Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BLO

ജോലി സമ്മർദം; ഉത്തർപ്രദേശിൽ ബിഎൽഒ ജീവനൊടുക്കി

ലക്നോ: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മർദത്തെ തുടർന്ന് ഉത്തർപ്രദേശിൽ ബിഎൽഒ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്.

എസ്ഐആർ ജോലികൾ വേഗത്തിൽ തീർക്കുന്നതിനായി അമിത സമ്മർദം ഉണ്ടായിരുന്നുവെന്ന് വിപിന്‍റെ ബന്ധുക്കൾ പറഞ്ഞു. വിപിൻ യാദവ് തന്നെ ഇക്കാര്യം ഒരു വീഡിയോ ആയി ചിത്രീകരിച്ച് അധികൃതർക്ക് അയച്ചുകൊടുത്തിരുന്നു.

വീഡിയോയുടെ ആധികാരികത പോലീസും മറ്റ് അധികൃതരും പരിശോധിച്ചുവരികയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വിപിൻ മരിച്ചത്.

National

എസ്ഐആർ: ബിഎൽഒമാർ കടുത്ത സമ്മർദത്തിൽ; രാജസ്ഥാനിലും ഒരാൾ ജീവനൊടുക്കി

ന്യൂഡൽഹി/ കണ്ണൂർ : എസ്ഐആർ ജോലി സമ്മർദത്തെ തുടർന്ന് രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി. ജയ്പൂരിലെ നഹ്‌രി കാ ബാസിലെ സർക്കാർ സ്കൂളിലെ ജീവനക്കാരനായ മുകേഷ് ജാംഗിഡ് (45) ആണ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.

മുകേഷിന്‍റെ മൃതദേഹം ബിന്ദായക റെയിൽവേ ക്രോസിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. ജോലി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ സസ്പെൻഡു ചെയ്യുമെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുകേഷിന്‍റെ ബന്ധുക്കൾ പറഞ്ഞു.

ജോലി സമ്മർദ്ദമുണ്ടെന്ന് കാണിച്ച് മുകേഷ് എഴുതി കത്തും പോലീസിനു ലഭിച്ചു. മുകേഷിന്‍റെ മരണത്തിനു പിന്നാലെ ജോലി സമ്മർദം ആരോപിച്ച് നിരവധി ബിഎൽഒമാർ രംഗത്തെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം കോൽക്കത്തയിൽ എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ടുള്ള സമ്മർദത്തെ തുടർന്ന് ബിഎൽഒ കുഴഞ്ഞു വീണു. വേളാങ്കട്ടയിലെ സ്കൂൾ അധ്യാപകനായ അനിമേഷ് നന്തിയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് ഡോക്ടർമാർ പറഞ്ഞു.

അ‌ടിയന്തരമായി കൂടുതൽ ആളുകളെ ജോലിക്ക് നിയമിക്കണമെന്ന് ബിഎൽഒ യൂണിറ്റ് മഞ്ച് ആവശ്യപ്പെട്ടു. എസ്ഐആർമായി ബന്ധപ്പെട്ട് ബിഎൽഒമാരെ ബലിയാടാക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എസ്ഐആറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ചൊവ്വാഴ്ച കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേരും.

ജോലി സമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ബൂത്ത് ലെവൽ ഓഫീസറും കണ്ണൂർ സ്വദേശിയുമായ അനീഷ് ജോർജിന്‍റെ മൃതദേഹം സംസ്കരിച്ചു. മദുസൂദനൻ എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സിപിഎം നേതാവ് ഇ.പി. ജയരാജൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

 

 

 

 

 

Kerala

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർ‌ദ്ദമെന്ന് ആരോപണം; ബിൽഒ ജീവനൊടുക്കി

 കണ്ണൂർ: ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുകുടുക്ക സ്വദേശി അനീഷിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കുന്നരു എയുപി സ്കൂളിലെ ജീവനക്കാരനാണ് അനീഷ്. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെയായിട്ടും മുറിക്കു പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അനീഷിന് സമ്മർ‌ദ്ദമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പയ്യന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ 1056, 0471-2552056)

Latest News

Corehub Up