ഇംഫാൽ: മണിപ്പുരിൽ സായുധസംഘം അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റിയ ആളുകളെ മോചിപ്പിക്കുന്നതിനു ശ്രമം തുടരുന്നു.
മണിപ്പുർ സർക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സാമൂഹ്യസംഘടനകളുമാണു മോചനത്തിനു ശ്രമിക്കുന്നത്. കാങ്പോക്പി, സേനാപതി ജില്ലകളിൽ ബന്ദിയാക്കപ്പെട്ട 38 പേരിൽ 31 പേരെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി വിട്ടയച്ചിരുന്നു.
അവശേഷിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് ലഭ്യമായിട്ടില്ല. തഡോ ബാപിസ്റ്റ് അംഗങ്ങളായ മൂന്ന് പാസ്റ്റർമാർ വെടിയേറ്റുമരിച്ചതിനെത്തുടർന്നാണ് വിവിധഭാഗങ്ങളിൽനിന്നായി ആളുകളെ ബന്ദികളാക്കിയത്.