Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാണുക, ഈ നരകജീവിതം
Thursday, December 1, 2022 1:22 AM IST
ഡി. ദിലീപ്
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഫലമായുണ്ടാകുന്ന തീരശോഷണത്തിൽ സ്വന്തം വീട് നഷ്ടമായതിനെത്തുടർന്ന് താൽക്കാലികമായി താമസിക്കാൻ കിട്ടിയ മുറിയുടെ ഭിത്തിയിൽ ഒൻപത് വയസുകാരി ജോഷ്ന ജോണ്‍ വെടിപ്പുള്ള കയ്യക്ഷരത്തിൽ എഴുതിയിട്ടു: ‘ക്യൂട്ട് ഫാമിലി, ഗോഡ് ബ്ലസ് യു ഫാമിലി’. ജോഷ്നയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് ജോണ്‍ പീറ്ററും റോസി ജോണും മക്കളായ ജോഫിതയും ജോഷ്നയും റൊണാൾഡോയും സാന്റിയോയും വലിയതുറ സിമന്റ് ഗോഡൗണിനുള്ളിലെ ആ ഒറ്റമുറി ‘ക്യാബിൻ’ വീട്ടിലെത്തിയത്. വീടു നഷ്ടപ്പെട്ടതിനെത്തുടർന്ന് താമസിക്കാൻ സംസ്ഥാന സർക്കാർ ഒരുക്കി നൽകിയ ആ വീട്ടിൽ നിന്നുള്ള മോചനത്തിനായി കഴിഞ്ഞ ഏഴു വർഷമായി കാത്തിരിക്കുകയാണ് ഈ കുടുംബം.
കാറ്റും വെളിച്ചവും കടക്കാത്ത ഭീമൻ കെട്ടിടത്തിനുള്ളിൽ 100 ചതുരശ്ര അടി വിസ്തീർണത്തിൽ കഷ്ടിച്ച് അഞ്ചരയടി പൊക്കത്തിൽ തകര ഷീറ്റുകൾ കൊണ്ട് ഭിത്തിയുണ്ടാക്കി വാതിലിട്ട മേൽക്കൂരയില്ലാത്ത ഒരു വീട്! ലിവിംഗ് റൂമും കിടപ്പുമുറിയും അടുക്കളയും എല്ലാം അതിനുള്ളിലാണ്. ഒരാൾക്ക് സുഗമമായി ജീവിക്കാൻ ഏറ്റവും കുറഞ്ഞത് 150 ചതുരശ്ര അടി സ്ഥലമെങ്കിലും വേണമെന്ന ശാസ്ത്രീയ സിദ്ധാന്തങ്ങൾ നിലനിൽക്കുന്ന നാട്ടിലാണ് 100 ചതുരശ്ര അടിക്കുള്ളിൽ മാതാപിതാക്കളും നാലു മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞ ഏഴു വർഷമായി ദുരിതജീവിതം നയിക്കുന്നത്.
‘ശവപ്പെട്ടിമുറി’
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ കൊടുംപിരി കൊള്ളുന്പോൾ സമരക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയെന്നാണ് സംസ്ഥാന സർക്കാർ വാദിക്കുന്നത്. അപ്പോഴും വലിയതുറയിലെ നാല് സിമന്റ് ഗോഡൗണുകളിൽ ഒരുക്കപ്പെട്ട 64 ‘ശവപ്പെട്ടിമുറി’കൾക്കുള്ളിൽ കുടുംബവും കൂട്ടുകുടുംബവുമായി മുന്നൂറിലേറെ മനുഷ്യർ വർഷങ്ങളായി നരകത്തിലെന്നതുപോലെ ജീവിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം തീരദേശ ജനതയുടെ മനസിൽ കടൽ പോലെ അലയടിക്കുകയാണ്.
കാലപ്പഴക്കത്താൽ ജീർണിച്ച ഗോഡൗണിന്റെ മേൽക്കൂരയിൽ മിക്ക സ്ഥലങ്ങളും പൊട്ടലുകൾ വീണിരിക്കുന്നു. ഒരു ചെറു ചാറ്റൽമഴ പെയ്താൽ തുള്ളി വെള്ളംപോലും പുറത്തുപോകാതെ ഈ ഗോഡൗണിനുള്ളിലേക്ക് ഒഴുകുന്ന സ്ഥിതി. ഇതിനുള്ളിലാണ് ഏറ്റവും കുറഞ്ഞത് അഞ്ച് അംഗങ്ങൾ ഉള്ള ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തെയും പാർപ്പിച്ചിരിക്കുന്നത്. പിറന്നിട്ട് ദിവസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ഗുരുതരമായ രോഗങ്ങൾ ബാധിച്ച് അവശത അനുഭവിക്കുന്ന വൃദ്ധർ വരെ ഈ കുടുസുമുറിയിലെ ദുരിതത്തിൽ ജീവിക്കുകയാണ്.
