Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
കാണുക, ഈ നരകജീവിതം
Thursday, December 1, 2022 1:22 AM IST
ഡി. ദിലീപ്
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഫലമായുണ്ടാകുന്ന തീരശോഷണത്തിൽ സ്വന്തം വീട് നഷ്ടമായതിനെത്തുടർന്ന് താൽക്കാലികമായി താമസിക്കാൻ കിട്ടിയ മുറിയുടെ ഭിത്തിയിൽ ഒൻപത് വയസുകാരി ജോഷ്ന ജോണ്‍ വെടിപ്പുള്ള കയ്യക്ഷരത്തിൽ എഴുതിയിട്ടു: ‘ക്യൂട്ട് ഫാമിലി, ഗോഡ് ബ്ലസ് യു ഫാമിലി’. ജോഷ്നയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് ജോണ്‍ പീറ്ററും റോസി ജോണും മക്കളായ ജോഫിതയും ജോഷ്നയും റൊണാൾഡോയും സാന്റിയോയും വലിയതുറ സിമന്റ് ഗോഡൗണിനുള്ളിലെ ആ ഒറ്റമുറി ‘ക്യാബിൻ’ വീട്ടിലെത്തിയത്. വീടു നഷ്ടപ്പെട്ടതിനെത്തുടർന്ന് താമസിക്കാൻ സംസ്ഥാന സർക്കാർ ഒരുക്കി നൽകിയ ആ വീട്ടിൽ നിന്നുള്ള മോചനത്തിനായി കഴിഞ്ഞ ഏഴു വർഷമായി കാത്തിരിക്കുകയാണ് ഈ കുടുംബം.
കാറ്റും വെളിച്ചവും കടക്കാത്ത ഭീമൻ കെട്ടിടത്തിനുള്ളിൽ 100 ചതുരശ്ര അടി വിസ്തീർണത്തിൽ കഷ്ടിച്ച് അഞ്ചരയടി പൊക്കത്തിൽ തകര ഷീറ്റുകൾ കൊണ്ട് ഭിത്തിയുണ്ടാക്കി വാതിലിട്ട മേൽക്കൂരയില്ലാത്ത ഒരു വീട്! ലിവിംഗ് റൂമും കിടപ്പുമുറിയും അടുക്കളയും എല്ലാം അതിനുള്ളിലാണ്. ഒരാൾക്ക് സുഗമമായി ജീവിക്കാൻ ഏറ്റവും കുറഞ്ഞത് 150 ചതുരശ്ര അടി സ്ഥലമെങ്കിലും വേണമെന്ന ശാസ്ത്രീയ സിദ്ധാന്തങ്ങൾ നിലനിൽക്കുന്ന നാട്ടിലാണ് 100 ചതുരശ്ര അടിക്കുള്ളിൽ മാതാപിതാക്കളും നാലു മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞ ഏഴു വർഷമായി ദുരിതജീവിതം നയിക്കുന്നത്.
‘ശവപ്പെട്ടിമുറി’
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ കൊടുംപിരി കൊള്ളുന്പോൾ സമരക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയെന്നാണ് സംസ്ഥാന സർക്കാർ വാദിക്കുന്നത്. അപ്പോഴും വലിയതുറയിലെ നാല് സിമന്റ് ഗോഡൗണുകളിൽ ഒരുക്കപ്പെട്ട 64 ‘ശവപ്പെട്ടിമുറി’കൾക്കുള്ളിൽ കുടുംബവും കൂട്ടുകുടുംബവുമായി മുന്നൂറിലേറെ മനുഷ്യർ വർഷങ്ങളായി നരകത്തിലെന്നതുപോലെ ജീവിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം തീരദേശ ജനതയുടെ മനസിൽ കടൽ പോലെ അലയടിക്കുകയാണ്.
