സി.ഐ. സാമുവേൽ ഡാളസിൽ നിര്യാതനായി
ഡാളസ്: മുണ്ടക്കയം കുന്നുന്പുറത്ത് സി.ഐ. സാമുവേൽ ഡാളസിൽ നിര്യാതനായി. ഡാളസ് കേരള അസോസിയേഷൻ കൈരളി മുൻ എഡിറ്റർ ഷിബുസാമിന്റെ പിതാവാണ് പരേതൻ.
ഭാര്യ:കൊല്ലാട് കൊടുവത്തു പരേതയായ ചാച്ചിയമ്മ സാമുവേൽ. മക്കൾ: ഷാജി സാം(ഡാളസ്), ഷിബു സാം(മസ്കറ്റ്). മരുമക്കൾ: റൂബി സാം(ഡാളസ്), അനിത സാം (മസ്കറ്റ് )
പൊതുദർശനവും സംസ്കാര ശുശ്രുഷയും ഫെബ്രു 27 ശനിയാഴ്ചരാവിലെ 9.30 മുതൽ 12.30 വരെ
സ്ഥലം: സിഎസ്ഐ കോണ്ഗ്രിഗേഷൻ ഓഫ് ഡാളസ്, ഗാർലാൻഡ് ,ടെക്സാസ്
തുടർന്നു സണ്ണിവെയ്ൽ ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കാരം.

കേരള അസോസിയേഷൻ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്ന ഷിബു സാമിന്റെ പിതാവിന്റെ ദേഹവിയോഗത്തിൽ കുടുംബാംഗളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം അറിയികുന്നതായും അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ സി.ഐ. സാമുവേൽ ഡാളസിൽ നിര്യാതനായി
ഡാളസ്: മുണ്ടക്കയം കുന്നുന്പുറത്ത് സി.ഐ. സാമുവേൽ ഡാളസിൽ നിര്യാതനായി. ഡാളസ് കേരള അസോസിയേഷൻ കൈരളി മുൻ എഡിറ്റർ ഷിബുസാമിന്റെ പിതാവാണ് പരേതൻ.
ഭാര്യ:കൊല്ലാട് കൊടുവത്തു പരേതയായ ചാച്ചിയമ്മ സാമുവേൽ. മക്കൾ: ഷാജി സാം(ഡാളസ്), ഷിബു സാം(മസ്കറ്റ്). മരുമക്കൾ: റൂബി സാം(ഡാളസ്), അനിത സാം (മസ്കറ്റ് )
പൊതുദർശനവും സംസ്കാര ശുശ്രുഷയും ഫെബ്രു 27 ശനിയാഴ്ചരാവിലെ 9.30 മുതൽ 12.30 വരെ
സ്ഥലം: സിഎസ്ഐ കോണ്ഗ്രിഗേഷൻ ഓഫ് ഡാളസ്, ഗാർലാൻഡ് ,ടെക്സാസ്
തുടർന്നു സണ്ണിവെയ്ൽ ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കാരം.

കേരള അസോസിയേഷൻ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്ന ഷിബു സാമിന്റെ പിതാവിന്റെ ദേഹവിയോഗത്തിൽ കുടുംബാംഗളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം അറിയികുന്നതായും അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ അമേരിക്കൻ പൗരത്വ പരീക്ഷ ലളിതമാക്കി ബൈഡൻ ഭരണകൂടം
വാഷിംഗ്ടണ്‍ ഡിസി: ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സംബന്ധിച്ച് വിവിധ സംഘടനകളിൽ നിന്നും ഉയർന്ന പരാതിയും പരീക്ഷാർഥികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്ത് പഴയ രീതിയിലേക്ക് പരീക്ഷ മാറ്റി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. മാർച്ച് 1 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരുക.
2020ൽ ട്രംപ് പരിഷ്ക്കരിച്ച പൗരത്വ പരീക്ഷയ്ക്ക് 128 ചോദ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന 20 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. എന്നാൽ പഴയ പരീക്ഷ സന്പ്രദായമനുസരിച്ച് (2008ൽ) നൂറു ചോദ്യങ്ങളിൽ നിന്നും 10 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. പരീക്ഷയിൽ 60 ശതമാനം മാർക്ക് ലഭിക്കേണ്ടതുണ്ട്.
മാർച്ച് 1 മുതൽ പുതിയ നിയമം നിലവിൽ വരുന്നതിനാൽ പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക് 2020 ലെയോ, 2008 ലെയോ പരീക്ഷ രീതി തെരഞ്ഞെടുക്കുന്നതിനുള്ള അവസരം ലഭിക്കും. ഡിസംബർ 1 (2020) മുതൽ മാർച്ച് 1 (2021) വരെ അപേക്ഷിക്കുന്നവർക്കാണ് ഇതു ബാധകം.
പരീക്ഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സിറ്റിസണ്‍ ഷിപ്പ് റിസോഴ്സ് സെന്ററിൽ നിന്നും ലഭിക്കും. നിലവിലെ പരീക്ഷ രീതി പ്രയാസമാണെന്നതിനാൽ അർഹമായ പലർക്കും പൗരത്വം നിഷേധിക്കപ്പെടുന്നുവെന്ന് പരാതി ഉയർന്നിരുന്നു. കൂടുതൽ പേർക്ക് അമേരിക്കൻ പൗരത്വം നൽകുക എന്ന ബൈഡൻ ഭരണകൂടത്തിന്റെ നയമാണ് പൗരത്വ പരീക്ഷ കൂടുതൽ ലളിതമായ രീതിയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിന് പ്രേരിപ്പിച്ചത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ ഫൊക്കാന ഫ്ളോറിഡ റീജണ്‍ സംവാദം "കോവിഡ് 19 മിത്തുകളും യാഥാർഥ്യവും' ഫെബ്രുവരി 28ന്
ഫ്ളോറിഡ: ഫൊക്കാനയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28 ഞായറാഴ്ച വൈകുന്നേരം ആറിന് "കോവിഡ് 19 മിത്തുകളും യാഥാർഥ്യവും ' എന്ന വിഷയത്തിൽ ആരോഗ്യ, മാനസിക സാന്പത്തിക അടിസ്ഥാനത്തിൽ സംവാദം സംഘടിപ്പിക്കുന്നു. സൂം മീറ്റിംഗ് വഴിയാണ് വഴിയാണ് പരിപാടി സംഘടിപ്പിക്കുക.
കോവിഡ് 19 വാക്സീൻ സംബന്ധിച്ചുള്ള സങ്കൽപ്പങ്ങളും യാഥാർഥ്യങ്ങളും എന്ന വിഷയത്തിനു പുറമെ കോവിഡ് മഹാമാരി മൂലം സമൂഹത്തിൽ പ്രത്യേകിച്ച് കുട്ടികളിൽ ഉണ്ടായിരിക്കുന്ന മാനസിക പ്രശ്നങ്ങൾ, കോവിഡ് മഹാമാരിയിൽ പൊതുജനങ്ങൾക്കായി സർക്കാർ നൽകുന്ന വിവിധ സാന്പത്തിക സഹായ പരിപാടികളുടെ വിശദശാംശങ്ങൾ തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കും.
വിവിധ വിഷയങ്ങളെ അധികരിച്ച് സൈക്കോതെറാപ്പിസ്റ്റായ ജോമോൻ ജോണ്‍ മോഡറേറ്ററാകുന്ന പരിപാടിയിൽ പീഡിയാട്രീഷൻ ഡോ. ജോസഫ് പ്ലാച്ചേരിൽ, ഡോ. ലിൻഡ്സായ് എം. ജോണ്‍ (സിഎപ്ഐഡി ക്ലിനിക്ക്), ഡോ. കല ഷഹി (ഇന്േറണൽ മെഡിസിൻ), ബിനു കൊപ്പാറ (സയന്റിസ്റ്റ്) എന്നിവർ പാനലിസ്റ്റുകളാകും. ടാക്സ് കണ്‍സൾട്ടന്റ് കിഷോർ പീറ്റർ മീറ്റിംഗിൽ സാന്പത്തിക അവലോകനം നടത്തും.
ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവർ സംസാരിക്കും. ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി ജേക്കബ്, ഫൊക്കാന നാഷണൽ കമ്മിറ്റി മെന്പർ ഗ്രേസ് ജോസഫ്, കണ്വെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഫൊക്കാന മുൻ പ്രസിഡന്റ് കമാൻഡർ ജോർജ് കോരത്, പി.വി ചെറിയാൻ, ഡെന്നി ഉരലിൽ, സ്റ്റീഫൻ ലൂക്കോസ്, അബ്രഹാം പി ചാക്കോ, ഡോ. മഞ്ചു സാമുവൽ, ലിബി ഇടിക്കുള, രാജീവ് കുമാരൻ, ഡോ. ഷിജു ചെറിയാൻ, വർഗീസ് ജേക്കബ്, വിഷിൻ ജോസഫ്, ഷാജു ഒൗസേഫ്, ബിനു മാന്പള്ളി, ലിജോ ചിറയിൽ തുടങ്ങിയവർ പങ്കെടുക്കും.
മീറ്റിംഗ് ഐഡി: 848 1255 1686
പാസ്കോഡ് : 2021
റിപ്പോർട്ട്: തടത്തിൽ ഫ്രാൻസിസ്
യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡാ തോമസിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു
വാഷിംഗ്ടൻ: യുഎന്നിലെ യുഎസ് അംബാസഡറായി ലിൻഡ തോമസ് ഗ്രീൻഫീൽഡ് നിയമിതയായി. പ്രസിഡന്റ് ബൈഡന്റെ നോമിനിയായ ലിൻഡയുടെ നിയമനം യുഎസ് സെനറ്റ് 20 വോട്ടുകൾക്കെതിരെ 78 വോട്ടുകളോടെ അംഗീകരിച്ചു.
സത്യപ്രതിജ്ഞയ്ക്കുശേഷം ന്യുയോർക്കിലുള്ള യുഎൻ ആസ്ഥാനത്തെത്തി യുഎൻ സെക്രട്ടറി ജനറൽ ആന്‍േറാണിയോ ഗുട്ടറസിന് ഔദ്യോഗിക രേഖകൾ സമർപ്പിക്കും. കാബിനറ്റ് പദവിയാണ് അംബാസഡർക്ക് യുഎസ് നൽകിയിട്ടുള്ളത്.
ആഗോളതലത്തിൽ അമേരിക്കയുടെ നേതൃത്വം പുനഃസ്ഥാപിക്കുവാൻ ബൈഡൻ നടത്തുന്ന ശ്രമത്തിന് ഉത്തമ ഉദാഹരണമാണ് ലിൻഡ തോമസിന്റെ നിയമനമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. അമേരിക്കൻ മൂല്യങ്ങളോടുള്ള കടപ്പാട് സൂക്ഷിക്കുന്ന, നല്ലൊരു നയതന്ത്രജ്ഞയാണ് യുഎസ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട ലിൻഡ തോമസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1952 നവംബർ 22ന് ലൂസിയാനയിലെ ബേക്കറിലാണ് ലിൻഡയുടെ ജനനം. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്‍സനിൽ നിന്നും പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. ഡെപ്യൂട്ടി അസി. സെക്രട്ടറി (ബ്യൂറോ ഓഫ് പോപുലേഷൻ 2004 2006), ഡെപ്യൂട്ടി അസി. സെക്രട്ടറി (ആഫ്രിക്കൻ അഫയേഴ്സ് 2006 2008) പാക്കിസ്ഥാൻ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് പ്രതിനിധിയായി പ്രവർത്തിച്ച പരിചയവും ലിൻഡയ്ക്കുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇന്ത്യൻ വിമാനത്താവളങ്ങളിൽ കോവിഡിന്റെ മറവിൽ വൻ തട്ടിപ്പ്; പ്രതിഷേധവുമായി പിഎംഎഫ്
ന്യൂയോർക്ക്: അമേരിക്ക ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നിറങ്ങുന്ന യാത്രക്കാർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ പ്രത്യേകിച്ചു കേരളത്തിലെ വിമാനത്താവളങ്ങളിൽ വീണ്ടും ടെസ്റ്റ് ചെയ്തു പണം തട്ടിയെടുക്കുന്ന അധികൃതരുടെ നടപടികളെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന ശക്തമായി അപലപിച്ചു.
മൂന്നു കുട്ടികളുമായി ഒരു കുടുംബം വന്നിറങ്ങുകയാണെങ്കിൽ അവർ ടെസ്റ്റിന്റെ പേരിൽ ഒരാൾക്ക് 1800 രൂപ തോതിൽ 9000 രൂപ അടക്കേണ്ടതായി വരും, അത് പോലെ നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകുന്ന യാത്രക്കാർക്ക് കൊച്ചിൻ വിമാനത്താവളത്തിൽ അവരുടെ ബാഗുകളിൽ നിർബന്ധിച്ചു പ്ലാസ്റ്റിക് കവർ ചെയ്യിച്ചു ഓരോ യാത്രക്കാരനിൽ നിന്നും 800 രൂപ വീതം ഈടാക്കുന്നതായി ദോഹയിലേക്കുള്ള യാത്രക്കാരൻ മാജിക് ടൂർസ് മാനേജിംഗ് ഡയറക്ടർ അജി കുര്യാക്കോസ് പിഎംഎഫ് ഗ്ലോബൽ പ്രസിഡന്റ് എം.പി. സലീമുമായി അദ്ദേഹത്തിന്റെ ദുരനുഭവം വിവരിച്ചു, ഇതിനു വേണ്ടി ഒരു സംഘം ആളുകൾ എയർപോർട്ടിൽ തന്പടിച്ചിരിക്കുകയാണെന്നും അപ്പോൾ തന്നെ പ്രസ്തുത വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ ചൂഷണം ചെയുന്ന ഇത്തരം നടപടിയിൽ സർക്കാർ അടിയന്തരമായി ഇടപെട്ടു പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കാണിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയനും നോർക്ക ഡയറക്ടർ ബോർഡിനും കത്തെഴുതിയിട്ടുണ്ടെന്ന് ഗ്ലോബൽ പ്രസിഡന്റ് എം.പി. സലിം, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോണ്‍, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, യുഎസ്എ. കോഓർഡിനേറ്റർ ഷാജി രാമപുരം എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: പി.പി ചെറിയാൻ
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിന്റെ ഒൗദ്യോഗിക ഉദ്ഘാടനത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി
ഓസ്റ്റിൻ, ടെക്സാസ്: ടെക്സാസിലെ ഓസ്റ്റിനിലും പരിസരപ്രദേശങ്ങളിലും താമസിച്ചു ജോലിചെയ്യുന്ന ഇന്ത്യൻ നഴ്സുമാർക്ക് വേണ്ടി രൂപീകരിച്ച ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. സംഘടനയുടെ പ്രഥമ മീറ്റിംഗും ഔദ്യോഗികമായ ഉദ്ഘാടനവും ഫെബ്രുവരി 28 വൈകുന്നേരം അഞ്ചിന് സൂമിലൂടെയാണ് വിവിധ കലാപരിപാടികളുടെ അകന്പടിയോടെ നടത്തപ്പെടുന്നത്. നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന)യുടെ ചാപ്റ്റർ ആയി പ്രവർത്തിക്കത്തക്ക വിധത്തിലാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA ) ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ സ്ഥാപക പ്രസിഡന്റായ മേരി റോയ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ നൈനയുടെ നാഷണൽ പ്രസിഡന്റ് ഡോ. ലിഡിയ ആൽബർകർക്കി പ്രഭാഷണം നടത്തും. നൈനയുടെ നാഷണൽ സെക്രട്ടറി സുജ തോമസ് പുതുതായി ചുമതലയേൽക്കുന്ന ഭരണസമിതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. നൈനയുടെ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ബോബി വർഗീസ് നഴ്സിംഗ് മേഖലയിലെ തുടർ വിദ്യാഭ്യാസ സാധ്യതകളെപ്പറ്റിയുള്ള വിവരങ്ങൾ അവതരിപ്പിക്കും. കൂടാതെ നൈനയുടെ എക്സികുട്ടീവ് വൈസ് പ്രസിഡന്റ് അക്കാമ്മ കല്ലേൽ മോട്ടിവേഷണൽ സ്പീക്കറായിആയി സമ്മേളനത്തിൽ പങ്കെടുക്കും.
അസംഘടിതരായിരുന്ന ഓസ്റ്റിനിലെ ഇന്ത്യൻ നഴ്സുമാർ ഒരു കുടക്കീഴിൽ അണിനിരക്കുന്പോൾ അവരെ നയിക്കുവാനുള്ള നിയോഗവുമായി എത്തുന്ന ഭരണസമിതിക്ക് പ്രസിഡന്റ് എന്ന നിലക്ക് നേതൃത്വം നൽകുന്നത് ആശാ സുരേഷ് ആണ്. ബെൻസി മാത്യു ( എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഷാനി ജിബി പാറക്കൽ (വൈസ് പ്രസിഡന്റ്), ടിസ മാത്യു (സെക്രട്ടറി), റീന ജോസഫ് (ട്രഷറർ) എന്നിവരാണ് ഭരണ സമിതിയിലെ മറ്റ് അംഗങ്ങൾ. സി. അന്നക്കുട്ടി പോട്ടക്കൽ, ലിസമ്മ വർഗീസ്, ബീന മാത്യു, മിനി തോമസ് എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായും പ്രവർത്തിക്കും. ആഷാ ബോസ്(എഡ്യുക്കേഷണൽ കമ്മിറ്റി ചെയർ), എൽസ വർക്കി(കമ്യൂണിക്കേഷൻ കമ്മിറ്റി ചെയർ) , ടിനു മാത്യു(മെന്പിർഷിപ്പ് കമ്മിറ്റി ചെയർ) എന്നിവരും എക്സിക്യൂട്ടീവ് കമ്മറ്റിയോട് ചേർന്ന് സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
കോവിഡിന്റെ വ്യാപനവേളയിൽ കർമ്മനിരതരായിരുന്ന ഓസ്റ്റിനിലെ ഇന്ത്യൻ നഴ്സുമാർക്ക് പരസ്പരം അടുത്തറിയുവാനും നഴ്സിംഗ് പ്രൊഫഷനിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് പര്സപര സഹകരണത്തോടെ മുന്നേറുവാനുമുള്ള അവസരമാണ് ഈ സംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ആയി ചുമതലയേൽക്കുന്ന ആശാ സുരേഷ് അറിയിച്ചു. ഈ സംഘടനയുടെ രൂപീകരണത്തിനായി പ്രത്സാഹിപ്പിക്കുകയും നിർദേശങ്ങൾ തന്ന് സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നൈനയുടെ നേതൃത്വത്തെ നന്ദിയോടെ സ്മരിക്കുന്നതായും ആശാ സുരേഷ് അറിയിച്ചു. കലാപരിപാടികളും , ഉപകാരപ്രദമായ അറിവുകൾ പ്രദാനം ചെയ്യുന്ന മറ്റ് പരിപാടികളും കൊണ്ട് തങ്ങളുടെ പ്രഥമ സമ്മേളനം സന്പന്നമാക്കുവാനുള്ള തയാറെടുപ്പിലാണ് നേതൃത്വം.
