ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ
Thursday, October 7, 2021 11:35 PM IST
റവ. ഡോ. പയസ് മലേക്കണ്ടത്തിൽ

എല്ലാ സമുദായങ്ങൾക്കും തുല്യമായ അവകാശങ്ങളും നീതിയും പരിഗണനയും തൊഴിലവസരങ്ങളും ജനപ്രതിനിധിസഭകളിൽ തുല്യമായ പ്രാതിനിധ്യവും കിട്ടണമെന്ന നീതിസങ്കല്പം ജനാധിപത്യവ്യവസ്ഥയുടെ ആണിക്കല്ലാണ്. കേരളത്തിൽ ഇവയ്ക്കുവേണ്ടിയുള്ള മുന്നേറ്റം ഇവിടത്തെ സ്വാതന്ത്ര്യസമര പരന്പരകളുമായി അഭേദ്യമായി ബന്ധപ്പെട്ടാണു കിടക്കുന്നത്.

ഈഴവർ എസ്എൻഡിപിയുടെ കുടക്കീഴിലും നായർ സമുദായം എൻഎസ്എസിന്‍റെ ബാനറിലും സമുദായ ശക്തീകരണം നടത്തി. ക്രൈസ്തവരാകട്ടെ എകെസിസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഓൾ കേരള കത്തോലിക്കാ കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് തുല്യനീതിക്കായി പോരാടാൻ മുന്നിട്ടിറങ്ങിയിരുന്നത്. ഈ പോരാട്ടങ്ങളുടെ നിർണായക ഘട്ടത്തിൽ ഈ സംഘടനയെ നയിച്ചിരുന്നത് ഷെവ. തര്യത് കുഞ്ഞിത്തൊമ്മനായിരുന്നു.

മലയാളി മെമ്മോറിയൽ

കേരളത്തിലെ സ്വാതന്ത്ര്യസമര പരന്പരകളുടെ ആരംഭമായി കണക്കാക്കപ്പെടുന്ന 1891 ലെ മലയാളി മെമ്മോറിയൽ തയാറാക്കുന്നതിൽ ജി.പി. പിള്ളയോടൊപ്പം നസ്രാണി ക്രൈസ്തവരെ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്ന നിധീരിക്കൽ മാണിക്കത്തനാരുടെ കാലം മുതൽ തൊഴിലവസരങ്ങൾക്കും നീതിക്കുമായി ശബ്ദമുയർത്തി ക്രൈസ്തവർ കേരളത്തിലെ രാഷ്‌ട്രീയ വേദികളിൽ നിറഞ്ഞുനിന്നിരുന്നു.

1918ൽ തുല്യ പൗരാവകാശങ്ങൾക്കായി ക്രൈസ്തവരും ഈഴവരും മുസ്‌ലിങ്ങളും തോളോടുതോൾ ചേർന്നു തിരുവിതാംകൂറിൽ പൊരുതിയപ്പോൾ സമത്വം എന്ന ആശയം കേരളത്തിൽ രൂപപ്പെടുന്ന ജനാധിപത്യ പ്രക്രിയകളുടെ പ്രധാന ഘടകമായി മാറി. ഈ സമരനീക്കങ്ങളുടെ ഫലമായി ദേവസ്വം ഡിപ്പാർട്ട്മെന്‍റിൽനിന്നു റവന്യു ഡിപ്പാർട്ട്മെന്‍റിനെ വേറൊരു വകുപ്പായി മാറ്റാനും അങ്ങനെ പുതുതായി സൃ‍ഷ്ടിക്കപ്പെട്ട റവന്യു ഡിപ്പാർട്ട്മെന്‍റിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള അഹിന്ദുക്കളെ നിയമിക്കാനും തിരുവിതാംകൂർ ഭരണാധികാരികൾ 1925ൽ തീരുമാനമെടുക്കാനും കാരണമായി.

നിവർത്തനപ്രസ്ഥാനം

ഈ സമരപരന്പരകളുടെ മധ്യേയാണ് കോതമംഗലത്തുനിന്നുള്ള ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മൻ തിരുവിതാംകൂർ രാഷ്‌ട്രീയത്തിന്‍റെ നേതൃനിരയിലേക്ക് എത്തുന്നത്. എന്നാൽ, ക്രൈസ്തവർ വൻതോതിൽ സ്വാതന്ത്ര്യസമര പരന്പരകളിലേക്ക് ഒഴുകിത്തുടങ്ങിയത് 1932 മുതൽ 1937 വരെ നീണ്ടുനിന്ന നിവർത്തനപ്രസ്ഥാനത്തിലൂടെയാണ്.

1888 മുതൽ നിലവിലിരുന്ന ശ്രീമൂലം പ്രജാസഭ എന്ന നിയമസഭയിലേക്കുള്ള ന്യൂനപക്ഷ സമുദായാംഗങ്ങളുടെ പ്രാതിനിധ്യസ്വഭാവം കുറഞ്ഞുപോകുംവിധം ശ്രീചിത്തിര തിരുനാൾ നിയമസഭയിലേക്കുള്ള സവർണ ഹൈന്ദവരുടെ ഇലക്ടറൽ സീറ്റുകൾ 1932ൽ വർധിപ്പിച്ചതാണ് നിവർത്തനപ്രക്ഷോഭത്തിനു വഴിമരു ന്നിട്ടത്.

പ്രജാസഭയിലേക്കു തുല്യപ്രാതിനിധ്യവും ഗവൺമെന്‍റ് മേഖലയിൽ തുല്യ തൊഴിലവസരങ്ങളും വേണമെന്ന ആവശ്യവുമായി ക്രൈസ്തവരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും മുന്നിട്ടിറങ്ങി. തിരുവിതാംകൂറിന്‍റെ വടക്കു-കിഴക്കൻ മേഖലകളിൽ തര്യത് കുഞ്ഞിത്തൊമ്മനായിരുന്നു ഈ സമരങ്ങൾക്കു നേതൃത്വം നല്കിയത്. ഈ സമരങ്ങൾക്കു നേതൃത്വം നല്കിയ നേതാക്കൾ 1937ലെ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയുമുണ്ടായി.

കൂടാതെ, സമരഫലമായി എല്ലാ സമുദായങ്ങൾക്കും തുല്യ തൊഴിലവസരങ്ങൾ കിട്ടുന്നതിനായി ഒരു പബ്ലിക് സർവീസ് കമ്മീഷനെ ഗവൺമെന്‍റ് നിയമിക്കുകയും ചെയ്തു. 1931 മുതൽ ചിത്തിര തിരുനാൾ രാജാവിന്‍റെ ഉപദേശകനായി സേവനമനുഷ്ഠിച്ചിരുന്ന സി.പി. രാമസ്വാമി അയ്യർക്ക് ഈ മാറ്റങ്ങൾ ദഹിക്കുന്നതായിരുന്നില്ല. 1936ൽ ദിവാനായി നിയമിതനായ സി.പി, നിവർത്തനപ്രസ്ഥാനത്തിനു നേതൃത്വം നല്കിയവർ രൂപംകൊടുത്ത സ്റ്റേറ്റ് കോൺഗ്രസിൽ കൂടുതലും ക്രൈസ്തവരായിരുന്നതിനാൽ ആ പാർട്ടിയെ ക്രിസ്ത്യൻ കോൺഗ്രസ് എന്നാണു വിളിച്ചിരുന്നത്.


സർ സി.പിയുടെ പ്രതികാരം

ക്രൈസ്തവർ നിവർത്തനപ്രസ്ഥാനത്തിലൂടെ നേടിയ സാമൂഹിക-രാഷ്‌ട്രീയ പ്രാമുഖ്യം സാധിതമായത് ക്രൈസ്തവരുടെ ഇടയിലുണ്ടായിരുന്ന സ്കൂളുകളും ബാങ്കും പത്രപ്രസിദ്ധീകരണങ്ങളും നല്കിയ ശക്തികൊണ്ടാണെന്ന് സി.പി തിരിച്ചറിഞ്ഞു. സിപിയുടെ ഏറ്റവും വലിയ ആക്രമണം ക്രൈസ്തവർ നടത്തിയിരുന്ന സ്കൂളുകൾക്കു നേരേയായിരുന്നു. 1945ൽ തിരുവിതാംകൂറിലെ ക്രൈസ്തവർ നടത്തുന്ന സ്വകാര്യ പ്രൈമറി സ്കൂളുകൾ സ്റ്റേറ്റിലേക്ക് കൈമാറണമെന്ന് നിർദേശിച്ചുള്ള കല്പന സി.പി പുറ പ്പെടുവിച്ചു.

2,169 പ്രൈമറി സ്കൂളുകളിൽ 80 ശതമാനവും ക്രൈസ്തവർ നടത്തിയിരുന്ന സ്ഥാപനങ്ങളായിരുന്നതിനാൽ വൻതോതിലുള്ള എതിർപ്പാണു സി.പിക്കെതിരേ ഉണ്ടായത്. 1941ലെ സെൻസസ് പ്രകാരം 84.5 ശതമാനം ക്രൈസ്തവ യുവാക്കളും 74 ശതമാനം ക്രൈസ്തവ യുവതികളും സാക്ഷരരായിരുന്നു. സ്കൂൾ ഏറ്റെടുക്കൽ ക്രൈസ്തവരുടെ ഇടയിലുള്ള സാക്ഷരതാ നിലവാരം ബോധപൂർവം കുറയ്ക്കാനുള്ള സ്റ്റേറ്റിന്‍റെ നീക്കമായി വിമർശിക്കപ്പെട്ടു.

1945 ഓഗസ്റ്റ് 15ന് ചങ്ങനാശേരി മെത്രാൻ മാർ ജയിംസ് കാളാശേരി തന്‍റെ ഇടയലേഖനത്തിൽ തിരുവിതാംകൂറിന്‍റെ സ്കൂൾ ദേശവത്കരണ നീക്കങ്ങളെ ശക്തമായി വിമർശിച്ച. സമുദായത്തെ വിഭജിക്കാനുള്ള സി.പിയുടെ നീക്കത്തിനെതിരേ വിശ്വാസികൾ ഒന്നിച്ചുനിൽക്കേണ്ട ആവശ്യത്തെക്കുറിച്ച് ബിഷപ് ഊന്നിപ്പറഞ്ഞത് സി.പിയെ വീണ്ടും പ്രകോപിപ്പിച്ചു. ഇടയലേഖനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ഗവൺമെന്‍റ് കത്തെഴുതി. ഇടയലേഖനം പിൻവലിക്കാൻ താൻ കാരണം കാണുന്നില്ലെന്നും അതിൽ ഖേദം പ്രകടിപ്പിക്കാൻ ന്യായമൊന്നും കാണുന്നില്ലെന്നും ബിഷപ് മാർ ജയിംസ് കാളാശേരി മറുപടി നല്കി.

എകെസിസിയുടെ പ്രതിഷേധം

എകെസിസിയും അതിന്‍റെ പ്രസിഡന്‍റായിരുന്ന തര്യത് കുഞ്ഞിത്തൊമ്മനും വിവിധ സമ്മേളനങ്ങൾ നടത്തി പ്രൈമറി സ്കൂൾ ദേശവത്കരണത്തിനെതിരേ പൊരുതുകയും ബിഷപ് മാർ ജയിംസ് കാളാശേരിക്ക് പരിപൂർണ പിന്തുണ നല്കുകയും ചെയ്തു. ക്രൈസ്തവ സ്കൂളുകൾ സ്റ്റേറ്റ് ഏറ്റെടുക്കുന്പോൾ ക്രൈസ്തവർക്ക് തങ്ങളുടെ കുട്ടികളെ വിശ്വാസപരവും ധാർമികവുമായ കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കാനുള്ള അവസരങ്ങളാണ് എടുത്തു കളയുന്നത് എന്ന് എകെസിസി വാദിച്ചു. എകെസിസിയുടെ നേതൃത്വത്തിൽ ക്രൈസ്തവർ തിരുവിതാംകൂറിൽ പലയിടങ്ങളിലും വൻ ജനാവലി പങ്കെടുത്ത സമ്മേളനങ്ങളാണ് നടത്തപ്പെട്ടത്.

പാലാ വലിയ പള്ളിയുടെ ഗ്രൗണ്ടിൽ ഇങ്ങനെ കൂടിയ മീറ്റിംഗിൽ മൂന്നു ലക്ഷംപേർ പങ്കെടുത്തു എന്നാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. എകെസിസിയുടെ പ്രസിഡന്‍റായ ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മൻ ഈ മീറ്റിംഗിന്‍റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടക്കേണ്ടതായി വന്നിട്ടുണ്ട്.

തര്യത് കുഞ്ഞിത്തൊമ്മന്‍റെ അറസ്റ്റിന്‍റെയും ജയിൽവാസത്തിന്‍റെയും 75-ാം വാർഷികം ആചരിക്കുന്ന ഒക്ടോബർ എട്ട് തുല്യനീതി കിട്ടാനുള്ള എല്ലാ സമുദായങ്ങളുടെയും ത്വരയെ ഓർമിപ്പിക്കുന്ന ദിവസംകൂടിയാണ്. തുല്യനീതിയും തുല്യ തൊഴിലവസരങ്ങളും തുല്യപ്രാതിനിധ്യവുമെല്ലാം കിട്ടാനുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെയും ഓർമിപ്പിക്കുന്ന ദിനംകൂടിയാണിത്.

(ജെഎൻയു ചരിത്രവിഭാഗം മുൻ പ്രഫസറും കോതമംഗലം രൂപത വികാരി ജനറാളുമാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.