Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ബഫർ സോൺ: മറികടക്കാൻ അധികാരമുണ്ട്
Monday, August 1, 2022 10:14 PM IST
ജെയിംസ് വടക്കൻ
കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ബഫർസോണ്‍ നിശ്ചയിക്കണമെന്ന ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാരിന് വ്യക്തമായ അധികാരം നിലനിൽക്കുന്നു. കേരളത്തിലെ മതികെട്ടാൻചോല ഒഴികെ എല്ലാ ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും പ്രവർത്തിക്കുന്നത് താത്കാലിക അനുമതി നൽകുന്ന കരടു വിജ്ഞാപനം വഴിമാത്രമാണ്. അതിനാൽത്തന്നെഅവയൊക്കെ താത്കാലിക വന്യജീവി സങ്കേതങ്ങൾ മാത്രമാണ്. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 26എ പ്രകാരമുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചാലെ വന്യജീവി സങ്കേതങ്ങൾക്കു നിയമ പരിരക്ഷ കിട്ടൂ. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്ക് അതില്ല എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ബഫർസോണ്‍ കരടുവിജ്ഞാപനം പുറപ്പെടുവിക്കുന്നതും അന്തിമ തീരുമാനം എടുക്കുന്നതും കേന്ദ്രസർക്കാരാണെങ്കിൽ വന്യജീവി സങ്കേതങ്ങൾ സ്ഥാപിക്കുന്നതും അവയുടെ വിസ്തൃതി അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതും സംസ്ഥാന സർക്കാരാണ്. വന്യജീവി നിയമത്തിലെ 18-ാം വകുപ്പുപ്രകാരം സംസ്ഥാന സർക്കാരിനാണ് വന്യജീവി സങ്കേതങ്ങൾ രൂപീകരിക്കാനുള്ള അധികാരവും ഉത്തരവാദിത്വവും. വന്യജീവി സംരക്ഷണ നിയമം വകുപ്പ് 21 പ്രകാരം ജില്ലാ കളക്ടർ വന്യജീവി സങ്കേതങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ നിർദിഷ്ട വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള വില്ലേജുകളിലും പഞ്ചായത്തുകളിലും ദിനപത്രങ്ങളിലും പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും ഇതു സംബന്ധിച്ച ആക്ഷേപങ്ങൾ പരിഗണിക്കുകയും ചെയ്യണം. 19, 22 വകുപ്പുകൾ പ്രകാരം ജില്ലാ കളക്ടർക്കാണ് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം. വന്യജീവി സംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വകുപ്പുകൾ അനുവദിച്ചാണ് നഷ്ടപരിഹാരം നൽകേണ്ടത്.
സംസ്ഥാനത്തിന് അധികാരമുണ്ട്
1991 ഒക്ടോബർ രണ്ടിനു നടത്തിയ നിയമഭേദഗതിയിലൂടെ വന്യജീവി സംരക്ഷണ നിയമത്തിൽ കൂട്ടിച്ചേർത്ത 26എ വകുപ്പ് പ്രകാരം വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ട്. ഈ നിയമം ഇപ്പോഴും നിലനിൽക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ പശ്ചിമഘട്ട മലയോര മേഖലകളിൽ താത്കാലിക സംവിധാനത്തിൽ പ്രവർത്തിക്കുന്ന ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും അതിർത്തികൾ നിലവിലുള്ള വന അതിർത്തികളിൽ നിന്ന് 10 കിലോ മീറ്റർ ഉള്ളിലേക്കു പുതുക്കി നിശ്ചയിക്കാൻ ഇപ്പോഴും സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. നിയമം അനുവദിക്കുന്ന ഈ അധികാരങ്ങളുടെ പിൻബലത്തിലും കേരളത്തിലെ വന്യജീവി കേന്ദ്രങ്ങളുടെ നിലവിലുള്ള വിസ്തീർണത്തിന്റെയും അതിലെ മൃഗങ്ങളുടെ കണക്കുകളുടെയും പിൻബലത്തിലും സംസ്ഥാന നിയമസഭയുടെ അടിയന്തരയോഗം ചേർന്ന് വന്യജീവി സങ്കേതങ്ങളെ നിലവിലെ വനാതിർത്തിക്ക് 10 കിലോമീറ്റർ അകത്തേക്കു മാറ്റി അതിർത്തി പുനഃസ്ഥാപിക്കാനാകും. ജനപ്രതിനിധികൾക്ക് അതിനുള്ള താത്പര്യം വേണം എന്നു മാത്രം. ഈ വിഷയങ്ങളൊക്കെ ഗൗരവമായി പഠിക്കാൻ രാഷ്ട്രീയ നേതാക്കളോ പശ്ചിമഘട്ട മലയോര മേഖലയിൽ നിന്നുള്ള എംഎൽഎമാരോ താത്പര്യം കാട്ടുന്നില്ല എന്നതാണ് യാഥാർഥ്യം.
