Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ബഫർ സോൺ: മറികടക്കാൻ അധികാരമുണ്ട്
Monday, August 1, 2022 10:14 PM IST
ജെയിംസ് വടക്കൻ
കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ബഫർസോണ്‍ നിശ്ചയിക്കണമെന്ന ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാരിന് വ്യക്തമായ അധികാരം നിലനിൽക്കുന്നു. കേരളത്തിലെ മതികെട്ടാൻചോല ഒഴികെ എല്ലാ ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും പ്രവർത്തിക്കുന്നത് താത്കാലിക അനുമതി നൽകുന്ന കരടു വിജ്ഞാപനം വഴിമാത്രമാണ്. അതിനാൽത്തന്നെഅവയൊക്കെ താത്കാലിക വന്യജീവി സങ്കേതങ്ങൾ മാത്രമാണ്. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 26എ പ്രകാരമുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചാലെ വന്യജീവി സങ്കേതങ്ങൾക്കു നിയമ പരിരക്ഷ കിട്ടൂ. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്ക് അതില്ല എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ബഫർസോണ്‍ കരടുവിജ്ഞാപനം പുറപ്പെടുവിക്കുന്നതും അന്തിമ തീരുമാനം എടുക്കുന്നതും കേന്ദ്രസർക്കാരാണെങ്കിൽ വന്യജീവി സങ്കേതങ്ങൾ സ്ഥാപിക്കുന്നതും അവയുടെ വിസ്തൃതി അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതും സംസ്ഥാന സർക്കാരാണ്. വന്യജീവി നിയമത്തിലെ 18-ാം വകുപ്പുപ്രകാരം സംസ്ഥാന സർക്കാരിനാണ് വന്യജീവി സങ്കേതങ്ങൾ രൂപീകരിക്കാനുള്ള അധികാരവും ഉത്തരവാദിത്വവും. വന്യജീവി സംരക്ഷണ നിയമം വകുപ്പ് 21 പ്രകാരം ജില്ലാ കളക്ടർ വന്യജീവി സങ്കേതങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ നിർദിഷ്ട വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള വില്ലേജുകളിലും പഞ്ചായത്തുകളിലും ദിനപത്രങ്ങളിലും പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും ഇതു സംബന്ധിച്ച ആക്ഷേപങ്ങൾ പരിഗണിക്കുകയും ചെയ്യണം. 19, 22 വകുപ്പുകൾ പ്രകാരം ജില്ലാ കളക്ടർക്കാണ് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം. വന്യജീവി സംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വകുപ്പുകൾ അനുവദിച്ചാണ് നഷ്ടപരിഹാരം നൽകേണ്ടത്.
സംസ്ഥാനത്തിന് അധികാരമുണ്ട്
1991 ഒക്ടോബർ രണ്ടിനു നടത്തിയ നിയമഭേദഗതിയിലൂടെ വന്യജീവി സംരക്ഷണ നിയമത്തിൽ കൂട്ടിച്ചേർത്ത 26എ വകുപ്പ് പ്രകാരം വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ട്. ഈ നിയമം ഇപ്പോഴും നിലനിൽക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ പശ്ചിമഘട്ട മലയോര മേഖലകളിൽ താത്കാലിക സംവിധാനത്തിൽ പ്രവർത്തിക്കുന്ന ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും അതിർത്തികൾ നിലവിലുള്ള വന അതിർത്തികളിൽ നിന്ന് 10 കിലോ മീറ്റർ ഉള്ളിലേക്കു പുതുക്കി നിശ്ചയിക്കാൻ ഇപ്പോഴും സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. നിയമം അനുവദിക്കുന്ന ഈ അധികാരങ്ങളുടെ പിൻബലത്തിലും കേരളത്തിലെ വന്യജീവി കേന്ദ്രങ്ങളുടെ നിലവിലുള്ള വിസ്തീർണത്തിന്റെയും അതിലെ മൃഗങ്ങളുടെ കണക്കുകളുടെയും പിൻബലത്തിലും സംസ്ഥാന നിയമസഭയുടെ അടിയന്തരയോഗം ചേർന്ന് വന്യജീവി സങ്കേതങ്ങളെ നിലവിലെ വനാതിർത്തിക്ക് 10 കിലോമീറ്റർ അകത്തേക്കു മാറ്റി അതിർത്തി പുനഃസ്ഥാപിക്കാനാകും. ജനപ്രതിനിധികൾക്ക് അതിനുള്ള താത്പര്യം വേണം എന്നു മാത്രം. ഈ വിഷയങ്ങളൊക്കെ ഗൗരവമായി പഠിക്കാൻ രാഷ്ട്രീയ നേതാക്കളോ പശ്ചിമഘട്ട മലയോര മേഖലയിൽ നിന്നുള്ള എംഎൽഎമാരോ താത്പര്യം കാട്ടുന്നില്ല എന്നതാണ് യാഥാർഥ്യം.
