Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
മുഖ്യമന്ത്രിക്കു ഭയപ്പെടാനുണ്ടോ?
സാബു ജോണ്‍
ആരുടെയും വഴി തടയുന്ന പ്രശ്നമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം വന്നത് കഴിഞ്ഞദിവസമാണ്. മുഖ്യമന്ത്രി കണ്ണൂരിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തി, ക്ലിഫ് ഹൗസിലേക്കു തിരിക്കുന്പോഴേക്കും നഗരം നിശ്ചലമായി. മുഖ്യമന്ത്രി വരുന്ന വഴിയിൽ ഗതാഗതം പൂർണമായി സ്തംഭിപ്പിച്ചു കൊണ്ടായിരുന്നു പോലീസ് മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയത്. വൈകുന്നേരം ഓഫീസ് വിട്ടിറങ്ങിയ ആയിരങ്ങൾ ഏറെ നേരം പെരുവഴിയിൽ കുടുങ്ങി.
സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി നൽകുകയും പുറത്ത് അതു പരസ്യപ്പെടുത്തുകയും ചെയ്തതു മുതൽ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം സംഘർഷഭരിതമാണ്. സർക്കാരിനെതിരായ പ്രതിപക്ഷ സമരമെന്ന നിലയിൽനിന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള സംഘർഷത്തിലേക്കു കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഒരു വശത്തു സമരവും പ്രതിഷേധവും ശക്തിപ്പെട്ടു വരുന്പോൾ മറുവശത്ത് സിപിഎമ്മുകാർ മുഖ്യമന്ത്രിക്കു പ്രതിരോധമൊരുക്കി തെരുവിലിറങ്ങിത്തുടങ്ങി. ഇതു ക്രമസമാധാന പ്രശ്നമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഒരു മുഴം മുന്‍പേ സർക്കാർ
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അതേപടി വിശ്വസിക്കാനാകില്ല. ഇതിനകം നടത്തിയ അന്വേഷണങ്ങളിൽ ഒന്നും സംഭവിച്ചിട്ടുമില്ല. എങ്കിലും സ്വപ്നയുടെ ആരോപണങ്ങളെ സർക്കാർ നേരിടുന്ന രീതി കാണുന്പോൾ സംശയം തോന്നും. സ്വപ്നയെ പൂട്ടാൻ സർക്കാർ അത്യാവേശം കാട്ടുന്നതായി തോന്നും. സ്വപ്ന രഹസ്യമൊഴി നൽകിയതിനു തൊട്ടുപിന്നാലെ മുൻ മന്ത്രി കെ.ടി. ജലീൽ ഗൂഢാലോചന ആരോപിച്ചു തിരുവനന്തപുരത്തു പോലീസിൽ പരാതി നൽകുന്നു. ഉടൻ തന്നെ അതിന്റെ അന്വേഷണത്തിന് വന്പൻ സംഘത്തെ നിയോഗിക്കുന്നു. ഇതൊന്നും കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ്.
അന്വേഷണ സംഘം പോലും മറന്നു കിടന്ന ലൈഫ് പദ്ധതിയുടെ വിജിലൻസ് അന്വേഷണം പൊടുന്നനെ പൊടിതട്ടിയെടുത്തു. ലോക്കൽ പോലീസിനെ പോലും അറിയിക്കാതെ വിജിലൻസ് സംഘം പാലക്കാട്ട് എത്തി സ്വപ്നയുടെ സഹായിയായ സരിത്തിനെ നാടകീയമായി പൊക്കി. കേസിൽ മധ്യസ്ഥനായി മുൻ മാധ്യമപ്രവർത്തകൻ രംഗത്തു വരുന്നു. അയാളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നതും പുറത്തുവന്നു. ഒടുവിൽ വിജിലൻസ് മേധാവിയെ പുറത്താക്കി സർക്കാർ തടിതപ്പി.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ കേസിൽ ഇടപെട്ടു എന്നു കരുതാൻ വയ്യ. സർക്കാരിനു വേണ്ടിയുള്ള ഇടപെടൽ തന്നെയാണത്. ഇവിടെയാണ് സംശയങ്ങൾ ഉയരുന്നത്. വിശ്വാസ്യത ഇല്ലാത്ത മൊഴി എന്നു സർക്കാർ, പാർട്ടി സംവിധാനങ്ങൾ ആവർത്തിക്കുന്ന മൊഴി നൽകിയ ആളെ പൂട്ടാൻ ഇത്ര സാഹസങ്ങൾ കാട്ടുന്നത് എന്തിന് എന്ന ചോദ്യം ഉത്തരമില്ലാതെ നിൽക്കുന്നു. സർക്കാരിന്റെ തലപ്പത്തിരിക്കുന്നവർക്ക് എന്തോ ഒളിക്കാനുണ്ടെന്ന സംശയം പൊതുമണ്ഡലത്തിൽ ബലപ്പെട്ടാൽ കുറ്റപ്പെടുത്താനാകില്ല.
എന്തുംചെയ്യാൻ തയാറായി പാർട്ടി
സ്വർണക്കടത്ത് ആരോപണങ്ങളെ നേരിടാനും മറികടക്കാനും സർക്കാർ എല്ലാ നിയമമാർഗങ്ങളും പ്രയോഗിക്കുന്പോൾ പ്രചാരണരംഗത്തും പഴുതില്ലാത്ത പ്രവർത്തനമാണവർ നടത്തുന്നത്. രാഷ്ട്രീയ ഗൂഢാലോചന എന്ന ആരോപണം ഉയർത്തി സ്വർണക്കടത്തു വിഷയത്തെ ഒരിക്കൽ നേരിട്ടതിന്റെ ആത്മവിശ്വാസമാണു പാർട്ടിക്കുള്ളത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും ആരോപണമറയിൽനിന്നു പുറത്തു കടത്താൻ എന്തും ചെയ്യും എന്ന നിലയിലാണ് സിപിഎമ്മും ഇടതുമുന്നണിയും. അതിന്റെ ഭാഗമായാണ് പ്രതിഷേധത്തിനു ബദലായി പിന്തുണയുമായി സിപിഎം അണികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാനും അവർ മടിക്കുന്നില്ല. കേരളം കണ്ടിട്ടില്ലാത്ത പോലീസ് സന്നാഹങ്ങളും മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളിലെല്ലാം വിന്യസിക്കുന്നു.
തൃക്കാക്കര ആവേശത്തിൽ യുഡിഎഫ്
ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയും യുഡിഎഫും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം അവർക്കു പകർന്നു നൽകിയ ആവേശം ചെറുതല്ല. സ്വർണക്കടത്തു സമരത്തിലും ഈ ആവേശം പ്രകടമാണ്. സ്വപ്ന സുരേഷിനെ കണ്ണുമടച്ചു വിശ്വസിക്കാൻ പ്രതിപക്ഷം തയാറല്ല. എന്നാൽ സ്വർണക്കടത്തു നടന്നു എന്നതു യാഥാർഥ്യമാണെന്നിരിക്കെ ഈ ആരോപണങ്ങളെ വെറുതേ തള്ളിക്കളയാൻ സാധിക്കില്ലെന്ന് അവർ പറയുന്നു. ആരോപണങ്ങളുടെ ഗൗരവം കാരണമാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്നും അവർ പറയുന്നു. ഒരു സ്വതന്ത്ര അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളെ വിശ്വാസമില്ലെന്ന നിലപാടാണു പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കാടിളക്കിയുള്ള സ്വർണക്കടത്തു കേസ് അന്വേഷണം ആവിയായി പോയതിൽ അവർക്കു ചില സംശയങ്ങളുണ്ട്. അതുകൊണ്ടു തന്നെ കേസ് അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്ന കാര്യത്തിലും അവർക്ക് ഉറപ്പില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ സമരപരിപാടികൾ കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതു രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് അവർക്കറിയാം. സംഘടനയുടെ പുതിയ നേതൃത്വത്തിനു തങ്ങളുടെ സംഘടനാപാടവം തെളിയിച്ച് സംഘടനയിൽ സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിക്കാൻ കിട്ടിയ അവസരം കൂടിയാണിത്.
