Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഡോ. വന്ദനയ്ക്ക് നീതികിട്ടുമോ ?
Monday, May 15, 2023 1:17 AM IST
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി നടത്തിക്കൊണ്ടിരുന്ന ഡോ. വന്ദന ആശുപത്രിയിൽ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തിനുതരുന്നത് ഭീതിപ്പെടുത്തുന്ന ഒരു മുന്നറിയിപ്പാണ്; നാട്ടിൽ പടരുന്ന മയക്കുമരുന്നിനെക്കുറിച്ചും അതുണ്ടാക്കുന്ന അതിദാരുണമായ ദുരന്തങ്ങളെക്കുറിച്ചും. ചികിത്സയ്ക്കായി പോലീസ് കൊണ്ടുവന്നയാളുടെ കുത്തേറ്റാണ് ആ കുഞ്ഞു ഡോക്ടർ രക്തസാക്ഷിയായതെന്ന സത്യം ആരെയാണ് വേദനിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യാത്തത്? ആശുപത്രിക്കുള്ളിൽ വീണ അവളുടെ രക്തം നീതിക്കുവേണ്ടി നിലവിളിക്കുന്നു.
കേരള ഹൈക്കോടതി പൊട്ടിത്തെറിച്ചു ചോദിച്ചതുപോലെ “പോലീസിന്റെ കൈയിലെ തോക്ക് എവിടെപ്പോയിരുന്നുവെന്ന്” ആരാണ് ചോദിക്കാത്തത്? “ഞങ്ങൾ മരിച്ചും ആ കുട്ടിയെ രക്ഷിക്കേണ്ടാതായിരുന്നു” എന്ന കേരളത്തിന്റെ ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി ഹൈക്കോടതിയിൽ നടത്തിയ കുറ്റസമ്മതംകൊണ്ട് എന്താണു പ്രയോജനം? കോട്ടയം ജില്ലയിലെ മുട്ടുചിറക്കാരിയാണ് ഡോ. വന്ദന. അച്ഛന്റെയും അമ്മയുടെയും ഏക മകൾ. ആ കുടുംബം പേറുന്ന വേദന ആർക്ക് പരിഹരിക്കാനാവും?
സന്ദീപ് ഒരടയാളം
സന്ദീപ് എന്ന അധ്യാപകനാണ് ആശുപത്രിയിൽവച്ച് കത്രികകൊണ്ട് വന്ദനയെയും കൂടെയുണ്ടായിരുന്നവരെയും കുത്തിയത്. 11 കുത്തുകൾ, 23 മുറിവുകൾ. ഗുരുതരമായി പരിക്കേറ്റ വന്ദന വൈകാതെ മരിച്ചു. ഇതുവരെ പുറത്തു വന്നിടത്തോളം വിവരങ്ങൾ വിശ്വസിക്കാമെങ്കിൽ മയക്കുമരുന്നിന് അടിമയാണ് അയാൾ. അടുത്തകാലത്തുണ്ടായ തീവണ്ടി ദുരന്തത്തിലെയും ബോട്ട് ദുരന്തത്തിലെയും പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരായിരുന്നു എന്ന സൂചനകൾ ചേർത്തുവായിക്കുക.
മേയ് 11ന് ഇടുക്കിയിലെ ഒരു ആശുപത്രിയിൽ വെറൊരു ഡോക്ടർക്കുനേരേയും മേയ് 12ന് മജിസ്ട്രേട്ടിനു നേരേയും ഇത്തരം ആക്രമണശ്രമം നടന്നതായി വാർത്തയുണ്ടായിരുന്നു. കേരളം പെട്ടുപോയ സാംസ്കാരിക ച്യുതിയല്ലേ വന്ദന സ്വന്തം ചോരകൊണ്ട് രേഖപ്പെടുത്തുന്നത്? മയക്കുമരുന്ന് ഉപയോഗിക്കുന്ന ആരും ഒരു ദ്വിപല്ല. വലിയ ചങ്ങലയിലെ ഒരു കണ്ണിയാവും. അതുകൊണ്ടുതന്നെ ഈ കൊലപാതകത്തിന്റെ പിന്നിലെ എന്തുമാത്രം കഥകൾ ഇനിയും ചുരുളഴിയാനുണ്ടാവും? യഥാർത്ഥ കുറ്റക്കാരെ പിടികൂടി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ എടുക്കുമോ?
