Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ടിഗ്രേ ദുരന്തത്തിലേക്ക്
Wednesday, October 20, 2021 1:13 AM IST
ചിരവൈരികളായ രണ്ടു രാജ്യങ്ങള്‍ വൈരം മറന്ന് ഒരുമിക്കാന്‍ തീരുമാനിച്ചത് അതിലൊരു രാജ്യത്തെ ചെറിയൊരു പ്രദേശത്തെ ദുരിതത്തിലാക്കിയ അപൂര്‍വ സ്ഥിതിവിശേഷമാണ് എത്യോപ്യയിലെ ടിഗ്രേ മേഖലയില്‍ കാണുന്നത്.
1993ല്‍ എറിത്രിയ എത്യോപ്യയില്‍നിന്നു വേറിട്ട് സ്വതന്ത്ര രാജ്യമായതു മുതല്‍ ഇരു രാജ്യങ്ങളും നിതാന്ത ശത്രുതയിലായിരുന്നു.
2018ല്‍ അബി അഹമ്മദ് എത്യോപ്യയുടെ പ്രധാനമന്ത്രിയായതിനു ശേഷമാണ് എറിത്രിയയുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. നേരത്തേയുണ്ടായ യുദ്ധങ്ങളില്‍ എത്യോപ്യ പിടിച്ചെടുത്ത ചില പ്രദേശങ്ങള്‍ സ്വമേധയാ വിട്ടുകൊടുക്കുന്നതിനും അതിര്‍ത്തിയില്‍നിന്നും സൈന്യത്തെ പിന്വലിക്കുന്നതിനുമുള്പ്പെടെയുള്ള തീരുമാനങ്ങളെടുത്ത് സമാധാനക്കരാറില്‍ ഒപ്പുവെച്ചു. ഇതിനു പിന്നാലെ 2019 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും അബി അഹമ്മദിനെ തേടിയെത്തി.
ടിഗ്രേയെ ലക്ഷ്യമിടുന്നു
ശതാബ്ദങ്ങളുടെ രാജഭരണത്തിനും 14 വര്‍ഷത്തെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനും ശേഷം എത്യോപ്യ ജനാധിപത്യത്തിന്റെ വഴിയിലേക്ക് ചുവടുവച്ചിട്ട് കഷ്ടിച്ച് മുപ്പതു വര്‍ഷമേ ആയിട്ടുള്ളൂ. രാജ്യത്തെ വിവിധ ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ ചേര്‍ന്ന ഒരു കൂട്ടുകക്ഷി സര്‍ക്കാരാണ് ഇക്കാലമത്രയും അധികാരത്തിലിരുന്നത്. ടിഗ്രേ വിഭാഗക്കാരെ പ്രതിനിധീകരിക്കുന്ന ടിഗ്രേ പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടി (ടിപിഎല്‍എഫ്) നായിരുന്നു അതില്‍ മുന്‍തൂക്കം.
ദീര്‍ഘകാലമായി രാജ്യത്തെ സുപ്രധാന സ്ഥാനങ്ങളുടെയെല്ലാം നിയന്ത്രണം കൈയാളിയിരുന്ന ടിഗ്രേ വിഭാഗക്കാരെ ഒഴിവാക്കി ചെറുതും വലുതുമായ മറ്റെല്ലാ ഗോത്രവിഭാഗങ്ങളേയും ഒരുമിപ്പിക്കാനാണ് അബി അഹമ്മദ് ശ്രമിച്ചത്. ടിപിഎല്‍എഫ് ഒഴികെയുള്ള മറ്റെല്ലാ പാര്‍ട്ടികളെയും ലയിപ്പിച്ച് പ്രോസ്പെറിറ്റി എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടിയും രൂപീകരിച്ചു. ഇതോടെ ടിപിഎല്‍എഫ് ഭരണമുന്നണിയില്‍നിന്നു പുറത്തുപോകുകയും അവരുടെ നിയന്ത്രണം ടിഗ്രേ മേഖലയില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു.
സമാന്തര ഭരണം
സ്വന്തം നിയന്ത്രണത്തിലുള്ള ടിഗ്രേ മേഖലയില്‍ മാത്രമായി അവര്‍ തെരഞ്ഞെടുപ്പു നടത്തി സമാന്തര ഭരണസംവിധാനത്തിന് രൂപംനല്കി. ഇതിനെ ചെറുക്കാന്‍ അഹമ്മദിന്റെ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയതോടെ ടിഗ്രേ മേഖല ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീണു. എന്നാല്‍ ടിപിഎല്‍എഫിനെ ചെറുത്തുതോല്പിക്കാന് എത്യോപ്യന്‍ സൈന്യത്തോടൊപ്പം ടിഗ്രേ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന എറിത്രിയന്‍ സൈന്യവും കൈകോര്ത്തിറങ്ങിയതോടെയാണ് സമാധാനക്കരാറിന്റെ ഉള്ളുകള്ളികള്‍ ലോകമറിയുന്നത്.
ക്രിസ്ത്യന്‍-മുസ്ലിം മതവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന വിവിധ ഗോത്രവിഭാഗങ്ങള്‍ ഇടകലര്‍ന്നതാണ് എത്യോപ്യന്‍ ജനത. 2012 ലെ സെന്‍സസ് പ്രകാരം 43 ശതമാനം ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളും 34 ശതമാനം മുസ്ലിംകളും 19.4 ശതമാനം പ്രൊട്ടസ്റ്റന്റുകാരുമാണ് ഇവിടെയുള്ളത്. ഒരേ ഗോത്രത്തിനകത്തുതന്നെ രണ്ടു മതവിഭാഗക്കാരുമുണ്ടാകാറുണ്ട്.
പ്രധാനമന്ത്രി അബി അഹമ്മദ് ഉള്‍പ്പെടുന്ന ഒറോമോ വിഭാഗത്തില്‍ കൂടുതലും മുസ്ലീങ്ങളാണ്. എന്നാല്‍ മുസ്ലിമായ അച്ഛനും ഓര്‍ത്തഡോക്സ് മതവിശ്വാസിയായ അമ്മയ്ക്കുമൊപ്പം നില്‍ക്കാതെ പെന്തക്കോസ്ത് വിശ്വാസം പിന്തുടരുന്നതായാണ് അബി അഹമ്മദ് അവകാശപ്പെടുന്നത്.
അദ്ദേഹത്തിന്റെ കടുത്ത വിരോധം പിടിച്ചുപറ്റിയ ടിഗ്രേ വിഭാഗക്കാര്‍ നൂറു ശതമാനവും ക്രിസ്ത്യാനികളാണ്.
അയല്‍രാജ്യമായ എറിത്രിയയിലാകട്ടെ 63 ശതമാനം ഓര്‍ത്തഡോക്സ് സഭാംഗങ്ങളും 37 ശതമാനം മുസ്ലിംകളുമാണെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ഇരുവിഭാഗങ്ങളും ഇപ്പോള്‍ 49 ശതമാനം വീതമാണെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തന്നെ സമ്മതിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഇപ്പോള്‍ ടിഗ്രേ പ്രശ്നത്തിലും ഖത്തറും യുഎഇയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിട്ടിടപെടുന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
കൂട്ടക്കൊലയിലേക്ക്
രാജ്യത്തെ പ്രധാന സ്ഥാനങ്ങളിലും സൈന്യത്തിലുംനിന്ന് ടിഗ്രേ വിഭാഗത്തില്‍ പെട്ടവരെ മിക്കവാറും ഒഴിവാക്കിയിരിക്കുകയാണ്. 2020 നവംബറില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം സര്‍ക്കാര്‍ ടിഗ്രേ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്. ആദ്യഘട്ടത്തില്‍ കനത്ത ആക്രമണം നടത്തി ടിഗ്രേ മേഖലയുടെ തലസ്ഥാനമായ മെക്കല്ലെ പിടിച്ചെടുക്കാനും സര്‍ക്കാര്‍ സൈന്യത്തിനു കഴിഞ്ഞിരുന്നു. രണ്ടായിരത്തോളം സാധാരണക്കാരെയാണ് ഇതിനിടയില്‍ സര്‍ക്കാര്‍ സൈന്യം കൊന്നുതള്ളിയത്. എറിത്രിയന്‍ സൈന്യത്തിന്റെ നേരിട്ടുള്ള പിന്തുണയും ഇതിനുണ്ടായിരുന്നു.
തിരിച്ചടി
ഇതോടെ ടിഗ്രേ ഡിഫന്‍സ് ഫോഴ്സ് (ടിഡിഎഫ്) രൂപീകരിച്ച് മലമടക്കുകളിലേക്കു പിന്മാറിയ ടിഗ്രേ വിഭാഗക്കാര്‍ മാസങ്ങള്‍ക്കുള്ളില്‍ പ്രദേശവാസികളുടെ പിന്തുണയോടെ ശക്തി സമാഹരിച്ച് തിരിച്ചടിക്കാന്‍ തുടങ്ങി. ക്രമേണ മെക്കല്ലീയും ഓര്‍ത്തഡോക്സ് ഭരണകാലത്തെ രാജ്യതലസ്ഥാനമായിരുന്ന അക്സൂമും ആഫ്രിക്കയുടെ ജറുസലേമായി അറിയപ്പെടുന്ന ലാലിബെല്ലയുമുള്പ്പെടെ ചരിത്രപ്രാധാന്യമുള്ള നഗരങ്ങളെല്ലാം ടിഗ്രേ വിഭാഗം തിരിച്ചുപിടിച്ചു.