ഭയപ്പെടാനുണ്ടോ സർക്കാരിന്?
സോളാർ സമരകാലത്തു സരിത എന്നതു പോലെയാണിപ്പോൾ സ്വപ്ന. ദിവസവും മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു കുറേശെയായി വിവരങ്ങൾ പുറത്തുവിടുന്നു. ഇനിയും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കാനുണ്ടെ ന്നു പരസ്യമായി പറയുന്നു. അവർക്കു പിന്നിൽ കരുത്തും സ്വാധീനവുമുള്ളവരുണ്ടെന്നു വ്യക്തം. അതുകൊണ്ടുതന്നെ പോലീസിനെ ഉപയോഗിച്ച് അവരെ മെരുക്കാൻ എളുപ്പമല്ലെന്നും സർക്കാരിന് അറിയാം.
സ്വപ്നയിൽനിന്ന് ഇനിയും കാര്യമായി എന്തെങ്കിലും പുറത്തു വരാനുണ്ടോ എന്ന ആശങ്കയും ആകാംക്ഷയും രാഷ്ട്രീയരംഗത്തുണ്ട്. പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി മാറ്റിമറിക്കാൻ തക്ക ശക്തിയുള്ള ബോംബ് സ്വപ്നയുടെ കൈവശമുണ്ടോ എന്നാണ് ഭരണ- പ്രതിപക്ഷത്തുള്ളവർ ഉറ്റുനോക്കുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികൾ
കഴിഞ്ഞ തവണ കാട്ടിയ അത്യുത്സാഹം ഇത്തവണ കേന്ദ്ര അന്വേഷണ ഏജൻസികൾ കാണിക്കുന്നില്ല. ബിജെപി സംസ്ഥാന നേതൃത്വവും പേരിനുള്ള പ്രതിഷേധവുമൊക്കെ മാത്രമേ കാണിക്കുന്നുള്ളു. കഴിഞ്ഞ തവണ വലിയ വർത്തമാനം പറഞ്ഞെങ്കിലും ഒന്നും നടന്നില്ല എന്നതിൽ അവർക്കു ജാള്യത കാണും.
കേന്ദ്ര ഏജൻസികൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു എന്നും കരുതുന്നവരുണ്ട്. അവർക്കു വേണ്ട വിവരങ്ങൾ ശേഖരിച്ചുവച്ചിട്ടുണ്ടെന്നും അതു പുറത്തുവന്നാൽ കോളിളക്കമുണ്ടാകുമെന്നും സംസാരമുണ്ട്. ഏതായാലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാടും ഉറ്റുനോക്കപ്പെടുന്നു.
പ്രതിഷേധം തലസ്ഥാനത്തേക്ക്
സ്വർണക്കടത്തു കേസിലെ പ്രതിഷേധം ഉടനടി കെട്ടടങ്ങാൻ സാധ്യതയില്ല. ഈ മാസം ഒടുവിൽ നിയമസഭാസമ്മേളനം ആരംഭിക്കുകയാണ്. പ്രതിപക്ഷം ഈ വിഷയം സഭയ്ക്കുള്ളിൽ കത്തിച്ചു നിർത്തും. സന്പൂർണ ബജറ്റ് സമ്മേളനമായതിനാൽ ഒരു മാസത്തിലേറെ നീളുന്ന സമ്മേളനമാണിത്. സ്വാഭാവികമായും പ്രതിഷേധവും പ്രക്ഷോഭവും സഭയ്ക്കകത്തും പുറത്തുമായി തിരുവനന്തപുരത്തേക്കു കേന്ദ്രീകരിക്കും. സമരം സജീവമാക്കി നിർത്താൻ പ്രതിപക്ഷത്തിന് ഇതു സഹായം ചെയ്യും.
റോഡുകൾ അടച്ചുപൂട്ടിയും ഗതാഗതം സ്തംഭിപ്പിച്ചുമുള്ള മുഖ്യമന്ത്രിയുടെ യാത്രകൾ പൊതുസമൂഹത്തിൽ നല്ല പ്രതികരണമല്ല സൃഷ്ടിച്ചിട്ടുള്ളത്. സോളാർ സമരകാലത്തെ കോലാഹലങ്ങൾ ജനങ്ങൾ മറക്കാറായിട്ടില്ല. അന്നു കണ്ണൂരിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു കല്ലേറിൽ പരിക്കേൽക്കുക വരെ ഉണ്ടായി. അന്നു സമരത്തിനു നേതൃത്വം നൽകിയവരാണ് ഇന്നു കലാപം സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമത്തേക്കുറിച്ച് ആരോപണമുന്നയിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് പ്രതിഷേധത്തെ അമർച്ച ചെയ്യാനുള്ള ശ്രമം വിപരീത ഫലമേ ഉണ്ടാക്കൂ എന്നു വ്യക്തമാണ്. ചൂണ്ടിക്കാട്ടാൻ ധാരാളം മുൻകാല ഉദാഹരണങ്ങളുണ്ട്.
രണ്ടാം പിണറായി സർക്കാർ ഒരു വർഷം പിന്നിടുന്പോഴാണ് സ്വർണക്കടത്ത് കേസ് വീണ്ടും സജീവമാകുന്നത്. ഉടനെങ്ങും തെരഞ്ഞെടുപ്പു വരാനില്ലാത്തതിനാൽ സർക്കാരിനു തൽക്കാലം ഭയപ്പെടാനില്ല. എന്നാൽ പ്രതിഷേധവും പ്രക്ഷോഭവുമായി കലുഷിതമായ അന്തരീക്ഷത്തിൽ ആഗ്രഹിക്കുന്നതു പോലെ ഭരണവുമായി മുന്നോട്ടു പോകാൻ എളുപ്പമായിരിക്കില്ല. പ്രക്ഷോഭാന്തരീക്ഷം ദീർഘനാൾ തുടർന്നാൽ ഭരണരംഗം കുത്തഴിഞ്ഞു പോകും. സിൽവർലൈൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ അഭിമാന പദ്ധതികളുടെ ഭാവി എന്താകുമെന്നും സംശയിക്കേണ്ടി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബഷീറും പ്രദീപും വെങ്കിട്ടരാമനും
അടുത്തകാലത്ത് തലസ്ഥാന നഗരി
ഭജേഭാരതം മാത്തുണ്ണി
തിരുവിതാംകൂറിലെ
ജലരേഖയായ് ജനാധിപത്യം
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
""ഗവണ്മെന്റിന്റെ പല
ബഫർ സോണ്‍ മുതൽ പുനർഗേഹം വരെ
ഫാ. റൊമാൻസ് ആന്റണി
ചരിത്രവ
ഐ.സി. ചാക്കോ രാഷട്രീയഗുരു
മാത്യു ആന്റണി/ സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 2
തിരു
ജനകീയ ചരിത്രധാരണകൾ ശരിയോ?
മാത്യു ആന്റണി / സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 1
ഇന്ത്യൻ സ്വാത
ബിജെപിയുടെ പരീക്ഷണം പാഴായില്ല
രാഹുൽ ഗോപിനാഥ്
തെരഞ്ഞെടുപ്പു രാഷ്ട്രീയ
തായ്വാനുമേൽ സംഘർഷത്തിന്റെ കാർമേഘങ്ങൾ
ഡോ. സന്തോഷ് വേരനാനി
അമേരിക്കൻ പ്ര
ടയർ ലോബി ചീർക്കുന്നു, കർഷകർ തളരുന്നു
കെ.ജി. സലി
രാജ്യത്തിന്റെ സാന്പത്തിക പുരോഗതിക്ക് വലിയ പങ്ക്
ബഫർ സോൺ: മറികടക്കാൻ അധികാരമുണ്ട്
ജെയിംസ് വടക്കൻ
കേരളത്തിലെ വന്യജീവി സങ്കേത
ഇതു കർമമാണ്, കർമമല്ലാതെ മറ്റൊന്നല്ല
ബഹുജനങ്ങളുടെ, എത്രയെന്നിനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത പ
ഇട്ടൂപ്പിന്റെ കടയിലില്ലേ? പിന്നെ നോക്കേണ്ട!
