വന്ദേമാതരം
Sunday, November 28, 2021 2:07 AM IST
ദേശഭക്തി ഗാനങ്ങളിൽ ഏറ്റവും പ്രസിദ്ധമാണ് വന്ദേ മാതരം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ നാൾവഴികളിലെ ഏറ്റവും വലിയ ഉൗർജ സ്രോതസായിരുന്നു ഈ ഗാനം എന്നു തന്നെ പറയാം. ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയാണ് വന്ദേ മാതരം എഴുതിയത്. ദേശ് എന്ന രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനത്തിന് സംസ്കൃതത്തിന്‍റെ സ്വാധീനം ധാരാളമായുണ്ട്. 1876 ൽ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്ക് കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്.

അക്കാലത്ത്‌ ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിച്ച് രാജ്ഞിയെ ദൈവം രക്ഷിക്കട്ടെ എന്ന ഗാനം ആലപിക്കാൻ എല്ലാവരെയും നിർബന്ധിച്ചിരുന്നു. ഈ നിബന്ധനയോടുള്ള പ്രതിഷേധമാണ് ഈ ഗാനരചനയ്ക്കു പിന്നിലെന്ന് കരുതപ്പെടുന്നു. 1882 ൽ പുറത്തിറങ്ങിയ ആനന്ദ്മഠ് എന്ന പുസ്തകത്തിലാണ് ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്.


ജുദുനാഥ് ഭട്ടാചാര്യ സംഗീത സംവിധാനം നിർവഹിച്ചു. സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായുള്ള റാലികളിലും പ്രക്ഷോഭങ്ങളിലും ഇതു പാടി ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചിരുന്നു. ഇടയ്ക്ക് ബ്രിട്ടീഷുകാർ ഈ ഗാനം പാടുന്നത് നിരോധിക്കുകപോലും ചെയ്തു.1896 ൽ കോൽക്കത്തയിൽ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോറാണ് ഈ ഗാനം ആദ്യമായി ഒരു പൊതുവേദിയിൽ ആലപിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.