അമേരിക്കൻ മണ്ണിന്‍റെ സംപ്രേക്ഷണം ശനിയാഴ്ച മുതൽ
ന്യൂയോർക്ക്: ടീം അക്കരക്കൂട്ടം ബാനറിൽ ഹൂസ്റ്റണിലെ കലാകാരൻമാർ ചേർന്ന് അണിയിച്ചൊരുക്കിയ "അമേരിക്കൻ മണ്ണ്' എന്ന പരമ്പര ശനിയാഴ്ച ഒന്ന് മുതൽ പ്രവാസി ചാനലിൽ സംപ്രേക്ഷണം തുടങ്ങുന്നു.

നോർത്ത് അമേരിക്കയിലെ കുടിയേറ്റ മലയാളികളുടെ ജീവിത കഥ ചിത്രീകരിച്ചിരിച്ചിക്കുന്ന പരമ്പരയാണ് അമേരിക്കൻ മണ്ണ്. യൗവന കാലത്ത് അമേരിക്കയിലെത്തി പ്രവാസ ഭൂമിയിൽ കഷ്ടപ്പാടും വേദനയും സഹിച്ചു മക്കളെ വളർത്തി ഒടുവിൽ ജീവിത സായാഹ്നത്തിൽ അവരുടെ ധനാർത്തിയും സ്വഭാവ ദൂഷ്യവും കണ്ടു നിത്യ ദുഃഖത്തിൽ ജീവിതം തള്ളിനീക്കുന്ന ഒരു പിതാവിന്‍റെ കഥയാണ് അമേരിക്കൻ മണ്ണ് പറയുന്നത്.

12 വർഷത്തിലേറെ ആയി പ്രവാസി മലയാളികളുടെ ഹൃദയ സ്പന്ദനങ്ങൾ ഒപ്പിയെടുത്തു ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ എത്തിച്ച് കൊണ്ടിരിക്കുന്ന പ്രവാസി ചാനലിൽ ഈ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നതിൽ സന്തോഷം ഉണ്ടെന്നു ചാനലിന്‍റെ ഹൂസ്റ്റൺ റീജിയണൽ ഡയറക്‌ടർ രാജേഷ് വർഗീസ്, ടീം അംഗങ്ങളായ അജു വാരിക്കാട്ട്, റോഷി സി മാലത്ത് എന്നിവർ അറിയിച്ചു.

എട്ട് വർഷം മുൻപ് "അക്കരക്കൂട്ടം' എന്ന ഹാസ്യ പരമ്പരയുമായി അമേരിക്കൻ മലയാളികളുടെ പ്രശംസയാർജിച്ച അതേ കലാകാരന്മാരാണ് സീരിയലിന്‍റ‌യും പിന്നണി പ്രവർത്തകർ. 35 വർഷത്തിലധികമായി ഹൂസ്റ്റണിലെ നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നവർ.

പരമ്പരയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ജോസഫ് കെന്നഡിയാണ്. സംവിധാനം ചെയ്തിരിക്കുന്നത് അനിൽ ആറന്മുളയും. കെ.ടി. സ്കറിയ, ജോണി മക്കോറ, മൈസൂർ തമ്പി, രാജീവ് മാത്യു, ജിമ്മി കുന്നശേരി, റെയ്‌ന സുനിൽ, സെലിൻ ജോണി മക്കോറ, ജെയിനി ജോർജ്, വി.എൻ. രാജൻ, ബിജു മാന്നാർ, ജേക്കബ് ചാക്കോ, റെനി കവലയിൽ എന്നിവർക്കൊപ്പം കെന്നഡിയും അനിൽ ആറൻമുളയും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

കാലിത് താലിസൻ (റിഫ്ലക്ഷൻ മീഡിയ), അലൻ ആലഞ്ചേരി എന്നിവരാണ് കാമറ കൈകാര്യം ചെയ്തത്. ജെയിംസ് കാര്യാപറമ്പിൽ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ടീം അക്കരക്കൂട്ടം ആണ് നിർമാണ നിർവഹണം.

പരന്പര പ്രവാസി ചാനലിൽ തത്സമയം www.pravasichannel.com വഴി കാണാവുന്നതും പിന്നീട് വീഡിയോ ഓൺ ഡിമാന്‍റിലൂടെ മീഡിയ ആപ്പ് യുഎസ്എ www.mediaappusa.com എന്ന ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്തും കാണാവുന്നതാണ്.
അമേരിക്കൻ മാധ്യമപ്രവർത്തകനെ റഷ്യയിൽ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് വൈറ്റ് ഹൗസ്
വാഷിംഗ്‌ടൺ ഡിസി: റഷ്യയിൽ വാൾ സ്ട്രീറ്റ് ജേർണൽ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വൈറ്റ് ഹൗസ്. വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവത്തെ അപലപിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തിയത്

വ്യാഴാഴ്ച കിഴക്കൻ നഗരമായ യെക്കാറ്റെറിൻബർഗിവൽ വച്ചാണ് ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ഗെർഷ്കോവിച്ചിനെ തടഞ്ഞുവച്ചത്.

റഷ്യൻ സർക്കാർ അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ ഗവൺമെന്‍റിന്‍റെ തുടർച്ചയായി മാധ്യമപ്രവർത്തകരെയും അടിച്ചമർത്തലിനെയും മാധ്യമസ്വാതന്ത്ര്യത്തെയും അമേരിക്ക അപലപിക്കുന്നു എന്നും കരീൻ ജീൻ പ്രസ്താവനയിൽ പറഞ്ഞു.

വാൾ സ്ട്രീറ്റ് ജേർണൽ ചാരവൃത്തി ആരോപണങ്ങൾ നിഷേധിച്ചു. മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന തങ്ങളുടെ റിപ്പോർട്ടറെ ഉടൻ മോചിപ്പിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
പരിശീലന ദൗത്യത്തിനിടെ കെന്‍ററക്കിയിൽ ഹെലികോപ്റ്ററുകൾ തകർന്ന് 9 സൈനികർ മരിച്ചു
കെന്‍ററക്കി:പരിശീലന ദൗത്യത്തിനിടെ കെന്‍ററക്കിയിൽ രണ്ട് ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്ന് 9 സൈനികർ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

101-ാമത് എയർബോൺ ഡിവിഷനുള്ള രണ്ട് ഹെലികോപ്റ്ററുകൾ തെക്കുപടിഞ്ഞാറൻ കെന്‍ററക്കിയിൽ ബുധനാഴ്ച തകർന്നു വീണ് ഒമ്പത് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി യുഎസ് ആർമി ഉദ്യോഗസ്ഥൻ അറിയിച്ചു.

രണ്ട് HH-60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകൾ രാത്രി 10 മണിയോടെയാണ് തകർന്നത്. ബുധനാഴ്ച ടെന്നസി അതിർത്തിക്കടുത്തുള്ള ട്രിഗ് കൗണ്ടിയിൽ, അടുത്തുള്ള ഫോർട്ട് കാംബെല്ലിലെ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ ക്രൂ അംഗങ്ങൾ ഒരു പതിവ് പരിശീലന ദൗത്യത്തിനിടെ പറക്കുകയായിരുന്നു ബേസ് പ്രസ്താവനയിൽ പറഞ്ഞു.

സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കാൻ ഗവർണർ ആൻഡി ബെഷിയർ ഫോർട്ട് കാംപ്‌ബെല്ലിലേക്ക് പോകുമെന്ന് വ്യാഴാഴ്ച രാവിലെ ട്വീറ്റിൽ പറഞ്ഞു.
28 വർഷം ജയിലിലടച്ച ഡേവിഡ് റൈറ്റിനെ കുറ്റവിമുക്തനാക്കി
ഷിക്കാഗോ : 1994-ലെ ഇരട്ടക്കൊലപാതകത്തിൽ നിർബന്ധിത ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഷിക്കാഗോയിൽ നിന്നുള്ള ഡേവിഡ് റൈറ്റിനെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കി വിട്ടയക്കാൻ ബുധനാഴ്ച ജഡ്ജി ഉത്തരവിട്ടു. 17 വയസുള്ളപ്പോൾ ജയിലിൽ പോകുകയും ജീവിതത്തിന്‍റെ പകുതിയിലേറെയും ഇരുമ്പഴുക്കൾക്കുള്ളിൽ ചെലവഴിക്കുകയും ചെയ്ത റൈറ്റിന് ഒടുവിൽ കാത്തിരുന്ന വിമോചനം ലഭിച്ചു.

ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുന്പ് ഗൽവുഡ് പരിസരത്ത് രണ്ട് യുവാക്കൾ കൊല്ലപ്പെട്ട കേസിൽ 17 വയസുകാരനെ മാസങ്ങൾക്കു ശേഷമാണ് ഷിക്കാഗോ പോലീസ് പിടികൂടുന്നത്. ആ 17 വയസ്സുകാരന് ഇപ്പോൾ 46 വയസായി . 28 വർഷത്തെ തടവിന് ശേഷം, കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസ് കുറ്റങ്ങൾ പിൻവലിക്കുകയായിരുന്നു

റൈറ്റിന്റെ അറസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ കൗമാരക്കാരനെ കുറ്റസമ്മതം നടത്താൻ നിർബന്ധിച്ചുവെന്നാരോപിച്ചാണ് കുറ്റാരോപണങ്ങൾ ഒഴിവാക്കപ്പെട്ടത് . ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥർ തന്നെ ഇരട്ടക്കൊലപാതകത്തിന് കുടുക്കിയെന്നാണ് ഡേവിഡ് റൈറ്റ് പറയുന്നത്.

17 വയസുള്ള കുട്ടിയെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് 14 മണിക്കൂർ ചോദ്യം ചെയ്യുക,. ദിവസാവസാനം, അവനെക്കൊണ്ട് കുറ്റസമ്മതത്തിൽ ഒപ്പിടുവിപ്പിക്കുകയും ക്രിമിനൽ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ഒരു ജുവനൈൽ എന്ന നിലയിൽ നിർബന്ധിത ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തതായി " റൈറ്റിന്‍റെ അഭിഭാഷകൻ ഡേവിഡ് ബി. ഓവൻസ് പറഞ്ഞു.

സുഹൃത്തുക്കളായ ടൈറോൺ റോക്കറ്റിനെയും റോബർട്ട് സ്മിത്തിനെയും കൊലപ്പെടുത്തിയതിന് 1994 ഓഗസ്റ്റിലാണ് ഡേവിഡ് റൈറ്റ് ആദ്യമായി അറസ്റ്റിലാകുന്നത്. ശിക്ഷാവിധിക്ക് ശേഷവും നിരപരാധിയാണെന്ന് വാദിച്ചു സമർപ്പിച്ച അപേക്ഷയിൽ, കൊലപാതകങ്ങളുമായി ബന്ധിപ്പിക്കുന്ന ശാരീരിക തെളിവുകളൊ,അല്ലെങ്കിൽ ഒരു ദൃക്‌സാക്ഷിയും കുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലായെന്നു റൈറ്റ് വാദിച്ചിരുന്നു .
ഫുഡ് ട്രക്ക് കൊള്ളയടിക്കാൻ ശ്രമിച്ച യുവാവിനെ മധ്യവയസ്‌ക വെടിവച്ചു കൊന്നു
ഹൂസ്റ്റൺ : തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ഫുഡ് ട്രക്ക് കൊള്ളയടിക്കാൻ ശ്രമിച്ച 23 കാരൻ ചൊവ്വാഴ്ച 53 കാരിയുടെ വെടിയേറ്റ് കൊല്ലപ്പെ‌‌ട്ടു.

ഹൂസ്റ്റൺ ബെൽറ്റ്‌വേ 8-നുള്ള സൗത്ത് മെയിൻ സ്ട്രീറ്റിലെ ഒരു പാർക്കിംഗ് ലോട്ടിലാണ് സംഭവം . ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് വെടിവെപ്പിനെക്കുറിച്ച് ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് ട്വീറ്റ് ചെയ്തത്.

മൂന്നു വർഷത്തോളമായി സൗത്ത് മെയിനിലെ പാർക്കിംഗ് സ്ഥലത്ത് പ്രവർത്തിക്കുന്ന ട്രക്ക് കെശോന്ദ്ര ഹോവാർഡ് ടർണറുടെ കുടുംബത്തിന് സ്വന്തമാണ്. സോൾ ഫുഡ് ട്രക്കിന്‍റെ കൗണ്ടറിന് പിന്നിലുള്ള പാചകക്കാരിയാണ് 53 കാരിയായ ടർണർ. ഇവരും കുടുംബവും 2020 ൽ എലൈറ്റ് ഈറ്റ്സ് ആരംഭിച്ചത് .

"കാളയുടെ വാൽ, നല്ല ഹാംബർഗറുകൾ, പന്നിയിറച്ചി ചോപ്പുകൾ, ചിറകുകൾ എന്നിവ ലഭിക്കുന്നതിാൽ ആളുകൾ ഇവിടെ ഭക്ഷണം കഴിക്കാൻ വരുന്നു," കുടുംബാംഗമായ ജാക്വലിൻ മിച്ചൽ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ യുവാവ് ഭക്ഷണ ട്രക്കിലേക്ക് കയറി. എന്താണ് വിളമ്പുന്നതെന്ന് ചോദിച്ചു. ടർണർ ഭക്ഷണ സാധനങ്ങൾ കാണിച്ചപ്പോൾ, യുവാവ് ഒരു തോക്ക് പുറത്തെടുത്ത് ട്രക്കിൽ നിന്ന് ഇറങ്ങിയതായി ലെഫ്റ്റനന്റ് ബ്രയാൻ ബുയി പറഞ്ഞു.

പെട്ടെന്ന് ജനൽ അടയ്ക്കാൻ കഴിഞ്ഞുവെങ്കിലും യുവാവ് പിൻവശത്തുള്ള ട്രക്കിന്റെ ഡോർ തുറന്ന് ടർണർക്കുനേരെ നേരെ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടു വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ജാമാകുകയായിരുന്നു

തുടർന്ന് ടർണർ തോക്കെടുത്തു ആ യുവാവിനെ പലതവണ വെടിവച്ചു. ട്രക്കിൽ നിന്ന് 50 അടി അകലെയാണ് ഇയാൾ കുഴഞ്ഞുവീണതെന്ന് അധികൃതർ പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സ്വയം പ്രതിരോധത്തിനായി പ്രതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഫുഡ് ട്രക്കിൽ നിന്ന് ഒന്നും എടുത്തിട്ടില്ലെന്നും സമീപ പ്രദേശത്തുള്ള വീഡിയോകൾ പരിശോധിക്കുകയാണെന്നും ടർണറിന് തോക്ക് കൈവശം വെക്കാൻ ലൈസൻസ് ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വെടിവെപ്പിന് ശേഷം ടർണറിന് പരിഭ്രാന്തി ഉണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി ഏരിയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ, കുടുംബം നടത്തുന്ന ബിസിനസിലേക്ക് അവർ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ്.
പ്രഥമ സതീഷ് ബാബു പയ്യന്നൂർ അവാർഡ് മൻസൂർ പള്ളൂരിന്
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാന പ്രമുഖ കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്‍റെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രവാസി സാഹിത്യ അവാർഡ് എഴുത്തുകാരൻ മൻസൂർ പള്ളൂരിന് സമ്മാനിക്കും .

ഏപ്രിൽ ഒന്നിന് തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഗോവ ഗവർണർ അഡ്വ .പി എസ് ശ്രീധരൻ പിള്ള അവാർഡ് നൽകും . മാർച്ച് 31 , ഏപ്രിൽ 1 ദിവസങ്ങളിലായാണ് തിരുവനന്തപുരത്ത് ഫൊക്കാന കേരള കൺവൻഷൻ നടക്കുന്നത്.

കൺവെൻഷനിലെ വിവിധ പരിപാടികളിലായി ഗോവ ഗവർണ്ണർ പി .എസ് . ശ്രീധരൻ പിള്ള , സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ പി .എ. മുഹമ്മദ് റിയാസ് , വി .ശിവൻ കുട്ടി , ഡോ.ആർ ബിന്ദു ,ജി ആർ അനിൽ , അഡ്വ .ആന്റണി രാജു , എംപി മാരായ ഡോ.ശശി തരൂർ , പി വി അബ്ദുൽ വഹാബ് , ജോൺ ബ്രിട്ടാസ് , മുൻ അംബാസിഡർ ഡോ .ടി .പി ശ്രീനിവാസൻ ,വനിതാ കമ്മീഷൻ ചെയർ പേഴ്സൻ അഡ്വ.പി സതീ ദേവി , എം എ ബേബി , നോർക്ക ഡയറക്ടർ ജെ .കെ മേനോൻ എന്നിവരടക്കം വിശിഷ്ടാതിഥികൾ പങ്കെടുക്കും.
പ്രഫ. കോശി വർഗീസിന്‍റെ സംസ്കാരം നടത്തി
ഡാളസ് : ഡാളസിൽ അന്തരിച്ച പ്രഫ. കോശി വർഗീസിന്‍റെ (63) പൊതുദർശനവും സംസ്കാര ശുശ്രുഷയും ഡാളസ് സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ നടത്തി.

37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിൽ സ്ഥിര താമമാക്കിയ പ്രഫ. കോശി വർഗീസ്. നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളേജുകളിൽ പ്രഫസറായ ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ മാനസികാരോഗ്യ ലൈസണായി സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു.

ഭാര്യ: സൂസൻ വർഗീസ് (യു. ടി. സൗത്ത് വെസ്റ്റ് )
മക്കൾ: അലിസൺ വര്ഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വര്ഗീസ്.
സഹോദരങ്ങൾ:എലിസബത്ത് (ബീന), ബിജു വര്ഗീസ്, ഡോ . തോമസ് (ബോബി) വർഗീസ് - ഹൂസ്റ്റൺ
റവ. ഫാ.സാംസൺ മണ്ണൂർ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 31 മുതൽ
ന്യൂജേഴ്‌സി: ദൈവവചനത്തിന്‍റെ അഗ്നി അഭിഷേകമായി മനുഷ്യമനസുകളിലേക്ക് പകർന്നു നൽകി ദൈവമഹത്വം ഏവർക്കും അനുഭവവേദ്യമാക്കി തീർക്കുന്ന ആത്മീയ നിറവിന്‍റെ വചനപ്രഘോഷകൻ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ റവ.ഫാ. സാംസൺ മണ്ണൂർ പിഡിഎം നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമർസെറ്റ്‌ സെന്‍റ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ (വെള്ളി, ശനി, ഞായർ) തീയതികളിലായി നടത്തപ്പെടുന്നു.

മാര്‍ച്ച്­ 31 വെള്ളിയാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിയോടുകൂടി ധ്യാന ശുശ്രൂഷകള്‍ ആരംഭിക്കും. വചനസന്ദേശം, വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴിഎന്നിവക്ക് ശേഷം 9- മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷകള്‍ സമാപിക്കും.

ഏപ്രിൽ 1 ശനിയാഴ്ച്ച രാവിലെ ഒമ്പതിനു ജപമാല പ്രാർഥനയും, നൊവേനക്കുംശേഷം ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. 11.30 ന് വിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം 3.30­ന് ദിവ്യകാരുണ്യ ആരാധനയോടെ രണ്ടാം ദിവസത്തെ ശുശ്രൂഷകള്‍ക്ക് സമാപനമാകും.

ഏപ്രിൽ 2 രാവിലെ 9.30ന് ഓശാന ഞായറിലെ തിരുക്കർമ്മങ്ങളും, വിശുദ്ധ ദിവ്യബലിക്കും ശേഷം, മൂന്നാം ദിവസത്തെ ധ്യാനശുശ്രൂഷകളും ആരംഭിക്കും. ഇടവകസമൂഹം മുഴുവന്‍ ഒന്നിച്ച് വന്നു ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി അന്നേദിവസം രാവിലെ 7.30-നും, 11.30 നും പതിവുപോലെയുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. മൂന്നു മണിക്കുള്ള ദിവ്യകാരുണ്യ ആരാധനയും തുടർന്നുള്ള ആശീർവാദ പ്രാർഥനക്കുശേഷം നാലുമണിയോടെ ധ്യാന ശുസ്രൂഷകള്‍ക്ക് സമാപനം കുറിക്കും.

ധ്യാന ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സര്‍വ്വശക്തന്‍ ദാനമായി തന്ന ജീവിതത്തില്‍ താളപ്പിഴകളില്ലാതെ മുന്നേറുവാന്‍, കൊഴിഞ്ഞുവീണ ഇന്നലെകളിലെ പൊട്ടിപ്പോയ ഇഴകള്‍ കോര്‍ത്തിണക്കുവാന്‍ വീണുകിട്ടുന്ന ഒരവസരം. നിത്യ വിഹ്വലതകള്‍ക്കിടയില്‍ ഇനി അല്പമൊരു ഇടവേളയാകാം. കുടുംബജീവിതത്തില്‍ നാം അനുവര്‍ത്തിക്കേണ്ട പ്രായോഗികമായ മാര്‍ഗങ്ങൾ പങ്കുവയ്ക്കാൻ റവ.ഫാ.സാംസൺ മണ്ണൂറുമായി മൂന്നു ദിനങ്ങള്‍.

വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും നവീകരണമുണ്ടാക്കുവാനും, ആത്മീയതയുടെ പുതുവെളിച്ചം പ്രദാനം ചെയ്ത്, പരിശുദ്ധാത്മാവിന്‍റെ കൃപാവരത്താല്‍ നിറഞ്ഞു ശുദ്ധീകരിക്കപ്പെടുന്നതിനും, വലിയ നോമ്പിന്­ ഒരുക്കമായി നടത്തപ്പെടുന്ന ഈ വാര്‍ഷിക കുടുംബ നവീകരണ ധ്യാനത്തില്‍ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്കുചേർന്ന് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ആൻ്റണി സേവ്യർ പുല്ലുകാട്ടും, ട്രസ്റ്റിമാരും അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും

സെബാസ്റ്റ്യൻ ആൻ്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076, റോബിൻ ജോർജ് (ട്രസ്റ്റി) (848) 391-6535, ബോബി വർഗീസ് (ട്രസ്റ്റി) (201) 927-2254.

രജിസ്ട്രേഷൻ: https://bit.ly/2023-retreat

വെബ് : stthomassyronj.org
നാഷ്‌വിൽ സ്‌കൂളിലെ വെടിവയ്പ്: കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തു വിട്ടു
നാഷ്‌വിൽ∙ നാഷ്‌വിലിലെ ഒരു സ്വകാര്യ സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ട ആറു പേരുടെ വിവരങ്ങൾ നാഷ്‌വിൽ പോലീസ് പുറത്തുവിട്ടു. സിന്തിയ പീക്ക് (61) കാതറിന്‍ കൂന്‍സ് (60), മൈക്ക് ഹില്‍ (61) എവ്ലിന്‍ ഡിക്ഹോസ്, ഹാലി സ്‌ക്രഗ്സ്, വില്യം കിന്നി ( മൂവരും 9) എന്നിവര്‍ ആണു കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത ഓഡ്രി ഹെയ്‌ലിനെ പോലീസ് ഉദ്യോഗസ്ഥര്‍ വധിച്ചു.

തിങ്കളാഴ്ച രാവിലെ 10:15 ഓടെയാണ് സംഭവത്തെക്കുറിച്ച് പോലീസിനു വിവരം ലഭിക്കുന്നത്. ഉടനടി സ്ഥലത്തെത്തിയ പോലീസ് ഏകദേശം 15 മിനിറ്റിനുശേഷം പ്രതിയെ കൊലപ്പെടുത്തി. വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി വെടിവച്ച ഓഡ്രി ഹെയ്‌ൽ ട്രാന്‍സ്ജെന്‍ഡറാണെന്നും സ്‌കൂളിലെ മുന്‍ വിദ്യാർഥിയാണെന്നും പോലീസ് വക്താവ് ഡോണ്‍ ആരോണ്‍ അറിയിച്ചു. എന്നാല്‍ സ്‌കൂളുമായി നിലവില്‍ ഹെയ്‍ലിന് എന്തെങ്കിലും ബന്ധമുണ്ടോ അതോ വെടിവയ്പ് നടക്കുന്ന സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്ന ആരെങ്കിലുമായി ബന്ധമുണ്ടായിരുന്നോ എന്നും വ്യക്തമല്ല.

കൂട്ടക്കൊല നടത്തുന്നതിന് മുൻപു പ്രതി സ്‌കൂളിന്‍റെ വിശദമായ ഭൂപടം തയാറാക്കുകയും കെട്ടിടം നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്നു പോലീസ് പറഞ്ഞു. കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുന്നതിനായി ഹെയ്ല്‍ മുന്‍വാതിലിലൂടെ വെടിയുതിര്‍ത്തു. ഹെയ്‌ലിന്‍റെ പക്കല്‍ രണ്ട് ആക്രമണ രീതിയിലുള്ള ആയുധങ്ങളും ഒരു പിസ്റ്റളും ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. അവയില്‍ രണ്ടെണ്ണമെങ്കിലും നാഷ്‌വില്ലെ പ്രദേശത്ത് നിന്നു നിയമപരമായി ലഭിച്ചതാണെന്നു പോലീസ് പറഞ്ഞു. ഹെയ്‍ലിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അന്വേഷകര്‍ തോക്കും രണ്ടാമത്തെ വെടിയുണ്ടയും മറ്റു വ്യക്തമാക്കാത്ത തെളിവുകളും കണ്ടെത്തി. സംഭവം അറിഞ്ഞ് അഞ്ച് നാഷ്‌വിൽ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്‌കൂളില്‍ പ്രവേശിച്ചതായി പോലീസ് വക്താവ് ആരോണ്‍ പറഞ്ഞു.

വിദ്യാർഥികളുടെയും ജീവനക്കാരുടെയും ഒന്നാം നില ഒഴിപ്പിക്കുന്നതിനിടെ രണ്ടാം നിലയില്‍ വെടിയൊച്ച കേൾക്കുകയും. തുടർന്നു മറുപടിയായി രണ്ട് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയും ഏകദേശം 10.27 ന് ഹെയ്‍ലിനെ വധിക്കുകയും ചെയ്തു. വെടിവയ്പിനെ തുടർന്നു പ്രസിഡന്റ് ബൈഡൻ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാരിൽ നിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയായിരുന്നു. സ്കൂൾ വെടിവയ്പ് തടയാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് കോൺഗ്രസിനോട് ബൈഡൻ ഉൾപ്പെടെയുള്ളവർ വീണ്ടും ആഹ്വാനം ചെയ്തു. ദേശീയ തോക്ക് വയലൻസ് ആർക്കൈവിന്‍റെ കണക്കനുസരിച്ച്, ഈ വർഷം ഇതുവരെ യുഎസിൽ 130 കൂട്ട വെടിവയ്പുകൾ നടന്നിട്ടുണ്ട്.
ഫൊക്കാന കേരള കൺവൻഷൻ മാർച്ച് 31 , ഏപ്രിൽ ഒന്ന് തിയതികളിൽ തിരുവനന്തപുരത്ത്
തിരുവനന്തപുരം.അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ കേരള കൺവൻഷൻ മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിലായി തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കും .സമ്മേളനം 31 നു വൈകുന്നേരം ആറിന് നിയമസഭാ സ്പീക്കർ .എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ.കലാഷാഹി , കേരളീയം വർക്കിംഗ് ചെയർമാൻ ഡോ.ജി.രാജ് മോഹൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൺവൻഷനിലെ വിവിധ പരിപാടികളിൽ ആദരണീയരായ ഗോവ ഗവർണർ .അഡ്വ.പി.എസ്.ശ്രീധരൻ പിള്ള, ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്, സംസ്ഥാന മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ് ,ശ്രീ.വി.ശിവൻകുട്ടി, ഡോ.ആർ.ബിന്ദു, ജി.ആർ.അനിൽ, അഡ്വ.ആന്റണിരാജു, എം.പിമാരായ ഡോ.ശശിതരൂർ, .പി.വി.അബ്ദുൾവഹാബ് ,ജോൺബ്രിട്ടാസ് , മുൻ അംബാസിഡർ ഡോ. ടി.പി.ശ്രീനിവാസൻ, വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവി, എം.എ.ബേബി , ഡോ.എസ്.എസ്.ലാൽ ,ജെ.കെ.മേനോൻ, ഇ.എം.രാധ എന്നിവരടക്കം വിശിഷ്ടാതിഥികൾ പങ്കെടുക്കും.

കൺവൻഷനിൽ പങ്കെടുക്കാൻ അമേരിക്കയിൽ നിന്നും ഫൊക്കാനയുടെ പ്രതിനിധികൾ എത്തിച്ചേർന്നതായി ഡോ.ബാബു സ്റ്റീഫൻ അറിയിച്ചു. കേരളത്തിന്‍റെ വികസനത്തിലും പുരോഗതിയിലും ഫൊക്കാന വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് കൺവൻഷൻ ചർച്ച ചെയ്യും. മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർവകലാശാലയുമായി ചേർന്ന് വർഷങ്ങളായി ഫൊക്കാന നടത്തിവരുന്ന ഭാഷയ്ക്കൊരു ഡോളർ പദ്ധതിയുടെ വിതരണം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും.

കൺവൻഷനോടനുബന്ധിച്ചുള്ള പ്രവാസി സമ്മേളനം ഏപ്രിൽ ഒന്നിന് രാവിലെ 11 ന് ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും .തദവസരത്തിൽ പ്രമുഖ കഥാകൃത്ത് സതീഷ് ബാബുവിന്‍റെ സ്മരണയ്ക്കായ് ഏർപ്പെടുത്തിയ സതീഷ്ബാബു സ്മാരക പ്രവാസി സാഹിത്യ അവാർഡ് പ്രവാസി എഴുത്തുകാരനായ മൺസൂർ പള്ളൂരിനും, ഫൊക്കാന സാഹിത്യ അവാർഡ് പ്രമുഖ എഴുത്തുകാരൻ വി.ജെ.ജയിംസിനും , കവി രാജൻ കൈലാസിനും ഗോവ ഗവർണർ സമ്മാനിക്കും. ചടങ്ങിൽ ഫൊക്കാന പ്രസിഡന്‍റ് ഡോ.ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കും.

കൺവൻഷന്‍റെ ഭാഗമായി നടക്കുന്ന വനിതാ ഫോറത്തിൽ വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവി മുഖ്യാതിഥിയായിരിക്കും.അകാലത്തിൽ വിടപറഞ്ഞ പ്രമുഖ മാധ്യമ പ്രവർത്തകൻ ജി.ശേഖരൻനായരെ അനുസ്മരിക്കുന്ന മാധ്യമ സമ്മേളനം ഏപ്രിൽ ഒന്നിന് വൈകിട്ട് 4.30 ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.

ബിസിനസ് സെഷൻ തുടങ്ങി വിവിധ സെമിനാറുകളിൽ പ്രമുഖ വ്യവസായികളും ഉദ്യോഗസ്ഥപ്രമുഖരും ഫൊക്കാന പ്രതിനിധികളും പങ്കെടുക്കും. ഒന്നിന് വൈകിട്ട് ഏഴുമണിക്ക് ചേരുന്ന സമാപന സമ്മേളനം ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ഡോ.ബാബുസ്റ്റീഫൻ അധ്യ‌ക്ഷത വഹിക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള ഫൊക്കാന അവാർഡ് ടൂറിസം, പൊതുമരാമത്ത് വകുപ്പു മന്ത്രി .പി.എ.മുഹമ്മദ് റിയാസിന് ബംഗാൾ ഗവർണർ സമ്മാനിക്കും. ഖത്തറിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിലിന്റ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യവസായി ജെ.കെ.മേനോനെ ആദരിക്കും.ഡോ. ശശിതരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും.
ഓറഞ്ച്ബർഗ് സെന്‍റ് ജോൺസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
ഓറഞ്ച്ബർഗ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്‍റെ കിക്കോഫ് മീറ്റിംഗിന് മാർച്ച് 26 ഞായറാഴ്ച ഓറഞ്ച്ബർഗ് സെന്‍റ് ജോൺസ് ഓർത്തഡോക്സ് ഇടവക വേദിയായി.

ഇടവക വികാരി ഫാ. എബി പൗലോസിന്‍റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്‌ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിംഗുമുണ്ടായിരുന്നു. . ഫാ. എബി പൗലോസ് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. മുൻ ഭദ്രാസന കൗൺസിൽ അംഗം അജിത് വട്ടശ്ശേരിൽ ടീമിനെ പരിചയപ്പെടുത്തി. ഫാമിലി & യൂത്ത് കോൺഫറൻസ് ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ചും ഭദ്രാസനത്തിലും സഭയിലും നേതൃത്വം വഹിക്കാൻ
യുവജനങ്ങൾ ഉയർന്നുവരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചും റിട്രീറ്റ് സെന്ററിൽ നടക്കുന്ന കോൺഫറൻസിന്‍റെ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഓർമിപ്പിച്ചു . കോൺഫറൻസ് കമ്മിറ്റി അംഗം മാത്യു വറുഗീസ്, വനീർ,
സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു.സുവനീറും സ്പോൺസർഷിപ്പും കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള മാർഗങ്ങളാണെന്ന് പരാമർശിച്ചു.

സ്‌പോൺസർഷിപ്പും സുവനീർ സംഭാവനകളും നൽകിയവരെ ബിജോ തോമസ് പരിചയപ്പെടുത്തി. ഇടവകയിലെ നിരവധി അംഗങ്ങൾ ടീമിന്‍റെ ശ്രമങ്ങളെ
അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു.

കോൺഫറൻസ് മെഡിക്കൽ കമ്മിറ്റി അംഗങ്ങൾ ഡോ. സ്മിത കറുത്തേടം, മേരി വറുഗീസ്, അനിതാ പൗലോസ്, ഇടവക ട്രഷറർ ഫിലിപ്പ് പി. ഈശോ, ഇടവക സെക്രട്ടറി ജനുവിൻ ഷാജി, ജോയിന്റ് ട്രഷറർ വിനോദ് പാപ്പച്ചൻ, ജോയിന്‍റ് സെക്രട്ടറി സക്കറിയ വർക്കി, ഷിജി വിനോദ്, സൺഡേ സ്കൂൾ പ്രിൻസിപ്പൽ അൻസ സോണി, മോർത്ത് മറിയം വനിതാ സമാജം സെക്രട്ടറി, മാനേജിന്‍റ് കമ്മിറ്റി അംഗo കെ.ജി.ഉമ്മൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഏലിയാസ് ജോസഫ്, ഗീവർഗീസ് മത്തായി, സാജു ജേക്കബ് കൂടാരത്തിൽ എന്നിവർ സുവനീറിൽ ആശംസകൾ നൽകി പിന്തുണ നൽകി.

ജൂലൈ 12 മുതൽ 15 വരെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിൽകോൺഫറൻസ് നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള "എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും"
എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം.

ബൈബിൾ, വിശ്വാസം, പ്രചോദനാത്മകമായ വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും അനുയോജ്യമായ പ്രത്യേക സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ
(ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി
(ഫോൺ: 516.439.9087)
ബെൻസേലം സെന്‍റ് ലൂക്ക് മിഷൻ ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ബെൻസേലം (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ബെൻസേലം സെന്റ് ലൂക്ക് മിഷൻ ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കയിലും കാനഡയിലുമുള്ള ഇടവക അംഗങ്ങളുടെ ഏറ്റവും വലിയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്.

മാർച്ച് 26 ഞായറാഴ്ച ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം സെന്‍റ് ലൂക്ക് മിഷൻ ഇടവക സന്ദർശിച്ചു. ഇടവക വികാരി ഫാ. ഗീവർഗീസ് ജോൺ ഫാമിലി കോൺഫറൻസ് പ്രതിനിധികളെ സ്വാഗതം ചെയ്തു. മുൻ ഭദ്രാസന കൗൺസിൽ അംഗം ഡോ. സാക് സഖറിയ, കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ബിഷേൽ ബേബി, റെനി ബിജു, ഡാൻ തോമസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഈ വർഷത്തെ ഫാമിലി & യൂത്ത് കോൺഫറൻസിന്‍റെ വേദിയെക്കുറിച്ചും പ്രഭാഷകരെക്കുറിച്ചും ഡോ. സാക് സഖറിയ സദസിനെ അറിയിച്ചു. റെനി ബിജു രജിസ്ട്രേഷൻ വിശദാംശങ്ങളും സ്പോൺസർഷിപ്പ് സാധ്യതകളും വിശദീകരിച്ചു.

കോൺഫറൻസിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് ഡാൻ
തോമസ് സംസാരിച്ചു. വിവിധ പ്രായത്തിലുള്ളവർക്കായി ആസൂത്രണം ചെയ്യുന്ന
പരിപാടികളെപ്പറ്റി ബിഷേൽ ബേബി വിശദീകരിച്ചു. ഫിലഡൽഫിയ ഏരിയ
ഇടവകകളുടെ നേതൃത്വത്തിൽ നടക്കുന്ന ഗാനശുശ്രൂഷയെപ്പറ്റിയും ബിഷേൽ
സംസാരിച്ചു.

ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി
ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിൽ കോൺഫറൻസ് നടക്കും. യൂറോപ്പ്/ആഫ്രിക്ക
ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള "എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും" എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്‍റെ മുഖ്യ ചിന്താവിഷയം .

ഫാ. ഗീവർഗീസ് ജോൺ ഫാമിലി കോൺഫറൻസുകളിൽ പങ്കെടുത്തതിന്‍റെഅനുഭവവും താൻ നേടിയ നേട്ടങ്ങളും പങ്കുവയ്ക്കുകയും ഇടവക അംഗങ്ങളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നിരവധി ഇടവകാംഗങ്ങൾ കോൺഫറൻസിൽ രജിസ്റ്റർ ചെയ്തും സുവനീറിൽ ആശംസകളും പരസ്യങ്ങളും നൽകിയും ഉദാരമായി പിന്തുണ നൽകി. ഫാ. ഗീവർഗീസ് ജോൺ, സിബി എബ്രഹാം, സുനിൽ കുര്യൻ, അജു ജേക്കബ്, സോളമൻ ഡേവിഡ് തുടങ്ങിയവർ പിന്തുണ വാഗ്ദാനം ചെയ്തവരിൽ ഉൾപ്പെടുന്നു. ഊഷ്മളമായ സ്വീകരണത്തിനും ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ബിഷേൽ ബേബി നന്ദി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ:
718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087)
ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ: ഐഒസി ഷിക്കാഗോ ചാപ്റ്റർ
ഷിക്കാഗോ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദ് ചെയ്ത് നടപടിയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ കേരള ഷിക്കാഗോ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ നടന്ന യോഗം അപലപിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ അപകടത്തിലാക്കുന്ന നടപടിയാണ് കേന്ദ്ര ഗവർണമെന്‍റ് കെെകൊണ്ടത് എന്ന് നേതാക്കൾ ആരോപിച്ചു.

ലോകത്തിന് മുഴുവൻ മാതൃകയായ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് മങ്ങൽ എൽപ്പിച്ചുകൊണ്ടു ആർഎസ്എസ് ആശയങ്ങൾക്ക്‌ മൂല്യം നൽകുവാനുള്ള ഈ നീക്കം തികച്ചും അപലപനീയമാണെന്ന് ഐഒസി യുഎസ്എ ഷിക്കാഗോ ചാപ്റ്ററിന്‍റെ പൊതുയോഗം അഭിപ്രായപ്പെട്ടു.

ഐഒസി ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്‍റ് സന്തോഷ് നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐഒസി യുഎസ്എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം മോദി ഗവർണമെന്‍റിന്‍റെ നടപടികളെ അതിശക്തമായ ഭാഷയിൽ അപലപിച്ചു.

തുടന്ന് പ്രസംഗിച്ച ഐഒസി യുഎസ്എ കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, കേരള ചാപ്റ്റർ വൈസ് ചെയർമാൻ സതീശൻ നായർ, ഐഒസി ചിക്കാഗോ മുൻ പ്രസിഡന്‍റ് പ്രഫസർ തമ്പി മാത്യു, വൈസ് പ്രസിഡന്‍റ് ജോസ് കല്ലിടുക്കിൽ, ജോർജ് മാത്യു, വിവിഷ് ജേക്കബ്, മനോജ് കോട്ടപ്പുറം, സൂസൻ ചാക്കോ, സജി തോമസ്, ലീല ജോസഫ്, സജി കുര്യൻ, ജോസി കുരിശിങ്കൽ തുടങ്ങിയവർ എല്ലാം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന തുടർച്ചയായുള്ള ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ലോകം എമ്പാടുമുള്ള എല്ലാ ഭാരതീയരുടെയും പ്രതിഷേധങ്ങളിൽ നിന്നും വരുന്ന പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാനും ഉത്തരവാദിത്വം വഹിക്കാനും ബിജെപിയും നിലവിലെ ഭരണകൂടവും തയാറാകേണ്ടി വരുമെന്നും ഓർമിപ്പിച്ചു.

ഐഒസി ഷിക്കാഗോ വൈസ് ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു നന്ദി രേഖപ്പെടുത്തി. ഐഒസി ഷിക്കാഗോ ജനറൽ സെക്രട്ടറി മാത്യൂസ് ടോബിൻ യോഗ നടപടികൾ നിയന്ത്രിച്ചു.
40-ാം വെള്ളിയാഴ്ച ബ്രേഹെഡിലേക്ക് കുരിശിന്‍റെ വഴി
ഡബ്ലിൻ: സീറോ മലബാർ സഭ വലിയ നോമ്പിലെ 40-ാം വെള്ളിയാഴ്ച ബ്രേഹെഡിലേക്ക് കുരിശിന്‍റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ കുർബാന സെന്‍ററുകളും സംയുക്തമായി നടത്തുന്ന കുരിശിന്‍റെ വഴി മാർച്ച് 31 വെെകുന്നേരം അഞ്ചിന് ബ്രേ ഹെഡ് കാർപാർക്കിൽനിന്ന് ആരംഭിക്കും.

വെെകുന്നേരം നാലിന് ബ്രേ സെന്‍റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയിലും ക്രിസ്തുവിന്‍റെ പീഠാനുഭവം ധ്യാനിച്ച് കാനന പാതയിലൂടെ ബ്രേഹെഡ് മലമുകളിലെ കുരിശിൻചുവട്ടിലേയ്ക്ക് നടക്കുന്ന കുരിശിന്‍റെ വഴി പ്രാർഥനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.
സ്‌കൂളിൽ തോക്ക് കൊണ്ടുവന്നു; അമ്മയും മകനും അറസ്റ്റിൽ
ഡാളസ്: ഫോർട്ട് വർത്ത് ഐഎസ്‌ഡി മിഡിൽ സ്‌കൂൾ കാമ്പസിലേക്ക് തോക്ക് കൊണ്ടുവന്ന കുട്ടിയെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

വില്യം മോണിംഗ് മിഡിൽ സ്‌കൂൾ കാമ്പസിലേക്കാണ് കുട്ടി തോക്ക് കൊണ്ടുവന്നത്. അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് സ്‌കൂൾ റിസോഴ്‌സ് ഓഫീസർമാർ എത്തി വിദ്യാർഥിയെ അറസ്റ്റ് ചെയ്തതായി ഫോർട്ട് വർത്ത് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

മകൻ കസ്റ്റഡിയിലാണെന്ന് വിവരം സ്‌കൂൾ അധികൃതർ അറിയിച്ചപ്പോൾ അമ്മ സ്കൂളിന് നേരെ ഭീഷണി മുഴക്കി. തു‌ടർന്ന് ഇവരയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടി എന്തിനാണ് സ്‌കൂളിൽ തോക്ക് കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടില്ല. കുട്ടിയെ ജുവനൈൽ ഡീറ്റെൻഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
"രാഹുൽ ഗാന്ധിയുടെ കേസിൽ യുഎസിന്‍റെ പ്രത്യേക ഇടപെടലില്ല'
വാഷിംഗ്ടൺ: ജനാധിപത്യത്തിന്‍റെ അടിത്തറ നിയമത്തോടും നീതിന്യായവ്യവസ്ഥയോടുമുള്ള ബഹുമാനമാണെന്നും ഇന്ത്യൻ കോടതിയിലുള്ള കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് വേദാന്ത് പറഞ്ഞു. എന്നാൽ ഇതിനർഥം രാഹുൽ ഗാന്ധിയുടെ കേസിൽ പ്രത്യേക ഇടപെടൽ നടത്തും എന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ മൂല്യങ്ങളിലുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യൻ സർക്കാരുമായി പങ്കുവയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ അയോഗ്യനാക്കിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2019-ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്ക് രാഹുലിന് ശിക്ഷ വിധിച്ചിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെ ഇന്ത്യൻ പങ്കാളികളുമായുള്ള ഞങ്ങളുടെ ഇടപഴകലിൽ, രണ്ട് ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു താക്കോൽ എന്ന നിലയിൽ, ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യവും അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംരക്ഷണവും ഞങ്ങൾ ഉയർത്തിക്കാട്ടുന്നത് തുടരും എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവെന്ന നിലയിൽ അമേരിക്കയുമായി രാഹുൽ ഇടപഴകുന്നുണ്ടോ എന്ന ചോദ്യത്തിന് ഞങ്ങൾക്ക് ഉഭയകക്ഷി ബന്ധമുള്ള ഏത് രാജ്യത്തും പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളുമായി ഇടപഴകുന്നത് ഈ വകുപ്പ് കൈകാര്യം ചെയ്ത ഒരാളെന്ന നിലയിൽ നിങ്ങൾക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കാനഡയിൽ ഇന്ത്യൻ വംശജൻ കനേഡിയൻ പൗരനെ കുത്തിക്കൊന്നു
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജൻ കനേഡിയൻ പൗരനെ കുത്തിക്കൊന്നു. വാൻകൂവറിലുള്ള സ്റ്റാർബക്സ് കഫേ‌യ്ക്ക് മുന്നിൽവച്ച് പോൾ സ്റ്റാൻലി ഷ്മിറ്റ്(37) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ദർദീപ് സിംഗ് ഗോസൽ(32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കുത്തേറ്റ് ഗുരുതരാവസ്ഥയിലായ പോൾ സ്റ്റാൻലിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യയ്ക്കും മകൾക്കുമൊപ്പം സ്റ്റാർബക്സ് കഫേ‌യിൽ എത്തിയപ്പോഴാണ് പോളിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മാറോത്ത് മേരി പൗലോസ് അന്തരിച്ചു
ന്യൂജേഴ്സി : പൂത്തൃക്ക മാറോത്ത്(കല്ലുംകൂട്ടത്തിൽ) പരേതനായ പൗലോസിന്‍റെ ഭാര്യ മേരി പൗലോസ്(87) അന്തരിച്ചു. മൂന്നു പതിറ്റാണ്ടിലധികമായി അമേരിക്കയിലെ ന്യൂജേഴ്സിയിൽ താമസിക്കുന്നതും യാക്കോബായ സുറിയാനി സഭാ അമേരിക്കൻ ഭദ്രാസന ഭരണസമിതികളിൽ സജീവസാന്നിധ്യവുമായ സാജു പൗലോസ് മാരോത്തിന്‍റെ(ഭദ്രാസന മുൻ ട്രഷറർ) മാതാവാണ്.

പരേത പാന്പാക്കുട പള്ളിത്താഴത്ത് കുടുംബാംഗമാണ്. സംസ്കാരം മാർച്ച് 30 വ്യാഴാഴ്ച രാവിലെ 11ന് പൂത്തൃക്ക സെന്‍റ് മേരീസ് ദേവാലയത്തിൽ.

മക്കൾ: സാജു മാരോത്ത്, മോൻസി മാരോത്ത്(ഇരുവരും യുഎസ്എ).
മരുമക്കൾ: ലില്ലി പൗലോസ്, സെലിൻ പൗലോസ്(ഇരുവരും യുഎസ്എ).
കൊച്ചുമക്കൾ: മലീസ മെൽവിൻ, മെറീന, മനീഷ, മേഗ മെൻസി, ജോണ്‍
സഹോദരങ്ങൾ: അന്നമ്മ മാത്യു, കെ.എം. ജോണ്‍(റിട്ട. കെഎസ്ആർടിസി), കെ.എം. കുര്യാക്കോസ്(റിട്ട. ടീച്ചർ), ഏലിയാസ് വർഗീസ്(വാളകം).
ഫൊക്കാന മുംബൈ ചാപ്റ്ററിന്‍റെ ഉദ്ഘാടനം നിർവഹിച്ചു
ന്യൂയോർക്ക് / മുംബൈ: ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഫൊക്കാന ഇന്‍റർനാഷനൽ ചാപ്റ്ററിന്‍റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയറും മുൻ സ്‌പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ കേരളീയം ഭാരവാഹികൾ മുംബയിലെ വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിവർ പങ്കെടുത്തു.

ഫൊക്കാനയും കേരളീയം കേന്ദ്ര സംഘടനയും സംയുക്തമായി സംഘടിപ്പിച്ച മീറ്റിംഗിൽ മുംബയിലെ വിവിധ മലയാളീ സംഘടനകൾ പങ്കെടുത്തു. അമേരിക്കയിലെയും കാനഡയിലെയും സംഘടനായ ഫൊക്കാന ഇന്ന് അതിന്‍റെ പ്രവർത്തനം ലോകം എമ്പാടുമുള്ള മലയാളികളിലേക്കു വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ലോകത്തിന്‍റെ പല ഭാഗങ്ങളിലും യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ഫൊക്കാനയുടെ പ്രവർത്തനം ലോകത്തിലുള്ള ഓരോ മലയാളികളിലേക്കും എത്തിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ തന്‍റെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ , ടിഎൻ. ഹരിഹരൻ, മാത്യു തോമസ്, ശ്രീകുമാർ റ്റി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മുബൈ ചാപ്റ്ററിന്റെ ഭാരവാഹികളായി പ്രസിഡന്‍റ് ടി.എൻ. ഹരിഹരൻ, സെക്രട്ടറി മാത്യു തോമസ് , ട്രഷർ ശ്രീകുമാർ ടി എന്നിവർരെ തെരഞ്ഞെടുത്തു.

മുംബയിലെ മിക്ക മലയാളീ സംഘടനകൾ ഈ മീറ്റിംഗിൽ പങ്കെടുത്തു. അടുത്ത വർഷം വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഫൊക്കാന കൺവൻഷനിലേക്കു മിക്കവരും പങ്കെടുക്കാനുള്ള താൽപര്യവും അവർ ഫൊക്കാന ഭാരവാഹികളുമായി പങ്കുവച്ചു. ചെന്നൈയിലും ഡൽഹിയിലും കമ്മിറ്റികൾ ഇതിനോടകം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു .
ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഗംഭീരമായി
ന്യൂയോർക്ക് : ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു. മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5.30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലുമായ പ്രിയങ്ക നായർ മുഖ്യ അതിഥിയും ഉദ്ഘാടകയും. ജനഗണമന, ട്വൽത്ത് മാൻ, കടുവ തുടങ്ങി അനേകം സിനിമകളിലൂടെയും ടി വി സീരിയലുകളിലൂടെയും മലയാളികൾക്ക് സുരിചിതയായ പ്രിയങ്ക 2008 ൽ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടിയിരുന്നു.

ചടങ്ങിൽ ഫോമാ പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാനും ഫോമയുടെ കരുത്തനായ നേതാവുമായ ബിജു തുരുത്തുമാലിൽ സ്വാഗതം ആശംസിക്കുകകയും കമ്മറ്റിയുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും പിന്തുണയും അഭ്യർഥിച്ചു, ഫോമാ ജനറൽ സെക്രട്ടറി ഓജസ്സ് ജോൺ കൾച്ചറൽ കമ്മിറ്റി അംഗങ്ങളെ ഓരോരുത്തരെയായി സദസിന് പരിചയപ്പെടുത്തി.

ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, ജോയിന്‍റ് സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോയിന്‍റ് ട്രഷറർ ജെയിംസ് ജോർജ്, കൾച്ചറൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീ പോൾസൺ കുളങ്ങര, കൾച്ചറൽ കമ്മറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സർവ പിന്തുണയുമായി കൂടെയുള്ള നാഷണൽ കമ്മിറ്റി മെമ്പർ തോമസ് ഉമ്മൻ എന്നിവർ ആശംസകളർപ്പിച്ചു. കൾച്ചറൽ കമ്മിറ്റി അംഗങ്ങളായ ജെസ്സി ജോർജ്, ഷീല ഷാജു, അഷിത ശ്രീജിത്ത്‌ എന്നിവരായിരുന്നു ഉദ്ഘാടന ചടങ്ങിന്‍റെ അവതാരകർ.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ ഗായകരുടെ സംഗീതനിശയും ഉണ്ടായിരുന്നു. ദുർഗ ലക്ഷ്മി, ജെംസൺ കുര്യാക്കോസ്, റിയാന ഡാനിഷ്, കാർത്തിക് കൃഷ്ണ ജയറാം, ജ്യോസ്‌ന നാണു, ശബരിനാഥ് നായർ, പ്രീത സായുജ്, നിവിൻ ഇരിമ്പൻ എന്നിവർ ആലപിച്ച ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. നടനും ഒരു മികച്ച ഗായകനുമൊക്കെയായ കൾച്ചറൽ കമ്മിറ്റിയുടെ ഊർജസ്വലനായ സെക്രട്ടറി ഡാനിഷ് തോമസ് തുടക്കം മുതൽ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി ചുക്കാൻപിടിച്ചു. എക്സികുട്ടീവ് കമ്മറ്റിക്കും ഈ പരിപാടി ഒരു വൻ വിജയമാക്കുവാൻ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ച്ച എല്ലാ കമ്മറ്റി അംഗങ്ങൾക്കും കലാകാരന്മാർക്കും കമ്മറ്റിയുടെ പേരിൽ നന്ദി പ്രകാശിപ്പിച്ചു.
അഭി. സഖറിയ മാർ നിക്കളാവോസ്‌ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു
ഡാൽട്ടൻ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ മെത്രാപ്പോലീത്ത ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വലിയ നോമ്പുകാലത്തിന്‍റെ അവസാന വാരമാണ് ഹാശാ ആഴ്ച. ഓശാന ഞായറാഴ്ചയിൽ തുടങ്ങി, പെസഹാ, അന്ത്യ അത്താഴം,
ശിഷ്യന്മാരുടെ കാൽ കഴുകൽ, കുരിശുമരണം എന്നിവയ്ക്ക് ശേഷം ഉയിർപ്പു ദിനത്തിലാണ് ഹാശാ ശുശ്രൂഷകൾ അവസാനിക്കുന്നത്.

ഹോളി ടാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിൽ ആദ്യമായിട്ടാണ് ഹാശാ ശുശ്രൂഷകൾ ഭദ്രാസനം നടത്തുന്നത്. ഫാ. ജെറി വർഗീസ് സഹ കാർമ്മികൻ ആയിരിക്കും . ഏപ്രിൽ 1 ശനിയാഴ്ച വൈകുന്നേരം 6ന് സന്ധ്യാപ്രാർഥനയോടെ അഭി. ഇടവക മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഹാശാ ശുശ്രൂഷകൾ ആരംഭിക്കും.

