Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സഞ്ചാരികള്‍ ഹാപ്പിയാണ് അവിടെ ജീവിക്കുന്നവരോ?
Monday, June 20, 2022 1:44 AM IST
മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വര്‍ഗശത്രു...
അവയിലൂടണമുറിയാതെ വീണൊഴുകുന്ന
ജലധാര മറ്റൊരു മുഖ്യശത്രു...
അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു കവി റഫീക്ക് അഹമ്മദ് 2016ല്‍ കുറിച്ച വരികളാണിത്. എഴുത്തിന്റെ പശ്ചാത്തലവും പ്രമേയവും വ്യത്യസ്തമെങ്കിലും അതിരപ്പിള്ളി വെള്ളച്ചാട്ടത്തോടും പരിസ്ഥിതിയോടും പരിസരങ്ങളിലുള്ളവര്ക്കു പ്രിയം തന്നെയെങ്കിലും, വനപാലനത്തിന്റെ പേരില്‍ നടപ്പാക്കുന്ന നിയമങ്ങള്‍ തങ്ങള്‍ക്കു ദുരിതമാകുമോ എന്ന ആശങ്ക പ്രധാനമാണ്. കേരളത്തിലെ പ്രമുഖ പക്ഷിസങ്കേതമായ എറണാകുളം ജില്ലയിലെ തട്ടേക്കാടിന്റെ പരിസരങ്ങളിലുള്ള ആയിരക്കണക്കിനു സാധാരണക്കാരായ ജനങ്ങളുടെ നെഞ്ചകങ്ങളിലും സമാനമായ ആശങ്ക അലയടിക്കുന്നുണ്ട്.
അതിരപ്പിള്ളി പൂര്‍ണം
രാജ്യത്തെ തന്നെ അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമായ തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന അതിരപ്പിള്ളി പഞ്ചായത്ത് പൂര്‍ണമായും പരിസ്ഥിതിലോല മേഖലയുടെ പരിധിക്കുള്ളിലാണ്. മലക്കപ്പാറ മുതല്‍ തുമ്പൂര്‍മുഴി വെട്ടിക്കുഴി വരെ പതിമൂന്നു വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. വനത്തിനുള്ളിലെ ആദിവാസി ഊരുകളും പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. ആകെ 3790 കുടുംബങ്ങള്‍. 8810 ആണ് നിലവിലെ ജനസംഖ്യ. ഇതില്‍ പട്ടികജാതിക്കാര്‍ 2404, പട്ടികവര്‍ഗക്കാര്‍ 1045.
അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെ ബഫര്സോണിനുള്ളിലാകും. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി മാത്രമേ പരിസ്ഥിതിലോല മേഖല നിര്‍ണയിക്കാവൂ എന്നു ചൂണ്ടിക്കാട്ടി അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് ഐകണ്ഠ്യേന പ്രമേയം പാസാക്കി സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്.
ടൂറിസവും പ്രതിസന്ധിയിലാകുമോ?
അതിരപ്പിള്ളി ബഫര്സോണാകുന്നത് ജനജീവിതത്തെ മാത്രമാകില്ല, ടൂറിസത്തെയും ബാധിക്കുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ പരിസരങ്ങളില്‍ നിര്‍മാണ, അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഉണ്ടാകും. സഞ്ചാരികള്‍ക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും വിപുലീകരണത്തിനും ബഫര്‍ സോണ്‍ നിയമങ്ങള്‍ വിലങ്ങുതടിയാകുമെന്നും കണക്കാക്കപ്പെടുന്നു.
സമീപ പഞ്ചായത്തുകളായ കോടശേരി, പരിയാരം, മറ്റത്തൂര്‍ എന്നിവിടങ്ങളിലെ വനാതിര്‍ത്തി പങ്കിടുന്ന വിവിധ പ്രദേശങ്ങളും ബഫര്‍ സോണ്‍ നിയമങ്ങള്‍ക്കു വിധേയമാകും.
