ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിയിലുണ്ടായ വെടിവയ്പിൽ അധ്യാപിക മരിച്ചു. ഇവരുടെ ഭർത്താവാണ് വെടിയുതിർത്തതെന്നു സംശയിക്കുന്നു.
ചോർബുരി പ്രവിശ്യയിലെ മുനിസിപ്പിൽ നഴ്സറി സ്കൂളിലായിരുന്നു സംഭവം. 44 കുട്ടികളും മറ്റ് മൂന്ന് അധ്യാപകരും നഴ്സറിയിലുണ്ടായിരുന്നു. ഇവർക്കാർക്കും പരിക്കില്ല.
കുട്ടികളെയും അധ്യാപകരെയും സുരക്ഷിതമായി ഒഴിപ്പിച്ചുമാറ്റി. കുട്ടികൾക്ക് മാനസിക വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിക്കായി പോലീസ് തെരച്ചിൽ നടത്തുന്നു.
തായ്‌ലൻഡിൽ കഴിഞ്ഞമാസം ഒരു വിദ്യാർഥി വീട്ടിലും സ്കൂളിലുമായി നടത്തിയ വെടിവയ്പിൽ എട്ടു പേർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.