ദുരന്തത്തിലേക്ക്
എന്നാല്‍, നാലുവശത്തും കരയാല്‍ ചുറ്റപ്പെട്ട ടിഗ്രേ മേഖലയിലേക്ക് ഭക്ഷ്യധാന്യങ്ങളുടെ വിതരണം പോലും തടസപ്പെടുത്തിയാണ് സര്‍ക്കാര്‍ ഇതിനോടു പ്രതികരിച്ചത്. ടിഗ്രേ മേഖലയുടെ ഒരുവശത്ത് എത്യോപ്യയിലെ അഫാര്‍, അംഹാര മേഖലകളും മറുവശത്ത് എറിത്രിയയും സുഡാനുമാണ്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ഇവരെല്ലാവരും ഒറ്റക്കെട്ടായി ടിഗ്രേയിലേക്കുള്ള വഴികളെല്ലാം തടയുകയാണ്.
യുഎന്‍ നിയന്ത്രണത്തിലുള്ള സഹായസംഘടനകളെപ്പോലും ഇവിടെയെത്താന്‍ അനുവദിക്കാത്ത സാഹചര്യമാണ്. ഭക്ഷണത്തിന്റെയും മരുന്നുകളുടെയും വിതരണം പോലും അനുവദിക്കുന്നില്ല. ഇങ്ങനെ തുടര്‍ന്നാല്‍ കടുത്ത ക്ഷാമവും പട്ടിണിയും മൂലം ഇവിടെ പതിനായിരങ്ങളായിരിക്കും മരിച്ചുവീഴുക.
എത്യോപ്യയില്‍നിന്നു വേറിട്ട് പ്രത്യേക രാജ്യമുണ്ടാക്കാന്‍ വിഘടനവാദവുമായി ഇറങ്ങിത്തിരിച്ചവരല്ല ടിഗ്രേ വിഭാഗക്കാരെന്നതും ശ്രദ്ധേയമാണ്. വംശഹത്യകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ടിഗ്രേ വിഭാഗക്കാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നയവുമായി എത്യോപ്യന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതോടെ സ്വയം പ്രതിരോധത്തിനായാണ് അവരും ആയുധമെടുത്തത്.
നാലു ലക്ഷത്തോളം ജനങ്ങളാണ് ടിഗ്രേ മേഖലയില്‍ താമസിക്കുന്നത്. ഇതിലേറെയും കൃഷിയും കാലിവളര്‍ത്തലും കൈത്തൊഴിലുകളുമായി കഴിഞ്ഞിരുന്ന സാധാരണ ഗ്രാമീണരാണ്. രാജ്യത്തെ മറ്റു പല വിഭാഗക്കാരെ അപേക്ഷിച്ച് കഴിവും സൗന്ദര്യവുമുള്ളവരാണ് ടിഗ്രേ ജനത.
ഇവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതിനായി സര്‍ക്കാര്‍ സൈന്യത്തിന്റെ ഒത്താശയോടെ ഇവിടെ എട്ടുവയസു മുതല്‍ എഴുപത് വയസുവരെയുള്ള സ്ത്രീകളെ മാനഭംഗത്തിനിരയാക്കിയതായും എതിര്‍ത്തവരെ കൊന്നൊടുക്കിയതായും ആംനസ്റ്റി ഇന്റർനാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
വരാനിരിക്കുന്നത്
പാടേ ഒറ്റപ്പെടുത്തി തകര്‍ത്ത് പിടിച്ചടക്കാനുള്ള നീക്കമാണ് അബി അഹമ്മദിന്റെ സര്‍ക്കാര്‍ ടിഗ്രേ മേഖലയില്‍ നടത്തുന്നത്. കഴിഞ്ഞവര്‍ഷം മാറ്റിവച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈയില്‍ നടത്തി ഏതാണ്ടെല്ലാ സീറ്റുകളും തൂത്തുവാരിയ അഹമ്മദ് രാജ്യത്ത് തന്റെ സമഗ്രാധിപത്യം ഉറപ്പിച്ചിട്ടുണ്ട്.
എന്നാല്‍, ലോകം കോവിഡ് നിയന്ത്രണങ്ങളില്‍ പെട്ടിരിക്കേ ഒരു വര്‍ഷം മുമ്പു തുടങ്ങിയ ആഭ്യന്തരയുദ്ധത്തിനിടെ നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇദ്ദേഹത്തിന്റെ നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്ന ആവശ്യവും ശക്തിപ്രാപിക്കുകയാണ്. ടിഗ്രേ ജനതയുടെ ദുരിതത്തിനുമേല്‍ ഇനിയും ലോകരാഷ്ട്രങ്ങളുടെ ഗൗരവമായ ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ സമാനതകളില്ലാത്ത മറ്റൊരു ദുരന്തത്തിന്റെ ചിത്രമാകും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇവിടെ ഉണ്ടാവുക.
ശ്രീജിത് കൃഷ്ണന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Latest News
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top