കാലങ്ങളായി കൃഷി ചെയ്തു ജീവിക്കുന്ന ഈ മേഖലയിലെ സാധാരണക്കാര്‍, സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള ബഫര്‍സോണ്‍ പ്രഖ്യാപനത്തെ കടുത്ത ആശങ്കയോടെയാണു കാണുന്നതെന്നു ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും യുവഗ്രാമം ചെയര്‍മാനുമായ ഡെന്നീസ് കെ. ആന്റണി പറഞ്ഞു.
പീച്ചി-വാഴാനി-ചിമ്മിനി-ഷോളയാര്‍
വിവിധ ഡാമുകള്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ജില്ലയിലെ ചിമ്മിനി, പീച്ചി-വാഴാനി, ഷോളയാര്‍ മേഖലകളും പരിസ്ഥിതി ലോല മേഖലയെന്ന വലയത്തിനുള്ളിലേക്കാവുകയാണ്. ഷോളയാറും ചിമ്മിനിയും കാര്യമായ ജനവാസ മേഖലയല്ലെങ്കിലും പീച്ചി, വാഴാനി മേഖലകളിലെ കര്‍ഷകരുള്‍പ്പെടെ നൂറുകണക്കിനു കുടുംബങ്ങളെ ബഫര്‍സോണ്‍ ഉത്തരവ് ബാധിക്കും.
തട്ടുകേടാവുമോ തട്ടേക്കാട് !
‘’കുട്ടമ്പുഴ പഞ്ചായത്തു നിവാസികളുടെ തലയ്ക്കു മുകളിലെ വാള്’’ എന്നാണ് തട്ടേക്കാട് പക്ഷിസങ്കേതത്തോടനുബന്ധിച്ചുള്ള ബഫര്‍സോണ്‍ നിര്‍ണയത്തെ, കോതമംഗലം രൂപത വൈദികനും ജനസംരക്ഷണ സമിതി പ്രവര്‍ത്തകനുമായ ഫാ. കുര്യാക്കോസ് കണ്ണമ്പിള്ളി വിശേഷിപ്പിച്ചത്. തട്ടേക്കാട് പാലം മുതല്‍ കുട്ടമ്പുഴ ടൗണ്‍ ഉള്‍പ്പെടെ നൂറേക്കര്‍ പാലം വരെയുള്ള ജനവാസ മേഖലകളും കൃഷി ഭൂമികളും പൂര്‍ണമായി തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ നിലവില്‍ പ്രഖ്യാപിക്കപ്പെട്ട യഥാര്‍ഥ അതിര്‍ത്തിക്കുള്ളിലാണ്. ഇവിടുത്തെ 12000 ഓളം ആളുകള്‍ വന്യജീവി സങ്കേതത്തിന്റെ നിയമങ്ങള്‍ പാലിച്ചു ജീവിക്കേണ്ട ഗതികേടാണു കാത്തിരിക്കുന്നത്.
1983 ല്‍ മാത്രം പ്രഖ്യാപിക്കപ്പെട്ട പക്ഷിസങ്കേതത്തിന്റെ പേരിലാണ്, ഒരു നൂറ്റാണ്ടോളമായി പട്ടയമുള്ള ഭൂമിയില്‍ നികുതി നല്‍കിയും റവന്യൂ നിയമങ്ങള്‍ പാലിച്ചും കൃഷി ചെയ്തു ജീവിക്കുന്ന ഒരു ജനതയ്ക്കു മേല്‍ വനനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഫാ. കണ്ണമ്പിള്ളി ഉന്നയിക്കുന്ന വിഷയം അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതു തന്നെയാണ്.
28.444 ചതുരശ്ര കിലോമീറ്റര്‍
25.16 ചതുരശ്ര കിലോമീറ്ററാണു തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ആകെ വിസ്തീര്‍ണം. ഇതിനോടനുബന്ധിച്ചു പ്രഖ്യാപിക്കപ്പെട്ട ബഫര്‍ സോണ്‍ 28.444 ചതുരശ്ര കിലോമീറ്ററാണ്.
