്ദുവിനു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. അമരീന്ദർ സിംഗിന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്നു കോൺഗ്രസ് നേതൃത്വം ഗൗരവമായി ആലോചിച്ചുകൊണ്ടിരുന്നപ്പോൾ സിദ്ദുവിനെ രാഹുൽ ഗാന്ധിക്കു മുന്നിലെത്തിച്ചത് പ്രിയങ്കയാണ്.
സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാഞ്ഞതാണ് കോൺഗ്രസിന്റെ മണ്ടത്തരമെന്നു ചില നിരീക്ഷകർ കരുതുന്നുണ്ട്. അമരീന്ദർ സിംഗിനെതിരേ പൊരുതി അദ്ദേഹത്തെ പുറത്താക്കിയ സാഹചര്യത്തിൽ അതായിരുന്നു ഉത്തമതീരുമാനമെന്ന് അവർ കരുതുന്നു. സിദ്ദുവിനും താത്പര്യമുണ്ടായിരുന്നു. പക്ഷേ പാർട്ടി ദളിത് കാർഡ് കളിക്കാനാണ് തീരുമാനിച്ചത്. അകാലിദൾ-ബിഎസ്പി സഖ്യം നിർണായക ദളിത് വോട്ടുകൾ കയ്യടക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു നേതൃത്വത്തിന്റെ ഉദ്ദേശ്യം.
ആം ആദ്മി
കോൺഗ്രസിൽ നിലവിലുള്ള പ്രതിസന്ധി പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടി. സിദ്ദുവിന്റെ രാജി ദളിത് മുഖ്യമന്ത്രിയെ സഹിക്കാനാവാഞ്ഞിട്ടാണെന്നു പറഞ്ഞുകൊണ്ട് അവർ ആദ്യവെടി പൊട്ടിക്കുകയും ചെയ്തു.
സിദ്ദു ദളിത് വിരുദ്ധനാണെന്നതിന്റെ തെളിവാണിതെന്നും സങ്കടകരമായ കാര്യമെന്നും എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ അടിത്തറ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാർട്ടി. സംസ്ഥാനത്തെ വോട്ടർമാരിൽ മുപ്പതു ശതമാനത്തോളം ദളിതരാണ്.
എസ്. ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top