ഇട്ടൂപ്പിന്റെ കട ഒരു അദ്ഭുത ലോകമായിരുന്നു. എത്ര കണ്ടാലും മതിവരാ
പുകവലി അത്ര കൂൾ അല്ല! ഇന്ന് ലോക ശ്വാസകോശ കാൻസർ ദിനം
“പുകവലി ആരോഗ്യത്തിന് ഹാനികരം!”സിനിമയുടെ ടൈറ്റിൽ മുതൽ സിഗര
മനുഷ്യത്വം നിഷേധിക്കപ്പെടുന്ന ഗർഭസ്ഥശിശുക്കൾ
മധ്യയുഗത്തിലെ കൊളോണിയൽ കാലഘട്ടത്തിൽ സ്പാനിഷ്-അമേരിക്കയി
ഭരണം ഏറെ അകലെയാണ്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുന്നി
കാനഡയിൽ മാർപാപ്പ മാപ്പു പറഞ്ഞതെന്തിന്
ഡോ. വർഗീസ് പുളിമരം
കാനഡയിലെ ആദിവാ
മരണക്കളിയാകുന്ന ഓണ്‍ലൈൻ റമ്മി
ജോണ്സണ് വേങ്ങത്തടം
ഓണ്‍ലൈൻ റമ്മികളിയ
നഴ്സിംഗ് പ്രാക്ടീഷണർ; ഇന്ത്യൻ നഴ്സിംഗ് മേഖലയ്ക്ക് മുതൽക്കൂട്ടാകും
കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തെത്തുടർന്നാണ് ആരോഗ്യ
ഇഎസ്എ നിർണയത്തിലെ പൊരുത്തക്കേടുകൾ
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ കമ്മിറ്റിക്കു
സഹനപാതയിലെ പുഞ്ചിരിവെട്ടം
സിസ്റ്റർ ലിറ്റി എഫ്സിസി (സുപ്പീരിയർ ജനറ
വികസനത്തിന്റെ പേരിലെ ദ്രോഹം
തോട്ടപ്പള്ളി മുതൽ നീണ്ടകര വരെയുള്ള
അവഗണനയുടെ ആഴക്കടലിൽ
അവഗണനയുടെ നടുക്കടലി
കേരളത്തിലെ മരണങ്ങളും കാരണങ്ങളും
ആന്റണി ആറിൽചിറ, ചമ്പക്കുളം
മലയാളി
പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം ; ക്രൈസ്തവ അവഗണന അവസാനിക്കുമോ?
ഫാ. ജയിംസ് കൊക്കാവയലിൽ
കാർഗിൽ വിജയദിനം ആഘോഷിക്കുമ്പോൾ
ലഫ്റ്റനന്റ് ജനറൽ സതീഷ് ദുവ
1999
ഒരു സ്വപ്നസാക്ഷാത്കാരവും പ്രതിപക്ഷത്തെ വിഷാദവും
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലെ ഏറ്റവും
കർഷകരെന്നും ഡെത്ത് സോണിലാണോ?
കർഷകരും കാർഷികമേഖലയും സമ്പന്നമാക്കിയ നമ്മുടെ നാട്ടി
കത്തെഴുതി... തൂക്കിക്കൊല്ലുമോ?
അതാണു ധൈര്യം! കേരളത്തിലെ ഒരു മാധ്യമത്തെ ഇല്ലാതാക്കാൻ കേരളത്തിലെ ഒരു മന്ത്രി ഒര
മറഞ്ഞിരിക്കുന്ന ജ്ഞാനം
ആർദ്രതയുടെ ഗുരുക്കന്മാരായ വയോധികർക്കു
കർഷകരോട് ആർക്കു താത്പര്യം?