റിപ്പോർട്ട്: പി.പി ചെറിയാൻ
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക "മലയാളത്തിന്റെ ഭാവി' ചർച്ച സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും ബോധവൽക്കരണവും ഉയർച്ചയും വികാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ഫെബ്രുവരി 14 വൈകുന്നേരം വെർച്വൽ ആയി (സൂം) പ്ലാറ്റ്ഫോമിൽ നടത്തി. മലയാളം സൊസൈറ്റി പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.എൻ. സാമുവൽ മോഡറേറ്ററായും, എ.സി. ജോർജ് വെർച്വൽ യോഗ ടെക്നിക്കൽ സപ്പോർട്ടറായും പ്രവർത്തിച്ചു.
ഈ മാസത്തെ സമ്മേളനത്തിൽ ചർച്ച ചെയ്തത് "മലയാളത്തിന്റെ ഭാവി' എന്ന വിഷയത്തെ ആധാരമാക്കി പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസൻ എഴുതിയ ഒരു പ്രബന്ധമായിരുന്നു. ഡോ. ശ്രീവൽസന്റെ ഒരു ബന്ധുവായ അല്ലി നായർ പ്രബന്ധം വായിച്ചു.
ന്ധലോകമെങ്ങുമുള്ള ഭാഷാ സ്നേഹികളെല്ലാം ആശങ്കപെടുന്ന ഒരു പ്രധാന വസ്തുതയാണ് ഭാഷയുടെ ഭാവി. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ അടയാളപ്പെടുത്തുന്ന ന്ധറെഡ് ബുക്കിൽന്ധ ഇന്നു നാം ഭാഷയേയും ചേർത്തിരിക്കുന്നു. ഓരോ രണ്ടാഴ്ച കൂടുന്പോഴും ലോക ഭാഷകളിൽ ഓരോന്നു വീതം മരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ നമ്മുടെ നിലനിൽപ്പും ചൈതന്യവുമായ മലയാള ഭാഷയുടെ നില എന്തെന്ന് ഓർക്കുന്നത് ഉചിതമാണ്. തീർച്ചയായും ഭാഷാനാശ ഭീഷണി അടുത്ത കാലത്തൊന്നും നേരിടാൻ പോകുന്ന ഒരു ഭാഷയല്ല മലയാളം. സന്പന്നമായ ഒരു ലിഖിത പാരന്പര്യവും വിപുലമായ വാമൊഴി വഴക്കങ്ങളും ലോകമെന്പാടും വിതരണവുമുള്ള ഈ ഭാഷയെക്കുറിച്ച് അശുഭാപ്തി വിശ്വാസത്തിന് യാതൊരു സ്ഥാനവുമില്ല. മാത്രവുമല്ല ആയിരത്തഞ്ഞൂറിലധികം വർഷത്തെ സന്പന്ന പൈതൃക ഭാഷകൾക്കുള്ള ന്ധശ്രേഷ്ഠഭാഷാ പദവിന്ധ മലയാളത്തിനു ലഭിക്കുകയും ചെയ്തിട്ടുണ്ടല്ലോ. പക്ഷെ ഭാഷാ സ്നേഹികൾ മുഴുവൻ അത്രയൊന്നും സംതൃപ്തരല്ലാത്ത ചില മേഖലകളെപ്പറ്റി അന്വേഷിക്കാനും പഠിക്കാനും അദ്ദേഹം ഈ പ്രബന്ധത്തിൽ ശ്രമിച്ചിട്ടുണ്ട്.
സുകുമാരൻ നായരുടെ ആമുഖത്തോടെ ആരംഭിച്ച ചർച്ചയിൽ മലയാളത്തിന്റെ ഭാവിയെപ്പറ്റി പ്രബന്ധാവതാരകന്റെ ആശയങ്ങളോടു ചേർന്നു നിന്നു തന്നെ ശുഭാപ്തിവിശ്വാസം കൈവിടാതെ മലയാളത്തിന്റെ ഭാവിയെപ്പറ്റി ആശ നിരാശകളും ആശങ്കകളും സദസ്യർ പങ്കുവച്ചു. സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടേയും, മതമേധാവികളുടേയും, സ്റ്റേജ് അവതാരകരുടേയും പല നീണ്ട ക്ഷിപ്രഭാഷ പ്രയോഗങ്ങളിലും അനേകം ഭാഷാപരമായ തെറ്റുകുറ്റങ്ങളും ഭാഷാ വൈകല്യങ്ങളും ഭാഷാ വധശ്രമങ്ങളും, കടന്നുകൂടാറുണ്ട്. പൊതുജനങ്ങളുടേയും ഓഡിയൻസിന്േറയും കൈയ്യടി നേടാനുള്ള ശ്രമത്തിനിടയിൽ ഭാഷയുടെ ഹൃത്തടത്തിൽ കത്തി വച്ചു കൊണ്ടുള്ള കൊലവിളികൾ നടത്താറുണ്ട് എങ്കിലും മലയാള ഭാഷ കൊണ്ടും കൊടുത്തും കടമെടുത്തും മാറ്റങ്ങളിലൂടെ, പരിണാമങ്ങളിലൂടെ നിലനിൽക്കും. അതു മരിക്കുകയില്ലെന്ന ശുഭാപ്തി വിശ്വാസത്തിൽ തന്നെയാണ് സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്നേഹികളും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
ജോണ്‍ ഇലക്കാട്ട്, കുര്യൻ മ്യാലിൽ, ടി.ജെ. ഫിലിപ്പ്, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എൻ. സാമുവൽ, എ.സി. ജോർജ്ജ്, ജോണ്‍ കുന്തറ, ജയിംസ് ചിരതടത്തിൽ, ജയിംസ് മുട്ടുങ്കൽ, ജോർജ് പുത്തൻകുരിശ്, ജോർജ്് മണ്ണിക്കരോട്ട്, പൊന്നു പിള്ള, ജോസഫ് തച്ചാറ, അല്ലി നായർ, തോമസ് വർഗീസ്, സുകുമാരൻ നായർ, നയിനാൻ മാത്തുള്ള, ഈശോ ജേക്കബ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മഹാകവി ഒ.എൻ.വി.യുടെ ചരമദിനമായ അന്ന് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ജോർജ്ജ് പുത്തൻകുരിശ് സംസാരിച്ചു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ് പൊന്നു പിള്ള നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: എ.സി. ജോർജ്
പ്രഫ. ഫിലിപ്പ് ജേക്കബിന്റെ സംസ്കാര ശുശ്രൂഷ ബുധനാഴ്ച ഡാളസിൽ
ഡാളസ്: ഡാളസിൽ നിര്യാതനായ അലഹബാദ് കാർഷിക യൂണിവേഴ്സിറ്റി അധ്യാപകനും, കാർഷിക ശാസ്ത്ര വിദഗ്ദ്ധനുമായ പ്രഫ. ഫിലിപ് ജേക്കബി(തന്പി- 70)ന്റെ സംസ്കാരശ്രുശൂഷ 24 ബുധനാഴ്ച 12.30 ഡാളസിൽ നടക്കപ്പെടും.
കോട്ടയം ജില്ലയിൽ എൻ. ജി. ചാക്കോ-ശോശാമ്മ ദന്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം, കുന്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം അലഹബാദ് കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടി. വിദ്യാഭ്യാസാനന്തരം ഇതേ കോളേജിലെ അഗ്രോണമി വിഭാഗത്തിലെ അധ്യാപകനായി ഒൗദ്യോഗികജീവിതം ആരംഭിച്ചു. കോളേജ് പഠന കാലത്ത് കായിക രംഗത്തും ശ്രദ്ധ പതിപ്പിച്ചിരുന്ന ഇദ്ദേഹം, ബാസ്കറ്റ്ബോൾ ടീം അംഗം കൂടിയായിരുന്നു.
അദ്ധ്യാപകവൃത്തിയിൽ ആയിരിക്കുന്പോൾ അഗ്രോണമി വിഭാഗത്തിലെ വിദ്യാർഥികളുമായി കേരളത്തിലെ റബർ, തേയില, കൊക്കോ, കാപ്പി മുതലായവയുടെ തോട്ടങ്ങൾ സന്ദർശിക്കുവാനും, അവയുടെ സംസ്കരണത്തെ കുറിച്ച് പഠിപ്പിക്കുന്നതിലും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പരേതൻ ഒൗദ്യോഗിക ജീവിതം അവസാനിപ്പിക്കുന്പോൾ അഗ്രോണമി വിഭാഗത്തിന്റെ മേധാവിയായും, കോളേജിന്റെ ആക്ടിംഗ് പ്രിൻസിപ്പാളായും സുസ്തർഹ്യ സേവനം ചെയ്തിരുന്നു.
1998 -ൽ കുടുംബമായി അമേരിക്കയിലേക്ക് താമസം മാറ്റിയ പ്രഫസർ, ഡാളസ് സിറ്റിക്ക് സമീപ പ്രദേശമായ മർഫിയിൽ സ്ഥിര താമസമാക്കി. കോട്ടയം ഹെവൻലി ഫീസ്റ്റ് ശുശ്രൂഷകൻ തങ്കു ബ്രദറിന്റെ സഹോദരി ബിനുവാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മക്കൾ: സൂസൻ, ഗ്രേയ്സ്, ബിന്നി.
ഭൗതീക സംസ്കാരം ഫെബ്രുവരി 24 ബുധനാഴ്ച, ഗാർലൻഡിലുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി, സഭയുടെ നേതൃത്വത്തിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ www.provisiontv.in ൽ തത്സമയം ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കുഞ്ചാണ്ടി വൈദ്യൻ. (732) 742 9376
റിപ്പോർട്ട്: പി.പി. ചെറിയാൻ
നീരാ ടണ്ടനെ ഒഴിവാക്കി ഷലാന്റ് യങ്ങിനെ നിയമിക്കാന്‍ സമ്മര്‍ദമേറുന്നു
വാഷിങ്ടന്‍ ഡിസി: പ്രസിഡന്റ് ജോ ബൈഡന് - കമല ഹാരിസ് ടീം മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടറായി നിയമിക്കുന്നതിന് നാമനിര്‍ദേശം ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ നീരാ ടണ്ടന്റെ കണ്‍ഫര്‍മേഷനെ യുഎസ് സെനറ്റില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ ജോ മാന്ചിന് (വെസ്റ്റ് വെര്‍ജിനിയ) പരസ്യമായി എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെ സെനറ്റ് കടമ്പ കടക്കുക എളുപ്പമല്ലെന്നു മനസിലാക്കിയ ഡമോക്രാറ്റിക് നേതാക്കള്‍ ഇവര്‍ക്കു പകരം ഷലാന്റാ യങ്ങിനെ അതേ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യണമെന്ന ആവശ്യം ശക്തിപ്പെടുത്തി.
50- 50 എന്ന തുല്യ ശക്തിയില്‍ ഇരുപാര്‍ട്ടികളും സെനറ്റില്‍ അണിനിരക്കുമ്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ എതിര്‍ത്താല്‍ കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടിനു നീരയെ വിജയിപ്പിക്കാനാവില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ഒരു സെനറ്ററെ അടര്‍ത്തിയെടുക്കുക ഈ വിഷയത്തില്‍ അത്ര എളുപ്പമല്ല. നീര ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശം ഇരുപാര്‍ട്ടികളുടെയും അപ്രീതിക്ക് കാരണമായിരുന്നു.
ഷലാന്റിയെ നോമിനേറ്റ് ചെയ്താല്‍ ഇതേ സ്ഥാനത്തെത്തുന്ന ആദ്യ ബ്ലാക്ക് വനിത എന്ന ബഹുമതിയും ഇവര്‍ക്ക് ലഭിക്കും. ഇവരെ നീരയുടെ കീഴില്‍ ഡപ്യൂട്ടി ഡയറക്ടറായി നിയമിക്കുന്നതിനു ബൈഡന് തീരുമാനിച്ചിരുന്നു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമഭ്യര്‍ഥിച്ച് ഹൂസ്റ്റൻ മേയര്‍
ഹൂസ്റ്റൻ: ടെക്സസില്‍ ഉണ്ടായ കനത്ത ഹിമപാതത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണവും, സംഭാവനകളും അഭ്യര്‍ഥിച്ച് ഹൂസ്റ്റൻ മേയര്‍ ടര്‍ണര്‍.
"ഞാന്‍ നിങ്ങളുടെ സഹായം അഭ്യര്‍ഥിക്കുന്നു, എത്രയും സഹായം ചെയ്യുവാന്‍ കഴിയുമോ, അത്രയും അടിയന്തരമായി ചെയ്യണം. ഹൂസ്റ്റണ്‍ സിറ്റിയിലും, ഹാരിസ് കൗണ്ടിയിലും ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഫെഡറല്‍ സഹായം ലഭിക്കുന്നതുകൊണ്ടു മാത്രം എല്ലാവരെയും സഹായിക്കുവാന്‍ കഴിയുകയില്ല. സാമ്പത്തിക സഹായം ചെയ്യുവാന്‍ സാധിക്കാത്തവര്‍, വീടുകളില്‍ പൊട്ടിയൊലിക്കുന്ന പൈപ്പുകള്‍ നന്നാക്കുന്നതിനോ, വീടുകള്‍ നന്നാക്കുന്നതിനോ മുന്നിട്ടിറങ്ങണമെന്നും' മേയര്‍ പറഞ്ഞു.
ഗ്രേറ്റര്‍ ഹൂസ്റ്റൻ കമ്മ്യൂണിറ്റി ഫൗണ്ടേഷന്, യുണൈറ്റഡ് വെ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ എന്നിവരെ ഫണ്ട് വിതരണം ചെയ്യുന്നതിന് സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റേതെങ്കിലും കമ്യൂണിറ്റി ഓര്ഗനെസേഷനുകളെ ഫണ്ട് ഏല്പിക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും മേയര്‍ അറിയിച്ചു.
അതേ സമയം വിന്റര്‍ സ്റ്റോമില്‍ നാശനഷ്ടം സംഭവിച്ചവര്‍ ഉടന്‍ അധികൃതരുമായി ബന്ധപ്പെടണമെന്ന് മേയര്‍ പറഞ്ഞു. 211 നമ്പര്‍ ഡയല് ചെയ്താല്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍: The GreateHouston2021Winter Storm Relief Fond എന്ന പേജില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
അര്‍ബുദ രോഗത്തെ അതിജീവിച്ച ഹെയ്ലി ബഹിരാകാശത്തേക്ക്
ഫ്ളോറിഡ: അര്‍ബുദരോഗത്തിന്റെ പിടിയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29 വയസുകാരി ഹെയ്ലി അര്‍സിനാക്സ് ഈ വര്‍ഷാവസാനം ഫ്ളോറിഡായില്‍ നിന്നും വിക്ഷേപിക്കുന്ന 'ഫാല്‍ക്കന്‍ 9' എന്ന റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കുതിക്കും. സെന്റ് ജൂഡ് ഹോസ്പിറ്റലാണ് ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. കാന്‍സര്‍ രോഗി എന്നതിലുപരി, കൃത്രിമ കാല്‍മുട്ട് വച്ചുപിടിപ്പിച്ച ഹെയ്ലിയുടെ ബഹിരാകാശ യാത്ര തങ്കലിപികളില്‍ എഴുതി ചേര്‍ക്കപ്പെടും.
പത്ത് വയസ് മുതല്‍ കാന്‍സര്‍ രോഗത്തിന് സെന്റ് ജൂഡില്‍ ചികിത്സയിലായിരുന്നു ഹെയ്ലി. ഫിസിഷ്യന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ഹെയ്ലി ജനുവരിയിലാണ് സ്വകാര്യ വ്യക്തിയുടെ സിവിലിയന്‍ സ്പേയ്സ് മിഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നാസ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്നാണ് പേടകം കുതിച്ചുയരുക.
ലോകത്ത് ആദ്യമായാണ് സ്വകാര്യ വ്യക്തി ഇങ്ങെയൊരു ബഹിരാകാശ യാത്ര സംഘടിപ്പിക്കുന്നത്. നാലു ദിവസമായിരിക്കും ഈ പേടകം ഭൂമിക്ക് ചുറ്റും കറങ്ങുക. സ്പേയ്സ് എക്സ് കമ്പനിയാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന ഫാല്‍ക്കന്‍ 9 എന്ന റോക്കറ്റ് നിര്‍മിക്കുന്നത്.
ആര്‍ക്കും, ഒന്നും അസാധ്യമല്ല എന്നത് തന്റെ ബഹിരാകാശ യാത്ര തെളിയിക്കുമെന്ന് ഹെയ്ലി പറയുന്നു. സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രിയുടെ വികസനത്തിന് 200 മില്യന്‍ ഡോളര്‍ സമാഹരിക്കുക എന്നതാണ് ഈ ദൗത്യം കൊണ്ട് ഉദ്ദേശിക്കുന്നത്.
ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന റോക്കറ്റില്‍ രണ്ടു സീറ്റുകള്‍ കൂടി ലഭ്യമാണ്. 20 മില്യന്‍ ഡോളറാണ് സീറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രവർത്തനോദ്ഘാടനം 27ന്
ഷിക്കാഗോ ∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ (ഐഎൻഎ) 2021 ലെ പ്രവർത്തന ഉത്ഘാടനം ഫെബ്രുവരി 27–ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടുന്നു. ഇല്ലിനോയിസിലെ ഇന്ത്യൻ നഴ്സസിന്റെ മുഴുവൻ സാന്നിദ്ധ്യവും ഉൾപ്പെടുത്തിക്കൊണ്ട് നഴ്സിങ് പ്രഫഷന്റെ എല്ലാ വളർച്ചയും ഉറപ്പാക്കാനുള്ള ദൃഡനിശ്ചയവുമായാണ് പുതിയ നേതൃത്വം മുന്നോട്ടു നീങ്ങുന്നത് എന്ന് പ്രസിഡന്റെ ഷിജി അലക്സ് പറഞ്ഞു.
മീറ്റിങ്ങിൽ നിമ്മി ടോം (ആർ എൻ) മുഖ്യ പ്രഭാഷകയായിരിക്കും. ഡോ. സാറാ ഈശോ (ന്യൂജഴ്സി) പ്രത്യേക വിഭാഗത്തിൽ ബ്ലഡ് ക്ലോട്ടുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം എന്ന വിഷയത്തെപ്പറ്റി സംസാരിക്കും. പ്രസ്തുത പരിപാടിയുടെ കോ – ഓഡിനേറ്റേഴ്സ് ആയി റോസ് വടകര, ജെസ്സീന വെലിയത്തുമാലിൽ, ലൈജു പൗലോസ് എന്നിവർ നേതൃത്വം കൊടുക്കുന്നു.
ഐഎൻഎയ്ക്കു വേണ്ടി പബ്ലിക് റിലേഷൻ കൺവീനർ ലൈജു പൗലോസ് അറിയിച്ചതാണ്.
റിപ്പോർട്ട്: ബെന്നി പരിമണം
കോവിഡ് വാക്സിനേഷൻ - ബോധവത്കരണ സെമിനാർ 27 ന്
ഹൂസ്റ്റൺ : മികവുറ്റ പ്രവർത്തനങ്ങളും കർമപദ്ധതികളും കൊണ്ട് അമേരിക്കയിലെ മലയാളി സംഘടനകളിൽ ശ്രദ്ധേയ സ്ഥാനം പിടിച്ചു കഴിഞ്ഞ രണ്ടു പ്രമുഖ സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (മാഗ് ) അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (ഐനാഗ്) സംയുക്തമായി കോവിഡ് 19 വാക്സിനേഷൻ സംബന്ധിച്ച് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 ന് ശനിയാഴ്ച രാവിലെ പത്തിനു സെമിനാർ ആരംഭിക്കും.
മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസിൽ വച്ച് ( 1415, Packer Ln, Stafford, TX 77477) നടത്തപ്പെടുന്ന സെമിനാർ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിക്കും സംഘടിപ്പിക്കുന്നത്.
മെഡിക്കൽ സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സുജിത് ചെറിയാൻ (എൽബിജെ ഹോസ്പിറ്റൽ അസിസ്റ്റന്റ് പ്രഫസർ) മുഖ്യ പ്രഭാഷണം നടത്തും. ഐനാഗ് പ്രസിഡണ്ട് ഡോ. അനു ബാബു തോമസ് മോഡറേറ്ററായ സെമിനാറിൽ അക്കാമ്മ കല്ലേൽ, പ്രിൻസി തോമസ് എന്നിവർ പാനലിസ്റ്റുകളായിരിക്കും .നിലവിൽ കോവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള പല സംശയങ്ങളും നിവാരണം ചെയ്യുന്നതിനും ആശങ്കകൾ ദൂരീകരിക്കുന്നതിനും കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനും വാക്സിൻ സ്വീകരിച്ചവർ ഇനി എന്തൊക്കെ ചെയ്യാം തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടി ലഭിക്കുന്നതിനും സെമിനാർ ഉപകരിക്കുമെന്നും സംഘാടകർ അറിയിച്ചു.
വിജ്ഞാനപ്രദമായ ഈ സെമിനാറിൽ സംബന്ധിക്കുന്നതിന് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. മാഗിന്റെ ഫേസ്ബുക്ക് പേജിൽ കൂടിയും സെമിനാറിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. മാഗ് പിആർഒ ഡോ.ബിജു പിള്ള അറിയിച്ചതാണിത്.
കൂടുതൽ വിവരങ്ങൾക്ക് മാഗിന്റെ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. വിനോദ് വാസുദേവൻ (പ്രസിഡന്റ്) - 832 528 6581, ജോജി ജോസഫ് (സെക്രട്ടറി) - 713 515 8432
മാത്യു കൂട്ടാലിൽ (ട്രഷറർ) - 832 468 3322, റെനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ) - 281 300 9777 .
റിപ്പോർട്ടർ : ജീമോൻ റാന്നി
ബ്രദർ എ.വി. ഡാനിയേൽ കരുത്തനായ പോരാളി
ടെന്നസി: ചാറ്റനൂഗ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, വെണ്ണിക്കുളം വാളക്കുഴി ആലുനിൽക്കുന്നതിൽ എ. വി. ഡാനിയേൽ (75) ടെന്നിസിയിൽ നിര്യാതനായി . വർഗീസ്- ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ നാലാമനായി ജനിച്ച ഡാനിയൽ ജോലിയോടനുബന്ധിച്ച് ഒറീസയിലേക്ക് പോയി. അവിടെവെച്ച് സത്യസുവിശേഷത്തിലേക്ക് ആകൃഷ്ടനായി പെന്തക്കോസ്ത് വിശ്വാസിയായി. 1970 - ൽ വിവാഹിതരായ മറിയാമ്മ - ഡാനിയേൽ ദമ്പതികൾക്ക് മൂന്ന് മക്കൾ ഉണ്ട്.
1976 - ൽ അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറുകയും, ചാറ്റനൂഗ, ടെന്നസിയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 1982-ൽ എളിയതോതിൽ ആരംഭിച്ച എവിഎം എന്റർപ്രൈസസ് എന്ന സ്ഥാപനം ഇന്ന് ഹോട്ടൽ സപ്ലൈസ് രംഗത്ത് ഏറെ ശ്രദ്ധേയമായതിനു പിന്നിൽ ഇദ്ദേഹത്തിന്റെ കഠിന പ്രയത്നവും, സമർപ്പണവും,പ്രശംസയർഹിക്കുന്നതോടൊപ്പം പുത്തൻ തലമുറയ്ക്ക് മാതൃകാപരവുമാണു.
ചാറ്റനൂഗയിൽ മലയാളി ആത്മീക കൂടിവരവുകൾ ഇല്ലാതിരുന്ന കാലത്ത്,1985ൽ പാസ്റ്റർ കെ. ജെ. മാത്യുവിനോടൊപ്പം ടൈനർ ചർച്ച് ഓഫ് ഗോഡ് എന്ന ആത്മീക കൂട്ടായ്മയ്ക്ക് തുടക്കകാരൻ ആയ ഈ സുവിശേഷ സ്നേഹിയുടെ സേവനം സഭയ്ക്ക് വിസ്മരിക്കുവാൻ കഴിയുന്നതല്ല. സഭയുടെ സ്ഥാപകാംഗമായിരുന്ന ഇദ്ദേഹം മരണം വരെയും, സഭാ ട്രസ്റ്റിയായും പ്രവർത്തിച്ചുവന്നു. തന്റെ ഭൗതീക വരുമാനത്തിൽ നിന്നും ഏറിയ പങ്കും സുവിശേഷ വ്യാപ്തിക്കായി ചിലവഴിക്കുന്നതിൽ ഉത്സുകനായിരുന്ന ഇദ്ദേഹം, ഉത്തര ഭാരതത്തിൽ സുവിശേഷീകരണത്തിലും, സഭാ സ്ഥാപനത്തിലും ശ്രദ്ധാലുവായിരുന്നു.
നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെയേയും, ചാറ്റനൂഗ ടൈനർ ചർച്ച് ഓഫ് ഗോഡ് സഭയുടെയേയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 നു നടന്ന അനുസ്മരണ സമ്മേളനത്തിൽ ഇദ്ദേഹത്തിന്റെ സമർപ്പണ മനോഭാവവും, ആത്മാർത്ഥതയും, ആത്മദാഹവും, പ്രതിപാദ്യവിഷയമായിരുന്നു. ദൈവസഭകൾക്കും, ദൈവദാസന്മാർക്കും ഒരു കൈതാങ്ങ് ആയിരുന്ന ഇദ്ദേഹത്തിന്റെ വേർപാട് സഭയ്ക്ക് ഒരു തീരാനഷ്ടമാണു.
ഭൗതീക സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 26, 27 തീയതികളിൽ നടക്കും. 26 വെള്ളിയാഴ്ച വൈകിട്ട് 5-8 വരെ അനുസ്മരണ സമ്മേളനവും, സംസ്കാര ശുശ്രൂഷ ഫെബ്രുവരി 27ശനിയാഴ്ച രാവിലെ 10-11:30 വരെ ചാറ്റനൂഗ ടൈനർ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.
ശുശ്രൂഷയുടെ തത്സമയസംപ്രേഷണം പ്രോവിഷൻ ടി വി യിൽ ലഭ്യമാണ് www.provisiontv.in
റിപ്പോർട്ട്: പി പി ചെറിയാൻ
മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാൾ 28 നു
ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനശിൽപിയായിരുന്ന കാലം ചെയ്ത അഭിവന്ദ്യ തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ പതിമൂന്നാമത് ഓർമ്മപ്പെരുന്നാൾ, അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.ഫെബ്രുവരി 28 നു രാവിലെ 7.30 നു പ്രഭാതനമസ്കാരവും, തുടർന്നു വെരി റെവ. യേശുദാസൻ പാപ്പൻ കോർ-എപ്പിസ്കോപ്പാ, റെവ .ഫാ .ജോയ്സ് പാപ്പൻ എന്നിവരുടെ കാർമ്മികത്വത്തിൽ വിശൂദ്ധ കുർബാനയും ധൂപപ്രാർഥനയും ഉണ്ടായിരിക്കും.
കൂടൂതൽ വിവരങ്ങൾക്ക് : Vicar. Very.Rev.Yesudasan Pappan Cor-Episcopa: (718) 419-1832
Shibu Tharakan (Secretary) (718) 753-2032, Thomas Varghese (Treasurer) (917) 731-7493, Roby Varghese (Treasurer) (516) 717-9956.
YouTube link for the Holy Qurbana:
https://youtu.be/ewZtDJBbtxc
Church Adress:
St Gregorios Orthodox Church Of India, Queens,
987 Elmont Road, North Valley Stream. NY. 11580.
റിപ്പോർട്ട് : ജോസഫ് പാപ്പൻ
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ട് അധികാരമേറ്റു, സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പരിചയ സമ്പന്നരും യുവജനങ്ങളും ഉള്‍പ്പെടുന്ന പുതിയ ഭരണ സമിതി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണെന്നു പുതിയ പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അറിയിച്ചു.
കലാ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തിന് പരിചിതനായ ഫ്രെഡറിക് എഡ്വേര്‍ഡ് (ഫ്രെഡ് കൊച്ചിന്) ആണ് വൈസ് പ്രസിഡന്റ്. അലക്സ് തോമസ് (സെക്രട്ടറി), സാറാമ്മ തോമസ് (ട്രഷറര്‍), കുസുമം ചെത്തിക്കോട്ട് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയും, 19 കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെട്ടതാണ് ഈവര്‍ഷത്തെ ഭരണസമിതി. റജി വര്‍ഗീസ്, ഫൈസല്‍ എഡ്വേര്‍ഡ്, ജോസ് ഏബ്രഹാം, ജോസ് വര്‍ഗീസ്, അലക്സ് വലിയവീടന്‍, റോഷിന് മാമ്മന്‍, സദാശിവന് നായര്‍, സി.വി. വര്‍ഗീസ് വളഞ്ഞവട്ടം, റീനാ സാബു, ബിജു ചെറിയാന്, തോമസ് കുര്യന്, ജെമിനി തോമസ്, ലൈസി അലക്സ്, ഏലിയാമ്മ മാത്യു, ഡോ. സുജ ജോസ്, മോളമ്മ വര്‍ഗീസ്, ഉഷ തോമസ്, തോമസ് തോമസ് പാലത്ര (എക്സ് ഒഫീഷ്യോ), ജോസ് ജോയി (ഓഡിറ്റര്‍) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
ജനുവരി 16-ന് ശനിയാഴ്ച തോമസ് തോമസ് പാലത്രയുടെ (മുന്‍ പ്രസിഡന്റ്) അധ്യക്ഷതയില്‍ ചേര്‍ന്ന സൂം പൊതുയോഗത്തില്‍ സെക്രട്ടറി റീനാ സാബു വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ റജി വര്‍ഗീസ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. കോവിഡ് 19 സംഹാരതാണ്ഡവമാടിയ പ്രവര്‍ത്തന വര്‍ഷത്തില്‍ കോവിഡ് ബാധയെ തുടര്‍ന്നും അല്ലാതെയും അമേരിക്കന്‍ മലയാളി സമൂഹത്തിനു നഷ്ടപ്പെട്ട എല്ലാ പ്രിയപ്പേട്ടവരുടേയും ഓര്‍മ്മകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ജീവനാഡിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രശസ്ത കലാകാരനും, സിനിമാ പ്രവര്‍ത്തകനുമായ തിരുവല്ല ബേബി, അച്ചന്‍കുഞ്ഞ് കോവൂര്‍, ബാബു പീറ്റര്‍ എന്നിവരുടെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണെന്ന് അംഗങ്ങള്‍ അനുസ്മരിച്ചു. അവരുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ മൗന പ്രാര്‍ത്ഥനയര്‍പ്പിച്ചുകൊണ്ടാണ് വാര്‍ഷിക പൊതുയോഗം ആരംഭിച്ചത്.
ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി ഏപ്രില്‍ 11 ന് നടത്തുന്നതാണെന്ന് പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, സെക്രട്ടറി അലക്സ് തോമസ്, ട്രഷറര്‍ സാറാമ്മ തോമസ് എന്നിവര്‍ അറിയിച്ചു. പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി റോഷന് മാമ്മന്‍, ജെമിനി തോമസ്, മോളമ്മ വര്‍ഗീസ് എന്നിവര്‍ ചുമതലയേറ്റു. ഏവരുടേയും തുടര്‍ സഹകരണവും പ്രോത്സാഹനവും ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
(അസോസിയേഷനുവേണ്ടി ബിജു ചെറിയാന് അറിയിച്ചതാണിത്.)
റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം
ഹൂസ്റ്റണിൽ വീടിനു തീപിടിച്ചു മുത്തശ്ശിയും കൊച്ചുമക്കളടക്കം നാലു മരണം
ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ തണുത്തുറഞ്ഞ കാലാവസ്ഥയിൽ വീടിനു തീപിടിച്ച് മുത്തശ്ശിയും കൊച്ചുമക്കളുമടക്കം മൂന്നുപേർ മരിച്ചു. വീടിന് തീ പിടിച്ചതെങ്ങനെയെന്ന് കണ്ടെത്താനാകാതെ പോലീസ് വലയുന്നു. ടെക്സസിലെ ഷുഗർലാൻഡിലായിരുന്നു സംഭവം.
കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത ഹിമപാതത്തിൽ വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടർന്ന് റാന്തൽ കത്തിച്ചു വീടിന്റെ മുകളിലെ നിലയിൽ കിടന്നുറങ്ങാൻ പോയതായിരുന്നു മുത്തശ്ശിയും പതിനൊന്നും എട്ടും അഞ്ചും വയസുള്ള കുട്ടികളുമടങ്ങുന്ന സംഘം.
തണുപ്പ് രൂക്ഷമായതോടെ അഞ്ചുമൈൽ അകലെയുള്ള വീട്ടിൽ നിന്നും മുത്തശ്ശി മകളുടെ വീട്ടിൽ എത്തിയതായിരുന്നു. സംഭവ ദിവസം വൈകിട്ട് 9 വരെ അമ്മ കുട്ടികളുമായി ചീട്ട് കളിച്ചിരുന്നതായും പിന്നീടാണ് ഉറങ്ങാൻ പോയതെന്നും കുട്ടികളുടെ മാതാവ് പറഞ്ഞു.
അർദ്ധരാത്രിയിലാണ് വീടിനു തീപിടിച്ചത്. താഴത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടികളുടെ മാതാവ് ജാക്കി പാം തീ ആളിപടരുന്നത് കണ്ട് മുകളിലേക്ക് ഓടികയറുവാൻ നടത്തിയ ശ്രമം വിജയിച്ചില്ല. താഴെ നിന്നും നിലവിളിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയില്ല. പൊള്ളലേറ്റ് ഇവരും ആശുപത്രിയിലായിരുന്നു. മൂന്നു മക്കളുടെയും അമ്മയുടെ മരണം താങ്ങാനാവാതെ കഴിയുകയാണ് ജാക്കി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പുതിയ പാർട്ടി രൂപീകരിച്ചാൽ 46 ശതമാനം റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട്
ന്യുയോർക്ക്: റിപ്പബ്ലിക്കൻ പാർട്ടി ഉപേക്ഷിച്ചു ട്രംപ് പുതിയ പാർട്ടി രൂപീകരിക്കുകയാണെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ 46 ശതമാനവും ട്രംപിനൊപ്പം നിൽക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 21 ഞായറാഴ്ച സർലോക്ക യൂണിവേഴ്സിറ്റി (യുഎസ്എ) പുറത്തുവിട്ട സർവേയിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. ട്രംപിന് വോട്ടു ചെയ്തവരാണ് സർവേയിൽ പങ്കെടുത്തത്.
റിപ്പബ്ലിക്കൻ പാർട്ടിയിലെ 27 ശതമാനം മാത്രമേ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉറച്ചുനിൽക്കുവെന്നും ശേഷമുള്ളവർ ഇതുവരെ വ്യക്തമായ തീരുമാനത്തിൽ എത്തിച്ചേർന്നിട്ടില്ലെന്നും സർവേ ചൂണ്ടികാണിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി ഞങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടിയല്ല നിലനിൽക്കുന്നതെന്നും, ട്രംപ് ഞങ്ങൾക്കൊപ്പം നിന്ന് ഞങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പോരാടുമെന്നും 47 ശതമാനം റിപ്പബ്ലിക്കൻസും വിശ്വസിക്കുന്നു. ചെറുകിട വ്യവസായങ്ങൾക്ക് ട്രംപ് നൽകുന്ന പിന്തുണ വളരെ ശക്തമാണെന്ന് മിൽവാക്കിയിൽ നിന്നുള്ള ഒരു വ്യവസായി പറയുന്നു.
ഇതുവരെ ട്രംപ് ഒരു പ്രത്യേക പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. റിപ്പബ്ലിക്കൻ നേതൃത്വത്തെയും, സെനറ്റ് മൈനോറട്ടി ലീഡർ മിച്ചു മെക്കോണലിനേയും അനിശിതമായി ട്രംപ് ഈയിടെ വിമർശിച്ചിരുന്നു.
ട്രംപിനെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയത്തിന് മിച്ചു മെക്കോണൽ എതിരായി വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ജനുവരി 6ന് നടന്ന കാപ്പിറ്റോൾ കലാപത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ട്രംപിനാണെന്നും, ട്രംപിനെതിരെ ക്രിമിനൽ നടപടികൾ ഉണ്ടാകുമെന്നും മെക്കോന്നൽ മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്ക ഗ്രേറ്റ് എഗെയ്ൻ എന്ന തന്റെ സ്വപ്ന സാക്ഷാൽകാരത്തിനും രാജ്യത്തിനു മുൻഗണന നൽകുന്ന നയരൂപീകരണത്തിനും അമേരിക്കയെ ശക്തിപ്പെടുത്തുന്നതിനും ഞാൻ മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്ന് ട്രംപ് മിച്ചു മെക്കോണലിന്റെ മുന്നറിയിപ്പിന് മറുപടി നൽകി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
അമേരിക്കയിൽ കോവിഡ് മരണം 500,000 കടന്നു
വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയെ തുടർന്ന് യുഎസിൽ മരണപ്പെട്ടവരുടെ എണ്ണം ഞായറാഴ്ച 500,000 കവിഞ്ഞതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജീവൻ ബലിയർപ്പിക്കേണ്ടി വന്ന അമേരിക്കൻ ജനതയുടെ ഇരട്ടിയോളമാണ് കോവിഡ് മഹാമാരി തട്ടിയെടുത്തത്.
അമേരിക്കയിലെ കോവിഡ് മരണം 500,000 കവിഞ്ഞതോടെ വൈറ്റ് ഹൗസിൽ പ്രത്യേക ആരാധന തിങ്കളാഴ്ച സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് ബൈഡൻ പറഞ്ഞു. അതോടൊപ്പം മൗനാചരണവും ഉണ്ടായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

മാസങ്ങൾക്ക് മുന്‍പു തന്നെ ഫെബ്രുവരി അവസാനത്തോടെ അമേരിക്കയിലെ കോവിഡ് 19 മരണം 500,000 ലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ഫൗസി അമേരിക്കൻ ജനതയ്ക്കു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് 2022 വരെ എല്ലാവരും മാസ്ക്ക് ധരിക്കുകയും സാമൂഹ്യ അകലവും പാലിക്കുകയും ചെയ്യണമെന്നാണ്.
അമേരിക്കയിൽ കോവിഡ് 19 സ്ഥിരീകരിച്ച ഒരു വർഷത്തിനുള്ളിൽ അരമില്യണ്‍ ജനതയെ നഷ്ട്ടപ്പെട്ടുവെന്നത് രാജ്യത്തിന് താങ്ങാവുന്നതിലേറെ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28,20,6650 ആയി.
റിപ്പോർട്ട്: പി.പി. ചെറിയാൻ മലയാള ഭാഷാസ്നേഹികൾക്ക് ഫൊക്കാന മലയാളം അക്കാഡമിയുടെ അന്തരാഷ്ട്ര മാതൃഭാഷദിനാശംസകൾ
ഫ്ളോറിഡ: മലയാള ഭാഷ സംസാരിക്കുകയും ഭാഷയെ സ്നേഹിക്കുകയും ചെയ്യുന്ന അമേരിക്കയിലെ എല്ലാ കേരളീയർക്കും ഫൊക്കാന മലയാളം അക്കാഡമി അന്താരാഷ്ട്ര മാതൃഭാഷാദിന ആശംസകൾ നേർന്നു. കേരളത്തിൽ ജനിച്ച് കേരളത്തിൽ വളർന്ന് ഏഴാം കടലിനക്കരെയും മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കുകയും അതിന്റെ പ്രചാരണത്തിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന അമേരിക്കൻ മലയാളികൾ മാതൃഭാഷയുടെ വക്താക്കൾ ആണെന്ന് മലയാളം അക്കാഡമി ഭാരവാഹികൾ പറഞ്ഞു.
ലോകത്തെവിടെയായാലും ’’മലയാളം വളരണം, മനസും വളരണം’’ എന്ന നിശ്ചയ ദാർഢ്യമാണ് ഫൊക്കാനയ്ക്കുള്ളത്. അതിന്റെ ഭാഗമായാണ് അമേരിക്കയിൽ മലയാളം അക്കാദമി എന്ന ആശയം പ്രാവർത്തികമാവുന്നതെന്ന് മലയാളം അക്കാദമിയുടെ ഡയറക്ടർമാരായ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് , ജനറൽ സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, അഡിഷണൽ സെക്രട്ടറി ഡോ. മാത്യു വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന നാഷണൽ കമ്മിറ്റി മെന്പർമാരായ സോണി അന്പൂക്കൻ, ജോണ്സണ് തങ്കച്ചൻ, ഫിലിപ്പ് കറുകപ്പറന്പിൽ എന്നിവർ പറഞ്ഞു.
കേരള സർക്കാരിന്റെ ’മലയാളം മിഷൻ’, ’ മലയാളം എന്റെ മലയാളം’, ടെക്സസ് യൂണിവേഴ്സിറ്റിയിലെ മലയാളം ഡിപ്പാർട്ട്മെൻറ്റിന്റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവർത്തിക്കുന്നത്. കൂടാതെ ഫൊക്കാനയുടെ ആദ്യത്തെ സിഗ്നേച്ചർ പദ്ധതിയായ ഭാഷക്കൊരു ഡോളർ എന്ന പദ്ധതിയും മലയാളം അക്കാഡമിയിയുടെ ഭാഗമാണ്. പരിചയ സന്പന്നരായ അധ്യാപകരുടെ കീഴിൽ അഞ്ച് ഘട്ടങ്ങളിലായാണ് പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
മലയാള ഭാഷയുടെ പ്രചാരണത്തിനായി ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച മലയാളം അക്കാഡമി ഭാഷയുടെ വളർച്ചയ്ക്കും പ്രചാരണത്തിനുമായി ഒട്ടേറെ പരിപാടികളാണ് രുപം നൽകിയിരിക്കുന്നത് . മലയാളിക്കും മലയാള നാടിനും അഭിമാനമായി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയും സാംസ്കാരിക സംഘടനയുമായ ഫൊക്കാനയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന അക്ഷരജ്വാല മലയാളം അക്കാഡമിയുടെ പ്രവർത്തനങ്ങളിൽ ഒന്നാണ്.
കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം ഭാഷാ മിഷനുമായി സഹകരിച്ചുകൊണ്ട് ആധുനിക രീതിയിൽ മലയാളം ഭാഷ സായത്തമാകുന്നതിനുള്ള ഒരു പഠന ക്രമീകരണവും മലയാളം അക്കാഡമി ഒരുക്കുന്നു. ഭാഷ മിഷന്റെ ഭാഗമായി പ്രത്യേകം തയാറാക്കിയ കരിക്കുലം പ്രകാരം മലയാള ഭാഷ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ മലയാളം എന്റെ മലയാളം എന്ന പരിപാടിയുമായി ചേർന്ന് വിപുലമായ പ്രവർത്തങ്ങളും മലയാളം അക്കാഡമി നടത്തുന്നു. മാതൃഭാഷയായ മലയാളം ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്നതിന് ഓസ്റ്റിൻ ടെക്സസ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് മലയാള ഭാഷയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നത്തിനുള്ള പരിശീലനവും ഗൈഡൻസും ലഭ്യമാക്കുന്ന ഒരു പരിപാടിയും മലയാളം അക്കാഡമി നടത്തുന്നുണ്ട്. റിപ്പോർട്ട്: തടത്തിൽ ഫ്രാൻസിസ്
ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്ന ഷാ എഡിസണ് മേയര്‍ സ്ഥാനാര്‍ഥി
ന്യൂജഴ്സി: ന്യൂജഴ്സി സംസ്ഥാനത്തെ എഡിസണ് സിറ്റി മേയറായി ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്ന ഷാ മത്സരിക്കുന്നു. ഫെബ്രുവരി 17-നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ന്യൂജഴ്സിയിലെ അഞ്ചാമത്തെ ഏറ്റവും വലിയ സിറ്റി എന്ന പദവി മാത്രമല്ല, രാജ്യത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ അമേരിക്കന്‍ ജനസംഖ്യയുള്ള സിറ്റി കൂടിയാണിത്.
എഡിസണ് ടൗണ്‍ഷിപ്പ് കൗണ്‍സില്‍ ആന്‍ഡ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ മെമ്പറായി പ്രവര്‍ത്തിച്ച പരിചയസമ്പത്ത് മേയര്‍ സ്ഥാനത്തിനു മുതല്കൂട്ടായിരിക്കുമെന്നു സപ്ന കരുതുന്നു. ടാക്സ് നിയമങ്ങളില്‍ സ്ഥിരതയും, സിറ്റിയിലെ ജീവിതനിലവാരം ഉയര്‍ത്തുകയും, പുതിയ വ്യവസായ സംരംഭകരെ ആകര്‍ഷിക്കുകയും ചെയ്യുകയായിരിക്കും തന്റെ ലക്ഷ്യമെന്നു അവര്‍ പറയുന്നു.
ഡമോക്രാറ്റിക് പാര്‍ട്ടി ഫെബ്രുവരി 24-നു സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ കണ്‍വന്‍ഷനില്‍ വച്ച് എന്‍ഡോഴ്സ്മെന്റ് ലഭിക്കുമെന്നു സപ്ന പറഞ്ഞു. 18,000 രജിസ്ട്രേഡ് ഡമോക്രാറ്റുകളുടെ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട് സപ്ന കത്തെഴുതിയിട്ടുണ്ട്.
എഡിസണ് സിറ്റിയില്‍ 10,2000 ഏഷ്യന്‍ കുടുംബങ്ങളാണെന്നു അതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ അമേരിക്കക്കാരാണെന്നും ഇവര്‍ പറഞ്ഞു. ഏഷ്യന്‍ പസഫിക് അമേരിക്കന്‍ ലോയേഴ്സ് (ന്യൂജഴ്സി) പ്രസിഡന്റാണ് സപ്ന. ആല്‍ബനി ലോ സ്കൂളില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായും ജോലി ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
ഡാളസ് ഉള്‍പ്പടെ എഴുപത്തേഴ് കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്റ് ബൈഡന് പ്രഖ്യാപിച്ചു
ഓസ്റ്റിന്‍: ഡാളസ്, ഡെന്റ്ണ്‍, ഫോര്‍ട്ട്ബെന്റ്, ഗാല്‍വസ്റ്റണ്‍ തുടങ്ങി 77 കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്റ് ബൈഡന് പ്രഖ്യാപിച്ചു. ഫെബ്രുവരി 20-നു ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച വൈറ്റ് ഹൗസ് പ്രഖ്യാപനമുണ്ടായത്.
ടെക്സസിന്റെ ചരിത്രത്തില്‍ ആദ്യമായി വീശിയടിച്ച വിന്റര്‍ സ്റ്റോമും, കനത്ത ഹിമപാതവും ബില്യന്‍ കണക്കിന് ഡോളറിന്റെ നാശനഷ്ടം വരുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ ദുരന്ത മേഖലയായി പ്രഖ്യാപിക്കണമെന്ന ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ടിന്റെ ആവശ്യം പൂര്‍ണമായി അംഗീകരിക്കാന്‍ വൈറ്റ് ഹൗസ് തയാറായില്ല. ടെക്സസിലെ 254 കൗണ്ടികളിലും ദുരന്തത്തിന്റെ കനത്ത അലയടികള്‍ സൃഷ്ടിച്ചിരുന്നു. പല സുപ്രധാന കൗണ്ടികളേയും പ്രഖ്യാപനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ഈ 77 കൗണ്ടികളിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഫെഡറല്‍ സാമ്പത്തിക സഹായം ലഭിക്കുമെന്നുറപ്പായി.
ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലുണ്ടായ കനത്ത ഹിമപാതത്തില്‍ തണുത്തുറഞ്ഞ പൈപ്പുകള്‍ പൊട്ടി വീടുകളിലും, ഹോട്ടലുകളിലും വെള്ളം കയറിയതാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്.
ടെക്സസിലുണ്ടായ പ്രകൃതി ദുരന്തം വിലയിരുത്തുന്നുതിനു എത്രയും വേഗം ടെക്സസില്‍ സന്ദര്‍ശനം നടത്തുമെന്ന് ബൈഡന് പറഞ്ഞു. എന്നാല്‍ തന്റെ സന്ദര്‍ശനം സംസ്ഥാനത്തിനു ഒരു ഭാരമായിത്തീരുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ടെക്സസിലെ വൈദ്യുതി വിതരണ സമ്പ്രദായത്തില്‍ ബൈഡന് വിയോജിപ്പുണ്ട്. ഇതില്‍ കാതലായ മാറ്റം വേണമെന്നാണ് ബൈഡന് നിര്‍ദേശിക്കുന്നത്. അതേസമയം വൈദ്യുതി തകരാറിനെ കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
പത്മ പുരസ്ക്കാരം നേടിയവരെ കെഎച്ച്എന്‍എ ആദരിക്കുന്നു
ഫീനക്സ്: ഈ വര്‍ഷത്തെ പത്മ പുരസ്ക്കാരം ലഭിച്ചവരെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിക്കും. ഫെബ്രുവരി 21 ഇന്ത്യന്‍ സമയം രാത്രി ഒന്പതിനു വെര്‍ച്ച്വല്‍ മീറ്റിംഗായിട്ടാണ് പരിപാടി.
പത്മഭുഷന്‍ ലഭിച്ച ഗായിക കെ എസ് ചിത്ര, പത്മശ്രീ ലഭിച്ച ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പിടി ഉഷയുടെ പരിശീലകന് ദ്രോണാചാര്യ ഒഎം നമ്പ്യാര്‍, തോല്പാവക്കൂത്ത് കലാകാരന് കെകെ രാമചന്ദ്ര പുലവര്‍ (കല), ബാലന് പൂതേരി (സാഹിത്യം), ഡോ.ധനഞ്ജയ് ദിവാകര്‍ സഗ്ദേവ് (വൈദ്യശാസ്ത്രം) എന്നിവരാണ് ആദരിക്കപ്പെടുന്നത്.
ഗായകന് ജി വേണുഗോപാല്‍, ജനം സിഇഒ വിശ്വരൂപന്, കെഎച്ച്്എന്‍എ പ്രസിഡന്റ് സതീഷ് അമ്പാടി, സനല്‍ ഗോപി, പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും
റിപ്പോർട്ട്: പി. ശ്രീകുമാര്‍
മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് ശാഖ സെമിനാർ സംഘടിപ്പിച്ചു
ഷിക്കാഗോ : ചെറുപുഷ്പ മിഷൻ ലീഗ് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ശാഖയുടെ നേതൃത്വത്തിൽ ക്നാനായ റീജിയണിലെ കുട്ടികൾക്കായി ‘സർവീസ്’ എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 13 ശനിയാഴ്ച ഉച്ചകഴിഞ് മൂന്നിന് സൂം വഴി സെമിനാർ നടത്തി. ഡെസ്പ്ലെയിൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേരീവിൽ അക്കാദമിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിസ്റ്റർ കാതറീൻ റയനാണ് കുട്ടികൾക്കായി ക്ലാസെടുത്തത്. വളരെ വിജ്ഞാനപ്രദമായ ഈ ക്ലാസിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉടനീളം ഉണ്ടായിരുന്നു. സർവീസിന്റെ പ്രാധാന്യത്തെപ്പറ്റിയും ഇവിടുത്തെ സാഹചര്യത്തിൽ കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന സേവനമാർഗ്ഗങ്ങളെ പറ്റിയും സേവനത്തിലൂടെ ഉയർന്ന മഹത് വ്യക്തികളുടെ കഥകളും ഉൾപ്പെടുത്തി പരസ്പരം ആശയവിനിമയം നടത്തി കൊണ്ടുള്ള ക്ലാസ് കുട്ടികളുടെ ശ്രദ്ധ വളരെ ആകർഷിക്കുന്ന തരത്തിലുള്ളതായിരുന്നു. ഏകദേശം നൂറോളം കുട്ടികൾ സൂം വഴിയും മറ്റുള്ളവർ യൂട്യൂബ് ലിങ്ക് വഴിയും ക്ലാസിൽ പങ്കുചേർന്നു.
തുടക്കത്തിൽ ക്നാനായ റീജിയൻ സിഎംഎൽ ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസന്നിധിയിൽ തെളിയിച്ച തിരി ക്നാനായ റീജിയണിലെ ഇടവകയിലെ സിഎംഎൽ പ്രതിനിധികൾക്ക് കൈമാറിക്കൊണ്ട് കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വി. യൗസേപ്പിതാവിന്റെ തിരുസന്നിധിയിൽ സമർപ്പിക്കുന്ന രീതിയിൽ ക്രമീകരിച്ച ഓൺലൈൻ വീഡിയോ, റിലീസ് ചെയ്തു കൊണ്ട് ‘ സെൻറ് ജോസഫ് ഇയർ’സിഎംഎൽ കുട്ടികൾക്കായി വികാരി ജനറാൽ ഫാ.തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ആരംഭിച്ച മീറ്റിങ്ങിൽ എംസി ആയി ഷിക്കാഗോ സിഎംഎൽ യൂണിറ്റ് ട്രഷറർ അലീഷാ കോലടിയിൽ പരിപാടികൾ ക്രോഡീകരിച്ചു. ലെന കുരുട്ടുപറമ്പിൽ ആലപിച്ച ഈശ്വരഗാനത്തെതുടർന്ന് പ്രസിഡന്റ് ജയിംസ് കുന്നശേരി സ്വാഗതം പറഞ്ഞു.
സെന്റ് ജോസഫ് ഇയറിന്റ് പ്രാധാന്യത്തെക്കുറിച്ച് ലളിതമായ രീതിയിൽ ജോയിന്റ് സെക്രട്ടറി ഐസക് തിരുനെല്ലിപറമ്പിൽ കുട്ടികളുമായി പങ്കുവെച്ചു. തുടർന്ന് ഫാ. തോമസ് മുളവനാൽ അനുഗ്രഹപ്രഭാഷണം നടത്തി. സിഎംഎൽ സെക്രട്ടറി ഫിലിപ്പ് കുട്ടി ആനാലിൽ ഗസ്റ്റ് സ്പീക്കർ സിസ്റ്റർ കാതറിൻ റയാനെ പരിചയപ്പെടുത്തി. ഷിക്കാഗോ സിഎംഎൽ യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് അലിഷ വാക്കേൽ ഏവർക്കും നന്ദി അർപ്പിച്ചു. സെമിനാറിനു ശേഷം ഫാ.ബിൻസ് ചേത്തലിൽ സിഎംഎൽ പ്രവർത്തനങ്ങളെ പ്രത്യേകം അനുമോദിക്കുകയും അനുഗ്രഹ ആശിർവാദത്തോടെ മീറ്റിംഗ് സമാപിക്കുകയും ചെയ്തു.
റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളമ്പേൽ
2021ലെ കീന്‍ പ്രവര്‍ത്തക സമിതി ചുമതലയേറ്റു; മെറി ജേക്കബ് പ്രസിഡന്റ്, ജോ അലക്സാണ്ടര്‍ സെക്രട്ടറി
ന്യൂയോർക്ക്: കേരളാ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കീന്‍) 2021 ലെ പ്രവര്‍ത്തക സമിതി ചുമതലയേറ്റു. കീന്‍ പ്രസിഡന്റായി രണ്ടാം പ്രാവശ്യവും മെറി ജേക്കബ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജോ അലക്സാണ്ടര്‍ ആണ് സെക്രട്ടറി. കീനിന്റെ 2021ലെ മറ്റ് ഭാരവാഹികളായി ജേക്കബ് തോമസ് - വൈസ് പ്രസിഡന്റ്, ഷിജിമോന്‍ മാത്യു-ജോ.സെക്രട്ടറി, സോജി മോന് ജെയിംസ് - ട്രഷറര്‍, ബീന ജെയിന്-ജോ. ട്രഷറര്‍, കെ ജെ ഗ്രിഗറി - ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ്, എല്‍ദോ പോള്‍-സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ്, കോശി പ്രകാശ്-സ്കോളര്‍ഷിപ്പ് ആന്‍ഡ് ചാരിറ്റി പ്രോഗ്രാംസ്, ഫിലിപ്പോസ് ഫിലിപ്പ്-പബ്ലിക് റിലേഷന്‍, മെറീന അലക്സാണ്ടര്‍-സ്റ്റുഡന്റ് ഔട്ട്റിച്ച്, പ്രേമ അനന്ത്രപ്പള്ളില്-ജനറല്‍ അഫയേഴ്സ്, ജിജി ഫിലിപ്പ് - പ്രഫഷണൽ അഫയേഴ്സ്, ജേക്കബ് ഫിലിപ്പ്-റോക്ക്ലാന്‍ഡ് / വെസ്റ്റ് ചെസ്റ്റര്‍ റീജിയണ്‍ വൈസ് പ്രസിഡന്റ്, ജേക്കബ് ജോസഫ്-ന്യൂജേഴ്സി റീജിയണ്‍ വൈസ് പ്രസിഡന്റ്, ബിജു ജോണ്‍-ലോംഗ് ഐലന്‍ഡ്/ക്യൂന്‍സ് റീജിയണ്‍ വൈസ് പ്രസിഡന്റ്, ലിസി ഫിലിപ്പ്-എക്സ് ഒഫീഷിയോ എന്നിവരെയും തെരഞ്ഞെടുത്തു.
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മെമ്പർമാർ: ഷാജി കുര്യാക്കോസ് (2010-21), ജെയിസണ്‍ അലക്സ് (2019-21) അജിത് ചിറയില്‍ (2020-22), ജെയിന് അലക്സാണ്ടര്‍ (2018-21), റജിമോന്‍ അബ്രഹാം(2019-21) ജോര്‍ജ് ജോണ്‍ (2018-21), ഗീവര്‍ഗീസ് വര്‍ഗീസ് (2018-21) ഓഡിറ്റര്‍: ജേക്കബ് ഫിലിപ്പ്.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ചെയര്മാന് ഷാജി കുര്യാക്കോസ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ പതിമൂന്നിലധികം വര്‍ഷങ്ങളായി കീന്‍ കേരളത്തിലും അമേരിക്കയിലുമായി 120 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കി അവരുടെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് സഹായിച്ചു. കീനിന്റെ പ്രവര്‍ത്തനങ്ങള്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അനേകം പേര്‍ക്ക് എന്നും പ്രതീക്ഷയും ആശ്വാസവുമാണ്. എഞ്ചിനീയറിംഗ് സ്കോളര്‍ഷിപ്പ് കൂടാതെ കീനിന്റെ ആഭിമുഖ്യത്തില്‍ മെൻറ്ററിങ്, സ്റ്റുഡന്റ് ഔട്ട്റിച്ച്, സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ്, എന്നീ മേഖലകളിലും സ്തുത്യര്‍ഹമായ സേവനം അര്‍പ്പിക്കുന്നു. കേരളത്തിലെ പ്രളയത്തിൽ കൈത്താങ്ങായീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റു ചാരിറ്റികൾക്കും കീൻ കൈയ്യഴഞ്ഞു സഹായവും ചെയ്തു. നാടിനോടുള്ള കടപ്പാട് മറക്കാത്ത ഒരുകൂട്ടം പ്രവാസി എൻജിനിയേഴ്സ ആണ് കീനിൽ പ്രവർത്തിക്കുന്നത്.
എഞ്ചിനീയറിംഗ് പാസായ തൊഴിലന്വേഷകര്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നത് കീനിന്റെ പ്രവര്‍ത്തന മേഖലയിലുള്പ്പെടുന്നു. ഇതുകൂടാതെ എഞ്ചിനീയര്‍ ഓഫ് ദ ഇയര്‍, ടീച്ചര്‍ ഓഫ് ദ ഇയര്‍ എന്നീ അവാര്‍ഡുകളും എല്ലാ വര്‍ഷവും നല്കുന്നു. 1988ല്‍ കീന്‍ തുടങ്ങിയതു മുതല്‍ യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളും കൂടാതെ എഞ്ചിനീയേഴ്സിന്റെ ഉന്നതിക്ക് വേണ്ടി ബെന്നി കുര്യൻ, ഫിലിപ്പോസ് ഫിലിപ്പ്, ചെറിയാന് പൂപ്പള്ളി, പ്രീത നമ്പ്യാര്‍, ജെയിസണ്‍ അലക്സ്, അജിത് ചിറയില്‍, എല്‍ദോ പോള്‍, കോശി പ്രകാശ്, ലിസി ഫിലിപ്പ് എന്നിവരാണ് പ്രസിഡന്റുമാരായി കീനിനെ നയിച്ചത്. നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെ പന്ത്രെണ്ടാം വർഷം പിന്നിടുന്ന കീൻ 501 C(3) അംഗീകാരമുള്ള സംഘടനയാണ്. കീനിന്റെ പ്രവര്‍ത്തനങ്ങള്‍ ക്ക് നല്കുന്ന സംഭാവനകള്‍ ഫെഡറല്‍ ടാക്സ് ഒഴിവാക്കൽ ഉള്ളതാണ്.
കീനിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൽ അറിയുവാനും കീനിന്റെ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാനും താല്പര്യമുള്ളവർ താഴെ പറയുന്ന ഭാരവാഹികളുടെ നമ്പറുകളിൽ ബന്ധപ്പെടുക. മെറി ജേക്കബ് (845 445 1000), ജോ അലക്സാണ്ടര്‍ (845 300 8473)
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.keanusa.org കാണുകയോ Email:keanusaorg@gamil.com ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
റിപ്പോർട്ട്: ഫിലിപ്പോസ് ഫിലിപ്പ്
കൈരളി ആർട്സ് ഫ്ളോറിഡ വാക്സിൻ സെമിനാർ
ഫ്ലോറിഡ: ഫ്ലോറിഡയിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് വളരെയധികം ഇടപെടലുകൾ നടത്തുന്ന കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ കോവിഡ് 19 വാക്സിൻ ഉപയോഗത്തെപ്പറ്റി സെമിനാർ സംഘടിപ്പിക്കുന്നു. ആതുര സേവന രംഗത്ത് തനതായ വ്യക്തിമുദ്രകൾ പതിപ്പിച്ച പ്രമുഖ ഡോക്ടർമാരായ ഡോ. എബ്രഹാം മാത്യു, ഡോ. ബിനു ജേക്കബ്, ഡോ. ബെനിറ്റാ ജോസഫ് എന്നിവർ നേതൃത്വം നൽകുന്ന ചർച്ചകളിൽ ഡോ. ബോബി വർഗീസ് ആയിരിക്കും മോഡറേറ്റർ.
ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയ ഡോ മാമ്മൻ സി ജേക്കബ് ആണ് ഈ സെമിനാർ കോർഡിനേറ്റ് ചെയ്യുന്നത്. കൈരളി പ്രസിഡന്റ് വർഗീസ് ജേക്കബ്, സെക്രട്ടറി ഡോ. മഞ്ചു സാമുവേൽ, ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഈ വർത്തയോടൊപ്പം നൽകിയിരിക്കുന്ന ഫ്ലയറിൽ പറഞ്ഞിരിക്കുന്നവരുടെ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:
Georgy FOKANA President is inviting you to a scheduled Zoom meeting.
Topic: Kairali Arts Florida COVID Awareness Seminar
Time: Feb 21, 2021 06:00 PM Eastern Time (US and Canada)
Join Zoom Meeting
https://us02web.zoom.us/j/87873707387
Meeting ID: 878 7370 7387
One tap mobile
+13126266799,,87873707387# US (Chicago).
റിപ്പോർട്ട്: ഡോ. മഞ്ചു സാമുവേൽ
പ്രഫ. ഫിലിപ്പ് ജേക്കബ് (തമ്പി) ഡാളസിൽ നിര്യാതനായി
ഡാളസ്: കുമ്പനാട് കുമ്പനാട്ടു കുടുംബമായ നെല്ലിമല കിഴക്കേതിൽ എൻ. ജി. ചാക്കോയുടെയും ശോശാമ്മ ചാക്കോയുടെയും മകൻ പ്രഫ. ഫിലിപ്പ് ജേക്കബ് (തമ്പി, പയ്യാസാർ, 70 ) ഡാളസിലെ മർഫിയിൽ നിര്യാതനായി. ഭാര്യ: കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ ബിനു. സംസ്കാരം പിന്നീട്.
അലഹബാദ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറും ഡിപ്പാർട്ട്മെന്റ് മേധാവിയും ആക്ടിംഗ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച ശേഷം 1998 ലാണ് അദ്ദേഹം കുടുംബസമേതം യുഎസ്എയിലേക്ക് കുടിയേറിയത്. സുവിശേഷകനായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ) പരേതന്റെ ഭാര്യാ സഹോദരനാണ്.
മക്കൾ: സൂസൻ, ഗ്രേസ്, ബിന്നി. മരുമക്കൾ: ശീതൾ, പ്രദീഷ്, ഡാൻഷി . സഹോദരങ്ങൾ: ജേക്കബ് ജോർജ്. (എല്ലാവരും ഡാളസ്), പരേതനായ ജോൺ ജേക്കബ് (കുമ്പനാട്).
കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് ജോർജ് (972) 841 1288
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
തോമസ് ടി.കെ. ഡാളസിൽ നിര്യാതനായി
ഡാളസ്: തിരുവല്ല പൈപ്പാട് തിരുത്തേൽ കുടുംബാംഗം തോമസ് ടി.കെ. (69) ഡാളസിൽ നിര്യാതനായി. ഭാര്യ : സൂസമ്മ, മക്കൾ : റോബിൻ തോമസ്, കുര്യൻ തോമസ് (യുഎഇ). മരുമകൾ : റിന്റു കുര്യൻ, കൊച്ചു മക്കൾ റബേക്ക കുര്യൻ, ജോർജ് തോമസ്, നൊറ തോമസ്. സണ്ണിവെൽ ന്യൂ ഹോപ്പ് ചർച്ചിൽ സംസ്കാര ചടങ്ങ് നടക്കും.
കൂടുതൽ വിവരങ്ങൾക്ക് അനുപ് -248-825-0117
റിപ്പോർട്ട്: അനശ്വരം മാന്പിള്ളി
നീരാ ടണ്ടന്റെ നാമനിര്‍ദേശം എതിര്‍ക്കുമെന്നു ഡെമോക്രാറ്റിക് സെനറ്റര്‍
വാഷിംഗ്ടന്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വനിത നീരാ ടണ്ടന്റെ നോമിനേഷനെ സെനറ്റില്‍ എതിര്‍ക്കുമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍. പ്രസിഡന്റ് ബൈഡന്റെ ഓഫിസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടറായിട്ടാണ് നീരാ ടണ്ടനെ നോമിനേറ്റ് ചെയ്തിരുന്നത്.
ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് 1970 ല്‍ മസാച്യുസെറ്റില്‍ ജനിച്ച മകളാണ് നീരാ. കലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും യെല് ലോ സ്കൂളില്‍ നിന്നും ജുറിസ് ഡോക്ടര്‍ ബിരുദവും നേടിയ നീരാ, ന്യൂ എനര്‍ജി പോളിസി, ഹെല്‍ത്ത് കെയര്‍ റിഫോം അസോസിയേറ്റ് ഡയറക്ടറായി അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ കാംപെയ്നില്‍ പ്രവര്‍ത്തിച്ചിരുന്നു.
വെസ്റ്റ് വെര്‍ജിനിയായില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ജോ മാല്ചിനാണ് നീരക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയത്. നീരാ ഈയിടെ ട്വിറ്ററില്‍ ബെര്‍ണി സാന്റേഴ്സ്, മിച്ച് മെക്കോണല്‍ എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് സെനറ്റര്‍ ജോയെ നീരക്കെതിരെ തിരിച്ചത്. ഇരുപാര്‍ട്ടികളേയും ഒന്നിച്ചുകൊണ്ടു പോകേണ്ട ഇവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് ഭൂഷണമല്ലെന്നും സെനറ്റര്‍ പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 50 സെനറ്റര്‍ മാര്‍ക്കൊപ്പം ജോ ഒന്നിച്ചാല്‍ നീര പുറത്താകും. അടുത്ത ആഴ്ചയാണ് നീരയുടെ കണ്ഫര്മേഷന് സെനറ്റില്‍ ചര്ച്ചകെടുത്തതും മിറ്റ് റോംനി ഉള്‍പ്പെടെ റിപ്പബ്ലിക്കന്‍ വിമതര്മാര് പോലും നീരയെ എതിര്‍ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: പി.പി ചെറിയാന്
അതിശൈത്യത്തിന്റെ പിടിയില്‍ നിന്നും ഡാളസ് സാധാരണ നിലയിലേക്ക്
ഡാളസ്: ഫെബ്രുവരി 14 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച കനത്ത ഹിമപാതം തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തിപ്പെട്ടതോടെ അതിതീവ്ര ദുരിതം അനുഭവിക്കേണ്ടിവന്ന ടെക്സസ് ജനത, പ്രത്യേകിച്ച് ഡാളസ് നിവാസികള്‍ വെള്ളിയാഴ്ച ഉച്ചയോടെ സാധാരണനിലയിലേക്ക് തിരിച്ചുവന്നുതുടങ്ങി. ഗതാഗതവും സാധാരണനിലയിലായി.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു വൈദ്യുതി തകരാറും, ജലവിതരണവും തടസപ്പെട്ടത്. വൈദ്യുതി നിലച്ചതോടെ അതിശൈത്യത്തില്‍ നിന്നും രക്ഷപെടുവാന്‍ പലരും സ്വന്തം വീടുകളില്‍ നിന്നും പലായനം ചെയ്യേണ്ടവന്ന സ്ഥിതിയുമുണ്ടായി. ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മേഖലകളില്‍ മുക്കാള്‍ ഭാഗവും വൈദ്യുതി വിതരണം തടസപ്പെട്ടുവെങ്കിലും ചുരുക്കം ചില സിറ്റികളില്‍ വൈദ്യുതി വിതരണം മുടങ്ങിയില്ലെന്നതും ആശ്വാസം പകര്‍ന്നു.
തണുത്തുറഞ്ഞ പൈപ്പുകള്‍ പൊട്ടി പല വീടുകളിലും വെള്ളം കയറിയതും അപൂര്‍വ സംഭവമായിരുന്നു. ആറ് ഇഞ്ച് കനത്തില്‍ ഡാളസ് കൗണ്ടിയില്‍ ആദ്യമായി ഉണ്ടായ മഞ്ഞുവീഴ്ച നേരിടുന്നതിനു ഫലപ്രദമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നത് സംഭവത്തിന്റെ ഗുരുതരാവസ്ഥ വര്‍ധിപ്പിച്ചു. ഗ്രോസറി സ്റ്റോറുകളില്‍ വെള്ളിയാഴ്ച രാവിലെയും അവശ്യ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലായിരുന്നു. വീടും പരിസരവും റോഡും മൂടിക്കിടന്നിരുന്ന മഞ്ഞ് വെള്ളിയാഴ്ച വൈകിട്ടോടെ അപ്രത്യക്ഷമായി. പല സന്നദ്ധ സേവാ സംഘടനകളും സഹായത്തിനു തയാറായി മുന്നോട്ടുവന്നിട്ടുണ്ട്.
റിപ്പോര്‍ട്ട്: പി.പി ചെറിയാന്
ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ വാര്‍ഷിക പൊതുയോഗം 27-ന്
ഡാളസ്: ഡാളസ് കേരളാ അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഫെബ്രുവരി 27-നു ഉച്ചകഴിഞ്ഞ് മൂന്നിനു ഗാര്‍ലന്റ് ബ്രോഡ്വേയിലുള്ള കേരള അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണെന്നു സെക്രട്ടറി ജോര്‍ജ് ജോസഫ് അറിയിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടും, കണക്കും, അധ്യക്ഷന്‍ അനുവദിക്കുന്ന വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സെക്രട്ടറി അറിയിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നു ഫെബ്രുവരി 20-നു നടക്കേണ്ടിയിരുന്ന പൊതുയോഗമാണ് 27-ലേക്ക് മാറ്റിയതെന്നും ഇതൊരു അറിയിപ്പായി കണക്കാക്കണമെന്നും സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ic&ec വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
റിപ്പോര്‍ട്ട്: പി.പി ചെറിയാന്
റവ. തോമസ് ജോണ്‍ ഫെബ്രുവരി 23ന് ഐപിഎല്ലില്‍ പ്രസംഗിക്കുന്നു
ബോസ്റ്റണ്‍: ബോസ്റ്റണ്‍ കാര്‍മേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരിയും ബൈബിള്‍ പണ്ഡിതനും സുവിശേഷ പ്രാസംഗീകനുമായ റവ. തോമസ് ജോണ്‍ ഫെബ്രു 23 നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്കുന്നു.
വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിനാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.
വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ഫെബ്രുവരി 23 നു ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്കുന്ന തോമസ് ജോണ്‍ അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഇമെയിലുമായോ, ഫോണ്‍ നമ്പരുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
email--tamathew@hotmail.com, cvsamuel8@gmail.com
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602 (കോര്‍ഡിനേറ്റര്‍).
റിപ്പോര്‍ട്ട്: പി.പി ചെറിയാന്
ഫൊക്കാനയുടെ തുടര്‍സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മന്ത്രി ഇ.പി.ജയരാജന്
കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹിക സാംസ്കാരീക രംഗങ്ങളിലും ഫൊക്കാന നല്കുന്ന സേവനം വളരെ വിലപ്പെട്ടതാണെന്നും തുടര്‍ന്നും ഈ സഹകരണം സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജന്. ഫൊക്കാന ടെക്സസ് റീജൺ ഉദ്ഘാടനവും ആഗോള വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ എന്‍. ബോര്‍ഡിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫൊക്കാന ഓഖി ദുരിതാശ്വാസത്തിലും പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും നല്കിയ സഹായങ്ങളെ സര്‍ക്കാര്‍ വളരെ താല്പര്യപൂര്വമായാണ് കാണുന്നത്. കേരളത്തിന്റെ മറ്റു സംരംഭങ്ങളിലും അമേരിക്കന്‍ മലയാളികളുടെ തുടര്‍ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സന്നിഹിതനായിരുന്ന വൈലോപ്പള്ളി സാഹിത്യ അവാര്‍ഡ് ജേതാവ് ഡോ. വിളക്കുടി രാജേന്ദ്രന് ഫൊക്കാന ടെക്സസ് റീജണിന്റെ ആദരവും മന്ത്രി സമര്‍പ്പിച്ചു.
ഫൊക്കാന ടെക്സസ് റീജൺ “ അമ്മ മനസ്” എന്ന പേരില്‍ നടപ്പാക്കുന്ന കേരളത്തിലെ പാവപ്പെട്ട അമ്മമാര്‍ക്കുള്ള വാര്‍ഷിക വിഷുക്കൈ നീട്ടം നല്കുന്ന പരിപാടിയുടെ ഉദ്ഘാടനം തിരുവതാംകൂര്‍ മഹാറാണി ഗൗരിലക്ഷ്മി അശ്വതി തിരുനാള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സന്നിഹിതനായിരുന്ന ക്രിക്കറ്റര്‍ ശ്രീശാന്തിനു ഫൊക്കാനയുടെ അനുമോദനവും അവര്‍ അറിയിച്ചു.

കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് ഒരോ ജില്ലയില്‍ നിന്നും ഒരാള്‍ വീതം തിരഞ്ഞടുക്കുന്ന 14 അമ്മമാര്‍ക്ക് പതിനായിരം രൂപ പ്രതിവര്‍ഷം നല്കുന്ന പദ്ധതിയാണിത്. ഈ വര്‍ഷത്തെ വിഷുവിനു ഫോക്കാന മുന്‍ പ്രസിഡന്റ് ബി മാധവന് നായര്‍ അദ്ദേഹത്തിന്റെ മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മക്കായും, അടുത്ത വർഷം ട്രസ്റ്റീ ബോര്‍ഡംഗം ഏബ്രഹാം ഈപ്പനും മൂന്നാമത്തെ വര്‍ഷം മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയും നാലാമത്തെ വര്‍ഷം റിജണല്‍ വൈസ് പ്രസിഡന്റ് ഡോ. രഞ്ജിത്ത് പിള്ളയും ഫണ്ട് സ്പോണ്സര് ചെയ്തിട്ടുണ്ട്.
ഫൊക്കാന ടെക്സസ് റീജണിന്റെ മറ്റൊരു പദ്ധതിയായ “ വിദ്യാ രത്നം” വിദ്യാഭ്യാസ അവാര്‍ഡിന്റെ ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. കുട്ടികളെ വെറും സിലബസിന് അടിമകളാക്കാതെ കലയും സാഹിത്യവുമൊക്കെ പരിചയപ്പെടുത്തി കൊടുക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം എടുത്തുപറഞ്ഞു. ചടങ്ങില്‍ സന്നിഹിതനായിരുന്ന പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ഫോക്കാന ടെക്സസ് റീജണിന്റെ ആദരം അദ്ദേഹം സമര്‍പ്പിച്ചു.
ഹയര്‍സെക്കന്‍ഡറി ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വര്‍ഷവും ഒരുലക്ഷം രൂപ അവാര്‍ഡു നല്കാന് റീജണൽ കമ്മിറ്റി നല്കുന്ന എന്‍ഡോവ്മെന്റ് ഫണ്ടില്‍ നിന്നാണ് വിദ്യാ രത്നം അവാര്‍ഡ് നല്‍കുന്നത്.
കെ.എസ് ശബരിനാഥ് എം എല്‍ എ, വൈറ്റ് ഹൌസ് സീനിയര്‍ എക്സിക്യുട്ടീവ് ഫാ. അലക്സാണ്ടര്‍ കുര്യന് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.
ഫൊക്കാന റീജണല്‍ വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം പ്രശസ്ത നടി ദിവ്യാ ഉണ്ണി നിര്‍വഹിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നതിനു മുന്‍പ് തന്നെ ഫൊക്കാനയുമായുള്ള ബന്ധം എടുത്തുപറഞ്ഞ അവര്‍ ഹൂസ്റ്റൺ നിവാസിനി എന്ന നിലയില്‍ വിമന്‍സ് ഫോറത്തിന് എല്ലാ പിന്തുണയും റീജൺ ചെയര്‍ ലിഡ തോമസിനും സഹപ്രവര്‍ത്തകര്‍ക്കും വാഗ്ദാനം ചെയ്തു.
ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലക്ഷ്മി ഹരിദാസ് മാസ്റ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ചു. ഡോ. രഞ്ജിത്ത് പിള്ള അധ്യക്ഷത വഹിച്ചു. പ്രശസ്ത ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം പ്രിയ ലാല്‍, അനില്‍ പി.ആര് (എന്‍. ബോര്‍ഡ്), ശ്രീവത്സന്‍ നമ്പൂതിരി, ബി. മാധവന് നായര്‍ (എന്‍.ബോര്‍ഡ്), ഫോക്കാന റീജണൽ കോഓര്‍ഡിനേറ്റര്‍ ജോമോന് ഇടയാടി, വിനോദ് വാസുദേവന്‍ (മാഗ് പ്രസിഡന്റ്), ഏബ്രഹാം തോമസ് (പെയര്‍ലാന്റ് മലയാളി അസോസിയേഷന് പ്രസിഡന്റ്) , ഷൈജു ശശിമോഹന്‍ (ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് ) എന്നിവര്‍ ആശംസകൾ നേർന്നു പ്രസംഗിച്ചു.
ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെമ്പര്‍ ഏബ്രഹാം ഈപ്പന് നന്ദി പറഞ്ഞു. ശ്രീലക്ഷ്മി, സജിന്‍ ജയരാജ് , ദിവ്യാ നായര്‍ എന്നിവര്‍ നയിച്ച ലൈവ് ഓര്‍ക്കസ്ട്ര ചടങ്ങിനു മാറ്റ് കൂട്ടി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃക: മന്ത്രി കെ രാജു
കൊല്ലം: ഫൊക്കാന എന്ന സംഘടന ലോകത്തുള്ള എല്ലാ മലയാളി അസോസിയേഷനുകൾക്കും മാതൃകയാണെന്ന് മന്ത്രി കെ. രാജു. ഫൊക്കാനയുടെ ഭവനം പദ്ധതിയുടെ ഭാഗമായി റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ നിന്നും വിരമിച്ച ഭൂരഹിതരും ഭവനരഹിതരുമായ തൊഴിലാളികൾക്ക് വീട് നൽകുന്ന പദ്ധതിയുടെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം നാടിനോടും അശരണരായ ജനതയോടും എന്നും അനുകമ്പയും ആഭിമുഖ്യവും കാണിക്കുന്ന അമേരിക്കൻ മലയാളികൾക്ക് അഭിമാനമാണ്. എന്ത് ആവശ്യങ്ങളും കണ്ടറിഞ്ഞ് ചെയ്യുക എന്നതാണ് ഫൊക്കാനയുടെ പ്രവർത്തന രീതിയെന്നും മന്ത്രി പറഞ്ഞു.
മലയാളികൾക്ക് അഭിമാനകരമായ പദ്ധതികളാണ് ഫൊക്കാനയുടെ പ്രവർത്തനങ്ങൾ, നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് കേരളത്തിൽ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്, ഇത്തരം പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണയും, സഹകരണവുമാണ് അമേരിക്കൻ മലയാളികളിൽ നിന്നും ഉണ്ടാവുന്നതെന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീടുണ്ടാക്കാനായുള്ള കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.
ഭവനരഹിതരായ എല്ലാവർക്കും വീടുണ്ടാക്കിക്കൊടുക്കുകയെന്നത് സർക്കാരിന്റെ നയമാണെന്നും വിവിധ കോണുകളിൽ നിന്നും ലഭിച്ച സഹായങ്ങൾ കേരള ജനത എന്നും നന്ദിയോടെ സ്മരിക്കുമെന്നും മന്ത്രി രാമകൃഷ്ണൻ പറഞ്ഞു.
മലയാളികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്ന സംഘടനയാണ് ഫൊക്കാനയെന്ന് ചടങ്ങിൽ പങ്കെടുത്ത ഫൊക്കാനോ പ്രതിനിധിയും ഫൊക്കാന കൺവൻഷൻ ചെയർമാനുമായ ചാക്കോ കുര്യൻ പറഞ്ഞു. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പാവപ്പെട്ടവർക്ക് പാർപ്പിട സൗകര്യമില്ല എന്നതാണ്, ഈ പ്രശ്നത്തിന് പരിഹാരമുണ്ടാവണമെന്നാണ് ഫൊക്കാനാ ലക്ഷ്യമിടുന്നത്. കേരളത്തിൽ ജനിച്ച് അമേരിക്കയിൽ ജീവിക്കുന്ന എല്ലാ മലയാളികളും സ്വന്തം നാടിനോട് കാണിക്കുന്ന സ്നേഹം വൈകാരികമാണ്. അവസരം ലഭിക്കുമ്പോഴെല്ലാം കേരളത്തമെന്ന ദൈവത്തിന്റെ സ്വന്തം നാടിന് ഒപ്പം നിൽക്കാൻ ശ്രമിക്കാറുണ്ടെന്നും ചാക്കോ കുര്യൻ പറഞ്ഞു. ഭക്ഷണവും പാർപ്പിടവുമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ, അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള സർക്കാറിന്റെ ഉദ്യമത്തിൽ പങ്കാളികളാവാൻ ഫൊക്കാനയ്ക്കും സാധിക്കുന്നതിൽ ഏറെ സന്തോമുണ്ടെന്നും, പാവപ്പെട്ടവരുടെ കൂടെ എന്നും ഫൊക്കാന ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സർക്കാരിന്റെ അഭിമുഖത്തിൽ ഫൊക്കാനയുടെ സഹകരണത്തോടെ ഭവനരഹിതരും ഭൂരഹിതരുമായ തോട്ടം തൊഴിലാളികൾക്കുള്ള ഭവന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് കൊല്ലം ജില്ലയിലെ തമിഴ്നാട് അതിർത്തിയിലെ കുളത്തുപ്പുഴ ഗ്രാമത്തിൽ നിർമ്മാണം പൂർത്തിയയായത്. കഴിഞ്ഞ വർഷം മൂന്നാറിൽ 10 വീടുകൾ നിർമിച്ച് താക്കോൽ ദാനം നിർവഹിച്ചിരുന്നു. ഇത്തവണ 6 വീടുകളുടെ നിർമാണമാണ് പൂർത്തിയായത്. മൂന്നാം ഘട്ടത്തിലെ 34 വീടുകളുടെ നിർമാണം പുരോഗമിച്ചുവരികയാണ്.
വർഷങ്ങൾക്ക് മുൻപ് ഇവിടെ ജോലിക്കായി എത്തിയയവരാണ് റീ ഹാബിലിറ്റേഷൻ പ്ലാന്റെഷനിലെ ഇടുങ്ങിയ ലയങ്ങളിൽ താമസിക്കുന്നത്. നാല് തലമുറകളാണ് ഇത്തരത്തിൽ ദുരിതജീവിതം നയിക്കുന്നത്. സ്വന്തമായി ഭൂമിയോ മറ്റ് എന്തെങ്കിലും സൗകര്യമോ ഇല്ലാത്തവരാണ് ഈ തൊഴിലാളികൾ. പ്ലാന്റെഷനിലെ ജോലിയിൽ നിന്നും വിരമിക്കുന്നവർക്ക് ലയങ്ങളിൽ തന്നെ തുടരേണ്ട അവസ്ഥയാണുള്ളത്. കുളത്തൂപ്പുഴയിലെ റീഹാബിറ്റേഷൻ പ്ലാന്റേഷനിൽ ഇത്തരത്തിൽ നൂറിലേറെ തൊഴിലാളികളാണ് ദുരിതജീവിതം നയിക്കുന്നത്. സ്വന്തമായി വീടോ മറ്റ് രേഖകളൊ ഇല്ലാത്തതിനാൽ സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങൾളൊന്നും ഇവർക്ക് ലഭിക്കില്ല. ഈ അവസ്ഥയിലാണ് തൊഴിൽ വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചത്.
കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷനുമായി ചേർന്ന് 2019 ഒക്ടോബറിലാണ് ഫൊക്കാനയുടെ സഹകരണത്തോടെ വീടുകൾ നിർമിക്കാൻ ധാരണയായത്. കേരളത്തിൽ 2019 ലുണ്ടായ മഹാപ്രളയത്തെ തുടർന്ന് തോട്ടം മേഖലയിൽ ഉൾപ്പെടെ നിരവധി പേർ ഭവന രഹിതരായിരുന്നു. ഫൊക്കാനയുടെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന മാധവൻ ബി. നായർ സംസ്ഥാന സർക്കാരിന്റെ ഭവനം പൗണ്ടേഷനുമായി ധാരണയുണ്ടാക്കി വീടുകൾ പണിയുന്നതിനുള്ള പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. ഫൊക്കാനയുടെ അംഗങ്ങളും ചില അംഗസംഘടനകളും അഭ്യുദയാകാംക്ഷികളും ചേർന്നാണ് ഭവനം പദ്ധതിക്കുള്ള ഉദാരമായ സംഭാവനകൾ നൽകിയത്.
മുൻ ട്രഷറർ ആയിരുന്ന ഡോ. സജിമോൻ ആന്റിയായിരുന്നു ഫൊക്കാന ഭവനം പദ്ധതിയുടെ കോഓർഡിനേറ്റർ. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2019ൽ തുടങ്ങി 2020 ജനവരിയിൽ തന്നെ 10 വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറ്റം നടത്തിയിരുന്നു. രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ജനുവരിയിൽ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ് 19 മഹാമാരിയെത്തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു. മൂന്നാം ഘട്ടമായ 34 വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാകുമെന്നാണ് ഭവനം ഫൌണ്ടേഷൻ അധികൃതർ അറിയിച്ചത്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, തിങ്കൾക്കരികം, ആലും പൊയ്ക പ്രദേശങ്ങളിൽ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ആദ്യഘട്ട നിർമാണമാണ് ഫൊക്കാനയുടെ സഹകരണത്തോടെ പൂർത്തിയായത്.
കുളത്തൂപ്പുഴ തമിഴ് മീഡിയം ഹൈസ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുത്തത്. സത്യജിത്ത് രാജൻ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി. ഭവനം ഫൗണ്ടേഷൻ എക്സിക്യട്ടീവ് വൈസ് ചെയർമാൻ പ്രണബ് ജ്യോതിനാഥ് ഐ എ എസ്, ഭവനം ഫൌണ്ടേഷൻ സിഇഒ ഡോ. ജി.എൽ.മുരളിധീരൻ, പുനലൂർ മുനിസിപ്പൽ ചെയർമാൻ നിമ്മി എബ്രഹാം, രാധാ രാജേന്ദ്രൻ, കുളത്തൂപുഴ പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽ കുമാർ, പുനലൂർ മധു, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഫൊക്കാനയുടെ ഈ അഭിമാന പദ്ധതിയിൽ മുഖ്യ പങ്കാളികളായ പോൾ കറുകപ്പള്ളിൽ, ഡോ. മാമ്മൻ സി. ജേക്കബ്, വർഗീസ് ജേക്കബ്, ബെന്നി ലൂക്കോസ്, മേരിക്കുട്ടി മൈക്കിൾ, എബ്രഹാം ഫിലിപ്പ്, ഫൊക്കാനയുടെ അംഗ സംഘടനകളായ, വനിത (കലിഫോർണിയ), മങ്ക(കലിഫോർണിയ), കൈരളി ആർട്സ് (ഫ്ലോറിഡ), കെഎഎൻഎ (ന്യൂയോർക്ക്), തുടങ്ങിയവരെയും ഇതിനായി ഗോ ഫണ്ട് മി വഴി ധന സമാഹാരം നടത്തിയപ്പോൾ സഹകരിച്ച എല്ലാ നല്ലവരായ അഭ്യുദയകാംക്ഷികൾക്കും ഫൊക്കാന ഭവനം പദ്ധതിയുടെ കോഓർഡിനേറ്റർ ഡോ. സജിമോൻ ആന്റണി നന്ദി അറിയിച്ചു.

ഫൊക്കാനയുടെ ചരിത്രത്തിലെ അഭിമാന നിമിഷങ്ങളിൽ ഒന്നായി രേഖപ്പെടുത്തുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ഫൊക്കാന മുൻ പ്രസിഡന്റ് മാധവൻ ബി. നായർ, ജനറൽ സെക്രട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മുൻ ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, ഫൊക്കാന ഇന്റെനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ട്രസ്റ്റി ബോർഡ് സെക്രട്ടറി സജി പോത്തൻ, വൈസ് പ്രസിഡണ്ട് ബെൻ പോൾ, വാഷിംഗ്ടൺ ഡി.സി ആർ.വി.പി. ഡോ. ബാബു സ്റ്റീഫൻ, നാഷണൽ കമ്മിറ്റി മെമ്പർ കോശി കുരുവിള, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവൻഷൻ കോഓർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, മുൻ അസോസിയേറ്റ് ട്രഷറർ പ്രവീൺ തോമസ്, മുൻ പ്രസിഡണ്ടുമാരായ ജി.കെ. പിള്ള, മറിയാമ്മ പിള്ള, പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ ചെയർമാൻ കുര്യൻ പ്രക്കാനം , അഡ്വൈസറി ചെയർമാൻ ടി.എസ് ചാക്കോ, എന്നിവർ പറഞ്ഞു.
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ കാനഡയിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് പ്രാർഥന നടത്തിയ പാസ്റ്റർ അറസ്റ്റിൽ
ആൽബർട്ട് , കാനഡ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആരാധനാലയത്തിൽ പ്രാർഥന നടത്തിയ പാസ്റ്ററെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ആൽബർട്ട സർക്കാർ കോവിഡിനെ പ്രതിരോധിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചു പ്രാർഥന നടത്തിയ ഗ്രേസ് ലൈഫ് ചർച്ചിലെ മുതിർന്ന പാസ്റ്റർ ജെയിംസ് കോട്ടാണ് അറസ്റ്റിലായത്.
ഗ്രേസ് ചർച്ചിലുള്ള അംഗങ്ങൾ സർക്കാരിന്റെ നിയമങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുകയും പ്രഥമ പരിഗണന ദൈവത്തോടു വിശ്വസ്തത പുലർത്തുക എന്നതാണെന്നും ഗവൺമെന്റിനോടല്ലെന്നും ഇവർ പറയുന്നു. വിശ്വാസം ത്വജിക്കുന്നതിനേക്കാൾ ഗവൺമെന്റിന്റെ നിയമങ്ങൾ വെല്ലുവിളിക്കുകയാണ് നല്ലെതെന്ന് ഇവിടെയുള്ള ചർച്ച് അംഗങ്ങൾ വിശ്വസിക്കുന്നു.അറസ്റ്റു ചെയ്തു ജയിലിലടച്ച പാസ്റ്റർ ജയിലിൽ തന്നെ കഴിയുവാനാണ് ആഗ്രഹിക്കുന്നതെന്ന് കോട്ട്സിന്റെ അറ്റോർണി ജെയിംസ് കാപ്പൻ പറഞ്ഞു.
ആൽബർട്ട് ഹെൽത്ത് സർവീസ് ഇൻസ്പെക്ടർ ജെയ്നി ഗ്രേയ്സ് ലൈഫ് ചർച്ചിന് വ്യക്തമായ നിർദേശം നൽകിയിരുന്നു. ചർച്ചിന്റെ കപ്പാസിറ്റിയിൽ 15 ശതമാനം താഴെ മാത്രമേ ആരാധനക്കായി കൂടി വരാവൂ എന്നും സാമൂഹ്യ അകലവും മാസ്ക്കും ധരിക്കണമെന്നും ചൂണ്ടികാണിച്ചിരുന്നു. നിർദേശങ്ങൾ ലംഘിച്ച ചർച്ചിനും പാസ്റ്റർക്കുമെതിരെ എഎച്ച്എസ് കോടതിയിൽ കേസ് ഫയൽ ചെയ്തു.