ആവശ്യത്തിലധികം വനം
കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കുമായി ഏകദേശം 3,300 ചതുരശ്ര കിലോമീറ്റർ നിബിഡ വനമാണ് നിലവിൽ അതിരുതിരിച്ച് മാറ്റിയിട്ടിരിക്കുന്നത്. ഏകദേശം 8.10 ലക്ഷം ഏക്കർ. സർക്കാർ കണക്കിൽ കേരളത്തിലെ സർക്കാർ വനം 9,400 ചതുരശ്ര കിലോമീറ്ററാണ്. അങ്ങനെ വരുന്പോൾ സംസ്ഥാനത്തെ ആകെ വനത്തിന്റെ 35 ശതമാനം കേരളത്തിലെ വന്യജീവികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. കേരളത്തിൽ 35 ശതമാനം വനം മതിയാകാഞ്ഞിട്ടാണല്ലോ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും വികസിക്കാനായി റവന്യു ഭൂമിയിൽപ്പെടുന്ന കർഷകരുടെ കൃഷിയിടങ്ങളിലേക്ക് വനം വളർത്തണമെന്ന ‘ദുരാഗ്രഹം’ ചില കർഷക സ്നേഹികളായ ഭരണാധികാരികളുടെ മനസ്സിൽ സ്വപ്നങ്ങളായി നിറയുന്നത്.
കേരളത്തിലെ വനത്തിന്റെ 35% കൊടുത്തിട്ടും പോരാ, വന്യജീവികളെ വളർത്താൻ ഇനിയും സ്ഥലം വേണം. അതും കർഷകരുടെ കൃഷി ഭൂമി തന്നെയാകണമെന്ന ചില മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിലപാട് മൃഗങ്ങളെ വളർത്താനല്ല എന്നു വ്യക്തം. കാരണം നിലവിലുള്ള വന്യജീവിസങ്കേതങ്ങളിൽ തന്നെ ആവശ്യത്തിനു മിച്ചം മൃഗ വളർച്ചയുണ്ട്. മൃഗങ്ങൾക്ക് ആവശ്യമുള്ളതിന്റെ നൂറിരട്ടി വനവും നീക്കി വച്ചിട്ടുണ്ട്. അതറിയണമെങ്കിൽ 1993 മുതലുള്ള വന്യജീവികളുടെ വളർച്ചയുടെ കണക്കെടുക്കണം. അതും സംസ്ഥാന വനംവന്യജീവി വകുപ്പിന്റെ കണക്കുകളിൽ നിന്നുതന്നെ. ലഭ്യമായ വിവരങ്ങൾ പ്രകാരം 1993, 1997, 2002, 2011 എന്നീ വർഷങ്ങളിലാണ് സംസ്ഥാന വനം വകുപ്പ് വന്യമൃഗങ്ങളെ സംബന്ധിച്ച കണക്കെടുപ്പ് നടത്തിയത്. ഈ കണക്കുകളിൽ നിന്നും ഒരു കാര്യം കൂടി വ്യക്തമാകുന്നു. നിലവിലെ വനം വന്യജീവി സങ്കേതങ്ങളിൽ തന്നെ വന്യജീവികൾ പെറ്റുപെരുകുകയാണ്. അവയ്ക്കുവേണ്ടി ഇനിയും കൃഷിഭൂമി വനമാക്കേണ്ടതില്ല.
സംസ്ഥാന സർക്കാരിന് ജൂൺ മൂന്നിലെ സുപ്രീംകോടതിയുടെ ബഫർ സോണ്‍ വിധിയിൽ ഒരാഴ്ചക്കുള്ളിൽത്തന്നെ വിശദമായ മറുപടി നൽകാമായിരുന്നു. എന്നാൽ എല്ലാം വനംവകുപ്പിനെ ഏൽപ്പിച്ച് സർക്കാർ കാഴ്ചക്കാരാകുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ എത്രമാത്രം നിഷ്പക്ഷത പുലർത്തുമെന്ന് കണ്ടറിയണം. സർക്കാർ ഈ വിഷയത്തിൽ കർഷകർക്കൊപ്പമാണ് എന്നു പറഞ്ഞതുകൊണ്ടായില്ല. നിലവിൽ കാര്യങ്ങൾ ശരിയായ ദിശയിലാണെന്നു കരുതാനുമാവില്ല. കർഷകരുടെ വേദന അറിയുന്ന മന്ത്രിമാരെങ്കിലും ഈ വിഷയത്തിൽ മൗനം വെടിയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് മോദി; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് മോദി; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top