Obituary
കൃഷ്ണന്‍

കാരങ്ങാട് : തേഞ്ഞിപ്പലം പാണമ്പ്ര നിതിനയില്‍ കൃഷ്ണന്‍ കാരങ്ങാട് (82) അന്തരിച്ചു. സംസ്കാരം നട ത്തി. ഭാര്യ: രാധ (റിട്ട. പ്രൊഫസര്‍ മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്). മക്കള്‍: നിതിന്‍ (അധ്യാപകന്‍, മുണ്ടിയന്‍കാവ് ഗവ. എല്‍പി സ്‌കൂള്‍), ഡോ. നമിത (എറണാകുളം), നിഖില്‍ (ദുബൈ). മരുമക്കള്‍: പ്രവീണ (അധ്യാപിക, നൂറുല്‍ ഹുദ സ്‌കൂള്‍ മമ്പുറം), പ്രകാശ് (എറണാകുളം), പ്രഗ്‌ന. സഹോദരങ്ങള്‍: ഗംഗാധരന്‍ വൈദ്യര്‍, പരേതരായ കെ. രാമന്‍ വൈദ്യര്‍ (സിപിഎം മുന്‍ തേഞ്ഞിപ്പലം ലോക്കല്‍ സെക്രട്ടറി), ഭാസ്‌കരന്‍, പത്മാവതി, തങ്കമ്മു. പരപ്പനങ്ങാടി എഇഒ, മലപ്പുറം, വയനാട് ജില്ലകളികളില്‍ ജില്ലാ വിദ്യാഭ്യസ ഓഫീസര്‍, മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എന്നീ നിലകളില്‍ ഔദ്യോഗിക സേവനമനുഷ്ഠിച്ചു. 1990 മുതല്‍ 96 വരെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായിരുന്നു. കലിക്കറ്റ് സര്‍വകലാശാലയില്‍ എട്ട് വര്‍ഷത്തോളം സിന്‍ഡിക്കറ്റ് അംഗവുമായി. സാക്ഷരതായജ്ഞം ജില്ല കോ-ഓര്‍ഡിനേറ്ററായും പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണാശുപത്രി ഡയറക്ടറായും ദീര്‍ഘകാലം ഉണ്ടായിരുന്നു. തേഞ്ഞിപ്പലം പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്‍റാണ്. സിപിഎം തേഞ്ഞിപ്പലം ലോക്കല്‍ കമ്മറ്റിയംഗമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനില്‍, സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സൈനബ, ജില്ല സെക്രട്ടേറിറ്റംഗങ്ങളായ ഇ. ജയന്‍, കെ.പി. അനില്‍, നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്‍റ്് പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ്, പിഎസ്‌സി മുന്‍ ചെയര്‍മാന്‍ എം.കെ. സക്കീര്‍, മുന്‍ പി.എസ്.സി. അംഗങ്ങളായ ആര്‍.എസ്. പണിക്കര്‍, മുസ്തഫ കടമ്പോട്ടില്‍, ഡോ. വി.പി. അബ്ദുള്‍ ഹമീദ്, സതീശന്‍ സര്‍വലാശാല മുന്‍ സിന്‍ഡിക്കേറ്റംഗങ്ങളായ സി.എച്ച്. ആഷിഖ്, കെ.കെ. ഹനീഫ, ഡോ. എം. ഗോകുല്‍ദാസ്, കെ. വിശ്വനാഥ്, സി.പി.എം. ജില്ലാ കമ്മറ്റിയംഗം വി.പി. സോമസുന്ദരന്‍, ഏരിയാ സെക്രട്ടറി ഇ. നരേന്ദ്രദേവ് ഉള്‍പ്പടെ നിരവധി പേര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.