Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
വെറുപ്പിന്റെ മുറിവുകളും യുദ്ധവും
“ശത്രുത അവസാനിപ്പിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. യുദ്ധം ചെയ്യാൻ നിങ്ങൾ വളരെ ക്ഷീണിതനായതുകൊണ്ടല്ല, മറിച്ച് യുദ്ധം സാരാംശത്തിൽ മോശമായതിനാലാണ്.” ആത്മകഥയിൽ മഹാത്മാഗാന്ധി പറഞ്ഞതാണിത്. “യുദ്ധവിരുദ്ധ പ്രകടനങ്ങളിൽ എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് ഒരിക്കൽ എന്നോടു ചോദിച്ചു. അങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് ഞാൻ പറഞ്ഞു. എന്നാലൊരു സമാധാന റാലി ഉണ്ടായാലുടൻ ഞാൻ അവിടെയെത്തും.”- വിശുദ്ധ മദർ തെരേസയുടെ ഈ വാക്കുകളിലെ സന്ദേശം അമൂല്യമാണ്.
മുൻ അമേരിക്കൻ പ്രസിഡന്റും രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യസേനയുടെ സൈനിക മേധാവിയുമായിരുന്ന ഡ്വൈറ്റ് ഡേവിഡ് ഐസനോവറിന്റെ വാക്കുകളിലും യുദ്ധത്തിനെതിരായ മുന്നറിയിപ്പുണ്ട്. “യുദ്ധത്തെ വെറുക്കുന്നു. ജീവിച്ചിരുന്ന ഒരു സൈനികനേ ഇതു പറയാനാകൂ. യുദ്ധത്തിന്റെ ക്രൂരത, വ്യർത്ഥത, വിഡ്ഢിത്തം എന്നിവ കണ്ട ഒരാൾ എന്ന നിലയിലാണിതു പറയുന്നത്.” വിശക്കുന്നവർ, ഭക്ഷണവും വസ്ത്രവും ലഭിക്കാത്തവർ, തണുപ്പിൽ വിഷമിക്കുന്നവർ തുടങ്ങിയവരിൽ നിന്നുള്ള മോഷണമാണ് ലോകത്തു നിർമിക്കുന്ന ഓരോ തോക്കും യുദ്ധക്കപ്പലും റോക്കറ്റും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത് എത്രയോ ശരിയാണ്.
കൊല്ലപ്പെടുന്നത് മനുഷ്യത്വം
യുക്രെയ്നിലെ റഷ്യൻ ആക്രമണം രണ്ടു മാസവും അഞ്ചു ദിവസവും പിന്നിട്ടു. സമാധാനം ഇപ്പോഴും അകലെയാണ്. യുദ്ധത്തിൽ പതിനായിരത്തിലേറെ സൈനികരും മൂവായിരത്തോളം പൊതുജനങ്ങളും കൊല്ലപ്പെട്ടതായാണ് അമേരിക്കയുടെ കണക്ക്. കഴിഞ്ഞ 21 വരെ 2,899 സാധാരണ ജനങ്ങളുടെ ജീവൻ പൊലിഞ്ഞുവെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ടു ചെയ്തു. നാലായിരത്തിലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതേവരെ 2,435 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷണർ സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടു മാസത്തിൽ 3,819 പേർ മരിച്ചതായി യുക്രെയ്ൻ സർക്കാർ പറയുന്നു. റഷ്യയുടെ 317 സൈനിക ഓഫീസർമാരും 1,756 സൈനികരും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. 1,351 സൈനികർ മരിച്ചതായും 3,827 സൈനികർക്കു പരിക്കേറ്റതായും റഷ്യ സമ്മതിച്ചു. പല തരത്തിലുള്ള മറ്റു വൻ നാശനഷ്ടങ്ങൾ വേറെ. ശേഷിച്ചവരുടെ ജനജീവിതം ദുഃസഹമായി തുടരുന്നു.
