ന്യൂഡൽഹി: ഹൽദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസിനെ പരിഹസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ എത്ര കേസുകൾ വേണമെങ്കിലും എടുത്തുകൊള്ളൂവെന്നും അവയെ നെഞ്ചിലെ മെഡലുകളായി കാണുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലായിരുന്നു പ്രതികരണം. മല്ലികാർജുന്‍ ഖാർഗെ പങ്കെടുത്ത രാംലീല മൈതാനത്തെ പരിപാടിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ചതിനെതിരെ രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവത്തെ തൊട്ടുകൂടായ്മയുടെ തെളിവായും ദളിത് വിരുദ്ധ നടപടിയായും അദ്ദേഹം വിമർശിച്ചിരുന്നു.
രാഹുലിന്റെ പരാമർശത്തിനെതിരെ വാൽമീകി സമുദായത്തിൽപ്പെട്ട അമിത് കുമാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചടങ്ങിന് പ്രത്യേക ജാതിയുമായോ വ്യക്തിയുമായോ ബന്ധമുണ്ടെന്നതിന് സ്ഥിരീകരണമില്ലാതെയാണ് രാഹുൽ ആരോപണം ഉന്നയിച്ചതെന്നാണ് പരാതിയിലെ ആരോപണം.
അതേസമയം ഖാര്‍ഗക്ക് എതിരായ ജാതിഅധിക്ഷേപത്തില് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബിജെപിയുടെ ഭീരുത്വം പുറത്തുവന്നുവെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.