കോഴഞ്ചേരി: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഇന്നു പുറപ്പെടുന്ന തങ്കഅങ്കി ഘോഷയാത്രയ്ക്കു വിവിധ ക്ഷേത്രങ്ങളിലും പ്രധാന ടൗണുകളിലും വരവേല്പ് നൽകും.
രാവിലെ ആറന്മുള ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ആനയിക്കുന്ന തങ്കഅങ്കി ശബരിമല ക്ഷേത്ര മാതൃകയിൽ തയാറാക്കിയ രഥത്തിലേക്ക് കയറ്റും. സായുധ പോലീസിന്റെ അകന്പടിയോടെയാണ് യാത്ര. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ നടയ്ക്കു വച്ചതാണ് തങ്ക അങ്കി.
ആറന്മുളയിൽ നിന്നും നെടുന്പ്രയാർ, കോഴഞ്ചേരി, കാരംവേലി, ഇലന്തൂർ, ഇലവുംതിട്ട, മെഴുവേലി, മുട്ടത്തുകോണം, പ്രക്കാനം വഴി രാത്രി എട്ടിന് ഓമല്ലൂർ ക്ഷേത്രത്തിൽ ഘോഷയാത്ര എത്തും. ഇന്ന് ഓമല്ലൂരിലാണ് വിശ്രമം.
നാളെ ഓമല്ലൂരിൽ നിന്നു പുറപ്പെട്ട് കൊടുന്തറ, പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കൽ, കടമ്മനിട്ട, കല്ലേലിമുക്ക്, മൈലപ്ര, കുന്പഴ, വെട്ടൂർ, ഇളകൊള്ളൂർ വഴി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി വിശ്രമിക്കും.
25നു രാവിലെ മുരിങ്ങമംഗലം ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ചിറ്റൂർ, അട്ടച്ചക്കാൽ, വെട്ടൂർ ക്ഷേത്രം, മൈലാടുംപാറ, മലയാലപ്പുഴ, മണ്ണാറക്കുളഞ്ഞി, തോട്ടമൺകാവ്, റാന്നി, ഇടക്കുളം,വടശേരിക്കര, മാടമൺ വഴി പെരുനാട് ക്ഷേത്രത്തിൽ വിശ്രമിക്കും.
26ന് രാവിലെ ഏഴിന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം വഴി ഉച്ചയ്ക്ക് ചാലക്കയംത്തും 1.30ന് പന്പയിലുമെത്തും.
പമ്പയില്‍ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തും. ശരംകുത്തിയിലെ ആചാരപരമായ സ്വീകരണത്തിനുശേഷം സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും