Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
‘ഗ്യാസുപോയ’ അടുക്കളകൾ
സോനു തോമസ്
ഇന്ധന വിലവർധനയുടെ വാർത്തകൾ വരുമ്പോൾ കാളവണ്ടിയുഗത്തിലേക്കു രാജ്യം തിരിച്ചുപോകുകയാണെന്നു പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ അടക്കമുള്ളവർ പ്രതികരിക്കാറുണ്ട്. പലപ്പോഴും പ്രതിഷേധം പ്രസ്താവനയിൽ തീരും. ഇന്ധനമുപയോഗിച്ചുള്ള വാഹനങ്ങൾക്കു പകരം കാളവണ്ടി ഉപയോഗിക്കേണ്ടിവരുമെന്നാണ് ഇത്തരം പ്രതികരണത്തിലൂടെ ഉദേശിക്കുന്നതെങ്കിലും രാജ്യത്തും ലോകത്തും നടക്കുന്ന മറ്റൊരു തിരിച്ചുപോക്ക് ആരുടെയും ശ്രദ്ധയിൽ വരുന്നില്ല, അല്ലെങ്കിൽ ശ്രദ്ധിക്കാൻ താത്പര്യവും സമയവുമില്ല. പാചകവാതകത്തിന്റെ വിലവർധന സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ചെറുതായിട്ടല്ല താളംതെറ്റിച്ചിരിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ അതിന്റെ പ്രതിസന്ധി നേരിടുന്നുണ്ട്. ഇംഗ്ലണ്ട്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ചില ഭക്ഷണശാലകൾ പ്രവർത്തനം നിർത്തിയെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു.
വിറകും കരിയും ഉണക്കച്ചാണകവും
വിവിധ രാജ്യങ്ങളിലായി 250 കോടിയിലധികം ആളുകൾ പാചകത്തിനായി പാചകവാതകം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പക്ഷേ, പാചകവാതകത്തിന് അടിക്കടിയുണ്ടാകുന്ന വിലവർധനയെത്തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ സാധാരണക്കാർ ബദൽ മാർഗങ്ങളെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിറകും കരിയും ഉണക്കച്ചാണകവും പോലെയുള്ള വസ്തുക്കൾ പാചകത്തിന് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു. ചില പ്രദേശങ്ങളിലെങ്കിലും തീകത്തിക്കാൻ ആവശ്യമായ വിറക് സൗജന്യമായി വനത്തിൽനിന്നോ, സ്വന്തം പുരയിടത്തിൽനിന്നോ ലഭിക്കും. പിന്നെ എന്തിനാണ് വലിയ വിലകൊടുത്ത് പാചകവാതകം വാങ്ങുന്നതെന്നാണ് ഇവർ ചിന്തിക്കുന്നത്.
റുവാണ്ട, ബ്രസീൽ, വിയറ്റ്നാം, കെനിയ എന്നീ രാജ്യങ്ങളിലെല്ലാം ആളുകൾ പാചകവാതകത്തിനു ബദൽ ഉപയോഗിക്കാൻ തുടങ്ങി. ലോക്ക്ഡൗണ്‍, ഇന്ധനക്ഷാമം, ബിസിനസുകളുടെ തകർച്ചയെത്തുടർന്ന് ആളുകളുടെ ജോലി നഷ്ടമായ സ്ഥിതി തുടങ്ങി പല കാരണങ്ങൾകൊണ്ട് വലിയ വിഭാഗം ആളുകൾ ഏറെനാളായി വിറകോ മറ്റു വസ്തുക്കളോ ആണ് പാചകത്തിനായി ഇവിടെ ഉപയോഗിക്കുന്നത്. പാചകത്തിന്റെയും അതിനാവശ്യമായ വിറകിന്റെയും ഉത്തവാദിത്വം സ്ത്രീകൾക്കും പെണ്കുട്ടികൾക്കുമായതിനാൽ ഇവരിൽ പലരുടയും പഠനവും നിലച്ചിട്ടുണ്ട്. പാചകവാതകത്തിനു വില കൂട്ടിയതും സബ്സിഡി നൽകുന്നത് കുറച്ചതും ഇന്ത്യയിൽ കൂടുതൽ ആളുകളെ വിറക് ഉപയോഗത്തിലേക്കു മടങ്ങാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം
അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള കാരണങ്ങൾകൊണ്ടാണ് പാചകവാതക ഉപയോഗത്തെ വിവിധ സർക്കാരുകൾ പ്രോത്സാഹിപ്പിച്ചത്. വിറകും കരിയും കത്തിക്കുന്നതുമൂലം അടുക്കളകളിൽ അപകടകരമായ അളവിലുള്ള വായു മലിനീകരണം ഉണ്ടാകുന്നു. ഇത് 300 കോടിയിലധികം ആളുകളെ ബാധിക്കുന്നു. തന്മൂലം പ്രതിവർഷം 40 ലക്ഷം മരണങ്ങൾക്കു കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഓരോ വർഷവും വായുമലിനീകരണം മൂലം 1.5 ദശലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്പ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. കാര്യക്ഷമമല്ലാത്ത ജ്വലനം ശ്വാസകോശാരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്ന മണവും കണികകളും ഉത്പാദിപ്പിക്കുന്നു. ഉയർന്ന ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിൽ സ്ഥിതി വളരെ രൂക്ഷമാകും. വിറകും കരിയും ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആഗോളതാപനത്തിന് ആക്കംകൂട്ടുകയും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ചെയ്യും.
മണ്ണെണ്ണയാണ് ഭേദം
നഗരങ്ങളിലെ ജനങ്ങൾ പാചകവാതകം ഉപേക്ഷിക്കുന്നതു സംബന്ധിച്ചു നടത്തിയ സർവേഫലം കടുത്ത ആശങ്കയുണ്ടാക്കുന്നു. പുതിയ ഗ്യാസ് കണക്ഷനുള്ള സർക്കാർ സബ്സിഡികൾ നിർത്തലാക്കിയത് നഗരത്തിലെ വലിയൊരു വിഭാഗത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. പലരും ജോലി തേടി നഗരത്തിലെത്തിയ ഗ്രാമീണ കുടിയേറ്റക്കാരാണ്. ഇവരിൽ വലിയ വിഭാഗം വിറകോ മണ്ണെണ്ണയോ പാചകത്തിന് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. മണ്ണെണ്ണയ്ക്ക് വിൽപ്പന നിയന്ത്രണങ്ങളുണ്ടെങ്കിലും കരിഞ്ചന്തയിൽനിന്നു വാങ്ങുന്നു. ഗ്യാസിന് ഒറ്റയടിക്ക് വലിയ വില കൊടുക്കേണ്ടിവരുന്നതിനാൽ വില കൂടുതലാണെങ്കിലും കരിഞ്ചന്തയിലെ മണ്ണെണ്ണയാണ് ഭേദമെന്ന് ഇവർ പറയുന്നു. ഗ്യാസ് ഉപയോഗിച്ചുകൊണ്ടിരുന്നവരിൽ വലിയ വിഭാഗം ഇപ്പോൾ പാചകത്തിന് വിറകുകൂടെ ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി തുടർച്ചയായി ലഭിക്കാത്തതും വൈദ്യുതി വില വർധനയുംമൂലം അവ ഉപയോഗിച്ചുള്ള പാചകത്തെക്കുറിച്ച് സാധാരണക്കാർ അധികം ചിന്തിക്കാൻ തുടങ്ങിയിട്ടില്ല.
ഭക്ഷണം ഒഴിവാക്കുന്നു!
ദാരിദ്ര്യവും ക്ഷാമവും പിടിമുറുക്കിയിരിക്കുന്ന മേഖലകളിൽ പാചകവാതക വിലവർധന ഇരട്ടപ്രഹരമാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനൊപ്പം പാചകത്തിനും ചെലവേറുന്നതിനാൽ ദരിദ്രർക്കു വേണ്ടത്ര ഭക്ഷണംതന്നെ കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനങ്ങൾ പറയുന്നു. കിഴക്കൻ ആഫ്രിക്കപോലെ ലോകത്തിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലുള്ള ആളുകൾക്ക് ഭക്ഷണം വലിയ പ്രതിന്ധിയായി മാറിക്കഴിഞ്ഞു. പട്ടിണിമരണങ്ങളുടെ വക്കിലാണ് ഇവിടങ്ങളിലെ വലിയൊരു ജനവിഭാഗം.