ഓശാന ശുശ്രൂഷകൾ ഏപ്രിൽ 2 രാവിലെ 7ന് പ്രഭാത പ്രാർഥനയോടെ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. തിങ്കൾ മുതൽ ബുധൻ വരെ രാവിലെ മുതൽ യാമ പ്രാർത്ഥനകൾ, ധ്യാനങ്ങൾ എന്നിവയുണ്ട്

ഏപ്രിൽ 6 വ്യാഴാഴ്ച രാവിലെ 5:00 ന് പെസഹ ശുശ്രൂഷകൾ ആരംഭിക്കും. അന്ന് ഉച്ചകഴിഞ്ഞു 2:30 ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് അഭിവന്ദ്യ തിരുമേനി നേതൃത്വം നൽകും. യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ അനുസ്മരിച്ചു കൊണ്ടാണ് ഹൃദയ സ്പർശിയായ ഈ ശുശ്രൂഷ നടത്തുന്നത്. ദുഃഖവെള്ളി ശുശ്രൂഷകൾ ഏപ്രിൽ 7 വെള്ളിയാഴ്ച രാവിലെ 6:00 ന് ആരംഭിക്കും.

ദുഃഖ ശനിയാഴ്ച രാവിലെ 11.00ന് വിശുദ്ധ കുർബാനയ്ക്ക് തിരുമേനി നേതൃത്വം നൽകും. കുരിശുമരണത്തിന് ശേഷം മൂന്നാം ദിവസം ഉയിർപ്പിന്‍റെ സ്മരണയ്ക്കായി നടത്തുന്ന ഈസ്റ്റർ ദിന ശുശ്രൂഷകൾ ഏപ്രിൽ 9 ഞായറാഴ്ച രാവിലെ നാലിന് ആരംഭിക്കും.

റിട്രീറ്റ് സെന്ററിൽ താമസവും ഭക്ഷണവും ലഭ്യമാണ്‌. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. വി. എം. ഷിബു- 312-927-7045
കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട് നോര്‍ത്ത് അമേരിക്കയിലും കാനഡയിലും സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ
ന്യൂജേഴ്‌സി: ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗീയ ഗായകൻ കെസ്റ്ററും മലയാളഭക്തിഗാന രംഗത്ത് സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളമായി മാറിക്കഴിഞ്ഞ മലയാളത്തിന്‍റെ കൊച്ചു വാനമ്പാടി ശ്രേയയും ഒരുമിക്കുന്ന ക്രിസ്തീയ സംഗീതവിരുന്ന് "ഡെയിലി ഡിലൈറ്റ്‌ കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്' നോര്‍ത്ത് അമേരിക്കയിലും കാനഡയിലും സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ സ്റ്റേജ് ഷോയുമായി എത്തുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ച്ചവയ്ക്കുന്ന സെവൻസീസ് എന്‍റര്‍ടെയിമെന്‍റസും കാർവിംഗ് മൈൻഡ്‌സ് എന്‍റർറ്റൈൻമെന്‍റസും ഒരിക്കൽകൂടി ഒരുമിക്കുന്ന "കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്' ദൃശ്യ ശ്രവ്യ വിസ്മയത്തിന് അമേരിക്കയിലും കാനഡയിലും ആണ് വേദിയൊരുക്കുന്നത്.

തത്സമയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന പരിപാടിയിൽ ഇന്ത്യയിലെ "ഹോളി ഹാർപ്സ്' എന്ന സംഗീത ഓർക്കസ്ട്രേഷൻ ടീമിനെ നയിക്കുന്ന പ്രമുഖ കീബോർഡു പ്ലെയർ, യേശുദാസ് ജോർജ്, കഴിഞ്ഞ 25 വർഷമായി സ്റ്റേജ് ഷോകളിൽ മുഖ്യസാന്നിദ്ധ്യം ഹരികുമാർ ഭരതൻ (തബല), അവാർഡ് ജേതാവും, അമേരിക്കയിലുൾപ്പെടെ ഇന്ത്യയിലും വിദേശത്തും സ്റ്റേജ് ഷോ പ്രോഗ്രാമുകളിൽ നിറസാന്നിധ്യമായ റോണി കുരിയൻ (ഡ്രമ്മർ), ഗിറ്റാറിസ്റ്റ് സന്തോഷ് സാമുവൽ എന്നറിയപ്പെടുന്ന ജേക്കബ് സാമുവൽ (ഗിറ്റാർ) എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യമേള വിദഗ്ദ്ധരും ഒരുമിക്കുമ്പോള്‍ ശ്രോതാക്കള്‍ക്ക് ആത്മീയ സംഗീതത്തിന്‍റെ അനര്‍ഘനിമിഷങ്ങള്‍ സമ്മാനിക്കും.

കെസ്റ്റര്‍ ലൈവ് ഇന്‍ കൺസെർട്ടിന്‍റെ ശബ്‌ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയർ അനിയൻ ഡാളസ് ആയിരിക്കും.

പ്രഫഷണലിസത്തിന്‍റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും അവതരണത്തിന്‍റെ വ്യത്യസ്തതയും കൊണ്ട് ഒട്ടേറെ പുതുമകളാണ് "കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർടിലൂടെ ഇക്കുറിയും അമേരിക്കൻ മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്.

ആര്‍ദ്രസ്‌നേഹത്തിന്‍റെ സാന്ത്വനസ്പര്‍ശമായി നമ്മുടെ മനസുകളില്‍ ആത്മീയ ഉണര്‍വ് നേടുവാനും വിശ്വാസ ചൈതന്യത്തെ നിറയ്ക്കുവാനും സഹായിക്കുന്ന കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട് ക്രിസ്തീയ മെഗാ ഷോ സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ അമേരിക്കയിലുടനീളം പര്യടനം നടത്തുമ്പോള്‍ വൈവിധ്യമാര്‍ന്ന ആലാപന മാധുരിയിലൂടെ പ്രേക്ഷകര്‍ക്ക് ഭക്തിയുടെ സവിശേഷമായ ശ്രവ്യാനുഭവം പകരും എന്നതില്‍ സംശയമില്ല.

ഷോയുടെ മീഡിയ സ്പോൺസേർസ് ജോയാലുക്കാസ്‌ & സ്കൈപാസ്സ്‌ ട്രാവൽ എന്നിവരാണ്.

കൂടുതൽ വിവരങ്ങൾക്ക്,

ജോബി ജോർജ് (732) 470-4647
ഗിൽബെർട്ട് ജോർജ് (201) 926-7477.
അനോജ്‌കുമാറിന് ഹൂസ്റ്റണിൽ ഊഷ്‌മള സ്വീകരണം നൽകി
ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്‍റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അനോജ്‌കുമാർ പി.വിക്ക് ഹൂസ്റ്റണിൽ നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി.

ഡബ്ലിയുഎംസി ഹൂസ്റ്റൺ പ്രൊവിൻസ് പ്രവർത്തകരും അനോജ്‌കുമാറിന്‍റെ സുഹൃത്തുക്കളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്.

മാർച്ച് 23നു വ്യാഴാഴ്ച വൈകുന്നരം ഏഴിനാണ് സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്‍റിൽ വച്ചായിരുന്നു സ്വീകരണ സമ്മേളനം. ഡബ്ലിയൂഎംസി ഗ്ലോബൽ വൈസ് പ്രസിഡന്‍റ് എസ്. കെ.ചെറിയാൻ ആമുഖ പ്രസംഗം നടത്തി.

അനോജ് ഡബ്ലിയു റാന്നി യൂണിറ്റ് പ്രസിഡന്‍റായി പ്രവർത്തിക്കുമ്പോൾ റാന്നി മുതലായ കിഴക്കൻ പ്രദേശങ്ങളിൽ ഹൂസ്റ്റൺ പ്രോവിൻസുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളെ പറ്റി എസ്‌കെ പറഞ്ഞു. തുടർന്ന് വിശിഷ്ടാതിഥികൾ ചേർന്ന് അനോജിനെ പൊന്നാട അണിയിച്ചു

ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്‍റ് ബാബു ചാക്കോ സ്വാഗതം ആശംസിച്ചു. സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാനും മേയർ സ്ഥാനാർഥിയുമായ കെൻ മാത്യു, റവ. ഫാ.വർഗീസ് തോമസ് (സന്തോഷ് അച്ചൻ) അമേരിക്ക റീജിയൻ വൈസ് പ്രസിഡന്‍റ് ജേക്കബ് കുടശ്ശനാട്‌, ഹൂസ്റ്റൺ പ്രൊവിൻസ് വൈസ് ചെയർ പൊന്നു പിള്ള, സ്റ്റാഫോർഡ് സിറ്റി കൌൺസിൽ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. മാത്യൂ വൈരമൺ, റോയ് മാത്യു, ജീമോൻ റാന്നി, ജിൻസ് മാത്യു, ബിനു സഖറിയ, ജോസഫ് ഓലിയ്ക്കൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

റാന്നി ഗ്രാമ പഞ്ചായത്ത് അംഗമായി 10 വർഷം പ്രവർത്തിച്ചിരുന്നു.

അനോജിന്‍റെ ഫോൺ നമ്പർ: (91) 75101 88882.
പൊതുസ്ഥലത്ത് മദ്യപിച്ചതിന് അറസ്റ്റിലായ ജനപ്രതിനിധിയെ സെൻസർ ചെയ്യാൻ അംഗീകാരം
ഒക്‌ലഹോമ സിറ്റി: മദ്യപിച്ചെന്ന് ആരോപിച്ച് കഴിഞ്ഞാഴ്ച അറസ്റ്റിലായ നിയമസഭാ പ്രതിനിധിയെ സെൻസർ ചെയ്യുന്നതിന് ഒക്‌ലഹോമ സംസ്ഥാന ജനപ്രധിനിധി സഭ തീരുമാനിച്ചു. തുടർന്ന് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ജനപ്രതിനിധി സഭ 81-9ന് വോട്ടുകളോടെ തീരുമാനം അംഗീകരിച്ചു

പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് ആർ-ബ്രോക്കൺ ആരോ പ്രതിനിധി ഡീൻ ഡേവിസിനെ മാർച്ച് 23നാണ് ബ്രിക്ക്ടൗണിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

നിയമനിർമ്മാണ സമ്മേളനത്തിനിടയിൽ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പറയുന്ന ചട്ടം ചൂണ്ടികാണിച്ചു തന്നെ തടങ്കലിൽ വയ്ക്കാൻ കഴിയില്ലെന്ന് ഡേവിസ് ഉദ്യോഗസ്ഥരോട് പറയുന്നത് ഒക്‌ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്‍റിൽ നിന്നുള്ള ബോഡി കാമറയിൽ കാണിക്കുന്നുണ്ട്. ഡീൻ ഡേവിസ് അന്നുതന്നെ അറസ്റ്റിനെക്കുറിച്ച് ഹൗസ് ഫ്ലോറിൽ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു

സമീപകാല നിയമസഭാ സമ്മേളനങ്ങളിൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ഒക്ലഹോമ ഹൗസ് റിപ്പബ്ലിക്കൻ കോക്കസിലെ മൂന്നാമത്തെ അംഗമാണ് ഡേവിസ്.

ഹൗസ് അപ്രോപ്രിയേഷൻസിന്‍റെയും ബജറ്റ് കമ്മിറ്റിയുടെയും വൈസ് ചെയർ റയാൻ മാർട്ടിനെസ്, ആർ-എഡ്മണ്ട്, 2022 ഒക്ടോബറിൽ ഡി‌യുഐയുടെ പേരിൽ അറസ്റ്റിലായിരുന്നു. നിയമനിർമ്മാണ സമ്മേളനത്തിനിടയിൽ "അറസ്റ്റ് ഒഴിവാക്കൽ' ചൂണ്ടിക്കാട്ടി അറസ്റ്റ് ഒഴിവാക്കാനും മാർട്ടിനെസ് ശ്രമിച്ചിരുന്നു.

ഹൗസ് മെജോറിറ്റി വിപ്പ് ടെറി ഒ'ഡോണൽ, ആർ-കാറ്റൂസ, ഭാര്യ തെരേസയ്‌ക്കൊപ്പം - തന്‍റെ അധികാരം ഉപയോഗിച്ച് സംസ്ഥാന നിയമം മാറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് ഒന്നിലധികം കുറ്റകൃത്യങ്ങൾ നേരിടുകയാണ്.
പ്രഫ. കോശി വർഗീസ് അന്തരിച്ചു
ഡാളസ്: പ്രഫ. കോശി വർഗീസ് (ബാബിലൂ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 4.30ന് ഡാളസിലെ സണ്ണിവെയിൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിൽ. ഭാര്യ: സൂസൻ വർഗീസ് (യുടി സൗത്ത് വെസ്റ്റ്), മക്കൾ: അലിസൺ വർഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വർഗീസ്.

ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വർഗീസ് കോശിയുടെയും ഗ്രേസിന്‍റെയും മൂത്ത മകനാണ്. 1986-ലാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്.

37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിലാണ് താമസം. നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളജുകളിൽ പ്രഫസറായി ജോലി ചെയ്യുകയായിരുന്നു. ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റൽ വഴി മാനസികാരോഗ്യ ലൈസണായി‌യും സേവനമനുഷ്ഠിച്ചു.
അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ് : മൂന്ന് കുട്ടികൾ ഉൾപ്പെട ഏഴു മരണം
നാഷ്‌വില്ലെ: നാഷ്‌വില്ലെയിലെ ബർട്ടൺ ഹിൽസ് ബൊളിവാർഡിലുള്ള ദി കവനന്‍റ് സ്കൂളിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെ നടന്ന വെടിവയ്പ്പിൽ മൂന്നു കുട്ടികളും മൂന്നു മുതിർന്നവരും ഉൾപ്പെടെ ആറുപർ കൊല്ലപ്പെട്ടു. കൊലപാതകിയെന്നു സംശയിക്കുന്ന സ്ത്രീയെ പോലീസ് കൊലപ്പെടുത്തി.

വെടിയേറ്റ മൂന്ന് കുട്ടികളെ വാൻഡർബിൽറ്റിലെ മൺറോ കാരെൽ ജൂനിയർ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. മൂന്ന് പേരും ആശുപത്രയിൽ എത്തിയതിനുശേഷം മരിച്ചതായി അധികൃതർ പറഞ്ഞു.

28 വയസുള്ള നാഷ്‌വില്ലെ വനിതയാണ് വെടിയുതിർത്തതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട് .അവരുടെ കൈവശം രണ്ട് തോക്കുകളും ഒരു കൈത്തോക്കും ഉണ്ടായിരുന്നു. സ്കൂളിന്‍റെ ഒരു വശത്തെ പ്രവേശന കവാടത്തിലൂടെയാണ് അകത്തു പ്രവേശിച്ച ഇവർ വെടിയുതിർക്കുകയായിരുന്നു

ഗ്രീൻ ഹിൽസ് പ്രദേശത്തെ നിരവധി സ്‌കൂളുകൾ ലോക്കൗട്ട് ചെയ്‌തിട്ടുണ്ടെന്നും പ്രദേശത്തെ പോലീസ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൻപിഡി പറഞ്ഞു.
2022 ലെ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിന് കേരള സർവകലാശാല‌‌‌‌‌‌‌‌യിലെ പ്രവീൺ രാജിന്‍റെ ഗവേഷണപ്രബന്ധം അർഹമായി
ന്യൂയോർക്ക്: കേരള സർവകലാശാല അമേരിക്കൻ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ‘ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക’ (ഫൊക്കന)യുമായി ചേർന്ന് ഏർപ്പെടുത്തിയിട്ടുളള 2022 ലെ ‘ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിന് കേരളസർവകലാശാല മലയാളവിഭാഗം കേന്ദ്രീകരിച്ച്‌ പ്രവീൺ രാജ് ആർ. എൽ. നടത്തിയ മലയാളവിമർശനത്തിലെ സർഗ്ഗാത്മകത: തിരഞ്ഞെടുത്ത വിമർശകരുടെ കൃതികളെ മുൻനിർത്തി ഒരു പഠനം’ എന്ന ഗവേഷണപ്രബന്ധം അർഹമായി. 50,000 (അൻപതിനായിരം) രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പ്രബന്ധം സർവകലാശാല പ്രകാശനവിഭാഗം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.

കേരളത്തിലെ എല്ലാ സർവകലാശാലകളിൽ നിന്നും അയച്ചുകിട്ടിയ മലയാളഭാഷയേയും സാഹിത്യത്തെയും സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നാണ് പുരസ്കാരം കിട്ടിയ പ്രബന്ധം തെരഞ്ഞെടുത്തത്. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. (ഡോ.) വി. രാജീവ്, മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ. (ഡോ.) പി. എസ്. രാധാകൃഷ്ണൻ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പ്രൊഫ. ഡോ. എ. ഷീലാകുമാരി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരനിർണ്ണയം നടത്തിയത്.

2023 മാർച്ച് 31 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഫൊക്കാന സംഘടിപ്പി ക്കുന്ന ഫൊക്കാന കേരളാ കോൺവൻഷനിൽ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും, പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും ചേർന്ന് പുരസ്കാരം വിതരണം ചെയ്യുമെന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തനും മുൻ പ്രസിഡന്‍റും ഭാഷയ്ക്കൊരു ഡോളർ കോർഡിനേറ്ററുമായ ജോർജി വർഗീസും അറിയിച്ചു.

ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിന് അർഹനായ പ്രവീൺ രാജിന് ആശംസകൾ നേർന്നുകൊണ്ട് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ , എക്സിക്യൂട്ടീവ് കമ്മിറ്റി എന്നനിവർ അറിയിച്ചു.

കേരളാ യൂണിവേഴ്സിറ്റി ആണ് ഫൊക്കാനയ്ക്കുവേണ്ടി ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത് . ഒരു സർക്കാർ സംവിധാനം ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഒരു വലിയ പദ്ധതി ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തിൽ ആദ്യമായിട്ടാണ് . ഇന്നും ഇത് മുടങ്ങാതെ കേരളാ യൂണിവേഴ്സിറ്റി ചെയ്യുന്നതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ ഭാഷക്കൊരു ഡോളർ കോർഡിനേറ്റർ ജോർജി വർഗീസ് , ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സണ്ണി മറ്റമന, ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ പോൾ കറുകപ്പള്ളിൽ , മാധവൻ നായർ , സജിമോൻ ആന്റണി ,ജോജി തോമസ് , ടോണി കല്ലുകവുംകാൻ എന്നിവർ അറിയിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ നടപടി; വായ്മൂടിക്കെട്ടി പ്രതിഷേധിച്ച്‌ ഒഐസിസി യുഎസ്എ
ഹൂസ്റ്റൺ: നരേന്ദ്ര മോദി സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ പ്രതിഷേധ പരിപാടി നടത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.