സുപ്രീം കോടതി ഉത്തരവു പ്രകാരം കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ ബഫര്‍ സോണിന്റെ പരിധിക്കുള്ളിലാകും. കുട്ടമ്പുഴയിലെ ആനക്കയം, നൂറേക്കര്‍, അട്ടിക്കളം, കുറ്റിയംചാല്‍, ഒന്നാംപാറ, നാലാംമൈല്‍, ഉരുളംതണ്ണി, കിണാശേരി, ഇഞ്ചത്തൊട്ടി പ്രദേശങ്ങളാണ് ഇഎസ്ഇസഡിന്റെ ഉള്ളില്‍ വരുന്നത്. കീരംപാറ പഞ്ചായത്തിലെ കളപ്പാറ, പുന്നേക്കാട്, വെളിയേച്ചേല് പ്രദേശങ്ങളും ബഫര്‍സോണിന്റെ പരിധിക്കുള്ളിലാകുന്നു.
അതിര്‍ത്തിനിര്‍ണയം തെറ്റിയോ?
തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളതില്‍ പാകപ്പിഴകളുണ്ടെന്നും അതു പുനര്നിര്ണയിക്കണമെന്നുമുള്ള ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. അതു കണക്കിലെടുക്കാതെയാണു തട്ടേക്കാടിന്റെ പരിസരങ്ങളിലെ ബഫര്‍ സോണ്‍ നിര്‍ണയിച്ചുള്ള സുപ്രീം കോടതി ഉത്തരവെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോന്‍ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.
1983ല്‍ പക്ഷിസങ്കേതം നിലവില്‍ വന്നപ്പോള്‍ മതിയായ വെരിഫിക്കേഷന് നടത്താതെ ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സങ്കേതത്തിന്റെ അതിര്‍ത്തി സ്വാഭാവിക അതിര്‍ത്തികളായ തോടും, പുഴയും കണക്കാക്കി തീരുമാനിച്ചതാണ് കല്ലുകടിയായത്. ദിവാന്റെ ഭരണകാലത്ത് പട്ടയം കിട്ടി അനുഭവിച്ചുപോന്നിരുന്ന റവന്യു ഭൂമി ഉള്‍പ്പെടെ ഒമ്പതു സ്ക്വയര്‍ കിലോമീറ്റര്‍ ജനവാസമേഖലയും അങ്ങനെ അതിര്‍ത്തിക്കുള്ളിലായി. അതിന്നും അങ്ങനെതന്നെ തുടരുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ സബ്കളക്ടറുടെ റാങ്കില്‍ കുറയാത്ത റവന്യു ഉദ്യോഗസ്ഥനെ സെറ്റില്‍മെന്റ് ഓഫീസറായി നിയമിക്കണമെന്നും സങ്കേതത്തിനുള്ളില്‍ അകപ്പെട്ടുപോയിട്ടുള്ള സ്വകാര്യ വ്യക്തികളുടെ പരാതികള്‍ പരിഹരിക്കണമെന്നും പക്ഷിസങ്കേതത്തിന്റെ ആദ്യ നോട്ടിഫിക്കേഷനില്‍ തന്നെ നിര്‍ദേശിച്ചിരുന്നു.
നാലു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും യാതൊരു നടപടികളും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യം പരിഗണിക്കാതെ വന്ന സുപ്രീം കോടതി ഉത്തരവ് വിഷയം സങ്കീര്‍ണമാക്കുകയാണ്.
മംഗളവനത്തിലെ മംഗള കാര്യങ്ങള്‍?
കൊച്ചി നഗരമധ്യത്തിലെ മംഗളവനം പക്ഷിസങ്കേതം സംരക്ഷിത വനമേഖലയാണ്. എന്നാല്‍ മലയോര ജനത വിയര്‍പ്പൊഴുക്കുന്ന വനാതിര്‍ത്തികളിലെ ജനവാസ കേന്ദ്രങ്ങളോടുള്ള സമീപനമല്ല, നഗരത്തിനുള്ളിലെ മംഗളവനത്തിനു ചുറ്റുമുള്ള പ്രദേശങ്ങളോടെന്നത് കൗതുകകരമാണ്.
2020 സെപ്റ്റംബര്‍ ഏഴിനാണു മംഗളവനത്തിന്റെ ബഫര്‍ സോണ്‍ കരടു വിജ്ഞാപനം പുറത്തുവന്നത്. ഇതു പ്രകാരം ആറ് ഏക്കര്‍ വിസ്തീര്‍ണമുള്ള മംഗളവനത്തിന്റെ പരിസരങ്ങളിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന ജനവാസ മേഖലകളെ ഒഴിവാക്കിയാണ് ബഫര്‍സോണ്‍ നിര്‍ണയം ഉണ്ടായത്.
