വിജയങ്ങളുടെയും വേദനകളുടെയും വകഭേദങ്ങൾ
Thursday, December 30, 2021 1:28 AM IST
കോവിഡ് വകഭേദങ്ങൾക്ക് മുന്നിൽ പകച്ചും പരിഭ്രമിച്ചും നിന്ന ഒരു വർഷം കൂടിയാണ് കടന്നുപോകുന്നത്. 2021 എന്ന വർഷം ഓർമയിൽ സൂക്ഷിക്കാൻ വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ കാലവും വർക്ക് ഫ്രം ഹോം രീതികളും പിന്നെ സാധാരണക്കാർ നേരിട്ട അതിജീവന പ്രതിസന്ധികളും ഒക്കെത്തന്നെയാണ് ബാക്കി. കോവിഡിന്‍റെ ഒമിക്രോണ്‍ എന്ന പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ ഡൽഹി ഭാഗിക ലോക്ക് ഡൗണിലേക്ക് കടന്നു കഴിഞ്ഞു.

സ്കൂളുകളും കോളജുകളും തിയേറ്ററുകളും കായിക കേന്ദ്രങ്ങളും വീണ്ടും അടച്ചു. ആരാധനാലയങ്ങളിൽ സന്ദർശകർക്കു വിലക്കായി. വിവാഹങ്ങൾ വെറും 20 പേരെ മാത്രം പങ്കെടുപ്പിച്ചു വീട്ടിൽ വെച്ചു നടത്തിയാൽ മതിയെന്ന ഉത്തരവും ഇറങ്ങി. കരുതലിന്‍റെയും കാത്തിരിപ്പിന്‍റെയും നടുവിലേക്ക് കോവിഡ് പ്രതിരോധത്തിനായി പുതിയ രണ്ടു മരുന്നുകൾക്കുകൂടി അംഗീകാരം ലഭിച്ചു. കോവിഡ് പ്രതിരോധത്തിനായി മുൻനിര-ആരോഗ്യ പ്രവർത്തകർക്കും മറ്റ് അസുഖങ്ങൾ ഉള്ള 60നു മുകളിൽ പ്രായമുള്ളവർക്കും മൂന്നാമത്തെ ഡോസ് കോവിഡ് വാക്സിൻ കരുതൽ ഡോസ് ആയി നൽകാൻ തീരുമാനിച്ചു. അതോടൊപ്പം തന്നെ 15നും 18നും ഇടയിലുള്ള കൗമാരക്കാർക്കും കോവിഡ് വാക്സിൻ നൽകാൻ തീരുമാനിച്ചു. ഒന്നാം തരംഗത്തിന്‍റെ പിന്നാലെ ഇന്ത്യയിൽ വീശിയടിച്ച കോവിഡ് രണ്ടാം തരംഗം നിരവധി പേരുടെ ജീവനെടുത്തു.

പ്രാണനുവേണ്ടി പരക്കംപാച്ചിൽ

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം പ്രാണവായുവിനുവരെ ക്ഷാമം നേരിട്ടു. ഓക്സിജൻ ക്ഷാമം കാരണം നിരവധി പേരാണ് ഡൽഹിയിൽ ഉൾപ്പെടെ ആശുപത്രിയിൽ മരിച്ചത്. ഓക്സിജൻ സിലിണ്ടറുമായി നീണ്ട വരികളിൽ ആളുകൾ കാത്തു നിൽക്കുന്ന ദാരുണ ദൃശ്യത്തിനുകൂടി കടന്നു പോകുന്ന വർഷം സാക്ഷ്യം വഹിക്കേണ്ടി വന്നു.

കഴിഞ്ഞ മേയ് മാസം ഡൽഹിയിലെ ശ്മശാനങ്ങളിൽ എരിഞ്ഞടങ്ങാൻ ഉൗഴം കാത്തു കിടന്ന മൃതദേഹങ്ങളുടെ കാഴ്ചയായിരുന്നു മറ്റൊരു ദുഖം. 20 മണിക്കൂറിലേറെയാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾ തങ്ങളുടെ ഉറ്റവരുടെ അന്ത്യകർമങ്ങൾക്കായി കാത്തിരുന്നത്. പല ശ്മശാനങ്ങളിലും ഒറ്റ ദിവസം നൂറിലേറെ ചിതകളാണ് എരിഞ്ഞത്. രാപ്പകൽ ഭേദമില്ലാതെ ശ്മശാനങ്ങളിൽ തുടർച്ചയായി ചിതകൾ എരിഞ്ഞു കത്തി. ഇതിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പകർത്തിയ റോയിട്ടേഴ്സ് ഫോട്ടോഗ്രഫർ ഡാനിഷ് സിദ്ദിക്കി പിന്നീട് അഫ്ഗാനിസ്ഥാനിൽ ഭീകരരുടെ വെടിയേറ്റു മരിച്ചതും പോയ വർഷം ഇന്ത്യയുടെ ദുഃഖമായി.