ആവശ്യത്തിലധികം വനം
കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കുമായി ഏകദേശം 3,300 ചതുരശ്ര കിലോമീറ്റർ നിബിഡ വനമാണ് നിലവിൽ അതിരുതിരിച്ച് മാറ്റിയിട്ടിരിക്കുന്നത്. ഏകദേശം 8.10 ലക്ഷം ഏക്കർ. സർക്കാർ കണക്കിൽ കേരളത്തിലെ സർക്കാർ വനം 9,400 ചതുരശ്ര കിലോമീറ്ററാണ്. അങ്ങനെ വരുന്പോൾ സംസ്ഥാനത്തെ ആകെ വനത്തിന്റെ 35 ശതമാനം കേരളത്തിലെ വന്യജീവികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. കേരളത്തിൽ 35 ശതമാനം വനം മതിയാകാഞ്ഞിട്ടാണല്ലോ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും വികസിക്കാനായി റവന്യു ഭൂമിയിൽപ്പെടുന്ന കർഷകരുടെ കൃഷിയിടങ്ങളിലേക്ക് വനം വളർത്തണമെന്ന ‘ദുരാഗ്രഹം’ ചില കർഷക സ്നേഹികളായ ഭരണാധികാരികളുടെ മനസ്സിൽ സ്വപ്നങ്ങളായി നിറയുന്നത്.
കേരളത്തിലെ വനത്തിന്റെ 35% കൊടുത്തിട്ടും പോരാ, വന്യജീവികളെ വളർത്താൻ ഇനിയും സ്ഥലം വേണം. അതും കർഷകരുടെ കൃഷി ഭൂമി തന്നെയാകണമെന്ന ചില മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിലപാട് മൃഗങ്ങളെ വളർത്താനല്ല എന്നു വ്യക്തം. കാരണം നിലവിലുള്ള വന്യജീവിസങ്കേതങ്ങളിൽ തന്നെ ആവശ്യത്തിനു മിച്ചം മൃഗ വളർച്ചയുണ്ട്. മൃഗങ്ങൾക്ക് ആവശ്യമുള്ളതിന്റെ നൂറിരട്ടി വനവും നീക്കി വച്ചിട്ടുണ്ട്. അതറിയണമെങ്കിൽ 1993 മുതലുള്ള വന്യജീവികളുടെ വളർച്ചയുടെ കണക്കെടുക്കണം. അതും സംസ്ഥാന വനംവന്യജീവി വകുപ്പിന്റെ കണക്കുകളിൽ നിന്നുതന്നെ. ലഭ്യമായ വിവരങ്ങൾ പ്രകാരം 1993, 1997, 2002, 2011 എന്നീ വർഷങ്ങളിലാണ് സംസ്ഥാന വനം വകുപ്പ് വന്യമൃഗങ്ങളെ സംബന്ധിച്ച കണക്കെടുപ്പ് നടത്തിയത്. ഈ കണക്കുകളിൽ നിന്നും ഒരു കാര്യം കൂടി വ്യക്തമാകുന്നു. നിലവിലെ വനം വന്യജീവി സങ്കേതങ്ങളിൽ തന്നെ വന്യജീവികൾ പെറ്റുപെരുകുകയാണ്. അവയ്ക്കുവേണ്ടി ഇനിയും കൃഷിഭൂമി വനമാക്കേണ്ടതില്ല.
സംസ്ഥാന സർക്കാരിന് ജൂൺ മൂന്നിലെ സുപ്രീംകോടതിയുടെ ബഫർ സോണ്‍ വിധിയിൽ ഒരാഴ്ചക്കുള്ളിൽത്തന്നെ വിശദമായ മറുപടി നൽകാമായിരുന്നു. എന്നാൽ എല്ലാം വനംവകുപ്പിനെ ഏൽപ്പിച്ച് സർക്കാർ കാഴ്ചക്കാരാകുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ എത്രമാത്രം നിഷ്പക്ഷത പുലർത്തുമെന്ന് കണ്ടറിയണം. സർക്കാർ ഈ വിഷയത്തിൽ കർഷകർക്കൊപ്പമാണ് എന്നു പറഞ്ഞതുകൊണ്ടായില്ല. നിലവിൽ കാര്യങ്ങൾ ശരിയായ ദിശയിലാണെന്നു കരുതാനുമാവില്ല. കർഷകരുടെ വേദന അറിയുന്ന മന്ത്രിമാരെങ്കിലും ഈ വിഷയത്തിൽ മൗനം വെടിയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
Latest News
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top