മനുഷ്യർ മാത്രമല്ല, മനുഷ്യത്വമാണ് യുദ്ധത്തിൽ മരിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം ലോകരാജ്യങ്ങളെയെല്ലാം ബാധിച്ചു. രണ്ടു വർഷമായ, കോവിഡ് മഹാമാരി വരുത്തിവച്ച കൊടിയ ദുരിതങ്ങൾക്കു പിന്നാലെയാണിത്. നേരിട്ടും അല്ലാതെയും യുദ്ധം വരുത്തിവയ്ക്കുന്ന സംഘർഷവും പ്രതിസന്ധിയും അനന്തരഫലങ്ങളും ഒരുവശത്ത്. റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നടപ്പാക്കിയ കടുത്ത ഉപരോധത്തിന്റെ ആഘാതം അവശ്യസാധനങ്ങളുടെ വിലകളെ വരെ ബാധിച്ചു. ആഗോള സന്പദ്വ്യവസ്ഥയും സമാധാനവും പ്രതിസന്ധിയിലായി.
ഇടിത്തീയാകുന്ന ഇന്ധനവില
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരാണു റഷ്യ. ലോകത്താകെയുള്ള മൊത്തം ഊർജ വിതരണത്തിന്റെ ഏകദേശം മൂന്നിലൊന്നു റഷ്യയിൽനിന്നാണ്. യുക്രെയ്നിലൂടെയായിരുന്നു ഇതിൽ വലിയ പങ്ക്. ലോകത്തിലെ മൊത്തം നിയോണ്‍ വാതക വിതരണത്തിന്റെ 90 ശതമാനവും റഷ്യയാണ്. അർധചാലക (സെമികണ്ടക്ടർ) ചിപ്പുകളുടെ നിർമാണത്തിന് നിയോണ്‍ വാതകം അനിവാര്യമാണ്. ഇന്ത്യയിലും ഇപ്പോൾ ചിപ്പുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വില കൂടാൻ ഇതു കാരണമാകും.
വാഹനങ്ങൾ മുതൽ നിർമാണ മേഖലവരെയുള്ളവർക്ക് ആവശ്യമുള്ള പ്രധാന ലോഹങ്ങളുടെ അന്താരാഷ്ട്ര വിപണികളും റഷ്യൻ കുത്തകകളാണു നിയന്ത്രിക്കുന്നത്. പലതിന്റെയും ആഗോള വിതരണം തടസപ്പെട്ടതു വിലകൾ കൂട്ടാനിടയാക്കും. ഫാർമസ്യൂട്ടിക്കൽ കന്പനികളെയും റഷ്യൻ അധിനിവേശം വരും ദിവസങ്ങളിൽ ബാധിക്കും. മരുന്നുകളുടെ വില കൂട്ടാൻ ഇതു കന്പനികൾ മറയാക്കും.
ഇന്ത്യയിലും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ആഘാതം വ്യക്തമാണ്. പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്നതാണ് ഇന്ധനവില വർധന. ബസ്, ടാക്സി, ഓട്ടോറിക്ഷ മുതലുള്ള ചാർജുകളും സാധാരണക്കാരെ വലയ്ക്കുകയാണ്. സംസ്ഥാനങ്ങളെ പഴിപറഞ്ഞ് തടിതപ്പാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചത്. കുറഞ്ഞ നിരക്കിൽ റഷ്യയിൽനിന്നു കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ ഗുണഫലം പോലും മോദി സർക്കാർ ജനങ്ങൾക്കു നൽകുന്നില്ല.
ക്രൂഡ് ഓയിൽ വില രണ്ടു വർഷത്തോളം കുത്തനെ ഇടിഞ്ഞപ്പോൾ നികുതിയും വിലയും കൂട്ടി കൊള്ളലാഭം ഉണ്ടാക്കിയ കേന്ദ്രസർക്കാരിന് ഇപ്പോഴത്തെ വിലക്കയറ്റത്തിൽ കൈകഴുകാനാകില്ല. കഴിയുന്ന നികുതി ഇളവു നൽകാൻ സംസ്ഥാന സർക്കാരും തയാറായില്ല. പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാരുകൾ.
സുരക്ഷിതപാത വിടാതെ ഇന്ത്യ
യുക്രെയ്നിലെ യുദ്ധം ആഗോള ക്രമത്തെ മാറ്റിമറിച്ചു. വൻശക്തികളുടെ മേധാവിത്വം പഴയപോലെ ഏശുന്നില്ല. ഇന്ത്യയുടെ വെല്ലുവിളികളും അവസരങ്ങളും കൂടിയിട്ടുമുണ്ട്. റഷ്യ അടുത്ത സഖ്യകക്ഷിയായതിനാൽ ഇന്ത്യ ജാഗ്രത പാലിക്കണം. മറുപക്ഷത്തുള്ള അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമെല്ലാം ഇന്ത്യക്ക് ഒരുപോലെ വേണ്ടവരാണ്. റഷ്യക്കു സഹായകരമായ നിലപാടെടുക്കുന്ന ചൈനയെ പാടെ പിണക്കാനോ, അപ്പാടെ വിശ്വസിക്കാനോ കഴിയില്ല.