കർഷകസമര വിജയം

കർഷക സമരത്തിന്‍റെ വിജയത്തെക്കുറിച്ചും അതിന്‍റെ നാൾവഴികളെക്കുറിച്ചും അടയാളപ്പെടുത്താതെ 2021ന്‍റെ ചരിത്രം ഒരിക്കലും പൂർത്തിയാകില്ല. കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തികളിൽ തന്പടിച്ചു സമരം ചെയ്ത കർഷകർ ഒരു വർഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് തങ്ങളുടെ ലക്ഷ്യം നേടിയെടുത്തത്. കർഷകരുടെ ഉറച്ച മനസിനു മുന്നിൽ മുട്ടു മടക്കേണ്ടി വന്ന നരേന്ദ്ര മോദി സർക്കാരിന് ഒടുവിൽ മൂന്നു കാർഷിക നിയമങ്ങളും പാർലമെന്‍റിൽ മറ്റൊരു നിയമം പാസാക്കി പിൻവലിക്കേണ്ടി വന്നു. സമരം അവസാനിപ്പിച്ച കർഷകർ ഡൽഹി അതിർത്തികളായ സിങ്കു, തിക്രി, ഗാസിപ്പൂർ അതിർത്തികളിൽ നിന്നു ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു മടങ്ങി.

കഴിഞ്ഞ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ കർഷകർ ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടർ മാർച്ച് അക്രമാസക്തമായിരുന്നു. ചെങ്കോട്ടയിലേക്ക് ഇരച്ചു കയറിയ പ്രതിഷേധക്കാർക്കിടയിൽനിന്നു യുവാക്കൾ കോട്ടയിലെ കൊടിമരത്തിൽ സിക്ക് പതാക കെട്ടുകയും ചെയ്തു. നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പംതന്നെ തങ്ങൾ ഉന്നയിച്ച മറ്റ് അടിസ്ഥാന ആവശ്യങ്ങൾ കൂടി അംഗീകരിക്കാമെന്ന് രേഖാമൂലം സർക്കാരിന്‍റെ പക്കൽനിന്ന് ഉറപ്പെഴുതി വാങ്ങിച്ചിട്ടാണ് കർഷകർ സമരം അവസാനിപ്പിച്ചത്.

ഏതെങ്കിലും ഘട്ടത്തിൽ സർക്കാർ വാക്കു മാറ്റുകയാണെങ്കിൽ കടുത്ത സമരമുറകളുമായി തലസ്ഥാനത്തേക്കു മടങ്ങി വരുമെന്ന മുന്നറിയിപ്പു നൽകിയാണ് കർഷകർ മടങ്ങിയിരിക്കുന്നത്. സമരം അവസാനിപ്പിച്ചു മടങ്ങിയ കർഷകർക്കു മീതെ പ്രവാസി ഇന്ത്യക്കാർ ചാർട്ടർ ചെയ്ത വിമാനത്തിൽ നിന്നു പുഷ്പവൃഷ്ടി നടത്തിയതുൾപ്പെടെ ഈ പ്രക്ഷോഭം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത സമരം എന്ന പേരിൽ എഴുതിച്ചേർക്കപ്പെട്ടു.

സമരം അവസാനിക്കുന്നതിന് ഏതാനും നാൾ മുൻപ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർക്കു നേരേ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം പാഞ്ഞുകയറി നാലു കർഷകരും തുടർന്നുണ്ടായ സംഘർഷത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പടെ നാലുപേരും കൊല്ലപ്പെട്ടു. മുഖ്യപ്രതിസ്ഥാനത്തായ മന്ത്രിയുടെ മകൻ ജയിലിലാണ്. റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണ്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.

വേദനയായി ബിപിൻ റാവത്ത്

ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാ തലവനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽ പെട്ട് 14 പേർ മരിച്ചതാണ് രാജ്യം ഇനിയും മുക്തി നേടിയിട്ടില്ലാത്ത മറ്റൊരു ദുരന്തം. ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും അടക്കം ഹെലികോപ്ടറിൽ ഉണ്ടായിരുന്ന എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടു. അപകടത്തെ അതീജീവിച്ചു എങ്കിലും ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗ് പിന്നീട് ആശുപത്രിയിൽ മരിച്ചു. മലയാളിയായ തൃശൂർ സ്വദേശി പ്രദീപും അപകടത്തിൽ മരിച്ചു. ഇവർക്കു പുറമേ ബ്രിഗേഡിയൽ ലഖ്ബീന്ദർ സിംഗ് ലിഡ്ഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, വിംഗ് കമാൻഡർ പ്രഥ്വി സിംഗ് ചൗഹാൻ, സ്ക്വാഡ്രൻ ലീഡർ കുൽദീപ് സിംഗ്, ജൂനിയർ വാറന്‍റ് ഓഫീസർമാരായ റാണാ പ്രതാപ് ദാസ്, ഹവീൽദാർ സപ്പൽ റായ്, നായിക് ഗുർസേവക് സിംഗ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായി തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്.


പെഗാസസ് ചാരക്കണ്ണ്

മുൻ സുപ്രീംകോടതി ജഡ്ജിമാരുടെയും മന്ത്രിമാരുടെയും മാധ്യമ പ്രവർത്തകരുടെയും അടക്കം ഫോണുകൾ ചോർത്തിയെന്ന ആരോപണമാണ് പോയ വർഷം വലിയ രാഷ്ട്രീയ-നിയമ യുദ്ധങ്ങൾക്കു വഴി തെളിച്ചത്. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു വിവരങ്ങൾ ചോർത്തി എന്ന ആരോപണത്തിൽ സുപ്രീംകോടതി ഉൾപ്പെടെ സർക്കാരിനെ വിമർശനത്തിന്‍റെ മുൻമുനയിൽ നിർത്തി.

പ്രതിപക്ഷം നിരന്തരം സർക്കാരിനെതിരേ വിമർശനങ്ങൾ കൊണ്ടു മൂടി. വിഷയം പരിശോധിക്കാൻ സുപ്രീംകോടതി ഒടുവിൽ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. മാധ്യമപ്രവർത്തകർ, അഭിഭാഷകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി പത്തോളം പേരാണ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ കോണ്‍ഗ്രസ് വിഷയം പാർലമെന്‍റിലും ഉന്നയിച്ചു.

രാഷ്‌ട്രീയക്കാറ്റിന്‍റെ മാറിവീശൽ

2021ൽ ബിജെപി നാലു സംസ്ഥാനങ്ങളിൽ തങ്ങളുടെ മുഖ്യമന്ത്രിമാരെ മാറ്റി പ്രതിഷ്ഠിച്ചു. കർണാടകയിൽ ബി.എസ് യെദ്യൂരപ്പയെ മാറ്റി പകരം ബസവരാജ് ബൊമ്മെയ്ക്ക് മുഖ്യമന്ത്രിക്കസേര നൽകി. ഉത്തരാഖണ്ഡിൽ തിരാത് സിംഗ് റാവത്തിനെ മാറ്റി പുഷ്കർ സിംഗ് ധാമിയെ നിയമിച്ചു. ഗുജറാത്തിൽ വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ നിയമിച്ചു. ആസാമിൽ സർബാനന്ദ സോനേവാളിനെ മാറ്റി ഹിമാന്ത ബിശ്വാസ് ശർമയെ നിയമിച്ചു.

പശ്ചിമ ബംഗാളിൽ ബിജെപിയുടെ പ്രതീക്ഷകളെ കടപുഴക്കിയെറിഞ്ഞു മമത ബാനർജിയും തൃണമൂൽ കോണ്‍ഗ്രസും നേടിയ വിജയമാണ് മറ്റൊരു ശ്രദ്ധേയ സംഭവം. ബംഗാളിൽ ബിജെപിക്കെതിരേ പ്രചാരണത്തിന് മമതയ്ക്കൊപ്പം കർഷക നേതാക്കളായ രാകേഷ് ടികായത് അടക്കം അണിനിരന്നിരുന്നു.

ഉത്തർപ്രദേശ്, പഞ്ചാബ് അടക്കം അടുത്തതായി നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സരിക്കാൻ കർഷകർ പുതിയ രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്നതും ബിജെപിക്കു വെല്ലുവിളി ഉയർത്തുന്നു.

