
സിപിഎം നേതാവ് എസ്.കെ. ആശാരി
വിതുര: മുതിർന്ന സിപിഎം നേതാവും മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എസ്.കെ. ആശാരി(93) അന്തരിച്ചു. ഗ്രന്ഥശാലാ രംഗത്തും കലാരംഗത്തും സജ്ജീവമായിരുന്ന ആശാരി മികച്ച ഒരു ചിത്രകാരനും നടനും ഗാനരചയിതാവുമായിരുന്നു. "സമരകാഹളം' ഉൾപ്പെടെയുള്ള നിരവധി നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് കലയെയും രാഷ്ട്രീയത്തെയും അദ്ദേഹം സമന്വയിപ്പിച്ചു.അടിയന്തരാവസ്ഥ കാലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇ. കെ. നായനാർ, പുത്തലത്ത് നാരായണൻ, ആർ. പരമേശ്വരൻ പിള്ള തുടങ്ങിയ ഉന്നത നേതാക്കൾക്ക് ദീർഘകാലം സുരക്ഷിതമായ ഒളിയിടങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്. ബഹുജന സംഘടനാ രംഗത്ത് കർഷകസംഘം ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റായും വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ. മക്കൾ: എസ്. കെ. അനീഷ്, എസ്. കെ. അമൃത (മഞ്ജു). മരുമകൻ: വിവേക് മോഹൻ. സിപിഎം നേതാവും നെടുമങ്ങാട് നഗരസഭാ ചെയർമാനുമായിരുന്ന ചെറ്റച്ചൽ സഹദേവൻ സഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions