Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വെറുപ്പിന്റെ മുറിവുകളും യുദ്ധവും
Friday, April 29, 2022 11:44 PM IST
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
“ശത്രുത അവസാനിപ്പിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. യുദ്ധം ചെയ്യാൻ നിങ്ങൾ വളരെ ക്ഷീണിതനായതുകൊണ്ടല്ല, മറിച്ച് യുദ്ധം സാരാംശത്തിൽ മോശമായതിനാലാണ്.” ആത്മകഥയിൽ മഹാത്മാഗാന്ധി പറഞ്ഞതാണിത്. “യുദ്ധവിരുദ്ധ പ്രകടനങ്ങളിൽ എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് ഒരിക്കൽ എന്നോടു ചോദിച്ചു. അങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് ഞാൻ പറഞ്ഞു. എന്നാലൊരു സമാധാന റാലി ഉണ്ടായാലുടൻ ഞാൻ അവിടെയെത്തും.”- വിശുദ്ധ മദർ തെരേസയുടെ ഈ വാക്കുകളിലെ സന്ദേശം അമൂല്യമാണ്.
മുൻ അമേരിക്കൻ പ്രസിഡന്റും രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യസേനയുടെ സൈനിക മേധാവിയുമായിരുന്ന ഡ്വൈറ്റ് ഡേവിഡ് ഐസനോവറിന്റെ വാക്കുകളിലും യുദ്ധത്തിനെതിരായ മുന്നറിയിപ്പുണ്ട്. “യുദ്ധത്തെ വെറുക്കുന്നു. ജീവിച്ചിരുന്ന ഒരു സൈനികനേ ഇതു പറയാനാകൂ. യുദ്ധത്തിന്റെ ക്രൂരത, വ്യർത്ഥത, വിഡ്ഢിത്തം എന്നിവ കണ്ട ഒരാൾ എന്ന നിലയിലാണിതു പറയുന്നത്.” വിശക്കുന്നവർ, ഭക്ഷണവും വസ്ത്രവും ലഭിക്കാത്തവർ, തണുപ്പിൽ വിഷമിക്കുന്നവർ തുടങ്ങിയവരിൽ നിന്നുള്ള മോഷണമാണ് ലോകത്തു നിർമിക്കുന്ന ഓരോ തോക്കും യുദ്ധക്കപ്പലും റോക്കറ്റും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത് എത്രയോ ശരിയാണ്.
കൊല്ലപ്പെടുന്നത് മനുഷ്യത്വം
യുക്രെയ്നിലെ റഷ്യൻ ആക്രമണം രണ്ടു മാസവും അഞ്ചു ദിവസവും പിന്നിട്ടു. സമാധാനം ഇപ്പോഴും അകലെയാണ്. യുദ്ധത്തിൽ പതിനായിരത്തിലേറെ സൈനികരും മൂവായിരത്തോളം പൊതുജനങ്ങളും കൊല്ലപ്പെട്ടതായാണ് അമേരിക്കയുടെ കണക്ക്. കഴിഞ്ഞ 21 വരെ 2,899 സാധാരണ ജനങ്ങളുടെ ജീവൻ പൊലിഞ്ഞുവെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ടു ചെയ്തു. നാലായിരത്തിലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതേവരെ 2,435 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷണർ സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടു മാസത്തിൽ 3,819 പേർ മരിച്ചതായി യുക്രെയ്ൻ സർക്കാർ പറയുന്നു. റഷ്യയുടെ 317 സൈനിക ഓഫീസർമാരും 1,756 സൈനികരും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. 1,351 സൈനികർ മരിച്ചതായും 3,827 സൈനികർക്കു പരിക്കേറ്റതായും റഷ്യ സമ്മതിച്ചു. പല തരത്തിലുള്ള മറ്റു വൻ നാശനഷ്ടങ്ങൾ വേറെ. ശേഷിച്ചവരുടെ ജനജീവിതം ദുഃസഹമായി തുടരുന്നു.
മനുഷ്യർ മാത്രമല്ല, മനുഷ്യത്വമാണ് യുദ്ധത്തിൽ മരിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം ലോകരാജ്യങ്ങളെയെല്ലാം ബാധിച്ചു. രണ്ടു വർഷമായ, കോവിഡ് മഹാമാരി വരുത്തിവച്ച കൊടിയ ദുരിതങ്ങൾക്കു പിന്നാലെയാണിത്. നേരിട്ടും അല്ലാതെയും യുദ്ധം വരുത്തിവയ്ക്കുന്ന സംഘർഷവും പ്രതിസന്ധിയും അനന്തരഫലങ്ങളും ഒരുവശത്ത്. റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നടപ്പാക്കിയ കടുത്ത ഉപരോധത്തിന്റെ ആഘാതം അവശ്യസാധനങ്ങളുടെ വിലകളെ വരെ ബാധിച്ചു. ആഗോള സന്പദ്വ്യവസ്ഥയും സമാധാനവും പ്രതിസന്ധിയിലായി.
ഇടിത്തീയാകുന്ന ഇന്ധനവില
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരാണു റഷ്യ. ലോകത്താകെയുള്ള മൊത്തം ഊർജ വിതരണത്തിന്റെ ഏകദേശം മൂന്നിലൊന്നു റഷ്യയിൽനിന്നാണ്. യുക്രെയ്നിലൂടെയായിരുന്നു ഇതിൽ വലിയ പങ്ക്. ലോകത്തിലെ മൊത്തം നിയോണ്‍ വാതക വിതരണത്തിന്റെ 90 ശതമാനവും റഷ്യയാണ്. അർധചാലക (സെമികണ്ടക്ടർ) ചിപ്പുകളുടെ നിർമാണത്തിന് നിയോണ്‍ വാതകം അനിവാര്യമാണ്. ഇന്ത്യയിലും ഇപ്പോൾ ചിപ്പുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വില കൂടാൻ ഇതു കാരണമാകും.
വാഹനങ്ങൾ മുതൽ നിർമാണ മേഖലവരെയുള്ളവർക്ക് ആവശ്യമുള്ള പ്രധാന ലോഹങ്ങളുടെ അന്താരാഷ്ട്ര വിപണികളും റഷ്യൻ കുത്തകകളാണു നിയന്ത്രിക്കുന്നത്. പലതിന്റെയും ആഗോള വിതരണം തടസപ്പെട്ടതു വിലകൾ കൂട്ടാനിടയാക്കും. ഫാർമസ്യൂട്ടിക്കൽ കന്പനികളെയും റഷ്യൻ അധിനിവേശം വരും ദിവസങ്ങളിൽ ബാധിക്കും. മരുന്നുകളുടെ വില കൂട്ടാൻ ഇതു കന്പനികൾ മറയാക്കും.
ഇന്ത്യയിലും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ആഘാതം വ്യക്തമാണ്. പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്നതാണ് ഇന്ധനവില വർധന. ബസ്, ടാക്സി, ഓട്ടോറിക്ഷ മുതലുള്ള ചാർജുകളും സാധാരണക്കാരെ വലയ്ക്കുകയാണ്. സംസ്ഥാനങ്ങളെ പഴിപറഞ്ഞ് തടിതപ്പാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചത്. കുറഞ്ഞ നിരക്കിൽ റഷ്യയിൽനിന്നു കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ ഗുണഫലം പോലും മോദി സർക്കാർ ജനങ്ങൾക്കു നൽകുന്നില്ല.
ക്രൂഡ് ഓയിൽ വില രണ്ടു വർഷത്തോളം കുത്തനെ ഇടിഞ്ഞപ്പോൾ നികുതിയും വിലയും കൂട്ടി കൊള്ളലാഭം ഉണ്ടാക്കിയ കേന്ദ്രസർക്കാരിന് ഇപ്പോഴത്തെ വിലക്കയറ്റത്തിൽ കൈകഴുകാനാകില്ല. കഴിയുന്ന നികുതി ഇളവു നൽകാൻ സംസ്ഥാന സർക്കാരും തയാറായില്ല. പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാരുകൾ.
