Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Groundbreaking

America

പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ബ്രേക്കിംഗ് ഞായറാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഇടവകയുടെ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന്‍റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങ് ഞായറാഴ്ച നടക്കും.

കുട്ടികളുടെ വിശ്വാസ രൂപീകരണത്തിനും ഇടവകയുടെ ഭാവി വികസനത്തിനും സുപ്രധാന പങ്കുവഹിക്കുന്നതാണ് ഈ പുതിയ പദ്ധതി.

ഞായറാഴ്ച രാവിലെ 7.30-ന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വർഗാരോപണ തിരുനാൾ മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ് പള്ളിപ്പറമ്പിലിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷിക്കും. വിശുദ്ധ കുർബാനയ്ക്ക് തൊട്ടുപിന്നാലെ രാവിലെ 8:45നാണ് ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.

മാർ ജോർജ് പള്ളിപ്പറമ്പിൽ ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഇടവകയ്ക്കു വെളിയിൽനിന്നു പദ്ധതിയിൽ പങ്കാളികളാവുകയും പിന്തുണ നൽകുകയും ചെയ്ത വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിക്കും.

കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും വിശ്വാസ പഠനത്തിനും ആവശ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും വിവിധ കൂട്ടായ്മകൾക്കും അജപാലന പ്രവർത്തനങ്ങൾക്കുമായി വിശാലമായ പാരീഷ് ഹാളും ഇതിൽ ഉൾപ്പെടുന്നു.

നിർമാണം ഒരു വർഷത്തിനുള്ളിൽ സുഗമമായും വിജയകരമായും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വികാരി റവ. ഫാ. ഏബ്രഹാം മുത്തോലത്ത് അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് അന്നേ ദിവസം രാവിലെ 9:30-ലെ ഇംഗ്ലീഷ് കുർബാന ഉണ്ടായിരിക്കുന്നതല്ല.

എന്നാൽ രാവിലെ 7:30ലെയും 11:30ലെയും മലയാളം കുർബാനകൾ പതിവുപോലെ നടക്കും. തറക്കല്ലിടൽ ചടങ്ങിന് ശേഷം ഇടവകയിലെ മിനിസ്ട്രികളുടെ നേതൃത്വത്തിൽ എല്ലാവർക്കുമായി പരമ്പരാഗത ഭക്ഷണമായ പിടിയും ചിക്കൻ കറിയും ഉൾപ്പെടുത്തിയുള്ള സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്.

പ്രാർഥന, സംഭാവനകൾ, വാഗ്ദാനങ്ങൾ, സന്നദ്ധ സേവനം എന്നിവയിലൂടെ ഈ സംരംഭത്തെ പിന്തുണച്ച എല്ലാ വ്യക്തികളോടും കുടുംബങ്ങളോടും ഇടവക നേതൃത്വം നന്ദി അറിയിച്ചു.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരുടെയും തുടർപിന്തുണയും പ്രാർഥനയും വികാരി അഭ്യർഥിച്ചു.

Latest News

Corehub Up