Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chilling Out

Kottayam

ചിൽ ചെയ്യാൻ ഗ്രേപ് ജ്യൂസും തണ്ണിമത്തന്‍ ഷെയ്‌ക്കും; ഫ്രിസോ ബ്രാന്‍ഡില്‍ ജ്യൂസുകളുമായി സഹോദരങ്ങൾ

കോട്ടയം: പകല്‍ച്ചൂടില്‍ കോട്ടയം നഗരത്തില്‍ എത്തുന്നവര്‍ക്ക് ഒന്നു ചില്‍ ചെയ്യാന്‍ നല്ല തണുത്ത ബോള്‍ ഗ്രേപ് ജ്യൂസോ, തണ്ണിമത്തന്‍ ഷെയ്‌ക്കോ ആസ്വദിക്കാം. നാഗമ്പടം നെഹ്‌റു പാര്‍ക്കിനു മുന്നിലാണ് സച്ചിന്‍ സെബാസ്റ്റ്യനും സഹോദരി അന്ന സെബാസ്റ്റ്യനും കൂട്ടുകാരി അന്‍സാ ബിജോഷും "ഫ്രിസോ' എന്ന ബ്രാന്‍ഡ് നെയിമില്‍ ജ്യൂസുകളുടെ വില്പന നടത്തുന്നത്.

ഒരു വര്‍ഷം മുമ്പ് ഏവിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ സച്ചിന് ഭക്ഷണ മേഖലയില്‍ സംരംഭം തുടങ്ങാനായിരുന്നു താത്പര്യം. അങ്ങനെ ഒരു മാസത്തിനുള്ളില്‍ സംരംഭത്തിനാവശ്യമായ എഫ്എസ്എസ്എഐ ലൈസന്‍സടക്കം സ്വന്തമാക്കി. ഒരാഴ്ച മുമ്പ് ഉത്പന്നം വിപണിയിലുമിറക്കി. ജ്യൂസ് വിപണിയില്‍ അധികമില്ലാത്ത ബ്രാന്‍ഡഡ് ജ്യൂസുകളായ ബോള്‍ ഗ്രേപ്, തണ്ണിമത്തന്‍ ഷെയ്ക്ക് എന്നിവയാണ് വിപണിയില്‍ എത്തിച്ചത്. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, തിയറ്ററുകള്‍ എന്നിവയാണ് ലക്ഷ്യമിടുന്ന വിപണന കേന്ദ്രങ്ങള്‍.

പൊതുജനങ്ങളിലേക്ക് കൂടുതലായി ഉത്പന്നം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെഹ്‌റു പാര്‍ക്കിനു മുന്നിലെ കച്ചവടം. സഹോദരി അന്നയ്ക്ക് ബിസിനസില്‍ താത്പര്യമുള്ളതിനാലാണു വില്പനയ്ക്കു സഹായിക്കാനായി എത്തിയത്. വീട്ടില്‍ അഞ്ചു ജോലിക്കാരുടെ സഹായത്തോടെയാണ് ജ്യൂസ് നിര്‍മാണം. 300 മില്ലി ലിറ്ററിന്‍റെ പ്ലാസ്റ്റിക് കുപ്പികളിലാണ് ജ്യൂസ് പാക്ക് ചെയ്യുന്നത്. 50 രൂപയാണ് വില. പാക്കിംഗ് യന്ത്രസഹായമില്ലാതെയാണ് ചെയ്യുന്നത്. ഇപ്പോള്‍ ദിവസവും 250 കുപ്പി ജ്യൂസാണ് വില്പനയ്ക്ക് എത്തിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 1500 ഓളം കുപ്പി ജ്യൂസുകള്‍ വിറ്റു പോയെന്ന് സച്ചിന്‍ പറയുന്നു. ജ്യൂസ് തയാറാക്കാന്‍ ആവശ്യമായി പഴങ്ങള്‍ വാങ്ങുന്നതു കോട്ടയത്തുനിന്നുമാണ്.

പ്രഫഷണല്‍ ജോലിയേക്കാള്‍ സംരംഭം സ്വപ്‌നം കാണുന്ന സച്ചിന് പിന്തുണയുമായി മാതാപിതാക്കളായ കടുവാക്കുളം മംഗ്ലാവില്‍ സന്തോഷും അനുവുമുണ്ട്. കൈയ്യിലുണ്ടായിരുന്ന സമ്പാദ്യവും മാതാപിതാക്കളുടെ സഹായവുമാണ് ബിസിനസിന്‍റെ ആദ്യഘട്ടത്തില്‍ സച്ചിനെ സഹായിച്ചത്. ഇതിനൊപ്പം റിയല്‍ എസ്റ്റേറ്റ്, ഇന്‍റീരിയര്‍ വര്‍ക്ക് തുടങ്ങിയ മേഖലകളിലും സച്ചിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Latest News

Corehub Up