പാസ്റ്റർ വീണ്ടും നിർദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ അറസ്റ്റു ചെയ്തു ജയിലിലടക്കുന്നതിനുള്ള ഉത്തരവും കോടതി നൽകിയിരുന്നു. 400 ൽ പരം അംഗങ്ങളെ പ്രവേശിപ്പിച്ചു തന്നിലർപ്പിതമായ ചുമതലകൾ നിറവേറ്റുന്നതിൽ നിന്നും ആർക്കും തന്നെ തടയാനാവില്ലെന്ന് പാസ്റ്റർ വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഷിക്കാഗോ ഡൗൺടൗൺ - ഒഹെയർ എയർ ടാക്സിക്ക് സമ്മിറിൽ തുടക്കം കുറിക്കും
ഷിക്കാഗോ: ഷിക്കാഗോ ഡൗൺടൗണിൽ നിന്നും ഒഹെയർ ഇന്റർനാഷണൽ വിമാനത്താവളത്തിലേക്ക് എയർ ടാക്സി സമ്മറിൽ മുതൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി ന്യുയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബർ എയർ മൊബിലിറ്റി പ്രൊവൈഡർ പ്രസ്താവനയിൽ അറിയിച്ചു.
ഡൗൺടൗൺ ഹെലിപോർട്ട് വെർട്ടിഫോർട്ട് ഷിക്കാഗോയുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇലക്ട്രിക് പവർ ഹെലികോപ്റ്ററുകളാണ് ടാക്സിയായി ഉപയോഗിക്കുക. പദ്ധതി വിജയകരമായാൽ സേവനം ഷിക്കാഗോയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഇവർ അറിയിച്ചു. ഇല്ലിനോയ് മെഡിക്കൽ ഡിസ്ട്രിക്റ്റിൽ നിന്നും ഒഹെയർ വിമാനത്താവളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കുള്ള സാധാരണ ഹെലികോപ്റ്റർ യാത്രയ്ക്കുള്ള ബുക്കിംഗ് ഉടനെ ആരംഭിക്കുമെന്ന് കമ്പനി സിഇഒ റോബ് വൈസെന്തൽ പറഞ്ഞു.
അരമണിക്കൂർ ദൂരം ഡ്രൈവ് ചെയ്യുന്നതിനു പകരം 5 മിനിട്ടു കൊണ്ടു സ്ഥലത്തെത്തി ചേരാൻ കഴിയുന്ന ഹെലികോപ്റ്ററുകളാകും ഉപയോഗിക്കുക. ഒരേസമയം ഇതിൽ ആറു പേർക്ക് യാത്ര ചെയ്യാൻ കഴിയും. ഇപ്പോൾ സർവീസ് നടത്തുന്ന ന്യുയോർക്ക് എയർപോർട്ടിലേക്ക് ഒരാൾക്ക് 95 ഡോളറിനു താഴെ മാത്രമാണ് നിരക്ക് ഈടാക്കുന്നത്. ഷിക്കാഗോയിലെ നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇലക്ട്രിക്ക് വെർട്ടിക്കൽ എയർ ക്രാഫ്റ്റിന്റെ നിർമാണം ഇതിനകം ആരംഭിച്ചുകഴിഞ്ഞതായി വെർട്ടിപോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡാനിയേൽ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കനത്ത ഹിമപാതത്തിലും രക്ഷയില്ല; ഡാളസ് കൗണ്ടിയിൽ വ്യാഴാഴ്ച മാത്രം 50 പേർ മരിച്ചു
ഡാളസ്: തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന ഡാളസ് കൗണ്ടിയിൽ രണ്ടു ദിവസം നീണ്ടു നിന്ന കനത്ത ഹിമപാതം ജനജീവിതം സ്തംഭിപ്പിച്ചപ്പോൾ കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്ന് കരുതിയവരെ പോലും അമ്പരപ്പിച്ച് ഫെബ്രുവരി 18ന് 50 പേരാണ് കോവിഡിനു കീഴടങ്ങിയത്.
എന്നാൽ രോഗവ്യാപനം കാര്യമായി കുറഞ്ഞുവെന്നാണ് കൗണ്ടി അധികൃതർ അറിയിച്ചത്. വ്യാഴാഴ്ച 200 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.വ്യാഴാഴ്ചയോടെ ഡാളസ് കൗണ്ടിയിൽ കോവിഡ് രോഗികൾ 242094 ആയി ഉയർന്നപ്പോൾ മരിച്ചവരുടെ എണ്ണം 2751 ആയിട്ടുണ്ട്. ഫെബ്രുവരി മൂന്നിന് 50 പേർ മരിച്ചതിനുശേഷം ഒരേ ദിവസം ഇത്രയും മരണം രേഖപ്പെടുത്തപ്പെട്ടത് ഫെബ്രുവരി 18നാണ്.
ഡാളസ് കൗണ്ടിയിലെ തണുത്ത കാലാവസ്ഥയിൽ അടച്ചിട്ടിരുന്ന ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമായ ഫെയർ പാർക്ക് ഫെബ്രുവരി 21 ന് (ഞായർ) ഉച്ചക്ക് 1 മുതൽ 6 വരെ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ടെക്സസ് സംസ്ഥാനത്ത് ഇതുവരെ 2.5 മില്യൺ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 41400 പേരാണ് മരിച്ചവർ. 2.2 മില്യൺ പേർ ടെക്സസിൽ കോവിഡിനെ അതിജീവിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആളുകൾ വീട്ടിൽ തന്നെ കഴിയുന്നതും കോവിഡ് പരിശോധനാ കുറഞ്ഞതുമാണ് രോഗികളുടെ എണ്ണത്തിൽ കുറവനുഭവപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാനിയേല്‍ തോമസിന്റെ പൊതു ദര്‍ശനവും സംസ്കാരവും 20ന് ഡാളസില്‍
ഡാളസ്: വലിയേല മൈലാപള്ളിയില്‍ ഡാനിയേല്‍ തോമസിന്റെ (ബേബി - 74) സംസ്കാരം ഫെബ്രുവരി 20 നു (ശനി) ഉച്ചക്ക് ഒന്നിന് പൊതുദർശനത്തിനുശേഷം റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോമിൽ. വെള്ളിയാഴ്ച നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനമാണ് ശനിയാഴ്ചത്തേക്ക് മാറ്റിവച്ചത്
സംസ്കാര ശുശ്രൂഷ പ്രൊവിഷന്‍ ടിവി ചാനലിലും www.provisiontv.in തല്‍സമയ സംപ്രേക്ഷണം ലഭ്യമാണ്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
കേരള നിയമസഭ തെരെഞ്ഞെടുപ്പ്; ഐഒസി ന്യൂയോർക്ക് റീജിയൻ ചർച്ച 20 ന്
ന്യൂജേഴ്സി: ഐഒസി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയണിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള അവലോകന ചർച്ചകൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 നു (ശനി) ന്യൂയോർക്ക് സമയം രാവിലെ 10 ന് (ഇന്ത്യൻ സമയം രാത്രി 8.30) വെർച്വൽ ആയി നടത്തുന്ന മീറ്റിംഗിൽ അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് ഐഒസി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയണിന് എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകുമെന്നത് സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തും.
ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ അമേരിക്കൻ പ്രവാസി മലയാളികളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന ഈ മീറ്റിംഗിൽ ഇടുക്കി ലോകസഭാംഗം ഡീൻ കുര്യാക്കോസ് എംപി, വി.ഡി. സതീശൻ എംഎൽഎ , കെപിസിസി ജനറൽ സെക്രെട്ടറിമാരായ ടോമി കല്ലാനി, ഡോ. മാത്യു കുഴൽനാടൻ തുടങ്ങിയ കേരളത്തിലെ കോൺഗ്രസിന്റെ മുൻ നിര നേതാക്കന്മാർ പങ്കെടുക്കും.
ഐഒസി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയൻ പ്രസിഡന്റ് വർഗീസ് പോത്താനിക്കാടിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഐഒസി ചെയർമാൻ സാം പിട്രോഡോ, ഐഒസി നാഷണൽ പ്രസിഡന്റ് മൊഹിന്ദർ സിംഗ്, വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, ഐഒസി കേരള ചാപ്റ്റർ യുഎസ്എ പ്രസിഡന്റ് ലീല മാരേട്ട്, ന്യൂയോർക്ക് റീജിയൻ ചെയർമാൻ തോമസ് കോശി തുടങ്ങിവർ പ്രസംഗിക്കും.
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് അധികാരത്തിൽ എത്തുന്നതിന് പ്രവാസികൾ എല്ലാവിധ പിന്തുണയും നൽകേണ്ട ഈ സാഹചര്യത്തിൽ ഫെബ്രുവരി 20 നു നടുക്കുന്ന ഈ മീറ്റിംഗിന് ഏറെ പ്രധാന്യമുണ്ടെന്ന് ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട്, ചെയർമാൻ തോമസ് മാത്യു, ജനറൽ സെക്രെട്ടറി സജി കരിമ്പന്നൂർ, ട്രഷറർ വിപിൻ രാജ്, ന്യൂയോർക്ക് റീജിയണൽ സെക്രെട്ടറി ട്രഷറർ റെജി വർഗീസ്, വൈസ് പ്രസിഡന്റുമാരായ ബിജു ജോൺ കൊട്ടാരക്കര, ഫിലിപ്പ് പണിക്കർ, ചെറിയാൻ പൂപ്പള്ളി, ഇന്നസെന്റ് ഉലഹന്നാൻ, സെക്രട്ടറിമാരായ രാജു വർഗീസ്, ചാക്കോ മാത്യു (സണ്ണി), ജോയിന്റ് സെക്രട്ടറിമാരായ ജേക്കബ് ഗീവർഗീസ്, പോൾ ജോസ്, ജോയിന്റ് ട്രഷറർ ജെയിംസ് ഇളംപുരിയാടത്ത് എന്നിവർ അഭിപ്രായപ്പെട്ടു.
വിവരങ്ങൾക്ക്: പ്രോഗ്രാം കോഓർഡിനേറ്റർമാരായ വർഗീസ് പോത്താനിക്കാട് 917-488-2590), ലീല മാരേട്ട്( 646-539-8443), പോൾ കറുകപ്പള്ളിൽ(845-553-5671).
സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:
Varghese pothanicad is inviting you to a scheduled Zoom meeting.
Topic: IOC Kerala
Time: Feb 20, 2021 10:00 AM Eastern Time (US and Canada)
Join Zoom Meeting
https://us02web.zoom.us/j/84340127864?pwd=dC9lSFhCRHdtR3NmM3d5SXpsTjV6UT09
Meeting ID: 843 4012 7864
Passcode: NY123
One tap mobile
+13017158592,,84340127864#,,,,*561598#
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ
കാർഷിക ബിൽ: അമ്മയുടെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു
അറ്റ്ലാന്റ: അറ്റലാന്റ മെട്രോ മലയാളി അസോസിയേഷന്റെ ആഭിമുഖൃത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു ജനുവരി 30ന് കാർഷിക ബില്ലിനെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ, സും മീഡിയായിലൂടെയാണ് ഇത്തവണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷ പരിപാടിയിൽ നാട്ടിൽ നിന്നും അമേരിക്കയിൽ നിന്നും ഉള്ള പ്രമുഖർ പങ്കെടുത്തു. ജോസ് .കെ. മാണി എംപി, തോമസ് ചാഴികാടൻ. എംപി, അനിയൻ ജോർജ് (ഫോമാ പ്രസിഡന്റ്) കെ.പി. ഫാബിയൻ (മുൻ യുഎസ് അംബാസഡർ) റോബിൻ ഏലക്കാട്ട് (മേയർ മിസൗറി സിറ്റി ടെക്സസ്) കർട്ട് തോംസൻ (ജോർജിയ സംസ്ഥാനത്തിലെ മുൻ സെനറ്റർ ) എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുത്ത് ആശംസകൾ നേർന്നു.
ആഘോഷ പരിപാടിയുടെ മുഖ്യ ഇനമായി രാജ്യത്ത് കർഷകർനടത്തി വരുന്ന കാർഷിക ബില്ലിനെതിരെയുള്ള വൻ പ്രക്ഷോഭത്തെ അടിസ്ഥാനമാക്കി ചർച്ചയും സംവാദവും സംഘടിപ്പിച്ചു. ഇന്ത്യ എന്ന രാജ്യത്ത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക ബില്ലു കൊണ്ട്, അന്നം നൽകുന്ന കർഷകർക്ക് ഗുണത്തേക്കാൾ ഏറെ ദോഷമായിരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
വർഗീസ് തെക്കനത്ത് എസ്.ജി. (സോഷ്യൽ ആക്ടിവിസ്റ്റ്), എ.ജി. ജോർജ്. (മുൻ പ്രഫസർ, യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം, ടിവി ചാനലുകളിലെ പാനൽ ചർച്ചകളിലെ സജീവ സാന്നിധ്യം), എ.സി. ജോർജ് {ഡിബേറ്റ് ഫോറം - ഹൂസ്റ്റൺ ), എസ്. മാത്യു (പൊളിറ്റിക്കൽ അനലിസ്റ്റ് -ചാറ്റനൂഗ) എന്നിവർ പ്രഭാഷകർ ആയി പങ്കെടുത്തു.
ഫോമാ ഭാരവാഹികളായ ട്രഷറർ തോമസ് ടി. ഉമ്മൻ, ജോയിന്റ് ട്രഷറാർ ബിജു തോണിക്കടവിൽ എന്നിവരും അമ്മ ഭാരവാഹികളായ സണ്ണി തോമസ്, മാത്യു വർഗീസ് എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.
ജിയാ ഹരികുമാർ ആലപിച്ച വന്ദേമാതിരം ഗാനത്തോടെ ആരംഭിച്ച കലാപരിപാടികളിൽ, ജോൺ ഫിലിപ്പിന്റെ പ്രസംഗവും സാം ശിവയുടെ ബാൻഡ് സോംഗും സുജ തോമസിന്റെ മധുരമായ ഗാനവും, അഗസ്റ്റ യൂണിവേഴ്സിറ്റി കുട്ടികളുടെ ദേശീയ നിർത്തവും ശ്രീദേവി രഞ്ജിത്തിന്റെ നടനവും കലാപരിപാടികൾക്കു മാറ്റു കൂട്ടി.
ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകിയ ജെയിംസ് കല്ലറക്കാനി, റോഷെൽ മിറാൻഡ്സ്, ഷാനു, അമ്പിളി, ശ്രുതി, ആനി, കൃഷ്ണ, ജിത്തു, തര്യൻ ലൂക്കോസ് എന്നിവർക്കും മറ്റു എല്ലാവർക്കും മോളി മുർതാൻസ നന്ദി പറഞ്ഞു.
റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്
അഡ്വ. കെ. ഏബ്രഹാം ലാൽ നിര്യാതനായി
പോത്താനിക്കാട്: പടിഞ്ഞാറേക്കുടിയിൽ അഡ്വ. കെ.ഏബ്രഹാം ലാൽ നിര്യാതനായി. സംസ്കാരം നടത്തി.
ഭാര്യ: ചിന്നമ്മ കോതമംഗലം പാറയ്ക്കൽ കുടുംബാംഗം. മക്കൾ: ആക്കോസ് മെന്റു ലാൽ (യുഎസ്എ), ആത്യൂസ് മെന്റു ലാൽ (അസിസ്റ്റന്റ് മനേജർ കേരള ഗ്രാമീണ ബാങ്ക്, കണ്ണൂർ). മരുമക്കൾ: പൊന്നു ജോൺ വെങ്ങറപ്പിള്ളിൽ, കരിങ്ങാച്ചിറ , പ്രിയ ജോർജ് പുത്തൻപുരയിൽ, കടവന്ത്ര.
സഹോദരങ്ങൾ: പരേതനായ ഫാ. പി.കെ. മാത്തുക്കുട്ടി (റിട്ട. ഹൈസ്ക്കൂൾ ടീച്ചർ) , അന്നമ്മ മാത്യൂ, പരേതനായ പി.കെ.അഡായി (റിട്ട. ചീഫ് എൻജിനീയർ കെഎസ്ഇബി), പരേതയായ മേരി അഡായി, കുര്യാക്കോസ് പോൾ (മിഷിഗൺ, യുഎസ്എ), ആനി പോൾ, പരേതയായ അനിക്കുടിയിൽ സാറാമ്മ, കെന്നത്ത് മേരി ഇട്ടൻ, സുസേയിൻ ജോസ്, അന്നമ്മാൾ സ്കറിയ.
റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്
അരിസോണയിൽ കോവിഡ് മരണം 15,000 കവിഞ്ഞു, 8,00,000 രോഗികൾ
അരിസോണ: സംസ്ഥാനത്തു കോവിഡ് 19 രോഗികളുടെ എണ്ണം 8,00,000 കവിഞ്ഞതായും മരണ സംഖ്യ15,000 ത്തിലധികമായതായും ഫെബ്രുവരി 17ന് പുറത്തിറക്കിയ പ്രസ്താവനയിൽ സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.
ബുധനാഴ്ച 1,315 പുതിയ പോസിറ്റീവ് കേസുകളും, 82 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവർ 8,00,155 പേരും മരണസംഖ്യ 15,063 ആയി ഉയർന്നു. ജനുവരി മധ്യത്തോടെ ഉയർന്ന രോഗവ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും താങ്ക്സ് ഗിവിംഗിനു ശേഷം കുറഞ്ഞുവരുന്നതായും അധികൃതർ പറയുന്നു. കഴിഞ്ഞ ആഴ്ച 90,406 പേർക്ക് കോവിഡ് 19 പരിശോധന നടത്തിയപ്പോൾ 9 ശതമാനം മാത്രമായിരുന്നു പോസിറ്റീവ് ഫലം.
കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി കോവിഡ് പോസിറ്റീവ് കേസുകൾ 1781.71 ആണ്. ഫെബ്രുവരി ആദ്യവാരം ഉണ്ടായതിനേക്കാൾ മരണനിരക്കിൽ വർധന ഉണ്ടായത് ആശാവഹമല്ല.
സിഡിസിയുടെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനമാണ് അരിസോണക്ക്. രോഗികളുടെ എണ്ണത്തിൽ 11ാം സ്ഥാനവും.
രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത ചില രോഗികൾ രോഗം പരത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നു. ചെറിയ ചുമയോ, നേരിയ പനിയോ ഉള്ളവർ രോഗലക്ഷണങ്ങൾ കാര്യമാക്കാതെ പുറത്തിറങ്ങി മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തി രോഗം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വിദ്യാഭ്യാസ വായ്പ എഴുതി തള്ളൽ തീരുമാനം സമീപഭാവിയിലൊന്നുമുണ്ടാകില്ലെന്ന് ബൈഡൻ
വാഷിംഗ്ടണ്‍ ഡിസി: 50,000 ഡോളർ വരെയുള്ള വിദ്യാഭ്യാസ വായ്പ എഴുതി തള്ളൽ സമീപ ഭാവിയിലൊന്നും സംഭവിക്കുകയില്ലെന്ന് പ്രസിഡന്റ് ജൊ ബൈഡൻ. ഫെബ്രുവരി 16 ചൊവ്വാഴ്ച സിഎൻഎൻ ടൗണ്‍ഹാൾ മീറ്റിംഗിലാണ് ബൈഡൻ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.