വിദ്യാർഥികളായ പെണ്‍കുട്ടികൾക്ക് വസ്ത്രം മാറണമെങ്കിൽ, കടലിൽ പണിക്കു പോയി ക്ഷീണിതരായി മടങ്ങിയെത്തി ഉള്ള സ്ഥലത്ത് ഇത്തിരി വിശ്രമിക്കുന്ന പിതാവിനെയും സഹോദരനെയും മുറിക്ക് പുറത്തിറക്കും. അടുക്കളയും കിടപ്പുമുറിയുമെല്ലാമായ ഇവിടെ കുട്ടികൾക്ക് ഇരുന്നു പഠിക്കാനുള്ള അന്തരീക്ഷമില്ല. നാല് ഗോഡൗണുകളിലായി താമസിക്കുന്ന നൂറുകണക്കായ മനുഷ്യർക്കായി പത്ത് ടോയ്ലറ്റുകൾ മാത്രമാണുള്ളത്. കാലപ്പഴക്കവും കടൽക്കാറ്റുമേറ്റ് ഇതിന്റെ വാതിലുകളൊക്കെ തുരുന്പിച്ച് അടർന്നിളകിയ നിലയിലും. പെണ്‍കുട്ടികൾക്ക് ടോയ്ലറ്റിൽ പോകേണ്ടിവരുന്പോൾ അമ്മമാർ പുറത്ത് കാവൽ നിൽക്കും. വൃദ്ധരായവരും ശാരീരിക അവശതകളുമുള്ള അമ്മമാരും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി ഗോഡൗണിനുള്ളിൽനിന്ന് മീറ്ററുകളോളം നടന്ന് പുറത്തെത്തണം.
ചൂടും പൊടിയും അസുഖവും...
പകൽസമയങ്ങളിൽ ആസ്ബസ്റ്റോസ് ഷീറ്റിട്ട ഈ കെട്ടിടത്തിനുള്ളിലെ ചൂട് സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് ഇവിടത്തെ അന്തേവാസിയായ എഴുപത്തിരണ്ടുകാരൻ ലിബോറി പറയുന്നു. ചൂടും പൊടിയും മൂലവും മതിയായ അളവിൽ കാറ്റു കടക്കാത്തതിനാലും ഇവിടത്തെ ജീവിതം മനുഷ്യരെ അസുഖക്കാരാക്കി മാറ്റുന്നു. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരും വൃദ്ധരും വരെ ഏതാനും വർഷങ്ങൾകൊണ്ട് പലവിധത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ നേരിടുന്നുണ്ടെന്നും ലിബോറി പറഞ്ഞു. ലിബോറിയുടെ ഭാര്യ പെണ്ണമ്മയ്ക്ക് കാൻസറാണ്. ചികിത്സയ്ക്കു പണമില്ല. നല്ല പ്രായം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ വീടും സ്ഥലവും കടലെടുത്തു. ലിബോറിയുടെ മൂന്നു മക്കളും അവരുടെ കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. ഓരോ തവണയും വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ സർക്കാർ ആശ്രയമറ്റ തങ്ങൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ലിബോറി പറഞ്ഞു.
പാന്പും, എലിയും, കാക്കകളും ഇവിടെ സ്വൈരവിഹാരം നടത്തുകയാണ്. പാകം ചെയ്തു വച്ച ഭക്ഷണം പോലും മനഃസമാധാനമായി കഴിക്കാൻ കഴിയില്ലെന്ന് അന്തേവാസിയായ മാഗ്ലിൻ പറയുന്നു. ശ്രദ്ധ ഒന്നു മാറിയാൽ, പല കാര്യങ്ങൾക്കിടയിൽ പാകം ചെയ്ത ഭക്ഷണം അടച്ചുവയ്ക്കാൻ മറന്നാൽ അതിലെല്ലാം എലികൾ കയറും. ഗോഡൗണിനുള്ളിൽ മേൽക്കൂരയിലെ ഉത്തരത്തിൽ കാക്കകൾ വന്നിരിക്കും. അവ ചിലപ്പോൾ ഭക്ഷണവും വസ്ത്രവും കിടക്കയുമെല്ലാം വൃത്തികേടാക്കും. “ഒരു നിവൃത്തിയുമില്ല പൊന്നുമോനേ... ഇവിടന്ന് ഒന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു...”-ഇതു പറയുന്പോൾ മാഗ്ലിന്റെ കണ്ണിൽ സങ്കടക്കടൽ ഇളകിമറിഞ്ഞു.
എത്രകാലമീ ദുരിതജീവിതം?
കടലാക്രമണവും തീരശോഷണവുംമൂലം വീടുകൾ നഷ്ടമായ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് വിഴിഞ്ഞം സമരസമിതി സർക്കാരിനു മുന്നിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകാതെ വന്നപ്പോൾ സിമന്റ് ഗോഡൗണിൽ കഴിയുന്ന ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുവരെ ഇവർക്ക് വാടകയില്ലാതെ താത്കാലിക താമസം സർക്കാർ ഒരുക്കി നൽകണമെന്ന ആവശ്യം സമരസമിതി മുന്നോട്ടു വച്ചു. ഇതു സംബന്ധിച്ചു നടന്ന ചർച്ചയിൽ, ഇവർക്ക് വീട് വാടകയ്ക്ക് എടുക്കുന്നതിനായി 5500 രൂപ വീതം നൽകാമെന്നാണ് സർക്കാർ അറിയിച്ചത്.
എന്നാൽ ഈ തുകയ്ക്ക് നഗരത്തിൽ എവിടെയും വാടകവീട് കിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇനി കിട്ടിയാൽ തന്നെ വീട്ടുടമസ്ഥർ ആവശ്യപ്പെടുന്ന ഭീമമായ ഡിപ്പോസിറ്റ് തുക ഉള്ളതെല്ലാം നഷ്ടപ്പെട്ട് നിരാശ്രയരായി കഴിയുന്ന തങ്ങൾ എവിടെനിന്നു കണ്ടെത്തുമെന്നും ഇവർ ചോദിക്കുന്നു. ഇതു സംബന്ധിച്ച് തുടർചർച്ചകൾ ഒന്നും ഉണ്ടാകാതെ വന്നതോടെ ഇനിയെത്ര കാലം ഈ ദുരിതജീവതം തുടരണമെന്നത് ഇവിടത്തെ അമ്മമാരുടെയും പെണ്‍കുട്ടികളുടെയും മുന്നിൽ ചോദ്യമായി നിലനിൽക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
Latest News
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top