Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 140 Years

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

പാരമ്പര്യവും സംസ്‌കാരവും മൂല്യങ്ങളും നിലനിർത്തിക്കൊണ്ടുള്ള വാർത്തകളുടെ തെരഞ്ഞെടുപ്പ്, എഡിറ്റിംഗ്, ലേ ഔട്ട് തുടങ്ങി വാർത്താ വിശകലനങ്ങളിൽ വരെ ബദ്ധശ്രദ്ധ പുലർത്തുന്നതുകൊണ്ടാണ് ദീപിക മറ്റു പത്രങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത്. അങ്ങനെയാണ് ദീപിക വ്യക്തിത്വ-മനഃസാക്ഷി രൂപീകരണത്തിനുള്ള ഉപകരണമായിത്തീർന്നിട്ടുള്ളത്.

കർഷകർ നേരിടുന്ന പ്രതിസന്ധികൾ, മലയോരമേഖലയിലെ ജനജീവിതം, രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിലുള്ള ഇടപെടലുകൾ, മതസഹിഷ്ണുത, പൗരാവകാശ-ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം തുടങ്ങി നിത്യജീവിതത്തിലെ ഏതാണ്ടെല്ലാ മേഖലകളിലുമുള്ള ദീപികയുടെ ഇടപെടൽ മാതൃകാപരമാണെന്നതിനു സംശയമില്ല. ഏറ്റവും പ്രധാനമായി തലമുറകളെ സ്വാധീനിക്കുന്ന, രൂപപ്പെടുത്തുന്ന വിദ്യാഭ്യാസരംഗത്ത് ദീപികയോളം ഇടപെടലും മാർഗനിർദേശങ്ങളും നൽകിയിട്ടുള്ള മറ്റൊരു പത്രം കേരളത്തിലില്ലെന്നതാണ് സത്യം.

അര നൂറ്റാണ്ടു പിന്നിടുന്ന എന്‍റെ ജീവിതത്തിലെ അക്ഷരക്കൂട്ടുകെട്ടുകൾക്ക് ദീപികയോളം പങ്കുവഹിച്ച മറ്റൊന്നില്ല. എന്‍റെ വ്യക്തിത്വ രൂപീകരണത്തിലും മനഃസാക്ഷി രൂപീകരണത്തിലും അതിനിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളത് ദീപികയുടെ മുഖപ്രസംഗങ്ങളും ലേഖനങ്ങളുമാണ്. മൂല്യങ്ങളും പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിച്ചുകൊണ്ട് 140-ാം വർഷത്തിലും പൊതുസമൂഹത്തിന്‍റെ കാവലാളായി സധൈര്യം തുടരുന്ന ദീപികയ്ക്ക് ഭാവുകങ്ങൾ.

- ഷിനു ആനത്താരയ്ക്കൽ(രാമപുരം സെന്‍റ് അഗസ്റ്റിൻസ്എച്ച്എസ്എസ് അധ്യാപകൻ,എഴുത്തുകാരൻ

Latest News

Corehub Up