ഗ്യാസിന്റെയും അതുമൂലമുള്ള ഭക്ഷണത്തിന്റെയും വിലവർധന ശ്രീലങ്കയിലും വിയറ്റ്നാമിലും ഗുണനിലവാരമില്ലാത്ത ഭക്ഷണം കഴിക്കാൻ കുടുംബങ്ങളെ നിർബന്ധിതരാക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളുകൾ പണം ലാഭിക്കുന്നതിനായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നു. മത്സ്യവും മാംസവും തയാറാക്കുന്നതിന് പച്ചക്കറികളേക്കാളും ധാന്യങ്ങളേക്കാളും കൂടുതൽ ഊർജം ആവശ്യമായതിനാലാണ് ഇവർ ഇത്തരം ഭക്ഷണം ഉപേക്ഷിക്കുന്നത്. പാചകവാതകത്തിന്റെ താങ്ങാനാകാത്ത വില കാരണം ഭക്ഷണം ഒഴിവാക്കേണ്ടിവരുന്നത് പോഷകത്തിന്റെ കുറവുമാത്രമല്ല, ശാരീരികവും മാനസികവുമായ ഉന്മേഷരാഹിത്യത്വത്തിനു കാരണമാകും.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾക്കൊപ്പം പാചകവാതകവും നൽകണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയുംകൊണ്ടു പ്രതിസന്ധിയിലായ ദുർബലരെ സഹായിക്കാൻ കൂടുതൽ മേഖലകളിൽ സബ്സിഡികൾ ഏർപ്പെടുത്താൻ സർക്കാരുകൾ തയാറാകണം. ലോകത്താകമാനം കൂടുതൽ ജനവിഭാഗങ്ങൾ പാചകത്തിന് പരമ്പരാഗത മാർഗങ്ങളിലേക്കു തിരിയുന്നത് ആഗോള കാലാവസ്ഥയെ ഗുരുതരമായി ബാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബഷീറും പ്രദീപും വെങ്കിട്ടരാമനും
അടുത്തകാലത്ത് തലസ്ഥാന നഗരി
ഭജേഭാരതം മാത്തുണ്ണി
തിരുവിതാംകൂറിലെ
ജലരേഖയായ് ജനാധിപത്യം
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
""ഗവണ്മെന്റിന്റെ പല
ബഫർ സോണ്‍ മുതൽ പുനർഗേഹം വരെ
ഫാ. റൊമാൻസ് ആന്റണി
ചരിത്രവ
ഐ.സി. ചാക്കോ രാഷട്രീയഗുരു
മാത്യു ആന്റണി/ സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 2
തിരു
ജനകീയ ചരിത്രധാരണകൾ ശരിയോ?
മാത്യു ആന്റണി / സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 1
ഇന്ത്യൻ സ്വാത
ബിജെപിയുടെ പരീക്ഷണം പാഴായില്ല
രാഹുൽ ഗോപിനാഥ്
തെരഞ്ഞെടുപ്പു രാഷ്ട്രീയ
തായ്വാനുമേൽ സംഘർഷത്തിന്റെ കാർമേഘങ്ങൾ
ഡോ. സന്തോഷ് വേരനാനി
അമേരിക്കൻ പ്ര
ടയർ ലോബി ചീർക്കുന്നു, കർഷകർ തളരുന്നു
കെ.ജി. സലി
രാജ്യത്തിന്റെ സാന്പത്തിക പുരോഗതിക്ക് വലിയ പങ്ക്
ബഫർ സോൺ: മറികടക്കാൻ അധികാരമുണ്ട്
ജെയിംസ് വടക്കൻ
കേരളത്തിലെ വന്യജീവി സങ്കേത
ഇതു കർമമാണ്, കർമമല്ലാതെ മറ്റൊന്നല്ല
ബഹുജനങ്ങളുടെ, എത്രയെന്നിനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത പ
ഇട്ടൂപ്പിന്റെ കടയിലില്ലേ? പിന്നെ നോക്കേണ്ട!