കാലപ്പഴക്കത്താൽ ജീർണിച്ച ഗോഡൗണിന്റെ മേൽക്കൂരയിൽ മിക്ക സ്ഥലങ്ങളും പൊട്ടലുകൾ വീണിരിക്കുന്നു. ഒരു ചെറു ചാറ്റൽമഴ പെയ്താൽ തുള്ളി വെള്ളംപോലും പുറത്തുപോകാതെ ഈ ഗോഡൗണിനുള്ളിലേക്ക് ഒഴുകുന്ന സ്ഥിതി. ഇതിനുള്ളിലാണ് ഏറ്റവും കുറഞ്ഞത് അഞ്ച് അംഗങ്ങൾ ഉള്ള ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തെയും പാർപ്പിച്ചിരിക്കുന്നത്. പിറന്നിട്ട് ദിവസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ഗുരുതരമായ രോഗങ്ങൾ ബാധിച്ച് അവശത അനുഭവിക്കുന്ന വൃദ്ധർ വരെ ഈ കുടുസുമുറിയിലെ ദുരിതത്തിൽ ജീവിക്കുകയാണ്.
വിദ്യാർഥികളായ പെണ്‍കുട്ടികൾക്ക് വസ്ത്രം മാറണമെങ്കിൽ, കടലിൽ പണിക്കു പോയി ക്ഷീണിതരായി മടങ്ങിയെത്തി ഉള്ള സ്ഥലത്ത് ഇത്തിരി വിശ്രമിക്കുന്ന പിതാവിനെയും സഹോദരനെയും മുറിക്ക് പുറത്തിറക്കും. അടുക്കളയും കിടപ്പുമുറിയുമെല്ലാമായ ഇവിടെ കുട്ടികൾക്ക് ഇരുന്നു പഠിക്കാനുള്ള അന്തരീക്ഷമില്ല. നാല് ഗോഡൗണുകളിലായി താമസിക്കുന്ന നൂറുകണക്കായ മനുഷ്യർക്കായി പത്ത് ടോയ്ലറ്റുകൾ മാത്രമാണുള്ളത്. കാലപ്പഴക്കവും കടൽക്കാറ്റുമേറ്റ് ഇതിന്റെ വാതിലുകളൊക്കെ തുരുന്പിച്ച് അടർന്നിളകിയ നിലയിലും. പെണ്‍കുട്ടികൾക്ക് ടോയ്ലറ്റിൽ പോകേണ്ടിവരുന്പോൾ അമ്മമാർ പുറത്ത് കാവൽ നിൽക്കും. വൃദ്ധരായവരും ശാരീരിക അവശതകളുമുള്ള അമ്മമാരും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി ഗോഡൗണിനുള്ളിൽനിന്ന് മീറ്ററുകളോളം നടന്ന് പുറത്തെത്തണം.
ചൂടും പൊടിയും അസുഖവും...
പകൽസമയങ്ങളിൽ ആസ്ബസ്റ്റോസ് ഷീറ്റിട്ട ഈ കെട്ടിടത്തിനുള്ളിലെ ചൂട് സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് ഇവിടത്തെ അന്തേവാസിയായ എഴുപത്തിരണ്ടുകാരൻ ലിബോറി പറയുന്നു. ചൂടും പൊടിയും മൂലവും മതിയായ അളവിൽ കാറ്റു കടക്കാത്തതിനാലും ഇവിടത്തെ ജീവിതം മനുഷ്യരെ അസുഖക്കാരാക്കി മാറ്റുന്നു. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരും വൃദ്ധരും വരെ ഏതാനും വർഷങ്ങൾകൊണ്ട് പലവിധത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ നേരിടുന്നുണ്ടെന്നും ലിബോറി പറഞ്ഞു. ലിബോറിയുടെ ഭാര്യ പെണ്ണമ്മയ്ക്ക് കാൻസറാണ്. ചികിത്സയ്ക്കു പണമില്ല. നല്ല പ്രായം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ വീടും സ്ഥലവും കടലെടുത്തു. ലിബോറിയുടെ മൂന്നു മക്കളും അവരുടെ കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. ഓരോ തവണയും വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ സർക്കാർ ആശ്രയമറ്റ തങ്ങൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ലിബോറി പറഞ്ഞു.
പാന്പും, എലിയും, കാക്കകളും ഇവിടെ സ്വൈരവിഹാരം നടത്തുകയാണ്. പാകം ചെയ്തു വച്ച ഭക്ഷണം പോലും മനഃസമാധാനമായി കഴിക്കാൻ കഴിയില്ലെന്ന് അന്തേവാസിയായ മാഗ്ലിൻ പറയുന്നു. ശ്രദ്ധ ഒന്നു മാറിയാൽ, പല കാര്യങ്ങൾക്കിടയിൽ പാകം ചെയ്ത ഭക്ഷണം അടച്ചുവയ്ക്കാൻ മറന്നാൽ അതിലെല്ലാം എലികൾ കയറും. ഗോഡൗണിനുള്ളിൽ മേൽക്കൂരയിലെ ഉത്തരത്തിൽ കാക്കകൾ വന്നിരിക്കും. അവ ചിലപ്പോൾ ഭക്ഷണവും വസ്ത്രവും കിടക്കയുമെല്ലാം വൃത്തികേടാക്കും. “ഒരു നിവൃത്തിയുമില്ല പൊന്നുമോനേ... ഇവിടന്ന് ഒന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു...”-ഇതു പറയുന്പോൾ മാഗ്ലിന്റെ കണ്ണിൽ സങ്കടക്കടൽ ഇളകിമറിഞ്ഞു.
എത്രകാലമീ ദുരിതജീവിതം?
കടലാക്രമണവും തീരശോഷണവുംമൂലം വീടുകൾ നഷ്ടമായ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് വിഴിഞ്ഞം സമരസമിതി സർക്കാരിനു മുന്നിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകാതെ വന്നപ്പോൾ സിമന്റ് ഗോഡൗണിൽ കഴിയുന്ന ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുവരെ ഇവർക്ക് വാടകയില്ലാതെ താത്കാലിക താമസം സർക്കാർ ഒരുക്കി നൽകണമെന്ന ആവശ്യം സമരസമിതി മുന്നോട്ടു വച്ചു. ഇതു സംബന്ധിച്ചു നടന്ന ചർച്ചയിൽ, ഇവർക്ക് വീട് വാടകയ്ക്ക് എടുക്കുന്നതിനായി 5500 രൂപ വീതം നൽകാമെന്നാണ് സർക്കാർ അറിയിച്ചത്.
എന്നാൽ ഈ തുകയ്ക്ക് നഗരത്തിൽ എവിടെയും വാടകവീട് കിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇനി കിട്ടിയാൽ തന്നെ വീട്ടുടമസ്ഥർ ആവശ്യപ്പെടുന്ന ഭീമമായ ഡിപ്പോസിറ്റ് തുക ഉള്ളതെല്ലാം നഷ്ടപ്പെട്ട് നിരാശ്രയരായി കഴിയുന്ന തങ്ങൾ എവിടെനിന്നു കണ്ടെത്തുമെന്നും ഇവർ ചോദിക്കുന്നു. ഇതു സംബന്ധിച്ച് തുടർചർച്ചകൾ ഒന്നും ഉണ്ടാകാതെ വന്നതോടെ ഇനിയെത്ര കാലം ഈ ദുരിതജീവതം തുടരണമെന്നത് ഇവിടത്തെ അമ്മമാരുടെയും പെണ്‍കുട്ടികളുടെയും മുന്നിൽ ചോദ്യമായി നിലനിൽക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വെറുപ്പിനെ കീഴടക്കിയ ചരിത്രയാത്ര
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ
പ്രതിരോധത്തിലൂടെ കാൻസറിനെ നേരിടാം
കാൻസർ രോഗം വർധിച്ചുവരുന്ന കാലഘട്ട
പേരുദോഷം മാറിയില്ല, കൈയടി നീണ്ടുനിന്നില്ല
റ്റി.സി. മാത്യു
ഇടത്തരക്കാരെ പരിഗണിക്കുന്നില്ല എന്ന പേരുദോഷം മാറ്റാ
വോട്ടുബാങ്കിന് ഇരയാകുന്ന ന്യൂനപക്ഷക്ഷേമം
ഫാ. ജയിംസ് കൊക്കാവയലിൽ
സംസ്ഥാന ന്യൂന
തണ്ണീർത്തടത്തിനായി കൈകോർക്കാം
പ്രഫ. ഡോ. സാബു ജോസഫ്
ഭൂമിയിൽ മനുഷ്യ
ഇടത്തരക്കാർക്കു പ്രതീക്ഷ വേണോ?