ഇതുവരെ സുരക്ഷിതമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. റഷ്യക്കെതിരായ യുഎന്നിലെ പ്രമേയങ്ങളിൽനിന്നു വിട്ടുനിന്നു. പക്ഷേ, ഇനിയുള്ള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ കഴിയുമോയെന്നതാണു പ്രധാനം. "എവിടേക്കാണു പോകുന്നതെന്നു നിങ്ങൾക്കറിയില്ലെങ്കിൽ, എല്ലാ വഴികളും നിങ്ങളെ എവിടെയും എത്തിക്കില്ല' എന്ന് അമേരിക്കയുടെ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗർ പറഞ്ഞതാണു ശരി. അമേരിക്കയുടെ കടുത്ത ശത്രുവോ അടുത്ത മിത്രമോ ആകുന്നതും അപകടകരമാണെന്നും കിസിംഗർ പറഞ്ഞതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും ഓർമിക്കാതിരിക്കില്ല.
ബഹുധ്രുവ ലോകത്ത് ശത്രുക്കളില്ല
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കൻ മേധാവിത്വമുള്ള ലോകക്രമം സ്ഥാപിതമായി. ഐക്യരാഷ്ട്രസഭ, ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവയും സബ്സിഡികളും എല്ലാം അമേരിക്കയെ ലോകശക്തിയാക്കി. സോവ്യറ്റ് യൂണിയൻ മറുവശത്തും ശക്തമായിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചേരിചേരാ നയം ഇന്ത്യക്കു നേട്ടമായി. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് റഷ്യയോട് അടുത്തെങ്കിലും അമേരിക്കയെ തള്ളിയില്ല.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷവും റഷ്യയുമായി ഇന്ത്യ മികച്ച ബന്ധം തുടർന്നു. ഡോ. മൻമോഹൻ സിംഗും നരേന്ദ്ര മോദിയുമാണ് അമേരിക്കയോടു ചങ്ങാത്തം കൂട്ടിയത്. സൈനിക, സാന്പത്തിക ശക്തിയായി ചൈന മേൽക്കോയ്മ നേടിയത് അമേരിക്കയെ മാത്രമല്ല, ഇന്ത്യയെയും വെട്ടിലാക്കി.
റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടെ വീണ്ടും ലോകക്രമത്തിൽ ചലനങ്ങളുണ്ടായി. ഇന്ത്യയെ ചൈന ആക്രമിച്ചാൽ രക്ഷിക്കാൻ അമേരിക്കയോ, റഷ്യയോ കൂടെയുണ്ടാകില്ലെന്നു ബോധ്യപ്പെട്ടു. ഇന്ത്യയെക്കാൾ പലമടങ്ങ് ശക്തമായ ചൈനയെ ഒറ്റയ്ക്കു പ്രതിരോധിക്കുക എളുപ്പവുമാകില്ല. ചൈനയെ പിണക്കാതെ റഷ്യ, അമേരിക്ക, യൂറോപ്പ്, ഗൾഫ്, ഏഷ്യ, ഓസ്ട്രേലിയ ബന്ധം ശക്തിപ്പെടുത്താതെ ഇന്ത്യക്കു രക്ഷയില്ല. ബഹുധ്രുവലോകത്തിൽ ആരും ശത്രുക്കളല്ല. അയൽരാജ്യങ്ങളുമായുള്ള സഹകരണവും സമാധാനവും അനിവാര്യമാണ്. ആഭ്യന്തരമായ സമാധാനവും സഹവർത്തിത്വവും അത്രതന്നെ പ്രധാനമാണ്. എല്ലാം കച്ചവടക്കണ്ണിൽ
സാന്പത്തിക വളർച്ചയിലൂടെ ആഗോളശക്തിയാകാനുള്ള പ്രബല രാജ്യങ്ങളുടെ തത്രപ്പാടുകൾ പ്രകടമാണ്. കച്ചവട കണ്ണോടെയാണ് എല്ലാം. യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൻഡെർ ലെയ്നും ഇന്ത്യയിലെത്തിയതു മാത്രം മതിയാകും ഇതു മനസിലാക്കാൻ. പ്രധാനമന്ത്രി മോദി തിങ്കളാഴ്ച മുതൽ ജർമനി, ഡെൻമാർക്, ഫ്രാൻസ് സന്ദർശനത്തിനു പോകുന്നതിന്റെ ലക്ഷ്യവും വ്യക്തമാണ്.
