തിരുവനന്തപുരം: മാസപ്പടിക്കേസിൽ ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി തള്ളി പിണറായി വിജയൻ. ഇതെല്ലാം മാധ്യമസൃഷ്ടിയാണ്.എക്സാലോജിക് കേസ് ബോധപൂർവം തന്നിലേക്ക് എത്തിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ശശിധരൻ കർത്തയുടെ മൊഴികളും ഇഡിയുടെ പുതിയ കണ്ടെത്തലുകളും പുറത്തുവരുന്നതിനിടയിലാണ് പ്രതിരോധവുമായി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുന്നത്. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കും മൊഴികൾക്കും പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വീണാ വിജയന് വേറെയും കമ്പനിയുള്ളതായി ഇഡിക്ക് വിവരം ലഭിച്ചു. മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയിൽ വീണ പങ്കാളിയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു.