Kerala
തൃശൂർ: നാമനിര്‍ദേശ പത്രികയില്‍ കള്ളയൊപ്പെന്ന ആരോപണത്തെ തുടർന്ന് സിപിഎം - ട്വന്റി20 പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മാള പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ട്വന്റി 20 സ്ഥാനാർഥിയുടെ നാമനിര്‍ദേശ പത്രികയിലാണ് കള്ളയൊപ്പെന്ന് ആരോപണം സിപിഎം ഉന്നയിച്ചത്.
ഒന്നാം വാര്‍ഡിലെ ട്വന്റി 20 സ്ഥാനാര്‍ഥി സന്തോഷ് പയ്യാക്കലിന്റെ നാമനിര്‍ദേശപത്രികയില്‍ പിന്തുണച്ചതായി രേഖപ്പെടുത്തിയ മല്ലിക അതിലുള്ളത് തന്റെ ഒപ്പല്ലെന്ന് പറഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഇതോടെ സന്തോഷിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് സിപിഎം പ്രതിനിധി ആവശ്യപ്പെട്ടു.
എന്നാൽ മല്ലികയെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് ആരോപിച്ച് ട്വന്റി 20 പ്രവർത്തകർ രംഗത്തെത്തിയതോടെ സംഘർഷമായി. തുടർന്ന് പോലീസെത്തിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാട്.
നിയമസഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല. അന്വേഷണം സിബിഐക്ക് വിടണമെന്ന വാദം ഉന്നയിച്ചു. രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തിയല്ല അറസ്റ്റിൽ സിപിഎം നിലപാട് സ്വീകരിക്കുന്നത്.
മതനിരപേക്ഷതക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മത തീവ്രവാദ നിലപാടുകളാണ്. ഇടതുപക്ഷം ഐക്യപ്പെട്ടു നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനത്തിന് വസ്തുത ബോധ്യമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.