സാന്പത്തിക വളർച്ചയോടൊപ്പം കൂടുതൽ ആണവ രാജ്യങ്ങളുടെ ആവിർഭാവവും ലോകഗതി മാറ്റിമറിച്ചു. ശാസ്ത്ര-സാങ്കേതിക കുതിപ്പുകളും രാജ്യങ്ങളുടെ ശക്തിയിൽ വലിയ പങ്കു വഹിക്കുന്നു. നൂതന സാങ്കേതികവിദ്യയും ശാസ്ത്രവും വികസിപ്പിക്കുന്നതിൽ പരാജയപ്പെടുകയും മനുഷ്യവിഭവ ശേഷി പാഴാക്കുകയും ചെയ്താൽ രാജ്യം തോൽക്കും. സാങ്കേതികവിദ്യകളിലെ മികവ് ഇസ്രയേലിനു കരുത്താണ്.
യുക്രെയ്ൻ ആക്രമിക്കപ്പെട്ടപ്പോൾ പ്രത്യാക്രമണത്തിനു അമേരിക്കയും നാറ്റോ സഖ്യസേനയും തയാറായില്ല. അതുണ്ടാകില്ലെന്നു വ്യക്തവുമായിരുന്നു. ഐക്യരാഷ്ട്രസഭ കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങി. യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളുമെല്ലാം കടലിലെറിയപ്പെട്ടു. ഐക്യരാഷ്ട്രസഭ വീണ്ടും പ്രസക്തമാകുമെന്ന പ്രതീക്ഷ മാത്രമാണു ബാക്കി. ഭാവിയിലും ദുർബല രാജ്യങ്ങൾ ആക്രമിക്കപ്പെടാനുള്ള സാധ്യതകൾ കൂടി.
ഭിന്നതകളല്ല, വേണ്ടത് ഐക്യം
വിദേശ നയത്തിലെ ചെറിയ പാളിച്ചപോലും ഇന്ത്യക്കു ദോഷമാകും. സൈനികശക്തികൊണ്ടു മാത്രം സുരക്ഷയും സമാധാനവും വളർച്ചയും നേടാനാകില്ല. രാഷ്ട്രീയ, ഭരണ സ്ഥിരതയും ഭരണഘടനയുടെ പൂർണ വാഴ്ചയും പ്രധാനമാണ്. ജാതീയവും മതപരവും പ്രാദേശികവുമായ ഭിന്നതകളെ ഇല്ലാതാക്കി ഏകമനസുള്ള കരുത്തുറ്റ രാജ്യമാകാതെ ഇന്ത്യക്കു മുന്നേറാനാകില്ല.
ഭിന്നിപ്പുകളുടെയും വെറുപ്പിന്റെയും രാഷ്ട്രീയം ഇന്ത്യയുടെ കരുത്തു ചോർത്തും. സമാധാനവും സഹവർത്തിത്വവും കൂടിയേ തീരൂ. രാജ്യ പുരോഗതിയും വികസനവും വളർച്ചയും ജനങ്ങളുടെ സമാധാനവും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാരുകൾ പ്രാമുഖ്യം നൽകുമെന്നു പ്രത്യാശിക്കാം.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പണക്കരുത്തിന്റെ മഹാനാടകം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ചേരിമാറ്റങ്ങളും കുതിരക്കച്ചവടങ്ങളും വിമതനീ
നാളികേര കർഷകർ ജീവിക്കേണ്ടേ?
പി. രാജേന്ദ്രപ്രസാദ്
കേരമഹിമയിൽ കേൾവികേ
ചുവപ്പുനാടകൾ അഴിയട്ടെ
ജോണ്സണ് വേങ്ങത്തടം
സർക്കാർ ഓഫീസ
മഹാപ്രതിസന്ധിയിൽ മഹാരാഷ്ട്ര
സെബി മാത്യു
കാൽ നൂറ്റാണ്ട് കാലത്തെ സഖ്യം
‘ഗ്യാസുപോയ’ അടുക്കളകൾ
സോനു തോമസ്
ഇന്ധന വിലവർധനയുടെ വാ
അത്രമേൽ ആകുലം അന്പൂരിയുടെ ആകാശം
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ - 6/ സിജോ പൈനാടത്ത്
രാത്രിയിൽ ഇനി ഓട്ടോറിക
തൊഴിലില്ലായ്മയും പ്രതിഷേധാഗ്നിയും
ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്
ഇടുക്കി മിടുക്കിയായാൽ ആർക്കാണു കുഴപ്പം?
“ഏലമലക്കാര്യത്തിനു പുത്തനായിട്ടു ആക്കിയിരിക്കുന്ന തഹസിൽദാര
സഞ്ചാരികള്‍ ഹാപ്പിയാണ് അവിടെ ജീവിക്കുന്നവരോ?
മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വര്‍ഗശത്രു...
അവയിലൂ
കേരളത്തിന്റെ ‘സുവർണ’കാലം
വർത്തമാനകാലത്തായാലും ഭൂതകാലത്തായാലും സുവർണകാലം എപ്പോഴും
‘തള്ളാണോ, തള്ള് ’?
അനന്തപുരി/ദ്വിജന്
കള്ളക്കടത്തു കേസിലെ പ്രതിയായ സ
സർക്കാർ കണ്ണുതുറന്നു കാണട്ടെ
1970ൽ സർക്കാരിന്റെ വികസനപദ്ധതിക്കുവേണ്ടി കൃഷിഭൂമി വിട്ടുനൽകി
അച്ഛൻ എന്നും അച്ഛൻതന്നെ
ഇന്ന് ലോകപിതൃദിനം
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമ
വയനാടിന്റെ വ്യാകുലങ്ങൾ
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ -2 / സിജോ പൈനാടത്ത്
‘താമരശേരി ചൊരം.
അഗ്നിപരീക്ഷയിൽ പുകഞ്ഞ്...
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
ഹ്രസ്വകാല സൈനിക നിയമന പദ്
കുടിയിറക്കത്തിനു കൂട്ടമണി?
“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമ
മതങ്ങൾ വിമർശിക്കപ്പെടുന്പോൾ
ചിന്തിക്കുന്ന മനുഷ്യരുള്ള സമൂഹങ്ങളിൽ മ
ജീവധര്മശാസ്ത്രം രണ്ടാം ശീതയുദ്ധത്തില്‍
മനുഷ്യജീവിതവുമായി വള
ലോക കേരളസഭ വീണ്ടും സമ്മേളിക്കുമ്പോള്‍
ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് ത
സന്യസ്തരെ ആർക്കാണു പേടി?
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ
മുഖ്യമന്ത്രിക്കു ഭയപ്പെടാനുണ്ടോ?
സാബു ജോണ്‍
ആരുടെയും വഴി തടയുന്ന പ്ര
പലായനമല്ല പോംവഴി
ഡോ. ഹിമ സുബിൻ മാത്യു , ജോസഫ് മാത്യു കൂനംതടത്തി
ക്രൈസ്തവപീഡനം: സംശയം ജനിപ്പിക്കുന്നു, ചില മാധ്യമങ്ങളുടെ നിശബ്ദത!