ബെർണി സാന്റേഴ്സ് ഉൾപ്പെടെയുള്ള ഡമോക്രാറ്റിക് സെനറ്റർമാർ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തി കാട്ടിയ വിദ്യാർഥികളുടെ ഈ ആവശ്യം അംഗീകരിക്കുമെന്ന വിശ്വാസത്തിൽ പതിനായിര കണക്കിന് വിദ്യാർഥികളാണ് ബൈഡന് അനുകൂലമായി വോട്ട് ചെയ്തത്. ബർണി സാന്േറഴ്സ് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്നും പിൻമാറുന്പോൾ വിദ്യാർഥികളുടെ ഈ ആവശ്യം ബൈഡൻ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്.
ബൈഡൻ അധികാരമേറ്റ ഉടനെ നടത്തിയ പ്രസ്താവനയിലും വിദ്യാഭ്യാസ വായ്പ ഒഴിവാക്കുമെന്ന് സൂചന നൽകിയിരുന്നു. 43 മില്യണ്‍ വിദ്യാർഥികൾക്ക് ഫെഡറൽ സഹായമായി നൽകിയിരുന്ന വിദ്യാഭ്യാസ ധനം 50,000 ഡോളർ വീതം എഴുതി തള്ളണമെങ്കിൽ ഖജനാവിൽ നിന്നും ഒരു ട്രില്യണ്‍ ഡോളർ എങ്കിലും ചിലവാക്കേണ്ടി വരുമെന്നാണ് ബൈഡൻ പറയുന്നത്.
ഹാർവാർഡ്, യെൽ, പെൻ യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുന്നതിനു സ്റ്റുഡന്റ് ലോണ്‍ ലഭിച്ചവർക്ക് ഇളവ് നൽകുന്ന ഇത്രയും സംഖ്യ ഉപയോഗിച്ചു. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനും, കമ്മ്യൂണി കോളേജുകളിൽ സൗജന്യ പഠനത്തിനും ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
സ്റ്റുഡന്റ് ലോണ്‍, സ്റ്റിമുലസ് ചെക്ക്, 15 ഡോളർ മിനിമം വേതനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ വ്യക്തമായ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചു സെനറ്റ് മെജോറട്ടി ലീഡർ ചക്ക് ഷൂമ്മർ, സെനറ്റർ എലിസബത്ത് വാറൻ, അലക്സാണ്ടർ ഒക്കേഷ എന്നിവർ ഇതിനകം തന്നെ അവരുടെ അസംതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻഷ
ചെസ് ചാന്പ്യൻ കാർത്തിക്ക് മുരുകൻ ചെസ് ഗൈഡ് ബുക്ക് പ്രസിദ്ധീകരിച്ചു
പെൻസിൽവാനിയ: നിരവധി ചെസ് ചാന്പ്യൻഷിപ്പുകളിൽ വിജയം കൈവരിച്ച ഇന്ത്യൻ അമേരിക്കൻ കാർത്തിക് മുരുകൻ ചെസിനെക്കുറിച്ച് സമഗ്ര പഠനത്തിനുപയുക്തമായ സ്റ്റേറ്റ് ഓഫ് ആർട്ട് ചെസ് ഗൈഡ് ബുക്ക് പ്രസിദ്ധീകരിച്ചു.
ആഗോളതലത്തിൽ ചെസിന്റെ പ്രധാന്യം വർധിച്ചുവരുന്പോൾ, ചെസിൽ അടങ്ങിയിരിക്കുന്ന തന്ത്രങ്ങൾ മറ്റുള്ളവർക്കു കൂടി വിശദീകരിച്ചു നൽകുന്നതാണ് ബുക്കിന്റെ ഉള്ളടക്കം.
ചെസ് ബോർഡിനു മുന്പിൽ ഇരിക്കുന്പോൾ എങ്ങനെ കരുക്കൾ തന്ത്രപരമായി നീക്കണമെന്നറിയാതെ പലരും ബുദ്ധിമുട്ടുന്നതു കാണാമെന്നും അവർക്ക് ഇതു വലിയ പ്രയോജനം ചെയ്യുമെന്നും ഒൻപതാം ഗ്രേഡിൽ പഠിക്കുന്ന കാർത്തിക് പറഞ്ഞു.
ചെസിനെ കുറിച്ചു നിരവധി പുസ്തകങ്ങൾ ലഭിക്കുമെങ്കിലും, ചെസിന്റെ പ്രാരംഭ പഠനത്തിന് കാതലായ രഹസ്യങ്ങൾ മനസിലാക്കി കൊടുക്കുന്ന പുസ്തകങ്ങൾ തീരെ കുറവാണ് എന്നതാണ് ഇത്തരത്തിലുള്ള ഒരു പുസ്തക രചന നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു. ആമസോണിൽ പ്രസിദ്ധീകരണത്തിനു നൽകിയിരിക്കുന്ന ഈ പുസ്തകത്തെകുറിച്ചു വളരെ നല്ല അഭിപ്രായങ്ങളാണ് വായനക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്.
2017 ലെ യുഎസ് ഓപ്പണ്‍ നാഷണൽ എലിമെന്ററി ചെസ് ചാന്പ്യൻഷിപ്പ്, രണ്ടു തവണ പെൻസിൽവാനിയ സ്റ്റേറ്റ് സ്ക്കൊലാസ്റ്റിൽ ബഗ് ഹൗസ് ചാന്പ്യൻഷിപ്പ് എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകൾ കാർത്തിക്കിനു ലഭിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വേൾഡ് മലയാളി കൗണ്‍സിൽ ഷിക്കാഗോ പ്രോവിൻസ് സെമിനാർ
ഷിക്കാഗോ: വേൾഡ് മലയാളി കൗണ്‍സിൽ ഷിക്കാഗോ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ ന്ധഅററശരശേീിെ കിളഹമാലറ യ്യ വേല ജമിറലാശര’ എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 20 ശനിയാഴ്ച വൈകിട്ട് ഏഴിന് (സെൻട്രൽ സമയം യുഎസ്എ/കാനഡ, ഇന്ത്യൻ സമയം ഫെബ്രുവരി 21 ഞായറാഴ്ച രാവിലെ 6.30) വെർച്വൽ സെമിനാർ നടത്തും.
പകർച്ചവ്യാധി വ്യാപനഫലമായി വ്യക്തികളിൽ രൂപപ്പെടാവുന്ന പെരുമാറ്റ പ്രശ്നങ്ങളെ നിരീക്ഷിച്ചുകൊണ്ട് അവയെ എങ്ങനെ മറികടക്കാം എന്ന വിഷയത്തിൽ പരിചയ സന്പന്നരായ വിദഗ്ധർ ക്ലാസുകൾ എടുത്ത് സംശയങ്ങൾക്ക് മറുപടി നൽകും. ലൈഫ് ചലഞ്ച് ഇന്റർനാഷണൽ സ്ഥാപകൻ ബിനുഷ് ജെ. മാത്യു സെമിനാർ നയിക്കും. വിക്ടിംസ് അഡ്വ. മോനിക്ക സൂക്കസ്, ലൗലി വർഗീസ് എന്നിവർ അതിഥി പ്രഭാഷകരായിരിക്കും. ആൻ ലൂക്കോസ് മോഡറേറ്ററായി പ്രവർത്തിക്കുന്ന സെമിനാറിൽ സാബി കോലത്ത്, സാറാ ഗബ്രിയേൽ എന്നിവർ കോർഡിനേറ്റർമാരായിരിക്കും.
മാത്തുക്കുട്ടി ആലുംപറന്പിൽ (ചെയർമാൻ), ബഞ്ചമിൻ തോമസ് (പ്രസിഡന്റ്), തോമസ് ഡിക്രൂസ് (ജനറൽ സെക്രട്ടറി), കോശി ജോർജ് (ട്രഷറർ), ബീനാ ജോർജ് (വൈസ് ചെയർ), തോമസ് മാമ്മൻ (വൈസ് ചെയർമാൻ), സജി കുര്യൻ (വൈസ് പ്രസിഡന്റ്, അഡ്മിൻ), രഞ്ജൻ ഏബ്രഹാം (വൈസ് പ്രസിഡന്റ്), തോമസ് വർഗീസ് (ചാരിറ്റി ഫോറം ചെയർമാൻ), ആൻ ലൂക്കോസ് (വിമൻസ് ഫോറം ചെയർ), ബ്ലസൻ അലക്സാണ്ടർ (യൂത്ത് ഫോറം ചെയർമാൻ), ഫിലിപ്പ് പുത്തൻപുരയിൽ (ബിസിനസ് ഫോറം ചെയർമാൻ), അഡ്വൈസറി ബോർഡ് അംഗങ്ങൾ: പ്രൊഫ. തന്പി മാത്യു (ചെയർമാൻ), സാബി കോലത്ത്, മാത്യൂസ് ഏബ്രഹാം, ലിൻസണ് കൈതമല, അഭിലാഷ് നെല്ലാമറ്റം, സാറാ ഗബ്രിയേൽ എന്നിവർ ചിക്കാഗോ പ്രോവിൻസിന് നേതൃത്വം നൽകുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന വേൾഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്ക റീജിയനിൽ വിവിധ സംസ്ഥാനങ്ങളിലായി പതിനഞ്ച് പ്രോവിൻസുകൾ പ്രവർത്തിച്ചുവരുന്നു. സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
സൂം മീറ്റിംഗ് ഐഡി: 815 7113 9939
പാസ്കോഡ്: 446132.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
മലയാളി നഴ്സ് കാനഡയിൽ നിര്യാതനായി
സസ്കാച്ചൂണ്‍ നോർത്ത് ബാറ്റിൽ ഫോർഡ്: മലയാളി നഴ്സും പൊൻകുന്നം കുരീക്കാട്ട് തോമാച്ചൻ-ലൂസി ദന്പതികളുടെ മകനുമായ ടോം തോമസ് (35) കാനഡയിലെ സസ്കാച്ചൂണ്‍ നോർത്ത് ബാറ്റിൽ ഫോർഡിൽ നിര്യാതനായി. മാതാവ് ലൂസി കാഞ്ഞിരപ്പള്ളി നന്നാകുഴിയിൽ കുടുംബാഗം. ടോണി തോമസ് ഏക സഹോദരൻ.
ടോം തോമസിന്റെ ഭാര്യ: മെറിൻ ജോർജ് കടത്തുരുത്തി കൊച്ചേരിൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. പരേതന് 18 മാസം പ്രായമുള്ള മകളുമുണ്ട്. സംസ്കാര ക്രമീകരണങ്ങൾ പിന്നീട്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
പതിനഞ്ചാം വയസിൽ ഇരട്ടകൊലപാതകം; 68 വർഷങ്ങൾക്കുശേഷം ജയിൽ മോചനം
ഫിലഡൽഫിയ: പതിനഞ്ചു വയസിൽ രണ്ടു പേരെ കുത്തി കൊലപ്പെടുത്തിയ കേസിൽ 1953 മുതൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന ജൊ ലിവോണ്‍ (83) ജയിൽ മോചിതനായി. അമേരിക്കയിൽ ഏറ്റവും കൂടുതൽ വർഷം ജയിലിൽ കഴിയേണ്ടി വന്ന ആദ്യ കറുത്ത വർഗക്കാരനായ കൗമാരക്കാരനാണ് ജൊ.
68 വർഷങ്ങൾക്കുശേഷം ആദ്യമായി പുറംലോകം കണ്ട ജൊക്ക് തന്റെ കണ്ണുകളെ പോലും വിശ്വസിക്കാനാവുന്നില്ല. ആഡംബര ചുംബികളായ കെട്ടിടങ്ങൾ, മനോഹരമായ റോഡുകൾ ഇതെല്ലാം എനിക്ക് തരുന്ന സന്തോഷത്തിന് അതിരുകളില്ലെന്നാണ് പുറത്തു കാത്തുനിന്നിരുന്ന മാധ്യമ പ്രവർത്തകരോടു ജൊ പ്രതികരിച്ചത്.
അലബാമയിലെ കൃഷിയടങ്ങളിൽ, പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ വളർന്നു വന്ന ജൊ കുടുംബാംഗങ്ങളോടൊപ്പം പതിമൂന്നാം വയസിൽ ഫിലഡൽഫിയായിലേക്ക് താമസം മാറ്റി. അവിടെ സ്കൂളിൻ ചേർന്നെങ്കിലും ക്ലാസിലെ മറ്റു കുട്ടികളോടൊപ്പം പഠനത്തിൽ ഉയർച്ച ലഭിക്കാതിരുന്ന ജൊ രണ്ടുവർഷത്തിനുശേഷം കൗമാര പ്രായക്കാരുമായി കൂട്ടുചേർന്നതാണ് ജീവിതത്തെ മാറ്റിമറിച്ചത്. പതിനാലിനും, പതിനാറിനും ഇടയിൽ പ്രായമുള്ളവർ ചേർന്ന ഹെഡ് ഹണ്ടേഴ്സ് എന്ന ഗുണ്ടാ സംഘത്തിന് രൂപം നൽകുകയും മദ്യത്തിനടിമകളാകുകയും ചെയ്തു.
1953 ഫെബ്രുവരി 20ന് ഇവർ കൂട്ടം ചേർന്ന് ആളുകളെ കത്തിയും, മാരകായുധങ്ങളും ഉപയോഗിച്ചു അക്രമിക്കുകയും, മധ്യവയസ്കരായ രണ്ടുപേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും, ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ ജൊ ഉൾപ്പെടെ നാലുപേർ കുറ്റക്കാരണെന്ന് കണ്ടെത്തി. കോടതി പരോളില്ലാതെ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു. നിരവധി നീതിപീഠങ്ങൾ ഈ കേസ് കേൾക്കുകയും ഒടുവിൽ മോചനത്തിന് വഴി തെളിയുകയുമായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഗർഭച്ഛിദ്രം: പിതാവിന് വീറ്റോ അധികാരം നൽകുന്ന ബിൽ ടെന്നിസി സഭയിൽ
നാഷ്വില്ല (ടെന്നിസി): ഗർഭച്ഛിദ്രത്തിന് മാതാവ് തയാറാണെങ്കിലും, പിതാവിന് ഗർഭചിദ്രത്തിനെതിരെ വീറ്റോ അധികാരം നൽകുന്ന ബിൽ റിപ്പബ്ലിക്കൻ അംഗങ്ങൾ ടെന്നിസി നിയമനിർമാണ സഭയിൽ അവതരിപ്പിച്ചു. സ്റ്റേറ്റ് സെനറ്റർമാരായ മാർക്ക് പോഡി, ജെറി സെക്ലറ്റൻ എന്നിവരാണ് ബിൽ സ്പോണ്സർ ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് സെനറ്റിൽ പോഡിയും, ടെന്നിസി ഹൗസിൽ സെക്സറ്റനും ബിൽ അവതരിപ്പിക്കും.
തന്നാൽ ഉൽപാദിതമായ ഭ്രൂണത്തെ മാതാവ് ഗർഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെതിരെ കോടതിയിൽ പെറ്റീഷൻ നൽകുന്നതിനും, മാതാവിനെ അതിൽ നിന്നും വിലക്കുന്നതിനുമുള്ള വകുപ്പുകളാണ് ബില്ലിൽ ചേർത്തിരിക്കുന്നത്. കോടതി വിധി ലംഘിക്കുന്ന മാതാവിനെതിരെ സിവിൽ ക്രിമിനൽ കേസുകൾ ചാർജ്ജ് ചെയ്തു ശിക്ഷിക്കുന്നതിനുള്ള നിയമങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2021 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം ബിൽ പാസാക്കിയെടുക്കുക എന്നതാണ് റിപ്പബ്ലിക്കൻ സെനറ്റർമാരുടെ ലക്ഷ്യം.
സ്ത്രീയുടെ ശരീരത്തിന്റെ അവകാശം അവർക്കു മാത്രമാണെന്നാണ് ഇതിനെതിരെ പ്രതികരിച്ച ഡമോക്രാറ്റിക് സെനറ്റർ ബ്രണ്ട ഗിൽമോർ അഭിപ്രായപ്പെട്ടത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കമല-ഹാരിസ് ടീം പോളിസി അഡ്വൈസറായി മൈക്കിൾ ജോർജിനെ തെരഞ്ഞെടുത്തു
വാഷിംഗ്ടണ്‍ ഡിസി: ബൈഡൻ -കമല ഹാരിസ് ടീം പോളിസി അഡ്വൈസറായി ഇന്ത്യൻ ഫിലിപ്പിനൊ അമേരിക്കൻ മൈക്കിൾ ജോർജിനെ നിയമിച്ചു. നയരൂപീകരണത്തിൽ നൈപുണ്യം തെളിയിച്ച മൈക്കിൾ സമൂഹത്തിൽ നിലവിലുള്ള വിവേചനങ്ങൾക്കെതിരെ സാമൂഹ്യ മുന്നേറ്റം നടത്തുന്നതിൽ വിജയിച്ച വ്യക്തിയാണ്.
ഏഷ്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ടീമിൽ അംഗമാകാൻ കഴിഞ്ഞതിൽ മൈക്കിളിന് അഭിമാനം. ഒബാമ ഭരണത്തിൽ വൈറ്റ് ഹൗസ് നാഷനൽ ഇക്കണോമിക് കൗണ്‍സിൽ അംഗമായിരുന്നു മൈക്കിൾ.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗവണ്മെന്റ് ആന്റ് ഇക്കണോമിക്സിൽ ബിരുദം നേടിയിട്ടുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ബിരുദാനന്തര ബിരുദവും കൈവശമാക്കിയിട്ടുണ്ട്.
2015 ൽ ഓപ്പർച്യുണിറ്റി അറ്റ് വർക്ക് ഫൗണ്ടിംഗ് ചീഫ് ഓഫ് സ്റ്റാഫായിരുന്നു. പ്രഫ. രാജ് ഷെട്ടിയുടെ കീഴിൽ റിസേർച്ച് അസിസ്റ്റന്റായും മൈക്കിൾ പ്രവർത്തിച്ചിരുന്നു. മൈക്കിളിന്റെ നിയമനത്തോടെ ഏഷ്യൻ ഇന്ത്യൻ വംശജരുടെ ഒരു നീണ്ടനിരതന്നെ ബൈഡൻ -കമല ഹാരിസ് ടീമിൽ പ്രവർത്തിക്കുന്നുവെന്നത് അഭിമാനകരമാണ്. പല പ്രധാന തസ്തികകളിലും ഇന്ത്യൻ അമേരിക്കൻ വംശജരും സ്ഥാനം പിടിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