അതേസമയം, കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ചോർന്നു പോയ കരുത്ത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പാർട്ടിയുടെ 139-ാം സ്ഥാപക ദിനത്തിൽ അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയർത്തുന്നതിനിടെ സേവാദൾ പ്രവർത്തകൻ കയറിൽ ഒന്ന് ആഞ്ഞു വലിച്ചപ്പോൾ കെട്ടു പൊട്ടി പതാക താഴെ വീണത് കോണ്‍ഗ്രസിന്‍റെ നിലവിലെ അവസ്ഥയാണെന്ന് പരിഹാസം ഉയർന്നു. അതിനിടെ രാഹുൽ ഗാന്ധി ജയ്പൂരിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേ നടത്തിയ ഹിന്ദു, ഹിന്ദുത്വ പരാമർശവും പാർട്ടിയെ വെട്ടിലാക്കി. കോണ്‍ഗ്രസ് മൃദു ഹിന്ദുത്വത്തിന്‍റെ വക്താക്കളാണെന്ന വിമർശനം ഉയർന്നു. രാഹുലിന്‍റെ ഹിന്ദു പരാമർശത്തിലേക്ക് വിരൽ ചൂണ്ടി കോണ്‍ഗ്രസുമായി നേരിട്ടൊരു സഖ്യവും വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം തീരുമാനം എടുത്തു. ബിജെപിയെ നേരിടാൻ കോണ്‍ഗ്രസിന്‍റെ കൈ പിടിക്കേണ്ടതില്ലെന്ന നിലപാട് തുടരാനും സിപിഎം തീരുമാനിച്ചു. കോണ്‍ഗ്രസിൽ നിന്ന് പ്രമുഖ നേതാക്കൾ അടക്കം കൂട്ടത്തോടെ തൃണമൂൽ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതും പാർട്ടിക്കു തിരിച്ചടിയാണ്.

ഫാ. സ്റ്റാൻ സാമിയുടെ വേർപാട്

ഭീമ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സാമി ജയിലിൽ മരിച്ചത് പോയ വർഷത്തിന്‍റെ മറ്റൊരു വേദനയാണ്. കടുത്ത രോഗ ബാധിതനായ അദ്ദേഹത്തിന് ചികിത്സ നിഷേധിച്ചു എന്ന ആരോപണം കോടതിയുടെ പരിഗണനയിൽ ഇരിക്കവേയായിരുന്നു വേർപാട്. പാർക്കിൻസണ്‍ രോഗമുള്ള അദ്ദേഹത്തിന് വെള്ളം കുടിക്കാൻ പ്രത്യേക ഗ്ലാസും സ്ട്രോയും നൽകണമെന്ന ആവശ്യം പോലും ആദ്യം ജയിൽ അധികൃതർ നിഷേധിച്ചിരുന്നു. ഫാ. സ്റ്റാൻ സാമിക്കുമേൽ എൻഐഎ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ പിൻവലിക്കണമെന്ന ആവശ്യം മുംബൈ കോടതിയുടെ പരിഗണനയിലാണ്. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക സുധ ഭരദ്വാജിന് അടുത്തയിടെ ജാമ്യം ലഭിച്ചിരുന്നു.

കായികരത്നങ്ങളുടെ തിളക്കം

ഒളിന്പിക്സിൽ ജാവലിൻ താരം നീരജ് ചോപ്രയ്ക്കു സ്വർണം ലഭിച്ചതായിരുന്നു ഇന്ത്യയുടെ പോയ വർഷത്തെ കായിക തിളക്കം. ഒളിന്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ വനിത രത്നങ്ങളും മികച്ച പോരാട്ടം കാഴ്ച വച്ചു തിളങ്ങി. ഭാരോദ്വഹനത്തിൽ സൈക്കോം മീരബായ് ചാനു വെള്ളി നേടി. 41 വർഷത്തിനുശേഷം ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ജർമനിയെ പരാജയപ്പെടുത്തി വെങ്കല മെഡൽ നേടി. ഇതിനു മുൻപ് 1980ൽ മോസ്കോ ഒളിന്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം സ്വർണം നേടിയിരുന്നു.

ബാഡ്മിന്‍റണിൽ പി.വി. സിന്ധു വെങ്കലം നേടി. ബോക്സർ ലവ്‌ലീന ബോറോഗോഹയിൻ വെങ്കലം നേടി. ഗുസ്തിയിൽ രവികുമാർ ദാഹിയ വെള്ളി നേടി. ഇന്ത്യയുടെ പറക്കും സിംഗ് മിൽക്ക സിംഗ് കോവിഡ് ബാധിച്ചു മരിച്ചതാണ് കായിക ഭൂമിയിൽ നിന്നുള്ള പോകുന്ന വർഷത്തെ ദുഖവാർത്ത.

സെബി മാത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.