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിലാണ് കർഷകർക്കായി പെൻഷൻ പദ്ധതി
ദ്രൗപദിയുടെ യാത്ര റായ്രംഗ്പുരിൽനിന്ന് റെയ്സീന വരെ
രാഹുൽ ഗോപിനാഥ്
ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയ
ഭിന്നത മറന്ന രാഷ്ട്രീയം
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടു
വ്യവസായികള്‍ കീഴടക്കുന്ന റബര്‍ കൃഷി
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കര്‍ഷ
തൊടുന്നതെല്ലാം തിരിച്ചടി
തൊടുന്നതെല്ലാം പിഴയ്ക്കുന്ന അവസ്ഥയിലാണ് രണ്ടാം പിണറായി സർക്കാർ
കാലത്തിനു മുന്‍പേ സഞ്ചരിച്ച ഗ്രിഗർ മെൻഡൽ
ജനിതകശാസ്ത്രത്തിന്റെ പിതാവ് ജോൺ ഗ്രിഗർ മെ
റബര്‍ മീറ്റ് കർഷകനുവേണ്ടിയോ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
റബ
അഴകോടെ എത്തുന്ന പായ്ക്കറ്റ് പൊടികൾ
തീൻമേശയിൽ നിറയെ വിഭവങ്ങളാണ്! പൊരിച്ചതും വറുത്ത
ആരോഗ്യം നേടാം, കര്‍ക്കടകത്തില്‍
ഡോ. മാണി ജോസ് ബിഎഎംഎസ്, എംഡി (കായ ചികിത്സ)
യൂണിയനുകൾക്കു കീഴടങ്ങുന്പോൾ
ഫയലുകൾ മാനുഷികമായി പരിഗണിക്കണമെന്ന പിണറായി വിജയന്റെ ഉ
പാൽ ചുരത്തുന്ന കന്പനികൾ
വിപണിയിൽ കിട്ടുന്ന 68 ശതമാനം പാലും ഗുണ
പിണറായി കീഴടങ്ങിയോ?
അനന്തപുരി/ദ്വിജന്
പിണറായിക്ക് എത്ര ചങ്കുണ്ടെന്നോ ഇല്ലെന്നോ ആരൊക്കെ പറ
പച്ചക്കറിയിലും മാംസത്തിലും മായം
മികച്ച രീതിയിൽ മാംസഭക്ഷണം കഴിക്കുന്ന
ആരവങ്ങളൊഴിഞ്ഞു; യാത്രാമൊഴി ബാക്കി
സന്ദീപ് സലിം
എൺപതുകളിൽ കൗമാരവും യൗ
അറിഞ്ഞുകൊണ്ടു കഴിക്കുന്ന വിഷം
വിഷം തിന്നുന്ന മലയാളി - 1
പത്താം ക്ലാസ് പരീക്ഷ ക
ദൈവസ്നേഹത്തിൻ കരം പിടിച്ച്
റിച്ചാർഡ് ജോസഫ്
മലങ്കര കത്തോലി
സുവിശേഷ സാക്ഷിയാകാൻ
എണ്‍പതുകളുടെ അവസാനം കാടും മേടു
നിശബ്ദതയെ പ്രണയിച്ച സര്‍ഗപ്രതിഭ
പി.എസ്. ശ്രീധരന്‍പിള്ള (ഗോവ ഗവര്‍ണര്‍)
കോ
മരണം കൂടുതൽ പുരുഷന്മാരിൽ
എഎംഎ ചമ്പക്കുളം
സംസ്ഥാന സർക്കാ
Latest News
വയനാട്ടിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കായംകുളത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ യുവതി പിടിയിൽ
വയനാട്ടിൽ വിനോദ സഞ്ചാരത്തിന് നിരോധനം
സിൽവർ ലൈനിന് ഉടൻ അംഗീകാരം നൽകണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
Latest News
വയനാട്ടിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കായംകുളത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ യുവതി പിടിയിൽ
വയനാട്ടിൽ വിനോദ സഞ്ചാരത്തിന് നിരോധനം
സിൽവർ ലൈനിന് ഉടൻ അംഗീകാരം നൽകണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top