ഇട്ടൂപ്പിന്റെ കട ഒരു അദ്ഭുത ലോകമായിരുന്നു. എത്ര കണ്ടാലും മതിവരാ
പുകവലി അത്ര കൂൾ അല്ല! ഇന്ന് ലോക ശ്വാസകോശ കാൻസർ ദിനം
“പുകവലി ആരോഗ്യത്തിന് ഹാനികരം!”സിനിമയുടെ ടൈറ്റിൽ മുതൽ സിഗര
മനുഷ്യത്വം നിഷേധിക്കപ്പെടുന്ന ഗർഭസ്ഥശിശുക്കൾ
മധ്യയുഗത്തിലെ കൊളോണിയൽ കാലഘട്ടത്തിൽ സ്പാനിഷ്-അമേരിക്കയി
ഭരണം ഏറെ അകലെയാണ്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുന്നി
കാനഡയിൽ മാർപാപ്പ മാപ്പു പറഞ്ഞതെന്തിന്
ഡോ. വർഗീസ് പുളിമരം
കാനഡയിലെ ആദിവാ
മരണക്കളിയാകുന്ന ഓണ്‍ലൈൻ റമ്മി
ജോണ്സണ് വേങ്ങത്തടം
ഓണ്‍ലൈൻ റമ്മികളിയ
നഴ്സിംഗ് പ്രാക്ടീഷണർ; ഇന്ത്യൻ നഴ്സിംഗ് മേഖലയ്ക്ക് മുതൽക്കൂട്ടാകും
കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തെത്തുടർന്നാണ് ആരോഗ്യ
ഇഎസ്എ നിർണയത്തിലെ പൊരുത്തക്കേടുകൾ
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ കമ്മിറ്റിക്കു
സഹനപാതയിലെ പുഞ്ചിരിവെട്ടം
സിസ്റ്റർ ലിറ്റി എഫ്സിസി (സുപ്പീരിയർ ജനറ
വികസനത്തിന്റെ പേരിലെ ദ്രോഹം
തോട്ടപ്പള്ളി മുതൽ നീണ്ടകര വരെയുള്ള
അവഗണനയുടെ ആഴക്കടലിൽ
അവഗണനയുടെ നടുക്കടലി
കേരളത്തിലെ മരണങ്ങളും കാരണങ്ങളും
ആന്റണി ആറിൽചിറ, ചമ്പക്കുളം
മലയാളി
പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം ; ക്രൈസ്തവ അവഗണന അവസാനിക്കുമോ?
ഫാ. ജയിംസ് കൊക്കാവയലിൽ
കാർഗിൽ വിജയദിനം ആഘോഷിക്കുമ്പോൾ
ലഫ്റ്റനന്റ് ജനറൽ സതീഷ് ദുവ
1999
ഒരു സ്വപ്നസാക്ഷാത്കാരവും പ്രതിപക്ഷത്തെ വിഷാദവും
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലെ ഏറ്റവും
കർഷകരെന്നും ഡെത്ത് സോണിലാണോ?
കർഷകരും കാർഷികമേഖലയും സമ്പന്നമാക്കിയ നമ്മുടെ നാട്ടി
കത്തെഴുതി... തൂക്കിക്കൊല്ലുമോ?
അതാണു ധൈര്യം! കേരളത്തിലെ ഒരു മാധ്യമത്തെ ഇല്ലാതാക്കാൻ കേരളത്തിലെ ഒരു മന്ത്രി ഒര
മറഞ്ഞിരിക്കുന്ന ജ്ഞാനം
ആർദ്രതയുടെ ഗുരുക്കന്മാരായ വയോധികർക്കു
കർഷകരോട് ആർക്കു താത്പര്യം?
