Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assault

കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പിന്നിലെ സൗത്ത് സ്റ്റാര്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ 4.15നാണ് സംഭവം. അഞ്ചു യുവതികള്‍ താമസിക്കുന്ന ഫളാറ്റിനുള്ളില്‍ അതിക്രമിച്ച് കടന്നാണ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

യുവതി നിലവിളിച്ച് മുറിയില്‍ നിന്നും ഇറങ്ങി ഓടിയതോടെ അജ്ഞാതന്‍ ബാല്‍ക്കണി വഴി രക്ഷപ്പെടുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്‍റിന്‍റെ മുന്‍ വാതിലും ബാല്‍ക്കണിയുടെ വാതിലും തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍ ഫ്‌ളാറ്റില്‍ എവിടെയും മോഷണശ്രമത്തിന്‍റെ ലക്ഷണങ്ങളില്ല. ബെഡ്‌റൂമിന്‍റെ നിലത്ത് നിന്നു രക്തക്കറകള്‍ കണ്ടെത്തി.

അലമാരയുടെ വാതിലുകളും തുറന്നുകിടക്കുകയായിരുന്നു. എന്നാല്‍ മേശപ്പുറത്തുണ്ടായിരുന്ന പഴ്സ് സ്പര്‍ശിച്ചിരുന്നില്ല. പെണ്‍കുട്ടി കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തറയില്‍ നിന്നും ലഭിച്ച രക്തതുള്ളികളുടെ സാമ്പിളുകളും പരാതിക്കൊപ്പം കൈമാറി.

National

പോക്സോ കുറ്റം അറിഞ്ഞിട്ടും അധികാരികൾക്കു കൈമാറാത്തത് കുറ്റകൃത്യം: സുപ്രീംകോടതി

ന്യൂഡൽഹി: കുട്ടികൾക്കതിരേയുള്ള ലൈംഗികാതിക്രമ സംഭവങ്ങളിൽ സ്‌കൂൾ അധികൃതർക്കു പരാതി ലഭിച്ചിട്ടും സ്വന്തം നിലയിൽ അന്വേഷണം നടത്തി ഒത്തുതീർപ്പിനു ശ്രമിച്ചാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി.

ഇരയായ കുട്ടിയിൽനിന്ന് നേരിട്ടു പരാതി ലഭിച്ചശേഷം തങ്ങൾ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സ്കൂൾ അധികൃതർക്കു കഴിയില്ലെന്നും ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എട്ടുവയസുകാരിയായ വിദ്യാർഥിനി സീനിയർ വിദ്യാർഥിയിൽനിന്നു നേരിട്ട അതിക്രമം പോലീസിനെ അറിയിക്കാതെ മറച്ചുവച്ച ഗോഹട്ടിയിലെ സ്കൂൾ പ്രധാനാധ്യാപികയെ കേസിൽനിന്ന് ഒഴിവാക്കിയ വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നടപടി.

ഒരു കുറ്റം നടന്നിട്ടുണ്ടോയെന്നു കണ്ടെത്തേണ്ടത് പോലീസിന്‍റെ അന്വേഷണത്തിലൂടെയാണെന്നും സ്കൂൾ അധികൃതരുടെ മുൻകൂർ അന്വേഷണം തെളിവുകൾ നശിപ്പിക്കപ്പെടാൻ മാത്രമേ കാരണമാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

കുട്ടിയുടെ പരാതി നേരിട്ടു ലഭിച്ച ഹെഡ്മിസ്ട്രസിനെതിരേ മാത്രം വിചാരണ തുടരാൻ ഉത്തരവിട്ട കോടതി സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലാതിരുന്ന പ്രിൻസിപ്പൽ, വാർഡൻ എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റു വിദ്യാർഥികളെയും കേസിൽനിന്ന് ഒഴിവാക്കി.

Kerala

പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

തലശേരി: പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചൊക്ലി സ്വദേശി സുഹൈലിനെയാണ് (38) മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്.

മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈൽ. ഇയാൾ‌ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്രാ പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.

കേസിൽ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), ചൊക്ലി സ്വദേശി സുഹൈൽ എന്നിവർക്കെതിരെ ചേവായൂർ പോലീസ് കേസെടുത്ത് കൊളവല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച പരാതി.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു മുന്നിൽ ഇറങ്ങിനിന്നത്. എന്നാൽ, കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ നോട്ടിസും പുറത്തിറക്കി. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടു. പെൺകുട്ടി തിരൂരിൽ വച്ച് സുഹൈലിനെ പരിചയപ്പെട്ടു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈൽ പെൺകുട്ടിയെ കൊളവല്ലൂർ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്.

തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിനു മൊഴി നൽകിയത്. നിലവിൽ ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈൽ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. പോലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയാണിതെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.

National

റോഡ് അപകടം: വിരമിച്ച സൈനികന് ക്രൂരമർദനം, 30,000 രൂപ ആവശ്യപ്പെട്ടു; അഞ്ചുപേർ അറസ്റ്റിൽ

ഗുരുഗ്രാം: റോഡ് അപകടത്തിന് പിന്നാലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥനെ ആക്രമിക്കുകയും 30,000 രൂപ കൈമാറാൻ നിർബന്ധിക്കുകയും ചെയ്ത അഞ്ചുപേർ അറസ്റ്റിൽ. ഗുരുഗ്രാമിലാണ് സംഭവം.

ഫെബ്രുവരി 21 ന് രാത്രിയിലാണ് സംഭവം. സെക്ടർ അഞ്ചിൽ നിന്ന് സെക്ടർ 60 ലേക്ക് പോവുകയായിരുന്ന ആർമി മുൻ കേണൽ അനിൽ യാദവിന്‍റെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഫരീദാബാദ് റോഡിലെ വാതിക ചൗക്കിന് സമീപമായിരുന്നു അപകടമുണ്ടായത്.

സംഭവത്തിന് പിന്നാലെ കാറിൽ നിന്നുമിറങ്ങി വന്ന അനിൽ യാദവിനെ അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിൽ യാത്ര ചെയ്ത അഞ്ച് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇയാളെ നിലത്തിട്ട് ക്രൂരമായി ചവിട്ടി.

പ്രതികൾ ബിയർ കുപ്പികൾ ഉപയോഗിച്ച് അനിൽ യാദവിന്‍റെ കാറിന്‍റെ ഹെഡ്‌ലൈറ്റുകളും വിൻഡോ ഗ്ലാസുകളും തകർത്തു. തുടർന്ന് പ്രതികൾ അനിൽ യാദവിനെ ബലമായി അവരുടെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ, വാഹനം സ്റ്റാർട്ട് ആയില്ല. തുടർന്ന് നഷ്ടപരിഹാരമായി യുപിഐ വഴി 30,000 രൂപ അയക്കാൻ നിർബന്ധിക്കുകയും ചെയ്തു.

അനിൽ യാദവിന്‍റെ പരാതി പ്രകാരം ഗുരുഗ്രാമിലെ സെക്ടർ 50 പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗുരുഗ്രാമിൽ നിന്നാണ് പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്ത്.

രേവാരി ജില്ലയിലെ നിഗനിയവാസിൽ താമസിക്കുന്ന പങ്കജ് (23), രേവാരിയിലെ ബഗ്‌തല സ്വദേശി വികാസ് (21), രേവാരിയിലെ മസാനി സ്വദേശി നിഖിൽ (21), മഹേന്ദ്രഗഡ് ജില്ലയിലെ ഖേഡി തൽവാന സ്വദേശി സാഹിൽ (22), മഹേന്ദ്രഗഡിലെ ഖേഡി തൽവാനയിൽ നിന്നുള്ള അങ്കിത് കുമാർ (22) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളായ പങ്കജ്, സാഹിൽ, അങ്കിത് എന്നിവർ റെവാരിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. വികാസ് ബിഎ രണ്ടാം വർഷ വിദ്യാർഥിയും നിഖിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയുമാണ്.

District News

ബസിനുള്ളില്‍ ലൈഗികാതിക്രമം: ടൂറിസ്റ്റ് ബസ് ജീവനക്കാരൻ അറസ്റ്റിൽ

കടയ്ക്കല്‍ : ഒൻപത് വയസുകാരനെ ടൂറിസ്റ്റ് ബസിനുള്ളില്‍ വച്ച് പ്രകൃതിവിരുദ്ധ ലൈഗികാതിക്രമത്തിന് വിധേയമാക്കിയ ബസ് ജീവനക്കാരന്‍ കടയ്ക്കലിൽ അറസ്റ്റിലായി. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശിയായ റെജി (50) ആണ് അറസ്റ്റിലായത്.
വിവാഹയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇയാള്‍ കുട്ടിയെ ബസിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഭയന്ന കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. തുടർന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

കേസെടുത്ത കടയ്ക്കല്‍ പോലീസ് പോക്സോ, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
ബസില്‍ തന്നെ പ്രതിയെ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയുമായിരുന്നു. വൈദ്യപരിശോധന പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എന്നാല്‍ കേസിനാസ്പദമായ സംഭവം നടന്നത് ഇരവിപുരത്ത് ആയതിനാല്‍ ഇനിയുള്ള നടപടി ക്രമങ്ങള്‍ അവിടേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

 

Kerala

ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്‌: ഫേസ്ബുക്കിൽ കമന്‍റിട്ടതിന്‍റെ പേരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളം പനയൂർ സ്വദേശി വിനേഷിന് മർദനമേറ്റ കേസിൽ സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട്ടു നിന്ന് പിടിയിലായത്.

സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖലാ സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. കോയമ്പത്തൂർ - മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോഴാണ് മൂന്നുപേരും പിടിയിലായത്.

ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടേറിയറ്റ് അംഗമാണ് വിനേഷ്. ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും രാകേഷ് ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.

രാകേഷിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.

Latest News

Corehub Up