മയക്കുമരുന്ന് ഹബ്ബ്
മയക്കുമരുന്ന് കേരളത്തിൽ വ്യാപമായി പ്രചരിക്കുന്നു. മതതീവ്രവാദികളും രാഷ്ട്രീയക്കാരുമെല്ലാം ഈ കച്ചവടത്തിൽ സജീവ കണ്ണികളാണെന് വാർത്തയാണ് നാട്ടിൽ പടരുന്നത്. ഈ കച്ചവടക്കാരിൽ പലരും സന്ദീപിനെപ്പോലെ സമൂഹത്തിൽ മാന്യമായ പദവികൾ വഹിക്കുന്നവർ ആകാം. കേസന്വേഷകർക്ക് തൊടാൻ കഴിയാത്ത സംരക്ഷണത്തിൽ കഴിയുന്നവർ.
പാർട്ടിയിൽ ആധിപത്യം നേടാനും മറ്റു മതസ്ഥരെ നിഗ്രഹിക്കുന്നതിനും പണമുണ്ടാക്കുന്നതിനുമെല്ലാം മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെടുന്നതായി ഉത്തരവാദിത്വബോധമുള്ളവർതന്നെ പറഞ്ഞിട്ടുണ്ട്. അവരെ കല്ലെറിയാനും നിന്ദിച്ച് മയക്കുമരുന്ന് കച്ചവടക്കാർക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റാനുമാണ് മുഖ്യധാരാ മാധ്യമങ്ങൾ പോലും കച്ചവടക്കണ്ണോടെ ശ്രമിക്കുന്നത്. സമൂഹത്തിൽ ഉയരുന്ന ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല. ഇത്തരത്തിലുള്ള ഒരന്വേഷണം നടത്തി പിടികൂടുന്നവരുടെ ജാതി-മതം-പാർട്ടി എന്നിവ തിരിച്ചുള്ള സത്യസന്ധമായ കണക്കുകൾ പ്രസിദ്ധീകരിക്കാമോ? സമൂഹത്തിൽ വിഷം വിൽക്കുന്നവരുടെ മതവും പാർട്ടിയും പദവിയും എന്തായാലും അവർ സാമൂഹിക വിരുദ്ധരാണെന്ന് തീർത്തുപറയാനും അതിനനുസരിച്ചുള്ള ശിക്ഷാ നടപടികൾ എടുക്കാനും തയാറാകുമോ? ഇല്ലെങ്കിൽ ഇനിയും വന്ദനമാർ ഇവിടെ കൊല ചെയ്യപ്പെടും.
വന്ദനയുടെ കേസിൽ പ്രതിയായി പിടിക്കപ്പെടുന്നവൻ ശിക്ഷിക്കപ്പെടാം. എന്നാൽ യഥാർത്ഥ പ്രതിയായ മയക്കുമരുന്ന് രക്ഷപ്പെടുന്നു. ഈ സാമൂഹിക യാഥാർത്ഥ്യത്തിനെതിരേ എന്തെങ്കിലും ചെയ്യാനായാലേ വന്ദനയുടെ രക്തത്തോട് നീതി കാണിക്കാൻ നമുക്കാവൂ.
സിനിമ സെറ്റുകളിൽ നടക്കുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അവരുടെ സംഘടന പറഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ല. തലസ്ഥാനനഗരിയിൽ ഇരുപതിടത്ത് സാത്താൻ ആരാധനയോ അത്തരം പേരുകളോ വിളിച്ച് ഈ മയക്കുമരുന്ന് ഉപയോഗം പോലുള്ള ഹിന കൃത്യങ്ങൾ നടക്കുന്നതായി പറയപ്പെടുന്നു. ഓരോ നഗരത്തിലും ഉണ്ടാവും ഇത്തരം കേന്ദ്രങ്ങൾ.
പിണറായി എങ്ങനെ കുറ്റവാളിയാകും?
ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറം നോക്കി കുറ്റം പറയുന്നതും ന്യായീകരിക്കുന്നതും എങ്ങനെ ശരിയാവും? ആരു ഭരിച്ചാലാണ് ഇക്കാര്യത്തിൽ സത്യസന്ധമായ നിലപാടുണ്ടാവുക? അബ്കാരികളുടെ പണം വാങ്ങാത്ത എത്ര നേതാക്കളുണ്ടാവും? ദുരന്തമറിഞ്ഞ ഉടനെതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വന്ദനയെ ചികിത്സിച്ച ആശുപത്രിയിലെത്തി. അവളുടെ ജീവനറ്റ ശരീരത്തിനു മുന്നിൽ നെറ്റിയിൽ തടവിനിൽക്കുന്ന പിണറായിയുടെ ചിത്രം അദ്ദേഹത്തിന്റെ ഒൗദ്യോഗിക ജീവിതത്തിലെ പുണ്യ ചിത്രങ്ങളിൽ ഒന്നല്ലേ? ആ വേദനയുടെ ആത്മാർത്ഥത തെളിയിക്കേണ്ടത് മയക്കുമരുന്ന് കച്ചവടക്കാർക്കെതിരേ പാർട്ടി ബന്ധമോ മതബന്ധമോ ഒന്നും നോക്കാത്ത നടപടികളിലൂടെയാണ്. അതുണ്ടാകുമോ എന്നാണ് അറിയേണ്ടത്.
എന്നാൽ ഇടതുമുന്നണിയുടെ അബ്കാരി നയം അത്തരത്തിലുള്ള ഒന്നല്ല. ആന്റണി ചാരായ നിരോധനം നടപ്പാക്കിയതുകൊണ്ടാണ് മയക്കുമരുന്ന് കച്ചവടം കൂടുന്നതെന്ന അബ്കാരികളുടെ കാപ്സ്യൂൾ ഇടതുമുന്നണി ഏറ്റെടുത്തു. ഉമ്മൻ ചാണ്ടി ബാറുകൾ പൂട്ടാൻ തീരുമാനിച്ചതോടെ ലഹരി ലോബി ഒന്നാകെ ഇടതുമുന്നണിക്ക് പിന്നിലായി. കേരളത്തിലാകെ കണക്കില്ലാതെ ബാറുകളായി. ഇത്രയും ബാറുകളുണ്ടായിട്ടും മയക്കുമരുന്ന് എവിടെയും കിട്ടുന്ന ചരക്കായി. മയക്കുമരുന്ന് ഇടപാടിൽ പിടികൂടുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്നിതിനും ശിക്ഷിക്കുന്നതിനുമെല്ലാം പോലീസിനുണ്ടായ വീഴ്ചകളുടെ കഥകൾ നിരവധിയല്ലേ? ഒരു സ്കൂൾ വിദ്യാർഥിനി തനിക്ക് മയക്കുമരുന്നു തന്നവരെ ചൂണ്ടിക്കാണിച്ചിട്ട് പോലീസ് അറസ്റ്റ് ചെയ്തോ? മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിച്ച സിപിഎം നേതാവിന്റെ ലോറി പിടികൂടിയപ്പോൾ പോലീസ് നോക്കിയത് യഥാർത്ഥ പ്രതിയെ രക്ഷിക്കാനോ നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ?
“അക്കൂട്ടത്തിൽ ഉണ്ടായിരുന്ന പോലീസുകാരന്റെ മകളോ പെങ്ങളോ ആയിരുന്നു വന്ദന എങ്കിൽ ഇതാകുമായിരുന്നോ അവരുടെ സമീപനം” എന്ന സുരേഷ് ഗോപിയുടെ ചോദ്യം കേരളത്തിലെ സാധാരണക്കാരന്റെ വികാരമാണ്. “രാജ്യത്ത് വേറെ എവിടെ എങ്കിലും ഇത്തരം സംഭവം നടക്കുമോ”- എന്ന് ഹൈക്കോടതി വികാരഭരിതമായി ചോദിച്ചു. അത്തരം ഒരു ചോദ്യത്തിന് ഇടമുണ്ടാക്കിയത് പോലീസ് തന്നെയാണ്. കേരളാ പോലീസ് സർക്കാരിനു വല്ലാതെ കളങ്കപ്പെടുത്തുന്നുണ്ട്. മലപ്പുറത്ത് 22 പേരുടെ മരണത്തിന് ഇരയാക്കിയ ബോട്ടിനെതിരേ പോലീസിൽ കൊടുത്ത പരാതിയിൽ നടപടി എടുക്കാത്തതുപോലുള്ള കഥകൾ തന്നെ ഉദാഹരണം.
വീണയുടെ വാവിട്ട വാക്കുകൾ
ഉദ്യോഗസ്ഥർ പറഞ്ഞു കൊടുക്കുന്നത് അതുപടി ആവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് ഒരിക്കൽ കൂടി വിവാദത്തിലായി. വന്ദനയുടെ ദുരന്തത്തിന് അവരുടെ പരിചയക്കുറവ് കാരണമായെന്ന് പറഞ്ഞതിലൂടെ മന്ത്രി വല്ലാത്ത പതനത്തിലായി. വീണാ ജോർജിന്റെ പെരുമാറ്റത്തെക്കുറിച്ച് തുടക്കം മുതലേ പരാതികൾ ഏറെയുണ്ടായി.
വിളിച്ചാൽ ഫോണെടുക്കില്ല എന്നായിരുന്നു സഖാക്കളുടെ പരാതി. പത്തനംതിട്ടയിലെ സിപിഐ സഖാക്കൾക്ക് വീണയെ തീരെ പിടുത്തമല്ല. പൊതുജീവിതത്തിൽ പ്രവർത്തിക്കുന്നവരുടെ വാക്കും പ്രവർത്തിയുമെല്ലാം പൊതുജന വിമർശനത്തിന് വിധേയമാകുമെന്ന് ഒരിക്കൽ മാധ്യമ പ്രവർത്തകയായിരുന്ന വീണാ ജോർജിനറിയാത്തതല്ലല്ലോ? മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തി നടത്തിയ ദുഖഃപ്രകടനംപോലും വിശ്വസിക്കാത്തവരുണ്ട്. ഡോക്ടർമാർ ആത്മരക്ഷയ്ക്ക് കരാട്ടെ പഠിക്കണമോ എന്ന് ചോദിക്കാൻ പ്രതിപക്ഷത്തിന് അവസരമുണ്ടാക്കിയത് വീണയാണ്.
പണിമുടക്ക് ശരിയോ?
വന്ദനയ്ക്കു നേരേ നടന്ന ഹീനമായ അതിക്രമത്തെ ഏറ്റവും ശക്തമായി അപലപിക്കുന്പോഴും അതിന്റെ മറവിൽ നടന്ന മിന്നൽ പണിമുടക്ക് ആർക്കാണ് ന്യായികരിക്കാനാവുക. രോഗികളുടെ ജീവൻ വച്ചല്ലേ ഡോക്ടർമാർ പന്താടിയത്. ഡോക്ടർമാർക്കു സുരക്ഷ വേണമെന്ന് ആത്മാർത്ഥതയോടെ പറയുന്പോഴും രോഗികളോട് വളരെ മോശമായി പെരുമാറുന്ന ഡോക്ടർമാർ ഉണ്ടെന്നത് സത്യമല്ലേ? കെ.ബി. ഗണേശ് കുമാർ എംഎൽഎ പറഞ്ഞതു പോലെ രണ്ടു കിട്ടേണ്ട ഡോക്ടർമാരും ഇല്ലേ? തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വല്ലാതെ വാദിക്കുന്നവർ രോഗികളുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ? ഓരോ വർഷം ചെല്ലും തോറും രോഗികളോട് സ്നേഹമുള്ളവർ കുറയുന്നുവെന്ന് പരാതിപ്പെടുന്ന സീനിയർ ഡോക്ടർമാരുണ്ട്. വന്ദനയുടെ മരണത്തിൽ പ്രതിഷേധിച്ച് പണിമുടക്കിയ മെഡിക്കൽ വിദ്യാർഥികൾ സ്റ്റൈപ്പൻഡ് അടക്കമുള്ള കാര്യങ്ങളിൽ കൂടി തീരുമാനമുണ്ടാക്കാൻ ഈദുരന്തത്തെ മറയാക്കുന്നത് ശരിക്കും കച്ചവടമനസാണ്.
ജസ്റ്റീസ് കെ.എം. ജോസഫിന്റെ പടിയിറക്കം
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്ത ന്യായാധിപൻ എന്ന ഖ്യാതിയോടെ മലയാളിയായ സുപ്രീംകോടതി ജഡ്ജി കെ.എം. ജോസഫ് 2023 മേയ് 19ന് തന്റെ ഒൗദ്യോഗിക ജീവിതം പൂർത്തിയാക്കുകയാണ്. ഭാരതത്തിന്റെ നീതിന്യായവ്യവസ്ഥയുടെ അന്തസും കോടതിയുടെ വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിന് ധീരമായ നിലപാടുകൾ എടുത്ത അദ്ദേഹത്തിന് പുതിയ പദവികളോ നിയമനങ്ങളോ ഒന്നും ആരും കൊടുക്കില്ലെന്ന് തീർച്ച.
കൊടുത്താൽ അതിനുള്ള ഉപകാരസ്മരണയായി തനിക്കു നിയമനം തന്നവർക്കെതിരേ വരുന്ന കേസുകൾ വച്ചു താമസിപ്പിക്കുവാനോ, നിയമത്തിന്റെ സാങ്കേതിക പഴുതുകളുണ്ടാക്കി കുറ്റവാളികളെ രക്ഷിക്കാനോ കൂട്ടുനിൽക്കില്ലെന്ന് സാധാരണക്കാർ വിശ്വസിക്കത്തക്കവിധം ഉറച്ച നിലപാടുകൾ എടുത്തുകൊണ്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തുന്നതിന് കൊളിജിയത്തിന് കേന്ദ്രസർക്കാരുമായി ഏറെ കൊന്പുകോർക്കേണ്ടി വന്നത് എന്തുകൊണ്ടെന്ന് അദ്ദേഹത്തിന്റെ നിലപാടുകൾ കാണിച്ചു തന്നു.
അനന്തപുരി / ദ്വിജന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വളർച്ചയിലെ വിളർച്ച
അത്ര സന്തോഷകരമല്ല വർത്തമാനങ്ങൾ.
*രണ്ടു വർഷം ക
പ്രവാസജീവിതത്തിലെ സങ്കീർണതകൾ
മെറിറ്റിനു മുകളിൽ പണവും സ്വാധീനവും ജാതി സംവരണങ്ങളും വരുന്പോൾ അർഹതപ്പെട്ട അ
പറന്നകലുന്ന പറവകൾ
വിദേശത്തു നല്ല ജോലിയും സ്ഥിരതാമസവും സ്വപ്നം കാണുന്ന ചെ
മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ ചിത്രങ്ങളിലൂടെ...
മലയാളസിനിമയിൽ വിപ്ലവകരമായ മാറ്റത്തിനു നാന്ദി ക
വനിതാ കണ്കെട്ടു നിയമം!
ലോക്സഭയും രാജ്യസഭയും പാസാക്കിയ വനിതാ സംവരണ ബില്ലിന് ‘നാരി ശക്തി വന്ദൻ അധിനി
വിദേശ കുടിയേറ്റത്തിനു പരിഹാരം കേന്ദ്രപദ്ധതികൾ
കേരളത്തിൽനിന്ന് അനവധി കുട്ടികളാണ് വിദേശരാ
മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നു പ്രഖ്യാപിച്ച ഗുരു
ഭാരതീയ പാരമ്പര്യമനുസരിച്ചാണു ശ്രീനാരായ
ഇന്ത്യ-കാനഡ വിള്ളലുകള്‍ താത്കാലികമോ?
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-കാ
നവതി മധുരം
അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് മലയാ
നടനാകാൻ ജന്മം കൊണ്ടു...
ഒരു നടനാവുക എന്ന സ്വപ്നത്തിൽ ജീവിച്ച് ആ സ്വപ്നം അക്ഷരാർഥത്തിൽ
ചിറ്റമ്മനയത്തിനിരയാകുന്ന ഇഡബ്ല്യുഎസ്
ഫാ. ജയിംസ് കൊക്കാവയലിൽ
പത്തുശതമാന
ലോകസമാധാനം നേരിടുന്നത് കടുത്ത വെല്ലുവിളികൾ
അഡ്വ. ജി. സുഗുണൻ
ഐക്യരാഷ്ട്രസഭയുടെ ന
അറിയപ്പെടാതെ പോയ രക്തസാക്ഷികൾ
അഡ്വ. ലെഡ്ഗർ ബാവ
ഇന്ത്യൻ സ്വാതന്ത്ര്യസമര ച
മോഹിപ്പിക്കാനൊരു വനിതാ ബിൽ
ജോർജ് കള്ളിവയലിൽ
വനിതാ സംവരണ ബില്ലാണു തെരഞ്ഞെടുപ്പിനു മുന്‍പുള്ള
ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും ജി 20 പ്രഖ്യാപനങ്ങളും
ഡോ. ജീമോൻ പന്യാംമാക്കൽ
കാലാവസ്ഥാ വ്യതി
ആസാം റൈഫിൾസിനെതിരേ കരുനീക്കങ്ങൾ
റൂബെൻ കിക്കോൺ, ഇംഫാൽ
കുക്കി പ്രദേശ
അവയവദാനം അന്തസും ആശങ്കകളും
അവയവദാനം, അവയവ കച്ചവടം, അവയവമാറ്റ ശ
സ്ത്രീകളെ മുന്നിൽ നിർത്തി മെയ്തെയ് പോരാട്ടം
ചുരാചാന്ദ്പുർ നഗരം പിടി
സമാധാനത്തിനായി കേഴുന്ന മണിപ്പുർ ജനത
റൂബെൻ കിക്കോണ്‍, ഇംഫാൽ
ആഭ്യ
വേണമോ, ഇനിയുമൊരു സോളാർ അന്വേഷണം?
അനന്തപുരി /ദ്വിജന്
കുപ്രസിദ്ധമായ സോളാർ അന്വ
രോഗിയുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം
ഇന്ന് ലോക രോഗീ സുരക്ഷാദിനം / ജോബി ബേബി
എല്‍
തുറവി അടച്ച് ജനാധിപത്യം!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
യന്ത്രം കറക്കുന്ന തന്
ഓസോൺ പാളിയെ സംരക്ഷിക്കാം
സെപ്തംബർ 16ന് അന്താരാഷ്ട്ര ഓസോൺ ദിനം ആഘോ
അർബുദ ചികിത്സയ്ക്ക് വെല്ലുവിളി മരുന്നുവില
ഈയിടെ ചെറുപ്പക്കാരിയായ ഒരു രോഗി കാണാനെത്തി. അവർക്ക് ബ്രസ്റ്റ് കാൻസറാണ്. ഇപ്
നിപ: സ്ഥിരമായ നിരീക്ഷണം വേണം
കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകര
കർഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നില്ല
1960ലെ ഭൂപതിവു നിയമത്തിന് ഭേദഗതി നിർദേശിക്കു
പൂർണമായ ഐക്യത്തിലേക്കെത്തുന്ന യാത്ര
കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും ഐക്യത്തിന്റെ
രാഷ്ട്രീയ മാന്യത: സിപിഎം പുനരാലോചിക്കണം
മരിക്കുന്നതിനു മുമ്പ് സോളാര്‍ കേസില്‍ സിബി
‘ആചാര’മാകരുത് ഈ കമ്മീഷൻ
സിജോ പൈനാടത്ത്
സർക്കാർ നിയോഗിക്കുന്ന പഠന കമ
ഭൂനിയമ ഭേദഗതി ബില്‍ : തിരിച്ചറിയേണ്ട യാഥാര്‍ഥ്യങ്ങള്‍
അഡ്വ. ജോയ്സ് ജോർജ്
(മുൻ എംപി, ഇടുക്കി)
2023 ലെ ക
ദുഃഖഭൂമിയായി മൊറോക്കോ
തുർക്കിയിലും സിറിയയിലുമായി അറുപതിനായിരത്തോളം പ
ശത്രുത വെടിഞ്ഞ്, വ്യോമമേഖല തുറന്ന് അൾജീരിയ
ഭൂകന്പത്തിന്റെ പശ്ചാത്തലത്തിൽ മൊറോക്കോയ
പഠിക്കുമോ, ജനവിധിയുടെ പാഠങ്ങൾ?
അനന്തപുരി /ദ്വിജന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി തരു
ഭൂമി പതിച്ചുകൊടുക്കൽ ബിൽ കർഷകപക്ഷമാകുമോ ?
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നിർമാണനി
അഭിമാനമായി ജി 20
ആഗോളശക്തരായ രാഷ്ട്രങ്ങളുടെ ജി 20 ഉച്ചകോടി ഡൽഹി
അവിസ്മരണീയം; ജനകീയ ജി 20
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി 20 ഉച്ചക
ഏഷ്യയുടെ വിളുന്പുകളിലേക്ക് ഒരു യാത്ര
ഡോ. ജോർജുകുട്ടി ഫിലിപ്പ്
ഏറ്റവും കുറച്ചു കത്തോലിക്കരുള്ള ഒ
ഏകഭാവിയിലേക്ക് നാം ഒരുമിച്ചു നീങ്ങുന്നു
നരേന്ദ്ര മോദി (പ്രധാനമന്ത്രി)
‘വസുധൈവ കുടുംബകം’ - ഈ രണ്ട് വാക്കുകൾ
പ്രഫ. കെ.എം. ചാണ്ടി - പകരക്കാരനില്ലാത്ത അമരക്കാരൻ
പ്രഫ. റോണി കെ. ബേബി
മുൻ കെപിസിസി പ്രസിഡന്റും തികഞ
ലോകം ‘ഒരു കുടുംബ’മായി ഇന്ത്യയില്‍
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, ക
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ’; ഒളിഞ്ഞിരിക്കുന്ന കെണികൾ
പ്രഫ. റോണി കെ. ബേബി
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന അജണ്ടയിലേക്ക
കാലം മറക്കാത്ത കാരുണ്യം
ഇന്ന് അന്താരാഷ്ട്ര ജീവകാരുണ്യ ദിനം / ടോണി ചിറ്റിലപ്പിള
അധ്യാപകർ രാജശില്പികൾ
ഇന്ന് അധ്യാപകദിനം / അഡ്വ. ജോബി സെബാസ്റ്റ്യൻ
ലോകത്
സന്തുഷ്ട വിദ്യാഭ്യാസം
ഡോ. റോസമ്മ ഫിലിപ്
വിവരദാതാക്കൾ, വിവ
അധ്യാപകരും ധാർമികതയും
ഷാജിൽ അന്ത്രു
യുനെസ്കോ ലോകവ്യാപകമായി ഒ
മഹാരാജാസ് ഓർമിപ്പിക്കുന്നത്....
എൽ. സുഗതൻ
ഗുരുകുല സമ്പ്രദായത്തിൽനി
വെല്ലുവിളി നിറഞ്ഞ ദൗത്യം; കൊടുക്കൽ വാങ്ങലുകൾ അനിവാര്യം
ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അ
ഔഡി കാർ വാങ്ങുന്ന കർഷകൻ!
കൃഷിയിൽനിന്നു വരുമാനമുണ്ടാ
Latest News
ഇന്ത്യയുടെ യുപിഐ വൻ വിജയമെന്ന് വേൾഡ്ലൈൻ
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
കാവേരി ബന്ദ്: ബംഗളൂരുവിൽ തണുത്ത പ്രതികരണം
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
Latest News
ഇന്ത്യയുടെ യുപിഐ വൻ വിജയമെന്ന് വേൾഡ്ലൈൻ
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
കാവേരി ബന്ദ്: ബംഗളൂരുവിൽ തണുത്ത പ്രതികരണം
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top