റ്റി.സി. മാത്യു
ഓപ്പറേഷൻ താമരയാണു രാഷ്ട്രീയത്
ഒരുമിച്ചു നടന്നു നേടിയ സ്നേഹം
പ്രഫ. റോണി കെ. ബേബി
കഴിഞ്ഞ സെപ്റ്റംബർ ഏ
മഹാസ്മരണ; മറയ്ക്കാനാകുമോ ഈ ധ്രുവനക്ഷത്രത്തെ?
ഈ രക്തസാക്ഷിത്വ ദിനത്തിൽ മൂന്നു സംഭവങ്ങൾ ഓ
ഗാന്ധിവധം പശ്ചാത്തലം ഫലങ്ങള്‍
ഗാന്ധിജിയുടെ വധത്തിനു കാരണമായി അദ്ദേ
ആ ശബ്ദം നിലച്ചിട്ട് 75 വർഷങ്ങൾ
ഇന്ത്യൻ മതേതരത്വത്തിന്റെയും ദേ
കാരുണ്യത്തിന്റെ മഹാപ്രമാണി
മാണിസാറിനെക്കുറിച്ചുള്ള നൂറുനൂറു സ്മരണകൾ കേരളത
ബിജെപി ചിരിക്കുന്നു?
അനന്തപുരി /ദ്വിജന്
2002ൽ നടന്ന ഗുജറാത്ത് കല
മൃഗ-മനുഷ്യ സമത്വമാണോ ലക്ഷ്യം?
ജോസ് ജോൺ മല്ലികശേരി
നമ്മളൊക്കെ കേട്ടു പരിചയി
കൂട് വിട്ടോടുന്ന പലായനം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
മറുനാടുകളിലേക്കുള്ള യുവാക്കളുടെ പലായ
അനുകരിക്കാം, മാതൃകയാക്കാം
അപകടം മാലിന്യം - 4 / റിച്ചാർഡ് ജോസഫ്
ഇ-പരിസര
ഇന്ത്യയിലെ അദ്യ സർ
നീണാൾ വാഴട്ടെ റിപ്പബ്ലിക്
പ്രഫ. റോണി കെ. ബേബി
ഇന്ത്യക്ക് സ്വാതന്
സൂക്ഷ്മമായി കൈകാര്യം ചെയ്യണം
അപകടം മാലിന്യം - 3 / റിച്ചാർഡ് ജോസഫ്
തിരുവനന്തപുരത്ത് പൂ
പ്രതീക്ഷയോടെ ടൂറിസം
ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
വൈവിധ്യമാ
കേരളത്തിലെ ഇ-മാലിന്യം
അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സം
കുമിഞ്ഞുകൂടുന്ന ഇ-മാലിന്യം
അപകടം മാലിന്യം -1 / റിച്ചാർഡ് ജോസഫ്
കൊച്ചുകുട്ടികൾക്കു ക
എഫ്പിസികളുടെ പ്രതിസന്ധി പരിഹരിക്കണം
ഡോ. ജോസഫ് ഏബ്രാഹാം
പുതുതായി ആരംഭിക്കുന്ന ഒരു കർഷക ഉത്പാദക
വിഡ്ഢികളുടെ വന്യജീവി നിയമം
രാജ്യത്തെല്ലായിടത്തും വന്യജീവി ആക്രമണം വലിയെ
നിരാശരാക്കുന്ന രാഷ്ട്രീയക്കാർ
ജനാധിപത്യ ഭരണക്രമത്തിൽ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട
ബിജെപി കളി തുടങ്ങുന്നു!