സുപ്രീം കോടതിയുടെ ജൂണ്‍ മൂന്നിലെ ഉത്തരവ് മംഗളവനത്തിന്റെ കാര്യത്തില്‍ എങ്ങനെ ബാധിക്കുമെന്നതു വരുംനാളുകളില്‍ അറിയാം.
വീട്ടിലേക്കു ചാഞ്ഞുനില്ക്കുന്ന സ്വന്തം മരം വെട്ടാനാകാതെ വല്സന്!
കുട്ടമ്പുഴ കൂവപ്പാറ പാലക്കുന്നേല്‍ വല്സന് കുഞ്ഞന്‍ ഇന്നു വയസ് 75. അഞ്ചാം വയസില്‍ അച്ഛന്റെ തോളിലിരുന്നു വന്നതാണ് കുട്ടമ്പുഴയിലേക്ക്. കോതമംഗലം ഇഞ്ചിയൂരില് നിന്നു കാല്‍നടയായാണ് അന്നത്തെ വരവ്. കുട്ടമ്പുഴയിലേക്ക് അന്നു വാഹന സൗകര്യമില്ല.
പതിറ്റാണ്ടുകളായി കൃഷി ചെയ്തു ജീവിതം പുലര്‍ത്തിവന്ന വല്‍സനും മക്കള്‍ക്കും ഇന്നു കൃഷിയും ജീവിതവും വല്ലാത്ത പ്രതിസന്ധിയിലാണ്. ഒരു വശത്തു കാട്ടാനകളും മറ്റു വന്യമൃഗങ്ങളും കൃഷി നശിപ്പിക്കുന്നതു പതിവാകുമ്പോള്‍ മറുവശത്ത് ബഫര്‍ സോണിന്റെ നിയമങ്ങള്‍ കൂച്ചുവിലങ്ങുമായി തലയ്ക്കു മീതെ വട്ടമിട്ടു പറക്കുകയാണ്. കൃഷി കൊണ്ടു മാത്രം ജീവിക്കാനാവില്ലെന്നറിഞ്ഞു മകന് ബിനു സമീപത്തെ ചെറിയ കമ്പനിയില്‍ ജോലിക്കു പോവുകയാണ്.
വീടിനു മുകളിലേക്കു വീഴാറായി നില്ക്കുന്ന സ്വന്തം ഭൂമിയിലെ ആഞ്ഞിലിയും തേക്കും വെട്ടിമാറ്റാന്‍ ഇന്നു വല്സന് അനുവാദമില്ല. വനംവകുപ്പിന്റെ അനുവാദത്തിനായി പലവട്ടം ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. വീട്ടിലേക്കു ചാഞ്ഞുനില്‍ക്കുന്നതു കൊണ്ടാണു മരം വെട്ടാന്‍ തയാറാവുന്നതെന്നു ബോധ്യപ്പെടുത്തിയിട്ടും നിയമത്തിന്റെ ഇഴകീറി വിശദീകരിച്ച് ഇദ്ദേഹത്തെ പലവട്ടം ഉദ്യോഗസ്ഥര്‍ മടക്കി.
പട്ടയമുള്ള, നികുതിയൊടുക്കുന്ന സ്വന്തം ഭൂമിയില്‍ സ്വയരക്ഷയ്ക്കായി ഒരു മരം മുറിക്കാന്‍ പോലുമാകാത്ത ഈ വയോധികന്റെ സങ്കടത്തിന് ആര് ഉത്തരം പറയും? കാര്‍ഷികമേഖലയിലെ നീറുന്ന പ്രശ്നങ്ങള്‍ നിരന്തരമായി അലട്ടുന്ന ഹൈറേഞ്ചിന്റെ ഹൃദയത്തിലേക്കു പരിസ്ഥിതിലോല മേഖലയുടെ കര്‍ശന നിയമങ്ങള്‍ ഇരട്ടി ആഘാതമായി വട്ടമിട്ടെത്തുകയാണ്. അതേക്കുറിച്ചു നാളെ.
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ-4 / സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top