Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fitness Transformation

100 കിലോ ഭാരം, സ്റ്റെപ്പുകൾ കയറാൻ പോലും പറ്റാതെയായി: അത് മാറ്റിത്തന്നത് അവിടുത്തെ ജീവിതം തുറന്നുപറഞ്ഞ്; വിസ്മയ  

ഒരിടയ്ക്ക് തന്‍റെ ശരീരഭാരം നൂറു കിലോ അടുത്തുണ്ടായിരുന്നവെന്നും അന്ന് പടികൾ കയറുമ്പോൾ ശ്വാസം മുട്ടിയിരുന്നുവെന്നും അതിൽ നിന്നും മാറ്റമുണ്ടായത് തായ്‌ലാൻഡിൽ പോയതിന് ശേഷമാണെന്നും വിസ്മയ മോഹൻലാൽ.

പത്തുദിവസത്തെ യാത്രയ്ക്കായാണ് തായ്‌ലാൻഡിലേയ്ക്ക് പോയതെന്നും എന്നാൽ പിന്നീട് തന്നെ ജീവിതം അവിടെ പിടിച്ചു നിർത്തുകയായിരുന്നുവെന്നും വിസ്മയ പറയുന്നു. തുടക്കം എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിസ്മയ.

"അത് എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു. അന്ന് ഞാൻ തീർത്തും ഫിറ്റല്ലായിരുന്നു. ഫിറ്റ്നസും ശരീരഭാരവും രണ്ടും രണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. 98 കിലോ ഭാരമുണ്ടെങ്കിലും ഒരാൾ ഫിറ്റായിരിക്കാം. പക്ഷേ ഞാൻ ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്ന സമയത്ത് പടികൾ കയറാൻ പോലും ബുദ്ധിമുട്ടായിരുന്നു.

കയറിയാൽ ശ്വാസം മുട്ടും. എന്‍റെ സുഹൃത്തുക്കൾ പോലും "എന്തിനാണ് ഇത്രയും കിതയ്ക്കുന്നത്?" എന്ന് ചോദിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് തായ്‌ലൻഡിൽ പോയത്. അവിടെ എന്തെങ്കിലും പുതിയത് പരീക്ഷിക്കാമെന്ന് വിചാരിച്ചു. കോ സാമുയിയിലെ ഫിറ്റ്‌കോ എന്ന സ്ഥലത്താണ് മുവായ് തായ് പരിശീലനം തുടങ്ങിയത്. ആദ്യമൊന്നും അത് എനിക്ക് ഇഷ്ടമായിരുന്നില്ല.

വളരെ ബുദ്ധിമുട്ടുള്ള പരിശീലനമാണെന്ന് തോന്നി. പിന്നീട് കോവിഡ് വന്നു. അതോടെ നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ തുടരുകയായിരുന്നു. അപ്പോഴാണ് ഈ പരിശീലനം ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങിയത്. കലകളായാലും ആയോധനകലകളായാലും ഒരു പ്രത്യേകതയുണ്ട്. അത് ചെയ്യുമ്പോൾ മറ്റെല്ലാ ചിന്തകളും മാറും. ആ നിമിഷത്തിൽ ചെയ്യേണ്ട കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

ഒരു മണിക്കൂർ നേരത്തേക്ക് പഞ്ച്, കിക്ക്, പരിശീലനം എന്നിവയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് മനസിനെയും മാറ്റിമറിക്കും. എന്‍റെ പരിശീലകൻ 10 കിക്കുകൾ ചെയ്യാൻ പറഞ്ഞാൽ ഞാൻ ഒമ്പതിൽ നിർത്തുമായിരുന്നു. അപ്പോൾ അദ്ദേഹം പറയും, "നീ എല്ലായ്പ്പോഴും അവസാനത്തേതിന് തൊട്ടുമുൻപാണ് നിർത്തുന്നത്. ഒരു കിക്ക് കൂടി ചെയ്താൽ മതി."

അതിന് ശേഷം വീണ്ടും 30 കിക്കുകൾ കൂടി ചെയ്യിപ്പിക്കും. തുടങ്ങി വെച്ച കാര്യം പൂർത്തിയാക്കണമെന്ന മനോഭാവം അത് മനസിൽ വളർത്തി. ആ അനുഭവത്തിന് ഞാൻ എന്നും നന്ദിയുള്ളവളാണ്. ഇപ്പോൾ മുവായ് തായ് പരിശീലനം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നില്ല എന്‍റെ ലക്ഷ്യം.

എനിക്ക് യാത്ര ചെയ്യണമെന്ന് തോന്നി. രണ്ടോ മൂന്നോ ആഴ്ച അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ പിന്നീട് എട്ടോ ഒമ്പതോ മാസം അവിടെ തന്നെ താമസിച്ചു. തായ്‌ലൻഡിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു. അവിടെ എനിക്ക് വലിയ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. ബൈക്കെടുത്ത് എവിടേക്കും പോകാം. ആ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായിരുന്നു''.- വിസ്മയ പറഞ്ഞു.

 

 

 

 

 

Latest News

Corehub Up