മാർച്ച് 26നു ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ വച്ച് നടന്ന ഹൂസ്റ്റൺ സമ്മേളനം വ്യത്യസ്തമായ പ്രതിഷേധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ഹൂസ്റ്റണിലെ യോഗത്തിൽ പങ്കെടുക്കുത്തവർ കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടിയാണ് പ്രതിഷേധിച്ചത്.

ഇന്ത്യൻ ജനാധിപത്യം വിഭാവന ചെയ്യുന്ന അമൂല്യമായ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് ഓരോ ഇന്ത്യൻ പൗരന്‍റെയും അവകാശമാണ്. ആ അമൂല്യമായ അവകാശങ്ങൾ സംരക്ഷിക്കുവാൻ ഏതറ്റം വരെയും പോരാടുമെന്ന് അംഗങ്ങൾ പ്രതിജ്ഞ ചെയ്തു. കോൺഗ്രസിന്‍റെ അനിഷ്യേധ്യ നേതാവ് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്കു ശക്തി പകരുവാൻ ഒഐസിസി യുഎസ്എ ഉറച്ചു നിൽക്കുമെന്ന് ഒഐസിസി പ്രവർത്തകർ പ്രതിജ്ഞയെടുത്തു. നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ഉദ്ഘാടനം ചെയ്തു. നാഷണൽ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ റീജിയനുകളെയും ചാപ്റ്ററുകളെയും പങ്കെടുപ്പിച്ചു വിവിധ നഗരങ്ങളിൽ പ്രതിഷേധ യോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് ഇവർ അറിയിച്ചു.

ഇന്ന് ഫ്ലോറിഡായിലെ ഡേവിയിൽ ഗാന്ധി സ്‌ക്വയറിൽ ഫ്ലോറിഡ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുമ്പിൽ പ്രവർത്തകർ ഉപവാസം നടത്തുന്നുണ്ടെന്നും അറിയിച്ചു. ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ് വാവച്ചൻ മത്തായി സ്വാഗതമാശംസിച്ചു. ഹൂസ്റ്റൺ ചാപ്റ്റർ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചു.

സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാനും മേയർ സ്ഥാനാർഥിയുമായ കെൻ മാത്യു, ഒഐസിസി സതേൺ റീജിയണൽ ഭാരവാഹികളായ ട്രഷറർ സഖറിയ കോശി, വൈസ് പ്രസിഡന്‍റുമാരായ പൊന്നു പിള്ള, ജോജി ജേക്കബ്, സെക്രട്ടറി ബിബി പാറയിൽ ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡന്‍റുമാരായ ടോം വിരിപ്പൻ, റോയ് വെട്ടുകുഴി, സെക്രട്ടറിമാരായ ഫിന്നി രാജു ഹൂസ്റ്റൺ, ബാബു ചാക്കോ, ബിനോയ് ലുക്കോസ് തത്തംകുളം (സോഷ്യൽ മീഡിയ ചെയർ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോയ് എൻ.ശാമുവേൽ, ജോർജ് കൊച്ചുമ്മൻ, തോമസ് കൊരട്ടിയിൽ, വർഗീസ് രാജേഷ് മാത്യു, ഡാനിയേൽ ചാക്കോ,രാജീവ് റോൾഡൻ തുടങ്ങിയവർ സമ്മേളത്തിന് നേതൃത്വം നൽകി.

ജനാധിപത്യ ഇന്ത്യയെ അന്ധകാരത്തിലേക്ക് തള്ളിയിടാനുള്ള ബിജെപി ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ ശക്തിയോടെ എതിർക്കും. രാഹുലിനെയോ കോൺഗ്രെസ്സിനെയോ നിശബദ്‌രാക്കാവുവാൻ ബിജെപിക്ക് കഴിയില്ല.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോയുടെ ഉജ്ജ്വല വിജയത്തിൽ വിറളി പൂണ്ട ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറന്തള്ളണം. ഇന്ത്യയുടെ മതേതരത്വ കാഴ്ചപ്പാടുകൾ നിലനിൽക്കണം, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. പങ്കെടുത്തവർ എല്ലാവരും ചർച്ചയിൽ സജീവമായി പങ്കെടുത്തു


16 വർഷം തുടർച്ചയായി സ്റ്റാഫോർഡ് സിറ്റി കൌൺസിൽ അംഗമായി പ്രവർത്തിക്കുന്ന, ഇപ്പോൾ മേയർ സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്ന ഹൂസ്റ്റൺ മലയാളികളുടെ അഭിമാനമായ കെൻ മാത്യുവിന് യോഗം പൂർണ പിന്തുണയും വിജയാശംസയും നേർന്നു. ചാപ്റ്റർ സെക്രട്ടറി ബിജു ചാലയ്ക്കൽ നന്ദി പ്രകാശിപ്പിച്ചു.
ഫിലഡല്‍ഫിയയില്‍ സൺഡേ സ്കൂള്‍ വാര്‍ഷികം വര്‍ണാഭമായി
ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സിറോമലബാര്‍ വിശ്വാസപരിശീലന സ്കൂള്‍ വാര്‍ഷികവും സിസിഡി കുട്ടികളുടെ ടാലന്‍റ് ഷോയും വര്‍ണാഭമായി. ‘വിശ്വാസം പ്രവര്‍ത്തിയിലൂടെ’ എന്ന സന്ദേശവുമായി കുട്ടികള്‍ അവതരിപ്പിച്ച ഭക്തിഗാനം, ലഘുനാടകം, ആക്ഷന്‍ സോംഗ്, ബൈബിള്‍ സ്കിറ്റ്, ഡാന്‍സ് എന്നിവ ശ്രദ്ധനേടി.

ചെറുപ്രായത്തില്‍ കുട്ടികളില്‍ ക്രൈസ്തവ വിശ്വാസവും സഭാപഠനങ്ങളും കൂദാശാധിഷ്ഠിത ജീവിതവും മാനുഷിക മൂല്യങ്ങളും പ്രകൃതിസ്നേഹവും ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്‍റെ ഭാഗമായി നടത്തിയ പരിപാടി വളരെയധികം ശ്രദ്ധേയമായി. പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 250 ല്‍ പരം കുട്ടികള്‍ അവരുടെ വ്യത്യസ്തമായ കലാവാസനകള്‍ സ്റ്റേജിൽ അവതരിപ്പിച്ചു.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 2 വര്‍ഷമായി വിശ്വാസപരിശീലന വിദ്യാർഥികള്‍ക്ക് ഒന്നിച്ചുകൂടി സ്കൂള്‍ വാര്‍ഷികവും സിസിഡി നൈറ്റും നടത്താന്‍ സാധിച്ചിരുന്നില്ല. ശനിയാഴ്ച്ച വൈകിട്ട് 5.30 നു കൈക്കാരന്മാര്‍, സെക്രട്ടറി, പിടിഎ, വിശ്വാസ പരിശീലന സ്കൂള്‍ കുട്ടികള്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍, ഇടവകാസമൂഹം എന്നിവരെ സാക്ഷിയാക്കി ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ഭദ്രദീപം തെളിച്ച് സിസിഡി നൈറ്റ് ഉദ്ഘാടനം ചെയ്തു.

ഫാ. കുര്യാക്കോസ് മുഖ്യപ്രഭാഷണവും, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, മുന്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, സ്റ്റുഡന്‍റ് കൗണ്‍സില്‍ പ്രസിഡന്‍റ് മാത്യു പ്രശാന്ത് എന്നിവര്‍ ആശംസകളുമര്‍പ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ് ആമുഖ പ്രസംഗത്തിലൂടെ എല്ലാവരേയും സ്വാഗതം ചെയ്തു.

റബേക്കാ ജോസഫിന്‍റെ പ്രാർഥനാഗാനത്തോടെ തുടക്കമിട്ട സിസിഡി നൈറ്റില്‍ പ്രീകെ മുതല്‍ പന്ത്രണ്ടുവരെ എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ വ്യ്തസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു. മിഡില്‍സ്കൂള്‍ കുട്ടികളുടെ പ്രാർഥനാ ഡാന്‍സ്, 2022-23 വര്‍ഷത്തില്‍ നടന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി ജെറി കുരുവിള തയാറാക്കി അവതരിപ്പിച്ച സ്ലൈഡ് ഷോ, യൂത്ത് ടീച്ചേഴ്സിന്‍റെ സംഘനൃത്തം, സീനിയര്‍ ടീച്ചേഴ്സിന്‍റെ സമൂഹഗാനം എന്നിവ സിസിഡി നൈറ്റിനു മാറ്റു കൂട്ടി. ജോണ്‍ നിഖിലിന്‍റെ വയലിന്‍, എയ്ഡന്‍ ബിനുവിന്‍റെ പ്രാർഥനാഗാനം എന്നിവ ശ്രദ്ധേയമായി.

കൈക്കാരന്മാരായ രാജു പടയാറ്റില്‍, റോഷിന്‍ പ്ലാമൂട്ടില്‍, ജോര്‍ജ് വി. ജോര്‍ജ്, തോമസ് ചാക്കോ, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പൽ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പൽ ജോസ് മാളേയ്ക്കല്‍, പിടിഎ പ്രസിഡന്‍റ് ജോബി കൊച്ചുമുട്ടം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തപ്പെട്ട സിസിഡി നൈറ്റ് എല്ലാവരും ആസ്വദിച്ചു.

എബിന്‍ സെബാസ്റ്റ്യന്‍ ശബ്ദ വെളിച്ചനിയന്ത്രണ, സാങ്കേതിക സഹായവും, ജോസ് തോമസ് ഫോട്ടോഗ്രഫി, ബാനര്‍ ഡിസൈനും നിര്‍വഹിച്ചു. ഹാന്നാ ജയിംസ്, ആല്‍വിന്‍ എബ്രാഹം എന്നിവര്‍ എംസിമാരായി. മതാധ്യാപിക ജയിന്‍ സന്തോഷ് പരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്തു. ജോസ് മാളേയ്ക്കല്‍ നന്ദി പ്രകാശിപ്പിച്ചു
ടെന്നസിയിൽ കാർ അപകടത്തിൽ ആറ് പേർ മരിച്ചു
ടെന്നസി: ടെന്നസിയിലെ ഇന്‍റര്‍‌സ്റ്റേറ്റ് 24-ല്‍ ഞായറാഴ്ച രാവിലെയുണ്ടായ കാര്‍ അപകടത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരെ സഹായിക്കാൻ നാല് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും ഒരു എയർ ആംബുലൻസും എത്തിച്ചേർന്നതായി എമർജൻസി മെഡിക്കൽ സർവീസസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.

അപകടത്തിൽപ്പെട്ട ഒരു വാഹനത്തിന്‍റെ ഡ്രൈവർക്ക് പരിക്കില്ലെന്നാണ് റിപ്പോർട്ട്. തലകീഴായി മറിഞ്ഞ കാറിൽ പ്രായപൂർത്തിയായ ഒരു സ്ത്രീ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

യുവതിയെ നാഷ്‌വില്ലെയിലെ വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. അഞ്ച് കുട്ടികളുൾപ്പെടെ മറ്റ് ആറ് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അത് ലഭ്യമാകുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ടെന്നസി ഹൈവേ പട്രോൾ പറഞ്ഞു. പ്രഫഷണൽ മാനസികാരോഗ്യവും കൗൺസിലിംഗ് സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നു റോബർട്ട്സൺ കൗണ്ടി എമർജൻസി മെഡിക്കൽ സർവീസസ് അതിന്‍റെ പ്രകാശനത്തിൽ പറഞ്ഞു.
ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ ഡാളസ് സൗഹൃദ വേദി അനുശോചിച്ചു
ഡാളസ്: സിനിമ താരവും മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ ഡാളസ് സൗഹൃദ വേദി അനുശോചനം അറിയിച്ചു. പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമ്മളോടൊപ്പം ജീവിച്ചിരുന്ന ഇന്നസെന്‍റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമയായിരിക്കുന്നു.

അഭിനയത്തിലും പെരുമാറ്റത്തിലും ഹാസ്യ മധുരം നിറച്ച കലാ പ്രതിഭ, നിഷ്ക്കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ വ്യക്തി എന്നതിനുപരി ചലച്ചിത്ര താരമായി തിളങ്ങി നിൽക്കുമ്പോഴും നല്ലൊരു എംപിയായി മാറാൻ ഇന്നസെന്‍റിന് കഴിഞ്ഞിരുന്നു.

അദ്ദേഹത്തിന്‍റെ നഷ്‌ടം സിനിമ ലോകത്തിനു മാത്രമല്ല മലയാളികൾക്ക് മൊത്തമായ നഷ്‌ടമാണ്. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കും ബന്ധു മിത്രാദികൾക്കും ഡാളസ് സൗഹൃദ വേദിയുടെ അനുശോചനം അറിയിക്കുന്നതയുള്ള പ്രമേയം സെക്രട്ടറി അജയകുമാർ അവതരിപ്പിച്ചു.
ട്രിനിറ്റി മാർത്തോമ യുവജന സഖ്യം ഹൂസ്റ്റണിൽ റീജിയണൽ എക്യുമെനിക്കൽ ബാഡ്മിന്‍റൺ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ യുവജന സഖ്യം ടെക്‌സാസിലെ ഹൂസ്റ്റണിൽ റീജിയണൽ എക്യുമെനിക്കൽ ബാഡ്മിന്‍റൺ ഡബിൾസ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. ട്രിനിറ്റി മാർത്തോമ യുവജനസഖ്യം ആണ് ആതിഥേയത്വം വഹിക്കുന്നത്. ടൂർണമെന്‍റിൽ ഡാളസ്, ഒക്ലഹോമ, ഓസ്റ്റിൻ, ഹൂസ്റ്റൺ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും,

വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും നൽകുന്ന ഒരു ആവേശകരമായ മത്സരമായിരിക്കും ഇവന്‍റ് വാഗ്ദാനം ചെയ്യുന്നത്. ഹൂസ്റ്റണിലെ 5810 അൽമെഡ ജെനോവ റോഡിൽ സ്ഥിതി ചെയ്യുന്ന ട്രിനിറ്റി സെന്‍ററാണ് ടൂർണമെന്‍റിന്‍റെ വേദി.

റവ.സാം കെ. ഈസോ, റവ. റോഷൻ വി. മാത്യൂസ്, എന്നിവരോടൊപ്പം ട്രിനിറ്റി യുവജനസഖ്യം ഒരുമിച്ച് ചേർന്നാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ടെക്‌സാസിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാഡ്മിന്‍റൺ പ്രേമികളെ ആവേശകരമായ മത്സരങ്ങളുടെ രസകരമായ വാരാന്ത്യത്തിലേക്ക് ട്രിനിറ്റി യുവജനസഖ്യം ക്ഷണിക്കുകയാണ്.

ആളുകളുടെ പശ്ചാത്തലമോ വിശ്വാസമോ പരിഗണിക്കാതെ മനുഷ്യരെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള മികച്ച മാർഗമാണ് സ്‌പോർട്‌സ് എന്ന് റവ. ഈസോ പറഞ്ഞു. ഈ ടൂർണമെന്‍റ് വെറും ഒരു ബാഡ്മിന്‍റൺ മത്സരം പ്രദർശിപ്പിക്കുക മാത്രമല്ല. ആളുകൾക്ക് പുതിയ ബന്ധങ്ങളും സൗഹൃദങ്ങളും ഉണ്ടാക്കാനുള്ള അവസരവും നൽകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് സംഘാടകർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: റവ. സാം കെ ഈസോ, റവ. റോഷൻ വി മാത്യൂസ്, വിജു വർഗീസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സാസ് 2023ലെ വുമൺ ഓഫ് ദ ഇയർ അവാർഡ് ഗീതാ മേനോന്
ഡാളസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സാസ് 2023-ലെ വുമൺ ഓഫ് ദി ഇയർ അവാർഡ് വൺ എർത്ത് വൺ ചാൻസസെദിസ് മാസത്തിന്‍റെ (One Earth One Chancethis month) സ്ഥാപകയായ ഗീതാ മേനോന് സമ്മാനിച്ചു.

നോർത്ത് ടെക്‌സാസിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനു ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ്.

പ്ലാനോയിലെ മിനർവ ബാങ്ക്വറ്റ് ഹാളിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷത്തോടനുബന്ധിച്ചാണ് അവാർഡ് ദാന പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ ദേശീയ ഗാനവും അമേരിക്കൻ ദേശീയ ഗാനവും ആലപിച്ചാണ് പരിപാടി ആരംഭിച്ചത്.

പരിപാടിയിൽ 11 സ്ത്രീകൾ അവരുടെ വിജയഗാഥകൾ പങ്കുവെച്ചു. തുടർന്ന് പ്രീത പ്രഭാകർ മുഖ്യ പ്രഭാക്ഷണം നടത്തി.

നാരീ ശക്തി(Naari Shakti) യുടെ നൃത്ത പ്രകടനവും ഉണ്ടായിരുന്നു. കമ്മ്യൂണിറ്റിലെ സേവനത്തെ അടിസ്ഥാനമാക്കി സ്പീക്കർമാരെ തിരഞ്ഞെടുത്തു. അതിൽ മികച്ച പ്രഭാഷകരെ ജൂറി തെരഞ്ഞെടുക്കുകയും ബോർഡ് ആദരിക്കുകയും ട്രോഫികൾ നൽകി അവരെ അംഗീകരിക്കുകയും ചെയ്തു.

വുമൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഗീത മേനോന്‍റെ വൺ എർത്ത് വൺ ചാൻസ് എന്നസംഘടന നഗരപ്രദേശങ്ങളിലെ സുസ്ഥിര ജീവിതത്തിലും വനനശീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പരിസ്ഥിതി ലാഭരഹിത സ്ഥാപനമാണ്. ഡാളസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ മാത്രം ഈ സംഘടന 760 മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ചു.