ക്രൈ സ്തവർക്കെതിരായ പീഡനങ്ങളും കൊലപാതകങ
മതാന്ധതയുടെ തിരിച്ചടി സൂക്ഷിക്കുക
ഭാരതീയ ജനതാ പാർട്ടിയുടെ രണ്ടു മുതിർന്ന വക്താക്കളു
ദൈവകൃപയുടെ നൂറു വർഷം
മോൺ. ജൻസൻ പുത്തൻവീട്ടിൽ
(വികാരി ജ
"സുൽത്താൻ’ ഭരണം
അനന്തപുരി /ദ്വിജന്
സ്വർണകള്ളക്കടത്ത് കേ
ഈ കളി തീക്കളി
സോനു തോമസ്
ഓൺലൈൻ ഗെയിം പബ്ജി കളിക്കാ
പരിസ്ഥിതിലോല മേഖല : സംസ്ഥാന താത്പര്യം സംരക്ഷിക്കും
എ.കെ. ശശീന്ദ്രന് (വനംമന്ത്രി)
സംസ്ഥാനത്തെ വന്യജീവി സങ്കേ
സഖ്യബലത്തിന്റെ കരുത്തിൽ ബിജെപി
ബിജെപി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വലിയ എതിർപ്പാണു ശിവസേന, തൃണമൂൽ കോണ്‍ഗ്രസ്,
പൊട്ടലും ചീറ്റലുമായി ബിജെപി
മതനിന്ദയ്ക്കെതിരേ ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രത
തലകറക്കം അവഗണിക്കരുത്, പേടിക്കരുത്
ആരോഗ്യമുള്ള ഒരാള്‍ക്കു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശരീരത്തെ എങ്ങനെ സന്തുലിത
കാർഷികോത്പന്ന സംഭരണം കാര്യക്ഷമമാക്കണം
സർക്കാർ തലത്തിൽ കാർഷികോത്പന്ന സംഭരണം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനം കർഷ
ഇന്ത്യയും ലോക വ്യാപാരസംഘടനയും
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ലോക
കെടുതികൾ അടങ്ങാതെ നോട്ടുനിരോധനം
അഡ്വ. ജി. സുഗുണൻ
2016 നവംബർ 8ന് അപ്ര
അഗ്നിച്ചിറകുകളിൽ കുടുംബങ്ങളിലേക്കിറങ്ങിയ വിശുദ്ധ മറിയം ത്രേസ്യ
സിസ്റ്റർ മരിയ ആന്റണി സിഎച്ച്എഫ്
നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ ഉണരാത്ത ലോകമനഃസാക്ഷി
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
ദിനംപ്രതി വർധിക്കുന്ന ക്രിസ്തീയ വംശഹത്യ
തോമസുകുട്ടി ഒരു റബർ മുതലാളിയാണ്!
കെ.ആർ. പ്രമോദ്
അതിരാവിലെ തോമസുകുട്ടി നല്ല ഉറ
അഭിമാനം, ഈ വനിതാരത്നങ്ങൾ
“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ
ബഫർ സോൺ എന്ന മരണമണി
ഗോദവർമൻ തി
കേരള സഭാനവീകരണം 2022-2025
കേരള കത്തോലിക്കാസഭ ഒരു നവീകര
മണ്ണിൽ ജീവിക്കുന്നവൻ മണ്ണിനെ മറക്കരുത്
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
പരുമലയുടെ
തോറ്റത് ജോ അല്ല, ക്യാപ്റ്റൻ
അനന്തപുരി/ ദ്വിജന്
സെഞ്ചുറി അടിക്കുവാൻ ക്യാപ്റ്റൻതന്നെ കളത്തിലിറങ്ങി
അപരനെക്കുറിച്ച് കരുതലുള്ളവരാകുക
വിനോദ് നെല്ലയ്ക്കൽ
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെയും ലോകാരോ
എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ
കെ. രാജന് (റവന്യു മന്ത്രി)
സ്വന്തമായി ഒരു
തോക്കിന് മുനയിൽ അമേരിക്ക
അമേരിക്കയിലെ സ്കൂളുകളിലും പൊതു ഇടങ്ങളിലും ആ
അനുസ്വാരവും വിസർഗവും സ്വരങ്ങളല്ല
മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണത്തെക്
ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിൽ മാറ്റത്തിനു സമയമായി
നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിവഴി 2019 ജന
വ്യവസായമാകുന്ന കൃഷി
രാജ്യത്തു കൃഷി ഒരു വ്യവസായമായി ഉയർന്നു
Latest News
കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഇ.പി. ജയരാജൻ
ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി; ഇനി കിയ കാർണിവലിലേക്ക്
ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിൻഡെ; സർക്കാർ രൂപീകരണം ചർച്ചയായി
സ്ഥിരംപല്ലവി..! തൃക്കാക്കര തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം
നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു
Latest News
കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഇ.പി. ജയരാജൻ
ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി; ഇനി കിയ കാർണിവലിലേക്ക്
ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിൻഡെ; സർക്കാർ രൂപീകരണം ചർച്ചയായി
സ്ഥിരംപല്ലവി..! തൃക്കാക്കര തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം
നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top