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിലാണ് കർഷകർക്കായി പെൻഷൻ പദ്ധതി
ദ്രൗപദിയുടെ യാത്ര റായ്രംഗ്പുരിൽനിന്ന് റെയ്സീന വരെ
രാഹുൽ ഗോപിനാഥ്
ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയ
ഭിന്നത മറന്ന രാഷ്ട്രീയം
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടു
വ്യവസായികള്‍ കീഴടക്കുന്ന റബര്‍ കൃഷി
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കര്‍ഷ
തൊടുന്നതെല്ലാം തിരിച്ചടി
തൊടുന്നതെല്ലാം പിഴയ്ക്കുന്ന അവസ്ഥയിലാണ് രണ്ടാം പിണറായി സർക്കാർ
കാലത്തിനു മുന്‍പേ സഞ്ചരിച്ച ഗ്രിഗർ മെൻഡൽ
ജനിതകശാസ്ത്രത്തിന്റെ പിതാവ് ജോൺ ഗ്രിഗർ മെ
റബര്‍ മീറ്റ് കർഷകനുവേണ്ടിയോ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
റബ
അഴകോടെ എത്തുന്ന പായ്ക്കറ്റ് പൊടികൾ
തീൻമേശയിൽ നിറയെ വിഭവങ്ങളാണ്! പൊരിച്ചതും വറുത്ത
ആരോഗ്യം നേടാം, കര്‍ക്കടകത്തില്‍
ഡോ. മാണി ജോസ് ബിഎഎംഎസ്, എംഡി (കായ ചികിത്സ)
യൂണിയനുകൾക്കു കീഴടങ്ങുന്പോൾ
ഫയലുകൾ മാനുഷികമായി പരിഗണിക്കണമെന്ന പിണറായി വിജയന്റെ ഉ
പാൽ ചുരത്തുന്ന കന്പനികൾ
വിപണിയിൽ കിട്ടുന്ന 68 ശതമാനം പാലും ഗുണ
പിണറായി കീഴടങ്ങിയോ?
അനന്തപുരി/ദ്വിജന്
പിണറായിക്ക് എത്ര ചങ്കുണ്ടെന്നോ ഇല്ലെന്നോ ആരൊക്കെ പറ
പച്ചക്കറിയിലും മാംസത്തിലും മായം
മികച്ച രീതിയിൽ മാംസഭക്ഷണം കഴിക്കുന്ന
ആരവങ്ങളൊഴിഞ്ഞു; യാത്രാമൊഴി ബാക്കി
സന്ദീപ് സലിം
എൺപതുകളിൽ കൗമാരവും യൗ
അറിഞ്ഞുകൊണ്ടു കഴിക്കുന്ന വിഷം
വിഷം തിന്നുന്ന മലയാളി - 1
പത്താം ക്ലാസ് പരീക്ഷ ക
ദൈവസ്നേഹത്തിൻ കരം പിടിച്ച്
റിച്ചാർഡ് ജോസഫ്
മലങ്കര കത്തോലി
സുവിശേഷ സാക്ഷിയാകാൻ
എണ്‍പതുകളുടെ അവസാനം കാടും മേടു
നിശബ്ദതയെ പ്രണയിച്ച സര്‍ഗപ്രതിഭ
പി.എസ്. ശ്രീധരന്‍പിള്ള (ഗോവ ഗവര്‍ണര്‍)
കോ
മരണം കൂടുതൽ പുരുഷന്മാരിൽ
എഎംഎ ചമ്പക്കുളം
സംസ്ഥാന സർക്കാ
Latest News
വയനാട്ടിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കായംകുളത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ യുവതി പിടിയിൽ
വയനാട്ടിൽ വിനോദ സഞ്ചാരത്തിന് നിരോധനം
സിൽവർ ലൈനിന് ഉടൻ അംഗീകാരം നൽകണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
Latest News
വയനാട്ടിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കായംകുളത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ യുവതി പിടിയിൽ
വയനാട്ടിൽ വിനോദ സഞ്ചാരത്തിന് നിരോധനം
സിൽവർ ലൈനിന് ഉടൻ അംഗീകാരം നൽകണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top