ഈ മാസം 16-17 തിയതികളിൽ ഡൽഹി
അവഗണനയുടെ മൂന്നു പതിറ്റാണ്ട്
താമരശേരി ചുരം വഴി കോഴിക്കോടുനിന്ന് വയനാട്ടി
നീതിപീഠത്തിന്റെ സങ്കടഹർജികൾ
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘കുറുന്തോട്ടിക്കും വാ
സ്പെഷൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയണം
ഡോ. മൈക്കിൾ പുളിക്കൽ (സെക്രട്ടറി, കെസിബിസി ജാ
മതേതരമഹത്വത്തിന് മരണമണി മുഴക്കുന്നതാര് ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
‘മാനിഷാദ’മന്ത്ര
പിന്തിരിപ്പന് നയത്തിലെ വീണ്ടുവിചാരം
കെ. സുധാകരൻ എംപി
ഇക്കഴിഞ്ഞ ഇടതുമുന്നണ
അഭിമാനമായി സംരംഭക കേരളം
പി.രാജീവ് (വ്യവസായ മന്ത്രി)
ഭൂമിശാസ്ത്രപ
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
കാടിറങ്ങുന്ന കടുവ
വിനോദ് നെല്ലയ്ക്കൽ
ഏതാനും ദിവസങ്ങൾക
വിലയില്ലാതായ കാർഷിക സംസ്കാരം
ഡോ. കെ.എം. ഫ്രാൻസീസ്
കേരള സർക്കാരും കൃഷി
വേണം, പുതിയ ഭൂപരിഷ്കരണ നിയമം
കെ.ജെ. ദേവസ്യ
ഭൂപരിഷ്കരണ നിയമത്തിൽ സമഗ്രമായ പഠനം
വിദേശ സർവകലാശാലകൾക്കു പരവതാനി തയാർ
ഡോ. റൂബിൾ രാജ്
2020ലെ ദേശീയ വിദ്യാഭ്യാസന
തരൂർ: ഒറ്റയാനിൽനിന്ന് ജനകീയനേതാവിലേക്ക്
ഏതാനും മാസങ്ങൾക്കിടെ ശശി തരൂർ കേരളത്തിലെ ഒ
അഭിമാനമായി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവ
ആലുവ മംഗലപ്പുഴ, കാര്‍മല്‍ഗിരി പൊന്തിഫിക്കൽ സെമിനാരി
മരണശേഷവും മാർഗദീപമായി ഫെലിക്സ് അച്ചൻ
സി.വി. ആനന്ദബോസ് (പശ്ചിമബംഗാൾ ഗവർണർ)
ഫെല
ലക്ഷ്മണരേഖകൾ പാലിക്കണം
അനന്തപുരി/ദ്വിജന്
ജനാധിപത്യത്തിന്റെ നെടുതൂ
മണ്ണിലും മനസിലും വേണം, ഒരു കർഷകലോല മേഖല
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
“ഇന്ത്യയിലെ കർഷകരുടെ വരുമാനം 2022ഓടെ ഇ
എഫ്പിസികളെ തകർക്കരുതേ...!
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിലെ കൃ
ഗവർണർമാർ പിന്നിൽ നിന്നു ഭരിക്കേണ്ടവർ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പശ്ചിമബംഗാളിൽ ഗവർ
കർണാടകത്തിൽ ആരു വാഴും?
മണികർണിക ശ്രീരാമരാജു
കർണാട
മണ്ണിനടിയിലാകുന്ന ഹിമാലയന്‍ പട്ടണം
അരുണ്‍ ടോം
വിശേഷണങ്ങളേറെയുള്ള ജോഷിമഠ് വാര
കേരളത്തെ വിവർത്തനം ചെയ്ത ആഷർ
ഡോ. ജോസഫ് സ്കറിയ
കേരളത്തെ ലോകത്തിലേക്കു വിവർ
ചോര കിനിയുന്ന രാഷ്ട്രീയ പോർക്കളങ്ങൾ
ലിൻജോ എ. ജോസഫ്
രാഷ്ട്രീയ
Latest News
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനൈ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി. വേണുഗോപാൽ
അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിൽ കൂട്ടയിടി; ആറ് പേർക്ക് പരിക്ക്
Latest News
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനൈ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി. വേണുഗോപാൽ
അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിൽ കൂട്ടയിടി; ആറ് പേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top