തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാൻ മുസ്ലിം ലീഗ് സ്വതന്ത്രനായ ജാഫറിനു സിപിഎം വാഗ്ദാനംചെയ്ത 50 ലക്ഷം രൂപ കരുവന്നൂർ ബാങ്കിലെ തൊണ്ടിമുതൽ ആണോ എന്നു വ്യക്തമാക്കണമെന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്.
കരുവന്നൂർകേസിൽ ഉൾപ്പെട്ടവർ ഈ ഡീലിന്റെ ഭാഗമാണ്. ജാഫറിന്റെ കോൾലിസ്റ്റ് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
ബ്ലോക്ക് പ്രസിഡന്റായി കെ.വി. നഫീസയുടെ പേരുവന്നതും പിന്നീടുനടന്ന കാര്യങ്ങളും ചേർത്തുവായിക്കുന്പോൾ സിപിഎം ഉന്നതനേതൃത്വം അറിയാതെ ഇത്തരം ഡീൽ നടക്കില്ലെന്നു വ്യക്തമാണ്.
ജാഫറിനു സംരക്ഷണം നൽകുമെന്ന സിപിഎം ഏരിയ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്തുവരുന്പോൾ കോഴവാഗ്ദാനത്തെ സിപിഎം അംഗീകരിക്കുകയാണെന്നും അദ്ദേഹം പറ ഞ്ഞു.