
ഫാ. ജോസ് അറങ്ങാശേരി
തൃശൂർ: അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജോസ് അറങ്ങാശേരി(71) അന്തരിച്ചു. ഇന്ന് മൂന്നിന് തൃശൂർ സെന്റ് ജോസഫ്സ് വൈദികമന്ദിരത്തിൽ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. അതിനുശേഷം അഞ്ചുവരെ പൊതുദർശനം. തുടർന്ന് ഭൗതികശരീരം പൊങ്ങണംകാട് ഇടവകയിലെ സഹോദരൻ അറങ്ങാശേരി റപ്പായി ജോണ്സന്റെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 9.30ന് ബിഷപ് മാർ ടോണി നീലങ്കാവിലിന്റെ കാർമികത്വത്തിൽ സംസ്കാരശുശ്രൂഷകൾ വീട്ടിൽ ആരംഭിക്കും. തുടർന്ന് ഭൗതികശരീരം പൊങ്ങണംകാട് ഇടവക ദേവാലയത്തിലേക്ക് കൊണ്ടുപോകും. 10.30ന് സംസ്കാരശുശ്രൂഷയുടെ രണ്ടാംഭാഗം ബിഷപ് മാർ ബോസ്കോ പുത്തൂരും തുടർന്ന് വിശുദ്ധ കുർബാനയോടുകൂടിയുള്ള സംസ്കാര ശുശ്രൂഷയുടെ തിരുകർമങ്ങൾക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് മാർ ടോണി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകും. സമാപന ശുശ്രൂഷയ്ക്ക് സീറോമലബാർ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. പൊങ്ങണംകാട് അറങ്ങാശേരി റപ്പായി-റോസ ദന്പതിമാരുടെ മകനാണ്. 1981ൽ മാർ ജോസഫ് കുണ്ടുകുളം പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. വടക്കാഞ്ചേരി, തൃശൂർ ഡോളേഴ്സ് ബസിലിക്ക, അമ്മാടം എന്നിവിടങ്ങളിൽ സഹവികാരിയായും ചേരുംകുഴി, ആറ്റത്തറ, പടിഞ്ഞാറെ കല്ലൂർ, പുലക്കാട്ടുകര, മുല്ലശേരി, നോർത്ത് പുതുക്കാട്, നടത്തറ, വലക്കാവ്, തലക്കോട്ടുകര, തണ്ടിലം, കുറുമാൽ, തിരൂർ, പേരാമംഗലം, പെരിഞ്ചേരി, കുറ്റൂർ, ചിറ്റിശേരി, പൊറത്തൂർ, കൊഴുക്കുള്ളി, വിജയപുരം, പുറനാട്ടുകര, കാരമുക്ക്, പേരകം, വെങ്ങിണിശേരി എന്നീ പള്ളികളിൽ വികാരിയായും ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയുടെ അസിസ്റ്റന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. തിരൂർ, ആറ്റത്തറ, മുല്ലശേരി, കാരമുക്ക് എന്നീ സ്കൂളുകളുടെ മാനേജരായും വിവിധ സന്യാസിനീസമൂഹങ്ങളുടെ കപ്ലോനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. അനാരോഗ്യത്തെ തുടർന്ന് 2026 മെയ് 19 മുതൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ: ജോണി, സണ്ണി, ജെയ്ക്കബ്, ജോണ്സൻ, അമ്മിണി, എൽസി, പരേതരായ ജോർജ്, ഫ്രാൻസീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions