ടെൽഅവീവ്: ഭീകര ഭരണകൂടങ്ങൾക്കെതിരെ കൂടുതൽ സൈനിക നടപടിയുണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്നും ജനങ്ങൾ തെരുവിൽ ഇറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യത്തിനായുള്ള അവസരം പാഴാക്കരുത്.
അടിച്ചമർത്തലിന്റെ ചങ്ങലകളിൽ നിന്ന് സ്വയം മോചിതരാകാനുള്ള സാഹചര്യങ്ങൾ അമേരിക്കയും ഇസ്രായേലും ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ദശലക്ഷക്കണക്കിന് ഇറാൻ പൗരന്മാർക്ക് തെരുവിലിറങ്ങി ഈ ഭീകര ഭരണകൂടത്തെ താഴെയിറക്കാൻ ലഭിക്കുന്ന സുവർണാവസരമാണിത്.
ഈ അവസരം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പേർഷ്യൻ, കുർദിഷ്, അസേരി, അഹ്വാസി, ബലൂചി തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒന്നിച്ചുനിന്ന് തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി.
ടെഹ്റാനിലെ അതീവ സുരക്ഷയുള്ള ഖമനയിയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തി. ഈ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിൽ അറിയിച്ചു. ഖമേനിയുടെ മരണത്തോടെ ഇറാന്റെ ഭീകരശൃംഖലയുടെ തലയാണ് വെട്ടിമാറ്റപ്പെട്ടിരിക്കുന്നതെന്നും ഇസ്രായേൽ അവകാശപ്പെട്ടു.