പാർക്കുകളിൽ യുവാക്കൾ മാലിന്യം വലിച്ചെറിയാതിരിക്കുന്നതിനും സുസ്ഥിര ജീവിതത്തെക്കുറിച്ചും അവബോധം വളർത്തുകയും ചെയുക എന്നതാണ് സംഘടനയുടെ മറ്റു ലക്ഷ്യങ്ങൾ. ഞങ്ങൾക്കൊപ്പം സന്നദ്ധസേവനം നടത്തുന്നത് രസകരവും ജീവിതത്തെയും സമ്പന്നമാക്കുന്ന ഒരു സമയവുമാണ് വൺ എർത്ത് വൺ ചാൻസ് എന്ന് ഗീതാ മേനോൻ പറഞ്ഞു.
ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ ഗോപിനാഥ് മുതുകാട് പങ്കെടുത്ത പ്രത്യേക പരിപാടി സംഘടിപ്പിച്ചു
ടെക്സസ്: മാർച്ച് 24ന് ടെക്സാസിലെ ഹൂസ്റ്റണിലുള്ള ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ മുൻ മജീഷ്യൻ ഗോപിനാഥ് മുതുകാട് പങ്കെടുത്ത പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

ഇടവകയുടെ സംഘടനയായ യുവജന സഖ്യവും ഗായകസംഘവും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സഹവികാരി റവ.സന്തോഷ് തോമസ് അധ്യക്ഷനായി. ബഹുമാനപ്പെട്ട ഫോർട്ട് ബെൻഡ് ജില്ലാ ജഡ്ജി സുരേന്ദ്രൻ കെ.പട്ടേൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും അവബോധവും പിന്തുണയും നൽകുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

കേരളത്തിലെ തിരുവനന്തപുരത്ത് 100-ലധികം ഭിന്നശേഷിക്കാരായ കുട്ടികളുടെ പിതാവായതിന്‍റെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ചും അവരുടെ സംരക്ഷണത്തിനായി സ്വയം സമർപ്പിച്ചതിന് ശേഷം തന്‍റെ ജീവിതം എങ്ങനെ മാറിയെന്നും പരിപാടിയിൽ ഗോപിനാഥ് മുതുകാട് പങ്കുവെച്ചു. മാജിക് പ്ലാനറ്റ് തിരുവനന്തപുരം എന്ന സംഘടനയുടെ സ്ഥാപകനാണ് മുതുകാട്.

മാജിക് പ്ലാനറ്റിനോട് ചേർന്നുള്ള ഡിഫറെന്‍റ് ആർട്ട് സെന്‍റർ, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്തുവാനും അവരുടെ ആത്മവിശ്വാസം വളർത്താനും കഴിയുന്ന തരത്തിൽ സുരക്ഷിതത്വവും പിന്തുണയും നൽകുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുന്നു.

മാജിക് ഷോകൾ, വർക്ക്‌ഷോപ്പുകൾ, പരിശീലന സെഷനുകൾ എന്നിവയുൾപ്പെടെ ഭിന്നശേഷിക്കാരായ കുട്ടികളുമായി ഇടപഴകുന്നതിനും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി പ്രോഗ്രാമുകളും പ്രവർത്തനങ്ങളും ഡിഫറെന്‍റ് ആർട്ട് സെന്‍ററിലൂടെ വാഗ്ദാനം ചെയ്യുന്നു.

ഈ പ്രോഗ്രാമുകൾ ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ സാമൂഹികവും ആശയവിനിമയകരവുമായ കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുക മാത്രമല്ല, അവർക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും രസകരവും ആകർഷകവുമായ രീതിയാണ് എന്നും മുതുകാട് പറയുകയുണ്ടായി.

ഹൂസ്റ്റൺ ഏരിയയിലുള്ള മലയാളി സമൂഹത്തിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്ന ഇടവകയുടെ സംഘടനയായ HOPE (Heaven's Own Precious Eyes) യുടെ പിന്തുണയും പരിപാടിക്ക് ഉണ്ടായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് മുതുകാടും HOPE യും നടത്തുന്ന പ്രചോദനാത്മകമായ പ്രവർത്തനങ്ങളെ കുറിച്ച് മനസിലാക്കുന്നതിന് നിരവധി ആളുകളാണ് പരിപാടിയിൽ എത്തിച്ചേർന്നത്. പരിപാടിയിൽ കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുകയും സ്കിറ്റ് അവതരിപ്പിക്കയും ചെയ്തു.

ഇത്തരം സുപ്രധാനമായ ഒരു ലക്ഷ്യത്തെ പിന്തുണയ്ക്കാൻ നിരവധി ആളുകൾ ഒത്തുചേരുന്നത് കാണുന്നത് തന്നെ ശരിക്കും പ്രചോദന കരമാണ്. ഈ പരിപാടി ഇത്തരം ആളുകളെ പറ്റിയുള്ള അവബോധം വർദ്ധിപ്പിക്കുകയും കൂടുതൽ ആളുകളെ ചിന്തിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും പരിപാടിയെക്കുറിച്ച് സംസാരിച്ച റവ. സന്തോഷ് തോമസ് പറഞ്ഞു.

സമൂഹത്തിൽ ഏറ്റവും ആവശ്യമുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുന്നതിൽ കമ്മ്യൂണിറ്റി സംഘടനകൾക്ക് വഹിക്കാനാകുന്ന പ്രധാന പങ്ക് ഈ പരിപാടിയുടെ വിജയം എടുത്തുകാണിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി നടക്കുന്ന നൂതനവും പ്രചോദനാത്മകവുമായ പ്രവർത്തനങ്ങളുടെ മികച്ച ഉദാഹരണമാണ് മാജിക് പ്ലാനറ്റ് തിരുവനന്തപുരം എന്നാൽ എന്ന ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ പറയുകയുണ്ടായി.
നീതിന്യായ വ്യവസ്ഥയെ ബൈഡൻ ഭരണകൂടം ആയുധമാക്കുന്നുവെന്ന് ട്രംപ്
ടെക്സാസ്: നീതിന്യായ വ്യവസ്ഥയെ ബൈഡൻ ഭരണകൂടം ആയുധമാക്കുന്നുവെന്നു ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച ടെക്സിലെ വാക്കോയിൽ 2024 പ്രചാരണത്തിന് "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ" റാലിയിലാണ് ബൈഡൻ ഭരണകൂടത്തിന്‍റെ നീതിന്യായ വ്യവസ്ഥയുടെ ആയുധവൽക്കരണത്തെ പരസ്യമായി ട്രംപ് ആക്ഷേപികുകയും അപലപിക്കുകയും ചെയ്തത്.

നമ്മുടെ നീതിന്യായ വ്യവസ്ഥയെ ബൈഡൻ ഭരണകൂടം ആയുധമാക്കുന്നത് സ്റ്റാലിനിസ്റ്റ് റഷ്യയുടെ ഹൊറർ ഷോയിൽ നിന്നാണ് എന്നും അദ്ദേഹം പറഞ്ഞു. ഇത് ശരിക്കും പ്രോസിക്യൂട്ടറിയൽ ദുരാചാരമാണ്. തന്നെ കുറ്റപ്പെടുത്താനുള്ള മാൻഹട്ടൻ ഡിഎ ആൽവിൻ ബ്രാഗിന്‍റെ ശ്രമത്തെക്കുറിച്ച് ട്രംപ് പറഞ്ഞു. ബ്രാഗിന്‍റെ അന്വേഷണത്തെക്കുറിച്ച് ട്രംപ് ആഹ്ലാദം പ്രകടിപ്പികുകയും ചെയ്തു.

ഞാൻ ഒരിക്കലും മുതിർന്ന ചലച്ചിത്ര താരം സ്റ്റോമി ഡാനിയൽസിനെ ഇഷ്‌ടപ്പെട്ടിരുന്നില്ല. ഞങ്ങൾക്ക് ഒരു മികച്ച പ്രഥമ വനിതയുണ്ട്. ഭാര്യ മെലാനിയ ട്രംപിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നമ്മുടെ ആത്മാവിനെ നശിപ്പിക്കാനും നമ്മുടെ ഇഷ്‌ടം തകർക്കാനും എതിരാളികൾ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നെ വൈറ്റ് ഹൗസിലേക്ക് തിരികെ കൊണ്ടുവരിക, അമേരിക്കയെ വീണ്ടും ഒരു സ്വതന്ത്ര രാഷ്‌ട്രമാകുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ നികുതിദായകരുടെ പണം കൈക്കലാക്കുന്ന ഉക്രെയ്ൻ പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്‌കിയെയും ട്രംപ് അപലപിച്ചു.

ഗവർണർ ഗ്രെഗ് ആബട്ട്, സെൻസ് ടെഡ് ക്രൂസ്, ജോൺ കോർണിൻ എന്നിവരുൾപ്പെടെ പല പ്രമുഖ ടെക്സാസ് റിപ്പബ്ലിക്കൻമാരും പരിപാടിയിൽ നിന്ന് മാറി നിന്നു. പകരം, ട്രംപിന്‍റെ വിശ്വസ്തരായ ഫ്ലോറിഡ പ്രതിനിധി മാറ്റ് ഗെയ്റ്റ്‌സും ജോർജിയ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീനും പരിപാടിയിൽ പങ്കെടുത്തു.

ഇത് ഡൊണാൾഡ് ട്രംപിന്‍റെ പാർട്ടിയാണ്. ഞാൻ ഒരു ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ ആണ് എന്ന് ഗെയ്റ്റ്സ് പ്രഖ്യാപിച്ചു. 1993 ഏപ്രിൽ 19-ന് 51 ദിവസത്തെ എഫ്ബിഐ ഉപരോധത്തിന് ശേഷം ബ്രാഞ്ച് ഡേവിഡിയൻ കൾട്ടിലെ 76 അംഗങ്ങൾ ചുട്ടുകൊല്ലപ്പെട്ട കോമ്പൗണ്ടായ മൗണ്ട് കാർമൽ സെന്ററിന്റെ സൈറ്റിൽ നിന്ന് 15 മൈൽ അകലെയാണ് റാലി സംഘടിപ്പിച്ചത്.
രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി‌യിൽ അമേരിക്കയിൽ പ്രതിഷേധം ശക്തം
ഹൂസ്റ്റൺ: നരേന്ദ്ര മോദി സർക്കാരിന്‍റെ ഏകാധിപത്യ ജനാധിപത്യ വിരുദ്ധ, ജനദ്രോഹ നടപടികൾക്കെതിരേ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു.

നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. എംപി സ്ഥാനത്ത് നിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗങ്ങൾ.

പുതുതായി രൂപീകരിക്കുന്ന ഫ്ലോറിഡ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുമ്പിൽ ഉപവാസം അനുഷ്ഠിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നത്.

ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നുള്ളതാണ് യോഗത്തിന്‍റെ മുദ്രാവാക്യം. മാർച്ച് 26 നു ഞായറാഴ്ച വൈകുന്നേരം 6 മുതൽ 7 വരെയാണ് ഉപവാസം.

മാർച്ച് 26ന് ഞായറാഴ്ച വൈകുന്നേരം നാലിനാണ് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്‍റിൽ വച്ച് ഹൂസ്റ്റണിലെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Missouri City, TX 77459) ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിക്കും.

ഹൂസ്റ്റണിലെ യോഗത്തിൽ പങ്കെടുക്കുന്നവർ വായ് മൂടി കെട്ടി പ്രതിഷേധിക്കും.തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ റീജിയനുകളെയും ചാപ്റ്ററുകളെയും പങ്കെടുപ്പിച്ചു വിവിധ നഗരങ്ങളിൽ പ്രതിഷേധ യോഗങ്ങലും സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു. യോഗങ്ങളിൽ ദേശീയ, റീജിണൽ, ചാപ്റ്റർ നേതാക്കൾ പങ്കെടുക്കും.
സ്ത്രീകളുടെ കായിക ഇനങ്ങളിൽ മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജൻഡർ അത്‌ലറ്റുകളെ വിലക്കി
ന്യൂയോർക്ക്: ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ സ്ത്രീകൾക്കെതിരേ മത്സരിക്കാൻ അനുവദിക്കില്ലെന്ന് ട്രാക്ക് ആൻഡ് ഫീൽഡ് തുടങ്ങി റണ്ണിംഗ് സംബന്ധമായ കായിക ഇനങ്ങളുടെ അന്താരാഷ്‌ട്ര ഭരണ സമിതി പ്രഖ്യാപിച്ചു.

അടുത്തയാഴ്ച പ്രാബല്യത്തിൽ വരുന്ന നിരോധനം, പുരുഷന്മാരിൽ നിന്നും സ്ത്രീകളായി മാറിയ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് സ്ത്രീ കായികരംഗത്ത് സ്ത്രീകൾക്കെതിരേ മത്സരിക്കുന്നതിൽ നിന്ന് വിലക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വ്യത്യസ്‌ത ഗ്രൂപ്പുകൾ തമ്മിലുള്ള പരസ്പര വിരുദ്ധമായ ആവശ്യങ്ങളിലും അവകാശങ്ങളിലും തീരുമാനങ്ങൾ എടുക്കുക ബുദ്ധിമുട്ടാണ്. എന്നാൽ മറ്റെല്ലാ പരിഗണനകൾക്കും ഉപരിയായി വനിതാ അത്‌ലറ്റുകളോട് നീതി പുലർത്തണം എന്ന കാഴ്ചപ്പാട് തങ്ങൾ തുടരുന്നത് എന്ന് ലോക അത്‌ലറ്റിക്‌സ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കോ പറഞ്ഞു. എന്നാൽ അത്‌ലറ്റിക്‌സിലെ സ്ത്രീ വിഭാഗത്തിന്‍റെ സമഗ്രത പരമപ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

സെക്‌സ് ഡെവലപ്‌മെന്‍റിൽ (ഡിഎസ്‌ഡി) വ്യത്യാസമുള്ള അത്‌ലറ്റുകൾക്ക് അനുവദനീയമായ രക്ത ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കുറയ്ക്കാനും കൗൺസിൽ വോട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിലെ കാസ്റ്റർ സെമന്യയെപ്പോലുള്ള മത്സരാർഥികൾ അവരുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് അഞ്ചിൽ നിന്നും ലിറ്ററിന് 2.5 നാനോമോളിനായി കുറയ്ക്കേണ്ടതുണ്ട്.

ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ അന്താരാഷ്ട്രതലത്തിൽ വനിതാ വിഭാഗത്തിൽ മത്സരിക്കുന്നതിന് ഡിഎസ്ഡി അത്‌ലറ്റുകളുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഈ പരിധിയിൽ തുടരണം.അത്‌ലറ്റിക്‌സിൽ നിലവിൽ അന്താരാഷ്‌ട്ര തലത്തിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ മത്സരിക്കുന്നില്ല.

സ്ത്രീ മത്സരത്തിൽ നീതിക്കും സമഗ്രതയ്ക്കും മുൻഗണന നൽകാനാണു കൗൺസിൽ തീരുമാനിച്ചിരിക്കുന്നതെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
മിസിസിപ്പിയിലും അലബാമയിലും ചുഴലിക്കാറ്റ്: 26 പേർ മരിച്ചു
മിസിസിപ്പി: മിസിസിപ്പിയിലും അലബാമയിലും വെള്ളിയാഴ്ചയുണ്ടായ മാരകമായ ചുഴലിക്കാറ്റിലും ശക്തമായ ഇടിമിന്നലിലും വ്യാപകനാശനഷ്ടം. ചുഴലിക്കാറ്റ് 100 മൈലിലധികമുള്ള പ്രദേശത്താണ് മാരകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതെന്നും പ്രാദേശിക, ഫെഡറൽ അധികാരികൾ പറഞ്ഞു.

മിസിസിപ്പിയിലുണ്ടായ ചുഴലിക്കാറ്റിൽ 25 പേർ മരിച്ചതായും ആദ്യം രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയ അലബാമയിലെ ഒരാൾ പിന്നീട് മരണത്തിന് കീഴടങ്ങിയതായി അധികൃതർ അറിയിച്ചു.

ഷാർക്കി, ഹംഫ്രീസ് കൗണ്ടികളിൽ തെരച്ചിൽ, രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് മിസിസിപ്പി എമർജൻസി മാനേജ്‌മെന്‍റ് ഏജൻസി അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള കൗണ്ടികളിൽ ഏജൻസി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി.

എംഎസ് ഡെൽറ്റയിലെ പലർക്കും ഇന്ന് രാത്രി നിങ്ങളുടെ പ്രാർത്ഥനയും ദൈവത്തിന്റെ സംരക്ഷണവും ആവശ്യമാണ്, ഗവർണർ ടേറ്റ് റീവ്സ് ട്വിറ്ററിൽ പറഞ്ഞു. കൂടുതൽ ആംബുലൻസുകളും മറ്റ് അടിയന്തിര വൈദ്യസഹായം സജീവമാക്കിയിട്ടുണ്ട് . കൂടുതൽ ആംബുലൻസുകളും ദുരിതബാധിതർക്ക് അടിയന്തിര സഹായങ്ങളും രക്ഷാപ്രവർത്തനവും ഊർജിതമാക്കിയിട്ടുണ്ടെന്നും ഗവർണർ അറിയയിച്ചു.

ചുഴലിക്കാറ്റിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കായി പ്രാർഥിക്കുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച പറഞ്ഞു.

ഒന്നിലധികം ടീമുകളും മിസിസിപ്പി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് വൈൽഡ് ലൈഫ്, ഫിഷറീസ്, പാർക്കുകൾ എന്നിവയും റോളിംഗ് ഫോർക്ക്, അമോറി, മൺറോ കൗണ്ടികളിൽ നിലയുറപ്പിച്ചതായി സംസ്ഥാന ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈവേ 6, 35 എന്നിവയിൽ അമോറിയിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടെന്ന് സംസ്ഥാന ഉദ്യോഗസ്ഥർ പറഞ്ഞു.

"റോഡിനു കുറുകെ വീണു കിടക്കുന്ന വൈദ്യുതി ലൈനുകളുടെ എണ്ണം കാരണം മൺറോ കൗണ്ടിയിൽ നിന്നുള്ള ജീവനക്കാർക്ക് അവരുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തെക്ക് നിന്ന് അമോറിയിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. സ്മിത്ത്‌വില്ലെയിലെ നാശനഷ്ടങ്ങൾ വിലയിരുത്താനും വെട്ടിമാറ്റാനും ഇറ്റവാംബ കൗണ്ടിയിൽ നിന്നുള്ള ജീവനക്കാർ രംഗത്തുണ്ടെന്നു യുണൈറ്റഡ് കാജുൻ നേവിയുടെ മിസിസിപ്പി കോർഡിനേറ്റർ ജോർദാൻ ഹാർട്ട്‌ഷോൺ പറഞ്ഞു. റോളിംഗ് ഫോർക്കിലെ നാശം കത്രീന ചുഴലിക്കാറ്റിന്‍റെ അനന്തരഫലങ്ങളെ ഓർമ്മിപ്പിച്ചു. പട്ടണത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള മിക്ക കെട്ടിടങ്ങളും കേടുപാടുകളുണ്ടായി.

ചുഴലിക്കാറ്റിനെ തുടർന്ന് സിൽവർ സിറ്റിയിൽ നിന്ന് മാറി നിൽക്കണമെന്ന് വാട്‌സൺ ജനങ്ങളോട് അഭ്യർഥിച്ചു. രക്ഷാപ്രവർത്തനത്തിൽ സഹായിക്കുക എന്നതാണ് തന്റെ ടീമിന്റെ പ്രധാന മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ വീടുകളിൽ ഇപ്പോഴും ധാരാളം ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്." ശുദ്ധമായ വെള്ളവും ഭക്ഷണവും ഒരു പ്രധാന ആശങ്കയായി മാറിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
റ്റീനാ സൂസൻ മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ/ മിസോറി സിറ്റി: അയിരൂർ ചെറുകര കൊളാക്കോട്ടു പരേതനായ തോമസ് മാത്യുവിന്‍റെയും സൂസൻ മാത്യുവിന്‍റെയും മകൾ റ്റീനാ സൂസൻ മാത്യു (42) വ്യാഴാഴ്ച ഹൂസ്റ്റണിൽ അന്തരിച്ചു.
ശവസംസ്കാരം മാർച്ച് 29 ബുധനാഴ്ച 10ന്ന നടത്തപ്പെടും.

Address:Earthman south west funeral home
12555 S Kirkwood Rd, Stafford, TX 77477

കൂടുതൽ വിവരങ്ങൾക്ക്:
ജോ ചെറുകര:5165030184
ഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ
ഡാളസ് : മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായകരായ വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5ന് മാർത്തോമ ഇവന്‍റ് സെന്‍റർ ഡാളസ്, ഫാർമേഴ്‌സ് ബ്രാഞ്ചിൽ വച്ചു നടത്തപ്പെടുന്നു.

വേനൽക്കാലത്തിന്‍റെ വരവ് അനന്ദമാക്കുവാൻ മൗണ്ട് ഇവന്‍റ്സ് യുഎസ്എയും , പ്രവാസി ചാനലിന്റെ ഡാളസ് റീജിയണും ചേർന്ന് ഒരുക്കുന്ന ഡാളസ് ഹൈ ഓൺ മ്യൂസിക് 2023 എന്ന സംഗീത പ്രോഗ്രാമിന്‍റെ ആദ്യ ടിക്കറ്റ് കിക്കോഫ് കോപ്പേല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യുവിന് നൽകികൊണ്ട് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക വികാരി റവ. വൈ. അലക്സ് നിർവഹിച്ചു. ചടങ്ങിൽ സഹ വികാരി റവ.എബ്രഹാം തോമസ്, ഹ്യുസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക സഹ വികാരി റവ. റോഷൻ വി. മാത്യു, മൗണ്ട് ഇവന്റ്സ് യുഎസ്എ ഡയറക്ടർ ബിനോ കുന്നിൽ മാത്യു, പ്രവാസി ചാനൽ റിജിയണൽ ഡയറക്ടർ ഷാജി രാമപുരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



2023 ഏപ്രിൽ 30ന് വൈകുന്നേരം 5 മണിക്ക് ഡാളസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്ന ഹൈ ഓണ്‍ മ്യൂസിക് എന്ന സംഗീത പരിപാടിയുടെ ടിക്കറ്റുകൾ www.mounteventsusa.com എന്ന വെബ്സൈറ്റിലൂടെയും തുടർന്ന് ലഭ്യമാണ്.



കോവിഡ് മഹാമാരിയിൽ നിന്ന് മോചിതരായ ഡാളസിലെ മലയാളികൾക്ക് 2023 ലെ വേനൽക്കാലത്തിന്റെ വരവ് ആനന്ദമാക്കുവാൻ ഡാളസിൽ ഈ വർഷം ആദ്യം നടത്തപ്പെടുന്ന മെഗാ സംഗീത ഷോ ആണ് ഡാളസ് ഹൈ ഓൺ മ്യൂസിക്. സ്പോൺസർഷിപ്പ് ചെയ്യുവാൻ താല്പര്യപ്പെടുന്നവർ 972-261-4221 / 254-863-1017 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണന്ന് സംഘടകർ അറിയിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ജൂബിലി ആഘോഷങ്ങള്‍ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 24ന് എൽമഴ്സ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ വച്ച് നടക്കുന്നു. ഇതിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി അസോസിയേഷന്‍ പ്രസിഡന്‍റ് ജോഷി വള്ളിക്കളത്തിന്‍റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങളും എക്‌സിക്യൂട്ടീവ് ഭാരവാഹികളും ബോര്‍ഡ് അംഗങ്ങളും ബാങ്ക്വറ്റ് ഹാള്‍ സന്ദര്‍ശിച്ചു.

എണ്ണൂറില്‍ പരം അതിഥികളെ ഉള്‍ക്കൊള്ളാൻ സാധിക്കുന്ന വിശാലമായ ബാങ്ക്വറ്റ് ഹാളും പരിസരങ്ങളും ഭാരവാഹികള്‍ നേരില്‍ കണ്ടു വിലയിരുത്തുകയും അതില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ബാങ്ക്വറ്റ് ഹാള്‍ ബുക്ക് ചെയ്തതിന്‍റെ ഭാഗമായുള്ള അഡ്വാന്‍സ് പ്രസിഡന്റ് ജോഷി വള്ളിക്കളം കൺവൻഷൻ ചെയര്‍മാന്‍ ലജി പട്ടരുമഠത്തില്‍, ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് മാനേജര്‍ പ്രദീപ് ഗാന്ധിക്ക് കൈമാറി. സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യു, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഡോ.സിബില്‍ ഫിലിപ്പ്, ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ വിവീഷ് ജേക്കബ്, സെക്രട്ടറി ലീലാ ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, വൈസ് പ്രസിഡന്‍റ് മൈക്കിള്‍ മാണി പറമ്പില്‍ ബോര്‍ഡ് അംഗങ്ങളായ തോമസ് പൂതക്കരി, സജി തോമസ്, ജയന്‍ മുളങ്കാട് ഡോ സ്വണ്ണം ചിറമ്മേല്‍, ഷൈനി തോമസ്, മനോജ് തോമസ്, സെബാസ്റ്റ്യന്‍ വാഴേ പറമ്പില്‍, ഫൊക്കാനാ ആര്‍വിപി ആല്‍ബി ഫ്രാന്‍സിസ് കിഴക്കേകുറ്റ്, ഫോമാ ആര്‍വിപി ടോമി എടത്തില്‍, ഡോ.ബിനു ഫിലിപ്പ്, ടെറന്‍സ് ചിറമേല്‍, ജൂബി വള്ളിക്കളം, കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഡാളസിൽ അന്തരിച്ച അമ്മിണി ചാക്കോയുടെ സംസ്കാരം നടത്തി
ഡാളസ്: റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ സഹധർമ്മിണി അമ്മിണി ചാക്കോയുടെ സംസ്കാര ശുശ്രൂഷകൾ മാർച്ച് 25 ശനിയാഴ്ച രാവിലെ 9:30 മണിക്ക് ഡാളസ് മെട്രോ ചർച്ച് (13930 Distribution Way, Farmers Branch, Texas 75234) ആരാധനാലയത്തിൽ ആരംഭിച്ച്, റോളിംഗ് ഹിൽ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിച്ചു.

തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ www.provisiontv.in

കൂടുതൽ വിവരങ്ങൾക്ക് ബിജു ഡാനിയേൽ 972 345 3877.
നോർത്ത് അമേരിക്കൻ അതിഭദ്രാസന ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ന്യൂയോർക്ക് ∙ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്‍റെ 34–ാം മത് ഫാമിലി കോൺഫറൻസ് ജൂലൈ 12 മുതൽ 15 വരെ, ഫിലഡൽഫിയ ലാൻകാസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ വച്ചു നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്തായുടെ അധ്യക്ഷതയിൽ കൂടിയ ഭദ്രാസന കൗൺസിൽ യോഗം കോൺഫറൻസിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി.

ഫാമിലി കോൺഫറൻസിന്‍റെ മുഖ്യ അതിഥികളായി പങ്കെടുക്കുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും, കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ്, മലങ്കര അഫയേഴ്സിന്‍റെ മെത്രാപ്പൊലീത്തായും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറിയുമായ അഭിവന്ദ്യ മർക്കോസ് മോർ ക്രിസ്റ്റഫോറസ്, കൺവൻഷന്‍റെ മുഖ്യ പ്രഭാഷകൻ ഫാ. ഡോ. ജേക്കബ് ജോസഫ് (ഓസ്ട്രേലിയ) എന്നിവരുടെ സാന്നിധ്യം ഉറപ്പ് വരുത്തിയതായി, അഭിവന്ദ്യ തിരുമേനി യോഗത്തെ അറിയിച്ചു.യുവജനങ്ങൾക്കും മുതിർന്നവർക്കുമായി പ്രത്യേകം ക്രമീകരിച്ചിട്ടുള്ള സമ്മേളനങ്ങളുടെ സമയ ക്രമീകരണം തീരുമാനിക്കുന്നതിനും വൈദീക യോഗം, സൺഡേ സ്കൂൾ, സെന്റ് മേരീസ് വിമൻസ് ലീഗ്, സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്, മാർ ഗ്രീഗോറിയോസ് സ്റ്റുഡന്റ്സ് ആൻഡ് യങ് അഡൽറ്റസ് അസോസിയേഷൻ, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി, വിബിഎസ് എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ചു ചുമതലപ്പെടുത്തിയ സബ് കമ്മറ്റികളുടെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.തുടർന്ന് ജോയിന്റ് കൺവീനർ സാജു കെ. പൗലോസ് മാരോത്ത് ഇതിനോടകം റജിസ്ട്രേഷൻ നടത്തിട്ടുള്ള റൂമുകളെ കുറിച്ചുള്ള അവലോകനം യോഗത്തെ ധരിപ്പിക്കുകയും ഇനിയും അവശേഷിക്കുന്ന റൂമുകൾ, പള്ളികളിൽ നിന്നും ഡെലിഗേറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നവർ ബുക്ക് ചെയ്യണമെന്ന് ഓർമിപ്പിക്കുകയും ചെയ്തു.

രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരും ഫീസ് ഏപ്രിൽ 15ന് മുമ്പായി തന്നെ ഭദ്രാസന ഓഫിസിൽ അടക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി കോൺഫറൻസിൽ സംബന്ധിക്കുന്ന 550 ലധികം വരുന്ന വിശ്വാസികൾക്കായി ക്രമീകരിക്കുന്ന എല്ലാ ഒരുക്കങ്ങളെയും യോഗം വിലയിരുത്തി. അതുപോലെ വിനോദത്തിനായി നടത്തപ്പെടുന്ന വിവിധ കലാപരിപാടികൾ കോർഡിനേറ്റ് ചെയ്യുവാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ജീമോൻ ജോർജ് (ജോയിന്റ് കൺവീനർ), ജെയിംസ് ജോർജ് (കൗൺസിൽ മെംബർ) എന്നിവരുടെ പ്രവർത്തനങ്ങളിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി. ഭദ്രാസനത്തിലെ യുവജന സംഘടനയായ MGSOSA യുടേയും ഭദ്രാസനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ധനശേഖരണാർത്ഥം 10 ഡോളർ കൂപ്പൺ നറുക്കെടുപ്പ് നടത്തുന്നതിനും സമ്മാനാർഹരാകുന്നവർക്ക് യഥാക്രമം ഐപ്പാഡ്, ഐപോഡ് ഹെഡ്സെറ്റ് എന്നിവ സമ്മാനമായി നൽകുന്നതിനും തീരുമാനിച്ചു.

ഭദ്രാസനത്തിന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണമായ മലങ്കര ദീപത്തിന്‍റെ എഡിറ്റോറിയൽ ബോർഡംഗങ്ങളുടെ പേരു വിവരം വായിച്ച് കൗൺസിൽ അംഗീകരിച്ചു.ചീഫ് എഡിറ്റർ – ജോജി കാവനാൽഭദ്രാസന സെക്രട്ടറി – Rev. Fr. സജി മർക്കോസ് കോതകരിയിൽഭദ്രാസന ജോ. സെക്രട്ടറി – Rev. Fr. ഗീവർഗീസ് ജേക്കബ് ചാലിശ്ശേരി.ഭദ്രാസന ട്രഷരർ – കമാണ്ടർ ബാബു വടക്കേടത്ത് എന്നിവരെ കൂടാതെ,ജോയി ഇട്ടൻ പാടിയേടത്ത് (സെന്‍റ് മേരീസ് ചർച്ച്, വൈറ്റ് പ്ലയിൻസ്),ജെയിംസ് ജോർജ് (സെന്റ് ജോർജ് ചർച്ച്, കാറ്ററട്ട്,)യൽദൊ വർഗീസ് (സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ, ഫിലഡൽഫിയ),ജോർജ് കറുത്തേടത്ത് (സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, ഡാളസ്),സുനിൽ ജേക്കബ് (സെന്റ് മേരീസ് ചർച്ച്, സാൻഫ്രാൻസിസ്ക്കൊ),സിമി ജോസഫ് (സെന്റ് ബേസിൽ ചർച്ച്, ഹൂസ്റ്റൻ),ബൈജു പട്ടശ്ശേരി (സെന്റ് മേരീസ് ചർച്ച് മിസ്സിസാഗ, കാനഡ),ജോർജ് മാലിയിൽ (സെന്റ് മേരീസ് ചർച്ച്, സൗത്ത് ഫ്ലോറിഡ),ജിബി തളിച്ചിറ (സെന്റ് ജേക്കബ്സ് ചർച്ച്, എഡ്‌മൺടൺ, കാനഡ),യൽദൊ യോയാക്കി (സെന്റ് തോമസ് ചർച്ച്, കാൽഗറി, കാനഡ)മെൽവിൻ പൗലോസ് (സെന്റ് എഫ്രേം കത്തീഡ്രൽ, ന്യൂജേഴ്സി) എന്നിവരെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായും തെരഞ്ഞെടുത്തു.

ഫാമിലി കോൺഫറൻസിന്‍റെ വിജയകരമായ നടത്തിപ്പിനായി, ഭദ്രാസന സെക്രട്ടറി ഫാ. സജി മർക്കോസ്, ജനറൽ കൺവീനറും, ഭദ്രാസന ജോയിന്‍റ് സെക്രട്ടറിയുമായ ഫാ. ഗീവർഗീസ് ജേക്കബ്, ജോയിയന്റ് കൺവീനർമാരുമായ സാജു പൗലോസ് മാരോത്ത്, ജീമോൻ ജോർജ്, യൂഹാനോൻ പറമ്പാത്ത്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് പുറമേ, ഫാ മാർട്ടിൻ ബാബു(MGSOSA വൈസ് പ്രസിഡന്റ്) ബോബി കുര്യാക്കോസ്, റോയി മാത്യു എന്നിവരുടെയും നേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
ജോർജ് സി.ചാക്കോ അന്തരിച്ചു
ഡാളസ്/തൃശൂർ: തൃശൂർ ചീരൻവീട്ടിൽ പരേതനായ ചാക്കുണ്ണി മാഷിന്‍റെ മകൻ
ജോർജ് സി.ചാക്കോ (86) അന്തരിച്ചു. ഭാര്യ :പരേതയായ ലീന ജോർജ്. മർത്തോമ സഭാ മണ്ഡലാംഗം, അസംബ്ലി അംഗം, തൃശൂർ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി, ശ്രീ രവിവർമ്മാ മന്ദിരം സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിരുന്ന ജോർജ് തൃശൂർ നവീൻ പ്രിന്‍റേഴ്സ് ഉടമസ്ഥൻ കൂടിയായിരുന്നു .

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മൃതശരീരം മിഷൻ ക്വാർട്ടേഴ്‌സിലുള്ള ഭവനത്തിൽ കോണ്ടിവന്നു പൊതുദര്ശനത്തിന് അവസരം നൽകും . സംസ്കാര ശുശ്രൂഷ ഞായറാഴ്ച (26-03-2023) ഉച്ചതിരിഞ്ഞ് മൂന്നിന് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് തൃശൂർ മാർത്തോമ എബനേസർ പള്ളിയുടെ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ :നെയ്‌മ മാത്യു -മാത്യുജോൺ (മസ്കറ്റ് )
നൈഷ ഡിക്സൺ -ഡിക്സൺ വടക്കേത്തലക്കൽ (മെക്കാലൻ,ടെക്സസ് )
നവീൻ ജോർജ് -പ്രീത (തൃശൂർ )
നെയ്‌ജി ബിനോയ് -ബിനോയ് അബ്രഹം (മസ്കറ്റ് )
നിക്കൽ ജോർജ് -അഞ്ചു (ഓസ്‌ട്രേലിയ )

കൂടുതൽ വിവരങ്ങൾക്കു ഡിക്സൺ വടക്കേത്തലക്കൽ (മെക്കാലൻ,ടെക്സസ് ) 972 821 7918
കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹനടപടികൾക്കെതിരേ ഒഐസിസി യുഎസ്എ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു
ഹൂസ്റ്റൺ: കേന്ദ്രത്തിൽ മോദി സർക്കാരിന്‍റെയും കേരളത്തിലെ പിണറായി സർക്കാരിന്‍റെയും ഏകാധിപത്യ ജനാധിപത്യ വിരുദ്ധ, ജനദ്രോഹ നടപടികൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു.

നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണം. രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയെ യോഗം ശക്തമായി അപലപിക്കും. കേരളത്തിൽ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ധാർഷ്‌ട്യത്തിന്‍റെയും അഹങ്കാരത്തിന്‍റെയും പര്യായമായി മാറിക്കഴിഞ്ഞു. കേരളത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ പ്രതിഷേധ പരിപാടികൾക്കും യോഗം ഐക്യദാർഢ്യം പ്രഖ്യാപിക്കും

ഒഐസിസിയുഎസ്‌എ യുടെ ആഭിമുഖ്യത്തിൽ ജനുവരി 26 നു ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Missouri City, TX 77459)

ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ചടങ്ങു് ഒഐസിസിയുഎസ്എ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ യോഗം ഉത്‌ഘാടനം ചെയ്യും.

ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി സ്വാഗതവും നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി നന്ദിയും അറിയിക്കും. ദേശീയ, റീജിയണൽ, ചാപ്റ്റർ നേതാക്കളും മറ്റ് സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളും പങ്കെടുത്ത് ആശംസകൾ നേർന്നു സംസാരിക്കും. ഈ സമ്മേളനത്തിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു


കൂടുതൽ വിവരങ്ങൾക്ക് ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളെ ബന്ധപ്പെടുക

വാവച്ചൻ മത്തായി (പ്രസിഡന്റ്): 832 468 3322 ,
ജോജി ജോസഫ് (ജനറൽ സെക്രട്ടറി) : 713 515 8432
തോമസ് വർക്കി ( ട്രഷറർ) : 281 701 3220
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി
ഫിലാഡെൽഫിയ: പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡെൽഫിയയിലുള്ള മയൂര റെസ്റ്റോറന്‍റിന്‍റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡന്‍റ് ഡോ.തങ്കം അരവിന്ദ് ചൊല്ലിക്കൊടുത്ത സത്യവാജകം പ്രസിഡന്‍റെ റെനി ജോസഫിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഏറ്റുചൊല്ലി അധികാരം ഏറ്റെടുത്തു. 2023 മുതൽ 2025 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.

അമേരിക്ക റീജിയൻ കോൺഫറൻസ് ചെയർമാൻ തോമസ് മോട്ടയ്ക്കൽ ന്യൂജേഴ്സി പ്രോവെൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ ന്യൂജേഴ്സിപ്രോവെൻസ് പ്രസിഡന്‍റ് ജിനേഷ് തമ്പി എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് പ്രൗഢഗംഭീരമായ ചടങ്ങ് നടന്നത്.

ഫിലഡൽഫിയ കൗൺസിൽമെൻ ജിമ്മി ഹാരിട്ട് മുഖ്യ അതിഥിയായി പങ്കെടുത്ത ആശംസകൾ നേർന്നു. മുൻ ഡെപ്യൂട്ടി ചെയർമാൻ നീന അഹമ്മദ് ഫിലഡൽഫിയ മേയർ സ്ഥാനാർഥികൾ അലൻ ഡോബ്, ജഫ് ബ്രൗൺ, ഷെറിൽ പാർക്കർ, ഡേവിഡ് ഒ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും തങ്ങളുടെ ഇലക്ഷൻ പ്രവർത്തനത്തിന് എല്ലാവിധമായ സഹായ സഹകരണങ്ങൾ ഫിലാഡെൽഫിയ നിവാസികളോട് അഭ്യർഥിക്കുകയും ചെയ്തു

ഓരോ സ്ഥാനാർത്ഥികളും തങ്ങൾ വിജയിച്ചാൽ ഫിലാഡെൽഫിയയിൽ വരുത്തുന്ന മാറ്റങ്ങളെ പറ്റി പ്രസംഗത്തിൽ പറയുകയുണ്ടായി. പ്രസിഡന്‍റ് റെനി ജോസഫിന്‍റെ അഭ്യർഥന മാനിച്ച് ഫിലാഡെൽഫിയ സിറ്റിയിൽ ഗാന്ധി പ്രതിമ വയ്ക്കുന്നതിനു വേണ്ട എല്ലാ സഹായസഹകരണവും കൗൺസിൽമെൻ ജിമ്മി ഹാരിട്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ആശംസ പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു.

മാസ്റ്റർ ഓഫ് സെറിമണിയായി ജനറൽ സെക്രട്ടറി ഡോ. ബിനു ഷാജിമോനും പ്രസിഡന്‍റ് റെനി ജോസഫ് പ്രവർത്തിച്ചു.
സിറിയയിൽ യുഎസ് വ്യോമാക്രമണം, ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തും: യുഎസ് ആർമി ജനറൽ
വാഷിംഗ്‌ടൺ ഡിസി: വ്യാഴാഴ്ച ഇറാനിയൻ നിർമ്മിത ഡ്രോൺ നടത്തിയ ആക്രമണത്തിൽ ഒരു യുഎസ് കരാറുകാരൻ കൊല്ലപ്പെടുകയും വടക്കുകിഴക്കൻ സിറിയയിൽ അഞ്ച് അമേരിക്കൻ സൈനികർക്കും മറ്റൊരു കരാറുകാരനും പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്നു സിറിയയിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി പെന്‍റഗൺ അറിയിച്ചു.

ഇറാന്‍റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ട് സിറിയയിൽ "കൃത്യമായ വ്യോമാക്രമണം' നടത്തി ഉടൻ തന്നെ തിരിച്ചടിച്ചതായി അമേരിക്കൻ സേന പറഞ്ഞു. കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപെട്ടതായി ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ പറഞ്ഞു.

ആവശ്യമെങ്കിൽ അമേരിക്കൻ സേന കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നു അമേരിക്കൻ സൈന്യത്തിന്‍റെ സെൻട്രൽ കമാൻഡിന്‍റെ തലവനായ യുഎസ് ആർമി ജനറൽ മൈക്കൽ എറിക് കുറില്ല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്നത്തെ ഇറാൻ അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ സൈനിക ശേഷിയുള്ളതാണ്. ബാലിസ്റ്റിക് മിസൈലുകളുടെയും ബോംബ് വാഹക ഡ്രോണുകളുടെയും ഇറാന്‍റെ ആയുധശേഖരത്തിലുണ്ടെന്നു വ്യാഴാഴ്ച യുഎസ് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയെ അഭിസംബോധന ചെയ്തുകൊണ്ട് കുറില്ല മുന്നറിയിപ്പ് നൽകി

റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ ഇന്നത്തെ ആക്രമണത്തിനും സിറിയയിലെ സഖ്യസേനയ്‌ക്കെതിരായ സമീപകാല ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് വ്യോമാക്രമണം നടത്തിയത്.

ഡ്രോൺ ഇറാനിയൻ വംശജരുടേതാണെന്ന് അമേരിക്കൻ ഇന്‍റലിജൻസ് കമ്മ്യൂണിറ്റി കണ്ടെത്തിയുട്ടുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അവകാശവാദത്തെ പിന്തുണയ്ക്കുന്ന മറ്റ് തെളിവുകളൊന്നും നൽകിയിട്ടില്ല.

തങ്ങളുടെ മുഖ്യ പ്രാദേശിക ശത്രുവായ യുഎസിനെയും ഇസ്രായേലിനെയും നേരിടാൻ ഇറാൻ ആശ്രയിക്കുന്നത് മിഡ് ഈസ്റ്റിലൂടെയുള്ള പ്രോക്സി സേനകളുടെ ഒരു ശൃംഖലയെയാണ്.

ഒറ്റരാത്രികൊണ്ട്, ഇറാഖിന്‍റെ അതിർത്തിയിലുള്ളതും എണ്ണപ്പാടങ്ങൾ ഉൾക്കൊള്ളുന്നതുമായ തന്ത്രപ്രധാനമായ പ്രവിശ്യയായ സിറിയയിലെ ഡീർ എൽ-സൗറിൽ സ്ഫോടനങ്ങൾ നടന്നതായി സോഷ്യൽ മീഡിയയിലെ വീഡിയോകൾ അവകാശപ്പെട്ടു.

ഇറാൻ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പുകളും സിറിയൻ സേനയുമാണ് പ്രദേശം നിയന്ത്രിക്കുന്നത് .ഇറാനും സിറിയയും ആക്രമണം ഉടനടി അംഗീകരിച്ചില്ല, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ അവരുടെ ഉദ്യോഗസ്ഥർ ഇതിനെക്കുറിച്ചു പ്രതികരിക്കാൻ തയാറായിട്ടില്ല
വുമൺ ഓഫ് ദ ഇയർ ബഹുമതി യുടി ഓസ്റ്റിൻ പ്രഫസർ മോണിക്ക മുനോസ് മാർട്ടിനെസ്
ഓസ്റ്റിൻ: യുഎസ്എ ടുഡേയുടെ അഭിമാനകരമായ വാർഷിക "വുമൺ ഓഫ് ദ ഇയർ' ബഹുമതികൾ പ്രഖ്യാപിച്ചു. ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറും ചരിത്രകാരിയുമായ മോണിക്ക മുനോസ് മാർട്ടിനെസാണ് "വുമൺ ഓഫ് ദ ഇയർ'.

മോണിക്ക മുനോസ് മാർട്ടിനെസ് ടെക്സസിലെ ഉവാൾഡെയിലാണ് വളർന്നത്. മനുഷ്യത്വരഹിതമായ ഇമിഗ്രേഷൻ നയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിലും ഗൺ വയലൻസിനു വിധേയമായി സമൂഹത്തെ ഉയർത്തിക്കാട്ടുന്നതിലും പ്രവർത്തിച്ചിട്ടുണ്ട്. ധൈര്യവും സഹിഷ്ണുതയുമുള്ള ആദരണീയമായ ട്രയൽ ബ്ലേസർമാരുടെ ഒരു ഭാഗമാണ് ഇവർ.

മുൻ പ്രഥമ വനിത മിഷേൽ ഒബാമ, മുൻ സുപ്രീം കോടതി ജസ്റ്റിസ് സാന്ദ്ര ഡേ ഒ'കോണർ, നാസ സ്‌പേസ് എക്‌സ് ക്രൂ - 5 മിഷൻ കമാൻഡർ നിക്കോൾ മാൻ എന്നിവരും 12 ബഹുമതികളുടെ പട്ടികയിൽ ഈ വർഷം മാർട്ടിനെസിനൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്.

ഉവാൾഡെയിൽ വളർന്ന മാർട്ടിനെസ് ബ്രൗൺ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് യേലിൽ നിന്ന് രണ്ട് ബിരുദാനന്തര ബിരുദങ്ങളും പിഎച്ച്ഡിയും നേടി. കഠിനാധ്വാനികളായ കുടുംബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് വിജയത്തിലേക്കുള്ള തന്‍റെ പ്രേരണയെന്ന് അവർ പറഞ്ഞു.

ചെറുപ്പം മുതലേ എന്നെ പഠിപ്പിച്ച എന്‍റെ മാതാപിതാക്കളിൽ നിന്നും മുത്തശ്ശിമാരിൽ നിന്നും ഞാൻ വളരെയധികം പഠിച്ചു. അനീതിക്കെതിരെ അതിന്‍റെ എല്ലാ രൂപങ്ങളിലും പോരാടുന്നതിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്നും അവൾ വിശദീകരിച്ചു.

അതിർത്തിയിലെ മെക്‌സിക്കൻ വിരുദ്ധ അക്രമത്തിന്‍റെ ചരിത്രം പരസ്യമായി ആക്‌സസ് ചെയ്യുന്നതിനായി മാർട്ടിനെസ് സ്വയം അർപ്പിതയായി. 2021-ൽ മാക്‌ആർതർ ഫെല്ലോസ് പ്രോഗ്രാം "ജീനിയസ് ഗ്രാന്‍റ്' അവർക്കു നേടിക്കൊടുത്തു.

1900-കളുടെ തുടക്കത്തിൽ ടെക്‌സാസിലെ വംശീയ അക്രമത്തിന്‍റെ ചരിത്രം പറയുന്ന "മാപ്പിംഗ് ദി വയലൻസ്' എന്ന ഡിജിറ്റൽ ഗവേഷണ പ്രോജക്റ്റ് "റഫ്യൂസിംഗ് ടു ഫോർഗെറ്റ്' ആരംഭിക്കാനും സഹായിച്ചു. അനീതിക്കെതിരെ പോരാടുകയും ആഹ്വാനം ചെയ്യുകയും ചെയ്ത ആളുകളെ കുറിച്ചും ഞാൻ എഴുതിയിട്ടുണ്ട്. സാമൂഹിക മാറ്റം. എന്‍റെ ഗവേഷണം ഇന്ന് അത്ര പ്രസക്തമായിരുന്നില്ലെന്ന് ആഗ്രഹിക്കുന്നതായും മാർട്ടിനെസ് പറഞ്ഞു.

കഴിവും അനുകമ്പയും ഉള്ളതുപോലെ വിനയാന്വിതയായ മാർട്ടിനെസ്, യു‌എസ്‌എ ടുഡേയിൽ നിന്നുള്ള ഏറ്റവും പുതിയ ഈ അംഗീകാരം അത് മുന്നോട്ട് കൊണ്ടുപോകാനുള്ള മറ്റൊരു അവസരമായി കാണുന്നു.

നിങ്ങൾ എവിടെ നിന്നാണ് വന്നതെന്ന് ഓർക്കേണ്ടത് പ്രധാനമാണ്. എനിക്ക് നേടാൻ അവസരമുണ്ടെങ്കിൽ, മറ്റുള്ളവർക്കായി ആ അവസരങ്ങൾ സൃഷ്ടിക്കാൻ ഞാൻ ശ്രമിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു
ഫോമാ കേരള കൺവൻഷൻ തീയതി പ്രഖ്യാപിച്ചു, വിപുലമായ പരിപാടികൾ
ന്യൂയോർക്ക്: ഫോമയുടെ 2023 കേരളാ കൺവൻഷനോടനുബന്ധിച്ചുള്ള പരിപാടികളുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ മൂന്നിന് കേരളം കൺവെൻഷൻ പൊതുയോഗം കൊല്ലത്തു വച്ച് നടത്തും. പിറ്റേന്ന് അതിഥികളുമായി ബോട്ട് യാത്ര നടത്തുകയും തുടർന്ന് ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ജൂലൈ രണ്ടു മുതൽ നാല് വരെ നടത്തപ്പെടുന്ന, അമേരിക്കൻ മലയാളികളുടെ യുവ തലമുറയെ കേരളവുമായി പരിചയപ്പെടുത്തുന്ന "സമ്മർ റ്റു കേരള' പ്രോഗ്രാമോട് കൂടി സമാപനം.

കേരളത്തിലെ മിക്ക ജില്ലകളിലും ഫോമയുടെയും ഫോമാ വനിതാ ഫോറത്തിന്‍റെയും ഫോമാ ചാരിറ്റി ആൻഡ് സോഷ്യൽ വിംഗിന്‍റെയും പരിപാടികൾ, പ്രധാന പൊതു പരിപാടികൾ തിരുവനന്തപുരം, കൊല്ലം, എറണാകുളം തുടങ്ങിയ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സംഘടിപ്പിക്കും,

ജൂൺ 3 ശനി 3 പിഎം - കേരള കൺവെൻഷൻ പൊതുയോഗം കൊല്ലം ജില്ലയിലെ ഓർക്കിഡ് ബീച്ച് ഹോട്ടലിൽ
ജൂൺ 3 ശനി 5 പിഎം - ഫോമാ വനിതാ ഫോറം "വിദ്യാവാഹിനി" സ്‌കോളർഷിപ്പ് വിതരണം (കൊല്ലം)
ജൂൺ 4 ഞായർ 11 എഎം- ബോട്ട് സവാരി (കൊല്ലം)
ജൂൺ 30 വെള്ളി 10 എഎം - ഫോമാ ഭവന പദ്ധതി ഉദ്ഘാടനം (എറണാകുളം)

ജൂലൈ 1 ശനി 6 പിഎം - പൊതുയോഗം എറണാകുളം ജില്ലയിൽ
ജൂലൈ 1 ശനി 6 പിഎം - സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം
ജൂലൈ 2, 3, 4 ഞായർ, തിങ്കൾ, ചൊവ്വാഴ്ച - തിരുവനന്തപുരത്തും കേന്ദ്രീകരിച്ച് " സമ്മർ റ്റു കേരള' പ്രോഗ്രാം.

ജൂണിൽ മെഡിക്കൽ ക്യാമ്പുകളും ഹെൽത്ത് അവയർനസ്സ് ക്യാമ്പും ഫോമാ വനിതാ ഫോറത്തിന്‍റെ സുപ്രധാനമായ രണ്ട് പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. വിശദാംശങ്ങൾ അറിയിക്കുമെന്ന് കേരളാ കൺവെൻഷൻ ചെയർമാൻ ശ്രീ തോമസ് ഓലിയാൻകുന്നേൽ, ഫോമയുടെ പ്രസിഡന്‍റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്‍റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്‍റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.
സ്വാമി ചിദാനന്ദപുരിയെ മന്ത്ര സേവാ ചെയർ സുനിൽ വീട്ടിൽ സന്ദർശിച്ചു
ഹ്യുസ്റ്റൺ‍/കൊച്ചി: കേരളത്തിലെ സമകാലിക സന്യാസ വര്യൻന്മാരിൽ ശ്രേഷ്ഠപദവി അലങ്കരിക്കുന്ന കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയെ മന്ത്ര സേവാ ചെയർ സുനിൽ വീട്ടിൽ സന്ദർശിച്ചു.

ജൂലൈയില്‍ ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്രയുടെ വിശ്വഹിന്ദു സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും മന്ത്രയുടെ സേവന പ്രവർത്തനങ്ങൾ സ്വാമി ചിദാനന്ദപുരിയുമായി പങ്കുവയ്ക്കുകയും നിർദേശങ്ങൾ തേടുകയും

ദൃശ്യ നവ മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും വേദാന്തവും ഉപനിഷത്തുക്കളും ഭഗവത്ഗീതയും ഉള്‍പ്പെടെ ഹിന്ദു മതത്തിലെ സമഗ്രവും അതി വിശാലവുമായ അറിവുകള്‍ ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സ്വാമിജി അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളിലൂടെ നിരന്തരമായി മനുഷ്യജീവിതത്തില്‍ ധാര്‍മ്മികമൂല്യങ്ങളുടെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നു.

ഭാഗവത സപ്താഹം പോലും ബിസിനസ്‌ ആക്കി മാറ്റുക, രാഷ‌്‌ട്രീയ ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി സന്യാസ വേഷം ഉപയോഗിക്കുക തുടങ്ങിയ വിമർശനങ്ങൾ നേരിടുന്ന സ്വാമിമാർ ജീവിക്കുന്ന കാലഘട്ടത്തിൽ, ആദി ശങ്കരന്‍റെ നാട്ടില്‍ ജനിച്ചു സമ്പൂര്‍ണ സാത്വികമായ ജീവിതം നയിക്കുന്ന സ്വാമിജി ആധുനിക കാലഘട്ടത്തില്‍ ഹൈന്ദവ കേരളത്തിന്‌ ലഭിച്ച ജ്ഞാനസൂര്യന്‍ എന്ന നിലയില്‍ അനുഗ്രഹീതനായ സന്യാസ വ്യക്തിത്വം ആയി കണക്കാക്കപ്പെടുന്നു.