Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaPolice

സ്റ്റേ ഇല്ല, സസ്പെൻഷൻ തുടരും; എം.ആർ.അജിത്കുമാറിന് ട്രിബ്യൂണലിലും തിരിച്ചടി

കൊച്ചി: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന് ട്രിബ്യൂണലിലും തിരിച്ചടി. സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അജിത്കുമാറിന്‍റെ ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. സർക്കാരിന്‍റെ വാദങ്ങൾ പരിഗണിച്ചാണ് ട്രിബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഹർജിയിൽ വിശദമായ വാദം പിന്നീട് കേൾക്കും. മറുപടി നൽകാൻ സർക്കാരിന് നിർദേശം നൽകിയ ട്രിബ്യൂണൽ കേസ് 20ന് വീണ്ടും പരിഗണിക്കും. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗ്യതയില്ല. ഇരകൾക്ക് നീതി ലഭിക്കുന്നത് തടയുന്ന തരത്തിൽ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നുമായിരുന്നു സർക്കാരിന്‍റെ വാദം.

അതേസമയം സസ്പെൻഷൻ നടപടി ചട്ടങ്ങൾ പാലിക്കാതെയാണ് സ്വീകരിച്ചതെന്നും കേസിന്‍റെ അന്വേഷണം തന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് നടത്തിയതെന്നുമാണ് അജിത്കുമാറിന്‍റെ വാദം. തുടർന്ന് അദ്ദേഹത്തിന്‍റെ ഹർജി ട്രിബ്യൂണൽ തള്ളുകയായിരുന്നു.

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയുടെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് നടപടി ഉണ്ടായത്. നേരത്തെ അജിത്കുമാറിനെതിരായ നടപടി വൈകുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഈ മാസം 31ന് അജിത്കുമാറിന് ഡിജിപി സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്താണ് അദ്ദേഹം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.

Latest News

Corehub Up