Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ
Thursday, October 7, 2021 11:35 PM IST
റവ. ഡോ. പയസ് മലേക്കണ്ടത്തിൽ
എല്ലാ സമുദായങ്ങൾക്കും തുല്യമായ അവകാശങ്ങളും നീതിയും പരിഗണനയും തൊഴിലവസരങ്ങളും ജനപ്രതിനിധിസഭകളിൽ തുല്യമായ പ്രാതിനിധ്യവും കിട്ടണമെന്ന നീതിസങ്കല്പം ജനാധിപത്യവ്യവസ്ഥയുടെ ആണിക്കല്ലാണ്. കേരളത്തിൽ ഇവയ്ക്കുവേണ്ടിയുള്ള മുന്നേറ്റം ഇവിടത്തെ സ്വാതന്ത്ര്യസമര പരന്പരകളുമായി അഭേദ്യമായി ബന്ധപ്പെട്ടാണു കിടക്കുന്നത്.
ഈഴവർ എസ്എൻഡിപിയുടെ കുടക്കീഴിലും നായർ സമുദായം എൻഎസ്എസിന്റെ ബാനറിലും സമുദായ ശക്തീകരണം നടത്തി. ക്രൈസ്തവരാകട്ടെ എകെസിസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഓൾ കേരള കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിലാണ് തുല്യനീതിക്കായി പോരാടാൻ മുന്നിട്ടിറങ്ങിയിരുന്നത്. ഈ പോരാട്ടങ്ങളുടെ നിർണായക ഘട്ടത്തിൽ ഈ സംഘടനയെ നയിച്ചിരുന്നത് ഷെവ. തര്യത് കുഞ്ഞിത്തൊമ്മനായിരുന്നു.
മലയാളി മെമ്മോറിയൽ
കേരളത്തിലെ സ്വാതന്ത്ര്യസമര പരന്പരകളുടെ ആരംഭമായി കണക്കാക്കപ്പെടുന്ന 1891 ലെ മലയാളി മെമ്മോറിയൽ തയാറാക്കുന്നതിൽ ജി.പി. പിള്ളയോടൊപ്പം നസ്രാണി ക്രൈസ്തവരെ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്ന നിധീരിക്കൽ മാണിക്കത്തനാരുടെ കാലം മുതൽ തൊഴിലവസരങ്ങൾക്കും നീതിക്കുമായി ശബ്ദമുയർത്തി ക്രൈസ്തവർ കേരളത്തിലെ രാഷ്ട്രീയ വേദികളിൽ നിറഞ്ഞുനിന്നിരുന്നു.
1918ൽ തുല്യ പൗരാവകാശങ്ങൾക്കായി ക്രൈസ്തവരും ഈഴവരും മുസ്ലിങ്ങളും തോളോടുതോൾ ചേർന്നു തിരുവിതാംകൂറിൽ പൊരുതിയപ്പോൾ സമത്വം എന്ന ആശയം കേരളത്തിൽ രൂപപ്പെടുന്ന ജനാധിപത്യ പ്രക്രിയകളുടെ പ്രധാന ഘടകമായി മാറി. ഈ സമരനീക്കങ്ങളുടെ ഫലമായി ദേവസ്വം ഡിപ്പാർട്ട്മെന്റിൽനിന്നു റവന്യു ഡിപ്പാർട്ട്മെന്റിനെ വേറൊരു വകുപ്പായി മാറ്റാനും അങ്ങനെ പുതുതായി സൃഷ്ടിക്കപ്പെട്ട റവന്യു ഡിപ്പാർട്ട്മെന്റിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള അഹിന്ദുക്കളെ നിയമിക്കാനും തിരുവിതാംകൂർ ഭരണാധികാരികൾ 1925ൽ തീരുമാനമെടുക്കാനും കാരണമായി.
നിവർത്തനപ്രസ്ഥാനം
ഈ സമരപരന്പരകളുടെ മധ്യേയാണ് കോതമംഗലത്തുനിന്നുള്ള ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മൻ തിരുവിതാംകൂർ രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് എത്തുന്നത്. എന്നാൽ, ക്രൈസ്തവർ വൻതോതിൽ സ്വാതന്ത്ര്യസമര പരന്പരകളിലേക്ക് ഒഴുകിത്തുടങ്ങിയത് 1932 മുതൽ 1937 വരെ നീണ്ടുനിന്ന നിവർത്തനപ്രസ്ഥാനത്തിലൂടെയാണ്.
1888 മുതൽ നിലവിലിരുന്ന ശ്രീമൂലം പ്രജാസഭ എന്ന നിയമസഭയിലേക്കുള്ള ന്യൂനപക്ഷ സമുദായാംഗങ്ങളുടെ പ്രാതിനിധ്യസ്വഭാവം കുറഞ്ഞുപോകുംവിധം ശ്രീചിത്തിര തിരുനാൾ നിയമസഭയിലേക്കുള്ള സവർണ ഹൈന്ദവരുടെ ഇലക്ടറൽ സീറ്റുകൾ 1932ൽ വർധിപ്പിച്ചതാണ് നിവർത്തനപ്രക്ഷോഭത്തിനു വഴിമരു ന്നിട്ടത്.
പ്രജാസഭയിലേക്കു തുല്യപ്രാതിനിധ്യവും ഗവൺമെന്റ് മേഖലയിൽ തുല്യ തൊഴിലവസരങ്ങളും വേണമെന്ന ആവശ്യവുമായി ക്രൈസ്തവരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും മുന്നിട്ടിറങ്ങി. തിരുവിതാംകൂറിന്റെ വടക്കു-കിഴക്കൻ മേഖലകളിൽ തര്യത് കുഞ്ഞിത്തൊമ്മനായിരുന്നു ഈ സമരങ്ങൾക്കു നേതൃത്വം നല്‍കിയത്. ഈ സമരങ്ങൾക്കു നേതൃത്വം നല്കിയ നേതാക്കൾ 1937ലെ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയുമുണ്ടായി.
കൂടാതെ, സമരഫലമായി എല്ലാ സമുദായങ്ങൾക്കും തുല്യ തൊഴിലവസരങ്ങൾ കിട്ടുന്നതിനായി ഒരു പബ്ലിക് സർവീസ് കമ്മീഷനെ ഗവൺമെന്റ് നിയമിക്കുകയും ചെയ്തു. 1931 മുതൽ ചിത്തിര തിരുനാൾ രാജാവിന്റെ ഉപദേശകനായി സേവനമനുഷ്ഠിച്ചിരുന്ന സി.പി. രാമസ്വാമി അയ്യർക്ക് ഈ മാറ്റങ്ങൾ ദഹിക്കുന്നതായിരുന്നില്ല. 1936ൽ ദിവാനായി നിയമിതനായ സി.പി, നിവർത്തനപ്രസ്ഥാനത്തിനു നേതൃത്വം നല്കിയവർ രൂപംകൊടുത്ത സ്റ്റേറ്റ് കോൺഗ്രസിൽ കൂടുതലും ക്രൈസ്തവരായിരുന്നതിനാൽ ആ പാർട്ടിയെ ക്രിസ്ത്യൻ കോൺഗ്രസ് എന്നാണു വിളിച്ചിരുന്നത്.
സർ സി.പിയുടെ പ്രതികാരം
ക്രൈസ്തവർ നിവർത്തനപ്രസ്ഥാനത്തിലൂടെ നേടിയ സാമൂഹിക-രാഷ്ട്രീയ പ്രാമുഖ്യം സാധിതമായത് ക്രൈസ്തവരുടെ ഇടയിലുണ്ടായിരുന്ന സ്കൂളുകളും ബാങ്കും പത്രപ്രസിദ്ധീകരണങ്ങളും നല്കിയ ശക്തികൊണ്ടാണെന്ന് സി.പി തിരിച്ചറിഞ്ഞു. സിപിയുടെ ഏറ്റവും വലിയ ആക്രമണം ക്രൈസ്തവർ നടത്തിയിരുന്ന സ്കൂളുകൾക്കു നേരേയായിരുന്നു. 1945ൽ തിരുവിതാംകൂറിലെ ക്രൈസ്തവർ നടത്തുന്ന സ്വകാര്യ പ്രൈമറി സ്കൂളുകൾ സ്റ്റേറ്റിലേക്ക് കൈമാറണമെന്ന് നിർദേശിച്ചുള്ള കല്പന സി.പി പുറ പ്പെടുവിച്ചു.
2,169 പ്രൈമറി സ്കൂളുകളിൽ 80 ശതമാനവും ക്രൈസ്തവർ നടത്തിയിരുന്ന സ്ഥാപനങ്ങളായിരുന്നതിനാൽ വൻതോതിലുള്ള എതിർപ്പാണു സി.പിക്കെതിരേ ഉണ്ടായത്. 1941ലെ സെൻസസ് പ്രകാരം 84.5 ശതമാനം ക്രൈസ്തവ യുവാക്കളും 74 ശതമാനം ക്രൈസ്തവ യുവതികളും സാക്ഷരരായിരുന്നു. സ്കൂൾ ഏറ്റെടുക്കൽ ക്രൈസ്തവരുടെ ഇടയിലുള്ള സാക്ഷരതാ നിലവാരം ബോധപൂർവം കുറയ്ക്കാനുള്ള സ്റ്റേറ്റിന്റെ നീക്കമായി വിമർശിക്കപ്പെട്ടു.
1945 ഓഗസ്റ്റ് 15ന് ചങ്ങനാശേരി മെത്രാൻ മാർ ജയിംസ് കാളാശേരി തന്റെ ഇടയലേഖനത്തിൽ തിരുവിതാംകൂറിന്റെ സ്കൂൾ ദേശവത്കരണ നീക്കങ്ങളെ ശക്തമായി വിമർശിച്ച. സമുദായത്തെ വിഭജിക്കാനുള്ള സി.പിയുടെ നീക്കത്തിനെതിരേ വിശ്വാസികൾ ഒന്നിച്ചുനിൽക്കേണ്ട ആവശ്യത്തെക്കുറിച്ച് ബിഷപ് ഊന്നിപ്പറഞ്ഞത് സി.പിയെ വീണ്ടും പ്രകോപിപ്പിച്ചു. ഇടയലേഖനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ഗവൺമെന്റ് കത്തെഴുതി. ഇടയലേഖനം പിൻവലിക്കാൻ താൻ കാരണം കാണുന്നില്ലെന്നും അതിൽ ഖേദം പ്രകടിപ്പിക്കാൻ ന്യായമൊന്നും കാണുന്നില്ലെന്നും ബിഷപ് മാർ ജയിംസ് കാളാശേരി മറുപടി നല്കി.
എകെസിസിയുടെ പ്രതിഷേധം
എകെസിസിയും അതിന്റെ പ്രസിഡന്റായിരുന്ന തര്യത് കുഞ്ഞിത്തൊമ്മനും വിവിധ സമ്മേളനങ്ങൾ നടത്തി പ്രൈമറി സ്കൂൾ ദേശവത്കരണത്തിനെതിരേ പൊരുതുകയും ബിഷപ് മാർ ജയിംസ് കാളാശേരിക്ക് പരിപൂർണ പിന്തുണ നല്‍കുകയും ചെയ്തു. ക്രൈസ്തവ സ്കൂളുകൾ സ്റ്റേറ്റ് ഏറ്റെടുക്കുന്പോൾ ക്രൈസ്തവർക്ക് തങ്ങളുടെ കുട്ടികളെ വിശ്വാസപരവും ധാർമികവുമായ കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കാനുള്ള അവസരങ്ങളാണ് എടുത്തു കളയുന്നത് എന്ന് എകെസിസി വാദിച്ചു. എകെസിസിയുടെ നേതൃത്വത്തിൽ ക്രൈസ്തവർ തിരുവിതാംകൂറിൽ പലയിടങ്ങളിലും വൻ ജനാവലി പങ്കെടുത്ത സമ്മേളനങ്ങളാണ് നടത്തപ്പെട്ടത്.
പാലാ വലിയ പള്ളിയുടെ ഗ്രൗണ്ടിൽ ഇങ്ങനെ കൂടിയ മീറ്റിംഗിൽ മൂന്നു ലക്ഷംപേർ പങ്കെടുത്തു എന്നാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. എകെസിസിയുടെ പ്രസിഡന്റായ ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മൻ ഈ മീറ്റിംഗിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടക്കേണ്ടതായി വന്നിട്ടുണ്ട്.
തര്യത് കുഞ്ഞിത്തൊമ്മന്റെ അറസ്റ്റിന്റെയും ജയിൽവാസത്തിന്റെയും 75-ാം വാർഷികം ആചരിക്കുന്ന ഒക്ടോബർ എട്ട് തുല്യനീതി കിട്ടാനുള്ള എല്ലാ സമുദായങ്ങളുടെയും ത്വരയെ ഓർമിപ്പിക്കുന്ന ദിവസംകൂടിയാണ്. തുല്യനീതിയും തുല്യ തൊഴിലവസരങ്ങളും തുല്യപ്രാതിനിധ്യവുമെല്ലാം കിട്ടാനുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെയും ഓർമിപ്പിക്കുന്ന ദിനംകൂടിയാണിത്.
(ജെഎൻയു ചരിത്രവിഭാഗം മുൻ പ്രഫസറും കോതമംഗലം രൂപത വികാരി ജനറാളുമാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
Latest News
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top