സുരക്ഷിതപാത വിടാതെ ഇന്ത്യ
യുക്രെയ്നിലെ യുദ്ധം ആഗോള ക്രമത്തെ മാറ്റിമറിച്ചു. വൻശക്തികളുടെ മേധാവിത്വം പഴയപോലെ ഏശുന്നില്ല. ഇന്ത്യയുടെ വെല്ലുവിളികളും അവസരങ്ങളും കൂടിയിട്ടുമുണ്ട്. റഷ്യ അടുത്ത സഖ്യകക്ഷിയായതിനാൽ ഇന്ത്യ ജാഗ്രത പാലിക്കണം. മറുപക്ഷത്തുള്ള അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമെല്ലാം ഇന്ത്യക്ക് ഒരുപോലെ വേണ്ടവരാണ്. റഷ്യക്കു സഹായകരമായ നിലപാടെടുക്കുന്ന ചൈനയെ പാടെ പിണക്കാനോ, അപ്പാടെ വിശ്വസിക്കാനോ കഴിയില്ല.
ഇതുവരെ സുരക്ഷിതമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. റഷ്യക്കെതിരായ യുഎന്നിലെ പ്രമേയങ്ങളിൽനിന്നു വിട്ടുനിന്നു. പക്ഷേ, ഇനിയുള്ള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ കഴിയുമോയെന്നതാണു പ്രധാനം. "എവിടേക്കാണു പോകുന്നതെന്നു നിങ്ങൾക്കറിയില്ലെങ്കിൽ, എല്ലാ വഴികളും നിങ്ങളെ എവിടെയും എത്തിക്കില്ല' എന്ന് അമേരിക്കയുടെ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗർ പറഞ്ഞതാണു ശരി. അമേരിക്കയുടെ കടുത്ത ശത്രുവോ അടുത്ത മിത്രമോ ആകുന്നതും അപകടകരമാണെന്നും കിസിംഗർ പറഞ്ഞതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും ഓർമിക്കാതിരിക്കില്ല.
ബഹുധ്രുവ ലോകത്ത് ശത്രുക്കളില്ല
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കൻ മേധാവിത്വമുള്ള ലോകക്രമം സ്ഥാപിതമായി. ഐക്യരാഷ്ട്രസഭ, ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവയും സബ്സിഡികളും എല്ലാം അമേരിക്കയെ ലോകശക്തിയാക്കി. സോവ്യറ്റ് യൂണിയൻ മറുവശത്തും ശക്തമായിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചേരിചേരാ നയം ഇന്ത്യക്കു നേട്ടമായി. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് റഷ്യയോട് അടുത്തെങ്കിലും അമേരിക്കയെ തള്ളിയില്ല.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷവും റഷ്യയുമായി ഇന്ത്യ മികച്ച ബന്ധം തുടർന്നു. ഡോ. മൻമോഹൻ സിംഗും നരേന്ദ്ര മോദിയുമാണ് അമേരിക്കയോടു ചങ്ങാത്തം കൂട്ടിയത്. സൈനിക, സാന്പത്തിക ശക്തിയായി ചൈന മേൽക്കോയ്മ നേടിയത് അമേരിക്കയെ മാത്രമല്ല, ഇന്ത്യയെയും വെട്ടിലാക്കി.
റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടെ വീണ്ടും ലോകക്രമത്തിൽ ചലനങ്ങളുണ്ടായി. ഇന്ത്യയെ ചൈന ആക്രമിച്ചാൽ രക്ഷിക്കാൻ അമേരിക്കയോ, റഷ്യയോ കൂടെയുണ്ടാകില്ലെന്നു ബോധ്യപ്പെട്ടു. ഇന്ത്യയെക്കാൾ പലമടങ്ങ് ശക്തമായ ചൈനയെ ഒറ്റയ്ക്കു പ്രതിരോധിക്കുക എളുപ്പവുമാകില്ല. ചൈനയെ പിണക്കാതെ റഷ്യ, അമേരിക്ക, യൂറോപ്പ്, ഗൾഫ്, ഏഷ്യ, ഓസ്ട്രേലിയ ബന്ധം ശക്തിപ്പെടുത്താതെ ഇന്ത്യക്കു രക്ഷയില്ല. ബഹുധ്രുവലോകത്തിൽ ആരും ശത്രുക്കളല്ല. അയൽരാജ്യങ്ങളുമായുള്ള സഹകരണവും സമാധാനവും അനിവാര്യമാണ്. ആഭ്യന്തരമായ സമാധാനവും സഹവർത്തിത്വവും അത്രതന്നെ പ്രധാനമാണ്. എല്ലാം കച്ചവടക്കണ്ണിൽ
സാന്പത്തിക വളർച്ചയിലൂടെ ആഗോളശക്തിയാകാനുള്ള പ്രബല രാജ്യങ്ങളുടെ തത്രപ്പാടുകൾ പ്രകടമാണ്. കച്ചവട കണ്ണോടെയാണ് എല്ലാം. യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൻഡെർ ലെയ്നും ഇന്ത്യയിലെത്തിയതു മാത്രം മതിയാകും ഇതു മനസിലാക്കാൻ. പ്രധാനമന്ത്രി മോദി തിങ്കളാഴ്ച മുതൽ ജർമനി, ഡെൻമാർക്, ഫ്രാൻസ് സന്ദർശനത്തിനു പോകുന്നതിന്റെ ലക്ഷ്യവും വ്യക്തമാണ്.
സാന്പത്തിക വളർച്ചയോടൊപ്പം കൂടുതൽ ആണവ രാജ്യങ്ങളുടെ ആവിർഭാവവും ലോകഗതി മാറ്റിമറിച്ചു. ശാസ്ത്ര-സാങ്കേതിക കുതിപ്പുകളും രാജ്യങ്ങളുടെ ശക്തിയിൽ വലിയ പങ്കു വഹിക്കുന്നു. നൂതന സാങ്കേതികവിദ്യയും ശാസ്ത്രവും വികസിപ്പിക്കുന്നതിൽ പരാജയപ്പെടുകയും മനുഷ്യവിഭവ ശേഷി പാഴാക്കുകയും ചെയ്താൽ രാജ്യം തോൽക്കും. സാങ്കേതികവിദ്യകളിലെ മികവ് ഇസ്രയേലിനു കരുത്താണ്.
യുക്രെയ്ൻ ആക്രമിക്കപ്പെട്ടപ്പോൾ പ്രത്യാക്രമണത്തിനു അമേരിക്കയും നാറ്റോ സഖ്യസേനയും തയാറായില്ല. അതുണ്ടാകില്ലെന്നു വ്യക്തവുമായിരുന്നു. ഐക്യരാഷ്ട്രസഭ കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങി. യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളുമെല്ലാം കടലിലെറിയപ്പെട്ടു. ഐക്യരാഷ്ട്രസഭ വീണ്ടും പ്രസക്തമാകുമെന്ന പ്രതീക്ഷ മാത്രമാണു ബാക്കി. ഭാവിയിലും ദുർബല രാജ്യങ്ങൾ ആക്രമിക്കപ്പെടാനുള്ള സാധ്യതകൾ കൂടി.
ഭിന്നതകളല്ല, വേണ്ടത് ഐക്യം
വിദേശ നയത്തിലെ ചെറിയ പാളിച്ചപോലും ഇന്ത്യക്കു ദോഷമാകും. സൈനികശക്തികൊണ്ടു മാത്രം സുരക്ഷയും സമാധാനവും വളർച്ചയും നേടാനാകില്ല. രാഷ്ട്രീയ, ഭരണ സ്ഥിരതയും ഭരണഘടനയുടെ പൂർണ വാഴ്ചയും പ്രധാനമാണ്. ജാതീയവും മതപരവും പ്രാദേശികവുമായ ഭിന്നതകളെ ഇല്ലാതാക്കി ഏകമനസുള്ള കരുത്തുറ്റ രാജ്യമാകാതെ ഇന്ത്യക്കു മുന്നേറാനാകില്ല.
ഭിന്നിപ്പുകളുടെയും വെറുപ്പിന്റെയും രാഷ്ട്രീയം ഇന്ത്യയുടെ കരുത്തു ചോർത്തും. സമാധാനവും സഹവർത്തിത്വവും കൂടിയേ തീരൂ. രാജ്യ പുരോഗതിയും വികസനവും വളർച്ചയും ജനങ്ങളുടെ സമാധാനവും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാരുകൾ പ്രാമുഖ്യം നൽകുമെന്നു പ്രത്യാശിക്കാം.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
Latest News
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top